ഏതൊ രാള്‍ക്കും ആശ്രയിക്കാവുന്ന വ്യക്തിത്വമായിരുന്നു പി.കെ. ശ്രീനിവാസന്‍: മുല്ലക്കര രത്നാകരൻ
Tuesday, May 7, 2024 11:14 PM IST
അഞ്ചല്‍ : ഏതു വിഭാഗത്തില്‍പ്പെട്ടൊരാള്‍ക്കും ഏതുസമയത്തും ആശ്രയിക്കാന്‍ കഴിയുന്ന ഒരു വ്യക്തിത്വമായിരുന്നു പി.കെ ശ്രീനിവാസന്‍റെതെന്ന് സിപിഐ സംസ്ഥാന എക്സിക്യുട്ടീവ്‌ അംഗം മുല്ലക്കര രത്നാകരന്‍ പറഞ്ഞു. ഏരൂരില്‍ സംഘടിപ്പിച്ച പി.കെ ശ്രീനിവാസന്‍റെ 28-ാമത് ചരമ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പുഷ്പാര്‍ച്ചന ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മുല്ലക്കര രത്നാകരന്‍.

മലയോര മേഖലയില്‍ സാധാരണക്കാരുടെ ശബ്ദമയിരുന്നു ശ്രീനിവാസന്‍.
സാധാരണക്കാരെയും തോട്ടം തൊഴിലാളികളെയും ഒപ്പം നിര്‍ത്തി പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ഏറെ ഏറെ വലുതാണന്നും മുല്ലക്കര രത്നാകരന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസ് പടിക്കല്‍ നിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

സിപിഐ ജില്ലാ സെക്രട്ടറിയും പി.കെ ശ്രീനിവാസന്‍റെ മകനുമായി പി.എസ് സുപാല്‍ എംഎല്‍എ, നേതാക്കളായ വേണുഗോപാല്‍, സാം കെ ഡാനിയേല്‍, സി. അജയപ്രസാദ്, ലിജു ജമാല്‍, എസ്. സലിം, ആര്‍. സജിലാല്‍, കെ. അനിമോന്‍, ജി. അജിത്ത്, ജയശ്രീ തുടങ്ങി ജനപ്രതിനിധികള്‍ ഉള്‍പ്പടെ നിരവധിപേര്‍ പങ്കെടുത്തു. അഞ്ചല്‍ മാര്‍ക്കറ്റ് കവലയില്‍ നടന്ന അനുസ്മരണ ചടങ്ങ് മുന്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി കെ. രാജു ഉള്‍പ്പടെ നിരവധി നേതാക്കള്‍ പ്രസംഗിച്ചു.