Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്ഷിച്ചെടുക്കാൻ ഇറങ്ങിത്തിരിച്ച ചെറുപ്പക്കാരൻ എത്തിയത് കഴുതകൾക്കു മുന്നിൽ. ഇപ്പോൾ രണ്ടു ഡസൻ കഴുതകളുമായി തന്റെ ഫാം തുറന്നിരിക്കുകയാണ് യദുകൃഷ്ണൻ എന്ന കണ്ണൂർ സ്വദേശി.
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്.. കഴുതയെന്തോ വില കുറഞ്ഞ ജീവിയാണെന്ന മട്ടിലാണ് ഈ ചൊല്ല്. എന്നാൽ, ആളുകൾ പറയുംപോലെ കഴുത അത്ര നിസാരക്കാരനല്ല എന്നു തെളിയിക്കുകയാണ് തലശേരി ചൊക്ലി ബാലകമലത്തിൽ യദുകൃഷ്ണൻ എന്ന ഇരുപതുകാരൻ. എല്ലാവരും പുച്ഛത്തോടെ വീക്ഷിക്കുന്ന കഴുത യദുവിന്റെ വീട്ടിൽ താരമാണ്.
ഒരു രസത്തിനു കുതിരയെയും ആനയെയുമൊക്കെ വാങ്ങി വളർത്തുന്ന മനുഷ്യരുണ്ട്. എന്നാൽ, യദുകൃഷ്ണൻ വാങ്ങി വളർത്തുന്നത് കഴുതയെയാണ്. അത് ഒന്നും രണ്ടുമല്ല, കൂട്ടത്തോടെതന്നെ വാങ്ങി. രണ്ടു ഡസൻ കഴുതകളെ വീട്ടിലേക്ക് എത്തിച്ച് ഒരു കഴുത ഫാംതന്നെ തുടങ്ങി ഈ ചെറുപ്പക്കാരൻ. മലബാറിലെതന്നെ ആദ്യത്തെ കഴുത ഫാം.
പശുവിനെ വിറ്റ് കഴുത
അച്ഛൻ നടത്തിയിരുന്ന പശു ഫാം നഷ്ടത്തിലായതോടെയാണ് നഷ്ടക്കളി എങ്ങനെ പരിഹരിക്കാമെന്നുള്ള അന്വേഷണം യദുകൃഷ്ണൻ ആരംഭിച്ചത്. വേറിട്ട എന്തെങ്കിലും വഴികളുണ്ടോയെന്ന് അന്വേഷിച്ച് എത്തിച്ചേർന്നത് കഴുതയിലാണ്. കേൾക്കുന്പോൾത്തന്നെ പലർക്കും അതിശയം തോന്നിയേക്കാം. ഈ കഴുതയെക്കൊണ്ട് എന്തു ചെയ്യാൻ..? കഴുതയോട് ആളുകൾക്ക് അത്ര മതിപ്പില്ലെങ്കിലും കഴുതപ്പാൽ അങ്ങനെയല്ലെന്നു യദുകൃഷ്ണൻ തിരിച്ചറിഞ്ഞു.
കഴുതപ്പാൽ ആരോഗ്യത്തിനു നല്ലതാണെന്ന കേട്ടറിവ് സത്യമാണെന്നു ഗൂഗിൾ വഴി നടത്തിയ പഠനത്തിലൂടെയും അന്വേഷണത്തിലൂടെയും ഉറപ്പിച്ചു. മാത്രമല്ല, കഴുതപ്പാലിനു തീ വിലയും. പിന്നീടുള്ള മാസങ്ങൾ കഴുതകളെക്കുറിച്ചുള്ള പഠനത്തിലായിരുന്നു മുഴുവൻ ശ്രദ്ധയും.
എത്രയിനം കഴുതകളുണ്ട്. അവയുടെ പരിപാലനം എങ്ങനെ... എന്തു തീറ്റ നൽകും തുടങ്ങി കഴുത പരിപാലനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി. ഇക്കാര്യത്തിൽ യൂ ട്യൂബ് ഏറെ സഹായിച്ചു. കഴുതകളെ വളർത്തുന്നവരുടെ വീഡിയോകളും മറ്റും കണ്ട് ഏതാണ്ട് എല്ലാ വിവരങ്ങളും മനസിലാക്കി.
കഴുതകളെത്തേടി
അടുത്ത അന്വേഷണം കഴുതകളെ എവിടെ ലഭിക്കും എന്നതായിരുന്നു. കേരളത്തിൽ അതിനുള്ള സാധ്യതകളില്ല എന്നു തിരിച്ചറിഞ്ഞിരുന്നു. വീണ്ടും യൂ ട്യൂബിന്റെ സഹായം തേടി. തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രയിലുമൊക്കെ കഴുതകളെ വളർത്തുന്ന ഫാമുകളുണ്ടെന്ന് മനസിലാക്കി. അങ്ങനെ കഴുതകളെ നേരിട്ടു കാണാനും വില ചോദിക്കാനുമായി ആദ്യം തമിഴ്നാട്ടിലേക്കു പോയി. അച്ഛനും സുഹൃത്തും ഒപ്പമുണ്ടായിരുന്നു.
അടുത്ത ഘട്ടമായി ആന്ധ്രപ്രദേശിലേക്കു പോയി. ഇത്തവണ തനിയെയായിരുന്നു യാത്ര. പിന്നെയും പലേടത്തേക്കും യാത്ര ചെയ്തു. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്നായി രണ്ടു ഡസൻ കഴുതകളെ വാങ്ങി. കണ്ടാൽ ഒറ്റ നോട്ടത്തിൽ കുതിരകളാണെന്നു തോന്നുന്ന ഇനം കഴുതകളെയാണ് വാങ്ങിയത്. ഇവ വംശനാശ ഭീഷണിയിലാണ്.
അതിൽനിന്ന് അവയെ രക്ഷിക്കുക എന്ന ലക്ഷ്യംകൂടി ഈ ഇനത്തെ തെരഞ്ഞെടുക്കുന്പോൾ യദുവിന്റെ മനസിലുണ്ടായിരുന്നു. ഇപ്പോൾ യദുവിന്റെ ജീവിതത്തെ പുതിയ വഴിത്തിരിവിൽ എത്തിച്ചിരിക്കുകയാണ് ഈ കഴുതകൾ.
മിറക്കിൾ ഡോങ്കീസ്
അച്ഛന്റെ പശു ഫാമിനോടു ചേർന്നു കഴുതയെ പരിപാലിക്കാൻ ഉതുകുന്ന തരത്തിൽ ഒരു ചെറിയ ഫാം സെറ്റു ചെയ്തു. അങ്ങനെ കഴുതകളെ ചൊക്ലിയിലെത്തിച്ചു. ഫാമിനു പുറത്തു കഴുതപ്പാൽ സുവർണ പാനീയം എന്നൊരു ബോർഡും തൂക്കി. അങ്ങനെ കഴിഞ്ഞ മാസം 24 നാണ് "മിറക്കിൾ ഡോങ്കീസ്'' എന്ന പേരിൽ മലബാറിലെ ആദ്യത്തെ ഡോങ്കി ഫാമിനു തുടക്കം കുറിച്ചത്.
ലക്ഷണമൊത്ത രണ്ടു ഡസൻ കഴുതകളുണ്ട് ഈ ഫാമിൽ. ഹെല്ലേരി, കത്തേവാടി ബ്രീഡുകളാണ് യദുകൃഷ്ണന്റെ ഫാമിലുള്ളത്. കൽപ്പറ്റ മുണ്ടേരി വിഎച്ച്എസ്എസിൽ ലൈഫ് സ്റ്റോക്ക് ഡയറി ഫാമിംഗ് പഠിച്ച ശേഷമാണ് കഴുത വളർത്തലിലേക്കു കടന്നത്.
നഷ്ടത്തിലോടുന്ന അച്ഛൻ ബാഷിന്റെ ഫാമിൽനിന്ന് എട്ട് പശുക്കളെ വിറ്റു കിട്ടിയ പണവും പാനൂർ ബ്ലോക്ക് വ്യവസായ കേന്ദ്രത്തിന്റെ സഹായത്തോടെ ഗ്രാമീൺ ബാങ്കിൽനിന്നു ലഭിച്ച വായ്പയും ഉപയോഗിച്ചാണ് കഴുത ഫാം തുടങ്ങിയത്. അമ്മ ദീപ്തിയും സഹോദരി കൃഷ്ണപ്രിയയും യദുകൃഷ്ണനു സഹായവുമായി എപ്പോഴുമുണ്ട്.
അതീവ ശ്രദ്ധ വേണം
കഴുത വളര്‍ത്തലിലൂടെ വലിയ വരുമാനം നേടാനാവുമെങ്കിലും അവയ്ക്കു ചെലവും വളരെ വലുതാണ്. ഒരു മുന്തിയ ഇനം കഴുതയെ വാങ്ങാൻ 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ വേണം. ധാരാളം പാല് ലഭിക്കണമെങ്കില്‍ അവയ്ക്കു നന്നായി പോഷകാഹാരം നല്‍കണം.
കഴുതയ്ക്കു ശരിയായ പരിപാലനം നൽകിയില്ലെങ്കിൽ ചത്തുപോകുമെന്നും അതുകൊണ്ടുതന്നെ പ്രത്യേക ശ്രദ്ധ നൽകണമെന്നും യദുകൃഷ്ണൻ പറയുന്നു. കൈകൾ ഉപയോഗിച്ചാണ് കഴുതയെ കറക്കുന്നത്. ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വിലയുണ്ട്. നാടൻ കഴുതയിൽനിന്ന് ഒരു ദിവസം 300- 500 മില്ലിലിറ്റർ പാൽ മാത്രമേ കിട്ടൂ.
എന്നാൽ, ഹൈ ബ്രീഡ് ഇനങ്ങൾ രണ്ട് ലിറ്റർ പാൽവരെ തരും. എട്ടു മാസം വരെ ഒരു കഴുതയെ കറക്കാം. ഫ്രീസറിൽ പാൽക്കട്ടിയായി അഞ്ചു മാസം വരെ സൂക്ഷിക്കാം. കഴുത വളര്‍ത്തലില്‍ നൂതന ആശയങ്ങള്‍ അവലംബിച്ചാല്‍ കൂടുതല്‍ ലാഭം കൊയ്യാന്‍ സാധിക്കുമെന്നു യദുകൃഷ്ണൻ പറഞ്ഞു. നിലവില്‍ പാല് വിപണനത്തിലാണ് യദുവിന്റെ ശ്രദ്ധ.
സൗന്ദര്യം കൂട്ടാൻ കഴുതപ്പാൽ
കഴുതയെ പൊതുവേ ഭാരം ചുമക്കാൻ വിധിക്കപ്പെട്ട മൃഗമായാണ് എല്ലാവരും കാണുന്നത്. എന്നാല്‍, കഴുതപ്പാലിന്റെ ഔഷധഗുണത്തെപ്പറ്റി ആര്‍ക്കും വലിയ ധാരണയില്ലെന്നതാണ് സത്യം. മുലപ്പാലിനു തുല്യമായ പോഷക മൂല്യങ്ങളും പ്രതിരോധ ശേഷിയും കഴുതപ്പാലിനുണ്ടെന്നാണ് അന്വേഷണത്തിൽ മനസിലായതെന്നു യദു പറയുന്നു.
മാത്രമല്ല നിരവധി സൗന്ദര്യ വര്‍ധക വസ്തുക്കളിലെയും പ്രധാന ചേരുവയാണ് കഴുതപ്പാല്. പ്രോട്ടീന്‍ സമ്പുഷ്ടമായ കഴുതപ്പാല് കുടിക്കുന്നതു ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. തമിഴ്നാ ട്ടിലും മറ്റും കഴുതകളെയുമായി വീട്ടിലെത്തി കറന്നു പാൽ നൽകുന്ന ആളുകളുണ്ട്. ഈ ഗുണങ്ങൾ മനസിലാക്കി കഴുത വളർത്തൽ ആരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടപ്പോഴേക്കും കഴുതപ്പാൽ വാങ്ങാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ എത്തുന്നുണ്ടെന്നു യദുകൃഷ്ണൻ പറയുന്നു.
ചോളത്തണ്ട്, ചോളം പൊടി, പച്ചപ്പുല്ല് , ഉണക്കപ്പുല്ല് എന്നിവയാണ് കഴുതകൾക്കു തീറ്റ. ഫ്രീസ് ചെയ്ത പാൽ തിരുനെൽവേലിയിലെ ഒരു വൻകിട ഫാമിൽനിന്നു വാഹനം വന്നാണ് ശേഖരിക്കുന്നത്. ആന്ധ്രയിൽനിന്നുള്ള മറ്റൊരു ഫാമിൽനിന്ന് പാൽക്കട്ടിക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്.
12 മാസം ഗർഭകാലം
ഒരു വർഷത്തിലേറെ നീളുന്നതാണ് കഴുതയുടെ ഗർഭകാലം. ഒറ്റ പ്രസവത്തിൽ സാധാരണ ഒരു കുഞ്ഞിനു മാത്രമേ ജന്മം നൽകാറുള്ളൂ. എന്നാൽ, അപൂർവമായി ഇരട്ടക്കുട്ടികളും ഉണ്ടാകാറുണ്ട്. എന്നാൽ, ഇരട്ടക്കുട്ടികളായാൽ അമ്മയെയും കുഞ്ഞുങ്ങളെയും ആരോഗ്യത്തോടെ കിട്ടുന്നതും അപൂർവമാണ്.
ജനിച്ചുവീഴുന്ന ഒരു കഴുതക്കുട്ടിക്ക് ഏകദേശം 8.6 മുതൽ 13.6 കിലോഗ്രാം വരെ തൂക്കമുണ്ടാകും. കഴുതക്കുഞ്ഞുങ്ങൾക്കു ജനിച്ച് 30 മിനിറ്റിനു ശേഷം നിൽക്കാനും പാലു കുടിക്കാനും കഴിയും. കുഞ്ഞുങ്ങളെ ഒരു മാസമെങ്കിലും അമ്മയുടെ പാൽ കുടിപ്പിച്ചില്ലെങ്കിൽ അവയുടെ അതിജീവന സാധ്യത മങ്ങും. ഏകദേശം അഞ്ചു മാസം വരെ കുഞ്ഞുങ്ങളെ പാൽ കുടിപ്പിക്കുന്നതാണ് നല്ലത്.
കഴുതപ്പാൽ വാങ്ങാൻ വരുന്നവരേക്കാൾ ഇപ്പോൾ ഇവയെ കാണാനെത്തുന്നവരാണ് കൂടുതൽ. വീട്ടിലെ ചെടികൾക്കു കഴുതയുടെ ചാണകം വളമായി ഉപയോഗിക്കാറുണ്ട്. ചാണകംകൊണ്ട് സാമ്പ്രാണിത്തിരി ഉണ്ടാക്കാമെന്നു കേട്ടിട്ടുണ്ട്. അതിനെക്കുറിച്ചു ശാസ്ത്രീയമായി പഠിക്കുമെന്നും ലാഭകരമായാൽ നടപ്പാക്കുമെന്നും യദു പറഞ്ഞു.
ഇഷ്ടം പച്ചപ്പുല്ല്
പച്ചപ്പുല്ലാണ് കഴുതകളുടെ ഇഷ്ടഭക്ഷണം. പിന്നെ ഗോതമ്പ് തവിടിനോടും അരിത്തവിടിനോടും ചോളത്തവിടിനോടുമെല്ലാം ഇവയ്ക്കു പ്രിയം കൂടുതലാണ്. വയലുകളിൽനിന്നുമാണ് ഇവയ്ക്ക് ആവശ്യത്തിനുള്ള പച്ചപ്പുല്ല് ശേഖരിക്കുന്നത്. പുല്ലു തിന്നാനായി ഫാമിൽ കല്ലുകൾകൊണ്ട് പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. പച്ചപ്പുല്ല് എത്രവേണമെങ്കിലും കഴിക്കുമെങ്കിലും വിവിധ തവിടുകൾ മാറിമാറി നൽകണം. ഒരു ദിവസം കഴിച്ചതിന്റെ ബാക്കി പിറ്റേന്നു കഴിക്കില്ല. ധാരാളം വെള്ളവും നൽകണം.
മുഴുവൻ സമയങ്ങളിലും അഴിച്ചു വിട്ടാണ് വളർത്താറെങ്കിലും കറക്കുമ്പോൾ കെട്ടിയിടാറുണ്ട്. സാധാരണ കഴുതകൾ അക്രമകാരികളാണെങ്കിലും തന്റെ ഫാമിലെ കഴുതകൾ പരസ്പരം പോരടിക്കുന്നത് കുറവാണെന്നു യദുകൃഷ്ണൻ പറഞ്ഞു. ഭക്ഷണം കഴിക്കുന്പോൾ ശല്യപ്പെടുത്തിയാൽ അവ ഇടയും. ഇടഞ്ഞുനിൽക്കുന്ന സമയം അവയെ പ്രകോപിക്കുന്നതു നല്ലതല്ല. അങ്ങനെ ചെയ്താൽ അവ കൂടുതൽ അക്രമകാരികളാകും. തൊട്ടും തലോടിയും കഴുതയെ മെരുക്കിയെടുക്കാം.
കഴുതകൾക്ക് എന്തെങ്കിലും രോഗം വന്നാൽ പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ല. വയറുവേദനയും ടിബിയുമാണ് പ്രധാന രോഗങ്ങൾ. ഭക്ഷണത്തിലുള്ള മാറ്റങ്ങൾ കാരണമാണ് വയറുവേദന വരുന്നത്. അടുത്തുള്ള മൃഗാശുപത്രിയിലെ ഡോക്ടറെ കാണിച്ചു മരുന്നു വാങ്ങും. ക്ഷമയും ശ്രദ്ധയും പുലർത്താൻ കഴിഞ്ഞാൽ വലിയ സാധ്യതകളുള്ള മേഖലയാണ് കഴുത വളർത്തൽ എന്നു യദു പറയുന്നു. നന്നായി പഠിച്ചിട്ട് ഇറങ്ങിയാൽ മലയാളിക്ക് ഒരു കൈ നോക്കാൻ കഴിയുന്ന ഒരു സംരംഭം.
അനുമോൾ ജോയ്
വെറുക്കപ്പെട്ടവന്റെ വീട്
ഓസ്ട്രിയയിൽ ഇപ്പോൾ വസന്തകാലമാണ്; തണുപ്പുമുണ്ട്. തലസ്ഥാനമായ വിയന്നയിൽനിന്ന് 284 കിലോമീറ്റർ സഞ്ചരിച്ചാൽ ബ്രൗണോ ആം ഇ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
വെറുക്കപ്പെട്ടവന്റെ വീട്
ഓസ്ട്രിയയിൽ ഇപ്പോൾ വസന്തകാലമാണ്; തണുപ്പുമുണ്ട്. തലസ്ഥാനമായ വിയന്നയിൽനിന്ന് 284 കിലോമീറ്റർ സഞ്ചരിച്ചാൽ ബ്രൗണോ ആം ഇ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
തെരഞ്ഞെടുപ്പിന് മുമ്പ് കേജരിവാളിനെ എന്തിന് അറസ്റ്റ് ചെയ്തു: സുപ്രീംകോടതി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിയെ രോഗി ആക്രമിച്ചു
സഞ്ജു ലോകകപ്പ് ടീമിൽ; ഹർദിക് ഉപനായകൻ
ഇടിവളകൊണ്ട് മുഖത്തിടിച്ചു; മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് രോഗിയുടെ മർദനം
ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണയെ സസ്പെൻഡ് ചെയ്ത് ജെഡിഎസ്
Latest News
തെരഞ്ഞെടുപ്പിന് മുമ്പ് കേജരിവാളിനെ എന്തിന് അറസ്റ്റ് ചെയ്തു: സുപ്രീംകോടതി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിയെ രോഗി ആക്രമിച്ചു
സഞ്ജു ലോകകപ്പ് ടീമിൽ; ഹർദിക് ഉപനായകൻ
ഇടിവളകൊണ്ട് മുഖത്തിടിച്ചു; മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് രോഗിയുടെ മർദനം
ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണയെ സസ്പെൻഡ് ചെയ്ത് ജെഡിഎസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top