അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
Monday, May 13, 2024 11:41 AM IST
ആർ. ജ്ഞാനദേവൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ളതാണ്. എന്നാൽ, വിപണിക്കും കാലാവസ്ഥയ്ക്കും യോജിച്ച വിളകൾ തെരഞ്ഞെടുക്കുന്നതിനോ, അവ മുഖ്യവിളയായ തെങ്ങിനെ പ്രതികൂലമായി ബാധിക്കാത്തവിധം കൃഷി ചെയ്യുന്നതിനോ അധികമാരും ശ്രദ്ധിക്കാറില്ല.

അതുകൊണ്ട് പലപ്പോഴും ഇടവിളകളിൽ നിന്നുള്ള ആദായം തീരെ കുറവായിരിക്കും. ഇടവിളകൾ കൃഷി ചെയ്യുന്പോൾ ഓരോ വിളകളുടെയും വിപണന സാധ്യത, പരിചരണമുറകൾ, ചെലവ്, അധിക വരുമാനത്തോത് തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

തെങ്ങ് 25 അടി അകലത്തിൽ നടണമെന്നാണു ശുപാർശ. തെങ്ങു വളരുന്പോൾ ഓലകൾ തമ്മിൽ കൂട്ടിമുട്ടാതെ ധാരാളം സൂര്യപ്രകാശം ലഭിക്കാനാണ് ഈ അകലം. എന്നാൽ, ഇപ്രകാരം നടുന്പോൾ, വേരുപടലം തെങ്ങിനു ചുറ്റും 2 മീറ്റർ ദൂരത്തിലും ഒന്നര മീറ്റർ താഴ്ചയിലുമാണു വളരുക.

അതായതു മൊത്തം സ്ഥലത്തിന്‍റെ 25 ശതമാനം മാത്രമേ തെങ്ങിന് ആവശ്യമുള്ളൂ. ബാക്കി 75 ശതമാനം സ്ഥലത്തെ മണ്ണ് വെറുതെ കിടക്കുകയാണ്. ഈ മണ്ണിൽ അനുയോജ്യമായ ഇടവിളകൾ തെരഞ്ഞെടുത്ത് കൃഷി ചെയ്യാം. തെങ്ങിൻ തോട്ടത്തിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്‍റെ തോത് കൂടി കണക്കിലെടുത്തുവേണം ഇടവിളകൾ തെരഞ്ഞെടുക്കാൻ.

തേങ്ങായ്ക്കു വിലയിടവ് നേരിടുന്ന സാഹചര്യത്തിൽ, തെങ്ങ് മുഖ്യവിളയായി നിലനിർത്തി ഇടവിള കൃഷിയിലൂടെ അധികവരുമാനം നേടുകയാണു പിടിച്ചു നിൽക്കാനുള്ള മാർഗം. കുറഞ്ഞ ചെലവിൽ കൂടുതൽ വരുമാനം തരുന്നതും എളുപ്പത്തിൽ വിറ്റഴിക്കാൻ കഴിയുന്നതുമായ ഇടവിളയ്ക്കാണു മുൻതൂക്കം നൽകേണ്ടത്.

തെങ്ങിൻ തോപ്പിലെ ഭാഗിക തണലിൽ വളരാൻ ഇഷ്ടപ്പെടുന്നതും കൂടുതൽ വരുമാനം തരുന്നതുമായ പഴവർഗ വിളയാണു പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന മാങ്കോസ്റ്റിൻ.

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കൃഷി ചെയ്തു വരുന്ന ഈ ഫലവൃക്ഷം ഇന്തോനേഷ്യൻ സ്വദേശിയാണ്. 100 വയസിൽ കൂടുതൽ ആയുസുള്ളതും വിളവെടുക്കാൻ 8 വർഷം വരെ കാത്തിരിക്കേണ്ടതുമായ ഒരു വിളയാണിത്.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ മൂന്നു സഹോദരങ്ങൾ 13 ഏക്കർ തെങ്ങിൻ തോപ്പിൽ 800 മാങ്കോസ്റ്റിൻ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. മാത്യു പുതുമനയും ഏബ്രഹാം പുതുമനയും ജോസഫ് പുതുമനയും ചേർന്ന് എഴു വർഷം മുന്പ് തെങ്ങിൻ തൈകൾ നടുന്പോൾ തന്നെ ഇടവിളയായി മാങ്കോസ്റ്റിൻ നട്ടുവളർത്താൻ ലക്ഷ്യമിട്ടിരിരുന്നു.

അതിനാൽ 45 അടി അകലത്തിലാണു തെങ്ങുകൾ നട്ടത്. നാല് തെങ്ങിന് നടുവിലായി ഒരു മാങ്കോസ്റ്റീനും. തോട്ടത്തിലെ കായ്ക്കുന്ന 20 മരങ്ങളിൽ നിന്ന് കഴിഞ്ഞ സീസണിൽ 85000 രൂപയുടെ പഴങ്ങൾ വിറ്റു.

ശരാശരി കിലോയ്ക്ക് 130 രൂപ നിരക്കിൽ കച്ചവടക്കാർ തോട്ടത്തിലെത്തി പഴങ്ങൾ വാങ്ങുകയായിരുന്നു. (കൂടുതൽ വിവരങ്ങൾക്ക് മാത്യു പുതുമന ഫോണ്‍ : 9539004777).

അഞ്ചര ഏക്കർ തെങ്ങിൻ തോപ്പിൽ മിശ്രവിളയായി 700 ഓളം മാങ്കോസ്റ്റിൻ മരങ്ങളുള്ള കർഷകനാണ് തൃശൂർ ജില്ലയിൽ ചാലക്കുടിക്കടുത്തുള്ള പരിയാരം ഗ്രാമപഞ്ചായത്തിലെ എം.കെ. മെർലിൻ. പൂർണ വളർച്ച എത്തിയ ഒരു മരത്തിൽ നിന്ന് അദ്ദേഹത്തിന് പരമാവധി ആയിരത്തഞ്ഞൂറോളം പഴങ്ങൾ ലഭിക്കും.

അതായത് ഒരു മരത്തിൽ നിന്ന് ശരാശരി 50 മുതൽ 60 കിലോ വരെ പഴം. കിലോയ്ക്ക് 150 രൂപ നിരക്കിൽ കണക്കാക്കിയാൽ ഒരു മരത്തിൽ നിന്ന് ശരാശരി 7500 മുതൽ 9000 രൂപ വരെ വാർഷിക വരുമാനം.

തോട്ടത്തിലെ തെരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളിൽ നിന്നു ശേഖരിച്ച വിത്ത് മുളപ്പിച്ചു മികച്ച മാങ്കോസ്റ്റിൻ തൈകളും മെർലിൻ വിലപ്ന നടത്തുന്നുമുണ്ട്. (കൂടുതൽ വിവരങ്ങൾക്ക് മെർലിൻ. ഫോണ്‍ : 9446689478).



മാങ്കോസ്റ്റിൻ നടുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. വേനൽക്കാലത്ത് നന ആവശ്യമുള്ള വിളയാണു മാങ്കോസ്റ്റിൻ. അതിനാൽ, നനയ്ക്കാൻ സൗകര്യമുള്ള തെങ്ങിൻ തോപ്പുകൾ വേണം തെരഞ്ഞെടുക്കാൻ.

2. നേരിട്ടു സൂര്യപ്രകാശം പതിക്കുന്ന ശിഖരങ്ങളിൽ കായ്പിടിത്തം കുറവായിരിക്കും. അതിനാൽ ഭാഗികമായി തണൽ ലഭ്യമാകുന്ന തെങ്ങിൻതോട്ടമാണ് അഭികാമ്യം. 10-12 വർഷത്തിനു മേൽ പ്രായമുള്ള തെങ്ങിൻ തോട്ടമാണു നല്ലത്.

3. മൂന്നു മുതൽ നാലു വർഷം വരെ പ്രായമായ, രണ്ടു മുതൽ മൂന്നു തണ്ടുകൾ വളർച്ചയുള്ള മാങ്കോസ്റ്റിൻ തൈകൾ നടുന്നതായിരിക്കും ഉചിതം.

പ്രായം കുറഞ്ഞ തൈകൾ നട്ടാൽ വേരു പിടിക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നതിനാൽ തൈയുടെ വളർച്ച മന്ദഗതിയിലായിരിക്കും. മുളപ്പിച്ചെടുക്കുന്ന തൈകളാണ് ഗ്രാഫ്റ്റ് തൈകളേക്കാൾ മെച്ചം.

4. ചുരുങ്ങിയത് രണ്ടു തണ്ടുകളുള്ളതും നല്ല കരുത്തോടെ പോളിത്തീൻ ബാഗിൽ നേരെ വളരുന്നതുമായ തൈകൾ വേണം തെരഞ്ഞെടുക്കാൻ.

പ്രായം കൂടിയ തൈകൾ വാങ്ങുന്പോൾ പോളിത്തീൻ കവറിന്‍റെ വലിപ്പം കൂട്ടിയിട്ടുണ്ടോ എന്നും വേരുപടലം കവർ പൊട്ടി പുറത്തേക്കു വളർന്നു നശിച്ചുപോയിട്ടുണ്ടോ എന്നും ശ്രദ്ധിക്കണം.

5. മണ്ണിലേക്ക് വേര് പൊട്ടി ഇറങ്ങാൻ സമയം എടുക്കുന്ന വിളയായതിനാൽ നല്ല ഇളക്കമുള്ള മണ്ണിൽ വേണം മാങ്കോസ്റ്റിൻ നടാൻ. 21/2 അടി നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് അതിന്‍റെ മുക്കാൽ ഭാഗം മേൽ മണ്ണും ചാണകപ്പൊടിയും നിറച്ചാണ് തൈകൾ നടേണ്ടത്.

കുഴിയുടെ മധ്യഭാഗത്തായി പോളിത്തീൻ കവർ ഉൾക്കൊള്ളാൻ കഴിയുന്ന വലിപ്പമുള്ള ഒരു ചെറുകുഴിയുണ്ടാക്കി അതിൽ കവർ പൊട്ടിച്ച് വേര് പൊട്ടാതെ, മണ്ണോടുകൂടി തൈകൾ ഇറക്കിവച്ച് മണ്ണിട്ട് ഉറപ്പിക്കണം. ബലമുള്ള ഒരു കന്പുനാട്ടി താങ്ങു കൊടുക്കുകയും വേണം.

6. തെങ്ങിനെ പോലെ തന്നെ ജൈവവളമാണ് മാങ്കോസ്റ്റീനും നല്ലത്. ചാണകം, കോഴിവളം, മണ്ണിര കന്പോസ്റ്റ് തുടങ്ങിയവ ജൈവവളങ്ങൾക്ക് മുൻതൂക്കം നൽകണം.

പൂവിടുന്ന സമയത്ത് പൊട്ടാഷ് വളം നൽകുന്നത് കൂടുതൽ വിളവ് ലഭിക്കാൻ സഹായിക്കും.

ഫോണ്‍ : 94460 54547