ഫണ്ടില്ല; കാർബൺരഹിത പത്തനംതിട്ട നിലച്ചു
Friday, May 3, 2024 3:44 AM IST
പത്തനംതിട്ട: വിഷവാതക വ്യാപനം തടയുന്നതിലേക്ക് ആരംഭിച്ച കാർബൺ രഹിത പത്തനംതിട്ട പദ്ധതി ഫണ്ടില്ലാത്തതിനാൽ നിലച്ചു. ജില്ലയിൽ അഞ്ച് പഞ്ചായത്തുകളെയാണ് ഒന്നാംഘട്ടത്തിൽ പദ്ധതിക്കായി തെരഞ്ഞെടുത്തത്.

രാജ്യത്തുതന്നെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന സ്ഥലങ്ങളിലൊന്നായ പത്തനംതിട്ടയുടെ അന്തരീക്ഷത്തിലെ വിഷവാതക വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരുന്നത്.

മാലിന്യനിക്ഷേപകേന്ദ്രങ്ങൾ വലിയ വിഷവാതക സ്രോതസുകളാകുന്നു എന്ന കണ്ടെത്തലിനെത്തുടർന്ന് അവയുടെ ശാസ്ത്രീയ പരിപാലനമായിരുന്നു ലക്ഷ്യം. മാലിന്യത്തിലെ കാർബൺ ഡയോക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് എന്നിവയ്ക്കായി പ്രത്യേക സംഭരണികൾ സ്ഥാപിക്കും.

ഇതിനായി വിഷവാതകങ്ങൾ കൂടുതലുള്ള പ്രദേശങ്ങൾ സർവേ നടത്തി കണ്ടെത്താനായിരുന്നു തീരുമാനം. സർവേ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്‍റെ നവകേരളം കർമ പദ്ധതിക്കു കീഴിൽ നടപ്പാക്കുന്ന നെറ്റ് സീറോ കാർബൺ കേരളത്തിന്‍റെ ഭാഗമായിരുന്നു കാർബൺ രഹിത പത്തനംതിട്ട. ഹരിത കേരളം മിഷൻ മുൻകൈയെടുത്ത് സർവേ നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.

അഞ്ച് പഞ്ചായത്തുകൾ

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ, കടമ്പനാട്, ചെന്നീർക്കര, കുന്നന്താനം, സീതത്തോട് ഗ്രാമപഞ്ചായത്തുകളെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. ഇവിടങ്ങളിൽ സർവേ പ്രവർത്തനങ്ങൾ പഞ്ചായത്ത് ഭരണസമിതിയുടെ കൂടി സഹകരണത്തിൽ നടത്തിയതായി പ്രസിഡന്‍റുമാർ പറഞ്ഞു. ഹരിത കേരളം മിഷൻ നിയോഗിച്ച സംഘമാണ് സർവേ നടത്തിയത്. എന്നാൽ, തുടർ പ്രവർത്തനങ്ങളെ സംബന്ധിച്ച് പഞ്ചായത്തുകൾക്കും വ്യക്തമായ ധാരണയില്ല.

നെറ്റ് സീറോ കാർബൺ കേരളം പദ്ധതി

കാർബൺ ഡയോക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ വാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്നതിലും അധികമാകുകയും ആഗോളതപനം മൂലം കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുകയും അന്തരീക്ഷത്തിൽ ചൂട് വർധിക്കുകയും ചെയ്യുന്നതായി പഠനങ്ങളുണ്ട്.

തീവ്രമായ ജലക്ഷാമം നേരിടേണ്ടിവരികയും ആവാസവ്യവസ്ഥയിൽ മാറ്റം സംഭവിക്കുകയും ചെയ്യാമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നെറ്റ് സീറോ കാർബൺ കേരളം പദ്ധതിക്ക് തുടക്കമിട്ടത്. കാർബണിന്‍റെ പുറന്തള്ളൽ പരിമിതപ്പെടുത്തി വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിന് പ്രകൃതിയെ സജ്ജമാക്കുന്നതായിരുന്നു പദ്ധതി.