Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്രി..."ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' സ്വന്തമാക്കിയത് അതിശയിപ്പിക്കുന്ന നേട്ടങ്ങൾ. ദ ഫേസ് ഒാഫ് ദ ഫേസ്ലെസ് എന്ന സിനിമയിലൂടെ ലോകസിനിമാരംഗത്തു ശ്രദ്ധേയനായി മാറിയ സംവിധായകൻ ഷെയ്സൺ പി. ഔസേഫ് സംസാരിക്കുന്നു.
"ദ ഫേസ് ഓഫ് ദ ഫേസ് ലെസ്'.... അഭ്രപാളികളിലെ കേവല ക്കാഴ്ചകൾക്കപ്പുറത്തും കാലം നെഞ്ചേറ്റിയ സിനിമ. സൂപ്പർതാര പ്രഭാവത്തിൽ നിറഞ്ഞോടുന്ന വാണിജ്യ സിനിമകളുടെ വെള്ളിത്തിരത്തിളക്കത്തിലേക്കാണ്, ഒരു റിയൽ സ്റ്റോറിയുടെ സിനിമാവിഷ്കാരം എത്തിയത്.
നന്മയും മൂല്യവുമുള്ള ഈ നല്ല സിനിമയെ ലോകമെങ്ങും ആസ്വാദക ലക്ഷങ്ങൾ ഏറ്റെടുത്തു.
ആദ്യ ദിനങ്ങളിൽ കേരളത്തിൽ 33 തിയേറ്ററുകളിലായിരുന്നു "ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' പ്രദർശിപ്പിച്ചത്. രണ്ടാം വാരത്തോടെ കഥ മാറി; ജനങ്ങളുടെ അഭ്യർഥന മാനിച്ച് 60 തിയേറ്ററുകളിലേക്ക്. വൈകാതെ നൂറോളം സ്ക്രീനുകളിലേക്കുകൂടി സിനിമയെത്തി. മുഴുവൻ ഷോയും ഹൗസ് ഫുൾ ആയിരുന്നുവെന്നതും അഭിമാനത്തിന്റെ ചരിത്രം.
അധികാരികളുടെ ചൂഷണത്തിൽ ദുരിതജീവിതം നയിക്കേണ്ടിവന്ന ഉത്തരേന്ത്യൻ ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി പ്രയത്നിച്ച, അതിന്റെ പേരിൽ രക്തസാക്ഷിയാകേണ്ടിവന്ന സിസ്റ്റർ റാണി മരിയയുടെ ജീവിതമാണ് "ഫേസ് ഓഫ് ദ ഫേസ് ലെസ്' സിനിമയുടെ ഉള്ളടക്കം.
ക്രിസ്തീയ പശ്ചാത്തലത്തിലുള്ള സിനിമ തിയേറ്ററുകളിൽ ഓടില്ലെന്നു പറഞ്ഞുള്ള പരിഹാസങ്ങൾ, നിർമാണഘട്ടത്തിലും തുടർന്നുമുള്ള പ്രതിസന്ധികൾ.. അതെല്ലാം അതിജീവിച്ച്, അന്താരാഷ്ട്ര സിനിമകളോടു മത്സരിക്കാവുന്ന നിലവാരത്തിൽ "ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' സിനിമ ഒരുക്കിയതിൽ, ഷെയ്സൺ പി. ഔസേഫ് എന്ന പ്രതിഭയുടെ ആത്മവിശ്വാസവും സമർപ്പണവുമുണ്ട്.
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ.. ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്രി..."ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' സ്വന്തമാക്കിയത് അതിശയിപ്പിക്കുന്ന നേട്ടങ്ങളാണ്. തന്റെ ആദ്യ സിനിമയുടെ വഴികളെക്കുറിച്ചും വിജയത്തെക്കുറിച്ചും സംവിധായകൻ ഷെയ്സൺ പി. ഔസേഫ് മനസു തുറക്കുന്നു.
ഡ്രീം പ്രോജക്ട്
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രോജക്ട് ഏറ്റെടുത്തു വിജയിപ്പിക്കണം എന്ന സ്വപ്നവുമായാണു സിനിമാരംഗത്തേക്കു ചുവടുവച്ചതെന്നു ഷെയ്സൺ പി. ഔസേഫ്. കോമേഴ്സ്യൽ സിനിമകളും താരമൂല്യം കൊണ്ടു നിറഞ്ഞോടുന്ന സിനിമകൾക്കും ഇടയിലേക്ക് ഒരു സത്യകഥ എത്തിക്കുക എന്നതു വലിയ വെല്ലുവിളി തന്നെയായിരുന്നു.
സമൂഹത്തിൽ നന്മ ചെയ്യുന്നവരെ മുതലാളി വർഗവും അധികാരികളും ഒറ്റക്കെട്ടായി എതിർത്ത് ഒറ്റപ്പെടുത്തുന്ന കാഴ്ചയാണ് എങ്ങും. അവരുടെ ചൂഷണത്താൽ ജീവിതം ദുർഘടമായിത്തീർന്ന ഒരു ജനസമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും അക്കാരണത്താൽതന്നെ കൊല്ലപ്പെടുകയും ചെയ്ത സിസ്റ്റർ റാണി മരിയയുടെ ജീവിതം അനേകർക്കു പ്രചോദനമാണ്. സിസ്റ്ററുടെ കുടുംബത്തിന്റെ സ്നേഹത്തിലും ക്ഷമയിലും മാനസാന്തരപ്പെട്ട കൊലയാളി സമന്ദർ സിംഗിന്റെ ജീവിതവും ജനഹൃദയങ്ങളിലേക്ക് എത്തിക്കേണ്ടത് ആവശ്യമാണെന്നു കരുതി. അതിന് ഏറ്റവും ഉചിതമായ മാർഗമാണു സിനിമ എന്ന മാസ്മരിക മാധ്യമം.
രാജ്യത്തെ മികച്ച മീഡിയ ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായ സെന്റ് സേവ്യേഴ്സ് കോളജിന്റെ വകുപ്പു മേധാവിയായി പ്രവർത്തിക്കുന്പോഴും ആ സ്ഥാനത്തിനു യോജിച്ച സാംസ്കാരിക, വിദ്യാഭ്യാസ മൂല്യമുള്ളതും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഒരു സിനിമയാകണമെന്നു നിർബന്ധമുണ്ടായിരുന്നെന്നു ഷെയ്സൺ. ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ചെയ്തിട്ടുള്ള പരിചയസമ്പത്തിലാണ് ആദ്യ സിനിമയിലേക്കുള്ള ചുവടുവയ്പ്.
ആറു വർഷത്തോളം നീണ്ട അധ്വാനം. സിനിമയ്ക്കായി നൂറു ശതമാനം ആത്മാർഥതയോടെ പ്രവർത്തിച്ചു. മനോഹരമായൊരു തിരക്കഥ ഒരുക്കാൻ മാസങ്ങളെടുത്തു. കഥയോടു നീതി പുലർത്താൻ സിസ്റ്റർ റാണി മരിയ ജീവിച്ച, പ്രവർത്തിച്ച ഇടങ്ങളിലെല്ലാം ചെന്നു സത്യ സന്ധമായ വിവരങ്ങൾ ശേഖരിച്ചു. സിനിമയ്ക്കായുള്ള ഓരോ തെരഞ്ഞെടുപ്പിലും പ്രത്യേകം ശ്രദ്ധിച്ചു.
നന്മയുടെ മൂല്യം ഉയർത്തിപ്പിടിക്കാനും ആ സത്യകഥയെ "ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' എന്ന മനോഹരമായൊരു ചലച്ചിത്രമാക്കി നല്ലൊരു സന്ദേശം പ്രേക്ഷകരിലേക്കെത്തിക്കാനും സാധിച്ചു എന്നത് ഈ സിനിമയുടെ ലക്ഷ്യം സഫലമായെന്നതിന്റെ തെളിവാണ്.
പ്രതിസന്ധികളേ... ഗുഡ്ബൈ
"ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' എന്ന ചിത്രം സംവിധായകൻ എന്ന നിലയിൽ എനിക്കു പരിപൂർണ സംതൃപ്തി തന്ന ഒരു സിനിമയാണ്. എല്ലാ മേഖലകളിൽനിന്നും വളരെയധികം പ്രതിസന്ധികൾ ഈ സിനിമക്കുവേണ്ടി ഞങ്ങൾക്കു നേരിടേണ്ടി വന്നിട്ടുണ്ട്.
സെൻസർ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. റിലീസിന് ഒരുങ്ങിയപ്പോഴും തിയറ്ററുടമകളുടെ ഇടപെടലുകളും ചെറിയ പ്രശ്നങ്ങളുണ്ടാക്കി...
സാമൂഹിക പ്രസക്തിയുള്ള ഒരു തീം ആയതു കൊണ്ടുതന്നെ ഇതിന്റെ നിർമാണം ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥ പോലും ഉണ്ടായി. ഷൂട്ടിംഗ് തുടങ്ങിയിട്ടും പല നിയമ തടസങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട്. ദൈവകൃപയാൽ എല്ലാം അതിജീവിക്കാനും സിനിമ തിയേറ്ററുകളിൽ എത്തിക്കാനുമായി.
ഹൗസ്ഫുൾ
ആദ്യ ദിനങ്ങളിൽ വെറും 33 തിയേറ്ററുകളിൽ ഒറ്റ ഷോ മാത്രം ആയി തുടങ്ങിയ ചിത്രം രണ്ടാം വാരത്തോടെ തന്നെ ജനങ്ങളുടെ അഭ്യർഥന മാനിച്ച് 60ലേക്കും പിന്നീട് 100ഓളം തീയറ്ററുകളിലേക്കും വ്യാപിച്ചു. മുഴുവൻ ഷോയും ഹൗസ് ഫുൾ ആയി മാറിയെന്നതും അഭിമാനം. എന്റെ ജന്മനാട്ടിൽതന്നെ നിറഞ്ഞ സദസിൽ ചിത്രം പ്രദർശിപ്പിക്കുവാൻ സാധിച്ചു എന്നത് എനിക്ക് ഏറെ സംതൃപ്തി നൽകുന്നു.
സിനിമ കണ്ടിറങ്ങിയവരുടെ ഹൃദയത്തിൽനിന്നു പുറത്തു വന്ന അഭിപ്രായങ്ങളും ആശംസകളും മാത്രം ആയിരുന്നു ഞങ്ങളുടെ സിനിമയുടെ പരസ്യം. എന്റെ മനസിൽ ഉരുത്തിരിഞ്ഞ അതേ ഭാവതീവ്രതയോടെ ആസ്വാദകർ അതു നെഞ്ചേറ്റിയതിന്റെ തെളിവുകളാണ് 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ.. അതിനേക്കാളെല്ലാമുപരിയായി ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്രി.
ഹാപ്പിയാണ്
90 വയസായ ഒരമ്മ ഈ ചിത്രം കാണാൻ തിയറ്ററിൽ എത്തി സിനിമ കണ്ട ശേഷം എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് ഇങ്ങനെ ഒരു സിനിമ ചെയ്തതിന് എന്നെ അഭിനന്ദിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണ്. ഒരു കൊമേഴ്സ്യൽ സിനിമ അല്ലാതിരുന്നിട്ടും ഈ സിനിമ റിലീസ് ചെയ്ത എല്ലാ രാജ്യങ്ങളിലും ജനമനസുകളെ കീഴടക്കി എന്നതിൽ ഞാൻ ഏറെ സന്തോഷവാനാണ്.
മേയ് ആദ്യവാരം അറേബ്യൻ രാജ്യങ്ങളിലെ വിവിധ തിയേറ്ററുകളിൽ സിനിമ പ്രദർശനം തുടങ്ങിയത് ഏറെ സന്തോഷം നൽകുന്നു. വത്തിക്കാനിലും സിനിമ പ്രദര്‍ശിപ്പിച്ചു. ഇനിയും പല രാജ്യങ്ങളിലും റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം സംവിധായകൻ എന്ന നിലയിൽ എനിക്കു പരിപൂർണ സംതൃപ്തി നൽകിയിട്ടുണ്ട്.
അവാർഡ് ഗോസ് ടു...
"ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. 55ഓളം അവാർഡുകളും ഓസ്കർ നോമിനേഷൻ എൻട്രിയും സിനിമയെ തേടിയെത്തി.
2023ലെ മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഇന്റർനാഷണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ ഗോൾഡൻ ക്രൗൺ അവാർഡ് ഈ സിനിമയ്ക്കായിരുന്നു. അർപ്പണ മനോഭാവത്തോടെ നടന്ന ടീം വർക്കിന്റെ ഫലങ്ങളാണ് പുരസ്കാരങ്ങൾ.
റിലീസിനു മുന്‍പേ ലഭിച്ച അന്താരാഷ്ട്ര അവാർഡുകൾ ലഭിച്ചത് കൂടുതൽ ആത്മവിശ്വാസം പകർന്നു.
കെസിബിസിയുടെ നവാഗത സംവിധായകനുള്ള ജോൺപോൾ പുരസ്കാരം ഇക്കുറി ഷെയ്സൺ പി.ഔസേഫിനായിരുന്നു.
മൂല്യബോധത്തെയും സാമൂഹ്യ പ്രതിബദ്ധതയെയും പ്രോത്സാഹിപ്പിക്കുന്ന പുതിയ ഒരു സിനിമയുടെ ത്രെഡ് മനസിലുണ്ടെന്നുകൂടി ഷെയ്സൺ പറഞ്ഞു. "ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' സിനിമയുടെ വിജയാഹ്ലാദനിറവിൽ പുതിയ പ്രോജക്ടിലേക്കു പ്രതിഭയുടെ പുതുവാതിലുകൾ തുറക്കുകയാണ് ഈ സംവിധായകൻ.
പ്രഗല്ഭരുടെ നിര
ട്രൈലൈറ്റ് ക്രിയേഷൻസിന്റ ബാനറിൽ സന്ദ്രാ ഡിസൂസ റാണയാണു "ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' നിർമിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രഞ്ജന്‍ ഏബ്രഹാം. ഛായാഗ്രഹണം മഹേഷ് ആനെ, തിരക്കഥ, സംഭാഷണം ജയപാൽ ആനന്ദ്.
ബേബിച്ചൻ ഏർത്തയിലിന്റെ പുല്ലുവഴിയിൽനിന്നു പുണ്യവഴിയിലേക്ക് എന്ന ഗ്രന്ഥം സിനിമയ്ക്ക് ആധാരമാക്കിയിട്ടുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികള്‍ക്ക് അൽഫോൻസ് ജോസഫാണു സംഗീതം നൽകിയത്. സെൻട്രൽ പിക്ചേഴ്സാണു സിനിമ തീയറ്ററുകളിലെത്തിച്ചത്.
സിസ്റ്റർ റാണി മരിയയായി വേഷമിട്ട പ്രമുഖ നടി വിൻസി അലോഷ്യസിനു പുറമേ, 16 സംസ്ഥാനങ്ങളിൽ നിന്നായി 150ൽ അധികം പ്രഗല്ഭരായ അഭിനേതാക്കളും നൂറിലധികം അണിയറ പ്രവർത്തകരും സിനിമയ്ക്കായി കൈകോർത്തു.
ഹിന്ദിയ്ക്കു പുറമേ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ സിനിമ തയാറാക്കി. 2023 നവംബർ 17നായിരുന്നു സിനിമയുടെ റിലീസ്.
സിജോ പൈനാടത്ത്
‘റാപ്പ് കൊണ്ടു ജീവിക്കാം’
രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥക
ആനക്കടയെന്ന ചായക്കട @ 50
ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്ന
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
‘റാപ്പ് കൊണ്ടു ജീവിക്കാം’
രാജ്യം നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേള. പാട്ടുകളിലൂടെയും കവിതകളിലൂടെയും സാമൂഹ്യാവസ്ഥക
ആനക്കടയെന്ന ചായക്കട @ 50
ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്ന
റഹ്മാനോടു മോഹിനി പറഞ്ഞു സോറി, എനിക്കു പരീക്ഷയുണ്ട്!
പിതാവിന്റെ വഴിയിലൂടെ നടന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയയായ ബേസ് ഗിറ്റാറിസ്റ്റായി മാറിയ പെണ്‍കുട്ടി. ഉസ്താദ് സക്കീര്‍
ഇന്നു ലോക മാതൃദിനം: എഴുപതു മക്കളുടെ അമ്മ
ഈ 'ഭ്രാന്തൻ വിളി', അമ്മയെയും അച്ഛനെയും ഞങ്ങൾ സഹോദരീസഹോദരന്മാരെയും എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസി
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
Latest News
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു
യുവതിയെ ശല്യം ചെയ്തു; പോലീസുകാരനെതിരെ കേസ്
ഇറാൻ പ്രസിഡന്റ് അപകടത്തിൽപ്പെട്ട സംഭവം; ദുഖം രേഖപ്പെടുത്തി നരേന്ദ്ര മോദി
Latest News
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു
യുവതിയെ ശല്യം ചെയ്തു; പോലീസുകാരനെതിരെ കേസ്
ഇറാൻ പ്രസിഡന്റ് അപകടത്തിൽപ്പെട്ട സംഭവം; ദുഖം രേഖപ്പെടുത്തി നരേന്ദ്ര മോദി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top