"ഒരു പാൻ ഇന്ത്യൻ ചിത്രം'; പൗരബോധത്തിന്‍റെ അഭാവമെന്ന് സോഷ്യല്‍ മീഡിയ
Friday, March 1, 2024 3:15 PM IST
പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് നിരവധി ബോര്‍ഡുകള്‍ നമുക്ക് നിരത്തില്‍ വായിക്കാനാകും. എന്നാല്‍ ആ വായന പലരും മനസില്‍ കയറ്റില്ല. അവര്‍ അവനവനെ സൗകര്യാര്‍ഥം തോന്നിയ ഇടത്ത് തുപ്പും മൂത്രമൊഴിക്കും ചവറ് വാരി എറിയുകയും ചെയ്യും.

ഇതിന്‍പ്രകാരം എത്ര ശിക്ഷ പ്രഖ്യാപിച്ചാലും പലരും തിരുത്താറില്ല. എന്നിട്ട് ഇരുന്ന് ചര്‍ച്ച ചെയ്യും "നമ്മുടെ നാട് എന്നാണ് വികസിത രാജ്യം ആകുക' എന്ന്.

ഇപ്പോഴിതാ ഒരു ഇലക്ട്രിക് ലിഫ്റ്റിനുള്ളിലെ ശോചനീയ കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക് ലിഫ്റ്റിനുള്ളിലെ കാഴ്ചയാണ് ചര്‍ച്ചയായത്.

അതിനുകാരണം ഈ ലിഫ്റ്റില്‍ പാന്‍ ഉത്പന്നങ്ങള്‍ ചവച്ച് തുപ്പിയത് കാണാം. ചിത്രത്തില്‍ ലിഫ്റ്റിന്‍റെ ഒരുവശം മുഴുവന്‍ തുപ്പി നിറം മാറ്റിയിരിക്കുകയാണ്. കണ്ടാല്‍ അറയ്ക്കുന്ന ഈ പ്രവര്‍ത്തിക്ക് പിന്നില്‍ പലരാണെന്ന് നിസംശയം പറയാം; അതും പല ദിവസത്തെ ശ്രമത്തിന്‍റെ ഭാഗവും.

ഈ ചിത്രം വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ വ്യാപകമായി പ്രചരിച്ചതോടെ നെറ്റിസണ്‍ വ്യാപകമായി വിമര്‍ശിച്ചു. "നമ്മള്‍ നല്ല കാര്യങ്ങള്‍ അര്‍ഹിക്കുന്നില്ല. പൗരബോധം ഇല്ല, തീര്‍ത്തും വെറുപ്പുളവാക്കുന്നു' എന്നാണൊരാള്‍ വിമര്‍ശിച്ചത്.

മറുവശത്ത് അധികൃതര്‍ ഉടനടി ഉണര്‍ന്നു. അവര്‍ ലിഫ്റ്റ് വൃത്തിയാക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തെന്നാണ് വിവരം. എന്തായാലും അടുത്ത തവണ പൊതുസ്ഥലത്ത് നില്‍ക്കുമ്പോള്‍ നമുക്ക് കുറച്ച് മാന്യന്‍മാരാകാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.