നാടിന്‍റെ പെരുമയുമായി കലഞ്ഞൂർ തേൻ
നാടിന്‍റെ പെരുമയുമായി കലഞ്ഞൂർ തേൻ
Monday, May 6, 2024 1:24 PM IST
വൈ. എസ്. ജയകുമാർ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏനാദിമംഗലത്തെ ഗ്രാമമാണ് കലഞ്ഞൂർ. വനമേഖലയോട് ചേർന്ന പ്രദേശം കാലങ്ങളായി തേൻ ഉത്പാദനത്തിൽ പ്രശസ്തമാണ്.

പാരന്പര്യമായി നേടിയ പെരുമയെ നാടിന്‍റെ പേരിൽ ബ്രാൻഡാക്കി മാറ്റിയതാണ് ജോസ് കളീക്കലിന്‍റെ നേട്ടം. 46 വർഷത്തെ തേൻ വിപണന പാരന്പര്യമുണ്ട് അദ്ദേഹത്തിന്.

സ്വന്തം പറന്പിനു പുറമേ പലയിടങ്ങളിലായി 3500 തേനീച്ച കൂട് സ്ഥാപിച്ചിട്ടുണ്ട്. കുളത്തൂർ വനമേഖല, ഏനാദിമംഗലം, അരുവാപ്പലം ഗ്രാമപഞ്ചായത്തിലും ആലപ്പുഴ കരുവാറ്റയിലും തേൻ കൂടുകളുണ്ട്.

സംസ്കരണ പ്ലാന്‍റ്

ദിവസം ഒരു ടണ്‍ തേൻ സംസ്കരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്‍റ്. കൂട്ടിൽ നിന്നെടുക്കുന്ന തേൻ നാലുമാസം സ്റ്റീൽ ടാങ്കിൽ സൂക്ഷിക്കും. പ്ലാന്‍റിൽ കയറ്റി ടാങ്കിനു പുറത്തെ ലെയറിലെ വെള്ളം 60 ഡിഗ്രിയിൽ ചൂടാക്കി ഫിൽറ്റർ ചെയ്ത് ട്യൂബിലൂടെ കടത്തിവിട്ട് തണുപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും.

അടുത്ത പ്ലാന്‍റിലെത്തി ഡോസിംഗ് പന്പിൽ സ്പ്രേ ചെയ്യും. ചേംബറിലെത്തുന്പോൾ വാക്വം ചെയ്യും. 24 ലക്ഷം രൂപ ചെലവഴിച്ചാണ് മെഷിനറി വാങ്ങിയത്. എട്ടു ലക്ഷം രൂപ ഖാദി ബോർഡിൽ നിന്ന് സബ്സിഡി കിട്ടി.

മുടക്കുമുതലിന് അനുസരിച്ചുള്ള കച്ചവടമില്ല. എന്നാൽ സ്വന്തമായി സംസ്കരണ യൂണിറ്റുള്ളതിനാൽ തേൻ കച്ചവടത്തിലെ വിശ്വാസ്യത വർധിച്ചു. തേൻ വില്പന പ്രതിസന്ധി നേരിട്ട കാലമുണ്ടായിരുന്നു.

ഉത്പാദിപ്പിക്കുന്ന തേൻ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം വൈഎംസിഎയിൽ എത്തിച്ച് വില്പന നടത്തിയിരുന്നു. യാത്രയും ദുരിതവും ഒഴിവാക്കാൻ സ്വന്തമായി പ്ലാന്‍റ് സ്ഥാപിച്ചു.

അത് മറ്റു തേനീച്ച കർഷകർക്കും അനുഗ്രഹമായി. സംസ്കരിച്ചെടുക്കുന്ന തേൻ കുപ്പിയിലാക്കി കിലോയ്ക്ക് 270 രൂപയ്ക്കാണ് വിൽക്കുന്നത്.

തേനീച്ച കർഷകരുടെ സഹായി

കലഞ്ഞൂരിൽ 300 ഓളം തേനീച്ച കർഷകരുണ്ട്. അവരുടെ സഹായിയാണ് ജോസ് കളീക്കൽ. തേനീച്ച കർഷകർ കൊണ്ടുവരുന്ന തേൻ സംസ്കരിച്ചു നൽകും. കിലോയ്ക്ക് ചാർജായി 13 രൂപ ഈടാക്കും.

നാട്ടിലെ ചെറുകിട തേനീച്ച കർഷകർക്ക് പ്ലാന്‍റ് വലിയ സഹായമാണ്. സംസ്കരിച്ച തേൻ ദീർഘകാലം സൂക്ഷിക്കാനും ഇഷ്ടമുള്ളപ്പോൾ വിപണി കണ്ടെത്തി വിൽക്കാനും സഹായിക്കുന്നതായി കൃഷി ഓഫീസർ ഷെല്ലി പറഞ്ഞു.

തേനീച്ച കൂട് വിലപന

അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ വഴി തേനീച്ച കോളനി ഉൾപ്പെടുന്ന കൂട് 1200 രൂപയ്ക്കാണ് വിൽക്കുന്നത്. തേക്ക്, ആഞ്ഞിലി തടികൾ ഉപയോഗിച്ചാണ് കൂടു നിർമിക്കുന്നത്.

കേരള അഗ്രോ ഇൻഡസ്ട്രീസ്, ഹോർട്ടി കോർപ്പ്, ഖാദി ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ ബ്രീഡർകൂടിയാണ്.



മൂല്യവർധിത ഉത്പന്നങ്ങൾ

തേൻ നെല്ലിക്ക, തേൻ കാന്താരി, തേൻ വെളുത്തുള്ളി എന്നീ മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലിറക്കിയിട്ടുണ്ട്. അവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മികച്ച തേൻ കർഷകനുള്ള ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കരം ലഭിച്ചിട്ടുണ്ട്.

തേൻ കുടിച്ചാൽ വെള്ളവും കുടിക്കണം

തേൻ കുടിക്കുന്നത് നല്ലതാണ്. വെറും വയറ്റിൽ കുടിക്കുന്നതാണ് നല്ലത്. ഒരു സ്പൂണ്‍ തേൻ കുടിച്ചാൽ നാലു സ്പൂണ്‍ വെള്ളം കുടിക്കണം എന്നതാണ് കണക്ക്.

സമ്മിശ്ര കർഷകൻ

ഒരേക്കർ വരുന്ന കൃഷിയിടം പൂർണമായും സമ്മിശ്രകൃഷിയാണ്. താറാവ്, പഴ വർഗങ്ങൾ എന്നിവയാണ് പ്രധാന കൃഷി. ചാര ഇനം താറാവുകളെയാണു വളർത്തുന്നത്. മുട്ട കടകളിൽ വിൽക്കും.

മാങ്കേസ്റ്റിൻ, റന്പുട്ടാൻ, നാരകം, പീനട്ട് ബട്ടർ പഴം എന്നിവയെല്ലാം പറന്പിലുണ്ട്. തേനീച്ച കൃഷി തുടങ്ങിയത് പിതാവാണ്. ജോസ് കളീക്കൽ 15 വർഷം പ്രവാസിയായിരുന്നു.

തിരിച്ചെത്തിയപ്പോൾ തേനീച്ച കൃഷി വിപുലീകരിച്ചു. സംസ്കരണ പ്ലാന്‍റിന്‍റെ ചുമതല മകൻ ക്രിസ്റ്റോക്കാണ്.

ഫോണ്‍ : 75107 55466, 953914 64442.