തൂതപ്പുഴയില്‍ നീര്‍നായ്ക്കള്‍ ഭീഷണിയാകുന്നു: ഒട്ടേറെ പേര്‍ക്കു കടിയേറ്റു
Sunday, May 5, 2024 5:32 AM IST
ആലിപ്പറമ്പ്: തൂതപ്പുഴയില്‍ കുളിക്കാന്‍ എത്തുന്നവര്‍ക്ക് ഭീഷണിയായി നീര്‍നായ്ക്കള്‍. ഒരു മാസത്തിനിടെ 25 പേര്‍ക്കാണ് നീര്‍നായ്ക്കളുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം മൂന്നു പേര്‍ക്ക് കടിയേറ്റു. കൂമ്പംപാറ വെള്ളക്കടവില്‍ കുളിക്കാനിറങ്ങിയ ഉള്ളോട്ടില്‍ മിഥുന്‍ , മണ്ണാത്തിക്കടവ് പൂളിക്കുഴി കടവില്‍ കുളിക്കാനിറങ്ങിയ കാമ്പുറം കോഴിഫാമിലെ രണ്ടു ഇതരസംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.

കഴിഞ്ഞ ദിവസം കുന്താണിക്കുണ്ടില്‍ കുളിക്കാനിറങ്ങിയ കെ. മുഹമ്മദ് ഫയാസിന് കടിയേറ്റു. തൃപ്പൂതാംപുഴ, കാളികടവ്, കുന്താണിക്കുണ്ട്, പുരണ്ടമണ്ണ, വെള്ളക്കടവ്, മണ്ണാത്തിക്കടവ്, പൂളിക്കുഴി, ആറാട്ടുകടവ് തുടങ്ങി എല്ലാ കടവുകളിലും നീര്‍നായ്ക്കളുടെ ശല്യമുണ്ട്. പെരിന്തല്‍മണ്ണജില്ലാ ആശുപത്രി, ചെര്‍പ്പുളശേരി ഗവണ്‍മെന്‍റ് ആശുപത്രി എന്നിവിടങ്ങളില്‍ നിന്നാണ് കടിയേറ്റവര്‍ കുത്തിവയ്പ് എടുക്കുന്നത്.

ഗുരുതരമായി പരിക്കേറ്റവര്‍ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ നിന്നും കുത്തിവയ്പെടുത്തു. പ്രളയത്തിനു ശേഷമാണ് പുഴയില്‍ നീര്‍നായ്ക്കളുടെ ശല്യം രൂക്ഷമായതെന്നു നാട്ടുകാര്‍ പറയുന്നു.