|
ബ്രിക്സ് മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാൻ ജയശങ്കര്‍ ദക്ഷിണാഫ്രിക്കയിൽ
കേപ്ടൗൺ: കേപ്ടൗണില്‍ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ദക്ഷിണാഫ്രിക്കയിലെത്തി.
ദക്ഷിണാഫ്രിക്കന്‍ പ്രധാനമന്ത്രി നലേഡി പാണ്ടറുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും. കേപ്ടൗണിലെ ഇന്ത്യന്‍ പ്രവാസികളുമായും അദ്ദേഹം ആശയവിനിമയം നടത്തും.
തുടർന്ന് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മന്ത്രി ഞായറാഴ്ച നമീബിയയിലേക്ക് തിരിക്കും. നമീബിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ വിദേശകാര്യ മന്ത്രിയാകും അദ്ദേഹം.
|
ഒടുവിൽ മോചനം! നൈജീരിയന്‍ നാവികസേന തടവിലാക്കിയ കപ്പല്‍ ജീവനക്കാരെ വിട്ടയച്ചു
അബുജ: നൈജീരിയന്‍ നാവികസേന തടവിലാക്കിയ എണ്ണക്കപ്പല്‍ ജീവനക്കാരെ മോചിപ്പിച്ചു. എട്ടുമാസത്തിനു ശേഷമാണ് മലയാളികളടക്കമുള്ളവരുടെ മോചനം സാധ്യമായത്. കപ്പലും ജീവനക്കാരുടെ പാസ്പോര്‍ട്ടും വിട്ടുനല്‍കി.
അസംസ്കൃത എണ്ണമോഷണം, സമുദ്രാതിര്‍ത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി ഓഗസ്റ്റിലാണ് നൈജീരിയന്‍ നാവിക സേന എംടി ഹീറോയിക് ഇദുന്‍ കപ്പല്‍ പിടിച്ചെടുത്തത്. ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു കപ്പല്‍.
ഓഗസ്റ്റ് 12 മുതല്‍ ഇക്വറ്റോറിയല്‍ ഗിനിയിലെ നേവിയുടെ തടവിലായിരുന്നു കപ്പല്‍ ജീവനക്കാര്‍. രാജ്യാതിര്‍ത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളര്‍ പിഴയും ചുമത്തിയിരുന്നു. വിട്ടയക്കപ്പെട്ടവര്‍ രണ്ടാഴ്ചയ്ക്കകം നാട്ടിലെത്തുമെന്നാണ് വിവരം.
|
ദക്ഷിണാഫ്രിക്കയിൽ കോളറ പടരുന്നു; 15 പേർ മരിച്ചു
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ ഗുവാത്തെംഗ് പ്രവിശ്യയിൽ കോളറ ബാധിച്ച് 15 പേർ മരിച്ചു. 41 പേർ കോളറ ബാധിച്ച് ചികിത്സയിലാണെന്നും നൂറിലേറെ പേർക്ക് രോഗബാധയുള്ളതായി സംശയിക്കുന്നതായും അധികൃതർ അറിയിച്ചു.
ഷ്വാനെ പട്ടണത്തിന് സമീപത്തുള്ള ഹമ്മാൻസ്ക്രാൽ മേഖലയിലാണ് രോഗം പടർന്നുപിടിച്ചത്. കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന മേഖലയായ ഇവിടെ മാത്രം 34 പേരാണ് കോളറ ബാധിച്ച് ചികിത്സയിലുള്ളത്. സുരക്ഷയുടെ ഭാഗമായി പൊതുടാപ്പുകളിൽ നിന്ന് വെള്ളം കുടിക്കരുതെന്ന് ഹമ്മാൻസ്ക്രാൽ മേഖലയിലുള്ളവർക്ക് സർക്കാർ മുന്നറിയിപ്പ് നൽകി.
ഈ വർഷം ഫെബ്രുവരിയിലും ദക്ഷിണാഫ്രിക്കയിൽ രണ്ട് പേർക്ക് കോളറ ബാധിച്ചതായി ആരോഗ്യവിദഗ്ധർ അറിയിച്ചിരുന്നു.
|
മലാവി ബോട്ട് അപകടം: മരണം ഏഴായി
ലിലോംഗ്വെ: മലാവിയിൽ ഹിപ്പൊപൊട്ടാമസിനെ ഇടിച്ചുണ്ടായ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. രാജ്യത്തിന്റെ ദക്ഷിണ മേഖലയിലുള്ള എൻസാൻജെ ജില്ലയിലാണ് തിങ്കളാഴ്ച രാവിലെ അപകടം നടന്നത്.
ഷൈർ നദിയിലൂടെ 37 യാത്രികരുമായി സഞ്ചരിക്കുകയായിരുന്ന തടിബോട്ടാണ് ഹിപ്പോയുടെ ശരീരത്തിൽ തട്ടി മുങ്ങിയത്. പ്രദേശവാസികൾ ചേർന്ന് 13 യാത്രികരെ രക്ഷപ്പെടുത്തിയെങ്കിലും 23 പേരെ കാണാതാവുകയായിരുന്നു.
ഒരു വയസുകാരനായ കുട്ടിയുടെ മൃതദേഹം മാത്രമാണ് തിങ്കളാഴ്ച കണ്ടെത്താനായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ആറ് പേരുടെ കൂടി മൃതദേഹം കിട്ടിയത്.
17 പേരെ കൂടി കണ്ടെത്താനുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
|
മലാവിയിൽ ഹിപ്പൊപൊട്ടാമസിനെ ഇടിച്ച് ബോട്ട് മറിഞ്ഞു; ഒരു മരണം, 23 പേരെ കാണാതായി
ലിലോംഗ്വെ: മലാവിയിൽ ബോട്ട് ഹിപ്പൊപൊട്ടാമസിന്റെ ശരീരത്തിൽ തട്ടിമറിഞ്ഞ് ഒരു വയസുകാരനായ കുട്ടി മരിച്ചു. ബോട്ടിലുണ്ടായിരുന്ന 23 യാത്രികരെ കാണാതായി.
രാജ്യത്തിന്റെ ദക്ഷിണ മേഖലയിലുള്ള എൻസാൻജെ ജില്ലയിലാണ് അപകടം നടന്നത്. ഷൈർ നദിയിലൂടെ 37 യാത്രികരുമായി സഞ്ചരിക്കുകയായിരുന്ന തടിബോട്ട് ഹിപ്പോയുടെ ശരീരത്തിൽ തട്ടി മുങ്ങുകയായിരുന്നു.
പ്രദേശവാസികൾ ചേർന്ന് 13 യാത്രികരെ രക്ഷപ്പെടുത്തി. കുട്ടിയുടെ മൃതദേഹം നദിയിൽനിന്നു പിന്നീട് കണ്ടെത്തുകയായിരുന്നു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
|
സിംബാബ്വെ മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്കിന് കാൻസർ; ഗുരുതരാവസ്ഥയിൽ
ഹരാരെ: സിംബാബ്വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്ക് കാൻസർ ബാധിതനായി ഗുരുതരാവസ്ഥയിൽ. താരം ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ ചികിത്സയിലാണെന്നും മരണക്കിടക്കയിലാണെന്നും മുൻ മന്ത്രി ഡേവിഡ് കോൾടാർട്ട് ട്വിറ്ററിലൂടെ അറിയിച്ചു.
സിംബാബ്വെയ്ക്കായി കളിച്ച ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ് സ്ട്രീക്ക്. 1993 നവംബർ 10നാണ് സ്ട്രീക്ക് ദേശീയ ടീമിനായി അരങ്ങേറിയത്. 189 ഏകദിനങ്ങളിലും 65 ടെസ്റ്റ് മത്സരങ്ങളിലും കളിച്ചു. ടെസ്റ്റിൽ 1990 റൺസും 216 വിക്കറ്റും നേടിയ താരം ഏകദിനത്തിൽ 2943 റൺസും 239 വിക്കറ്റും സ്വന്തമാക്കി.
ഐസിസിയുടെ അഴിമതി വിരുദ്ധ നിർദേശങ്ങൾ ലംഘിച്ചതിനാൽ സ്ട്രീക്കിന് 2021ൽ രാജ്യാന്തര ക്രിക്കറ്റ് എട്ടു വർഷത്തെ വിലക്കേർപ്പെടുത്തിയിരുന്നു.
|
ഗോൾഡൻ ഗ്ലോബ് റേസ്: ദക്ഷിണാഫ്രിക്കക്കാരി കിഴ്സ്റ്റന് ഒന്നാമത്
ലെ സാബ്ലെ ദെ ലോൺ: ഗോൾഡൻ ഗ്ലോബ് പായ് വഞ്ചിയോട്ട മത്സരത്തിൽ ദക്ഷിണാഫ്രിക്കന്‍ താരം കിഴ്സ്റ്റൻ നോയിഷെയ്ഫർ ഒന്നാമതായി ഫിനിഷ് ചെയ്തു.
ഗോള്‍ഡന്‍ ഗ്ലോബ് റേസ് ഫിനിഷ് ചെയ്യുന്ന ആദ്യ വനിതയാണ് കിഴ്സ്റ്റന്. 16 പേർ മത്സരിച്ച ഗോൾഡൻ ഗ്ലോബ് റേസിൽ കിഴ്സ്റ്റനും മലയാളി നാവികൻ അഭിലാഷ് ടോമിയും ഓസ്ട്രിയൻ യാത്രികൻ മൈക്കൽ ഗുഗൻബർഗും മാത്രമാണ് അവസാനഘട്ടം വരെ മത്സരരംഗത്തുണ്ടായിരുന്നത്.
ഫിനിഷിംഗ് പോയിന്റിലെത്തുന്ന സമയത്തിനൊപ്പം വഞ്ചിയുടെ സഞ്ചാരപാത, ഉപയോഗിച്ച ഇന്ധനത്തിന്റെ അളവ് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് വിജയികളെ സംഘാടകർ പ്രഖ്യാപിക്കുന്നത്.
|
സുഡാനിൽ വെടിനിർത്തൽ നീട്ടി; സമയം നീട്ടിയത് വിദേശ പൗരൻമാരെ ഒഴിപ്പിക്കുന്നതിനായി
ഖാർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ വീണ്ടും 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായാണ് വെടിനിർത്തൽ സമയം നീട്ടിയത്. അമേരിക്കയുടേയും സൗദിയുടേയും മധ്യസ്ഥ ശ്രമങ്ങളെ തുടർന്നാണ് തീരുമാനമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ആഭ്യന്തരകലാപം ആരംഭിച്ച ശേഷം ഇത് നാലാം തവണയാണ് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്. വെടിനിർത്തൽ നീട്ടാനും പൂർണമായും നടപ്പാക്കാനുമുള്ള സുഡാനീസ് സൈന്യത്തിന്റെയും ആർഎസ്എഫിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
|
സുഡാൻ സംഘർഷം: ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണം
ഖര്‍ത്തൂം: സുഡാനിൽ ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണം. സംഭവത്തെ ശക്തമായി അപലപിക്കുന്നു എന്നും സുരക്ഷ ഉറപ്പാക്കണമെന്ന് സുഡാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടെന്നും എംബസി അറിയിച്ചു.
അതേസമയം, സുഡാനിലെ സംഘർഷത്തിന് അയവ് വന്നിട്ടില്ല. പരസ്പരം പോരാടുന്ന സൈന്യവും അർധസൈനികവിഭാഗമായ ആർഎസ്എഫും 24 മണിക്കൂർ നേരത്തേക്കു സമ്മതിച്ച വെടിനിർത്തൽ പാലിക്കപ്പെട്ടില്ല.
മരണം 270 ആയെന്നാണ് ഐക്യരാഷ്ട്രസഭ അറിയിച്ചത്. യഥാർഥ സംഖ്യ വളരെ കൂടുതലായിരിക്കുമെന്നാണ് അനുമാനം. രൂക്ഷ പോരാട്ടം കാരണം തെരുവുകളിലെ മൃതദേഹങ്ങൾ എടുത്തുമാറ്റാനായിട്ടില്ല.
|
ദക്ഷിണാഫ്രിക്കയിൽ ട്രക്കും ബസും കൂട്ടിയിടിച്ചു; 20 മരണം
ജോഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കവചിത ട്രക്കും ബസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. ലിംപോപോ പ്രവിശ്യയിലായിരുന്നു സംഭവം.
നിയന്ത്രണം നഷ്ടമായ ട്രക്ക് എതിർദിശയിൽ വന്ന ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 60 പേർക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
സഭൈക്യ സമ്മേളനം സമാപിച്ചു
കെയ്റോ (ഈജിപ്ത്): കത്തോലിക്കാ സഭയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിൽ ദൈവശാസ്ത്ര സംവാദങ്ങൾനട ത്തുന്ന തിനുള്ളഅന്താരാഷ്ട്ര കമ്മീഷന്റെ 19ാമത് സമ്മേളനം ഈജിപ്തിലെ എൽ നട്രുൺ താഴ്വരയിലെ സെന്റ് ബിഷോയി ദയറായിൽ ജനുവരി 31 മുതൽ ഫെബ്രുവരി നാലുവരെ നടന്നു.
ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ കത്തോലിക്കാ, ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പ്രതിനിധികൾ പ്രത്യേകമായി സമ്മേളനം നടത്തി. മൂന്നിന് കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ പോപ്പ് തേവോദോറസ് രണ്ടാമൻ കമ്മീഷൻ അംഗങ്ങളെ സ്വീകരിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കത്തോലിക്കാ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ പരിശുദ്ധ ദൈവമാതാവിനു സഭാ ജീവിതത്തിലും ആരാധനയിലും ഉന്നതമായ സ്ഥാനമാണ് നൽകുന്നതെന്നും പരിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർഥനയും ഭക്തിയും സഭാജീവിതത്തിന്റെയും ആരാധനയുടെയും അവിഭാജ്യ ഘടകമാണെന്നും കമ്മീഷൻ വിലയിരുത്തി. ദൈവമാതാവിനെക്കുറിച്ചുള്ള ചിന്തകളിൽ കത്തോലിക്കാ, ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ വിശ്വാസത്തിലും പാരമ്പര്യത്തിലുമുള്ള സാമ്യവും വ്യത്യാസവും കൂടുതൽ ആഴമായ പഠനങ്ങൾക്ക് വിധേയമാക്കാൻ സമ്മേളനം തീരുമാനിച്ചു.
അമലോൽഭവത്തിലുള്ള വിശ്വാസം, മാതാവിന്റെ സ്വർഗാരോപണം, ജന്മപാപം തുടങ്ങിയ വിഷയങ്ങൾ കൂടുതൽ ആഴത്തിൽ പഠന വിധേയമാക്കും. 2024 ജനുവരി 22 മുതൽ 26 വരെ റോമിൽ അടുത്ത സമ്മേളനം നടത്താനും തീരുമാനമായി. കത്തോലിക്കാസഭയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിൽ കൂടുതൽ ദൃശ്യമായ ഐക്യത്തിലേക്കും സഹകരണത്തിലേക്കും നീങ്ങാനുള്ള പദ്ധതികൾക്ക് രൂപം കൊടുക്കാൻ സമ്മേളനം നിശ്ചയിച്ചു.
|
ദക്ഷിണാഫ്രിക്കയിൽ ജന്മദിന പാർട്ടിക്കിടെ വെടിവയ്പ്; എട്ടു പേർ കൊല്ലപ്പെട്ടു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വെടിവയ്പിൽ എട്ടു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കൻ തുറമുഖ നഗരമായ ഗ്കെബെർഹയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
നഗരത്തിലെ വീട്ടിൽ ജന്മദിനാഘോഷം നടക്കുന്നതിനിടയിൽ അജ്ഞാതരായ രണ്ടുപേർ അതിഥികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിനു ശേഷം ആക്രമികൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
51ാം ജന്മദിനം ആഘോഷിക്കുകയായിരുന്ന വുസുംസി ശിശുബ എന്ന സ്ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
|
കത്തോലിക്ക കോൺഗ്രസ് ആഫ്രിക്കൻ രാജ്യങ്ങളിലും
കംബാല: സീറോ മലബാർ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലും പ്രവർത്തനം തുടങ്ങി. ഇതോടെ സംഘടനയുടെ പ്രവർത്തനമുള്ള രാജ്യങ്ങളുടെ എണ്ണം അന്‍പതായി.
കത്തോലിക്ക കോൺഗ്രസ് ആഫ്രിക്കൻ സമ്മേളനത്തിൽ ഗ്ലോബൽ ഭാരവാഹികളും ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. ഉഗാണ്ട, സൗത്ത് ആഫ്രിക്ക, കെനിയ, സീഷേൽസ്, സാമ്പിയ, ഘാന, ബോട്സ്വാന, ഈജിപ്ത്, നൈജീരിയ എന്നീ രാജ്യങ്ങളിലാണു പുതിയതായി സമിതികൾ രൂപീകരിച്ചത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ സമുദായത്തിന്റെ പൈതൃകവും പാരമ്പര്യവും കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നു പുതിയ ഭാരവാഹികൾ അറിയിച്ചു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ആഫ്രിക്കൻ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിനോട് വളരെ സാമ്യമുള്ള പ്രകൃതിയും കൃഷി രീതികളുമുള്ള ഉഗാണ്ട ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസ് ശക്തിപ്പെടുമ്പോൾ സമുദായത്തിനു മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
അമ്പതാമത്തെ രാജ്യമായ നൈജീരിയയിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഡോ. വിൻസെന്റ് പാലത്തിങ്കലിന്റെ നേതൃത്വത്തിലുള്ള സമിതിയെ ഫാ. ജോർജ് നെടുമറ്റം അഭിനന്ദിച്ചു. ഫാ. ജോസഫ് ഇലഞ്ഞിക്കൽ സാമ്പിയ കാത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് നവീൻ വർഗീസിന് ആയുഷ്കാല അംഗത്വം നൽകി ആഫ്രിക്കൻ കാമ്പയിൻ തുടക്കം കുറിച്ചു.
കത്തോലിക്ക കോൺഗ്രസ് വൈസ് പ്രസിഡന്റ് വർഗീസ് തമ്പി അധ്യക്ഷത വഹിച്ചു. ഉഗാണ്ട കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് പ്രഫ. കെ. എം. മാത്യു, ഫാ. അഭിലാഷ് ആന്റണി,ഗ്ലോബൽ ഭാരവാഹികളായ ജോമി മാത്യു, അഡ്വ.പി.ടി. ചാക്കോ, ജോളി ജോസഫ്, ഡെന്നി കൈപ്പനാനി, രഞ്ജിത് ജോസഫ്, ജോബി നീണ്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു.
ടോണി ജോസഫ് കെനിയ, ബിനോയ് തോമസ് റുവാണ്ട, ജോയിസ് ഏബ്രഹാം സീഷെൽസ്, റോണി ജോസ് സൗത്ത് ആഫ്രിക്ക, ജോസ് അക്കര ഉഗാണ്ട, ബിജു ജോസഫ് ഘാന, ആന്റണി ജോസഫ് ബോട്സ്വാന, ജോൺസൻ തൊമ്മാന ഈജിപ്ത്, ഷാജി ജേക്കബ് നൈജീരിയ തുടങ്ങിയവർ വിവിധ രാജ്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസിനു നേതൃത്വം നൽകും .
|
ദക്ഷിണാഫ്രിക്കയിൽ വെടിവയ്പ്; 15 പേർ കൊല്ലപ്പെട്ടു
ജൊഹാനാസ്ബർഗ്: ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജൊഹാനസ്ബർഗിലെ ബാറില്‍ അജ്ഞാതർ നടത്തിയ വെടിവയ്പിൽ 15 പേർ കൊല്ലപ്പെട്ടു. ഒന്‍പതുപേർക്കു പരിക്കേറ്റു. ജൊഹാനാസ്ബർഗിലെ സോവെറ്റോ നഗരത്തിൽ ഞായറഴ്ച പുലർച്ചെ 12.30 ന് ആയിരുന്നു ആക്രമണം.
12 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. 11 പേരെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ ചികിത്സയിലിരിക്കെ മരിച്ചു.
പുലർച്ചെ ബാറിലേക്ക് കടന്നുവന്ന തോക്കുധാരികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം ഇവർ വെളുത്ത മിനിബസിൽ രക്ഷപെട്ടു.
ആക്രമണം നടത്താനുള്ള കാരണം വ്യക്തമല്ല. പരിക്കേറ്റ ഒൻപത് പേരുടെയും നിലഗുരതരമാണ്. 19 നും 35 നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്.
|
മനോജിന്റെ കുടുംബത്തിന് എംസിസി സമാഹരിച്ച തുക കൈമാറി
മോൺറോവിയ : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ വച്ച് കഴിഞ്ഞ മാസം മരണമടഞ്ഞ മനോജിന്റെ കുടുംബത്തിന് ലൈബീരിയൻ മലയാളികളുടെ സംഘടനയായ മഹാത്മാ കൾച്ചറൽ സെന്റർ (എംസിസി) സമാഹരിച്ച പത്തുലക്ഷം രൂപ കുടുംബത്തിന് കൈമാറി. മനോജിന്റെ ആകസ്മികമായ വിയോഗത്തോടെ അനാഥമായ കുടുംബത്തിന് കൈത്താങ്ങാകുക എന്ന തീരുമാനത്തിൽ നിന്നാണ് സംഘടന മുൻകൈ എടുത്ത് 300ൽ താഴെ വരുന്ന അംഗങ്ങളിൽ നിന്നും 10 ലക്ഷം രൂപ സമാഹരിച്ചത്
കേന്ദ്ര മന്ത്രി വി.മുരളീധരൻ മനോജിന്റെ ഭവനത്തിൽ നേരിട്ടെത്തി തുകയുടെ ചെക്ക് കുടുംബത്തിന് കൈമാറി. മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയയുടെ പ്രതിനിധിയായി സംഘടനാ പ്രസിഡന്റ് ഗോപിനാഥൻ പിള്ളയുടെ ഭാര്യ ബീനാ ഗോപിനാഥൻ ചടങ്ങിൽ പങ്കെടുത്തു. വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
|
ഹ്യുമാനിറ്റേറിയൻ മിഷനറി പുരസ്കാരം ഡോ. സണ്ണി സ്റ്റീഫന്‍ സമ്മാനിച്ചു
കോട്ടയം: വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ഇരുപത്തേഴു വർഷമായി നടത്തുന്ന ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിച്ച്, ഉംറ്റാറ്റ രൂപത നൽകുന്ന ഹ്യുമാനിറ്റേറിയൻ മിഷനറി അവാർഡ്, സാമൂഹിക പ്രവർത്തകനും സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫന്‍ പാലാ രൂപതാ സഹായ മെത്രാൻ ബിഷപ് മാർ ജേക്കബ്മുരിക്കൻ സമ്മാനിച്ചു.
സൗത്ത് ആഫ്രിക്കൻ കാത്തലിക് ബിഷപ് കൗണ്‍സിൽ പ്രസിഡന്റും ഉംറ്റാറ്റ രൂപതാധ്യക്ഷനുമായ ബിഷപ് സിതംബെല്ല സിപൂക്കയിൽ നിന്ന് വേൾഡ്പീസ് മിഷനു വേണ്ടി ചീഫ് കോഓർഡിനേറ്റർ സിസ്റ്റർ ഡോ സെബസ്റ്റിൻ മരിയ (സൗത്ത്ആഫ്രിക്ക) ഏറ്റുവാങ്ങിയ പുരസ്കാരമാണ് സണ്ണി സ്റ്റീഫന്‍ നൽകിയത്.
അഞ്ചുഭൂഖണ്ഡങ്ങളിലായി സണ്ണി സ്റ്റീഫന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വളർന്നു പന്തലിച്ചു നിൽക്കുന്നത്പ്രാർഥനയുടേയും ഇച്ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിൻറേയും ഫലമാണ്. മനുഷ്യനും മനുഷ്യത്വവുമാണ് വലുതെന്ന ദർശനത്തിന്റെ പ്രകാശം പരത്തി ത്യാഗമാണ് സന്പാദ്യം, താഴ്മയാണ് സിംഹാസനംമെന്നും ജീവിതം കൊണ്ട് നമ്മെ ഇദ്ദേഹം പഠിപ്പിക്കുന്നുബിഷപ്പ് ജേക്കബ് മുരിക്കൻ പറഞ്ഞു.
ലോകസമാധാന പരിശ്രമങ്ങൾക്കും മനുഷ്യാവകാശപ്രവർത്തനങ്ങൾക്കും മതൈക്യത്തിനും ഉപവിപ്രവർത്തനങ്ങൾക്കുമായി കാൽ നൂറ്റാണ്ടിലേറെ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ വ്യക്തിത്വത്തെ ജറുസലേം യൂണിവേഴ്സിറ്റി 2020ൽ മാനവികതയുടെ വിശ്വപൗരൻ’ എന്ന ബഹുമതിയോടെ ഓണററി ഡോക്ടറേററ് നൽകി ആദരിച്ചു.
പ്രഭാഷകൻ, അധ്യാപകൻ, സംഗീതജ്ഞൻ, ഫാമിലി കൗണ്‍സിലർ എന്നീ മികവിനൊപ്പം കവി, ഗാനരചയിതാവ്, ഗ്രന്ഥകാരൻ, സംവിധായകൻ, ചിന്തകൻ, എന്നീ നിലകളിലും ഈ കർമ്മയോഗിയുടെ പ്രവർത്തനങ്ങൾ വിപുലമാണ്. കുടമാളൂർ പീസ് ഗാർഡനിൽ നടന്നചടങ്ങിൽ ശ്രീ മോൻസ് ജോസഫ് എംഎൽഎ, സി ഡോ ജോവാൻ ചുങ്കപ്പുര( ട്രാഡാ), സി സെറിൻ ( കനീസ,സൗത്ത് ആഫ്രിക്ക), ഫാ.റോയി( പ്രിൻസിപ്പൽ, എസ് എഫ് എസ് കോളേജ് ബാംഗ്ലൂർ), ഫാ. ടിജോ (സം പ്രീതി) ഫാ. സിബി(ജെർമ്മനി), ജസ്റ്റിൻ തോമസ്,, ബിജോയ്ചെറിയാൻ, ബ്ലെസ്സി ജോണ്സണ് എന്നിവർ പ്രസംഗിച്ചു.
|
സണ്ണി സ്റ്റീഫന്‍ ഹ്യൂമാനിറ്റേറിയൻ മിഷനറി അവാർഡ്
സൗത്ത് ആഫ്രിക്ക: വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ഇരുപത്തേഴു വർഷമായി നടത്തുന്ന ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിച്ച്, ഉംറ്റാറ്റ രൂപത നൽകുന്ന ഹ്യുമാനിറ്റേറിയൻ മിഷനറി അവാർഡ്, സാമൂഹിക പ്രവർത്തകനും സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫനു ലഭിച്ചു.
"ലോകത്തിന്റെ അതിർത്തി വരെ സാക്ഷിയായിരിക്കുക' എന്ന ദൈവ വിളിയുടെആഹ്വാനം ഹൃദയത്തിലേറ്റു വാങ്ങി നിയോഗ ശുദ്ധിയോടെ ജീവിക്കുന്ന ഈകാലത്തിന്റെ അപ്പോസ്തലൻ, കാലദേശങ്ങൾക്കും ജാതിമത ചിന്തകൾക്കുംഅതീതമായി പ്രവർത്തിക്കുന്ന മനുഷ്യസ്നേഹിയാണ് സണ്ണി സ്റ്റീഫൻ.
പ്രഭാഷകൻ, അധ്യാപകൻ, സംഗീതജ്ഞൻ, ഫാമിലി കൗൺസിലർ എന്നീമികവിനൊപ്പം കവി, ഗാനരചയിതാവ്, ഗ്രന്ഥകാരൻ, സംവിധായകൻ, ചിന്തകൻ, എന്നീ നിലകളിൽ സണ്ണി സ്റ്റീഫന്റെ പ്രവർത്തനങ്ങൾ വിപുലമാണ്.അഞ്ചുഭൂഖണ്ഡങ്ങളിലായി തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വളർന്നു പന്തലിച്ചുനിൽക്കുന്നത് ഇച്ഛാശക്തിയുടേയും നിശ്ചയദാർഢ്യത്തിന്റേയും ഫലമാണ്.
ലോകസമാധാന പരിശ്രമങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും മതൈക്യത്തിനും ഉപവി പ്രവർത്തനങ്ങൾക്കുമായി കാൽ നൂറ്റാണ്ടിലേറെ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ വ്യക്തിത്വത്തെ ജറുസലേം യൂണിവേഴ്സിറ്റി "മാനവികതയുടെ വിശ്വപൗരൻ' എന്ന പുരസ്കാരം നൽകി 2020ൽ ആദരിച്ചു.
തിരുനാമകീത്തനം പാടിയും സ്നേഹകാരുണ്യം നൽകിയും ആരെന്നു നോക്കാതെ നന്മ ചെയ്ത് ലോകം മുഴുവൻ സമാധാന ദൂതുമായി സഞ്ചരിക്കുന്ന ഈകർമ്മയോഗി സമാനതകളില്ലാത്ത ജീവിത സാക്ഷ്യമാണ്.
സൗത്ത് ആഫ്രിക്കൻ കാത്തലിക് ബിഷപ് കൗൺസിൽ പ്രസിഡന്റും ഉംറ്റാറ്റ രൂപതാധ്യക്ഷനുമായ ബിഷപ് സിതംബെല്ല സിപൂക്കയിൽ നിന്ന് വേൾഡ്പീസ് മിഷൻ (സൗത്ത് ആഫ്രിക്ക) ചീഫ് കോഓർഡിനേറ്റർ സിസ്റ്റർ ഡോ സെബസ്റ്റിൻ മരിയ ഏറ്റുവാങ്ങിയ പുരസ്കാരം മേയ് എട്ടിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് കുടമാളൂർ പീസ്ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ പാലാ രൂപതാ സഹായ മെത്രാൻ ബിഷപ് ജേക്കബ് മുരിക്കൻ സണ്ണി സ്റ്റീഫനു സമ്മാനിക്കും.
|
ഒഐസിസി ലൈബീരിയ നാഷണൽ കമ്മിറ്റി യോഗം സംഘടിപ്പിച്ചു
മോണ്‍റോവിയ: ഒഐസിസി ലൈബീരിയ നാഷണൽ കമ്മിറ്റിയുടെ ആദ്യ യോഗം തലസ്ഥാനമായ മോണ്‍റോവിയയിൽ നടത്തപ്പെട്ടു. ഒഐസിസി ഗ്ലോബൽ ചെയർമാൻ കുന്പളത്തു ശങ്കരപ്പിള്ള ഓണ്‍ലൈൻ വഴിയായി യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഒഐസിസി ഇൻകാസ് ഒമാൻ ജനറൽ സെക്രട്ടറി എൻ.ഒ. ഉമ്മൻ മെന്പർഷിപ് ക്യാന്പയിനും എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആദ്യ മെന്പർഷിപ് വിതരണോദ്ഘാടനവും ഓണ്‍ലൈൻ വഴി നിർവഹിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , കെപിസിസി സെക്രട്ടറി ബി.ആർ.എം ഷഫീർ, കൊടിക്കുന്നിൽ സുരേഷ്, ഡോക്ടർ സരിൻ എന്നിവർ ഓണ്‍ലൈൻ വഴി ആശംസകൾ അർപ്പിച്ചു.
ഒഐസിസി നാഷണൽ കമ്മിറ്റിയുടെ പ്രസിഡന്റ് സ്രിബിൻ തോമസ് അധ്യക്ഷനായിരുന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സെബിൻ വിൽസണ്‍ സ്വാഗതവും അംഗങ്ങൾ ആയിട്ടുള്ള ജിജോ ഫിലിപ്പ് ,സച്ചിൻ തോമസ് എന്നിവർ ആശംസയും അർപ്പിച്ചു. തുടർന്ന് അംഗങ്ങളെ പരിചയപ്പെടലും, ഭാവി പരിപാടികളെക്കുറിച്ചുള്ള ചർച്ചയും നടന്നു. ആദ്യ മെന്പർഷിപ് പ്രസിഡന്റിൽ നിന്നും ജെയിംസ് വർഗീസ് ഏറ്റുവാങ്ങി. ജോയിന്റ് സെക്രട്ടറി സജി ആന്റണി നന്ദി പ്രകാശിപ്പിച്ചു. ജനറൽ സെക്രട്ടറി മനു പവിത്രൻ, ട്രഷറർ ദാസ് പ്രകാശ് ജോസഫ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
മേജോ ജോസഫ്
|
നൈജീരിയയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 16 മരണം
ലാഗോസ്: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ നോർത്ത്ഈസ്റ്റ് ബോച്ചി സംസ്ഥാനത്ത് ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർ മരിച്ചു. കാനോജമ ദേശീയപാതയിൽ ബംബാൽ ഗ്രാമത്തിലായിരുന്നു അപകടം.
ബസിലെ യാത്രക്കാരാണു മരിച്ചതെന്നു ബോച്ചി ഫെഡറൽ റോഡ് സേഫ്റ്റി കോർപ്സ് കമാൻഡർ യൂസഫ് അബ്ദുള്ളാഹി അറിയിച്ചു. കൂട്ടിയിടിക്കു പിന്നാലെ ബസിനു തീപിടിച്ചതാണു ദുരന്തതീവ്രത വർ |