Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കാമുകന്റെ കാമറക്കാഴ്ചകൾ
<യ> അംബ്രലാ പോയിന്റെ കാണാകാഴ്ചകൾ– 2
സീമ മോഹൻലാൽയ>
സമയം രാവിലെ 11 മണി. മിന്നൽപോലെ ഒരു ഡ്യൂക്ക് ബൈക്ക് ഹൈക്കോർട്ട് ബോട്ട്ജെട്ടിക്ക് അടുത്തായി വന്നുനിന്നു. അൽപം തടിച്ച ശരീരപ്രകൃതിയുള്ള ചെറുപ്പക്കാരൻ, പിന്നിൽ അയാളുടെ കഴുത്തിലൂടെ കൈയിട്ട് ചേർന്നിരിക്കുന്ന പെൺകുട്ടി. അവളുടെ വേഷം ജീൻസും ടോപ്പുമാണ്. ഷാൾ തലയിൽകൂടി ചുറ്റിയിട്ടുമുണ്ട്. ഇരുവരുടെയും തോളിൽ കോളജ് ബാഗുണ്ട്. ബൈക്ക് റോഡ് സൈഡിൽ ഒതുക്കിവച്ച് ഇരുവരും കൈകോർത്തുപിടിച്ച് മറൈൻഡ്രൈവ് വാക്ക്വേയിലേക്ക് നടന്നു. ചുറ്റും നടക്കുന്നതൊന്നും അറിയാതെ അവർ കെട്ടുവള്ളം പാലത്തിനടുത്തായി ഇരിപ്പുറപ്പിച്ചു. കുട നിവർത്തി കൊച്ചുവർത്തമാനങ്ങളിൽ മുഴുകിയ ഇരുവരും പെട്ടെന്നാണ് അരുതാത്ത പ്രവൃത്തികളിലേക്ക് കടന്നത്. പരിസരം മറന്നുള്ള അവരുടെ പ്രവൃത്തികൾ അധികനേരം നീണ്ടുനിന്നില്ല. അവിടെ മഫ്തിയിലുണ്ടായിരുന്ന പോലീസുകാർ ഇരുവരെയും പൊക്കി. വസ്ത്രങ്ങൾ യഥാസ്ഥാനത്തേക്കിട്ട് ജാള്യതയില്ലാതെയായിരുന്നു അവരുടെ നിൽപ്. സംസാരത്തിൽ യുവാവിനെക്കാൾ സാമർഥ്യം പെൺകുട്ടിക്കു തന്നെയായിരുന്നു. ഇതൊന്നും ആദ്യമായിട്ടല്ല എന്ന രീതിയിലായിരുന്നു ആ കുട്ടി സംസാരിച്ചത്. പോലീസിനു നേരേ പല പ്രാവശ്യവും അവൾ കയർത്തു. പക്ഷേ പയ്യൻ എതിർത്തൊന്നും സംസാരിച്ചില്ല.
അവസാനം വീട്ടുകാരെ വിളിപ്പിക്കാമെന്നായി പോലീസ്. അതിൽ പെൺകുട്ടി വീണു. നഗരത്തിലെ ഒരു സ്ഥാപനത്തിൽ പാരമെഡിക്കൽ കോഴ്സിനു പഠിക്കുന്നതാണ് പെൺകുട്ടി. സർക്കാർ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഏകമകൾ. കൈ നിറയെ പണം. ഒരു കൂട്ടുകാരി വഴിയാണ് മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയ യുവാവുമായി പരിചയപ്പെട്ടത്. സൗഹൃദം താമസിയാതെ പ്രണയത്തിലേക്കു വഴിമാറി. കുറഞ്ഞ സമയത്തിനുള്ളിൽ യുവാവ് 19കാരിയുടെ വിശ്വസ്തനായി മാറി. രാവിലെ ക്ലാസിലേക്കെന്നു പറഞ്ഞു പോരുന്ന കുട്ടി മറൈൻഡ്രൈവിലും ഷോപ്പിംഗ്മാളുകളിലും സിനിമാ തിയറ്ററുകളിലുമൊക്കെ യുവാവിനൊപ്പം കറങ്ങി നടന്ന് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുന്നതായിരുന്നു പതിവ്. മകൾ ക്ലാസിൽ പോകുന്നില്ലെന്ന കാര്യം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല.
വീട്ടുകാരുടെ ഫോൺ നമ്പർ ചോദിച്ചിട്ട് പെൺകുട്ടി അത് പറയാൻ കൂട്ടാക്കിയില്ല. വീട്ടിൽ അറിയിക്കേണ്ട, ഇനി അങ്ങനെയൊന്നും ഉണ്ടാവില്ലെന്നായിരുന്നു മറുപടി. പക്ഷേ മഫ്തിയിലുണ്ടായിരുന്ന വനിതാപോലീസുകാരികൾക്ക് അതിനോട് യോജിക്കാനായില്ല. അതിലൊരാൾ പയ്യന്റെ കൈയിലുണ്ടായിരുന്ന ഫോൺ വാങ്ങി. മടിച്ചിട്ടാണെങ്കിലും യുവാവ് ഫോൺ നൽകി. നമ്പർ തിരയുന്നതിനിടയിൽ ആ വീഡിയോ ദൃശ്യങ്ങൾ കണ്ട് പോലീസുകാർ മൂക്കത്തു വിരൽ വച്ചു. അതിൽ കണ്ട വീഡിയോകളും ചിത്രങ്ങളും അതിഭീകരമായിരുന്നു. കൂടെ നിൽക്കുന്ന പെൺകുട്ടിയുമായുള്ള അശ്ലീല വീഡിയോകളായിരുന്നു അത്. അശ്ലീല സിനിമകളെ വെല്ലുന്ന രംഗങ്ങളായിരുന്നു ഓരോന്നിലും. പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് ഇതെല്ലാം എടുത്തതെന്നുള്ള വിവരം കൂടി കേട്ടപ്പോൾ പോലീസുകാർ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. രക്ഷിതാക്കൾ ജോലിക്കു പോകുമ്പോൾ ഇടയ്ക്ക് കാമുകനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്താറുണ്ടെന്ന് പെൺകുട്ടി പോലീസിനോട് സമ്മതിച്ചു. നാളെ ഈ വീഡിയോകൾ മറ്റാരുടെയെങ്കിലും കൈകൾ എത്തിയാലോ എന്ന ചോദ്യത്തിന് തന്റെ കാമുകൻ അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു അവളുടെ മറുപടി. വേണ്ടിവന്നാൽ തങ്ങൾ വിവാഹം കഴിക്കുമെന്നും അവൾ പറഞ്ഞു.
<ശാഴ െൃര=/ളലമേൗൃല/െുലരശമഹബ2016ാമൃരവ18ഴയ2.ഷുഴ മഹശഴി=ഹലളേ>
<യ> ഇത് ഹോട്ട് പോയിന്റ്സ് യ>
നഗരത്തിലെ ചിലയിടങ്ങളിൽ എന്തും നടക്കുമെന്ന് ചില കോളജ് വിദ്യാർഥികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ ഭാഷയിൽ പറഞ്ഞാൽ ‘ഹോട്ട് പോയിന്റ്സ്’. മറൈൻഡ്രൈവ് വാക്ക് വേ, എറണാകുളത്തപ്പൻ ഗ്രൗണ്ട്, ചില ഷോപ്പിംഗ് മാളുകൾ, സുഭാഷ് പാർക്ക്, ചാത്യാത്ത് റോഡ്, ബോൾഗാട്ടി, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മുട്ടിയുരുമി ഇരിക്കുന്ന കമിതാക്കളെ കാണാം. മുമ്പ് തൃപ്പൂണിത്തുറയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രവും ഇത്തരത്തിലുള്ള ഇടങ്ങളിലൊന്നായിരുന്നു. രാവിലെ കോളജിലേക്കെന്നു പറഞ്ഞു പോരുന്ന കമിതാക്കളുടെ ഇഷ്ടസങ്കേതങ്ങളിലൊന്നായിരുന്നു ഇവിടം. ഏക്കറുകളോളം കിടക്കുന്ന പ്രദേശത്തെ കാടുകളിലേക്കും വള്ളിപടർപ്പുകളിലേക്കും നടന്നു പോകുന്ന കമിതാക്കളെ പിന്നീട് തുണിയുടുപ്പിക്കേണ്ട ഗതികേടും ഡ്യൂട്ടിയിലുള്ള പോലീസുകാർക്കായിരുന്നു. അതിൽ സ്കൂൾ കുട്ടികളും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് സ്ഥിതി മാറി. ഇവിടെ പലയിടത്തും കാമറകൾ സ്ഥാനം പിടിച്ചതോടെ ദുരുദ്ദേശ്യത്തോടെ വരുന്ന കമിതാക്കളുടെ എണ്ണം കുറഞ്ഞതായി ഇവിടുത്തെ ജീവനക്കാർ പറയുന്നു.
<യ> ഇവിടെ കുട വേണ്ടയ>
കമിതാക്കളുടെ ചെയ്തികൾ അതിരുവിടുന്ന നഗരത്തിലെ മറ്റൊരിടമാണ് ദർബാർഹാൾ ഗ്രൗണ്ട്. ആർട്ട് ഗ്യാലറിയോടു ചേർന്നുള്ള സ്ഥലങ്ങളിലും മൈതാനത്തെ ചെടികൾക്കരുകിലെ സിമന്റു ബഞ്ചുകളിലും കാമുകീകാമുകന്മാരെ കാണാം. ഇവർ കുട പിടിക്കാത്തവരാണെന്നു മാത്രം. കോളജ്കുമാരിമാർ മാത്രമല്ല അൽപം എയ്ജ് ഓവർ ആയവരുടെയും ഇഷ്ട സങ്കേതമാണ് ഇവിടം. ചെടികൾക്കിടയിൽ എന്തുമാകാമെന്ന് സാക്ഷ്യം. രണ്ടു ദിവസം ദർബാർഹാൾ മൈതാനത്തിലിരുന്നപ്പോൾ പലരെയും കണ്ടു. ഏറെയും വിദ്യാർഥികൾ. സ്കൂൾ യൂണിഫോമിലുള്ളവരും കൂട്ടത്തിലുണ്ട്. സ്കൂൾ വിദ്യാർഥികളുടെ കൈയിൽ പുസ്തകമുണ്ട്. പുസ്തകം തുറന്നുവച്ച് സംശയനിവാരണമെന്ന വ്യാജേന അവർ കാണിക്കുന്നതുകണ്ട് കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് കലികയറി. ചെടികൾക്കിടയിൽ കൈ കോർത്തുപിടിച്ചിരിക്കുന്ന യുവാവിനെയും പെൺകുട്ടിയെയും കണ്ടപ്പോൾ വീണ്ടുമൊന്നു നോക്കാൻ തോന്നി. അയാളും ഞങ്ങളെ നോക്കി. തലേന്ന് വൈകുന്നേരം അവിടെ കണ്ട നീല ഷർട്ടുകാരൻ. അപ്പോൾ അയാൾക്കൊപ്പം ഉണ്ടായിരുന്നത് 25 വയസ് തോന്നിക്കുന്ന യുവതിയായിരുന്നു. മുടിയൊക്കെ സ്ട്രെയിറ്റ് ചെയ്ത് സ്കേർട്ടും ടോപ്പും ഇട്ട യുവതി. ഞങ്ങൾ ഇരുന്ന സിമന്റ്ബെഞ്ചിന് അടുത്തുതന്നെയായിരുന്നു അവരും ഇരുന്നത്. അവരുടെ ഇരിപ്പിലൊരു പന്തികേട് തോന്നിയതുകൊണ്ട് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇന്നലെ യുവാവിനൊപ്പം കണ്ടത് 19 വയസുവരുന്ന പെൺകുട്ടി. കോളജ് ബാഗിൽ കൈയിൽ പിടിച്ച് നിഷ്കളങ്കമുഖഭാവത്തോടെ ഇരിക്കുന്ന ആ പെൺകുട്ടി. സുഹൃത്തിനോട് ഞാൻ അക്കാര്യം പറഞ്ഞു. ഞങ്ങളെ മനസിലായിട്ടാണോ എന്നറിയില്ല യുവാവ് ഉടൻ തന്നെ പെൺകുട്ടിയുടെ കൈ പിടിച്ച് അവിടെനിന്നു മറ്റൊരിടത്തേക്ക് മാറിയിരുന്നു. ഇങ്ങനെ എത്രയെത്ര കേസുകൾ ദിവസവും ഇവിടെ വരുന്നുണ്ടെന്ന് സമീപത്തെ കരിക്കുവിൽപനക്കാരൻ പറഞ്ഞു. അവിടെനിന്ന് എഴുന്നേറ്റ് ആർട്ട് ഗ്യാലറിയുടെ ഭാഗത്തേക്ക് നടന്നപ്പോൾ ഇരുന്നും കിടന്നും പ്രണയലീലകൾ കാട്ടുന്ന കമിതാക്കളെ കണ്ടു. നഗരത്തിലെ വിവിധ കോളജുകളിൽ നിന്നുളള വിദ്യാർഥി–വിദ്യാർഥിനികൾ തന്നെയാണ് രാവിലെ ക്ലാസുകട്ട് ചെയ്ത് വൈകുന്നേരം വരെ ഇവിടെ ഇരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
അവിടെനിന്നു നടന്നത് സുഭാഷ് പാർക്കിലേക്കായിരുന്നു. ഇളംവെയിൽ ഉണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ പരിസരം മറന്നിരിക്കുന്ന ഗയ്സ് ആൻഡ് ഗാൽസ്. ഇവരുടെ പ്രവൃത്തികൾ കണ്ട് നിർവൃതിയടയുന്ന ചിലരെയെങ്കിലും സമീപത്തെ ബഞ്ചുകളിൽ കാണാനായി. മൊബൈൽ കാമറകൾ ഓണാക്കി വച്ച് ‘രസനിമിഷങ്ങൾ’ ഒപ്പിയെടുക്കുന്ന കാഴ്ചക്കാരിലൊരുത്തനെ രൂക്ഷഭാവത്തിൽ നോക്കിയെങ്കിലും അയാൾ ഒരു ചെറുചിരി സമ്മാനിച്ചു കണ്ണടച്ചു.
(തുടരും.....)
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top