Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം ചൊല്ലിപഠിക്കണം
അച്ഛന് കാട്ടുമീ കപടമാം ഗൗരവം
സ്നേഹമാണെന്നു നാം ഉള്ളില്‍ പഠിക്കണം
അമ്മയ്ക്കും അച്ഛനുമൊപ്പമീ ജീവിതം
സ്വര്‍ഗമാണെന്നു നാം നേരില്‍ പഠിക്കണം.
അമ്മയ്ക്കുമച്ഛനും പകരമീ ഭൂമിയില്‍
മറ്റൊന്നുമില്ലെന്നു ഓര്‍ത്തു പഠിക്കണം...'
ലഹരി ബോധവത്കരണ ക്ലാസുകളില്‍ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഉത്തരക്കുട്ടന്‍ ഈ കവിത ചൊല്ലുമ്പോള്‍ സദസ് ഒന്നടങ്കം നിശബ്ദമാകും. ഉത്തരക്കുട്ടന്‍ തന്നെ രചിച്ച "മറക്കാതിരിക്കാന്‍' എന്ന ഈ കവിതയിലെ ഓരോ വരികളും തനിമ ചോരാതെ കാണികള്‍ക്കു മുന്നില്‍ അവതരിപ്പിച്ച് ഈ പോലീസ് ഉദ്യോഗസ്ഥന് വൈറലായി മാറിയിരിക്കുകയാണ്.
യുട്യൂബില്‍ അപ്ലോഡ് ചെയ്ത ഈ കവിതയുടെ വീഡിയോ ഫേസ്ബുക്ക് റീല്‍സില്‍ ഇതിനകം അയ്യായിരത്തിലധികം പേരാണ് കണ്ടത്. വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തു പോകുന്നത് അതിലേറെ വരും.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ മുന്നില്‍ കാണുന്ന ഓരോന്നും മനോഹര കവിതകളായി രചിക്കുകയാണ് ഇദ്ദേഹം. ഇത്തരത്തില്‍ 16 ഓളം കവിതകളാണ് ഉത്തരക്കുട്ടന്‍ രചിച്ചിരിക്കുന്നത്.
കുട്ടിക്കാലം മുതല്‍ ചൊല്ലിത്തുടങ്ങിയ കവിത
കരുനാഗപ്പളളി ശബരിയില്‍ ഗോപാലന്-ജാനകി ദമ്പതികളുടെ മകനായ ഉത്തരക്കുട്ടന്‍ കുട്ടിക്കാലം മുതലേ കവിത ചൊല്ലാന്‍ ഇഷ്ടമായിരുന്നു. മലയാളത്തിലെ പ്രമുഖ കവികളുടെ പല കവിതകളും അദ്ദേഹം സ്കൂളിലും കോളജിലുമൊക്കെ അവതരിപ്പിച്ച് സമ്മാനം നേടി.
മുതിര്‍ന്നപ്പോഴും കവിയരങ്ങളുകളിലും മറ്റ് സാംസ്കാരിക സദസുകളിലും ജനമൈത്രി സദസുകളിലും കുടുംബശ്രീ യോഗങ്ങളിലും കവിതകള്‍ ചൊല്ലി ഇദ്ദേഹം നിറസാന്നിധ്യമായി.
1996 ല്‍ പോലീസ് സേനയുടെ ഭാഗമായതോടെ പോലീസ് ജീവിതത്തില്‍ കണ്ടുമുട്ടുന്ന ഓരോന്നും കവിതയ്ക്കുള്ള ഇതിവൃത്തമാക്കി ഉത്തരക്കുട്ടന്‍ മാറ്റി. 2010 മുതല്‍ കവിതകള്‍ എഴുതി അവതരിപ്പിച്ചു തുടങ്ങി.
നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന ഓരോന്നും അക്ഷരങ്ങളാല്‍ കോര്‍ത്തിണക്കി 16ലധികം കവിതകള്‍ എസ്ഐ ഉത്തരക്കുട്ടന്‍ രചിച്ചു.
ഇതിവൃത്തമാക്കുന്നത് സമകാലിക വിഷയങ്ങള്‍
സമകാലിക വിഷയങ്ങളെ ഇതിവൃത്തമാക്കിയാണ് എസ്ഐ ഉത്തരക്കുട്ടന്‍ കവിതകള്‍ എഴുതുന്നത്. വായനക്കാരുടെ മനസിനെ പിടിച്ചുലയ്ക്കുന്ന വരികളാണ് പല കവിതകളിലേയും. മദ്യപാനത്തെക്കുറിച്ചെഴുതിയ "മദ്യം വിഷമാണ് ' എന്നതായിരുന്നു ആദ്യ കവിത.
പോലീസുകാരുടെ ജീവിതം തുറന്നുകാട്ടുന്ന "ഞങ്ങള്‍ പോലീസുകാര്‍' മക്കളുണ്ടായിട്ടും വൃദ്ധസദനങ്ങളില്‍ അഭയം തേടേണ്ടിവരുന്നവരുടെ നൊമ്പരം പേറുന്ന "വഴികാട്ടി', ബൈക്ക് അപകടത്തില്‍ മരിച്ച സുഹൃത്തിന്റെ മകനെക്കുറിച്ചെഴുതിയ "ധൃതരാഷ്ട്ര സ്നേഹം' എന്നിവയെല്ലാം മികവുറ്റ രചനകളാണ്.
ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിര്‍ഭയ സംഭവത്തെ ആസ്പദമാക്കി രചിച്ച "ഭാരതദു:ഖപുത്രി' എന്ന കവിത 500 ഓളം വേദികള്‍ പിന്നിട്ടു. മക്കളുണ്ടായിട്ടും അനാഥാലയത്തിലെ ഇരുണ്ട ഇടനാഴികളില്‍ ദു:ഖം പേറി കഴിയേണ്ടിവരുന്ന മാതാപിതാക്കളുടെ ദയനീയതയാണ് 'വഴികാട്ടി' എന്ന കവിതയിലുള്ളത്.
ദു:ഖത്തിന്റെ പടുകുഴിയിലേക്ക് വീണുപോകുമ്പോഴും തങ്ങളുടെ മക്കള്‍ക്ക് ഉയര്ച്ചയുണ്ടാകട്ടെയെന്നാണ് വൃദ്ധസനദത്തിലുള്ള ഓരോ അച്ഛനമ്മമാരുടെയും പ്രാര്‍ഥനയെന്ന് ഉത്തരക്കുട്ടന്‍ പറയുന്നു.
‘ജീവന് പകര്‍ന്നു വളര്‍ത്തിയ മക്കള്‍ക്കു
ഞങ്ങളോ ഇന്നൊരു ഭാരം
ഞങ്ങള്‍ പകര്‍ന്നൊരു സ്നേഹത്തിന്
മറുപടിയാണോ വൃദ്ധസദനം
ഓര്‍ക്കുക മക്കളെ
നിങ്ങളും പൂക്കും കായ്ക്കും മൂക്കും പഴുക്കും
പിന്നെ കൊഴിയും
അന്നും വഴികാട്ടി ഞങ്ങള്‍
ഞങ്ങള്‍ തന് ദുര്‍ഗതി
നിങ്ങളില്‍ വരാതെ
നിങ്ങളെ കാക്കട്ടെ ദേവന്
എന്നും നിങ്ങളെ കാക്കട്ടെ ദേവന്...'
ഇങ്ങനെ പോകുന്നു "വഴികാട്ടി' എന്ന കവിതയിലെ വരികള്‍.
2015 ല്‍ ബൈക്ക് അപകടത്തില്‍ മരിച്ച സുഹൃത്തിന്റെ ഏക മകന്റെ ഓര്‍മകളാണ് "ധൃതരാഷ്ട്രാലിംഗനം എന്ന കവിതയിലുള്ളത്. മകന്റെ മൃതശരീരം വീടിന്റെ കോലായില്‍ കിടത്തുമ്പോള്‍ ഉത്തരക്കുട്ടന്റെ സുഹൃത്തു കൂടിയായ ആ അച്ഛന്റെ നൊമ്പരം എസ്ഐ ഉത്തരക്കുട്ടന്‍ ആലപിക്കുമ്പോള്‍ കേള്‍വിക്കാരുടെ കണ്ണുകള്‍ നിറയും.
"വെള്ളപ്പുതച്ചു കിടത്തിയെന്‍ ഉണ്ണിയെ
കണ്ടന്റെ ഉള്ളം പിടയുന്ന നേരം
ഇടനെഞ്ചു പൊട്ടി കരയുമെന് നാഥയെ
എങ്ങനെ ഞാനിന്ന് ആശ്വസിപ്പിക്കും.
ഞങ്ങള്‍ തന് ദാമ്പത്യവല്ലിയില്‍ മൊട്ടിട്ട
സുന്ദര രൂപനാം പിച്ചക്കപൂവിതാ
ഓടിക്കളിച്ചൊരു ഉമ്മറക്കോലായില്‍
വാടിക്കരിഞ്ഞു കിടക്കുകയാണ്.
എന്തെന്തു മോഹങ്ങളായിരുന്നു
ഇവനിലെത്ര എത്ര പ്രതീക്ഷകളായിരുന്നു
ജീവിത സായാഹ്ന വേളയില്‍
താങ്ങും തണലുമിവനാകുമെന്നാഗ്രഹിച്ചു.
നേര്‍ച്ചകള്‍ നേര്‍ന്നു ലഭിച്ചെന്റെ കുഞ്ഞിനെ
നേരിന്റെ ദേവന് കവര്‍ന്നെടുത്തോ
നേര്‍ച്ചകള്‍ നേര്‍ന്നു ലഭിച്ചന്റെ കുഞ്ഞിന്ന്
നേരിന്റെ ലോകത്ത് പോയി മറഞ്ഞു...'
"ഞങ്ങള്‍ പോലീസുകാര്‍' എന്ന കവിതയില്‍
"പെറ്റമ്മ പോലും അടുക്കാനറയ്ക്കുന്ന
ദുര്‍ഗന്ധപൂരിത മൃതശരീരത്തെ
ആദരവോടെ ആചാരത്തോടെ സംസ്ക്കരിക്കുന്നവര് പോലീസുകാര്‍.. ' എന്നാണ് എസ്ഐ ഉത്തരക്കുട്ടന്‍ രചിച്ചിരിക്കുന്നത്.
നല്ലൊരു ജീവകാരുണ്യ പ്രവര്ത്തകന്
എസ്ഐ ഉത്തരക്കുട്ടന്‍ നല്ലൊരു ജീവകാരുണ്യ പ്രവര്‍ത്തകനും മോട്ടിവേറ്ററും കൂടിയാണ്. ഇദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ മധുരം നുകര്‍ന്നവര്‍ നിരവധിയാണ്. ജനമൈത്രി പദ്ധതിയുടെ ഭാഗമായി ആരോരുമില്ലാത്ത ഏറെപ്പേരെ എസ്ഐ ഉത്തരക്കുട്ടന്‍ അഭയ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്.
600 നു മുകളില്‍ മോട്ടിവേഷന്‍, ബോധവത്കരണ ക്ലാസുകളും എസ്ഐ ഉത്തരക്കുട്ടന്‍ എടുത്തിട്ടുണ്ട്. പോലീസ് സേനയില്‍നിന്ന് തന്റെ കവിതാരചനയ്ക്കും കവിത ചൊല്ലലിനുമൊക്കെ പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
പോലീസിന്റെ മിക്ക പരിപാടികളിലും എസ്ഐ ഉത്തരക്കുട്ടന്‍ രചിച്ച ഒരു കവിതയുടെ ആലാപനമെങ്കിലും ഉണ്ടാകും.
കുടുംബത്തിന്റെ പിന്തുണ
ഭാര്യ പ്രീതി കൊല്ലം കളക്ടറേറ്റില്‍ റവന്യൂ വിഭാഗം ജീവനക്കാരിയാണ്. എന്‍ജിനീയറിംഗ് ബിരുദധാരിയായ അഭയും പ്ലസ്ടു വിദ്യാര്‍ഥിയായ ആദിയുമാണ് മക്കള്‍.
‘സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം തന്റെ കവിതകളെല്ലാം പുസ്തകമാക്കണം’ - എസ്ഐ ഉത്തരക്കുട്ടന്‍ തന്റെ ആഗ്രഹം തുറന്നു പറയുന്നു.
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
തീരദേശ മേഖലയിൽ എൻഡിഎയ്ക്ക് വലിയ മുന്നേറ്റം ഉണ്ടായെന്ന് ശോഭ സുരേന്ദ്രൻ
കത്തിയെരിഞ്ഞ് ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മതത്തിന്റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ടെന്നും ഷാഫി
മുഖ്യമന്ത്രി ജാവേദേക്കറെ കണ്ടത് എന്തിനെന്ന് സത്യം പറയണം: കെ.സുധാകരന്
കൽത്തൂൺ ശരീരത്തിൽ വീണ് 14കാരന് ദാരുണാന്ത്യം
Latest News
തീരദേശ മേഖലയിൽ എൻഡിഎയ്ക്ക് വലിയ മുന്നേറ്റം ഉണ്ടായെന്ന് ശോഭ സുരേന്ദ്രൻ
കത്തിയെരിഞ്ഞ് ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മതത്തിന്റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ടെന്നും ഷാഫി
മുഖ്യമന്ത്രി ജാവേദേക്കറെ കണ്ടത് എന്തിനെന്ന് സത്യം പറയണം: കെ.സുധാകരന്
കൽത്തൂൺ ശരീരത്തിൽ വീണ് 14കാരന് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top