• Logo

Allied Publications

Africa
ഉഹ്റു കെനിയാത്ത കെനിയൻ പ്രസിഡന്‍റ്
Share
നയ്റോബി: കെനിയയുടെ പ്രസിഡന്‍റായി ഉഹ്റു കെനിയാത്ത അധികാരമേറ്റെടുത്തു. രാജ്യ തലസ്ഥാനമായ നെയ്റോബിയിൽ നടന്ന ചടങ്ങിലാണ് കെനിയാത്ത അധികാരമേറ്റെടുത്തത്. അമ്പത്തിയഞ്ചുകാരനായ കെനിയാത്ത ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 98 ശതമാനം വോട്ടും സ്വന്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ 38 ശതമാനം ആളുകൾ മാത്രമാണ് വോട്ടു ചെയ്തത്. 19.6 ദശലക്ഷം വോട്ടർമാരിൽ 7.6 ദശലക്ഷം പേർ മാത്രം സമ്മതിദാന അവകാശം വിനയോഗിച്ചു.

തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. മത്സരരംഗത്തുനിന്ന് പ്രതിപക്ഷ സ്ഥാനാർഥി റയ്‌ല ഒഡിംഗ് പിൻമാറുകയും ചെയ്തിരുന്നു. പ്രതിപക്ഷ റാലിയിൽ രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. പോലീസ് നടപടിയിലാണ് രണ്ടു പേർ മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കെനിയയുടെ സ്ഥാപകനും ആദ്യ പ്രസിഡന്‍റുമായ ജോമോ കെനിയാത്തയുടെ മകനായ ഉഹ്റു കെനിയാത്ത 2007ലെ കാലാപത്തിന്‍റെ പേരില്‍ അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയില്‍ കേസ് നേരിടുന്നയാളാണ്. സുഡാനുശേഷം രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേടിരുന്ന പ്രസിഡന്‍റുള്ള ആഫ്രിക്കന്‍ രാജ്യമെന്ന ഖ്യാതിയും ഇതോടെ കെനിയയ്ക്കുണ്ടായി. കെനിയയിലെ ഏറ്റവും വലിയ സമ്പന്നന്‍ കൂടിയാണ് ഇദ്ദേഹം.

ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു.
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കത്തിനിടെ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.