• Logo

Allied Publications

Europe
കാലാവസ്ഥാ വ്യതിയാനം: യുഎസ് വെട്ടിക്കുറച്ച ഫണ്ട് യൂറോപ്പ് നികത്തും
Share
ബോണ്‍: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിലേക്കുള്ള സംഭാവന യുഎസ് വെട്ടിക്കുറച്ചത് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍. ഈ കുറവ് യൂറോപ്പ് നികത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബോണിൽ നടക്കുന്ന ലോകപരിസ്ഥിതി ഉച്ചകോടിയിൽ ജർമൻ ചാൻസലർ അംഗലാ മെർക്കലിനെ സാക്ഷി നിർത്തിയാണ് മാക്രോണിന്‍റെ പ്രഖ്യാപനം.

ആഗോള കാലാവസ്ഥാ സംഘടനയായ ഐപിസിസിക്കുള്ള ഫണ്ടിലാണ് യുഎസ് കുറവു വരുത്തിയിരിക്കുന്നത്. ഇതിനു പിന്നാലെ, യുകെ തങ്ങളുടെ സംഭാവന ഇരട്ടിയാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ജർമനിയിലെ ബോണിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിലാണ് മാക്രോണ്‍ യൂറോപ്പിന്‍റെ പിന്തുണയും ഉറപ്പു നൽകിയിരിക്കുന്നത്.

ഇന്‍റർ ഗവണ്‍മെന്‍റൽ പാനൽ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് എന്ന ഐപിസിസി സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു വരെ അർഹമായ സംഘടനയാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളാണ് അവർ നടത്തി വരുന്നത്. യുഎസ് ഫണ്ട് കുറച്ചത് സംഘടനയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമെന്ന് ആശങ്ക ഉയർന്നിരുന്നു.

ജർമനിയുടെ മുൻ തലസ്ഥാനമായ ബോണിൽ ഈ മാസം അഞ്ചിന് ആരാരംഭിച്ച ഉച്ചകോടി (സിഒപി 23) നാളെ അവസാനിക്കും. ഇന്ത്യയുൾപ്പടെ 156 രാജ്യങ്ങളിൽ നിന്നുള്ള ഭരണനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.