Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യകലയിൽ കലിഗ്രഫിയുടെ സാധ്യതകളെ ഏറെ പ്രയോജനപ്പെടുത്തിയ സംവിധായകൻ ഭരതനാണ്. അദ്ദേഹത്തിന്റെ പല സിനിമകളുടെയും പോസ്റ്ററുകളിൽ നാരായണ ഭട്ടതിരിയുടെ കലിഗ്രഫി മികവ് കാണാം.
കൈയക്ഷരം കണ്ടാൽ അറിയാം ആളെ!... പലരും പറഞ്ഞുകേട്ടിട്ടുള്ള ചൊല്ലാണിത്. വിദ്യാർഥികൾക്കാണ് കൈയക്ഷരം പലപ്പോഴും പിടിവള്ളിയും തലവേദനയുമായി മാറാറുള്ളത്. കൈയക്ഷരം നല്ലതാണെങ്കിൽ പരീക്ഷയ്ക്ക് അതു ഗുണം ചെയ്യുമെന്നാണ് പൊതുവേയുള്ള ധാരണ. ഉത്തരം അത്ര പൂർണമല്ലെങ്കിലും കൈയക്ഷരം ഭംഗിയുള്ളതും വൃത്തിയുള്ളതുമായാൽ ചില അധ്യാപകർ അതു പരിഗണിച്ചെങ്കിലും മാർക്ക് നൽകുമെന്നും പറയാറുണ്ട്.
കൈയക്ഷരം മെച്ചപ്പെടുത്താൻ കഠിനപരിശ്രമം നടത്തുന്ന വിദ്യാർഥികളെയും പലപ്പോഴും കാണാം. കൈയക്ഷരം മോശമായതിനു പേനയെ കുറ്റം പറയേണ്ടതില്ല എന്നു പറയുന്നതിൽ കൈയക്ഷരം മാത്രമല്ല, ചില ജീവിതസത്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. ഒറ്റ ദിവസംകൊണ്ട് കൈയക്ഷരം നന്നാക്കിത്തരാമെന്നു പറഞ്ഞു പത്രങ്ങളിലും മറ്റും പരസ്യം ചെയ്ത് ആളുകളെ വീഴിക്കുന്നവരെയും കാണാറുണ്ട്. കൈയക്ഷരം നോക്കി ആളുകളുടെ സ്വഭാവവും പെരുമാറ്റരീതികളും വിശകലനം ചെയ്യുന്ന വിദ്വാൻമാരും ഈ നാട്ടിലുണ്ട്. ഇതൊക്കെ പറഞ്ഞുവന്നത് ഈ കൈയക്ഷരമെന്നു പറയുന്നത് അത്ര നിസാര കാര്യമല്ല എന്നു സൂചിപ്പിക്കാനാണ്.
കംപ്യൂട്ടറും ഡിടിപിയും ഫോണുമൊക്കെ വന്നതോടെ കൈകൊണ്ട് എഴുത്തിന്റെ ആവശ്യം കുറഞ്ഞെങ്കിലും ഇന്നും ഇതു വേണ്ടിവരുന്ന പല രംഗങ്ങളുമുണ്ട്. പ്രത്യേകിച്ചു വിദ്യാർഥികളുടെ ജീവിതത്തിൽ. ചെറുപ്പത്തിൽ ശ്രമിച്ചു നല്ലൊരു കൈയക്ഷര ശൈലി സ്വായത്തമാക്കിയാൽ അതു ജീവിതത്തിന്റെ പല രംഗങ്ങളിലും ഗുണം ചെയ്യുമെന്നതാണ് പലരുടെയും അനുഭവം. അച്ചടിച്ചതുപോലെ എഴുതുന്നവരെ കണ്ട് അദ്ഭുതംകൂറി നിന്നിട്ടുണ്ട് നമ്മിൽ പലരും. എന്നാൽ, ഇതാ ഇവിടെ ചിലർ കൈയക്ഷരങ്ങളെ വടിവൊത്തതാക്കി മാറ്റുക മാത്രമല്ല, അതിലൊരു കലയുണ്ടെന്നു കണ്ടെത്തി ആളുകളെ വിസ്മയിപ്പിക്കുകയാണ്.
കലയുടെ കൈയക്ഷരം
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? വിജയിച്ചാൽ കൈയക്ഷരവും കരവിരുതും വേറെ ലെവലാവും. എന്താണു കാലിഗ്രഫി എന്നല്ലേ...അക്ഷരങ്ങളെ പ്രത്യേകരീതികളിലുള്ള വിന്യാസത്തിലൂടെ ചിത്രങ്ങളായി രൂപപ്പെടുത്തുന്ന കലയാണു കലിഗ്രഫി. പേനയോ ബ്രഷോ ഉപയോഗിച്ചാണു രചന. ലിപികല എന്നു വിളിക്കാവുന്ന കാലിഗ്രഫിക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏതു ഭാഷയിലും കലിഗ്രഫി കലാസൃഷ്ടികൾ ഒരുക്കാം. പൗരാണികപ്രഭയുള്ള പല കലകളെയും സാംസ്കാരിക ധാരകളെയും ഉൾക്കൊള്ളുകയും ഏറ്റെടുക്കുകയും ചെയ്ത നാടാണു കേരളമെങ്കിലും ലിപികലയുടെ ലാവണ്യത്തെ തിരിച്ചറിയാൻ ഇനിയും മലയാളി മടിച്ചുനിൽക്കുകയാണ്.
മടിച്ചു മടിച്ച് കേരളം
പ്രമുഖ കലിഗ്രഫിക് ആർട്ടിസ്റ്റ് തിരുവനന്തപുരം സ്വദേശി നാരായണ ഭട്ടതിരിയാണ് കേരളത്തിൽ കലിഗ്രഫിയുടെ പ്രധാന പ്രചാരകൻ. പുസ്തകങ്ങളുടെ കവർ പേജുകൾ, സിനിമാ പോസ്റ്ററുകൾ തുടങ്ങി ലിപികലയിൽ അദ്ദേഹം ഒരുക്കിയ അനേകം കലാസൃഷ്ടികൾ പ്രസിദ്ധമാണ്. മലയാള സിനിമയുടെ പരസ്യകലയിൽ കലിഗ്രഫിയുടെ സാധ്യതകളെ ഏറെ പ്രയോജനപ്പെടുത്തിയ സംവിധായകൻ ഭരതനാണ്.
അദ്ദേഹത്തിന്റെ പല സിനിമകളുടെയും പോസ്റ്ററുകളിൽ നാരായണ ഭട്ടതിരിയുടെ കലിഗ്രഫി മികവ് കാണാം. കാലോസ് (സൗന്ദര്യം), ഗ്രഫൈൻ (എഴുത്ത്) എന്നീ രണ്ടു ഗ്രീക്ക് പദങ്ങൾ ചേർന്നുള്ള കലിഗ്രഫിയയിൽനിന്നാണ് കലിഗ്രഫി എന്ന വാക്ക് ഉത്ഭവിച്ചത്.
പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ യൂറോപ്പിലാണു കലിഗ്രഫിക്കു വലിയ പ്രചാരം ലഭിച്ചുതുടങ്ങിയതെങ്കിലും ഒന്നാം നൂറ്റാണ്ടിൽത്തന്നെ ലോകത്തിൽ പലേടത്തും കൊത്തുപണികളിലും മറ്റും ഈ കലാവിഷ്കാരം ഉപയോഗത്തിലുണ്ടായിരുന്നെന്നാണു ചരിത്രകാരന്മാരുടെ പക്ഷം. അക്കാലത്തെ റോമൻ കൊത്തുപണികളിൽ ലാറ്റിൻ അക്ഷരമാലയുടെ കലിഗ്രഫി ആവിഷ്കാരങ്ങളുണ്ട്.
യൂറോപ്പിൽ ലാറ്റിൻ ഭാഷയിലാണു കാലിഗ്രഫി കൂടുതൽ ഉപയോഗിച്ചിരുന്നത്. ഗുഹകളിൽ താമസിച്ചിരുന്ന പ്രാചീന ജനത തങ്ങളുടെ ഭാവനകളെ ആവിഷ്കരിക്കാൻ കല്ലുകളിൽ കോറിയിട്ട വാക്കുകളെയും വരകളെയും കലിഗ്രഫിയുടെ ചരിത്രത്തോടു ചേർത്തുവയ്ക്കുന്നവരുണ്ട്. ബൈബിളിന്റെ കൈയെഴുത്തു പ്രതികൾ തയാറാക്കുന്നതിലും ആദ്യനൂറ്റാണ്ടുകളിൽ കലിഗ്രഫി ഉപയോഗപ്പെടുത്തിയിരുന്നത്രെ. പുരാതന അറബി, ചൈനീസ്, ഈജിപ്ഷ്യൻ സംസ്കാരങ്ങളിലും ലിപികലയുടെ ആവിഷ്കാരങ്ങൾക്ക് ഉദാഹരണങ്ങളുണ്ട്.
കചടതപ
കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി നാരായണ ഭട്ടതിരി കലിഗ്രഫിയുടെ സൃഷ്ടിയിലും പ്രചാരണത്തിലുമുണ്ട്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽനിന്നു ചിത്രകലയിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് അധികം പേർ കൈവയ്ക്കാത്ത കലിഗ്രഫിയിലേക്ക് ഇദ്ദേഹം ഗവേഷണ മനസോടെ ചുവടുവച്ചത്. കാലിഗ്രഫിയുടെ പ്രചാരണത്തിനു നാരായണ ഭട്ടതിരി രൂപം നൽകിയ ഫൗണ്ടേഷനാണു "കചടതപ'.
തിരുവനന്തപുരത്ത് കലിഗ്രഫി സൃഷ്ടികൾക്കു മാത്രമായി പ്രത്യേക ആർട്ട് ഗാലറിയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ട്. ഭട്ടതിരിയുടെ നാലായിരത്തോളം മലയാളം കലിഗ്രഫികളുടെ സ്ഥിരമായ പ്രദർശന വേദിയാണ് ആർട്ട് ഗാലറി. കലിഗ്രഫിക്കു മാത്രമായി കേരളത്തിലെ ആദ്യത്തെ ഇടം കൂടിയാണിത്.
കലിഗ്രഫി എന്താണെന്നു സമൂഹത്തിനും പ്രത്യേകിച്ച് അക്ഷരപ്രേമികൾക്കും അറിവു നൽകുക, ഈ മേഖലയിലേക്ക് കലാകാരന്മാരെ ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ഗാലറി തുടങ്ങിയത്. അറിയപ്പെടുന്നവരും തുടക്കക്കാരുമായ കലിഗ്രഫി കലാകാരന്മാർക്ക് ഇവിടെ പ്രദർശനം നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
കലിഗ്രഫി ഒരു പടി മുന്നിൽ
സാമ്യം ചിത്രകലയോടെങ്കിലും അതിനേക്കാൾ ഒരു പടി മുന്നിലാണ് കലിഗ്രഫിയെന്നു നാരായണ ഭട്ടതിരി ഉറപ്പിച്ചു പറയും. "ചിത്രരചനയിൽ ഒരു രൂപം, നിറങ്ങൾ, ആശയം എന്നിവയാണുള്ളതെങ്കിൽ, കാലിഗ്രഫിയിൽ ആ മൂന്നു കാര്യങ്ങളെക്കൂടാതെ അക്ഷരങ്ങൾ കൂടിയുണ്ട്. അതുകൊണ്ടു തന്നെയാണ് ചിത്രകലയേക്കാൾ കലിഗ്രഫി മഹത്തരമെന്നു ഞാൻ പറയുന്നത്.
'ഹിന്ദി, മറാത്തി ഉൾപ്പെടെയുള്ള ഇന്ത്യയിലെ ഇതരഭാഷകളിൽ കലിഗ്രഫിക്കു വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. ആ പ്രാധാന്യം മലയാളം കലിഗ്രഫിക്ക് ഇന്നു കിട്ടുന്നില്ല. നാളെ അതുണ്ടാവുമെന്നു തന്നെയാണ് ഞാൻ കരുതുന്നത്. - നാരായണ ഭട്ടതിരി ആത്മവിശ്വാസം പങ്കുവച്ചു.
നെഞ്ചിലേറ്റിയ സ്വപ്നം
വർഷങ്ങൾക്കു മുന്‍പ് പൂനയിൽ ദേശീയ കലിഗ്രഫി ശില്പശാലയിൽ പങ്കെടുത്തപ്പോഴുള്ള അനുഭവം നാരായണ ഭട്ടതിരി പങ്കുവച്ചു. സാക്ഷരതയിൽ മുന്നിലുള്ള കേരളത്തിൽ കലിഗ്രഫി ഇല്ലെന്നത് അദ്ഭുതമുണ്ടാക്കുന്നുവെന്നായിരുന്നു ഉത്തരേന്ത്യക്കാരുടെ പ്രതികരണം. പലരും മലയാളത്തെ അന്നു പരിഹസിച്ചു. അന്നു മനസിലേറ്റിയ ആഗ്രഹമാണ് കേരളത്തിൽ ഈ കലിഗ്രഫിക്കു കൃത്യമായ മേൽവിലാസം ഉണ്ടാകണമെന്നത്.
വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ ഇന്നു മലയാളി കലിഗ്രഫിയെക്കുറിച്ച് അറിയാനും പഠിക്കാനും ശ്രമിക്കുന്നുണ്ടെന്നു നാരായണ ഭട്ടതിരി പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ അന്തർദേശീയ കലിഗ്രഫി ഫെസ്റ്റിവലിൽ ഇന്ത്യയ്ക്കകത്തും പുറത്തുംനിന്നു പ്രമുഖരായ കലിഗ്രഫർമാർ പങ്കെടുത്തിരുന്നു.
ഹീബ്രു കലിഗ്രഫർ മിഷേൽ ഡി അനസ്റ്റാഷ്യോ, കൊറിയയിൽനിന്നുള്ള കിം ജിൻയാങ്, ഇന്ത്യയിൽ കലിഗ്രഫിയുടെ മുഖ്യവക്താവെന്നറിയപ്പെടുന്ന അച്യുത് പാലവ്, ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്ത ഉദയ്കുമാർ തുടങ്ങിയവരെയെല്ലാം കേരളത്തിലെത്തിക്കാനും കലിഗ്രഫിയുടെ പ്രചാരണത്തിൽ പങ്കാളികളാക്കാനും നാരായണ ഭട്ടതിരിക്കു സാധിച്ചു.
"കലിഗ്രഫിയുടെ ശാസ്ത്രീയമായ മാനങ്ങൾക്കല്ല, അതിന്റെ ഭംഗി കാഴ്ചക്കാരിൽ അനുഭവവേദ്യമാക്കുന്ന സന്തോഷത്തിന്റെയും സംതൃപ്തിയുടെയും തലങ്ങളിലാണ് ഞാൻ സവിശേഷ ശ്രദ്ധ നൽകുന്നത്.' നാരായണ ഭട്ടതിരി പറയുന്നു. കലിഗ്രഫിയുടെ കേരളീയ മേൽവിലാസമായി നിശബ്ദം നമുക്കിടയിൽ സഞ്ചരിക്കുന്നുണ്ട് ഈ കലാകാരൻ.
സിജോ പൈനാടത്ത്
കുന്പളങ്ങിയിലെ കുഞ്ഞു കോടിശ്വരൻ
അച്ചപ്പൻ ചേട്ടാ എന്നു വിളിച്ചാൽ പൊട്ടിപ്പൊളിഞ്ഞ ചായക്കടയ്ക്കുള്ളിലെ പുകച്ചുരുളുകൾക്കിടയിൽനിന്ന് ആൾ പുറത്തേക്കു വ
വെറുക്കപ്പെട്ടവന്റെ വീട്
ഓസ്ട്രിയയിൽ ഇപ്പോൾ വസന്തകാലമാണ്; തണുപ്പുമുണ്ട്. തലസ്ഥാനമായ വിയന്നയിൽനിന്ന് 284 കിലോമീറ്റർ സഞ്ചരിച്ചാൽ ബ്രൗണോ ആം ഇ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
കുന്പളങ്ങിയിലെ കുഞ്ഞു കോടിശ്വരൻ
അച്ചപ്പൻ ചേട്ടാ എന്നു വിളിച്ചാൽ പൊട്ടിപ്പൊളിഞ്ഞ ചായക്കടയ്ക്കുള്ളിലെ പുകച്ചുരുളുകൾക്കിടയിൽനിന്ന് ആൾ പുറത്തേക്കു വ
വെറുക്കപ്പെട്ടവന്റെ വീട്
ഓസ്ട്രിയയിൽ ഇപ്പോൾ വസന്തകാലമാണ്; തണുപ്പുമുണ്ട്. തലസ്ഥാനമായ വിയന്നയിൽനിന്ന് 284 കിലോമീറ്റർ സഞ്ചരിച്ചാൽ ബ്രൗണോ ആം ഇ
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
Latest News
പുൽവാമയിൽ ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി; ഏഴു പേരെ രക്ഷപെടുത്തി
മഹാരാഷ്ട്രയിൽ മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
ഗോൾഡി ബ്രാർ-ലോറൻസ് ബിഷ്ണോയി സംഘത്തിലെ 10 പേർ പിടിയിൽ
കൊട്ടേക്കാട്-കഞ്ചിക്കോട് റൂട്ടിൽ രാത്രിയില്‍ ട്രെയിന്റെ വേഗത കുറയ്ക്കാൻ തീരുമാനം
ലഹരിയുമായി ആസാം സ്വദേശി തൃശൂരിൽ പിടിയിൽ
Latest News
പുൽവാമയിൽ ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി; ഏഴു പേരെ രക്ഷപെടുത്തി
മഹാരാഷ്ട്രയിൽ മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
ഗോൾഡി ബ്രാർ-ലോറൻസ് ബിഷ്ണോയി സംഘത്തിലെ 10 പേർ പിടിയിൽ
കൊട്ടേക്കാട്-കഞ്ചിക്കോട് റൂട്ടിൽ രാത്രിയില്‍ ട്രെയിന്റെ വേഗത കുറയ്ക്കാൻ തീരുമാനം
ലഹരിയുമായി ആസാം സ്വദേശി തൃശൂരിൽ പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top