Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയാണ് ആടുജീവിതം. സിനിമ ചർച്ചയാകുന്പോൾ ഒരിക്കൽകൂടി സ്വന്തം ജീവിതകഥ പറയുകയാണ് നജീബ്.
നജീബേ, മരുഭൂമിയുടെ ദത്തുപുത്രാ, ഈ തീക്കാറ്റും വെയിൽനാളവും നിന്നെ കടന്നുപോകും. നീ മരിച്ചവനെപോലെ കിടക്കുക. എന്നെങ്കിലുമൊരിക്കൽ പ്രകൃതിയുടെ വിളി വരുമ്പോൾ ഒരു വലിയ കുതിപ്പോടുകൂടി നീ രക്ഷപ്പെടുക - ആടുജീവിതം.
അനുഭവങ്ങൾ തന്നെയാണ് ആടുജീവിതത്തിന്റെ കാതൽ. സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയാണ് ആടുജീവിതം. സിനിമ ചർച്ചയാകുന്പോൾ ഒരിക്കൽകൂടി സ്വന്തം ജീവിതകഥ പറയുകയാണ് നജീബ്.
കയ്പേറിയ ബാല്യകാലം
ആലപ്പുഴ ഹരിപ്പാട് ആറാട്ടുപുഴ തറയിൽ മുഹമ്മദ് കുഞ്ഞയുടെയും ഷെരീഫയുടെയും അഞ്ചു മക്കളിൽ മൂന്നാമനായി ഷുക്കൂർ എന്ന നജീബ് ജനിച്ചുവീണത് ഇല്ലായ്മകളുടെ ആഴക്കയത്തിൽ. ഏറ്റവും ഇളയ പെങ്ങൾ ഫാത്തിമയെ പ്രസവിച്ചയുടൻ ഉമ്മ യാത്രയായി. കുഞ്ഞിപ്പെങ്ങളെ നോക്കാനുള്ള തത്രപ്പാടിലായിരുന്നു പിന്നീട് നജീബ്. പന്ത്രണ്ടാം വയസിൽ ജോലിക്കിറങ്ങി, പഠനത്തോടൊപ്പം ജോലി. പത്താം ക്ലാസ് വരെയേ പഠിക്കാൻ കഴിഞ്ഞുള്ളൂ. വാപ്പയുടെ നിർബന്ധപ്രകാരം മാമായുടെ മകളായ സഫിയത്തിനെ വിവാഹം കഴിച്ചു.
കൂലിപ്പണികൊണ്ടു മാത്രം ജീവിക്കാൻ കഴിയില്ലെന്നു നജീബിനു തോന്നി. ഗൾഫിലേക്കു പോകാനുള്ള അവസരം വന്നപ്പോൾ വേറെയൊന്നും ആലോചിച്ചില്ല. ജ്യേഷ്ഠസഹോദരന്റെ വീട്ടിൽ കഴിഞ്ഞിരുന്ന നജീബിന്റെ ആഗ്രഹം സ്വന്തമായി ഒരു തുണ്ടു സ്ഥലവും ഒരു വീടും വേണമെന്നതായിരുന്നു. ഗൾഫിലേക്കു പോകുമ്പോൾ സഫിയത്ത് എട്ടു മാസം ഗർഭിണി. ആകെയുള്ള സങ്കടം കുഞ്ഞിനെ ഉടനെ കാണാൻ പറ്റില്ലല്ലോയെന്നു മാത്രം.
സ്വപ്നങ്ങൾ ഉടയുന്നു
ആകാംക്ഷയോടെയാണ് നജീബ് അറബിനാട്ടിലേക്കു പറന്നിറങ്ങിയത്. എയർപോർട്ടിൽ കാത്തുനിന്നിരുന്ന അറബിയെ കണ്ടപ്പോൾ ആഹ്ലാദം. കൈയിൽനിന്നു പാസ്പോർട്ട് അയാൾ വാങ്ങി. വണ്ടിയിൽ കയറാൻ ആംഗ്യം കാണിച്ചപ്പോൾ മറുത്തൊന്നും ചോദിക്കാതെ നജീബ് അനുസരിച്ചു. മറുപടി പറയാൻ ഭാഷയറില്ലെന്നതാണ് വാസ്തവം.
യാത്ര ഏറെ നീണ്ടു, മരുഭൂമിയിലൂടെ അവസാനമില്ലാത്തതുപോലെയുള്ള യാത്ര ആശങ്കയുണർത്തി. ഇരുളിലും ദൂരെ കാഴ്ചയിലൂടെ നജീബിന് തോന്നി, ആടുകളുടെ ഇടയിലാണ് ഇനിയുള്ള ജീവിതം. അതൊരു ഞെട്ടലായി ഉള്ളിൽ പടർന്നു. സൂപ്പർ മാർക്കറ്റിലെ സെയിൽസ്മാൻ ജോലിയായിരുന്നല്ലോ പറഞ്ഞിരുന്നത്. എന്നാൽ, എഴുനൂറോളം ആടുകളുടെ നോട്ടക്കാരനായിട്ടാണ് ഇനി തന്റെ ജീവിതമെന്ന തിരിച്ചറിവ് അയാളെ കരയിച്ചു. എന്നാൽ, ആ തേങ്ങൽ മരുഭൂമിയുടെ അനന്തതയിൽ ഉത്തരമില്ലാതെ അലഞ്ഞു.
ദുരിതങ്ങളുടെ തുടക്കം
നേരം വെളുത്തപ്പോൾ അറബി കൈയിൽ ഒരു പാത്രം വച്ചുനീട്ടി പാലു കറക്കാൻ പറഞ്ഞു. ആടിനെ കറക്കാൻ തുടങ്ങി. പരിചയമില്ലാത്ത പണി ആയതിനാൽ എത്ര ശ്രമിച്ചിട്ടും പാൽ വരുന്നില്ല. അറബി എന്തൊക്കെയോ ചീത്ത വിളിച്ചു, തല്ലി. അന്ന് ഒന്നും കഴിക്കാൻ പോലും തോന്നിയില്ല. അഞ്ചാറു ദിവസംകൊണ്ട് ആടിനെ കറക്കാൻ പഠിച്ചു.
അറബിയുടെ ജ്യേഷ്ഠസഹോദരൻ ഇടയ്ക്കിടയ്ക്കു വരുമായിരുന്നു. ആടുകളുടെ നിറം പറയുമ്പോൾ ഭാഷയറിയാത്തതുകൊണ്ടു മനസിലാക്കാൻ സാധിച്ചിരുന്നില്ല. വെളുത്തതിനെ പിടിക്കാൻ പറയുമ്പോൾ കറുത്തതിനെ പിടിക്കും, കറുത്തതിനെ പിടിക്കാൻ പറയുമ്പോൾ വെളുത്തതിനെയും. ആ പിഴവുകൾക്കുള്ള ശിക്ഷ അടിയായിരുന്നു. ഉണങ്ങിയ കുബ്ബുസും കാച്ചിയ ആട്ടിൻപാലും മാത്രം ആഹാരം. ചിലപ്പോഴൊക്കെ ആടിനു കൊടുക്കുന്ന വെള്ളം വരെ കുടിക്കേണ്ടി വന്നു. മനുഷ്യരെപ്പോലെ കുളിക്കാൻ പോലും കഴിയാത്ത ജീവിതം.
മണലാരണ്യങ്ങളിലെ ഉഗ്രവിഷപ്പാമ്പുകൾ കൊത്തി മരിക്കണമെന്നാഗ്രഹിച്ചു പലതവണ കട്ടിലിൽ നിന്നിറങ്ങി നിലത്തു വെറുതെ കിടന്നു. എന്നാൽ, പാമ്പിനു പോലും എന്നെ വേണ്ടായിരുന്നുവെന്നു തോന്നി.
ഒരു കത്തയയ്ക്കാൻ
നജീബ് നാട്ടിൽ നിന്നു പോയ ശേഷം ഒരു വിവരവുമറിയാതെ സഫിയത്ത് ആകെ തകർന്നു.
വീട്ടിലേക്കു കത്തയയ്ക്കാൻ നിരവധി തവണ ശ്രമിച്ച നജീബ് നിരാശനായി. കത്തെഴുതി അറബിയുടെ കൈയിൽ ഏൽപ്പിച്ചതും കീറിക്കളയുന്നതും മാത്രമേ ഓർമയുള്ളൂ. എങ്കിലും നജീബ് വീണ്ടും കത്തുകളെഴുതി. അങ്ങനെ ഒരു അസുലഭ നിമിഷം വന്നെത്തി. ബോച്ചയുമായി വണ്ടിയിൽ എത്തിയ പാക്കിസ്ഥാനിക്ക് കത്ത് ഉയർത്തി കാണിച്ചപ്പോൾ എല്ലാം മനസിലായതുപോലെ നജീബിനു തോന്നി. പാക്കിസ്ഥാനി അയച്ച കത്തിലൂടെ നജീബിന്റെ യാതനകൾ ബന്ധുക്കൾ അറിഞ്ഞു.
ദൈവദൂതന്റെ വരവ്
സഹിച്ചു മടുത്തപ്പോഴാണ് ആ വൈകുന്നേരം ഓടി രക്ഷപ്പെടാൻ പദ്ധതിയിടുന്നത്. അന്നു മാത്രമായിരുന്നു അതിനുള്ള അവസരം. ജ്യേഷ്ഠ അറബിയുടെ മകളുടെ വിവാഹമായിരുന്നു. അന്നു രാത്രി ആരും ഉണ്ടാകില്ലെന്ന ഉറപ്പിലാണ് ചാടിപ്പോരാനുള്ള തീരുമാനമെടുത്തത്.
രക്ഷപ്പെടുമ്പോൾ അപരിചിതനായ ഒരാളും നജീബിന്റെ കൂടെയുണ്ടായിരുന്നു. ഒന്നര ദിവസം മണലാരണ്യങ്ങളിലൂടെ നജീബും അപരിചതനും ഓടി. കല്ലുവഴികളെയും പാന്പുകളെയും താണ്ടി. അവസാനം റോഡ് കണ്ടു. റോഡരികിൽ വന്നു നിൽക്കുമ്പോൾ അയാൾ നജീബിന്റെ കൈയിലേക്ക് അഞ്ചു റിയാൽ വച്ചുകൊടുത്തു. അന്നാണ് നജീബ് ആദ്യമായി റിയാൽ കാണുന്നത്. നിരവധി വണ്ടികൾക്കു കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. അതുപോലെ വികൃതരൂപമായിരുന്നു. അവസാനം ഒരു അറബി വണ്ടി നിർത്തി, ബോർഡർ കടത്തി ഗൾഫ് നഗരമായ ബെത്തയിലാക്കി.
സ്വർഗം, ജയിൽ ജീവിതം
യഥാർഥത്തിൽ ജയിൽ നജീബിനു സ്വർഗമായിരുന്നു. ആവശ്യത്തിനു വെള്ളം, ഭക്ഷണം, സുഖമായ ഉറക്കം ഇതെല്ലാം നജീബിനു സ്വന്തമായത് ജയിലിൽ എത്തിയപ്പോഴാണ്. വീട്ടുകാരെ കാണാൻ കുറച്ചുനാളുകൾ കൂടി മതിയെന്ന ചിന്ത ആശ്വാസം പകർന്നു. ജയിലിലെ പരേഡ് ദിനം മാത്രമാണ് നജീബിനെ പേടിപ്പിച്ചത്. ആളുകളെ തിരിച്ചറിയാൻ അറബികൾ എത്തുന്ന ദിവസം. നജീബിനെ പോലെ നൂറായിരം പേർ നെഞ്ച് പിടഞ്ഞിരിക്കുന്നദിവസം.
അവരുടെ കൂടെ തിരിച്ചുപോകേണ്ടി വന്നാൽ പിന്നീട് ഒരു രക്ഷപ്പെടൽ അസാധ്യമെന്ന തിരിച്ചറിവ് എല്ലാവരിലും ഭയമുണർത്തിയിരുന്നു. ഒരു ദിവസം നജീബും പരിചിതമുഖം കണ്ടു ഞെട്ടിത്തരിച്ചു. ആടാക്കി മാറ്റിയ അറബിയെ കണ്ടുമുട്ടിയപ്പോഴുണ്ടായ നജീബിന്റെ നെഞ്ചിടിപ്പ് മാറിയത് അറബി ഒരു പരിചയവും ഭാവിക്കാതെ കടന്നുപോയപ്പോഴാണ്. പിന്നെയങ്ങോട്ടു നാട്ടിലെത്താനുള്ള കാത്തിരിപ്പിന് ഇരട്ടിമധുരമായി.
ഇതെന്റെ വാപ്പയല്ല
നാട്ടിലേക്ക് എത്തുന്പോൾ എല്ലാവരെയും കാണാൻ ആകാംക്ഷയായിരുന്നു. പെങ്ങളുടെ വീട്ടിൽ പോയി. പെങ്ങളുടെ മകനുമായാണ് രാത്രി വീട്ടിലെത്തുന്നത്. എന്നാൽ, രണ്ടു വയസുകാരൻ മകനു നജീബിനെ മനസിലായില്ല, ഇതെന്റെ വാപ്പയല്ല എന്നു പറഞ്ഞ് അവൻ തിരിച്ചു നടന്നു. നജീബിന്റെ കണ്ണുനിറഞ്ഞു. ഒരു ഗൾഫുകാരനായെത്തിയ തനിക്ക് ഒരു മിഠായി പോലും മകനു വാങ്ങിക്കൊടുക്കാൻ കഴിയുന്നില്ലല്ലോയെന്ന വിഷമം വേറെ.
പിന്നീട് അഞ്ചു കൊല്ലം സന്തോഷത്തോടെ മീൻപിടിത്തം, കൂലിപ്പണി... അങ്ങനെ ജീവിതം മുന്നോട്ടുനീങ്ങി.
ഒന്നും സന്പാദിക്കാൻ കഴിയാത്തതിന്റെ വിഷമം അപ്പോഴുംഅലട്ടി. 2000ത്തിൽ വീണ്ടും നജീബ് പ്രവാസജീവിതം ലക്ഷ്യമിട്ടു. പോകേണ്ടെന്നു ഭാര്യ വാശിപിടിച്ചെങ്കിലും ഒടുവിൽ വഴങ്ങി. സഫിയത്തിന്റെ ബഹറിനിലുള്ള ആങ്ങളയുടെ സഹായത്തോടെ വീണ്ടും പ്രവാസിജീവിതത്തിലേക്ക്. അളിയന് അവിടെ സ്റ്റുഡിയോ ആയിരുന്നു. അവിടെ വച്ചാണ് സുനിലേട്ടനെ പരിചയപ്പെടുന്നത്. ജോലി തരപ്പെടുത്തി തന്നതും സുനിലേട്ടൻതന്നെ. സുനിലേട്ടനാണ് ബെന്യാമിനോട് നജീബിനെപ്പറ്റി പറയുന്നത്. ബെന്യാമിൻ നജീബിനെ കാണുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
അങ്ങനെ മലയാളത്തിന്റെ പ്രിയപ്പെട്ട നോവൽ ആടുജീവിതം പിറന്നു. പിന്നീട് 20 കൊല്ലത്തോളം പ്രവാസജീവിതം. എന്നാൽ, ഒരിക്കലും പ്രവാസജീവിതം നജീബിനെ തളർത്തിയിരുന്നില്ല. രണ്ടാമത്തെ പോക്കിലാണു നജീബ് വീടു വയ്ക്കുന്നതും മകളുടെ കല്യാണം നടത്തുന്നതും. വീണ്ടും നാട്ടിൽ സന്തോഷകരമായ ജീവിതം.സ്വന്തം നാടിനെ ആസ്വദിച്ചു ഭാര്യയോടും മക്കളോടും കൊച്ചുമക്കളോടുമൊപ്പം.
സിനിമയാകുമ്പോൾ
മലയാളത്തിലെ എണ്ണപ്പെട്ട നോവലുകളിലൊന്നായി ബെന്യാമിന്റെ ആടുജീവിതം മാറിയിരുന്നു. ഒരിറ്റു കണ്ണീർ പൊടിയാതെ ആടുജീവിതം ആരും വായിച്ചുതീർത്തിട്ടില്ല. ആടുജീവിതത്തിലൂടെ നജീബിനെ എല്ലാവരും തിരിച്ചറിയാൻ തുടങ്ങി. സ്വന്തം അച്ഛനെയോ ആങ്ങളെയെയോ തേടി വിളിക്കുന്ന ഫോൺ കോളുകൾ നജീബിനെത്തി, സുഖവിവരങ്ങൾ അന്വേഷിച്ചു. ആടുജീവിതം ബ്ലെസിയുടെ സംവിധാനത്തിൽ സിനിമയാകുന്പോൾ ലോകം മുഴുവൻ നജീബിന്റെ കയ്പേറിയ ജീവിതരേഖ കണ്ടറിയും. അതിനുള്ള കാത്തിരിപ്പിലും സന്തോഷത്തിലുമാണ് നജീബും സഫിയത്തും.
ചിപ്പി ടി. പ്രകാശ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top