കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
Saturday, March 23, 2024 1:31 AM IST
കോൽക്കത്ത: ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാൻ സണ്‍റൈസേഴ്സ് ഇറങ്ങുന്പോൾ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ട് കളിക്കാരുടെ നേർക്കുനേർ പോരാട്ടമാകും അത്, ഓസ്ട്രേലിയൻ പേസർമാരായ മിച്ചൽ സ്റ്റാർക്കിന്‍റെയും പാറ്റ് കമ്മിൻസിന്‍റെയും പോരാട്ടം. പരിക്കിനെത്തുടർന്ന് നീണ്ട ഇടവേളയ്ക്കുശേഷം കോൽക്കത്ത നായകൻ ശ്രേയസ് അയ്യർ തിരിച്ചുവരുന്നതും ശ്രദ്ധയാകർഷിക്കും.

പേസ് നിരയെ ശക്തമാക്കാൻ 24.75 കോടി രൂപയ്ക്കു കോൽക്കത്ത സ്വന്തമാക്കിയ സ്റ്റാർക്കിന്, ഫ്രാഞ്ചൈസി അർപ്പിച്ച വിശ്വാസത്തിനൊത്ത പ്രകടനം നടത്തണമെന്ന സമ്മർദമുണ്ട്. ഓസീസ് ഇടങ്കയ്യൻ പേസർ പവർ പ്ലേയിലും ഡെത്ത് ഓവറുകളിലെയും സ്പെൽ ആണ് നിർണായകം. സ്റ്റാർക്കിനൊപ്പം ആന്ദ്രെ റസലാണ് ടീമിലെ മറ്റൊരു പ്രധാന പേസർ. ഇവർക്കു പകരക്കാരില്ലാത്താതാണ് ടീമിനെ അലട്ടുന്ന പ്രശ്നം.

ടോപ് ഓർഡർ ബാറ്റിംഗ് ലൈനപ്പിൽ റഹ‌്മാനുള്ള ഗുർബാസ്, ഫിൽ സാൾട്ട്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ എന്നിവരും കൂടാതെ വെടിക്കെട്ട് ബാറ്റർമാരായ റിങ്കു സിംഗും റസലും. സ്പിന്നർ സുനിൽ നരേനും ആക്രമണ ബാറ്റിംഗിനു പേരെടുത്തതാണ്. നരേനൊപ്പം വരുണ്‍ ചക്രവർത്തിയും സുയാഷ് ശർമയും സ്പിൻ ആക്രമണത്തിനുണ്ടാകും.


ഈ ഐപിഎല്ലിലെ താര ലേലത്തിൽ സ്റ്റാർക്കിനു പിന്നിൽരണ്ടാമതെത്തിയ കമ്മിൻസിന് (20.50 കോടി രൂപ), കഴിഞ്ഞ മൂന്നു സീസണുകളിലും ആദ്യ അഞ്ചിൽ കടക്കാനാവാത്ത സണ്‍റൈസേഴ്സ് ഹൈദരാബാദിനെ മുന്നിൽനിന്നു നയിക്കുകയെന്ന ദൗത്യമാണുള്ളത്. ട്രാവിസ് ഹെഡ്, ഹെൻ‌റിച്ച് ക്ലാസൻ, എയ്ഡൻ മാർക്രം, രാഹുൽ ത്രിപാഠി എന്നിവരുടെ ബാറ്റിംഗ് ടീമിന്‍റെ മുന്നേറ്റത്തിനു നിർണായകമാകും. കമ്മിൻസിനൊപ്പം ഭുവനേശ്വർ കുമാറും ചേരുന്പോൾ പേസ് മികവിലെത്തും.

സ്പിൻ കൈകാര്യം ചെയ്യാൻ വാഷിംഗ്ടണ്‍ സുന്ദറും വാനിന്ദു ഹസരംഗയുമുണ്ട്.
ബാറ്റിംഗിന് അനുകൂലമാകുന്നാണ് ഈഡൻ ഗാർഡൻസിനെ പിച്ച് വൻ സ്കോർ പ്രതീക്ഷിക്കാം. മത്സരം മുന്നേറുന്പോൾ സ്പിന്നർമാർക്ക് പിന്തുണ ലഭിക്കും.

നേർക്കുനേർ

കോൽക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സും 25 തവണ ഏറ്റുമുട്ടി. കോൽക്കത്ത 16 കളിയും സണ്‍റൈസേഴ്സ് ഒന്പതും ജയിച്ചു. സണ്‍റൈസേഴ്സിനെതിരേ കഴിഞ്ഞ എട്ടുകളിയിൽ ആറിലും കോൽക്കത്ത ജയിച്ചു.

കോൽക്കത്തയിൽ സണ്‍റൈസേഴ്സ് മൂന്നെണ്ണം ജയിച്ചപ്പോൾ ആറെണ്ണത്തിൽ തോറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.