മെക്സിക്കൊ: മാധ്യമപ്രവർത്തകരുടെ കൊലക്കളം
മെക്സിക്കൊ:  മാധ്യമപ്രവർത്തകരുടെ  കൊലക്കളം
ADIOS!... പൊണ്ണത്തടിയന്മാർക്ക് പേരുകേട്ട മെക്സിക്കൊയുടെ അതിർത്തി പട്ടണമായ ജുവാറെസിൽ ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനിറങ്ങിയ ഒരു പത്രത്തിന്‍റെ പ്രധാന തലക്കെട്ടാണ് ഇത്. സ്പാനിഷ് ഭാഷയിൽ അഡിയോസ് എന്നാൽ വിട . ഏതെങ്കിലും വിവിഐപിക്ക് പത്രം അന്ത്യാഭിവാദ്യം അർപ്പിച്ചതല്ല ഇങ്ങനെ. പത്രം പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ച് തന്‍റെ വായനക്കാരോട് വിടപറഞ്ഞ് എഡിറ്റർ എഴുതിയ കത്തിന്‍റെ തലക്കെട്ടാണ്.
പത്രത്തിന്‍റെ പേര് നോർട്ട്. 27 വർഷമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചുവന്ന പത്രത്തിന്‍റെ എഡിറ്ററുടെ കത്തുവായിച്ച് അന്നാട്ടുകാർ ആർക്കും അതിശയമുണ്ടായില്ല. കാരണം. അതാണ് മെക്സിക്കോയിലെ മാധ്യമ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ.
എഡിറ്റർ ഒസ്കർ കാന്തു മർഗ്വിയ പത്രം നിർത്താനുള്ള കാരണം വിവരിക്കുന്നു ...

“ഇന്ന്, പ്രിയപ്പെട്ട വായനക്കാരാ എനിക്ക് നിങ്ങളോട് പറയാനുള്ളത്, പത്രപ്രവർത്തനം നടത്താൻ മതിയായ സുരക്ഷയോ ഉറപ്പോ ഇല്ലാത്തതിനാൽ ഞാൻ പത്രം നിർത്താൻ തീരുമാനിച്ച കാര്യമാണ്. കഴിഞ്ഞ 27 വർഷം ഞങ്ങൾ തിരയ്ക്കെതിരേ പടപൊരുതി. അനിഷ്ടകരമായ കാര്യങ്ങളും അഴിമതിയും പുറത്തുകൊണ്ടുവന്നു. അതിന് സർക്കാരിന്‍റെയും വ്യക്തികളുടേയും അക്രമങ്ങളും ശിക്ഷകളും ഏറ്റുവാങ്ങി...”
വാർത്തകൾ പ്രസിദ്ധീകരിച്ചതിന്‍റെ പേരിൽ പത്രത്തിന് സർക്കാരിന്‍റെയും മയകകുമരുന്ന് മാഫിയകളുടേതടക്കമുള്ള ഇടങ്ങളിൽന്നിന്ന് ഏൽക്കേണ്ടി വന്ന പീഡനങ്ങളെ അദ്ദേഹം തുടർന്ന് വിവരിക്കുന്നു. ഒടുവിൽ ഇനി പത്രം പ്രസിദ്ധീകരിക്കുന്നതല്ല എന്ന് പ്രസ്താവിച്ച് കത്ത് നിർത്തുന്നു.

നോർട്ടിന്‍റെയും മറ്റൊരു പത്രത്തിന്‍റെയും ലേഖകനായി ജോലിചെയ്തുവന്ന മൈറോസ്ലാവ ബ്രീച്ച് മാർച്ച് 23 ന് കൊല്ലപ്പെട്ടതാണ് നോർട്ടിന്‍റെ എഡിറ്ററെ കടുംകൈക്ക് പ്രേരിപ്പിച്ചത്. മെക്സിക്കൊയിൽ അടിക്കടി മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തുവന്നിരുന്നുവെങ്കിലും തങ്ങൾക്ക് അങ്ങനെ സംഭവിക്കില്ല എന്ന് ഭയാശങ്കകൾക്കിടയിലും അദ്ദേഹം വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ ബ്രീച്ചിന്‍റെ മരണം അദ്ദേഹത്തിന് താങ്ങാനാവുമായിരുന്നില്ല.

മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിട്ടുള്ള മെക്സിക്കോയിൽ അതിനെതിരേ ശക്തമായ ഭാഷയിൽ പ്രതികരിച്ചു വന്നയാളാണ് അന്പത്തേഴുകാരിയായ ബ്രീച്ച്. കൂടാതെ അഴിമതിക്കെതിരേ സന്ധിയല്ലാതെ പത്രത്തിൽ നിരവധി വാർത്തകളും ഫീച്ചറുകളും സ്ഥിരമായി നൽകി വന്നിരുന്നു. ഇത് മാഫിയകളെ ചൊടിപ്പിക്കുകയും തോക്കുധാരികൾ കാറിൽ സഞ്ചരിക്കുകയായിരുന്ന അവരെ വെടിവച്ചുകൊല്ലുകയുമായിരുന്നു.

പത്രപ്രവർത്തകരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതിൽ പേരുകേട്ട മെക്സിക്കോയിൽ പല പത്രങ്ങളും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. മാഫിയകളുടെ ഭീഷണിയും പത്രങ്ങൾക്ക് സർക്കാർ പരസ്യം വഴി നൽകിവരുന്ന പണം കൊടുക്കാതെ കഷ്ടപ്പെടുത്തുന്നതും പല പത്രങ്ങളുടേയും നിലനിൽപ്പിന് ഭീഷണിയാണ്. സർക്കാരിനെതിരേ എഴുതിയാൽ പരസ്യവും അതിന്‍റെ പണവും ലഭിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ നിരവധി പത്രങ്ങളിൽ നിലനിൽപ്പിന്‍റെ അഡ്ജസ്റ്റ് മെന്‍റ് പത്രപ്രവർത്തനത്തിലേക്കും തിരിഞ്ഞിട്ടുണ്ട്.


കാലിഫോർണിയയിലെ സാൻഡിഗോ യൂണിവേഴ്സിറ്റിയിലെ കുറ്റകൃത്യങ്ങളുടെ കണക്കു സൂക്ഷിക്കുന്ന ജസ്റ്റിസ് ഇൻ മെകിസിക്കൊയുടെ കണക്കു പ്രകാരം 2000 മുതൽ 2016 വരെ മാത്രം മെക്സിക്കോയിൽ കൊല്ലപ്പെട്ടിട്ടുള്ളത് 124 മാധ്യമപ്രവർത്തകരാണ്. ഈ കാലഘട്ടത്തിൽ രാജ്യത്ത് മാധ്യമപ്രവർത്തകർക്കെതിര നടന്ന 748 അക്രമക്കേസുകളിൽ ശിക്ഷിക്കപ്പെട്ടത് വെറും മൂന്നെണ്ണം മാത്രമെന്നത് കുറ്റവാളികളും കുറ്റാന്വേഷകരും തമ്മിലുള്ള അടുത്ത ബന്ധമാണ് കാണിക്കുന്നത്. കഴിഞ്ഞ വർഷം 14 പേരാണ് അക്രമികളുടെ തോക്കിന് ഇരയായത്.

കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ് എന്ന സംഘടനയ്ക്ക് മെകിസിക്കൻ പ്രസിഡന്‍റ് എന്‍റിക് പെന നിയെറ്റോ നൽകിയ ഉറപ്പുപ്രകാരം ഇനി തനിക്ക് പദവിയിൽ അവശേഷിക്കുന്ന ഒരു വർഷക്കാലും മാധ്യമപ്രവർത്തകരുടെ സുരക്ഷയ്ക്കായിരിക്കും മുൻഗണന നൽകും. യുഎൻ അടക്കമുള്ള സംഘടനകൾ ഇടപെട്ടിട്ടുള്ള ഈ പ്രശ്നത്തിൽ കർശന നടപടിയെടുക്കാൻ ഇപ്പോൾ സർക്കാർ നിർബന്ധിതമായിരിക്കുകയാണ്. എന്നാൽ ദ്യോഗസ്ഥരും മാഫിയകളും തമ്മിലുള്ള അവിശുദ്ധ ബന്ധം അവസാനിപ്പിക്കപ്പെടാത്തോളം കാലം മെക്സിക്കൊയിൽ മാധ്യമപ്രവർത്തകർക്ക് രക്ഷയുണ്ടാകില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഒടുവിൽ മേയ് 15 ന്

മെക്സിക്കൊയിലേക്ക് ലോകത്തിലെ സർവ മാധ്യമപ്രവർത്തകരുടെയും ശ്രദ്ധതിരിഞ്ഞ ദിവസമായിരുന്നു കഴിഞ്ഞ മേയ് 15. അന്നാണ് പ്രശസ്ത മാധ്യമപ്രവർത്തകനും 2011 ലെ ഇന്‍റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ് ജേതാവുമായ ജാവിർ വാൽഡെസ് കാർഡെനാസ് അക്രമികളുടെ വെടിയേറ്റ് മരിക്കുന്നത്. റിയോഡസ് എന്ന ആഴ്ചപ്പതിപ്പ് സ്വന്തമായി നടത്തിവന്ന അദ്ദേഹം മയക്കുമരുന്നു മാഫിയയ്ക്കെതിരേ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. ഇതിന്‍റെ പേരിൽ 2009 ൽ അദ്ദേഹത്തിന്‍റെ ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു. കൂടാതെ നിരവധി ഭീഷണികളും ലഭിച്ചിരുന്നു. മരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുന്പ് അദ്ദേഹം നൽകിയ അഭിമുഖത്തിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഏതു നിമിഷവും താൻ കൊല്ലപ്പെട്ടേക്കാമെന്നും എങ്കിലും തന്‍റെ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദേഹം വ്യക്തമാക്കിയിരുന്നു.

ജോസി ജോസഫ്