കുത്തകയല്ല, 400
കുത്തകയല്ല, 400
Friday, October 20, 2017 12:37 PM IST
പാലാ: 61-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്ററിൽ തിരുവനന്തപുരത്തിനും എറണാകുളത്തിനും മേധാവിത്വം. ആറു സ്വർണങ്ങളിൽ രണ്ടു വീതം ഇരു ജില്ലകളും സ്വന്തമാക്കി. തൃശൂരിനും പത്തനംതിട്ടയ്ക്കും ഓരോ സ്വർണമുണ്ട്.

രണ്ടു സ്വർണം നേടിയ എറണാകുളത്തിന്‍റെ മാർ ബേസിലാണ് സ്കൂളുകളിൽ മുന്നിട്ടു നിന്നത്. സബ് ജൂണിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ മാർ ബേസിലിന്‍റെ അഭിഷ പി. സ്വർണം നേടിയപ്പോൾ ആണ്‍കുട്ടികളിൽ തിരുവനന്തപുരം ശ്രീ അയ്യങ്കാളി മോഡേണ്‍ ഗവണ്‍മെന്‍റ് എച്ച്എസ്എസിന്‍റെ കെ.വി. കണ്ണനാണ് പൊന്നണിഞ്ഞത്. ജൂണിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം സായിയുടെ ഡി. പ്രിസ്കില്ലാ ഡാനിയേൽ ഒന്നാമതെത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ മാർബേസിലിന്‍റെ അഭിഷേക് മാത്യു റിക്കാർഡോടെ സ്വർണം നേടി. സീനിയർ വിഭാഗം പെണ്‍കുട്ടികളിൽ തൃശൂർ എരുമപ്പെട്ടി ഗവണ്‍മെന്‍റ് എച്ച്എസ്എസിന്‍റെ ജംഷീല ഒന്നാമതെത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ട ഇരവിപേരൂർ സെന്‍റ് ജോണ്‍സ് എച്ച്എസ്എസിന്‍റെ അനന്ദു വിജയനാണ് സ്വർണം.

സ്വർണത്തോടെ 400 മീറ്ററിൽ അരങ്ങേറി അഭിഷ

400 മീറ്ററിൽ ഓട്ടത്തിലെ ആദ്യ മത്സരത്തിൽ തന്നെ സ്വർണം നേടാനായത് പി. അഭിഷയുടെ നേട്ടത്തിന് മാറ്റ് ഇരട്ടിയാക്കുന്നു. കണ്ണൂർ പയ്യന്നൂർകാരൻ വീട്ടിലെ മനോഹരന്‍റെയും ഷീബയുടെയും മകളായ അഭിഷ മാർ ബേസിലിൽ ഒന്പതാംക്ലാസ് വിദ്യാർഥിനിയാണ്. കഴിഞ്ഞ സ്കൂൾമീറ്റിൽ 600 മീറ്ററിൽ വെള്ളി നേടിയിരുന്നു. ഇനി 200 മീറ്റർ, 600മീറ്റർ മത്സരങ്ങൾക്കും ട്രാക്കിലിറങ്ങുന്ന അഭിഷ ലക്ഷ്യം വയ്ക്കുന്നത് ട്രിപ്പിൾ സ്വർണമാണ്. വാർക്കപ്പണിക്കാരൻ അച്ഛന്‍റെയും ഇന്‍റർലോക്ക് ടൈൽസ് തൊഴിലാളിയായ അമ്മയുടെയും സ്വപ്നങ്ങൾക്ക് ട്രാക്കിലെ നേട്ടങ്ങളിലൂടെ പ്രതീക്ഷ പകരുകയാണ് അഭിഷ. കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എച്ച്എസിന്‍റെ സാനിയ ട്രീസ ടോമിക്കാണ് 400 മീറ്റർ വെള്ളി. കോട്ടയം സ്പോർട്സ് കൗണ്‍സിൽ ഭരണങ്ങാനത്തിന്‍റെ ജൂബി ജേക്കബ് വെങ്കലം നേടി.

വയനാടിന്‍റെ സ്വന്തം കണ്ണൻ, തിരുവനന്തപുരത്തിന്‍റെയും

കഴിഞ്ഞ സംസ്ഥാന സ്കൂൾ മീറ്റിൽ സബ് ജൂണിയർ വിഭാഗം 600 മീറ്ററിൽ നേടിയ വെങ്കലം ഇത്തവണ സബ് ജൂണിയർ വിഭാഗം 400 മീറ്ററിൽ സ്വർണമാക്കി മാറ്റിയാണ് വയനാടിന്‍റെ കെ.ബി. കണ്ണൻ ( 55.39 സെക്കന്‍ഡ് ) താരമായത്.

വയനാട് പുതുശേരിക്കടവ് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍നിന്ന് കായിക മോഹവുമായി കണ്ണന്‍ തിരുവനന്തപുരത്തെ അയ്യങ്കാളി സ്‌കൂളിലെത്തുമ്പോള്‍ ഒരാഗ്രമായിരുന്നു ഉണ്ടായിരുന്നത്, നന്നായി സ്‌പോര്‍ട്‌സ് ചെയ്ത് ഒരു പോലീസുകാരനാകണം. സ്‌പോര്‍ട്‌സില്‍ നിപുണനായ കണ്ണനെ അങ്ങനെ ചെറിയാന്‍ സാര്‍ വയനാടന്‍ ചുരമിറക്കി തലസ്ഥാന നഗരത്തിലെത്തിച്ചു.

ബാണാസുരസാഗര്‍ അണക്കെട്ടിന് അരികിലെ കുന്നുകളും മലകളും ട്രാക്കാക്കി കണ്ണന്‍ ഓടിപ്പഠിച്ചതു വെറുതെയായില്ല. കല്ലും മുള്ളും നിറഞ്ഞ വഴികളും കുന്നും കയറി ഓടിത്തുടങ്ങിയ കണ്ണന്‍ അയ്യങ്കാളി സ്‌കൂളിന്‍റെ അഭിമാന താരമായി വളര്‍ന്നു. കൂലിപ്പണിക്കാരായ ബാലന്‍, ശാന്ത ദമ്പതികളുടെ മകനായ കണ്ണന്‍ തിരുവനന്തപുരം അയ്യങ്കാളി സ്‌കൂളില്‍ എത്തിയിട്ട് നാലു വര്‍ഷമായി. പി.ആര്‍. നായര്‍ നല്‍കിയ പരിശീലനത്തിലൂടെയാണ് ട്രാക്കില്‍ കണ്ണന്‍ സ്വര്‍ണ ജേതാവായത്.


കണ്ണന്‍ മാത്രമല്ല അനുജന്‍ അപ്പുവും പാലായില്‍ എത്തിയിട്ടുണ്ട്. അയ്യങ്കാളി സ്‌കൂളില്‍ കണ്ണനൊപ്പം എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അപ്പു ലോംഗ്ജംപിലാണ് പോരാട്ടത്തിനിറങ്ങുന്നത്. അഖില്‍, പ്രശാന്ത് എന്നിവരാണ് കണ്ണന്‍റെ മറ്റ് സഹോദരങ്ങള്‍.

കോഴിക്കോട് സായിയുടെ ജെൻസണ്‍ റോണിക്കാണ് ഈയിനത്തിൽ വെള്ളി. പിറവം സെന്‍റ് ജോസഫ് എച്ച്എസിന്‍റെ മനു മനോജ് വെങ്കലം നേടി.

സുവർണ പ്രിസ്കില്ല

തിരുവനന്തപുരം സായിയുടെ ഡി. പ്രിസ്കില്ല ഡാനിയലിനും 400 മീറ്ററിൽ ഇത് ആദ്യ അങ്കമായിരുന്നു. എറണാകുളം പെരുമാനൂർ എച്ച്എസിലെ എ.എസ്. സാന്ദ്രയെ രണ്ടാം സ്ഥാനത്തേക്കും കൊല്ലം സായിയിലെ എസ്. അശ്വതിയെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളിയാണ് പ്രിസ്കില്ല സ്വർണത്തിലേക്ക് ഓടിക്കയറിയത്. തിരുവനന്തപുരം, തുണ്ടത്തിൽ എംവിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പ്രിസ്കില്ല. പത്തനംതിട്ട ഇരവിപേരൂർ സെന്‍റ് ജോണ്‍സ് എച്ച്എസ്എസിൽ നിന്നും പരിശീലകൻ ജോയ് ജോസഫാണ് പ്രിസ്കില്ലയെ സായിയിലെത്തിച്ചത്. പത്തനംതിട്ട കുന്പനാട് താന്നിക്കൽ വീട്ടിൽ കെ. ഡാനിയേലിന്‍റെയും ഗ്രേസിയുടെയും രണ്ടാമത്തെ മകൾക്ക് സ്കൂൾ ഗെയിംസിൽ ഇത് ആദ്യ മെഡലല്ല. 2016ലെ മീറ്റിൽ 800 മീറ്ററിലും 2015ലെ മീറ്റിൽ 600 മീറ്ററിലും വെങ്കലം നേടിയാണ് പ്രിസ്കില്ല സ്വർണത്തിലേക്ക് ചുവടുവച്ചത്.

റിക്കാർഡ് തിരുത്തി അഭിഷേക്

ആദ്യദിനത്തിൽ ഓട്ടത്തിലെ ഏക റിക്കാർഡ് തന്‍റെ പേരിൽ കുറിച്ചാണ് മാർ ബേസിലിന്‍റെ അഭിഷേക് മാത്യു താരമായത്. 48:88 സെക്കൻഡിൽ 400 മീറ്റർ ഫിനിഷ് ചെയ്ത അഭിഷേക് എതിരാളികളെ ബഹുദൂരം പിന്നിലാക്കി. ഹീറ്റ്സിൽ 49:15 സെക്കൻഡിൽ ഫിനിഷ് ചെയ്യാനായതോടെ റിക്കാർഡ് തകർക്കാമെന്ന് പ്രതീക്ഷയുണ്ടായിരുന്നെന്ന് അഭിഷേക് പറഞ്ഞു. കാൽക്കുഴയിലെ വേദന വകവയ്ക്കാതെയാണ് മത്സരത്തിനിറങ്ങിയത്. ഇനി 800 മീറ്റർ, 1500 മീറ്റർ എന്നിവയിലും സ്വർണം നേടാനാകുമെന്ന് അഭിഷേക് ഉറപ്പിച്ചു പറയുന്നു. സ്കൂൾ ഗെയിംസിൽ അഭിഷേകിന് ഇത് ഏഴാം സ്വർണമാണ്.

കണ്ണൂർ ഇരിട്ടി മറ്റത്തിൽ മാത്യു-ലിസി ദന്പതികളുടെ മകനായ അഭിഷേക് ബാങ്കോക്കിൽ നടന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇഷ്ടഇനമായ 800 മീറ്ററിൽ സ്വർണം നേടിയാണ് സംസ്ഥാന സ്കൂൾമീറ്റിനെത്തിയത്. വയനാട് സിഎസ്എച്ച് സ്കൂളിലെ എസ്. കിരണിനാണ് ഈയിനത്തിൽ വെള്ളി. തിരുവനന്തപുരം സായിയുടെ നന്ദു മോഹൻ വെങ്കലം നേടി.

അജിത് ജി. നായർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.