ഫ്രഞ്ച് വിപ്ലവത്തില്‍ ഇല്ലാതായ കന്യാസ്ത്രീ ആശ്രമം; അവിടെ കണ്ടെത്തിയ ഗ്രാമവും 1000 കുഴിമാടങ്ങളും
Friday, March 8, 2024 4:11 PM IST
ചരിത്രം ഏറ്റവും ആഴമുള്ള ഒന്നാണ്. എത്രയെത്ര ജീവിതങ്ങളും സംഭവങ്ങളും രഹസ്യങ്ങളും ഒക്കെ അതില്‍ കിടക്കുന്നു. കാലം ചില അവശേഷിപ്പുകള്‍ പുതിയ മനുഷ്യര്‍ക്കായി കരുതിവയ്ക്കും. അവരാകും ചരിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഘട്ടത്തെ ചികഞ്ഞെടുക്കുക. ആ കണ്ടെത്തല്‍ സമ്മാനിക്കുന്നത് പുതിയ ഒരു അറിവ് മാത്രമല്ല മറിച്ച് അദ്ഭുതം കൂടിയാകും.

അടുത്തിടെ ഫ്രാന്‍സിലെ ലോയര്‍ താഴ്വരയിലെ ടൂര്‍സിന് പുറത്ത്, പാരീസിന് തെക്കുപടിഞ്ഞാറായി ഏകദേശം110 മൈല്‍ അകലെ സ്ഥിതിചെയ്യുന്ന ബ്യൂമോണ്ട് ആബിയില്‍ 800 വര്‍ഷം പഴക്കമുള്ള കന്യാസ്ത്രീ ആശ്രമം കണ്ടെത്തുകയുണ്ടായി.



1002 ല്‍ സ്ഥാപിക്കുകയും 1790 തകര്‍ക്കപ്പെടുകയും ചെയ്ത ഒന്നാണിത്. ടൂര്‍സ് പ്രവിശ്യയിലെ ഏറ്റവും വലിയ കന്യാസ്ത്രീ സമൂഹത്തിന്‍റെ ആസ്ഥാനമായിരുന്നു ബ്യൂമോണ്ട് ആബിയിലേത്. 2022 സെപ്റ്റംബറില്‍ ബ്യൂമോണ്ട് ആബിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്രിവന്‍റീവ് ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ചില്‍ നിന്നുള്ള സംഘം ഗവേഷണം ആരംഭിച്ചു.

ഫിലിപ്പ് ബ്ലാഞ്ചാര്‍ഡ് എന്നായാളാണ് ഖനന സംഘത്തിന്‍റെ തലവന്‍. 2023 ഡിസംബറില്‍ ഖനനം പൂര്‍ത്തിയാക്കി. യൂറോപ്പില്‍ ആദ്യമായാണ് ഒരു ക്രിസ്ത്യന്‍ ആശ്രമത്തിന്‍റെ മുഴുവന്‍ പ്രദേശവും ഖനനം ചെയ്യുന്നത്.



ഖനനത്തില്‍ 1000 ല്‍ പരംആളുകളുടെ കുഴിമാടം അവര്‍ കണ്ടെത്തി. മാത്രമല്ല ആശ്രമത്തിന് താഴെയായി 1,200 വര്‍ഷം പഴക്കമുള്ള ഒരു ഗ്രാമത്തിന്‍റെ അവശിഷ്ടങ്ങളും അവര്‍ കണ്ടെത്തി. ബെല്‍മോണ്‍സ് എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഗ്രാമം ഒമ്പതാം നൂറ്റാണ്ട് മുതല്‍ നിരന്തരം അധിനിവേശത്തിന് വിധേയമായിരുന്നെന്നും പുരാവസ്തു ഗവേഷകര്‍ പറയുന്നു.

ഇവിടെ നിന്നും മണ്‍പാത്രങ്ങള്‍, ആഭരണങ്ങള്‍, നാണയങ്ങള്‍ എന്നിവ കണ്ടെത്തി.11 -ാം നൂറ്റാണ്ട് ആകുമ്പോഴേക്കും ഗ്രാമത്തില്‍ വീടുകളും ഇരുമ്പ് ആലകളും കിണറുകളും പള്ളികളും നിര്‍മിക്കപ്പെട്ടതായും അവര്‍ കരുതുന്നു.



ആശ്രമത്തിലായുള്ള കുഴിമാടങ്ങളില്‍ കന്യാസ്ത്രീകളെയും സേവകരെയും അടക്കം ചെയ്തതായി കണ്ടെത്തി. മൃതദേഹാവശിഷ്ടങ്ങളില്‍ ക്ഷയം, കുഷ്ഠം തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. 14 -ാം നൂറ്റാണ്ടില്‍ യൂറോപ്പിനെ തകര്‍ത്ത പ്ലേഗ് ബാധിച്ച നൂറുകണക്കിന് പേരെ കൂട്ടത്തോടെ സംസ്‌കരിച്ചതിന്‍റെ തെളിവുകളും ഇവിടെ നിന്ന് ലഭിച്ചു.

"ഒരേ ആഴ്ചയില്‍, ഒമ്പത് കന്യാസ്ത്രീകള്‍, അവരില്‍ രണ്ട് പേര്‍ ഒരേ ദിവസം മരിക്കുകയും ഒരേ ശവക്കുഴിയില്‍ സംസ്‌കരിക്കപ്പെടുകയും ചെയ്തു.'- ബ്ലാഞ്ചാര്‍ഡ് പറയുന്നു.

ഏകദേശം 800 വര്‍ഷമായി ഫ്രാന്‍സിലെ ടൂര്‍സ് നഗരത്തിന് പുറത്ത് നിലനിന്നിരുന്ന ബ്യൂമോണ്ട് ആബിയിലെ ഈ ആശ്രമം തീവ്രവും രക്തരൂക്ഷിതമായതുമായ ഫ്രഞ്ച് വിപ്ലവകാലത്ത് തകര്‍ക്കപ്പെട്ടതായി ചരിത്രകാരന്‍മാര്‍ കരുതുന്നു.



വിപ്ലവത്തിന്‍റെ മധ്യത്തില്‍, ആശ്രമവും അതിന്‍റെ ഭൂമിയും ഭരണകൂടം പിടിച്ചെടുക്കുകയും ബ്യൂമോണ്ടില്‍ അവശേഷിക്കുന്ന 46 കന്യാസ്ത്രീകളെ പുറത്താക്കുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ പള്ളിയും അനുബന്ധ കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു...

ഫിലിപ്പ് ബ്ലാഞ്ചാര്‍ഡിന്‍റെയും സംഘത്തിന്‍റെയും നിര്‍ണായകമായ കണ്ടെത്തല്‍ മധ്യകാല ഫ്രഞ്ച് സമൂഹത്തിന്‍റെ ചരിത്രത്തിലും സംസ്‌കാരത്തിലും മതപരമായകാര്യത്തിലും സ്ത്രീകളുടെ പങ്കിലും അവരുടെ സമൂഹത്തിലെ പദവിയിലും കന്യാസ്ത്രീ സമൂഹത്തെക്കുറിച്ചും പുതിയ അറിവുകള്‍ നല്‍കുന്നുവെന്ന് ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നു. ബ്യൂമോണ്ട് ആബിയില്‍ നിന്നും കൂടുതല്‍ ചിത്രം തെളിയുമോ എന്ന ആകാംക്ഷയിലാണ് അവരിപ്പോള്‍...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.