മരുത്തടിയില്‍ പാലം നിര്‍മാണം പൂര്‍ത്തിയായില്ല; നാട്ടുകാര്‍ക്ക് ദുരിതം
Sunday, May 19, 2024 6:32 AM IST
കൊല്ലം: മരുത്തടിയിൽ പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ മരുത്തടി മുത്തേഴത്ത് കിഴക്കേത്തറയിലാണ് 50 ലക്ഷം രൂപ ചെലവില്‍ പാലം നിര്‍മിക്കുന്നത്. പാലം നിര്‍മിക്കുന്നതിന് ഇവിടെയുള്ള തോട്ടില്‍ സ്ഥാപിച്ച തടയണയാണ് ഇപ്പോള്‍ നാട്ടുകാരെ ദുരിതത്തിലാക്കിയിട്ടുള്ളത്.

തടയണ പൊളിച്ചുമാറ്റാത്തതിനാല്‍ സമീപത്തെ വീടുകളില്‍ വെള്ളം കയറി മലിനജലം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നു. വേനല്‍ മഴയില്‍ തോട് നിറഞ്ഞതോടെയാണ് വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതിയായയത്. ഇവിടെ പാലം പണി പൂര്‍ത്തിയായെങ്കിലും പാലത്തിനെ ബന്ധിപ്പിക്കുന്ന റോഡിന്‍റെ കോണ്‍ക്രീറ്റ് ജോലികള്‍ തീര്‍ന്നിട്ടില്ല.

എഴുപതു വര്‍ഷം പഴക്കമുളള പാലം അപകടാവസ്ഥയിലായതോടെയാണ് പുതിയ പാലം നിര്‍മാണം തുടങ്ങിയത്. നിര്‍മാണപ്രവർത്തികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ കരാറുകാരന് കഴിയുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

മഴക്കാല പൂര്‍വശുചീകരണം കൃത്യമായി നടപ്പാക്കിയില്ലെങ്കില്‍ തോടും ഓടയും നിറഞ്ഞ് മലിന ജലം വീടുകളിലെത്തും. അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.