കുറ്റ്യാടി ടൗണില്‍ ഇരുചക്രവാഹനങ്ങള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്നു
Thursday, May 9, 2024 7:22 AM IST
കുറ്റ്യാടി: അടുത്ത ദിവസങ്ങളിലായി കുറ്റ്യാടി ടൗണില്‍ മൂന്ന് വാഹനങ്ങള്‍ മോഷണം പോയി. ഇക്കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന് സമീപത്തെ റോഡില്‍ നിര്‍ത്തിയിട്ട ഒരു സ്‌കൂട്ടര്‍ കാണാതായതാണ് ഒടുവിലത്തേത്. സമീപത്തെ ക്യാമറയില്‍ ഒരു യുവാവ് വാഹനം സ്റ്റാര്‍ട്ടാക്കി ഓടിച്ചു പോകുന്നതിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും പ്രതികളെ പോലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

നരിക്കൂട്ടംചാലിലെ ഒരു അധ്യാപകന്‍റേതാണ് നഷ്ടപ്പെട്ട സ്‌കൂട്ടര്‍. മാസങ്ങള്‍ക്ക് മുമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് രണ്ട് ഇരുചക്രവാഹനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. വാഹനങ്ങളല്ലാതെ ഹെല്‍മെറ്റുകളും പെട്രോളും നഷ്ടപ്പെടുന്നത് സാധാരണമായിരിക്കയാണ്.

കോഴിക്കോട് , കണ്ണൂര്‍ , വടകര ഭാഗത്തേക്ക് പോകേണ്ടവരായ ഉള്‍നാട്ടില്‍ നിന്നു വരുന്നവര്‍ ടൗണിലെ ഒഴിഞ്ഞ ഭാഗത്ത് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ബസ് കയറി പോയതിന് ശേഷം തിരിച്ച് വരുന്പോഴാണ് വാഹനം നഷ്ടപ്പെട്ട കാര്യം അറിയുക. ലഹരി പദാര്‍ഥങ്ങള്‍ കടത്തുന്ന സംഘവും ഈ പ്രദേശത്ത് വ്യാപകമാണ്.