"കിനാക്കള്‍കൊണ്ട് മാനത്തെ തൊടുമ്പോള്‍'; അന്താരാഷ്ട്ര പാരാഗ്ലൈഡിംഗില്‍ തിളങ്ങിയ മലയാളി
Thursday, March 21, 2024 5:29 PM IST
വാഗമണ്‍ മൊട്ടക്കുന്നുകള്‍ സഞ്ചാരികള്‍ക്ക് മാത്രമല്ല പ്രദേശവാസികള്‍ക്കും എന്നും കൗതുകമാണ്. തന്‍റെ ബാല്യത്തില്‍ ഈ കുന്നുകളുടെ മുകളിലൂടെ പറന്നകലുന്ന പക്ഷികളെ ജോബിന്‍ നോക്കി നില്‍ക്കുമായിരുന്നു. അവ ആകാശത്തെ ലക്ഷ്യമാക്കി ചിറകടിക്കുമ്പോള്‍ ആ കുട്ടി അറിഞ്ഞിരുന്നില്ല താനും ഈ കുന്നുകളിലൂടെ നേട്ടത്തിന്‍റെ മാനത്തേക്ക് ഉയരുമെന്ന്...

കോട്ടയം ജില്ലയിലെ വാഗമണില്‍ കഴിഞ്ഞദിവസം അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ സമാപിച്ചു. ഈ മാസം 14 മുതല്‍ 17 വരെ നടന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലില്‍ പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഫ്രാന്‍സ്, നേപ്പാള്‍, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമടക്കം 87 പേര്‍ പങ്കെടുത്തിരുന്നു.

കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി നടത്തിയ ഈ മത്‌സരത്തില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള സുശാന്ത് താക്കൂര്‍ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.നേപ്പാളില്‍ നിന്നുള്ള അമന്‍ ഥാപ്പ രണ്ടാം സ്ഥാനവും നേടി.

എന്നാല്‍ ഇവരിലും തിളങ്ങിയതും കൂടുതല്‍ കൈയടി നേടിയതും മൂന്നാം സ്ഥാനം സ്വന്തമാക്കിയ ജോബിന്‍ സെബാസ്റ്റ്യന്‍ എന്ന യുവാവായിരുന്നു. മുണ്ടക്കയം ഏന്തയാര്‍ സ്വദേശിയായ ജോബിന്‍ സെബാസ്റ്റ്യന്‍ 2010ലാണ് പാരാഗ്ലൈഡിംഗ് രംഗത്തേക്ക് എത്തുന്നത്.

വാഗമണ്ണില്‍ വിദേശികള്‍ നടത്തുന്ന പ്രകടനത്തില്‍ ആകൃഷ്ടനായാണ് അദ്ദേഹം ഈ മേഖലയിലേക്ക് തിരിയുന്നത്. ബംഗളൂരുവില്‍ നിന്നുള്ള നരേന്ദ്രരാമന്‍ പാരാഗ്ലൈഡിംഗിന്‍റെ ബാലപാഠങ്ങള്‍ ജോബിന് പകര്‍ന്നു നല്‍കി.

പിന്നീടുള്ള പരിശീലനങ്ങള്‍ക്കിടയില്‍ ജോബിന്‍റെ താടിയെല്ലും കെെയുമൊക്കെ ഒടിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും തനിക്ക് പ്രിയങ്കരമായ ഈ ഇനത്തില്‍ കഴിയുന്നത്ര മുന്നോട്ട് പോകാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഏറെ കഷ്ടപ്പെട്ടാണ് ഗ്ലൈഡിംഗ് കിറ്റ് വാങ്ങാനുള്ള പണം കണ്ടെത്തിയത്.

പിന്നീട് ഈ മേഖലയിലെ പല മത്‌സരങ്ങളിലും അദ്ദേഹം പങ്കെടുത്തു. 2015 ലെ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലില്‍ ആക്യൂറസി ബോട്ടം ലാന്‍ഡിംഗില്‍ ഒന്നാംസ്ഥാനം ജോബിനായിരുന്നു. 2018 പൂനെയില്‍ നടന്ന മത്‌സരത്തില്‍ ഏഴാംസ്ഥാനവും ലഭിച്ചു.

നിരവധി പ്രാവശ്യം പാരാഗ്ലൈഡിംഗ് നടത്തിയിട്ടുള്ള ജോബിന്‍ മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നതിനും മുന്‍പന്തിയില്‍ നിന്നു. അദ്ദേഹത്തിനൊപ്പം സുഹൃത്തുക്കളായ അരുണ്‍ കുമാറും മിഥുനും ഉണ്ടായിരുന്നു. ഇവര്‍ മൂവരും അഡ്വഞ്ചര്‍ ടൂറിസം കൂട്ടായ്മായായ "ഫ്‌ളൈ വാഗമണ്ണിലെ' അംഗങ്ങളാണ്. അടുത്ത മാസം ഉത്തരാഖണ്ഡില്‍ നടക്കുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് മത്‌സരത്തിലും മൂവരും പങ്കെടുക്കുന്നുണ്ട്.

സ്വന്തം നാട്ടുകാരുടെ മുന്നില്‍ ഇത്തരമൊരു നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് ജോബിന്. എന്നാല്‍ അടുത്ത വര്‍ഷത്തോടെ പാരാഗ്ലൈഡിംഗിനോട് വിട പറയാനൊരുങ്ങുകയാണ് ഈ 38 വയസുകാരന്‍. ഭാര്യ റിനുവിനും മകന്‍ ഏഥനുമൊപ്പം വിദേശത്തേക്ക് പറക്കാനാണ് അദ്ദേഹത്തിന്‍റെ പദ്ധതി.

എന്നാല്‍ എവിടിരുന്നാലും തനിക്ക് പ്രിയപ്പെട്ട ഈ പറക്കല്‍ വിട്ടുകളയില്ലെന്ന് ഉറപ്പിക്കുകയാണ് ഈ വാഗമണ്ണിന്‍റെ പക്ഷി...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.