Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഉറക്കമില്ലാത്ത രാത്രികൾ
<യ> അംബ്രലാ പോയിന്റെ കാണാകാഴ്ചകൾ– 3 യ>
കൂട്ടുകെട്ടുകളുടെ കാലമാണ് കൗമാരം. കൗമാരപ്രായത്തിൽ അബദ്ധങ്ങൾ പറ്റുന്നത് സ്വാഭാവികമാണ്. ഒരു ചിരിയിൽ തുടങ്ങുന്ന ദുരന്തത്തിന്റെ തീവ്രത മനസിലാക്കാൻ പെൺകുട്ടികൾ പലപ്പോഴും വൈകിപ്പോകുന്നുവെന്നു മാത്രം.
പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഡോ.സി.ജെ. ജോണിന്റെ കേസ് ഡയറിയിലെ ഒരു അനുഭവം വായിക്കാം. എട്ടാം ക്ലാസുകാരിയായ മകളെയും കൂട്ടി വളരെ ദുഃഖത്തോടെയാണ് മാതാപിതാക്കൾ മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തിയത്. നിഷ്കളങ്കമായ മുഖത്തോടുകൂടിയ ഒരു കൊച്ചു സുന്ദരി. പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. നഗരത്തിലെ പ്രമുഖ സ്കൂളിൽ തന്നെയാണ് ബാങ്കുദ്യോഗസ്ഥരായ മാതാപിതാക്കൾ മകളെ പഠിക്കാൻ ചേർത്തിരുന്നതും. അവളുടെ പ്രശ്നം വിചിത്രമായിരുന്നു. രാത്രിയായാൽ സമനില തെറ്റിയതുപോലെ പെരുമാറുന്നു. പേടിയാകുന്നുവെന്നു പറഞ്ഞ് ഉറക്കെ കരയും. ഉറങ്ങണമെങ്കിൽ ആരെങ്കിലും കൂടെ വേണം. ആരെയോ ഭയപ്പെടുന്നതുപോലെ. പത്തുപതിനഞ്ചു മിനിറ്റ് നേരത്തെ ബഹളം കഴിഞ്ഞാൽ ശാന്തമാകും. പഴയപോലെ പ്രസരിപ്പും കളിചിരികളുമില്ല. എപ്പോഴും എന്തോ ആലോചിച്ചിരിക്കുന്നതുപോലെ. പഠനത്തിലാണെങ്കിൽ മാർക്ക് തീരെ കുറഞ്ഞു. എപ്പോഴും കളിചിരികളുമായി നടന്നിരുന്ന മകൾക്ക് എന്തുപറ്റിയെന്നറിയാതെ വിഷമത്തിലായിരുന്നു ആ മാതാപിതാക്കൾ.
പേടിക്കാൻ മാത്രമായി എന്തെങ്കിലുമുണ്ടോയെന്ന ഡോക്ടറുടെ ചോദ്യത്തിനുമുന്നിൽ ആ കുട്ടിയൊന്നു സംശയിച്ചു. അവളെ കുറ്റപ്പെടുത്തുന്നില്ലെന്നു മനസിലായതോടെ മനസിലെ ആധിയുടെ ഭാണ്ഡക്കെട്ട് അവൾ ഡോക്ടർക്കുമുന്നിൽ അഴിച്ചുവച്ചു. ജീവിതത്തിരക്കുകൾക്കിടയിൽ മകളോട് സ്നേഹത്തോടെ ഒരു വാക്കുപോലും പറയാൻ സമയമില്ലാത്ത മാതാപിതാക്കൾ. എപ്പോഴും പഠനത്തെക്കുറിച്ചുള്ള വേവലാതിയും കുറ്റപ്പെടുത്തലുമാണവർക്ക്. അങ്ങനെയിരിക്കെയാണ് സ്കൂളിനടുത്തുവെച്ച് ആ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത്. ഒരു ചെറുചിരിയിൽ തുടങ്ങി ആ സൗഹൃദം. പിന്നീട് അവൻ മധുരമായി സംസാരിച്ചുതുടങ്ങി. അതങ്ങനെ തുടർന്നു. ഒരു ദിവസം ‘കുടക്കീഴിൽ’ കണ്ടുമുട്ടിയപ്പോൾ തലോടാനും സ്പർശിക്കാനും തുടങ്ങി... അവൾക്ക് സ്നേഹസമ്മാനമായി ഒരു മൊബൈൽഫോൺ വച്ചുനീട്ടി. പക്ഷേ ആ ഫോൺ വാങ്ങാൻ പെൺകുട്ടി തയാറായില്ല. അതോടെ ചെറുപ്പക്കാരന്റെ മട്ടുമാറി.
മൊബൈലിൽ അവളുടെ ഫോട്ടോകൾ ഉണ്ടെന്നും പറയുന്നത് അനുസരിച്ചില്ലെങ്കിൽ അത് എല്ലാവരെയും കാണിക്കുമെന്നുമുള്ള ഭീഷണിയായി. രാത്രി വീട്ടിൽ വരുമ്പോൾ വാതിൽ തുറന്നു കൊടുക്കണമെന്നായിരുന്നു അവന്റെ ആവശ്യം. ആ കുട്ടിയുടെ ഭീതിയുടെ കാരണവും അതുതന്നെയായിരുന്നു. അയാൾ രാത്രി വീട്ടിലേക്കു വന്നാലോ എന്ന് അവൾ ഭയപ്പെട്ടു. അതോടെ അവളുടെ ഉറക്കം നഷ്ടപ്പെട്ടു. അയാളുടെ സ്വഭാവം ശരിയല്ലെന്നും ആ ഇഷ്ടം വേണ്ടെന്നും തീരുമാനിച്ചെങ്കിലും അതു വീട്ടിൽ പറയാൻ പേടിയായിരുന്നു. കൗൺസലിംഗിലൂടെ അതെല്ലാം തുറന്നു പറയാനുള്ള സാഹചര്യം ഉണ്ടായപ്പോൾ ആ കുട്ടിയുടെ പേടി മാറി. അവളിന്ന് പഴയ മിടുക്കിയായി തിരിച്ചെത്തിയിരിക്കുന്നു.
ഏത് അവസ്ഥയിലും അച്ഛനമ്മമാർ കുറ്റപ്പെടുത്താതെ കൂടെ നിൽക്കുമെന്ന വിശ്വാസമാണ് ചതിയിൽപ്പെടുന്ന കുട്ടികളുടെ ആത്മബലം. മക്കളോടൊത്ത് അൽപസമയം ചെലവഴിക്കാനും അവരുടെ പ്രശ്നങ്ങൾ ശ്രദ്ധയോടെ കേൾക്കാനും സമയമുണ്ടായാൽ സ്വന്തം മക്കൾ ഇത്തരം ചതിയിൽ ചെന്നു ചാടില്ലെന്ന് മാതാപിതാക്കൾ ഓർക്കണം.
<ശാഴ െൃര=/ളലമേൗൃല/ുമൃമാുമൃമബ2016ാമൃരവ19ൂമ2.ഷുഴ മഹശഴി=ഹലളേ>
പതിനാറുകാരിയുടെ ഒളിച്ചോട്ടം
രാവിലെ സ്കൂൾ യൂണിഫോമിൽ പള്ളിക്കൂടത്തിലേക്കു പോയതാണ് പ്ലസ് വൺകാരിയായ മകൾ. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും അവൾ വന്നില്ല. സ്കൂളിലും കൂട്ടുകാരികളുടെ വീട്ടിലുമൊക്കെ ഓട്ടോഡ്രൈവറായ ആ അച്ഛൻ അന്വേഷിച്ചു. അവളുടെ അടുത്ത കൂട്ടുകാരിയിൽ നിന്നാണ് അക്കാര്യം അവർ അറിഞ്ഞത്. പെൺകുട്ടിയെ കാണാൻ സ്കൂളിൽ എന്നും ഒരു ചേട്ടൻ വരുമായിരുന്നുവെന്ന്. മറൈൻഡ്രൈവിലും ഷോപ്പിംഗ് മാളിലുമൊക്കെ ആ ചേട്ടനൊപ്പം അവൾ പോകുമായിരുന്നുവെന്ന വാർത്ത നടുക്കത്തോടെയാണ് ആ മാതാപിതാക്കൾ കേട്ടത്. അവളുടെ കൂട്ടുകാരിയുടെ ബോയ്ഫ്രണ്ടിന്റെ സുഹൃത്തായിരുന്നു ആ 20കാരൻ. അന്ന് സ്കൂളിലേക്കുള്ള പോക്ക് കാമുകനൊപ്പമായിരുന്നു. ഒട്ടും യോജിക്കാത്ത കുടുംബസാഹചര്യത്തിലുള്ള ആളായിരുന്നു അയാൾ. മകളെ ബലം പ്രയോഗിച്ച് വീട്ടിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അത് നടക്കാതെ വന്നപ്പോഴാണ് മാതാപിതാക്കൾ പോലീസ് സഹായം തേടിയത്. പോലീസ് സ്റ്റേഷനിൽ വച്ച് അവൾ മാതാപിതാക്കളെ വേണ്ടെന്നും കാമുകനൊപ്പം പോയാൽ മതിയെന്നും പറഞ്ഞു. ഇരുവർക്കും പ്രായപൂർത്തിയാകാത്തതിനാൽ മാതാപിതാക്കൾക്കൊപ്പം വിട്ടു. വീട്ടിലെത്തിയതുമുതൽ അവൾ വീട്ടുകാരോട് വഴക്കു തുടങ്ങിയതോടെയാണ് മാനസികവിദഗ്ധന്റെ സഹായം തേടിയത്.
കൗമാരത്തിൽ പ്രണയഭാവങ്ങൾ സ്വാഭാവികമാണ്. വീട്ടിൽ സ്നേഹം കിട്ടാത്തതുകൊണ്ട് കാമുകനൊപ്പം പോയിയെന്ന് പല പെൺകുട്ടികളും പറഞ്ഞു കേൾക്കാറുണ്ട്. വീട്ടിൽ സ്നേഹക്കുറവ് ഉണ്ടാകാം. ഒരുപക്ഷേ പ്രണയതീവ്രത കൊണ്ടുള്ള തെറ്റായ വ്യാഖ്യാനവുമാകാം ഇതെന്നാണ് മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്. ഇത്തരം ഒളിച്ചോട്ടങ്ങളും സെക്സിന്റെ പരീക്ഷണങ്ങളും കൊണ്ടെത്തിക്കുന്ന ദുരന്തങ്ങൾ പെൺകുട്ടികൾ മനഃപൂർവം മറക്കുന്നു.
കാമുകനൊപ്പം ഒളിച്ചോടിയ കേസുകളിൽ പെൺകുട്ടിയെ കാമുകൻതന്നെ കൂട്ടുകാർക്ക് കാഴ്ചവയ്ക്കുന്നതും പെൺവാണിഭസംഘങ്ങളുടെ കൈയിൽപ്പെടുന്നതുമൊക്കെ ഇന്ന് നിത്യസംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.
ലൗ; ജസ്റ്റ് ടൈം പാസ്
മറൈൻഡ്രൈവ് വാക്ക് വേയിലൂടെ നടന്നപ്പോൾ രണ്ടു പെൺകുട്ടികൾ കായൽകാറ്റേറ്റ് ഇരിക്കുന്നതു കണ്ടു. മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലല്ലോയെന്നോർത്ത് അവർക്ക് അരുകിലായി ഞാനും ഇരുന്നു. ആദ്യ ചിരിയിൽ തന്നെ അവർ കമ്പനിയായി. നഗരത്തിലെ ഒരു കോളജിൽ ഡിഗ്രി വിദ്യാർഥിനികളാണ് ഇരുവരും. ഒരേ ഹോസ്റ്റലിലെ താമസക്കാർ. പത്രക്കാരിയാണെന്ന് അറിയിക്കാതെ ഞാൻ അവരുമായി വിശേഷങ്ങൾ പങ്കുവച്ചു. മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ അവർ ഇവിടെ വന്ന് ഇരിക്കാറുണ്ട്. ഇപ്പോൾ ആരെയോ പ്രതീക്ഷിച്ചിരിക്കുകയാണല്ലോയെന്ന ചോദ്യത്തിന് മടിച്ചിട്ടാണെങ്കിലും അവർ പറഞ്ഞു– ‘ചേച്ചിയും ആരെയോ വെയ്റ്റ് ചെയ്യുകയല്ലേ. കള്ളം പറയണ്ട. ഞങ്ങളുടെ ബോയ്ഫ്രണ്ട്സ് വരും. ഇവളുടെ ആളുടെ ഫ്രണ്ടാണ് എന്റെ ലൈൻ’– കൂട്ടത്തിൽ ജീൻസിട്ട പെൺകുട്ടി യാതൊരു കൂസലുമില്ലാതെ പറഞ്ഞു.
പരീക്ഷ അടുത്ത സമയത്ത് ഇങ്ങനെ കറങ്ങി നടന്ന് സമയം കളഞ്ഞാൽ ശരിയാകുമോ എന്നു ചോദിച്ചോൾ ഇതൊക്കെ ഒരു ടൈം പാസ് അല്ലേ? വാട്സ്ആപ്പിൽ മെസേജ് അയച്ചാൽ കിട്ടുന്ന സുഖമല്ല നേരിൽ കണ്ടാൽ എന്നുള്ള മറുപടി ഉടനെത്തി. പിന്നെ ഞങ്ങളുടെ സംസാരം പ്രണയത്തെക്കുറിച്ചായി. ഇന്നത്തെ പ്രണയത്തിനു പണ്ടത്തെപ്പോലെ പവിത്രതയില്ലെന്നു ഞാൻ പറഞ്ഞപ്പോൾ അവരുടെ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. ‘ആർക്കാണ് പ്രണയം. ജസ്റ്റ് ടൈം പാസ്. അതാണ് ലൗവിന്റെ ന്യൂജൻ ഡഫനിഷൻ. തൊട്ടുതലോടി ഇരിക്കാം, മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. മോഡേൺ ആണ് ഇന്നത്തെ പെൺകുട്ടികൾ, ആ പേടിയൊന്നും വേണ്ട. ആരും ഒരാളെ ഏറെക്കാലമൊന്നും പ്രേമിക്കില്ല ചേച്ചി. ഹൈ സെറ്റപ്പ് കിട്ടിയാൽ ഇയാളോടു ബൈ പറയും. ഇന്ന് എല്ലാ പെൺകുട്ടികൾക്കും ബോയ്ഫ്രണ്ട്സ് ഉണ്ട്. ലൈഫ് എൻജോയ് ചെയ്യാൻ ഇപ്പോഴല്ലേ പറ്റൂ...’ ആ ഗാൽസിന്റെ ന്യൂജെൻ മറുപടിയിൽ ഏറെ നേരം എനിക്കവിടെ ഇരിക്കാൻ തോന്നിയില്ല. അതിനിടയിൽ അവരുടെ ബോയ്ഫ്രണ്ട്സും വന്നു. നഗരത്തിലെ മറ്റൊരു കോളജിലെ വിദ്യാർഥികളാണ് അവർ. എന്നോടു യാത്ര പറഞ്ഞ് കൈകോർത്തു പിടിച്ച് അവർ അംബ്രലാ പോയിന്റിന്റെ വടക്കേ മൂലയിലേക്ക് നടന്നു. (തുടരും.)
<യ>–സീമ മോഹൻലാൽയ>
<ശാഴ െൃര=/ളലമേൗൃല/ുമൃമാുമൃമബ2016ാമൃരവ19ൂമ3.ഷുഴ മഹശഴി=ഹലളേ>
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
Latest News
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top