Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്ധധാരണ ഞാൻ തിരുത്തിയെഴുതി.
ഞാൻ നാടകരംഗത്തേക്കിറങ്ങാനും രചന ആരംഭിക്കാനുമുണ്ടായ കാരണം നേരത്തെ പറഞ്ഞുവല്ലോ. നല്ല സന്ദേശങ്ങളും ഗുണപാഠങ്ങളും ഉൾക്കൊള്ളുന്ന, സനാതന തത്വങ്ങളും ധാർമികമൂല്യങ്ങളും അലിഞ്ഞുചേർന്ന അഭിനയയോഗ്യങ്ങളും ആദർശസുന്ദരങ്ങളുമായ നാടകങ്ങളുടെ വിരളതയിൽ വിഷമം തോന്നി ഒരു വാശിയോടെയാണ് ഞാൻ നാടകരചനാരംഗത്തേക്കു കാലെടുത്തുവച്ചത്. അന്നുമുതൽ ഇന്നുവരെയുള്ള എന്റെ രചനകളിലൂടെ ആ വിടവ് കുറച്ചെങ്കിലും നികത്താൻ കഴിഞ്ഞിട്ടുണ്ടെന്നു ഞാൻ അഭിമാനപൂർവം വിശ്വസിക്കുന്നു.
ത്രികോണ പ്രേമങ്ങളും പ്രണയക്കസർത്തുകളും യുക്തിക്കു നിരക്കാത്ത അതിന്റെ പരിണാമങ്ങളും മുറ്റിനിൽക്കുന്ന ഒട്ടനവധി നാടകങ്ങൾ രംഗത്തുള്ളപ്പോഴാണ് അവയ്ക്കൊന്നും അമിത പ്രാധാന്യം കല്പിക്കാതെ, മനുഷ്യസമൂഹത്തിനു പ്രേമമല്ലാതെ വേറെയും ഒട്ടേറെ വികാരങ്ങളും പ്രശ്നങ്ങളുമുണ്ടെന്നും അവയ്ക്കു പ്രാമുഖ്യം കൊടുത്തു നാടകമെഴുതി വിജയിപ്പിക്കാമെന്നും മനസിലുറച്ചു ഞാൻ രചന നടത്തി. ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്ധധാരണ ഞാൻ തിരുത്തിയെഴുതി.
പ്രേമം കുറഞ്ഞിട്ടും
എന്റെ ഏതാണ്ടെല്ലാ നാടകങ്ങളിലും പ്രേമത്തെ രണ്ടാം ഘടകമോ മൂന്നാം ഘടകമോ ആക്കി മാറ്റിനിർത്തി.
എന്നിട്ടും ജാതിമതഭേദമെന്യേ പ്രേക്ഷകജനത എന്റെ നാടകങ്ങളെ സഹർഷം സ്വാഗതം ചെയ്തു. എന്തുകൊണ്ട്? ഒരുപക്ഷേ കാരണം ഇതായിരിക്കാം, എന്റെ നാടകങ്ങളിൽ അവരുടെ ജീവിതത്തിലെ തുടിക്കുന്ന രംഗങ്ങളുണ്ടായിരുന്നു. പിടയ്ക്കുന്ന പ്രശ്നങ്ങളുണ്ടായിരുന്നു. നീറുന്ന അനുഭവങ്ങളുണ്ടായിരുന്നു. പരുപരുത്ത യാഥാർഥ്യങ്ങളുണ്ടായിരുന്നു. രംഗവേദിയിൽ അവർ കണ്ടുമുട്ടിയതു തങ്ങളെത്തന്നെയും തങ്ങൾക്കു ചുറ്റുമുള്ള പച്ചമനുഷ്യരെയുമാണ്.
നാടകം രചിക്കുന്നത് രംഗത്ത് അവതരിപ്പിക്കാനാണ്. നാടകത്തിന്റെ ആരംഭം മുതൽ പ്രേക്ഷകന്റെ ശ്രദ്ധ പതറാതെ പിടിച്ചുനിർത്തേണ്ട ചുമതല നാടകകൃത്തിനുള്ളതാണ്. അത് അത്യന്തം ക്ലേശകരമായ ദൗത്യമാണ്. നാടകം ആരംഭിച്ചുകഴിഞ്ഞാൽ ഏതു നിമിഷവും പ്രേക്ഷകൻ എഴുന്നേറ്റുപോകാം. അത് അയാളുടെ സ്വാതന്ത്ര്യമാണ്.
നാടകം തീരുന്നതുവരെ സകലരും ഇരുന്നുകൊള്ളണം എന്നോ ഒറ്റയാളും ഇടയ്ക്ക് എഴുന്നേറ്റുപോകാൻ പാടില്ല എന്നോ നിയമംവയ്ക്കാൻ പറ്റില്ല. നിയമം പോയിട്ട് അഭ്യർഥന പോലും നടത്താൻ പറ്റില്ല. ""നിങ്ങള്‍ നാടകം കളിച്ചാൽ മതി. നല്ലതോ ചീത്തയോ ഇരിക്കണോ വേണ്ടയോ എന്നൊക്കെ ഞങ്ങള്‍ തീരുമാനിച്ചുകൊള്ളാം.'' എന്നാവും കാണികളുടെ നിലപാട്.
നാടകം കണ്ടുകൊണ്ടിരിക്കുന്പോൾ മുഷിയുന്ന നിമിഷങ്ങൾ ഉണ്ടാവരുത്. ഓരോ രംഗം കഴിയുന്പോഴും അടുത്ത രംഗം കാണാനുള്ള ആകാംക്ഷയും ആവേശവും പ്രേക്ഷകനിൽ ഉണർത്തണം. ഉദ്വേഗവും ഉത്കണ്ഠയുമുണ്ടാക്കുന്ന, സംഘർഷം മുറ്റിനിൽക്കുന്ന, സംഭവങ്ങൾ പിരിമുറുക്കിക്കയറുന്ന, അങ്ങനെ ഇതിവൃത്തം വികസിച്ചു ക്ലൈമാക്സിൽ ചെന്നുമുട്ടുന്ന രീതിയിൽ രംഗങ്ങൾ ഒരുക്കണം.
ഇത്തരം രചനകളാണ് രംഗവേദിയിൽ വിജയമകുടം ചൂടുക. ചുരുക്കം പറഞ്ഞാൽ, നടാകാരംഭം മുതൽ അന്ത്യംവരെ നാടകകൃത്ത് അദൃശ്യമായ ഒരു രസച്ചരടിൽ പ്രേക്ഷകരെ കെട്ടിയിടണം. മറ്റാരുടെയും പ്രേരണയില്ലാതെ അവർ ഇരിക്കണം. നാടകത്തിന്റെ കരുത്ത് അവരെ ഇരുത്തണം.
മനസൊരു സ്റ്റേജ്
എന്റെ ഇതഃപര്യന്തമുള്ള നാടകരചനകൾക്കു ഞാൻതന്നെ സ്വീകരിച്ച ചില പൊതുരീതികളുണ്ട്. സവിശേഷ സ്വഭാവങ്ങളുണ്ട്. അതേപ്പറ്റി അല്പം വിവരിച്ചുകൊള്ളട്ടെ. സാധാരണനിലയിൽ മൂന്നുനാലു മാസമെടുക്കും ഒരു നാടകമെഴുതാൻ. ചിന്ത പൂർത്തിയാക്കാൻതന്നെ മൂന്നു മാസത്തിലധികം വേണ്ടിവരും. എഴുതാൻ മൂന്ന് ആഴ്ചകളും. പല നാടകങ്ങളുടെ കാര്യത്തിലും ഈ കാലയളവ് കൂടിയും കുറഞ്ഞുമിരിക്കും.
ഒരു കഥാബീജം അല്ലെങ്കിൽ ഇതിവൃത്ത സൂചന (Root idea) മനസിൽ രൂപംകൊണ്ടാൽ അത് ഏതു ലക്ഷ്യത്തിലെത്തിക്കണമെന്നും സമൂഹത്തിന് അത് എന്തു സന്ദേശം പകർന്നുകൊടുക്കണമെന്നും ആദ്യം ചിന്തിക്കുന്നു. അത് ഉറച്ചുകഴിഞ്ഞാൽപിന്നെ ലക്ഷ്യത്തിലെത്താനുള്ള പ്രയാണമാണ്.
വിവിധ രംഗങ്ങൾ, ഓരോ രംഗത്തും ഉൾക്കൊള്ളിക്കേണ്ട സംഭവങ്ങൾ, സൃഷ്ടിക്കേണ്ട സംഘട്ടനങ്ങൾ, തെരഞ്ഞെടുക്കേണ്ട നാടകീയ മുഹൂർത്തങ്ങൾ, പ്രത്യക്ഷപ്പെടേണ്ട കഥാപാത്രങ്ങൾ, അവരിൽ ചിലരുടെ പ്രധാന സംഭാഷണ ശകലങ്ങൾ എന്നിവ മനസിൽ കാണും.
ഇതുവരെ എത്തിക്കഴിഞ്ഞാൽ പിന്നെ എന്റെ മനസിനെ ഞാനൊരു സ്റ്റേജാക്കി മാറ്റുന്നു. എഴുതാൻ പോകുന്ന നാടകം നിരന്തരമായ ചിന്തയിൽകൂടി ഏകാന്തതയിലിരുന്നുകൊണ്ട്, ആ മാനസവേദിയിൽ പലതവണ അവതരിപ്പിക്കുന്നു. അത്തരം ഓരോ അവതരണത്തിലും പല മാറ്റങ്ങളും തിരുത്തലുകളും ഭേദഗതികളും നടന്നുകൊണ്ടിരിക്കും.
ഈ ഘട്ടത്തിലെത്തിയാൽ ഓരോ രംഗത്തിനും ഓരോ കുറിപ്പ് തയാറാക്കും. ഈ കുറിപ്പുകൾ നിരത്തിവച്ചാൽ എഴുതാൻ പോകുന്ന സന്പൂർണ നാടകത്തിന്റെ രൂപരേഖയായി. പകൽ മുഴുവൻ ഓഫീസ് ജോലിയായതുകൊണ്ട് തുടർച്ചയായി രചന നടത്താനൊക്കില്ല. അതുകൊണ്ടാണ് കുറിപ്പെഴുതുന്നത്.
കുറിപ്പുകൾ
കണക്കിന്റെ ലോകത്തുനിന്നു കലയുടെ ലോകത്തേക്കു വന്നാൽ-ഓരോ ദിവസവും നാടകമെഴുത്തു തുടരാനായി ഇരുന്നാൽ-ഈ കുറിപ്പുകൾ എന്നെ വളരെയേറെ സഹായിക്കും. എഴുതിയ രംഗങ്ങളുടെയും എഴുതാനുള്ള രംഗങ്ങളുടെയും രത്നച്ചുരുക്കം ഈ കുറിപ്പുകളിലുണ്ട്. മറ്റേതെങ്കിലും എഴുത്തുകാർ ഇങ്ങനെ ചെയ്യുന്നുണ്ടോ എന്നെനിക്കറിയില്ല. (1992ൽ ഞാൻ ഉദ്യോഗത്തിൽനിന്നു റിട്ടയർ ചെയ്തെങ്കിലും കുറിപ്പ് തയാറാക്കുക എന്ന പഴയ ശീലം ഇപ്പോഴും തുടരുന്നു).
കുറിപ്പുകൾ നിരത്തിവച്ചുകൊണ്ട് അവസാനത്തെ മിനുക്കുപണികൾക്കുവേണ്ടി പിന്നെയും ചിന്ത തുടരുന്നു. അങ്ങനെ ചിന്ത പൂർത്തിയായാൽ, നാടകം പരമാവധി പാകപ്പെട്ടുകഴിഞ്ഞാൽ ഏതുവിധേനയും എഴുതിത്തുടങ്ങിയേ ഒക്കൂ എന്ന അസ്വസ്ഥമായ ഒരവസ്ഥ വരും. പ്രസവം ആസന്നമായ ഒരു ഗർഭിണിയുടെ അവസ്ഥ എന്നു വേണമെങ്കിൽ പറയാം.
ഇങ്ങനെ മനസും മസ്തിഷ്കവും നിറഞ്ഞുകഴിഞ്ഞാൽ ഉടൻ രചന ആരംഭിക്കുകയായി. "വിഷക്കാറ്റി'നു ശേഷം ഞാനെഴുതിയ നാടകമാണ് "മണൽക്കാട്.' ഒഴിവു ദിവസമായ ഒരു ഞായറാഴ്ച മണൽക്കാട് എഴുതിത്തുടങ്ങാമെന്നു വിചാരിച്ചതാണ്. പക്ഷേ, അതിനുമുന്‍പ് ലീവെടുത്തു ബുധനാഴ്ചതന്നെ തുടങ്ങി. ഞായറാഴ്ചവരെ കാത്തുനിന്നില്ല. കാത്തുനിൽക്കാൻ പറ്റിയില്ല. കാരണം, നാടകത്തിന്റെ "പ്രസവ' സമയമായി!
സി.എൽ.ജോസ്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
Latest News
കൊല്ലത്ത് കനത്ത മഴ; നഗരത്തിൽ വെള്ളക്കെട്ട്
സിദ്ധാർഥന്റെ മരണം; ജാമ്യഹർജി മേയ് പത്തിലേക്ക് മാറ്റി
തെരഞ്ഞെടുപ്പിന് മുമ്പ് കേജരിവാളിനെ എന്തിന് അറസ്റ്റ് ചെയ്തു: സുപ്രീംകോടതി
സഞ്ജു ലോകകപ്പ് ടീമിൽ; ഹർദിക് ഉപനായകൻ
ഇടിവളകൊണ്ട് മുഖത്തിടിച്ചു; മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് രോഗിയുടെ മർദനം
Latest News
കൊല്ലത്ത് കനത്ത മഴ; നഗരത്തിൽ വെള്ളക്കെട്ട്
സിദ്ധാർഥന്റെ മരണം; ജാമ്യഹർജി മേയ് പത്തിലേക്ക് മാറ്റി
തെരഞ്ഞെടുപ്പിന് മുമ്പ് കേജരിവാളിനെ എന്തിന് അറസ്റ്റ് ചെയ്തു: സുപ്രീംകോടതി
സഞ്ജു ലോകകപ്പ് ടീമിൽ; ഹർദിക് ഉപനായകൻ
ഇടിവളകൊണ്ട് മുഖത്തിടിച്ചു; മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് രോഗിയുടെ മർദനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top