Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ നരകയാതന
പാലക്കാടിന്റെ അതിർത്തി ഗ്രാമമായ ഗോവിന്ദാപുരം അംബദ്കർ ചക്ലിയ കോളനിയിലെ ജാതിവിവേചനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സവർണ സമുദായങ്ങളും അധികാരകേന്ദ്രങ്ങളും തീണ്ടാപ്പാട് അകലങ്ങളിലേക്ക് തള്ളിനീക്കിയ ചക്ലിയർ ജാതിപ്പോരിൽ നീറുകയാണ്. ഗോവിന്ദാപുരത്തു നിന്നു ചക്ലിയരെ ആട്ടിയോടിക്കാൻ നടക്കുന്ന നീക്കങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഗ്രാമങ്ങളിൽ ഉടലെടുത്തിരിക്കുന്നത്. രാത്രി ആക്രമണങ്ങളും പകൽ വിവേചനവും സഹിക്കാനാവാതെ ചക്ലിയ സമുദായം കൂര വിട്ട് മധുരൈവീരൻ കോവിലിൽ അഭയം തേടിയിരിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കും ചക്ലിയർ തീണ്ടുലും തൊടീലുമുള്ള വിഭാഗമാണ്. മേൽജാതിക്കാരൻ ചക്ലിയ പെണ്ണിനെ സ്നേഹിച്ചു കെട്ടിയാലും സവർണരുടെ കിണറ്റിൽ നിന്നു വെള്ളം കോരിയാലും കടുത്ത അപരാധമാണ്. എന്തിനേറെ ചായക്കടകളിലും ബാർബർ ഷോപ്പിലും ഇക്കാലത്തും ചക്്ലിയ സമുദായത്തിനു പ്രവേശനം നിഷേധിക്കപ്പെടുന്നു. ഇപ്പോഴിതാ ഗോവിന്ദാപുരത്ത് വീണ്ടും മനുഷ്യാവകാശത്തിന്റെ പ്രതിഷേധക്കൊടുങ്കാറ്റ് ഉയരുകയാണ്. പൊള്ളാച്ചി അതിരിടുന്ന കേരള അതിർത്തിയിലെ ജാതിഭ്രാന്തിന്റെ ഇരകളായി നരകിക്കുന്ന ജനസമൂഹത്തിന്റെ നൊന്പരങ്ങൾ ഇങ്ങനെ.
മീനാക്ഷിപുരം മുതൽ ഒഴലപ്പതി വരെ 36 കിലോമീറ്റർ അതിർത്തി ഗ്രാമങ്ങളുടെ അധിപൻമാർ ഭൂവുടമകളും പ്രമാണികളുമായ ഗൗണ്ടർമാരാണ്. കണ്ണെത്താദൂരം പാടങ്ങളും തെങ്ങിൻതോപ്പുകളുമുള്ള ഗൗണ്ടർമാരുടെ അധീനതയിലാണ് തലമുറകളായി അധഃസ്ഥിതരായ ചക്ലിയർ. പാടങ്ങളിൽ രാവിലെ എട്ടു മുതൽ അന്തിമയങ്ങും വരെ ഉഴവുകാളകളെപ്പോലെ പണിയെടുക്കുന്നവർ. ആടുമാടുകളെ മേയിച്ചും കറ്റ ചുമന്നും മെതിച്ചും തെങ്ങിൻ തോപ്പുകൾ നനച്ചും കിട്ടുന്ന വരുമാനമാണ് ചക്ലിയരുടെ അന്നം.
വിതയും മെതിയും ചുമടും മാത്രമല്ല മാളിക മുറ്റം തൂത്തുവാരുക, ശൗചാലയം കഴുകുക തുടങ്ങിയ പണികൾ ചക്ലിയ സ്ത്രീകൾക്കുള്ളതാണ്. പതിനഞ്ചാം വയസിൽ തോട്ടങ്ങളിൽ തുടങ്ങുന്ന ജോലി മരണം വരെ തുടരും. യൂണിയനുകളും സംഘടനകളും ശക്തമായ ഇക്കാലത്തും ആണുങ്ങൾക്ക് കൂലി 300 രൂപ, പെണ്ണുങ്ങൾക്ക് 250.
പ്രാകൃത ശിക്ഷാമുറകളാണ് ജാതി അടിമകളായ ചക്ലിയർ ഭൂപ്രമാണികളിൽ നിന്ന് ഏറ്റുവാങ്ങിയിട്ടുള്ളത്. ’ കുറ്റം ആരോപിച്ചു മകനെ അച്ഛനെക്കൊണ്ടു ചാട്ടവാറിനു തല്ലിക്കുന്നതും നുകത്തിൽ കെട്ടി വലിപ്പിക്കുന്നതുമൊക്കെയായിരുന്നു ശിക്ഷ. ഗൗണ്ടറുടെ മുറ്റത്തെ ശൗ
ചാലയം ഉപയോഗിച്ചതിനു ചക്ലിയപ്പെണ്ണിന്റെ കൈവെള്ളയിൽ കർപ്പൂരം വച്ചു കത്തിച്ചതൊക്കെ ഇവർ മറന്നിട്ടില്ല. ഗോവിന്ദാപുരം കവലയിലെ ചായക്കടയിൽ കാലിൻമേൽ കാൽ വച്ചിരുന്നു ചായ കുടിച്ചു എന്ന കുറ്റത്തിന് അയ്യപ്പൻ എന്ന ബാലനെ പൊതിരെ തല്ലി. ജൻമിയുടെ പോത്ത് കുത്താൻ വന്നാൽ തല്ലിയോടിക്കാൻ ചക്ലിയന്‍ അധികാരമില്ല. വേണമെങ്കിൽ ഓടിമാറിക്കോണം. മനുഷ്യനെക്കാൾ വില ജൻമിയുടെ തോട്ടത്തിൽ മാടിനു തന്നെയാണ്.
വിതം മുഴുവൻ അടിമകളെപ്പോലെ ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് ചക്്ലിയർ. ഭൂമിയും അധികാരവും ചക്ലിയരുടേത്. ധിക്കരിക്കുന്നവർക്ക് കിട്ടുന്ന ശിക്ഷ ഉൗരുവിലക്കാണ്. വിലക്കു കിട്ടിയാൽ പിന്നെ ജൻമിയുടെ പാടത്തോ വരന്പത്തോ കയറാൻ പറ്റില്ല. ജീവിക്കാൻ തലമുറകൾക്ക് മറ്റൊരു ജോലിയും കിട്ടില്ല. നാടു വിടുകയേ ഗതിയുള്ളു’ ഒഴലപ്പതിയിലെ ശിവരാജൻ പറഞ്ഞു.
ചിന്നകൗണ്ടന്നൂർ, തേനംപതി, മല്ലംപതി, ആട്ടാംപതി, കാമരാജ് നഗർ, മാലാഗഡ്, കിണർപള്ളം, കുപ്പാണ്ട കൗണ്ടന്നൂർ, അനുപ്പൂർ, വേലന്താവളം, ഒഴലപ്പതി, ഗോവിന്ദാപുരം, സ്രാന്പി, മൂലക്കട, ആർ വി പുതൂർ തുടങ്ങിയ ഉൾഗ്രാമങ്ങളിലാണ് അയിത്തവും ഉൗരുവിലക്കും ഇക്കാലത്തും കൊടികുത്തി വാഴുന്നത്.
രാവെന്നോ പകലെന്നോ ഇല്ലാതെ പണി ചെയ്യണം. പ്രമാണി ഗൗണ്ടർ അടുത്തു വന്നാൽ ഞങ്ങൾ കുനിഞ്ഞു നിൽക്കണം. തലമുണ്ട് അഴിച്ച് പുറംതിരിഞ്ഞു നിൽക്കണം. ഗൗണ്ടറുടെ മുറ്റത്ത് അടിമത്തത്തിന്റെ ശേഷിപ്പായി കൽത്തോണികൾ കാണാം. പഴഞ്ചോറും കഞ്ഞിയും കൂലിവേലക്കാർക്ക് ഒഴിച്ചു നൽകിയിരുന്നത് തോണികളിലാണ്. അനുസരണക്കേടു കാട്ടിയ കിടാത്തൻമാരെ പഴയ പ്രമാണികൾ അറപ്പുരയിൽ പൂട്ടിയിട്ടിരുന്നു. നായകളെ വിട്ടു കടിപ്പിച്ചിരുന്നു. ചക്കുപുരയിൽ കെട്ടി ചൂലിനും ചൂരലിനും തല്ലിയിരുന്നു- മാരിയപ്പൻ ഓർമിക്കുന്നു.
ജൻമി കയറിപ്പിടിച്ചപ്പോൾ ചെറുത്തു നിന്ന കിടാത്തികളെ കച്ചിപ്പുരയിലടച്ചു തീയിട്ടതും മുതലക്കുളത്തിൽ എറിഞ്ഞതുമൊക്കെ വയോധികരായ സ്ത്രീകളുടെ മനസിൽ നിന്നു മാഞ്ഞിട്ടില്ല. അധഃസ്ഥിതരെന്നു മുദ്ര കുത്തപ്പെട്ട ഞങ്ങൾ എന്നും അടിമകളായി ജീവിക്കണമെന്ന് ഗൗണ്ടർ മാത്രമല്ല രാഷ്്ട്രീയക്കാരും ചിന്തിക്കുന്നു. വൃത്തികെട്ട മനുഷ്യർ എന്നു മുദ്രകുത്തപ്പെടാൻ ഞങ്ങളെന്തു തെറ്റുചെയ്തു. സർക്കാർ തന്ന ഒന്നര രണ്ടു സെന്റ് വീതം സ്ഥലത്ത് നാനൂറോളം കുടുംബങ്ങൾ കൂര കെട്ടിപ്പാർക്കുന്പോൾ എങ്ങനെയുണ്ടാകും വൃത്തി. വഴിയില്ല, വെള്ളമില്ല, വെളിച്ചമില്ല. ഓലപ്പുരകളെല്ലാം ചോർന്നൊലിക്കുകയാണ്. ഓടു മേഞ്ഞവ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. വീടിനു നടുവിൽ തൂണ് നൽകി താങ്ങിനിറുത്ത മേൽക്കൂര. ഏറെ വീടുകളും നിലം പൊത്താതിരിക്കുന്നത് ഒരു തൂണിന്റെ ബലത്തിലാണ്. പത്തു കൊല്ലമായി ഇവരെല്ലാം വീട് അറ്റകുറ്റപ്പണിക്ക് പഞ്ചായത്തിൽ അപേക്ഷ കൊടുക്കാൻ തുടങ്ങിയിട്ട്. നയാ പൈസ അംബദ്കർ കോളനിക്കാർക്കു കിട്ടാറില്ല.’ ഇങ്ങനെ നരകയാതനയുടെ അനുഭവങ്ങളും അവഗനയുടെ നൊന്പരങ്ങളും മാത്രമാണ് ശിവരാജന് പറയാനുണ്ടായത്.
പൊതുടാപ്പിൽനിന്നു കുടിവെള്ളമെടുത്തപ്പോൾ ഗൗണ്ടറുടെ കുടവുമായി കൂട്ടിമുട്ടിയതിന് കരിമാണ്ടയിലെ രാക്കായിക്കും കുടുംബത്തിനും കഴിഞ്ഞ കൊല്ലം കിട്ടിയ ശിക്ഷ ഉൗരുവിലക്കായിരുന്നു. ജൻമിയുടെ പണിയിടങ്ങളിൽ മാത്രമല്ല ചായക്കടകളിലും പലചരക്കു കടയിലും നിന്ന് രാക്കായി ആട്ടിപ്പായിക്കപ്പെട്ടു. വറുതിയിൽ പൊറുതി മുട്ടിയപ്പോൾ രാക്കായി കൊളന്തകളുമായി പൊള്ളാച്ചിയിലേക്ക് വണ്ടികയറി. അവിടെ കാലിത്തെരുവിൽ ചെരുപ്പുകുത്തി കഴിയുന്ന രാക്കായി പിന്നീട് മടങ്ങിവന്നിട്ടേയില്ല.
ജീവിതത്തിൽ മാത്രമല്ല മരണത്തിലും ചക്ലിയന്‍ അപമാനം മാത്രം. അതിർത്തി ഗ്രാമങ്ങളിലൊരിടത്തും ഇവർക്ക് ശ്മശാനങ്ങളില്ല. സവർണരുടെ മണ്ണിൽ സംസ്കരിക്കാൻ അനുവാദവുമില്ല. കിലോമീറ്ററുകൾ മൃതദേഹം ചുമന്ന് പൊള്ളാച്ചിയിലെ പൊതു ശ്മശാനത്താണ് ചിലരൊക്കെ മൃതശരീരം മറവു ചെയ്യുക.അതല്ലെങ്കിൽ മീങ്കര പുഴയോരത്ത്് മറവു ചെയ്യും. കട്ടപ്പഞ്ചായത്ത് അഥവാ നാട്ടുപ്രമാണിമാരുടെ കോടതി അതിർത്തി ഗ്രാമങ്ങളിൽ ഇന്നുമുണ്ട്. കുറിയും കൊന്പൻമീശയുമുള്ള ജൻമി ഊഞ്ഞാൽ കസേരയിലിരുന്ന് ് ശിക്ഷ വിധിക്കുന്ന നാട്ടുകോടതി. നാട്ടുപ്രമാണിമാരുടെ അനുവാദത്തോടെ മാത്രമെ കോളനിവാസികൾക്ക് പോലീസുമായി ബന്ധപ്പെടാൻ അനുവാദമുള്ളു.
ജാതിഭ്രാന്തും കൈയേറ്റങ്ങളും രൂക്ഷമായതോടെ ജീവിതം വഴിമുട്ടിയ ചക്ലിയ പെണ്ണുങ്ങൾ മധുരൈവീരന്റെ കോവിലിലാണ് ഇപ്പോഴത്തെ ഇരിപ്പും കിടപ്പും. ഗൗണ്ടറുടെ തോട്ടങ്ങളിൽ ഇക്കാലത്തൊന്നും വേലയില്ല. മുൻപൊക്കെ നാളികേരവും തെങ്ങോലയും ചുമക്കാൻ വിളിക്കുമായിരുന്നു. ചാണകംചുമടും പണിയായിരുന്നു. തെങ്ങിൻതോട്ടം അപ്പാടെ കരിക്കു കച്ചവടക്കാർ കരാറെടുക്കുകയാണ്. നാലും അഞ്ചും വർഷത്തേക്കാണ് കരാർ. വളമിടുന്നതും കരിക്കു വെട്ടുന്നതുമൊക്കെ അവരു കൊണ്ടുവരുന്ന പണിക്കാർ. കരിക്കു കുലയോടെ വെട്ടി അവർ വണ്ടികളിൽ കയറ്റി കൊണ്ടുപോകും. ഇനി വേല കിട്ടുന്ന കാലം വരുമെന്നു തോന്നുന്നില്ല’ . വഴിയോരത്തു കണ്ട മുരുകൻ പറഞ്ഞു.
’എപ്പോ വേണേലും വീട് തലയിൽ വീണ് ഞങ്ങളും മക്കളും ചാകും. ഭിത്തിയും കൂരയും ആടി നിൽക്കുവാ’. വീരമ്മയും കോതിയും ഒടുകിയും കുപ്പത്താളുമൊക്കെ കോവിൽമുറ്റത്തിരുന്നു വിധിയെ പഴിച്ചു.
അടച്ചുറപ്പുള്ള വീടുകൾ കോളനിയിൽ കാണാനില്ല. ഓടുകൾ പൊട്ടി ഇളകിയ കൂരകൾക്കൊന്നും ബലവത്തായ വാതിലുകളില്ല. കറുത്തയുടെയും ശിവകാമിയുടെയും ഓലപ്പുരകൾ ഇടിഞ്ഞു വീഴാറായിരിക്കുന്നു. വീരമ്മാളിന്റെയും സുബ്ബമ്മയുടെയും ഗോമതിയുടെയും കൂരകൾ മരത്തൂണുകളിൽ താങ്ങിനിറുത്തിയിരിക്കുകയാണ്. വയോധിക പെൻഷനോ ക്ഷേമ ആനുകൂല്യങ്ങളോ ഇവർക്കില്ല. ഒരു പാട് അപേക്ഷകൾ തമിഴിലും മലയാളത്തിലും എഴുതിച്ചു കൊടുത്തിട്ടുണ്ട്. വരുമാനത്തിന്റെ സർക്കാർ വക അടയാളമായ റേഷൻ കാർഡിൽ എപിഎൽ എന്നു മുദ്രവീണതിനാൽ ഇവരുടെ അപേക്ഷകൾ ചവിട്ടുകുട്ടയിൽ മാത്രം ഇടം പിടിക്കുന്നു. 206 പേർ വാർധക്യ പെൻഷന് അപേക്ഷ നൽകിയപ്പോൽ ആനുകൂല്യം അനുവദിച്ചുകിട്ടിയത് 12 പേർക്ക്.
അടുപ്പുകല്ലു മുതൽ അടിത്തറ വരെ ഇളകിയ വീടുകളെ ഇവിടെയുള്ളു. അടുപ്പിലും കിടപ്പു മുറിയിലുമൊക്കെ ചാലു കീറി ഒഴുകുകയാണ് മഴവെള്ളം. ഏറെ വീടുകൾക്കും കുക്കൂസും കുളിപ്പുരയുമില്ല. മീങ്കരയിലെ തുറസായ ഇടങ്ങളിലാണ് മലമൂത്രവിസർജനം. 20 വർഷം മുൻപു സർക്കാർ പണിയിച്ചു നൽകിയ വീടുകളേറെയും ചോർന്നൊലിക്കുകയാണ്. അറ്റകുറ്റപ്പണിക്കായി 2009 മുതൽ അപേക്ഷിച്ചതിന്റെ രസീതുകളും കുറെ പരാതികളും മാത്രമുണ്ട് ഈ വീടുകളിൽ.
പത്താം ക്ലാസിനപ്പുറം പഠിക്കാനുള്ള അവസരം ഇവർക്കില്ല. പഠിച്ചാൽ തന്നെ ജോലിക്കുള്ള സാഹചര്യവുമില്ല. ബിരുദം പഠിച്ച ചിലന്പരേശനും മുരുകനും മണികണ്ഠനും കാലികളെ മേയിച്ച് കുടുംബം പോറ്റുന്നു.
പ്ലസ് ടു കഴിഞ്ഞ രഞ്ജിതയും ശിവകാമിയും ലക്ഷ്മിയും തിരുപ്പൂരിൽ തുണിക്കന്പനിയിൽ ജോലി ചെയ്യുന്നു. മുതലമട സ്കൂളിൽ പ്യൂണായി വിരമിച്ച മയിൽച്ചാമിയാണു ചക്ലിയർക്കിടയിൽ സർക്കാർ ജോലി ലഭിച്ച ഏകയാൾ. ജാതിവിവേചനത്തിൽ നെരിപ്പോടിൽ എരിയുന്ന ഗോവിന്ദാപുരത്തെ ഏറെ വിദ്യാലയം ഒരു അംഗൻവാടിയാണ്. ഒന്നാം ക്ലാസ് പഠിക്കാൻ ചക്ലിയ കിടാക്കൾ മൈലുകൾ താണ്ടണം.
(തുടരും)
റെജി ജോസഫ്
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Latest News
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top