|
Europe |
|
|
|
|
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന് ഫെറൈന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.
ഏപ്രില്‍ 21 ന് നോര്ഡ്വെസ്റ്റ് സെന്റർ സാല്‍ബൗവില്‍ പ്രസിഡന്റ് ജോസഫ് ഫിലിപ്പോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ റിപ്പോര്‍ട്ടും കണക്കും ജോര്‍ജ് ജോസഫും, സേവ്യര്‍ പള്ളിവാതുക്കലും യഥാക്രമം അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തുകയും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ചില പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.
എല്ലാ വര്‍ഷവും നടത്തിവരുന്ന ബാഡ്മിന്റൺ ടൂര്‍ണമെന്റ് ഈ വര്‍ഷം ജൂണ്‍ 22 നും, കൂടാതെ 2025 ല്‍ എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും നടത്തി വരുന്ന ഫാമിലി മീറ്റ് പരിപാടിയും നടത്തുവാന്‍ തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി അരുണ്‍കുമാര്‍ അരവിന്ദാക്ഷന് നായര്‍ (പ്രസിഡന്റ്), ജോര്‍ജ് ജോസഫ് (വൈസ് പ്രസിഡന്റ് ), സേവ്യര്‍ പള്ളിവാതുക്കല്‍ (ട്രഷറര്‍), യൂത്ത് പ്രധിനിധികളായി സന്തോഷ് കോറോത്ത്, അനൂപ് നീലിയറ, ബോണി ബാബു മാമ്പ്രയില്‍ എന്നിവരേയും, ഓഡിറ്ററായി മൈക്കിള്‍ പാലക്കാട്ടിനെയും ഐക്യ കണ്ഠേന തെരഞ്ഞെടുത്തു. ആന്റണി തേവര്‍പാടം, ജോണ്‍ മാത്യു എന്നിവര്‍ വരണാധികാരികളായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ക്ലബിനെ വളരെ നന്നായി നയിച്ചിരുന്ന മുന്‍ പ്രസിഡന്റ് ജോസഫ് ഫിലിപ്പോസിന് നന്ദി അറിയിച്ചു.
ജര്‍മനിയില്‍ 52 വര്‍ഷം പൂര്‍ത്തിയാക്കുകയും ഇന്നും സജീവമായി നിലനില്ക്കുകയും ചെയുന്ന ഏക മലയാളി സ്പോര്‍ട്സ് ക്ളബ് ആണ് ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറൈന് ഫ്രാങ്ക്ഫര്‍ട്ട്. ക്ളബ് അംഗങ്ങള്‍ എല്ലാ ശനിയാഴ്ചയും ബാഡ്മിന്റണ്‍, വോളീബോള്‍ ഇനങ്ങളില്‍ പരിശീലിച്ചു വരുന്നു. ക്ളബ് പതിവായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഫാമിലി മീറ്റ്, പുതുവത്സര ആഘോഷം എന്നിവ നടത്തിവരുന്നു. ഫ്രാങ്ക്ഫര്‍ട്ടില്‍ പുതിയതായി കുടിയേറുന്ന കായിക പ്രേമികളായ ഇന്ത്യന്‍ കുടംബങ്ങള്‍ക്ക് പ്രത്യേകിച്ചു മലയാളികളുടെ ഗൃഹാതുരത്വത്തിന് ഒരറുതിവരെ മാറ്റം വരുത്താന്‍ ക്ലബ് ഒരു നല്ല പങ്കു വഹിച്ചു വരുന്നു.
|
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി
ഡബ്ലിൻ : ഇന്ത്യയിൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്റെ പ്രവർത്തകരും അനുഭാവികളും പ്രചരണത്തിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ജിജോ കുര്യാക്കോസ്, ഡെന്നി ജേക്കബ് (ഒഐസിസി വാട്ടർഫോർഡ്) തുടങ്ങിയവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. കേരളത്തിൽ 20 സീറ്റിലും യുഡിഫ് വിജയിക്കുമെന്ന് ഒഐസിസി ഭാരവാഹികൾ പറഞ്ഞു.
|
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു. ആർഡബ്ല്യുഇയുടെ Niederaussem ബ്രൗണ്‍ കല്‍ക്കരി പവര്‍ പ്ലാന്റിൽ നിന്നുള്ള ബഹിര്‍ഗമനം വ്യതിയാനത്തിന്റെ ഒരു ഉദാഹരമാണ്.
പശ്ചിമ ജര്‍മനിയിലെ ആർഡബ്ല്യുഇയുടെ ലിഗ്നൈറ്റ് കല്‍ക്കരി ഖനികള്‍ യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ബണ്‍, മീഥെയ്ന്‍ മലിനീകരണ സ്രോതസുകളില്‍ ഒന്നാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ക്ക് കാര്യമായ സംഭാവന നല്കുന്നു.
ജര്‍മനി കഴിഞ്ഞ വര്‍ഷം തീവ്രമായ കാലാവസ്ഥയും അതിന്റെ അനന്തരഫലങ്ങളും നേരിട്ടു. ഈ വേനല്‍ വീണ്ടും റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍, ഒരു പുതിയ റിപ്പോര്‍ട്ട് കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ആഘാതം കാണിക്കുന്നു.
2023 ല്‍ റിക്കാര്‍ഡുകള്‍ ആരംഭിച്ചതിന് ശേഷം എപ്പോഴത്തേക്കാളും വളരെ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയതെന്ന് യൂറോപ്യന്‍ കാലാവസ്ഥാ വ്യതിയാന സേവനമായ കോപ്പര്‍നിക്കസും വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷനും തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സംയുക്ത റിപ്പോര്‍ട്ടില്‍ എഴുതി.
യൂറോപ്പിലെ കാലാവസ്ഥാ അപകടങ്ങളുടെ കാര്യത്തില്‍ 2023 സങ്കീര്‍ണവും ബഹുമുഖവുമായ വര്‍ഷമാണ്, കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സേവന ഡയറക്ടര്‍ കാര്‍ലോ ബ്യൂണ്ടെംപോ പറഞ്ഞു. വ്യാപകമായ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്, മാത്രമല്ല ഉയര്‍ന്ന താപനിലയും കടുത്ത വരള്‍ച്ചയും ഉള്ള തീവ്ര കാട്ടുതീയും.
ഈ സംഭവങ്ങള്‍ പ്രകൃതി ആവാസവ്യവസ്ഥയെ സമ്മര്‍ദ്ദത്തിലാക്കുകയും കൃഷി, ജല മാനേജ്മെന്റ്, പൊതുജനാരോഗ്യം എന്നിവയെ വെല്ലുവിളിക്കുകയും ചെയ്തു.
റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഏകദേശം 1.6 ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു, അര ദശലക്ഷത്തിലധികം ആളുകള്‍ കൊടുങ്കാറ്റ് ബാധിച്ചു. കാലാവസ്ഥയും കാലാവസ്ഥയുമായി ബന്ധപ്പെട്ട നാശനഷ്ടം ഏകദേശം 10 ബില്യണ്‍ യൂറോയിലധികം വരും.
നിര്‍ഭാഗ്യവശാല്‍, സമീപഭാവിയില്‍ ഈ സംഖ്യകള്‍ കുറയാന്‍ സാധ്യതയില്ല,ന്ധ മനുഷ്യന് മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെ പരാമര്‍ശിച്ച് ബ്യൂണ്ടെംപോ പറഞ്ഞു.
ജര്‍മനിയില്‍ പോലും ചൂട് മാരകമായി മാറുന്നു
യൂറോപ്പിലുടനീളം ശരാശരി, 11 മാസത്തെ ശരാശരിക്ക് മുകളിലുള്ള ചൂട് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. 1940ല്‍ റെക്കോര്‍ഡുകള്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ചൂട് സെപ്റ്റംബറിലാണ്.
തീവ്രമായ താപ സമ്മര്‍ദ്ദം എന്ന് വിളിക്കപ്പെടുന്ന ദിവസങ്ങളുടെ റെക്കോര്‍ഡ് എണ്ണം, അതായത് 46 സെല്‍ഷ്യസില്‍ കൂടുതലുള്ള താപനിലയും രേഖപ്പെടുത്തിയിട്ടുണ്ട്.
ഉയര്‍ന്ന താപനിലയുടെ ഫലമായി, കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ചൂടുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം ശരാശരി 30 ശതമാനം വര്‍ദ്ധിച്ചു.
റോബര്‍ട്ട് കോഹ് ഇന്‍സ്ററിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, 2023 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ജര്‍മനിയില്‍ കുറഞ്ഞത് 3,100 മരണങ്ങള് ചൂടുമായി ബന്ധപ്പെട്ടിരിക്കുന്നു.
ജര്‍മ്മനിയില്‍ 30 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള താപനില ഹീറ്റ് വേവ് ആയി കണക്കാക്കപ്പെടുന്നു. മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനം മൂലം കാലാവസ്ഥാ രീതികള്‍ മാറുന്നതിനാല്‍, താപ തരംഗങ്ങള്‍ എണ്ണത്തിലും നീളത്തിലും വര്‍ധിച്ചു.
|
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി. ഏപ്രിൽ 20 ശനിയാഴ്ച ബർമിംഗ്മാമിലെ ബഥേൽ കൺവൻഷൻ സെന്ററിലാണ് യുകെയിലെ 15 ക്നാനായ മിഷനിലെ വിശ്വാസികൾ ഒന്നു ചേർന്നത്.
ക്നാനായ സമുദായത്തിന്റെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെയും, ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ പിതാവിന്റെയും സാന്നിധ്യം വാഴ്വ് 2024ന് ആവേശമായി. അഭിവന്ദ്യ പിതാക്കന്മാരെ ചെണ്ടമേളത്തിന്റെയും, സ്കോടിഷ് ബാന്റിന്റെയും, വെഞ്ചാമരത്തിന്റെയും അകമ്പടിയോടെ നടവിളിച്ചാണ് ക്നാനായ ജനം വരവേറ്റത്.
പരിശുദ്ധ കുർബാനയുടെ ആരാധനയെ തുടർന്നുള്ള വി. കുർബാനയിൽ പിതാക്കന്മാരോടൊപ്പം യുകെയിലെ മുഴുവൻ ക്നാനായ വൈദികരും, ബെൽജിയത്തിൽ നിന്നും വന്ന ഫാ. ബിബിൻ കണ്ടോത്ത്, ജർമനിയിൽ നിന്നും വന്ന ഫാ. സുനോജ് കുടിലിൽ എന്നിവരും സഹകാർമ്മികരായിരുന്നു.
തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ യുകെയിലെ ക്നാനായ വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തൻപുരയിൽ അധ്യക്ഷനായിരുന്നു. ജനറൾ കൺവീനർ എബി നെടുവാമ്പുഴ ഏവർക്കും സ്വാഗതം ആശംസിച്ചു. അഭിവന്ദ്യ മൂലക്കാട്ട് പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, അപ്പൊസ്തോലിക് ന്യൂൺഷ്യോ ആയി അൾജീരിയ, ടുണീഷ്യ എന്നിവിടങ്ങളിൽ സേവനം ചെയ്യുന്ന ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ, കോട്ടയം അതിരൂപത ഗ ഇ ഥ ഘ പ്രസിഡൻറ് ജോണീസ് സ്റ്റീഫൻ എന്നിവർ കൂടാതെ മിഷൻ പ്രതിനിധികളും വേദിയിൽ സന്നിഹിതരായിരുന്നു.
ക്നാനായ സിംഫണി, ഭക്തി സാന്ദ്രമായ കെയർ, ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ, അഭിവന്ദ്യ മൂലക്കാട്ട് പിതാവിനോടും വൈദികരോടും ഒപ്പമുള്ള ബറുമറിയം ആലാപനം തുടങ്ങിയവ ബർമിംഗ്മാമിലെ ബഥേൽ കൺവൻഷൻ സെന്റർ ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ക്നാനായ ജനങ്ങൾക്ക് സന്തോഷ വിരുന്നൊരുക്കി.
നാളുകൾക്ക് ശേഷം കണ്ടുമുട്ടുന്ന പരിചയക്കാരെ കാണുവാനും സൗഹൃദം പങ്കു വയ്ക്കുവാനും സാധിച്ചത് ഏവർക്കും സന്തോഷേമേകി.
വളരെ കൃത്യമായ അച്ചടക്കത്തോടും സാഹോദര്യത്തോടും മികവോടും കണ്ണിന് കുളിർമയും കാതിന് ഇമ്പവും ഏകികൊണ്ട് പരിപാടികളും മറ്റ് കാര്യങ്ങളും ചെയ്യാൻ സാധിച്ചത് സംഘാടക നേതൃത്വത്തിന്റെയും വിവിധ കമ്മിറ്റികളുടേയും കഴിവിന്റെ മകുടോദാഹരണങ്ങളാണ്.
ആത്മീയവും മാനസികവുമായ നിറവിനൊപ്പം പ്രഭാതം മുതൽ പ്രദോഷം വരെ വിവിധ തരത്തിലുള്ള രുചികരമായ ഭക്ഷണ പാനീയങ്ങൾ യാതൊരു തടസ്സമോ താമസമോ ഇല്ലാതെ നിർല്ലോഭം ഏവർക്കും യഥാസമയം ലഭ്യമാക്കുവാൻ സാധിച്ചു.
സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും വൻ വിജയമായിത്തീർന്ന വാഴ്വ് 2024 ൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ ഹൃദയത്തോടെയും വരും വർഷങ്ങളിലെ വാഴ് വിൽ പങ്കെടുക്കുമെന്ന തീരുമാനത്തോടെയുമാണ് സമ്മേളന നഗരിയിൽ നിന്നും യാത്രയായത്.
|
ലണ്ടൻ ടിസിഎസ് മിനി മാരത്തോണിൽ തുടർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ
ലണ്ടൻ: 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആൻ മേരി മൽപ്പാനും, ക്രിസ്റ്റൽ മേരി മൽപ്പാനും.
ആയിരങ്ങൾ പങ്കെടുത്ത ഈ വർഷത്തെ ലണ്ടൻ മിനി മാരാത്തോണിലെ മലയാളികളായ മിന്നും താരങ്ങളാണ് ഈ സഹോദരിമാർ. സ്പോർട്സിൽ തത്പരരായ ഇവരുടെ തുടർച്ചയായ മൂന്നാമത്തെ മാരാത്തോൺ ആണിത്.
ലണ്ടണിലെ മെയിൻ ലാൻഡ് മാർക്കായ ലണ്ടൻ ഐ, ബിങ്കു ബെൻ, പാർലമെന്റ്, ബക്കിംഗ്ഹാം പാലസ് എന്നിവ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മിനിസ്റ്ററിലാണ് എല്ലവർഷവും ഈ മാരാത്തോൺ നടക്കുന്നത്.
ലണ്ടണിലെ ആദ്യകാല കുടിയേറ്റക്കാരായ ഇവരുടെ മതാപിതാക്കൾ ആരോഗ്യ മേഖലയിൽ ജീവനക്കാരായ ചാലക്കുടി സ്വദേശികളായ ഷീജോ മൽപ്പാനും സിനി ഷീജോയും ആണ്.
ഷീജോ മൽപ്പാൻ യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്മയായ ചാലക്കുടി ചങ്ങാത്തം മുൻ പ്രസിഡന്റും സിനി ലണ്ടൻ ബാർട്ട്സിവെ ട്രസ്റ്റ് ലെ ഡയബടീസ് ക്ലിനിക്കൽ നഴ്സ് സ്പെഷ്യലിസ്റ്റ് ആണ്.
|
ജര്‍മനിയില്‍ അന്തരിച്ച ലോറന്സ്യ സെബാസ്റ്റ്യൻ പുതുവല്വിളയുടെ സംസ്കാരം വ്യാഴാഴ്ച
ഹാനോവര്‍: കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ജര്‍മനിയിലെ ഹാനോവറില്‍ അന്തരിച്ച ലോറന്സ്യ സെബാസ്റ്റ്യന്‍ പുതുവല്വിളയുടെ(69) സംസ്കാരം വ്യാഴാഴ്ച കൊല്ലത്ത് നടക്കും.
ലോറന്സ്യയുടെ മൃതദേഹം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂഡല്‍ഹി വഴി ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. തുടര്‍ന്ന് കൊല്ലത്തേക്ക് കൊണ്ടുപോയി.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സ്വന്തം ഇടവകയായ കൊല്ലം പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭര്‍ത്താവ് പരേതനായ ആന്റണി ജോസഫ്. മക്കള്‍: വിനോദ് കുമാർ, ബീന, സീന. മരുമക്കള്‍: പ്രജിതാ പീറ്റര്‍, വില്യംസ് ആല്‍ബര്‍ട്ട്, സന്തോഷ് കുമാര്‍.
ഹാനോവറില്‍ താമസിക്കുന്ന മകന് വിനോദ്കുമാര്‍ ആന്റണിയെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയ ലോറന്സ്യയുടെ മരണം പെട്ടെന്നായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ രേഖകളും മറ്റു നടപടിക്രമങ്ങളും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി നല്‍കിയത് ഹാംബുര്‍ഗിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ്.
ജിസ് പോള്‍, ഹാനോവര്‍ മലയാളി അസോസിയേഷന്, പ്രവാസിഓണ്ലൈന് (ജോസ് കുമ്പിളുവേലില്‍) എന്നിവരാണ് മറ്റു സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കിയത്. വിഷമഘട്ടത്തിൽ സഹായിച്ച എല്ലാവർക്കും വിനോദ്കുമാർ നന്ദി അറിയിച്ചു.
|
റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് ജർമനി
ബെര്‍ലിന്‍: ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിച്ച് റെയിൽവേ കമ്പനിയായ ഡോയ്ച്ച് ബാൻ. ഈ മാസം ഒന്നാം തീയതി മുതലാണ് ജർമനി പ്രായപൂർത്തിയാവർക്ക് കഞ്ചാവ് വാങ്ങാനും ഉപയോഗിക്കാനും നിയമപ്രകാരം അനുമതി നൽകിയത്.
അതേസമയം, യാത്രക്കാരെ പ്രത്യേകിച്ച് കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിനാണ് റെയിൽവേ സ്റ്റേഷനുകളിൽ കഞ്ചാവ് ഉപയോഗം നിരോധിക്കുന്നത് ഡോയ്ച്ച് ബാൻ അറിയിച്ചു. അടുത്ത നാലാഴ്ചയ്ക്കുള്ളിൽ നിയന്ത്രണം നിലവിൽ വരും.
ജൂൺ മുതൽ ലംഘിക്കുന്നവർക്കെതിരേ ഡോയ്ച്ച് ബാൻ നടപടി സ്വീകരിക്കും. ചില സ്റ്റേഷനുകളിലുള്ള നിയുക്ത പുകവലി പ്രദേശങ്ങൾ ഒഴികെ മറ്റെല്ലായിടത്തും കഞ്ചാവ് നിരോധം ബാധകമായിരിക്കും.
കഞ്ചാവ് നിയമവിധേയമാക്കിയതിന്റെ ആഘോഷമായി ബെര്‍ലിനിൽ "സ്മോക്ക്ഇൻ' പരിപാടി സംഘടിപ്പിച്ചിരുന്നു. ബ്രാൻഡൻബുർഗ് ഗേറ്റിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
ഈ മാസം ആദ്യമാണ് ജർമനിയിൽ പ്രായപൂർത്തിയായവർക്ക് 25 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനും വീട്ടിൽ മൂന്ന് കഞ്ചാവ് ചെടികൾ വരെ വളർത്താനും അനുവാദം നൽകിയത്.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപത സംയുക്ത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ശനിയാഴ്ച ലെസ്റ്ററിൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ മുൻപുണ്ടായിരുന്ന അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതായി നിലവിൽ വരുന്ന രൂപത തല പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും സംയുക്ത സമ്മേളനം ശനിയാഴ്ച ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടക്കും.
രാവിലെ 10.45ന് യാമ പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലികാട്ട് സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തിൽ റവ.ഡോ. ടോം ഓലിക്കരോട്ട് മുഖ്യപ്രഭാഷണം നടത്തും.
രൂപത ചാൻസിലർ റവ.ഡോ. മാത്യു പിണക്കാട്ട്, ഫിനാൻസ് ഓഫീസർ റവ.ഫാ. ജോ മൂലച്ചേരി, ട്രസ്റ്റീ സേവ്യർ എബ്രഹാം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിക്കും. തുടർന്ന് നടക്കുന്ന ഗ്രൂപ് ചർച്ചകൾക്കായുള്ള വിഷയങ്ങൾ അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു അവതരിപ്പിക്കും.
ജോയിന്റ് സെക്രട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിർവഹിക്കും. ചർച്ചകൾക്ക് ശേഷം വിവിധ ഗ്രൂപ്പുകളുടെ അവതരണങ്ങൾക്ക് ട്രസ്റ്റി ആൻസി ജാക്സൺ മോഡറേറ്റർ ആയിരിക്കും.
ഡോ. മാർട്ടിൻ ആന്റണി സമ്മേളനത്തിന് നന്ദി അർപ്പിക്കും. തുടർന്ന് 3.30ന് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെയാണ് സമ്മേളനം അവസാനിക്കുക.
|
പ്രവാസികൾക്കുവേണ്ടിയുള്ള യൂറോപ്യൻ ഡാന്‍സ് ഫെസ്റ്റ് ജൂൺ ഒന്നിന് വിയന്നയിൽ
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും.
ജൂണ്‍ ഒന്നിന് ഉച്ച കഴിഞ്ഞു രണ്ടിന് ആരംഭിക്കുന്ന പരിപാടിയിൽ ജർമനി, സ്വിറ്റ്സര്‍ലന്‍ഡ്, പോളണ്ട്, ഫ്രാന്‍സ്, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ടീമുകള്‍ ഫെസ്റ്റിൽ പങ്കെടുക്കും. 25 ടീമുകളും ഇരുന്നൂറോളം ആർട്ടിസ്റ്റുകളും വിയന്നയിൽ എത്തിച്ചേരും.
യൂറോപ്പിലെ മലയാളികളോ മലയാളി വംശജരുടെയോ മലയാളി പശ്ചാത്തലമുള്ളവരുടെയോ ഇടയില്‍ മാത്രമായി ഇത് ആദ്യമായിട്ടാണ് എല്ലാ പ്രായത്തിലുള്ളവര്‍ക്കുമായി ഒരു സംഘനൃത്ത മത്സരം സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയും ഈ ഡാൻസ് ഫെസ്റ്റിനുണ്ട്.
മത്സരങ്ങളിൽ വിജയിക്കുന്നവര്‍ക്ക് ട്രോഫിയോടൊപ്പം കാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും. ഒന്നാം സമ്മാനം 501 യൂറോയും രണ്ടാം സമ്മാനം 301 യൂറോയും മൂന്നാം സമ്മാനം 201 യൂറോയും ഒപ്പം ട്രോഫിയും മെഡലുകളും ജേതാക്കള്‍ക്ക് ലഭിക്കും.
പ്രവേശനം തികച്ചും സൗജന്യമായ കലാസന്ധ്യയിൽ ഡാൻസ് ഫെസ്റ്റിനൊപ്പം പ്രമുഖ ഗായകരുടെ സംഗീത സന്ധ്യയും കോർത്തിണക്കിയ അതിഗംഭീര സാംസ്കാരികവിരുന്നാണ് വിയന്നയിൽ തയാറാകുന്നത്.
വിയന്നയിലെ 21ാമത്തെ ജില്ലയായ ഫ്ലോറിഡിസ്ഡോർഫിലാണ് മത്സരങ്ങൾ നടക്കുന്നത്. രാത്രി വൈകി പരിപാടികൾ അവസാനിക്കും. ഇന്ത്യൻ ഭക്ഷണവും പാനീയങ്ങളും വേദിയിൽ ലഭിക്കും.
കൈരളിയിൽ പഠിക്കുന്ന കുട്ടികളും യുവജനങ്ങളും മാതാപിതാക്കളും ചേർന്ന് സംഘടിപ്പിക്കുന്ന ഈ കലാസാംസ്കാരിക മാമാങ്കത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
|
ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച
ബെഡ്ഫോർഡ്: ബെഡ്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ വിഷു ആഘോഷത്തിനു ശനിയാഴ്ച ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ "അഡിസൺ സെന്റർ' വേദിയാവും.
പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആത്മീയ ആഘോഷമായി ക്രൈസ്തവർ ആചരിക്കുന്ന ഈസ്റ്ററും വിളവെടുപ്പ് ഉത്സവവും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അനുഗ്രഹ സുദിനവുമായി ഹൈന്ദവർ ആഘോഷിക്കുന്ന വിഷുവും സംയുക്തമായി ബെഡ്ഫോർഡിൽ ആഘോഷിക്കുമ്പോൾ അത് സൗഹാർദ്ധത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
ബിഎംകെഎ ഒരുക്കുന്ന പുണ്യദിനങ്ങളുടെ സംയുക്ത ആഘോഷത്തിൽ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ പീറ്റർ ചേരാനല്ലൂർ മുഖ്യാതിഥിയായി പങ്കുചേരും. ബെഡ്ഫോർഡ് കെംപ്സ്റ്റൻ എംപി മുഹമ്മദ് യാസിൻ, ബെഡ്ഫോർഡ് ബോറോ കൗൺസിലേഴ്സ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൺ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ തുടങ്ങിയവർ അതിഥികളായി പങ്കുചേരും.
പ്രശസ്ത ഗായകരായ അനീഷും ടെസയും ചേർന്നൊരുക്കുന്ന "ബോളിവുഡ് ഗാനമേള' യുകെയിലെ നൃത്തസദസുകളിൽ ഏറെ ശ്രദ്ധേയരായ "ടീം ജതി' ഒരുക്കുന്ന ഡാൻസ് ഫെസ്റ്റ്, കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിക്കുന്ന വൈവിദ്ധ്യങ്ങളായ കലാപരിപാടികൾ, ഡിജെ അടക്കം മുപ്പതോളം "കലാ വിഭവങ്ങൾ' എന്നിവ ആഘോഷ സദസിനായി അണിയറയിൽ ഒരുങ്ങുന്നതായി പ്രസിഡന്റ് ജോമോൻ മാമ്മൂട്ടിൽ, സെക്രട്ടറി ആന്റോ ബാബു എന്നിവർ അറിയിച്ചു.
യുകെയിലെ ഇതര സംഘടനകളിൽ നിന്നും വിഭിന്നമായി അസോസിയേഷൻ അംഗങ്ങളുടെ പാചക നൈപുണ്യ അരങ്ങായ "ബിഎംകെഎ കിച്ചൻ' സ്വന്തമായി തയാറാക്കുന്ന വിഭവ സമൃദ്ധവും സ്വാദിഷ്ടവുമായ "അപ്നാ ഖാന' ഈസ്റ്റർ വിഷു ആഘോഷത്തിൽ വിളമ്പുന്നുവെന്ന സവിശേഷത ബെഡ്ഫോർഡ് മാസ്റ്റൺ അസോസിയേഷനെ വ്യത്യസ്തമാക്കുന്നു.
ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ വിസ്തൃതവും വിശാലവുമായ കാർ പാർക്കിംഗ് സൗകര്യങ്ങളുമുള്ള അഡിസൺ സെന്ററിൽ ഉച്ചകഴിഞ്ഞു നാലിന് ആരംഭിച്ച് രാത്രി 11 വരെ നീണ്ടു നിൽക്കുന്ന ആഘോഷരാവിൽ ഡിജെ അടക്കം ആകർഷകങ്ങളായ നിരവധി ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മഴവിൽ വസന്തം വിരിയുന്ന കലാവിരുന്നും സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും ഗാനമേളയും ഡിജെയും നൃത്ത വിരുന്നും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ലാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷസദസിന്റെ ഭാഗമാകുവാൻ മുഴുവൻ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
VENUE: ADDISON CENTRE, KEMPSTON, BEDFORD MK42 8PN.
|
വാട്ടർഫോർഡിൽ മേയ് ദിനാഘോഷം സംഘടിപ്പിക്കുന്നു
ഡബ്ലിൻ: വാട്ടർഫോർഡിൽ മേയ് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു. ക്രാന്തി വാട്ടർ ഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മേയ് 12നാണു പരിപാടി നടക്കുന്നത്. എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം മുഖ്യാതിഥിയായി പങ്കെടുക്കും.
വാട്ടർഫോർഡ് ഡബ്ല്യുഎഎംഎ ഹാളിൽ വച്ച് വൈകുന്നേരം നാലിന് സംഘടിപ്പിക്കുന്ന ക്രാന്തിയുടെ മേയ്ദിന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
|
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു.
32 രാജ്യങ്ങളിൽ പ്രേഷിത സാനിധ്യമുള്ള, റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാസലെറ്റ് സന്യാസസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ സുപ്പീരിയർ ജനറൽ പദവിയിലേക്ക് എത്തുന്നത്.
മഡഗാസ്കറിലെ അൻസിറാബെയിൽ നടക്കുന്ന ചാപ്റ്ററിലാണ് ഫാ. ജോ ജോണിനെ സുപ്പീരിയർ ജനറലായി തെരഞ്ഞെടുത്തത്. തലശേരി അതിരൂപതയിലെ, വിമലശേരി ഇടവക ചെട്ടിയാകുന്നേൽ മാത്യു, അന്നമ്മ ദമ്പതികളുടെ 13 മക്കളിൽ പത്താമനാണ് ഫാ. ജോ ജോൺ.
സഹോദരിമാരിൽ മൂന്നു പേർ തിരുഹൃദയ സന്യാസസഭയിലെ അംഗങ്ങളാണ്.
|
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്. ഡൽഹിയിൽ ജനിച്ച 63 കാരനായ തരുൺ ഗുലാത്തിയടക്കം 13 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. നിലവിലെ മേയർ പാക് വംശജൻ സാദിഖ് ഖാൻ മൂന്നാംതവണയും മത്സരരംഗത്തുണ്ട്.
സ്വതന്ത്രനായി മത്സരിക്കുന്ന തരുൺ ഗുലാത്തി ശുഭപ്രതീക്ഷയിലാണ്. എല്ലാ പ്രധാന രാഷ്ട്രീയപാർട്ടികളെയും ലണ്ടൻനിവാസികൾ മടുത്തെന്നും ഒരു വ്യവസായി എന്നനിലയിലുള്ള തന്റെ പ്രവർത്തനപാരന്പര്യം എല്ലാവർക്കും ലാഭം നൽകുന്ന മികച്ച സിഇഒയെപ്പോലെ ലണ്ടനെ നയിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറയുന്നു.
മേയറായാൽ ബിസിനസുകാരൻ, നിക്ഷേപ വിദഗ്ധൻ എന്നീ നിലകളിലുള്ള തന്റെ ദീർഘകാലത്തെ അനുഭവസന്പത്ത് ഉപയോഗപ്പെടുത്തി നിക്ഷേപങ്ങൾ ആകർഷിച്ച് ലണ്ടനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാനും ലോകത്തിന്റെ ആഗോളബാങ്ക് എന്ന നിലയിൽ നഗരത്തെ മാറ്റാനും സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച അവസാനിക്കും.
മത്സരത്തിൽ പങ്കെടുക്കുന്നവർ ഉടൻതന്നെ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരം രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുക. ഫൈനൽ മത്സരങ്ങൾ ജൂൺ എട്ടിന് നടത്തപ്പെടും.
കുട്ടികൾ NRSVCE ബൈബിൾ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത്. മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ മലയാളം പിഒസി ബൈബിൾ അധിഷ്ഠിതമായിട്ടായിരിക്കും നടത്തപ്പെടുക. മുതിർന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്.
2025ലെ ജൂബിലി വർഷത്തിന് ഒരുക്കമായി 2024 പ്രാർഥനാ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ "പ്രതീക്ഷയുടെ തീർഥാടകർ' എന്ന മുദ്രാവാക്യവുമായി രൂപത മുഴുവൻ ""ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു''(സങ്കീ 119:114) എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ഒരുമിച്ച് വചനം വായിച്ച്, ധ്യാനിച്ച് ജൂബിലിക്കുവേണ്ടി ഒരുങ്ങുമ്പോൾ സുവാറ മത്സരങ്ങൾക്ക് കൂടുതൽ മത്സരാർഥികൾ പേരുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് വിശ്വാസ സമൂഹത്തിന്റെ ബൈബിൾ പഠനത്തിലുള്ള താത്പര്യം വിളിച്ചോതുന്നതാണ്.
സുവാറ ബൈബിൾ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യുവാൻ താഴെ കാണുന്ന ഫോം ഉപയോഗിക്കണമെന്ന് ബൈബിൾ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
visit https://smegbbiblekalotsavam.com
|
യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വെസ്റ്റ് എസക്സിലെ ഹാർലോയിൽ താമസിച്ചിരുന്ന കോട്ടയം സ്വദേശി അരുൺ എൻ. കുഞ്ഞപ്പനാണ് മരിച്ചത്.
ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഹാർലോ ദി പ്രിൻസസ് അലക്സാന്ദ്ര എൻഎച്ച്എസ് ആശുപത്രിയിലെ നഴ്സായിരുന്നു. ഒരു വർഷം മുൻപാണ് അരുൺ യുകെയിൽ എത്തിയത്.
മാസങ്ങൾക്ക് മുൻപ് അരുണിന്റെ ഭാര്യയും യുകെയിൽ എത്തിയിരുന്നു. രണ്ട് കുട്ടികളുണ്ട്.
|
സ്കോട്ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു
ലണ്ടൻ: സ്കോട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു. ആന്ധ്രയിൽ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി(26), ചാണക്യ ബോലിസെട്ടി(22) എന്നിവരാണ് മരിച്ചത്.
പെർത്ത്ശയറിലുള്ള ലിൻ ഓഫ് ടമൽ വെള്ളച്ചാട്ടത്തിൽ വീണാണ് ഇവർ മരിച്ചത്. ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ഇരുവരും സ്കോട്ലൻഡിലുള്ള ഡൻഡി സർവകലാശാലയിലെ വിദ്യാർഥികളാണ്.
|
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു. ബവേറിയന്‍ നഗരമായ ബെയ്റൂത്തില്‍ നിന്നാണ് ഇവർ അറസ്റ്റിലായത്.
പ്രതികളുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും തെരച്ചില്‍ നടത്തി. ഇരുവരും അട്ടിമറി ആവശ്യങ്ങള്‍ക്കായി ഏജന്റുമാരായി പ്രവര്‍ത്തിച്ചതായും സ്ഫോടകവസ്തുക്കള്‍ തയാറാക്കിയതായും കണ്ടെത്തിയെന്ന് ജര്‍മന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.
അറസ്റ്റിന് പിന്നാലെ ബെര്‍ലിനിലെ റഷ്യന്‍ അംബാസഡറെ ജര്‍മനി വിളിച്ചുവരുത്തി വിശദീകരണം തേടി.
|
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നടക്കും. കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാതായി സംഘാടകർ അറിയിച്ചു.
ക്നാനായ കത്തോലിക്ക സമുദായത്തിന്റെ വലിയ ഇടയൻ മാർ മാത്യു മൂലക്കാട്ട് മെത്രാനൊപ്പം തങ്ങളുടെ ഈ കുടുംബ കൂട്ടായ്മയിൽ പങ്കുചേരാൻ നിരവധി പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിശിഷ്ടാതിഥികൾക്കൊപ്പം കുർബാനയും പൊതുസമ്മേളനവും ക്നാനായ സിംഫണി എന്ന പാട്ടിന്റെ പാലാഴിയും ഫിനാലെ ഡാൻസും മറ്റ് കലാപരിപാടികളുമൊക്കെയായി വളരെ ആനന്ദദായകമായ ഒരു ദിവസമാണ് ഈ വാഴ്വിനായി ഒരുക്കിയിരിക്കുന്നത്.
തനിമയും പാരമ്പര്യവും വിശ്വാസനിറവും കാത്തുപരിപാലിച്ചുപോരുന്ന ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസജീവിതത്തിലെയും സാമുദായിക ജീവിതത്തിലെയും ഒരു ചരിത്രമുഹൂർത്തമായിരിക്കും ഇന്ന് ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിൽ വച്ചു നടത്തപ്പെടുന്ന "വാഴ്വ് 2024'.
|
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി. വാഹനമോടിക്കുന്നവർക്കിടയിൽ സുരക്ഷിതമായ ഡ്രൈവിംഗ് പെരുമാറ്റം പ്രോത്സാഹിപ്പിക്കുക, റോഡ് ട്രാഫിക് കൂട്ടിയിടികൾ തടയാൻ സഹായിക്കുന്നതിന് എല്ലാ സമൂഹത്തെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ മുൻ നിർത്തിയുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
രാജ്യത്തുടനീളം വേഗപരിധി മറികടക്കുന്നവർക്കെതിരേ നടപടികൾ കൂടുതൽ ശക്തമാക്കി. ഈ വർഷം ഇതുവരെ 63 പേരാണ് ഐറിഷ് റോഡുകളിൽ മരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 14 എണ്ണം കൂടുതലാണിത്.
ഈ കണക്ക് ആശങ്കയുളവാക്കുന്ന തരത്തിൽ ഉയർന്നതാണെന്നും റോഡ് ഉപയോക്താക്കളെ സുരക്ഷിതമായി നിലനിർത്താൻ നടപടികൾ കടുപ്പിച്ച് അപകടനിരക്കു കുറച്ചു കൊണ്ടുവരാനാണ് അധികൃതരുടെ ശ്രമിക്കുന്നത്.
കഴിഞ്ഞ വർഷം ഐറിഷ് റോഡുകളിൽ 173 മാരകമായ കൂട്ടിയിടികളുടെ ഫലമായി 184 മരണങ്ങളുണ്ടായി. 2022നെ അപേക്ഷിച്ച് ഇത് റോഡപകട മരണങ്ങളിൽ 19 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
192 മരണങ്ങൾ ഉണ്ടായ 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഈ വർഷം അപകട മരണനിരക്ക് കുറച്ചു കൊണ്ടുവരാനുള്ള തീവ്രപ്രവർത്തനങ്ങളാണ് അധികൃതർ നടത്തിവരുന്നത്.
|
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശനിയാഴ്ച നടക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കെപിസിസി വാർ റൂം ചെയർമാനുമായ എം. ലിജു കാമ്പയിൻ ഉദ്ഘാടനം ചെയ്യും.
യുകെ സമയം രാവിലെ പത്തിന് ഓൺലൈൻ പ്ലാറ്റ്ഫോമായ സൂമിലൂടെയാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. യുകെയുടെ വിവിധ ഭാഗങ്ങളിലെ വാർ റൂമിൽ ഐഒസി യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ചുകൂടി വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ മുഖേന മുഴുവൻ സമയ പ്രചാരണം സംഘടിപ്പിക്കും.
തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ നാട്ടിലെ വോട്ടർമാരിലേക്ക് എത്തിക്കുകയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് അടക്കം ചെയ്ത ജനദ്രോഹ നടപടികൾ തുറന്നുകാട്ടി യുഡിഎഫിന്റെ വിജയം ഉറപ്പാക്കുകയുമാണ് കാമ്പയിനിലൂടെ ഐഒസി യുകെ ലക്ഷ്യമിടുന്നത്.
വിവിധ സോഷ്യൽ മീഡിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഒരേ ദിവസം യുകെയിലെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന "വാർ റൂം' മുഖേന പ്രചാരണം കൂടുതൽ കൂട്ടായ്മയിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പു കമ്മിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് ഐഒസി യു കെ കേരള ചാപ്റ്റർ മീഡിയ കോഓർഡിനേറ്റർ റോമി കുര്യാക്കോസ്, സീനിയർ ലീഡർ സുരാജ് കൃഷ്ണൻ, പ്രചാരണ കമ്മിറ്റി കൺവീനർ സാം ജോസഫ് എന്നിവർ അറിയിച്ചു.
ശനിയാഴ്ച സംഘടിപ്പിക്കുന്ന കാമ്പയിനിൽ യുകെയിലെ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും ഭാഗമാകണമെന്നും ഒരു ദിവസം നമ്മുടെ മാതൃരാജ്യത്തിനായി മാറ്റിവച്ച് സഹകരിക്കണമെന്നും ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ പറഞ്ഞു.
വാർ റൂം ലീഡേഴ്സ്: ബോബിൻ ഫിലിപ്പ് (ബർമിംഗ്ഹാം), റോമി കുര്യാക്കോസ് (ബോൾട്ടൻ), സാം ജോസഫ് (ലണ്ടൻ), വിഷ്ണു പ്രതാപ് (ഇപ്സ്വിച്), അരുൺ പൂവത്തുമൂട്ടിൽ (പ്ലിമൊത്ത്), ജിപ്സൺ ഫിലിപ്പ് ജോർജ് (മാഞ്ചസ്റ്റർ), സോണി പിടിവീട്ടിൽ (വിതിൻഷോ), ഷിനാസ് ഷാജു (പ്രെസ്റ്റൺ).
തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഭാരവാഹികൾ: സാം ജോസഫ് (കൺവീനർ), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണൻ, നിസാർ അലിയാർ (കോ കൺവീനേഴ്സ്)
കമ്മിറ്റി അംഗങ്ങൾ: അരുൺ പൗലോസ്, അജി ജോർജ്, അരുൺ പൂവത്തൂമൂട്ടിൽ, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിൻ തോമസ്, ജെന്നിഫർ ജോയ്.
സൂം ലിങ്ക്: https://us06web.zoom.us/j/89983950412?pwd=g22NqPMjE8XjcWxCJ46dKbHPcNQqNA.1
മീറ്റിംഗ് ഐഡി: 899 8395 0412, പാസ്കോഡ്: 743274.
|
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ്പുണ്യമുള്ളവരുടെ കൈയിൽനിന്നും കൈനീട്ടവും വാങ്ങിയ കുരുന്നുകൾക്ക് കണി ദർശനം ഒരു നവ്യാനുഭമായി.
അയർലൻഡിലെ പ്രഥമ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഗ് ഡബ്ലിൻ ലുകാൻ സാർസ്ഫീൽഡ്സ് ജിഎഎ ക്ലബിൽ ഒരുക്കിയ വിഷു ആഘോഷ പരിപാടികൾക്ക് ബ്രഹ്മശ്രീ ഇടശേരി രാമൻ നമ്പൂതിരിയും മുതിർന്ന അംഗങ്ങളായ രാധാകൃഷ്ണൻ, ജയ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.
പങ്കെടുത്ത എല്ലാവർക്കും ആചാര്യൻ നൽകിയ കൈനീട്ടവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായുള്ള പ്രത്യേക പ്രാർത്ഥനയിലും വിഷു സദ്യയിലും പങ്കു ചേർന്ന പ്രവാസി മലയാളികൾക്ക് ദീപ്തമായ ഓർമ്മകളാണ് സത്ഗമയ സമ്മാനിച്ചത്.
ഷഷ്ടി പൂർത്തി ആഘോഷിക്കുന്ന രാമൻ നമ്പൂതിരിയെ വിനോദ് ഓസ്കാറും , വസന്തും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. അനിൽകുമാർ സ്വാഗതവും പ്രദീപ് നമ്പൂതിരി വിഷുസന്ദേശവും നൽകുകയും തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഭക്തിഗാനാമൃതം,രശ്മി വർമ്മ നേതൃത്വം നൽകിയ ക്വിസ് മത്സരവും പരിപാടികൾക്ക് കൂടുതൽ കൊഴുപ്പേകി.
ബിന്ദു രാമന്റെ നേതൃത്വത്തിൽ പുതിയ മാതൃവേദി രൂപീകരിക്കുകയും , ബാലഗോകുലത്തിന്റെ ഈ വർഷത്തെ രജിസ്ട്രേഷൻ ആരംഭിക്കുകയും ചെയ്തു. പരിപാടികളിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും രജത് വർമ്മ നന്ദി പ്രകാശിപ്പിച്ചു. പ്രസാദവിതരണത്തെ തുടർന്ന് വൈകുന്നേരത്തൊടെ വിഷു ആഘോഷ പരിപാടികൾ സമംഗളം പര്യവസാനിച്ചു.
എല്ലാ മാസവും ഡബ്ലിനിൽ നടക്കുന്ന പ്രാർഥനന കൂട്ടായ്മയിലും ,കുട്ടികൾക്കായുള്ള ബാലഗോകുലത്തിലും പങ്കെടുക്കാൻ താത്പര്യമുള്ളവർ 0877818318, 0892510985, 0852669280 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
|
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍ യൂണിയന് മൂന്ന് ബില്യണ്‍ യൂറോ വാഗ്ദാനം ചെയ്തു. നീല സമുദ്രത്തിലെ ജെല്ലിഫിഷ് സംരക്ഷിക്കുന്നതിനുള്ള ആദ്യ ഉടമ്പടി യുഎന്‍ സ്വീകരിക്കുകയും ചെയ്തു.
ഏഥന്‍സില്‍ നടന്ന നമ്മുടെ മഹാസമുദ്രം സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായതെന്ന് യൂറോപ്യന്‍ പരിസ്ഥിതി, സമുദ്രങ്ങള്‍, മത്സ്യബന്ധന കമ്മീഷണര്‍ വിര്‍ജിനിജസ് സിങ്കെവിഷ്യസ് പറഞ്ഞു.
ഏകദേശം 120 രാജ്യങ്ങള്‍ പങ്കെടുക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ സൈപ്രസ്, ഗ്രീസ്, പോളണ്ട്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെ 1.9 ബില്യണ്‍ യൂറോ മൂല്യമുള്ള 14 നിക്ഷേപങ്ങളും ഒരു പരിഷ്കരണവും ഉള്‍പ്പെടുന്നു.
യൂറോപ്യൻ യൂണിയൻ റിക്കവറി ആന്‍ഡ് റെസിലിയന്‍സ് ഫെസിലിറ്റിക്ക് കീഴില്‍ മറ്റൊരു 980 ദശലക്ഷം യൂറോ സൈപ്രസ്, ഫിന്‍ലാന്‍ഡ്, ഗ്രീസ്, ഇറ്റലി, സ്പെയിന് എന്നിവിടങ്ങളില്‍ നാല് നിക്ഷേപങ്ങളെയും സമുദ്ര മലിനീകരണത്തിനെതിരെ പോരാടുന്നതിന് രണ്ട് പരിഷ്കാരങ്ങളെയും പിന്തുണയ്ക്കാന്‍ ഉപയോഗിക്കും.
ലോകബാങ്ക് നിര്‍വചിക്കുന്ന നീല സമ്പദ്വ്യവസ്ഥ എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ്. സമ്പദ് വ്യവസ്ഥകള്‍ക്കും ഉപജീവനമാര്‍ഗങ്ങള്‍ക്കും സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിനും പ്രയോജനം ചെയ്യുന്നതിനായി സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം എന്നാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
|
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹിക്കുന്ന ഈ മാസത്തെ നൈറ്റ് വിജിൽ വെള്ളിയാഴ്ച രാത്രി ഒന്‍പതിന് ബേസിംഗ്സ്റ്റോക്ക് സെന്റ് ജോസഫ് ദേവാലയത്തിൽ ആരംഭിക്കും.
കേരളത്തിലും വിദേശരാജ്യങ്ങളിലും തപസ് ധ്യാനങ്ങളിലൂടെ അനേകായിരങ്ങൾക്ക് ദൈവസ്നേഹം പകർന്നു നൽകിയ പ്രശസ്ത വചനപ്രഘോഷകനും കോട്ടയം ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായിരുന്ന ഫാ. ജോസഫ് കണ്ടെത്തിപ്പറമ്പിലാണ് ഇത്തവണത്തെ നൈറ്റ് വിജിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്.
ഓരോ മാസത്തിലെയും മൂന്നാം വെള്ളിയാഴ്ച രാത്രി ഒന്‍പത് മുതൽ 12.30 വരെ ക്രമീകരിച്ചിരിക്കുന്ന നൈറ്റ് വിജിൽ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നത് സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷന്റെ ഭാഗമായുള്ള ബേസിംഗ് സ്റ്റോക്ക് മാസ് സെന്ററാണ് .
ജപമാല, ദൈവസ്തുതിപ്പുകൾ, കുമ്പസാരം, വചനപ്രഘോഷണം, മധ്യസ്ഥ പ്രാർഥനകൾ, ദിവ്യ കാരുണ്യ ആരാധന. പരിശുദ്ധ കുർബാന എന്നിവയും നൈറ്റ് വിജിൽ ശുശ്രൂഷകളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ദൈവിക കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനും ദൈവസാന്നിധ്യം അനുഭവിച്ചറിയുന്നതിനുമായി ഈ നൈറ്റ് വിജിൽ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ബേസിംഗ് സ്റ്റോക്കിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പള്ളിയുടെ വിലാസം: St Joseph’s Catholic Church, Basingstoke, RG22 6TY.
കൂടുതൽ വിവരങ്ങൾക്ക്: ജോബി തോമസ്: 078092 09406, ഷജില രാജു: 079900 76887 .
|
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം. ഒന്നാം സ്ഥാനവും സ്വർണമെഡലും മെറിറ്റ് സർട്ടിഫിക്കറ്റും കരസ്ഥമാക്കി കൊണ്ടാണ് യുകെയ്ക്കും ഒപ്പം മലയാളികൾക്കും അഭിമാനം പകരുന്ന വിജയം ടോം ജേക്കബ് നേടിയെടുത്തത്.
ജപ്പാനിൽ ചിബാകെനിലെ, മിനാമിബോസോ സിറ്റിയിൽ നടന്ന ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ, ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാർഥികൾക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തിൽ നിന്നാണ് ടോം ജേക്കബ് ചാമ്പ്യൻ പട്ടം ഉയർത്തിയത്.
ഇന്ത്യയിൽ നിന്നും ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് സ്കോട്ലൻഡിലെ ഇൻവർക്ലൈഡിലേക്ക് എത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു.
അന്തരാഷ്ട്ര മത്സരത്തിൽ തന്റെ ഇഷ്ട ഇനമായ കരാട്ടെയിൽ വിജയക്കൊടി പാറിക്കുവാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടനാണെന്നും ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാൻ സാധിച്ചത്. മികച്ച അനുഭവമായിരുന്നുവെന്നും ടോം പറഞ്ഞു.
ഗ്ലാസ്ഗോ, കിംഗ്സ്റ്റൺ ഡോക്കിൽ ഭാര്യ ജിഷ ഗ്രിഗറിക്കും, അവരുടെ 15 വയസുള്ള മകൻ ലിയോണിനുമൊപ്പം കുടുംബ സമേതം താമസിക്കുന്ന ടോം തന്റെ വിജയത്തിനായി ശക്തമായ പിന്തുണയും, പ്രോത്സാഹനവുമായി ഇരുവരും സദാ കൂടെ ഉണ്ടെന്നും പറഞ്ഞു.
ജപ്പാനിലെ ഒകിനാവ കരാട്ടെ ഇന്റർനാഷണൽ സെമിനാറിൽ പങ്കെടുത്തതിനുശേഷം 2019ൽ ആയോധനകലയിൽ യുകെയുടെ അംബാസഡറും ഇന്റർനാഷണൽ ഷോറിൻറ്യൂ റൈഹോക്കൻ അസോസിയേഷന്റെ ചീഫ് ഇൻസ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളിലൂടെയും പുരസ്കാരങ്ങളിലൂടെയും യുകെയിൽ ഏറെ പ്രശസ്തനാണ് ടോം ജേക്കബ്.
ദക്ഷിണേന്ത്യയിൽ ജനിച്ച ടോം ജേക്കബ്, ഒമ്പതാം വയസിൽ ആയോധനകല അഭ്യസിച്ചു തുടങ്ങിയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, കേരള സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്തിനു പിന്നാലെയാണ് യുകെയിലേക്ക് എത്തിയത്. യുകെയിൽ നിന്നും മാർക്കറ്റിംഗിൽ എംബിഎ വിജയകരമായി പൂർത്തിയാക്കിയ ടോം, ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചിട്ടു 17 വർഷം കഴിഞ്ഞിരിക്കുകയാണ്.
2018ൽ തന്റെ അഞ്ചാമത്തെ ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ ടോം കരാട്ടെയിൽ എക്സലന്റ് സർട്ടിഫിക്കറ്റുള്ള പരിശീലകനും കൂടിയാണ്. അതുപോലെ താന്നെ യു കെ യിലെ സർട്ടിഫൈഡ് ബോക്സിംഗ് കോച്ച് കൂടിയാണ് താരം.
ഇപ്പോൾ അച്ചടക്കം പഠിപ്പിക്കുകയും, മിക്സഡ് ആയോധന കലകൾ (എംഎംഎ), കിക്ക്ബോക്സിംഗ്, മുവായ് തായ്, യോഗ, ഇന്ത്യൻ ആയോധന കലയായ കളരിപ്പയറ്റ് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്.
വിക്ടോറിയ ബോക്സിംഗ് ക്ലബിലെ യുവാക്കളെ ആയോധനകലകളിൽ സഹായിക്കുകയും, അതോടൊപ്പം തന്റെ കായിക ഇനത്തിൽ അന്തരാഷ്ട്ര തലത്തിൽ മത്സരിക്കുവാൻ തുടർ പദ്ധതിയിടുകയും ചെയ്യുന്ന ടോം, അടുത്ത വർഷം ജപ്പാനിൽ നടത്തപ്പെടുന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ വീണ്ടും മാറ്റുരക്കുവാനുള്ള തായ്യാറെടുപ്പിലാണ്.
|
ഡിലന് സിനോയിയുടെ സംസ്കാരം ഇന്ന് ഡബ്ലിനില്‍
ഡബ്ലിൻ: ഡബ്ലിനിൽ കഴിഞ്ഞ ദിവസം അന്തരിച്ച 10 വയസുകാരനായ ഡിലൻ സിനോയിയുടെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും. രാവിലെ 11ന് ഡബ്ലിൻ ബാലിമണിലുള്ള സെന്റ് ജോസഫ് പള്ളി, സെന്റ് പാപ്പിൻസ് ഇടവകയിൽ സീറോമലബാർ ക്രമപ്രകാരമുള്ള സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ബാൽഗ്രിഫിൻ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.
അന്തിമോപചാരം അർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതൽ നാലു വരെ ഡബ്ലിൻ ബ്യൂമോണ്ട് ആശുപത്രിക്ക് സമീപമുള്ള ജെന്നിംഗ്സ് ഫ്യൂണറൽ ഡയറക്ടർമാരിൽ(Oscar Traynor Road, Coolock. Dublin 17, D17FK58) സൗകര്യം ഉണ്ടായിരിക്കും.
പാലാ കുടക്കച്ചിറ പള്ളിക്കുന്നേൽ സിനോയ് ഗർവാസിസ് (കാർട്ടണ്‍ ഹൗസ് ഹോട്ടൽ, മൈനൂത്ത്) എറണാകുളം കിഴക്കമ്പലം സ്വദേശി ജിഷ ചെറിയാൻ (ആർസിഎൻയു ബ്യൂമോണ്ട് ഹോസ്പിറ്റൽ, ഡബ്ലിൻ) ദമ്പതികളുടെ മകനാണ് ഡിലൻ. ഹെയ്ഡൻ, ഹെയ്സൽ എന്നിവർ സഹോദരങ്ങളാണ്.
|
യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി യുകെ; തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനമാരംഭിച്ചു
ലണ്ടൻ: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനയായ ഐഒസി ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തും ഊർജിതമായ പ്രവർത്തനമാരംഭിച്ചു.
യുഡിഎഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കി രാജ്യത്ത് ഇന്ത്യാ സഖ്യം അധികാരത്തിലേറുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നൽകുന്നതിനും പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി ഐഒസി യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ "മിഷൻ 2024' തെരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റിയും രൂപീകരിച്ചു.
കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് യുകെയിലെത്തിയവരും സൈബർ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരെയും അണിനിരത്തിയാണ് കമ്മിറ്റി രൂപീകരിച്ചത്.
ഐഒസി യുകെ കേരള ചാപ്റ്ററിന്റെ "മിഷൻ 2024' തെരഞ്ഞെടുപ്പു പ്രചാരണകമ്മിറ്റി ഭാരവാഹികൾ: സാം ജോസഫ് (കൺവീനർ), റോമി കുര്യാക്കോസ്, സുരജ് കൃഷ്ണൻ, നിസാർ അലിയാർ (കോ കൺവീനേഴ്സ്).
കമ്മിറ്റി അംഗങ്ങൾ: അരുൺ പൗലോസ്, അജി ജോർജ്, അരുൺ പൂവത്തൂമൂട്ടിൽ, വിഷ്ണു പ്രതാപ്, വിഷ്ണു ദാസ്, ജിതിൻ തോമസ്, ജെന്നിഫർ ജോയ്.
തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ നാട്ടിലെ വോട്ടർമാരിലേക്ക് എത്തിക്കുകയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് അടക്കം ചെയ്ത ജനദ്രോഹ നടപടികൾ തുറന്നുകാട്ടി യുഡിഎഫിന്റെ വിജയം ഉറപ്പാക്കുകയുമാണ് തെരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ അറിയിച്ചു.
ഐഒസി യുകെ കേരള ചാപ്റ്റർ മീഡിയ കോഓർഡിനേറ്റർ റോമി കുര്യാക്കോസ്, സീനിയർ ലീഡർ സുരജ് കൃഷ്ണൻ, കോൺഗ്രസ് സൈബർ രംഗത്ത് സജീവ സാന്നിധ്യമായ സാം ജോസഫ്, അജി ജോർജ്, നിസാർ അലിയാർ, അരുൺ പൗലോസ്, അരുൺ പൂവത്തുമൂട്ടിൽ, വിഷ്ണു പ്രതാപ്, ജെന്നിഫർ ജോയ്, വിഷ്ണു ദാസ് എന്നിവരടങ്ങുന്ന പ്രചാരണ കമ്മിറ്റിയുടെ മികവുറ്റ പ്രവർത്തനം ഇതിനോടകം തന്നെ പ്രവാസലോകത്ത് സജീവ ചർച്ചയായിട്ടുണ്ട്.
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നിർണായക ഘട്ടത്തിലേക്ക് എത്തുന്ന വരും ദിവസങ്ങളിൽ കമ്മിറ്റിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബക്കൂട്ടായ്മാ വാർഷിക സമ്മേളനം
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ കുടുംബക്കൂട്ടായ്മ ലീഡർമാരുടെ രൂപതാതല വാർഷിക സമ്മേളനം നടത്തി. ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു.
ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബക്കൂട്ടായ്മകളെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. കൂട്ടായ്മകളിലും കുടുംബങ്ങളിലും സഭയുടെ ആരാധനാക്രമം പരികർമം ചെയ്യപ്പെടണമെന്നും ബിഷപ് പറഞ്ഞു.
കുടുംബക്കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാ. ഹാൻസ് പുതിയാകുളങ്ങര, പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ് ഇൻ ചാർജ് ഫാ. ജോർജ് ചേലയ്ക്കൽ, ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
കുടുംബക്കൂട്ടായ്മ കമ്മീഷൻ കോഓർഡിനേറ്റർ ഷാജി തോമസിന്റെ നേതൃത്വത്തിൽ എല്ലാ റീജണുകളിലെയും കോഓർഡിനേറ്റേഴ്സ്, ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
|
സർഗം സ്റ്റീവനേജ്’ ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘടിപ്പിച്ചു
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ സർഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം മതസൗഹാർദ്ധതയും സാഹോദര്യവും വിളിച്ചോതുന്നതായി.
ആഘോഷത്രയങ്ങളുടെ അന്തസത്ത ചാലിച്ചെടുത്ത ’വെൽക്കം ടു ഹോളി ഫെസ്റ്റ്സ് സംഗീത നൃത്ത നടന അവതരണങ്ങൾ കലാ വൈഭവം കൊണ്ടും പശ്ചാത്തല സംവിധാനം കൊണ്ടും ഏറെ ആകർഷകമായി.
മികവുറ്റ കലാപരിപാടികൾ, സംഗീത സാന്ദ്രത പകർന്ന ഗാനവിരുന്ന് ആകർഷകങ്ങളായ നിരവധി പരിപാടികൾ എന്നിവ സദസ് വലിയ കരഘോഷങ്ങളോടെയാണ് വരവേറ്റത്.
പഞ്ചാബി മറാഠി ഗുജറാത്തി ഗാനങ്ങളുടെ ആലാപനത്തിലൂടെ പ്രശസ്തനായ ഗായകൻ ശ്രീജിത്ത് ശ്രീധരൻ ഗസ്റ്റ് ആർട്ടിസ്റ്റായി സർഗം വേദിയെ ആനന്ദ സാഗരത്തിൽ ആറാടിച്ചപ്പോൾ, മലയാള ഭാഷയുടെ മാധുര്യവും നറുമണവും ഒട്ടും ചോരാതെ പാടിത്തകർത്ത കൊച്ചുകുട്ടികൾ മുതൽ ഉള്ള ഗായകർ ഒരുക്കിയ ’ഗാനാമൃതം’ സദസിനെ സംഗീതസാന്ദ്രതയിൽ ലയിപ്പിച്ചു.
ക്ലാസിക്കൽ, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കൽ വിഭാഗങ്ങളിലായി അവതരിപ്പിച്ച മാസ്മരികത വിരിയിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യനൃത്ത്യങ്ങൾ വേദിയെ കോരിത്തരിപ്പിച്ചു.
മോർട്ഗേജ്സ് & ഇൻഷുറൻസ് സ്ഥാപനമായ വൈസ് ഫിനാൻഷ്യൽ സർവീസസ്, ഫുട്ട് ഗ്രേഡിയൻസ് ഹോൾസെയിൽ ഡീലർ ’സെവൻസ് ട്രേഡേഴ്സ്’ സ്റ്റിവനേജ് റെസ്റ്റോറന്റ് & കാറ്ററിംഗ് സ്ഥാപനമായ സ്റ്റീവനേജ് ’കറി വില്ലേജ്’, മലബാർ ഫുഡ്ഡ്സ് എന്നീ സ്ഥാപനങ്ങൾ സർഗം ആഘോഷത്തിൽ പ്രായോജകരായി.
ഈസ്റ്റർ, വിഷു ആഘോഷത്തിലെ സ്പോൺസറും, വിഭവ സമൃദ്ധമായ ഗ്രാൻഡ് ഡിന്നർ ആഘോഷത്തിലേക്ക് എത്തിക്കുകയും ചെയ്ത "ബെന്നീസ് കിച്ചൻ’ സദസിനെ കൈയിലെടുത്തു.
സർഗം പ്രസിഡന്റ് അപ്പച്ചൻ കണ്ണഞ്ചിറ സ്വാഗതം ആശംസിക്കുകയും തുടർന്ന് കമ്മിറ്റി അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് ആഘോഷത്തിന് ഉദ്ഘാടനകർമ്മവും നിർവഹിച്ചു. സെക്രട്ടറി സജീവ് ദിവാകരൻ നന്ദി പ്രകാശിപ്പിച്ചു.
ടെസ്സി ജെയിംസ്, ജിന്റു ജിമ്മി എന്നിവർ അവതാരകാരായി തിളങ്ങി. സർഗ്ഗം കമ്മിറ്റി അംഗങ്ങളായ പ്രവീൺ സി തോട്ടത്തിൽ, ജെയിംസ് മുണ്ടാട്ട്, മനോജ് ജോൺ, ഹരിദാസ് തങ്കപ്പൻ, വിൽസി പ്രിൻസൺ, സഹാന ചിന്തു, അലക്സാണ്ടർ തോമസ്, ചിന്തു ആനന്ദൻ, നന്ദു കൃഷ്ണൻ, സജീവ് ദിവാകരൻ എന്നിവർ നേതൃത്വം നൽകി.
"വിഷു തീം’ പ്രോഗ്രാമിനായി ടെസ്സി, ആതിര, അനഘ, ശാരിക, ഡോൺ എന്നിവർ വേഷമിട്ടപ്പോൾ, ബോബൻ സെബാസ്റ്റിയൻ സുരേഷ്ലേഖ കുടുംബത്തിന് വിഷുക്കണി കാണികാണിക്കുകയും വിഷുക്കൈനീട്ടം നൽകുകയും ചെയ്തു.
’ഈസ്റ്റർ തീം’ അവതരണത്തിൽ പ്രാർഥന മരിയ, നോഹ,നിന, നിയ, പ്രിൻസൺ, മനോജ്, വിൽസി, ഡിക്സൺ, സഹാന, അലീന, ഗിൽസാ, ബെനീഷ്യ എന്നിവർ വേഷമിട്ടു.
കല്ലറയിൽ നിന്നും ഉയിർത്തെഴുന്നെല്കുന്ന ഉദ്ധിതനായ യേശുവിന്റെ ദർശനവും, പശ്ചാത്തല കല്ലറയും മാലാഖവൃന്തത്തിന്റെ സംഗീതവും, ഭയചകിതരായ കാവൽക്കാരും ഏറെ താദാല്മകവും ആകർഷകവുമായി. ഈദുൽ ഫിത്തറിന്റെ തീം സോംഗിൽ ബെല്ല ജോർജ്ജ്, ആൻഡ്രിയ ജെയിംസ് എന്നിവരുടെ അവതരണം അവിസ്മരണീയമായി.
നിയ ലൈജോൺ, അൽക്ക ടാനിയ, ആൻ്റണി പി ടോം, ഇവാ അന്ന ടോം, ലക്സ്മിതാ പ്രശാന്ത്, അഞ്ജു ടോം, ജെസ്ലിൻ വിജോ, ക്രിസ് ബോസ്, നിസ്സി ജിബി, നിനാ ലൈജോൺ, ബോബൻ സെബാസ്റ്റ്യൻ എന്നിവരാലപിച്ച ഗാനങ്ങൾ വേദിയെ സംഗീത സാന്ദ്രമാക്കി.
നൃത്തലഹരിയിൽ സദസ്സിനെ ആറാടിച്ച എഡ്നാ ഗ്രേസ് അലിയാസ്, ടെസ്സ അനി, ഇവാ ടോം, ആന്റണി ടോം, ഡേവിഡ് വിജോ, ജെന്നിഫർ വിജോ, ആന്റോ അനൂബ്, അന്നാ അനൂബ്, അമയ അമിത്, ഹെബിൻ ജിബി, ദ്രുസില്ല അലിയാസ്, ഹൃദ്യാ, മരിറ്റ, അലീൻ എന്നിവർ ഏറെ കൈയടി നേടികൊണ്ടാണ് വേദി വിട്ടത്.
മഴവിൽ വസന്തം വിരിയിച്ച നൃത്ത വിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, സംഗീത സാന്ദ്രത പകർന്ന ഗാനമേളയും, വേദിയെ ഒന്നടക്കം നൃത്തലയത്തിൽ ഇളക്കിയ ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കിയ "ആഘോഷ രാവ്’ രാത്രി പത്തുമണിവരെ നീണ്ടു നിന്നു.
സംഘാടക മികവും വർണാഭമായ കലാപരിപാടികളും ഗ്രാൻഡ് ഡിന്നറും ആഘോഷത്തിൽ ശ്രദ്ധേയമായി.
|
കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനു തീപിടിച്ചു
കോപ്പൻഹേഗ്: ഡാനിഷ് തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നായ കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ തീപിടിത്തം. കെട്ടിടത്തിനു കനത്ത നാശനഷ്ടമുണ്ടായി.
കെട്ടിടത്തിന്റെ നവീകരണം നടക്കുന്ന ഘട്ടത്തിലാണ് തീപിടിത്തമുണ്ടായത്. വിലപിടിച്ച പെയിന്റിംഗുകളും മറ്റു പുരാവസ്തുക്കളും കെട്ടിടത്തിലുണ്ടായിരുന്നു.
|
ത്രേസ്യാമ്മ രാജു ജർമനിയിൽ അന്തരിച്ചു
ബോണ്‍: ജര്‍മനിയിലെ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫില് താമസിക്കുന്ന ത്രേസ്യമ്മ രാജു(84) അന്തരിച്ചു. 1970ല്‍ ജർമന്‍ റെഡ് ക്രോസിന്റെ സഹായത്താല്‍ ജര്‍മനിയില്‍ എത്തിയ എട്ടു പേരടങ്ങിയ ബാച്ചിലുള്ള ത്രേസ്യാമ്മ ബാഡ് ഹൊന്നഫിലെ ആശുപത്രിയില്‍ നഴ്സായിരുന്നു.
ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കോട്ടയം ഉഴവൂര്‍ താമരക്കാട്ട് പാലമറ്റം കുടുബാംഗമാണ്. ഭര്‍ത്താവ്: പരേതനായ രാജു (ചാണ്ടികുഞ്ഞ്) തെക്കെകണ്ണംപുറം. മക്കള്‍: ഡോ. ബിന്ദു വോഗ്റ്റ്, ബിനു ജോസഫ്. മരുമക്കള്‍: സ്റ്റെഫാൻ വോഗ്റ്റ്, ഡോ. മിത ബിനു.
മൃതദേഹം നാട്ടിലെത്തിച്ച് കുറിച്ചിത്താനം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
|
കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണി കുടുംബ കൂട്ടായ്മകൾ: മാർ ജോസഫ് സ്രാമ്പിക്കൽ
ലെസ്റ്റർ: ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബ കൂട്ടായ്മകൾ എന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. രൂപതയിലെ കുടുംബ കൂട്ടായ്മ ലീഡർമാർമാരുടെ രൂപതാ തല വാർഷിക സമ്മേളനത്തോടനുബന്ധിച്ച അർപ്പിച്ച വിശുദ്ധ കുർബാന മധ്യേ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഉയിർപ്പ് കാലത്തിൽ നാം ആയിരിക്കുമ്പോൾ ഈശോ ഉയിർത്തെഴുന്നെത്തിനോടൊപ്പം മനുഷ്യ വർഗം മുഴുവൻ ഉയിർത്തെഴുന്നേറ്റു എന്ന സത്യം നാം മനസിലാക്കണം. അതോടെ മിശിഹായുടെ മഹത്വത്തിൽ നാമും പങ്കു ചേരുകയാണ് ചെയ്യുന്നത്.
തിരുസഭയുടെ വലിയ കൂട്ടായ്മകളായ കുടുംബങ്ങളിലും ഇടവകകളിലും കൂട്ടായ്മകളിലും നാം സന്തോഷം കണ്ടെത്തണം. സ്നേഹത്തിന്റെ കൂട്ടായ്മകളിൽ നിന്നാണ് സന്തോഷം ഉണ്ടാകുന്നത്. കൂട്ടായ്മകളിലും കുടുംബങ്ങളിലും സഭയുടെ ആരാധനാക്രമം പരികർമം ചെയ്യപ്പെടണം.
പ്രാർഥന നിരതയായ തിരുസഭയുടെ മുഖമാണ് യാമ നമസ്കാരങ്ങളിൽ പ്രകടമാകുന്നത്. യാമ പ്രാർഥനകളിലെ സജീവ പങ്കാളിത്തം തിരുസഭയിലെ കുറവുകളെ പരിഹരിക്കുന്നതിനും ഉതകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രൂപതയിലെ മുഴുവൻ ഇടവക മിഷൻ പ്രൊപ്പോസഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബ കൂട്ടായ്മ ലീഡർമാർ പങ്കെടുത്ത സമ്മേളനം രാവിലെ ജപമാലയോടെയാണ് ആരംഭിച്ചത്.
തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റവ . ഫാ. ഹാൻസ് പുതിയാകുളങ്ങര കുടുംബ കൂട്ടായ്മകളുടെ ഉദ്ദേശ ലക്ഷ്യങ്ങളേയും പ്രവർത്തന രീതികളെയും പറ്റി സംസാരിച്ചു.
തുടർന്ന് വിവിധ ഗ്രൂപ്പുകളായി തിരിച്ചുള്ള ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അവതരണം എന്നിവയും നടന്നു. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസ് ഇൻ ചാർജ് റവ. ഫാ. ജോർജ് ചേലക്കൽ, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
കുടുംബ കൂട്ടായ്മ കമ്മീഷൻ കോഓർഡിനേറ്റർ ഷാജി തോമസിന്റെ നേതൃത്വത്തിൽ എല്ലാ റീജിയണുകളിലെയും കുടുബ കൂട്ടായ്മ റീജിയണൽ കോഓർഡിനേർമാർ, ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. റോമിൽ താമസിക്കുന്ന കാലടി കാഞ്ഞൂർ സ്വദേശി അനൂപ് കോഴിക്കാടൻ എന്ന യുവാവിനെയാണ് വ്യോമസേന രക്ഷിച്ചത്.
റോമിന് സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്താണ് അപകടം നടന്നത്. സമുദ്രനിരപ്പിൽ നിന്ന് 2,400 മീറ്റർ ഉയരത്തിലുള്ള മലയിലേക്ക് സാഹസികമായ കാൽനടയാത്രയ്ക്ക് പോയതായിരുന്നു അനുപും ഇറ്റാലിയൻ സുഹൃത്തും.
രാവിലെ യാത്ര തിരിച്ച ഇരുവരും കനത്ത മഞ്ഞു കാരണം ഉദേശിച്ച സമയത്ത് മലമുകളിൽ എത്താൻ സാധിച്ചില്ല. ഇതിനിടയിൽ അനൂപ് കാൽതെറ്റി മലയുടെ ചരിവിലേക്ക് പതിക്കുകയും മഞ്ഞിൽ പുതഞ്ഞുപോകുകയും ചെയ്തു.
രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും കൂടുതൽ താഴേയ്ക്ക് പതിച്ചു. അപകടം മനസിലാക്കി അനൂപ് ഇറ്റലിയിലെ എമർജസി നമ്പറിൽ വിളിച്ച് സഹായം അഭ്യർഥിച്ചു. ഉടൻ തന്നെ മലമുകളിലെ രക്ഷാപ്രവർത്തകരുടെ രണ്ട് ഹെലികോപ്റ്റർ എത്തി രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
രാത്രിയായതിനാൽ ശ്രമം ഉപേക്ഷിച്ചു രക്ഷാപ്രവർത്തകർ മടങ്ങി. അതേസമയം അവർ ഇറ്റാലിയൻ വ്യോമസേനയെ വിവരമറിയിച്ചു. ഇറ്റാലിയൻ വ്യോമസേനയുടെ രാത്രി പറക്കാൻ കഴിവുള്ള എച്ച്എച്ച്139ബി ഹെലികോപ്റ്റർ എത്തുകയും ചുരുങ്ങിയ സമയം കൊണ്ട് അനൂപിനെയും കൂടെയുള്ള ഇറ്റാലിയൻ യുവാവാവിനെയും രക്ഷപ്പെടുത്തി.
ഹൈപെർതെർമിയിലേയ്ക്ക് എത്തികൊണ്ടിരുന്ന അനൂപിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാനായതുകൊണ്ട് ജീവന് അപകടം കൂടാതെ വീട്ടിൽ തിരിച്ചെത്തി. ഇറ്റലിയിലെ പ്രമുഖ മാധ്യമങ്ങളും ചാനലുകളും വൻവാർത്ത പ്രാധാന്യത്തോടെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
ഇറ്റാലിയൻ വ്യോമസേന, സുരക്ഷസേന എന്നീ മീഡിയ പേജിലും സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഓരോ ജീവനയെയും സംരക്ഷിക്കുന്നതും മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കുന്നത് വീണ്ടും രാജ്യം തെളിയിച്ചു ഇരിക്കുന്നു എന്നതിന് ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവം.
രക്ഷാപ്രവർത്തകരുടെ സമയോചിത ഇടപെടലിനെ നിരവധിപേർ പ്രശംസിച്ചു. തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച എല്ലാവർക്കും അനൂപ് നന്ദി അറിയിച്ചു.
|
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും
ബെർലിൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷം വഷളാകുന്ന സാഹചര്യത്തിലാണ് ടെഹ്റാനിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനങ്ങളും ലുഫ്താൻസയും അനുബന്ധ കമ്പനിയായ ഓസ്ട്രിയൻ എയർലൈൻസും നിർത്തിവച്ചത്.
നിലവിലെ സാഹചര്യം പരിഗണിച്ച് ടെഹ്റാനിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങൾ ഈ മാസം 18 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് ലുഫ്താൻസ വക്താവ് അറിയിച്ചു. ഓസ്ട്രിയൻ എയർലൈൻസും ഈ മാസം ആറ് മുതൽ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
|
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു. ബെർലിൻ മൃഗശാലയിൽ താമസിക്കുന്ന ഫാറ്റുവിന്റെ ജന്മദിനം വിപുലമായി മൃഗശാല അധികൃതർ ആഘോഷിച്ചു.
ചില്ലകളും ഇലകളും ചീര, മുന്തിരി, വാഴപ്പഴം, തണ്ണിമത്തൻ എന്നിവയുൾപ്പെടെയുള്ള ഭക്ഷണങ്ങൾ ഫാറ്റുവിന് സമ്മാനമായി നൽകി. പ്രായവും ജന്മദിനവും കൃത്യമായ അറിയില്ലെങ്കിലും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായി ആണ് ഫാറ്റുവിനെ കണക്കാക്കുന്നത്.
1959ലാണ് ഫാറ്റു ആദ്യമായി ബെർലിനിൽ എത്തിയത്. ഫ്രഞ്ച് തുറമുഖ നഗരമായ മാർസെയിലിലെ ഒരു പബ്ബിൽ വിൽക്കാൻ വേണ്ടി ഒരു നാവികനാണ് ഫാറ്റുവിനെ ആദ്യമായി യൂറോപ്പിലെത്തിച്ചത്.
പിന്നീട് ഫാറ്റു ബെർലിൻ മൃഗശാലയിൽ എത്തി. അന്ന് ഏകദേശം രണ്ട് വയസ് പ്രായമുണ്ടായിരുന്നു. ഗൊറില്ലകൾക്ക് കാട്ടിൽ 35 വയസ് വരെയും മനുഷ്യ പരിചരണത്തോടെ 50 വയസ് വരെയുമാണ് സാധാരണഗതിയിൽ ജീവിക്കാന്‍ കഴിയുന്നത്.
അതേസമയം, ആരോഗ്യവാനായ ഫാറ്റുവിന് ഇനിയും ജീവിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്.
|
ഡെൽറ്റസിനെ റോമിൽ ആദരിച്ചു
റോം: ഇന്ത്യ ഇറ്റാലിയൻ സാംസ്കരിക സംഘടനയായ "തിയത്രോ ഇന്ത്യനോ റോമാ' ലോകനാടകദിനത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ യോഗാചാര്യ വിൻസെന്റ് ചക്കാലമറ്റത്തും സെക്രട്ടറി ബിന്നി ഒ.ജെയും ചേർന്ന് ഡെൽറ്റസിനെ പൊന്നാട അണിയിച്ചു.
വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ഫെസ്റ്റിവലുകളിൽ ഇന്ത്യൻ സമൂഹത്തിന് പ്രത്യേകിച്ച് കേരള കത്തോലിക്കാ സഭയുടെ പ്രധാന പരിപാടികൾക്കും റോമിൽ ക്വയറിനു നേതൃത്വം നൽകുകയും അത്തരം പരിപാടികൾക്ക് വേണ്ടി പ്രത്യേകം പാട്ടുകൾ ചിട്ടപ്പെടുത്തി വത്തിക്കാനിലെ പൊതുപരിപാടികളിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയാണ് ഡെൽറ്റസ്.
കൂടാതെ, മരിയൻ റേഡിയോയിലും ജീവനാദം എന്ന പരിപാടിയിലും മുഖ്യസാന്നിധ്യമാണ്. റോമിൽ നടന്ന "ആ മനുഷ്യൻ നീ തന്നെ' എന്ന സി.ജെ. തോമസിന്റെ മുഴുനീളൻ മലയാളനാടകത്തിനു ഇദ്ദേഹം പശ്ചാത്തലസംഗീതം നൽകിയിട്ടുണ്ട്.
ലോകനാടകദിനത്തിന്റെ ഭാഗമായി റോമിൽ നടത്തിയ ഈ പരിപാടി ഫാ. ബാബു പാണാട്ടുപറമ്പിൽ ഉദ്ഘടനം ചെയ്തു. ഡെൽറ്റസ് മുഖ്യ അതിഥിയായിരുന്നു. ഈ പരിപാടിയിൽ മാധവികുട്ടി എന്ന മലയാള എഴുത്തുകാരിയെ സെമിനാറിൽ പങ്കെടുത്തവർക്ക് പരിചയപ്പെടുത്തിയത് ഫ്ളവർ ജോസായിരുന്നു.
സെമിനാറിന് ശേഷം റിപ്പോർട്ട് വായനയും കണക്കുകൾ അവതരിപ്പിക്കലും നടന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾക്കൊപ്പം എ.സി. സ്റ്റീഫൻ അവതരിപ്പിച്ച "ഏകാകികൾ' എന്ന ഒറ്റയാൾ നാടകം പ്രേക്ഷകരുടെ കണ്ണ് നനയിച്ചു.
തിയത്രോ ഇന്ത്യനോ റോമാ നേതൃത്വം നൽകി അവതരിപ്പിച്ച 'പാട്ടും പാണാനാരും' എന്ന പരിപാടിയും കാണികൾക്കു പുത്തൻ കാഴ്ചാനുഭവം നൽകി. കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ജോബി ചൂരക്കൽ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ റോമിലെ പ്രമുഖവ്യക്തികളും കലാ സാഹിത്യരംഗത്തെ പ്രമുഖരും കുടുംബ സമേതം പങ്കെടുത്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ബെന്നിച്ചൻ ജോസഫ് പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.
|
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പാരീസ്: പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാരം ട്രക്ടറുകളുടെ ശബ്ദം, കോഴികളുടെ കൂവല്‍, പശുക്കളുടെ അമറല്‍, കൃഷിക്കുള്ള വളത്തിന്റെ മണം എന്നിവയെക്കുറിച്ച് ഇനി ഫ്രാന്‍സില്‍ പരാതിപ്പെടാനാവില്ല.
ഫാമുകള്‍, ബാര്‍, റസ്റ്ററന്റ്, മറ്റു ഷോപ്പുകള്‍ എന്നിവയ്ക്കു സമീപം താമസിക്കുന്നവർ ശബ്ദശല്യത്തെക്കുറിച്ചു പരാതിപ്പെട്ടാലും കേസെടുക്കില്ല. ഫ്രാന്‍സിലെ കോടതികളില്‍ ഇത്തരം നൂറുകണക്കിനു പരാതികൾ ഓരോവർഷവും എത്തിയിരുന്നു.
പരാതികളിലധികവും ഗ്രാമീണമേഖലയിലേക്കു താമസം മാറ്റിയ നഗരവാസികളില്നിന്നുള്ളതായിരുന്നു. എന്നാൽ, നാട്ടിൻപുറങ്ങളിലേക്കു മാറുന്നവർക്ക് അവിടെയുള്ളവർ ജീവിതരീതി മാറ്റണമെന്ന് ആവശ്യപ്പെടാൻ കഴിയില്ലെന്നു പുതിയ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു നീതിന്യായ മന്ത്രി എറിക് ഡ്യൂപോണ്ട് പറഞ്ഞു.
നാട്ടിന്‍പുറങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ നഗരങ്ങളില്‍തന്നെ തുടരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 2019ൽ കോഴി കൂവിയെന്ന പരാതിയുമായി അയല്‍വാസി ഫ്രഞ്ച് കോടതിയെ സമീപിച്ചപ്പോൾ ഗ്രാമങ്ങളില്‍ കോഴികള്‍ക്കു കൂവാമെന്നു കോടതി വിധിച്ചിരുന്നു.
ഇതിനു പിന്നാലെ വീട്ടിലെ തവളകള്‍ വലിയ ശബ്ദശല്യമുണ്ടാക്കുന്നുവെന്ന പരാതിയുമായി 92 വയസുള്ള ഒരാൾ കോടതിയിലെത്തി. ഈ കേസില്‍ തവളകളെ പിടികൂടി പ്രദേശത്തുനിന്നു മാറ്റാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ഇത്തരം കേസുകള്‍ വര്‍ധിച്ചതോടെ മൂന്നുവര്‍ഷം മുമ്പ് "സെൻസറി ഹെറിറ്റേജ്' നിയമം ഫ്രാന്‍സ് പാസാക്കിയെങ്കിലും കേസുകള്‍ തുടര്‍ന്നു. തുടര്‍ന്നാണു പുതിയ നിയമനിര്‍മാണത്തിന് ഫ്രഞ്ച് പാര്‍ലമെന്റ് തയാറായത്. പ്രതിപക്ഷമായ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ചില എംപിമാര്‍ നിയമത്തിനെതിരേ രംഗത്തെത്തിയെന്നു ഗാര്ഡിയന് പത്രം റിപ്പോര്‍ട്ട് ചെയ്തു.
|
ഗർഭിണിയായതിന്റെ പേരിൽ ജോലി നിഷേധിച്ചു; അയർലൻഡിൽ മലയാളി നഴ്സിന് 56,000 യൂറോ നഷ്ടപരിഹാരം
ഡബ്ലിന്‍: ഗര്‍ഭിണിയായതിന്റെ പേരില്‍ സ്ഥിരജോലി നിഷേധിക്കപ്പെട്ട മലയാളി നഴ്സിന് 56,000 യൂറോ (ഏകദേശം അരക്കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ വിധി. വര്‍ക്ക്പ്ലെയ്സ് റിലേഷന്‍സ് കമ്മീഷന് സെൽബ്രിഡ്ജിലെ നഴ്സ് ടീന മേരി ലൂക്കോസ് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഗര്‍ഭിണിയാണെന്ന കാരണത്താല്‍ നിശ്ചിതകാല കരാറിന് ശേഷം സ്ഥിരമായ കരാര്‍ നല്‍കിയില്ലെന്നായിരുന്നു പരാതി. തൊഴിലുടമ എംപ്ലോയ്മെന്റ് ഇക്വാലിറ്റി ആക്ട് വ്യവസ്ഥകള്‍ അനുസരിച്ചുള്ള മെറ്റേണിറ്റി അവകാശം നിഷേധിച്ചത് കണ്ടെത്തുകയായിരുന്നു.
വ്യവസ്ഥകള്‍ ലംഘിച്ചതിനുള്ള പരമാവധി പിഴയായ രണ്ട് വര്‍ഷത്തെ വേതനമാണ് നഴ്സിംഗ് ഹോം ഉടമകളായ റിയാദ കെയര്‍ ലിമിറ്റഡിന് പിഴയിട്ടത്. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വിവേചനം തൊഴില്‍ നിയമത്തിന്റെ ഏറ്റവും ഗുരുതരമായ ലംഘനങ്ങളില്‍ ഒന്നാണെന്ന് മുമ്പൊരു കേസിലും ലേബര്‍ കോടതി കണ്ടെത്തിയിരുന്നു.
|
അയർലൻഡിൽ കുഴഞ്ഞുവീണു മരിച്ച വിജേഷിന്റെ സംസ്കാരം തിങ്കളാഴ്ച
ഡബ്ലിൻ: മീത്ത് സ്റ്റാമുള്ളിനിൽ കഴിഞ്ഞദിവസം കുഴഞ്ഞുവീണു മരിച്ച മലയാളി യുവാവ് പി.കെ. വിജേഷിന്റ(32) സംസ്കാരം തിങ്കളാഴ്ച കോഴിക്കോട് താമരശേരി പുതുപ്പാടി വീട്ടുവളപ്പിൽ രാവിലെ 11ന് നടക്കും.
കൈതപ്പോയിൽ വെസ്റ്റ് പുതുപ്പാടി പുഴംകുന്നുമ്മേൽ വീട്ടിൽ വിജേഷ് അയർലൻഡിൽ രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് കുഴഞ്ഞുവീണു മരിച്ചത്. കുഞ്ഞിരാമൻ പത്മിനി ദമ്പതികളുടെ മകനാണ് വിജേഷ്. ഭാര്യ: ആതിര.
വിജേഷ് കൗണ്ടിമീത്ത് സ്റ്റാമുള്ളിനിലെ ടാൽബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ്വുഡ് എക്സ്റ്റൻഡഡ് കെയർ ഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് ജോലി നോക്കി വരികയായിരുന്നു. സഹോദരൻ മനേഷ്.
|
സിസേറിയനിലൂടെ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി നീനു; അഞ്ചാമന് മാമോദീസ നല്‍കിയത് മാർ സ്രാമ്പിക്കൽ
സ്റ്റീവനേജ്: അഞ്ചാമത്തെ കുഞ്ഞിനും സിസേറിയനിലൂടെ ജന്മം നൽകി നീനു ജോസ്. ആത്മീയ കാര്യങ്ങളിൽ ഏറെ തീക്ഷ്ണത പുലർത്തിപ്പോരുന്ന നീനുവും ഭർത്താവ് റോബിൻ കോയിക്കരയും ദെെവത്തിന്റെ അനുഗ്രഹം കൊണ്ടാണ് കുട്ടികൾക്ക് കുഴപ്പം കൂടാതെ ജന്മം നല്കാൻ സാധിച്ചതെന്ന് പറഞ്ഞു.
മാതൃത്വവും സന്താന ലബ്ദിയും ദൈവദാനമാണെന്നു വിശ്വസിക്കുന്ന ഇവർക്ക് ലഭിച്ച അഞ്ചാമത്തെ കുട്ടിയുടെ മാമ്മോദീസ കഴിഞ്ഞദിവസം സ്റ്റീവനേജ് സെന്റ് ഹിൽഡ ദേവാലയത്തിൽ വച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആണ് നൽകിയത്.
മാതാപിതാക്കളുടെ കരുണയും സ്നേഹവും നിസ്വാർഥമായ ത്യാഗവുമാണ് ഓരോ ജന്മങ്ങളെന്നും മാമോദീസയിലൂടെ ദൈവസമക്ഷം കുഞ്ഞിനെ സമ്പൂർണമായി സമർപ്പിക്കുകയാണെന്നും ദൈവത്തിന്റെ വാക്കുകളും നിയമങ്ങളും പാലിക്കുവാൻ അതിനാൽത്തന്നെ ഓരോ ക്രൈസ്തവനും ബാധ്യസ്ഥനാണെന്നും മാർ സ്രാമ്പിക്കൽ ഉദ്ബോധിപ്പിച്ചു.
റോബിൻ നീനു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ഏറെ ആഘോഷമായാണ് സ്റ്റീവനേജ് സെന്റ് സേവ്യർ പ്രോപോസ്ഡ് മിഷൻ ഏറ്റെടുത്തു നടത്തിയത്. പിതാവിന്റെ സെക്രട്ടറി റവ. ഡോ. ടോം സിറിയക്ക് ഓലിക്കരോട്ടും ഫാ. അനീഷ് നെല്ലിക്കലും സഹകാർമികരായി.
പ്രോപോസ്ഡ് മിഷന് വേണ്ടി ട്രസ്റ്റി അലക്സ് സ്വാഗതം പറഞ്ഞു. റോബിൻ കോയിക്കര നന്ദി പ്രകാശിപ്പിച്ചു. രണ്ടു വർഷം മുമ്പാണ് റോബിനും നീനുവും നാലുമക്കളുമായി സ്റ്റീവനേജിൽ വന്നെത്തുന്നത്.
ടാറ്റ കൺസൾട്ടൻസി സർവീസസിൽ ചീഫ് ആർക്കിടെക്റ്റായി ജോലി നോക്കുന്ന റോബിൻ, കോങ്ങോർപ്പിള്ളി സെന്റ് ജോർജ് ഇടവാംഗങ്ങളായ കോയിക്കര വർഗീസ് ലൂസി ദമ്പതികളുടെ മകനാണ്.
കുട്ടികളെ പരിപാലിക്കുന്നതിനും കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനുമായി നീനു ഉദ്യോഗത്തിനു പോകുന്നില്ല. കൊച്ചിയിൽ സെന്റ് ലൂയിസ് ചർച്ച് മുണ്ടംവേലി ഇടവകാംഗം ജോസഫ് ഫ്രാൻസീസ് കുന്നപ്പിള്ളി മറിയ തോമസ് ദമ്പതികളുടെ മകളായ നീനു നാട്ടിൽ എസ്ബിഐ ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു.
സീറോമലബാർ സഭയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്ന നീനു റോബിൻ കുടുംബത്തിലെ മൂത്തമകൾ മിഷേൽ ട്രീസാ റോബിൻ ബാർക്ലെയ്സ് അക്കാദമിയിൽ ഇയർ 11ൽ പഠിക്കുന്നു. ഇംഗ്ലീഷിൽ ബുക്ക് പബ്ലിഷ് ചെയ്തിട്ടുള്ള മിഷേൽ പഠനത്തിലും പഠ്യേതര രംഗങ്ങളിലും മിടുക്കിയാണ്.
മൂത്ത മകൻ ജോസഫ് റോബിൻ ബാർക്ലെയ്സ് അക്കാദമിയിൽത്തന്നെ ഇയർ നയൻ വിദ്യാർഥിയാണ്. കായികരംഗത്തും മിടുക്കനായ ജോസഫ് ഫുട്ബോളിൽ ബെഡ്വെൽ റേഞ്ചേഴ്സ് അണ്ടർ 14 ടീമിലെ മികച്ച കളിക്കാരനാണ്. വ്യക്തിഗത മികവിന് നിരവധി ട്രോഫികളും മെഡലുകളും നേടിയിട്ടുമുണ്ട്.
മൂന്നാമത്തെ കുട്ടി ജോൺ വർഗീസ് സെന്റ് വിൻസെന്റ് ഡി പോൾ സ്കൂളിൽ റിസപ്ഷനിലാണ് പഠിക്കുന്നത്. നാലാമത്തെ മകൾ ഇസബെല്ലാ മരിയയ്ക്ക് മൂന്ന് വയസും ഇപ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൽ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച അഞ്ചാമനായ പോളിന് രണ്ട് മാസവും പ്രായമുണ്ട്.
|
കാബിന് ക്രൂവുമായി ശമ്പള കരാറിലെത്തി ലുഫ്താന്‍സ
ഫ്രാങ്ക്ഫര്‍ട്ട്: കാബിൻ ക്രൂവിനുള്ള ശമ്പളം വർധിപ്പിക്കുമെന്ന് ജർമൻ എയർലെെൻസായ ലുഫ്താന്‍സ. ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ലുഫ്താന്‍സയുടെ തീരുമാനം.
16.5 ശതമാനം ശമ്പള വർധന കാബിൻ ക്രൂവിലെ അംഗങ്ങളായ ഏകദേശം 19,000 പേർക്ക് 2026 അവസാനത്തോടെ ലഭിക്കുമെന്നാണ് ട്രേഡ് യൂണിയന് പ്രതിനിധികൾ അറിയിച്ചത്. സ്റ്റാഫിന് 3,000 യൂറോ പണപ്പെരുപ്പ നഷ്ടപരിഹാര പേയ്മെന്റും ലഭിക്കും.
അതനുസരിച്ച് ബോണസുകളും മറ്റ് ആനുകൂല്യങ്ങളും വർധിക്കും. ശമ്പള വർധന ആവശ്യപ്പെട്ട യുഎഫ്ഒ യൂണിയന് കഴിഞ്ഞ മാസങ്ങളില്‍ പണിമുടക്കിയിരുന്നു. ഇതോടെ നിരവധി വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നു.
ഇത് ജർമൻ പണിമുടക്ക് സമ്പദ് വ്യവസ്ഥയെയും യാത്രക്കാരെയും ഒരുപോലെ ബാധിച്ചു. ഘട്ടം ഘട്ടമായിട്ടായിരിക്കും ശമ്പളം വര്‍ധന നടപ്പാക്കുക.
|
ജര്‍മന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം
ബെര്‍ലിന്‍: റഷ്യന്‍ സഹായത്തോടെ ജര്‍മന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ ജര്‍മനിയിലെ റാഡിക്കല്‍ തീവ്രഗ്രൂപ്പായ "റൈഷ്സ്ബുര്ഗര്' പ്രസ്ഥാനത്തിന്റെ അഫിലിയേറ്റുകള്‍ പദ്ധതിയിട്ടിരുന്നതായി ഹാംബുര്‍ഗിലെ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
ജര്‍മനിയിലെ റാഡിക്കല്‍ റൈഷ്സ്ബുര്ഗര് ഗ്രൂപ്പുകള്‍ ജര്‍മന്‍ ഭരണകൂടം പൊളിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വടക്കന്‍ ജര്‍മന്‍ നഗരമായ ഹാംബുര്‍ഗില്‍ തീവ്രവാദ സംഘടനയെ പിന്തുണച്ചുവെന്നാരോപിച്ച് 66 കാരനായ ഒരാള്‍ക്കെതിരേ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു.
ജര്‍മന്‍ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രാജ്യദ്രോഹകരമായ ഒരു സംരംഭം തയാറാക്കാന്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത കുറ്റങ്ങള്‍ ഉള്‍പ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മനിയെയോ അതിന്റെ നിയമങ്ങളെയോ സ്ഥാപനങ്ങളെയോ "റൈഷ്സ്ബുര്ഗര്' പ്രസ്ഥാനം അംഗീകരിക്കുന്നില്ല.
ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മ്മനിയുടെ ലിബറല്‍ ഡെമോക്രാറ്റിക് അടിസ്ഥാന ക്രമത്തിന് പകരം 1871ലെ ജര്‍മന്‍ "റൈഷ്സ്ബുര്ഗര്" ഭരണഘടനയുടെ മാതൃകയിലുള്ള ഒരു സ്വേച്ഛാധിപത്യ ഭരണസംവിധാനം സ്ഥാപിക്കാനാണ് യുണൈറ്റഡ് പാട്രിയറ്റ്സ് ഓഫ്ഷൂട്ട് ശ്രമിക്കുന്നത്. 100ലധികം വെടിയുണ്ടകളുള്ള തോക്ക് അനധികൃതമായി കൈവശം വച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
ഹാംബുര്‍ഗ് പബ്ളിക് പ്രോസിക്യൂട്ടര്‍ ഓഫീസ് പറയുന്നതനുസരിച്ച്, ഒരു പുതിയ സംസ്ഥാനം സ്ഥാപിക്കുന്നതിന് പുടിന്റെ സൈനിക, രാഷ്ട്രീയ പിന്തുണ അവര്‍ പ്രതീക്ഷിച്ചിരുന്നു.
1871ലെ ജര്‍മനിയുടെ സാമ്രാജ്യത്വ ഭരണഘടന പുനഃസ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒന്നിലധികം ടെലിഗ്രാം ഗ്രൂപ്പുകള്‍ സംഘടിപ്പിച്ചതായും സംശയിക്കുന്നു. കുറ്റം തെളിഞ്ഞാല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
|
യുകെ ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ലണ്ടൻ: യുകെയിലെ ക്നാനായ കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമായി സ്ഥാപിതമായ 15 ക്നാനായ മിഷനുകളുടെ നേതൃത്വത്തില്‍ ഈ മാസം 20ന് നടത്തപ്പെടുന്ന രണ്ടാമത് ക്നാനായ കുടുംബ സംഗമത്തിന് വാഴ്വ് 24 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
യുകെയില്‍ ക്നാനായക്കാരുടെ കൂട്ടായ്മകള്‍ ഏറെയുണ്ടെങ്കിലും കോട്ടയം അതിരൂപതയോട് ചേര്‍ന്നു നിന്നുകൊണ്ട് നടത്തുന്ന ഈ കൂട്ടായ്മ വാഴ്വിന്റെ യുകെയിലെ 15 ക്നാനായ മിഷനുകളും ഒന്നു ചേര്‍ന്ന് അണിനിരക്കുന്ന ഒരു വിശ്വാസ പാരമ്പര്യ പൈതൃക സമന്വയ മഹാസംഗമമായിട്ടാണ് യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസികള്‍ ഉറ്റുനോക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാര്‍ രൂപതയില്‍ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറാള്‍ സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.
യുകെയില്‍ അനേക മഹാസംഗമങ്ങളുടെ വേദിയായിട്ടുള്ള ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്വന്ഷന് സെന്ററിലാണ് വാഴ്വിന്റെ ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. ഏവര്‍ക്കും സുപരിചിതവും ഏത് ഭാഗത്തുനിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നതുമാണ് യുകെയുടെ മധ്യഭാഗത്ത് നിലകൊള്ളുന്ന ഈ സെന്ററിന്റെ വലിയ പ്രത്യേകത.
കൂടാതെ അനേകായിരങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സീറ്റിംഗ് സംവിധാനങ്ങളും വിശാലമായ കാര്‍പാര്‍ക്കിംഗും ഇതിന്റെ മാറ്റ് കൂട്ടുന്നു. വാഴ്വിന് വേണ്ടി വിവിധ കമ്മിറ്റികള്‍ നാളുകള്‍ക്ക് മുമ്പേതന്നെ തികഞ്ഞ സംഘാടക മികവോടെ പരിപാടികളുടെ ക്രമീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
മികച്ച പബ്ലിസിറ്റി കമ്മിറ്റിയുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം വഴിയായി ലോകമെമ്പാടുമുള്ള ക്നാനായക്കാര്‍ വാഴ്വിനെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതോടൊപ്പംതന്നെ മധ്യസ്ഥ പ്രാര്‍ഥന (Intercession & prayer) കമ്മിറ്റി ആറു മാസങ്ങള്‍ക്ക് മുമ്പുതന്നെ പരിപാടിയുടെ വിജയത്തിനായുള്ള മധ്യസ്ഥ പ്രാര്‍ഥനകള്‍ ആരംഭിക്കുകയും പ്രയര്‍ കാര്‍ഡുകള്‍ മിഷനുകള്‍ വഴിയായി എല്ലാ ഭവനങ്ങളിലും എത്തിക്കുകയും ചെയ്തു.
യുകെയിലെ ക്നാനായ കത്തോലിക്കാ മിഷനുകളുടെ ആഭിമുഖ്യത്തില്‍ ജനുവരി 27ന് സംഘടിപ്പിച്ച പുറത്തുനമസ്കാര പ്രാര്‍ഥനയ്ക്ക് ശേഷം വാഴ്വിന്റെ ടിക്കറ്റ് വിതരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 15 മിഷനുകളിലായി വാഴ്വിന്റെ ടിക്കറ്റ് വിതരണ ഉദ്ഘാടനവും നടന്നു.
പ്രവാസി ക്നാനായ സമൂഹം കോട്ടയം അതിരൂപതയോട് ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ആദ്യമായി അതിഗംഭീരമായി സംഘടിപ്പിച്ച വാഴ്വിന്റെ മനോഹാരിതയുടെ അനുഭവത്തില്‍ ഈ വര്‍ഷം യുകെയിലെ ക്നാനായ ജനത വളരെ ആവേശ പൂര്‍വമാണ് വാഴ്വിന്റെ ടിക്കറ്റുകള്‍ വാങ്ങുന്നത്.
യു.കെ. യിലെ മഹാസംഗമങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി പ്രവേശന പാസ്സില്‍ അതിശയിപ്പിക്കുന്ന വിലക്കുറവില്‍ പ്രവേശന പാസുകൾ നല്‍കുന്നതും സ്റ്റുഡന്റസിന് സൗജന്യ പാസ്സ് അനുവദിച്ചിരിക്കുന്നതും ഈ വര്‍ഷത്തെ ഫിനാന്‍സ് & രജിസ്ട്രേഷന് കമ്മിറ്റിയുടെ മികവ് വിളിച്ചോതുന്നു.
കൂടാതെ അന്നേ ദിവസത്തെ മുഴുവന്‍ പരിപാടികളും ഏറ്റവും മികവുറ്റതാക്കാന്‍ റിസപ്ഷന്, ഗസ്റ്റ് മാനേജ്മെന്റ്, ലിറ്റര്‍ജി, പ്രോഗ്രാം, ക്വയര്‍, ഫുഡ്, ഹെല്‍ത്ത് & സേഫ്റ്റി, ട്രാഫിക്ക് & ട്രാന്സ്പോര്ട്ടേഷന്, ഡെക്കറേഷന് & ടൈം മാനേജ്മെന്റ്, വെന്യൂ & ഫെസിലിറ്റീസ് തുടങ്ങിയ നിരവധിയായ കമ്മിറ്റികള്‍ അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
ഭക്തിനിര്‍ഭരമായ വി. കുര്‍ബാനയും വ്യത്യസ്തതയാര്‍ന്ന കലാപരിപാടികളും ക്നാനായ പൈതൃക പാരമ്പര്യങ്ങള്‍ വിളിച്ചൊതുന്ന സ്റ്റേജ് ഷോകളും പ്രവര്‍ത്തന പരിചയമുള്ള സംഘാടക പാടവവും നിറഞ്ഞു നില്ക്കുന്ന വാഴ്വിനെ ഏവരും നിറഞ്ഞ മനസോടെ ഏറ്റെടുത്തു കഴിഞ്ഞു.
യുകെയിലെ ക്നാനായ ജനങ്ങള്‍ക്ക് അവിസ്മരണീയദിനമായ വാഴ്വ് 24ന്റെ വേദി വിശിഷ്ടാതിഥികളെക്കൊണ്ട് സംമ്പുഷ്ടമാണ്. ക്നാനായ ജനതയുടെ വലിയ മെത്രാപ്പോലീത്തായും കോട്ടയം അതിരൂപതയുടെ തലവനുമായ മാര്‍ മാത്യു മൂലക്കാട്ട് പിതാവാണ് ഈ വര്‍ഷവും എത്തുന്നത് എന്നത് വാഴ്വിനെ പ്രൗഢഗംഭീരമാക്കും.
കൂടാതെ അഭി. കുര്യന് വയലുങ്കല്‍ പിതാവ്, ഗ്രേറ്റ് ബ്രിട്ടണ് സീറോമലബാര്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരോടൊപ്പം യുകെയിലെ മറ്റ് വിശിഷ്ട വ്യക്തികളും വേദിയില്‍ അതിഥികളായി എത്തുന്നു.
കൂടാതെ കെസിവെെഎൽ കോട്ടയം അതിരൂപത പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫനും വാഴ്വിന് അതിഥിയായി എത്തുന്നു. ബംഗളൂരുവിൽ എംഎ ഇംഗ്ലീഷ് അവസാന വർഷ വിദ്യാർത്ഥിയായിരിക്കുന്ന കാലയളവിൽ തന്നെ തന്റെ ഇരുപത്തി രണ്ടാം വയസിൽ ജനാധിപത്യ ഇന്ത്യയിൽ രാഷ്ട്രീയമായി മുന്നേറ്റം നടത്താൻ സാധിച്ച വ്യക്തിയാണ് ജോണീസ്.
ഇന്ത്യയിലെ തന്നെ ഏറ്റവും ചെറുപ്പക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് എന്ന ബഹുമതി നേടാൻ സാധിച്ച വ്യക്തിയാണ് അദ്ദേഹം. ക്നാനായ യുവജനതയെ നയിച്ച് കൊണ്ടിരിക്കുന്ന ജോണിസിന് വാഴ്വിലൂടെ യുകെയിലെ യുവജനങ്ങളെ നേരിൽ കാണുന്നതിനും സംവദിക്കുന്നതിനും ക്നാനായ മിഷൻ കുടുംബ സംഗമം അവസരം ഒരുക്കുന്നു.
ഈ മാസം 20ാം തീയതി യുകെയിലെ ക്നാനായ സമൂഹത്തിന് ദൈവാനുഗ്രഹത്തിന്റെ ദിനം കൂടിയാണ്. വാഴ്വ് എന്ന പേരിനെ അന്വര്‍ഥമാക്കും വിധം കുര്‍ബാനയുടെ ആരാധനയോടെയും ആശീര്‍വാദത്തോടെയും രാവിലെ 10ന് പരിപാടികള്‍ ആരംഭിക്കും.
10.30ന് അഭി. മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ യുകെയിലെ ക്നാനായ വൈദികരുടെ സഹകാര്മികത്വത്തില് പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. ഉച്ചഭക്ഷണത്തെ തുടര്‍ന്ന് ക്നാനായ സിംഫണി, പൊതുസമ്മേളനം എന്നിവയ്ക്ക് ശേഷം യുകെയിലെ എല്ലാ മിഷനുകളില്‍നിന്നുമുള്ള കലാപ്രതിഭകളുടെ മികവുറ്റ പരിപാടികള്‍ വേദിയില്‍ അരങ്ങേറും.
രാത്രി 7.30 ഓടെ പരിപാടികള്‍ക്ക് തിരശീല വീഴുമെന്ന് ജനറല്‍ കണ്‍വീനര്‍ എബി നെടുവാമ്പുഴ അറിയിച്ചു. തങ്ങളുടെ വിശ്വാസപ്രഘോഷണദിനമായും ക്നാനായ പൈതൃക പാരമ്പര്യങ്ങളുടെ ഉണര്ത്തുപാട്ടായും സൗഹൃദസംഗമ കൂട്ടായ്മ വേദിയായും മാറുന്ന വാഴ്വിനെ യുകെയിലെ ക്നാനായ ജനത തികഞ്ഞ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
|
ഫ്രാൻസിൽ കത്തിക്കുത്ത്; ഒരാൾ കൊല്ലപ്പെട്ടു
പാരീസ്: തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ബോർഡോ നഗരത്തിലുണ്ടായ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. മരിച്ചയാളും പരിക്കേറ്റയാളും അൾജീരിയൻ വംശജരാണ്. ബുധനാഴ്ചയായിരുന്നു സംഭവം. റംസാൻ ദിനത്തിൽ മദ്യപിച്ചതിന്റെ പേരിലാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നു സാക്ഷിമൊഴി ലഭിച്ചതായി പോലീസ് അറിയിച്ചു.
|
സഹാറ പൊടിപടലം യൂറോപ്പിനെ ആശങ്കയിലാക്കി
ബര്‍ലിന്‍: അസാധാരണമായ സഹാറ പൊടിപടലം യൂറോപ്പിലെത്തിയത് ആശങ്കയുണര്‍ത്തി. തെക്കന്‍ ഫ്രാന്‍സിലെ ഫ്രഞ്ച് റിവിയേര നഗരമായ നൈസിന് മുകളില്‍ ആകാശത്തിന് മഞ്ഞനിറം നല്കുന്ന സഹാറയില്‍ നിന്ന് വീശിയടിക്കുന്ന കട്ടിയുള്ള മണല്‍പ്പൊടിയാണ് യൂറോപ്പിനെ ഇപ്പോള്‍ പേടിപ്പെടുത്തുന്നത്.
മാര്‍ച്ച് 27 മുതല്‍ സഹാറ മരുഭൂമിയില്‍ നിന്നും വടക്കേ ആഫ്രിക്കയില്‍ നിന്നും വീശിയടിക്കുന്ന മണലാണ് ഈ നിറത്തിന് കാരണം. സഹാറയില്‍ നിന്നുള്ള അസാധാരണമായ പൊടിപടലങ്ങള്‍ യൂറോപ്പിന്റെ ചില ഭാഗങ്ങളെ ശ്വാസം മുട്ടിക്കുന്നതായി ഭൂഖണ്ഡത്തിന്റെ കാലാവസ്ഥാ നിരീക്ഷകര്‍പറഞ്ഞു, ഇത് മോശം വായുവിന്റെ ഗുണനിലവാരം പരിമിതിപ്പെടുത്തുകയും ജനലുകളും കാറുകളും അഴുക്കില്‍ പൊതിയുകയുമാണ് ചെയ്യുന്നത്.
സമീപ ആഴ്ചകളില്‍ ഇത്തരത്തിലുള്ള മൂന്നാമത്തേത്, തെക്കന്‍ യൂറോപ്പിലേക്ക് മൂടല്‍മഞ്ഞുള്ള അവസ്ഥകള്‍ കൊണ്ടുവരികയാണെന്നും വടക്കോട്ട് സ്കാന്‍ഡിനേവിയ വരെ വ്യാപിക്കുമെന്നും കോപ്പര്‍നിക്കസ് അറ്റ്മോസ്ഫിയര്‍ മോണിറ്ററിംഗ് സര്‍വീസ് പറഞ്ഞു. സമീപ ദിവസങ്ങളില്‍ യൂറോപ്പിന്റെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് ജര്‍മനിയില്‍ ചൂട് കൂടിയ കാലാവസ്ഥ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടതാണ്.
സഹാറന്‍ പൊടിപടലങ്ങള്‍ യൂറോപ്പില്‍ എത്തുന്നത് അസാധാരണമല്ലെങ്കിലും, സമീപ വര്‍ഷങ്ങളില്‍ അത്തരം എപ്പിസോഡുകളുടെ തീവ്രതയിലും ആവൃത്തിയിലും വര്‍ധനവുണ്ടായിട്ടുണ്ട്, ഇത് അന്തരീക്ഷ ചംക്രമണ രീതികളിലെ മാറ്റത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും പുതിയ എപ്പിസോഡ് പല രാജ്യങ്ങളിലും വായുവിന്റെ ഗുണനിലവാരം മോശമാകാന്‍ കാരണമായി, ആളുകളില്‍ മൂക്കിനെയും തൊണ്ടയെയും അലോസരപ്പെടുത്തുന്ന മണല്‍, പൊടി തുടങ്ങിയ പരുക്കന്‍ കണങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ സുരക്ഷിത പരിധി ഇതിനകം ചില സ്ഥലങ്ങളില്‍ കവിഞ്ഞിരിക്കുകയാണ്.
സ്പെയിനിലെ ഐബീരിയന്‍ പെനിന്‍സുലയെയാണ് ഏറ്റവും കൂടുതല്‍ ഇത് ബാധിച്ചത്, എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുടെ ചില ഭാഗങ്ങളിലും അന്തരീക്ഷ മലിനീകരണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്
|
കര്‍ശനമായ മൈഗ്രേഷന്‍ നിയമങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റിന്റെ പച്ചക്കൊടി
ബ്രസല്‍സ്: യൂറോപ്യൻ യൂണിയിലേക്കുള്ള ക്രമരഹിതമായ കുടിയേറ്റം കുറയ്ക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്റെ അഭയ സമ്പ്രദായത്തിലെ നാഴികക്കല്ലായ പരിഷ്കരണത്തിന് വോട്ട് ചെയ്തു.
പുതിയ നിയമങ്ങള്‍ അംഗീകരിച്ചാല്‍ 2026ല്‍ പ്രാബല്യത്തില്‍ വരും. യൂറോപ്യന്‍ യൂണിയിലെ എല്ലാ അംഗങ്ങളെയും തൃപ്തിപ്പെടുത്തുന്ന കുടിയേറ്റത്തെക്കുറിച്ചുള്ള ഒരു ക്രമീകരണം കണ്ടെത്താന്‍ വര്‍ഷങ്ങളായി പാടുപെടുകയായിരുന്നു.
യൂറോപ്യൻ യൂണിയൻ മൈഗ്രേഷന്‍, അസൈലം നിയമങ്ങളിലെ വ്യാപകമായ പരിഷ്കാരങ്ങളാണ് പാര്‍ലമെന്റില്‍ വോട്ടിനിട്ടത്.
അസാധുവായ അപേക്ഷകള്‍ നിരസിക്കുന്നത് ത്വരിതപ്പെടുത്തുന്നതിലൂടെയും അഭയ അഭ്യര്‍ഥനകള്‍ പ്രോസസ്സ് ചെയ്യുന്നതിന്റെ ഭാരം അംഗരാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ തുല്യമായി പങ്കിടുന്നതിലൂടെയും ബ്ലോക്കിലേക്കുള്ള കുടിയേറ്റത്തിന്റെ ആഘാതം നിയന്ത്രിക്കാന്‍ പുതിയ ഇയു അഭയവും കുടിയേറ്റ ഉടമ്പടിയും ലക്ഷ്യമിടുന്നു.
യാഥാസ്ഥിതിക, ലിബറല്‍ നിയമനിര്‍മ്മാതാക്കളും വടക്കന്‍, തെക്കന്‍ യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളോളം നീണ്ട വാഗ്വാദത്തിന് ശേഷമാണ് വോട്ടെടുപ്പ് നടക്കുന്നത്, 2023 ല്‍ യൂറോപ്യന്‍ യൂണിയന് അഭയ അപേക്ഷകള്‍ ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
നിയമം അംഗീകരിക്കുകയും യൂറോപ്യന്‍ യൂണിയന് മന്ത്രിമാര്‍ സ്ഥിരീകരിക്കുകയും ചെയ്താല്‍, യൂറോപ്യന്‍ യൂണിയന്റെ അഭയ സമ്പ്രദായത്തിലെ മാറ്റങ്ങള്‍ 2026~ല്‍ പ്രാബല്യത്തില്‍ വരും.
വേഗത്തിലുള്ള പരിശോധനയും വേഗത്തിലുള്ള നാടുകടത്തലും പുതിയ സംവിധാനത്തിന് കീഴില്‍, യൂറോപ്യന്‍ യൂണിയനിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ മുഖത്തിന്റെയും വിരലടയാളത്തിന്റെയും ബയോമെട്രിക് റീഡിംഗ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍, ആരോഗ്യ, സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാകും.
ഏത് കുടിയേറ്റക്കാര്‍ക്കാണ് ത്വരിതപ്പെടുത്തിയതോ സാധാരണമായതോ ആയ അഭയ അപേക്ഷാ പ്രക്രിയ ലഭിക്കേണ്ടതെന്നും ഏതൊക്കെ കുടിയേറ്റക്കാര്‍ക്കാണ് അവരുടെ ഉത്ഭവ രാജ്യത്തേക്കോ യാത്ര ചെയ്യുന്ന രാജ്യത്തേക്കോ തിരിച്ചയക്കേണ്ടതെന്നും നിര്‍ണയിക്കാന്‍ ഈ നടപടിക്രമം ലക്ഷ്യമിടുന്നു.
അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്വതന്ത്രമായ നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ രാജ്യങ്ങള്‍ ബാധ്യസ്ഥരായതിനാല്‍ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കണം.
|
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഈസ്റ്റർ ഈദ് വിഷു ആഘോഷം 27ന്
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കുന്ന ഈസ്റ്റർ ഈദ് വിഷു ആഘോഷം താമരശേരി ബിഷപ്പ് മാർ റെമിജിയോസ് മറിയ പോൾ, ഇഞ്ചനാനിയൽ, പാണക്കാട സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, സാമൂഹ്യപ്രവർത്തകനും ആത്മീയ ഗുരുവും ശാന്തിഗ്രാം ആശ്രമം ജനറൽ സെക്രട്ടറിയുമായ സ്വാമി ഗുരുരത്ന ജ്ഞാനതപസിയും ചേർന്ന് ഈ മാസം 27ന് വൈകുന്നേരം മൂന്നിന് (യുകെ സമയം), 7.30 (ഇന്ത്യൻ സമയം) വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഉദ്ഘാടനം ചെയ്യും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, റീജിയൺ, ഫോറംസ്, പ്രൊവിൻസ് ലീഡേഴ്സിനോടൊപ്പം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രവാസി കലാകാരന്മാർ പങ്കെടുക്കുന്ന വൈവിധ്യമാർന്ന വിവിധ കലാപാരിപാടികളോടെയാണ് ഈ വർഷം ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.
ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൺ നടത്തി കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിയുടെ പതിമൂന്നാം സമ്മേളനമാണ് ഈ മാസം 27ന് ഈസ്റ്റർ ഈദ് വിഷു ആഘോഷിക്കുന്നത്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി തുടങ്ങിയിരിക്കുന്ന ഈ കലാസാംസ്കാരികവേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
ഈ കലാസാംസ്കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കാനും (കവിതകൾ, ഗാനങ്ങൾ, ഡാൻസുകൾ തുടയങ്ങിയവ ആലപിക്കുവാനും അവതരിപ്പിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൺ സ്വാഗതം ചെയ്യുന്നു.
|
കുടുംബവീസ നിയമം വീണ്ടും കർശനമാക്കി ബ്രിട്ടൻ; വരുമാന പരിധി വർധിപ്പിച്ചു
ലണ്ടൻ: കുടുംബവീസ സ്പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന പരിധി വർധിപ്പിച്ച് യുകെ. 55 ശതമാനത്തിന്റെ വർധനവാണു വരുമാനപരിധിയിൽ വരുത്തിയിരിക്കുന്നത്.
കുടുംബവീസ ലഭിക്കണമെങ്കിൽ ഇനിമുതൽ കുറഞ്ഞത് 29,000 പൗണ്ട് വരുമാനം വേണ്ടിവരും. വ്യാഴാഴ്ച പ്രഖ്യാപിച്ച നിയമം ഉടൻ പ്രാബല്യത്തിൽ വന്നു. നേരത്തെ കുറഞ്ഞ വരുമാന പരിധി 18,600 പൗണ്ടായിരുന്നു.
അടുത്തവർഷം ആദ്യത്തോടെ ഇത് 38,700 ആയി ഉയർത്തും. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആണ് പുതിയ തീരുമാനം. പ്രതിവർഷം 7,45,000 എന്ന നിലയിൽനിന്ന് മൂന്ന് ലക്ഷത്തിലേക്ക് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം.
നേരത്തെ വിദ്യാർഥി വീസയിലും ബ്രിട്ടൻ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു.
|
പാരീസിൽ മലയാളി വിദ്യാർഥികളുടെ താമസസ്ഥലത്ത് തീപിടിത്തം
പാരീസ്: പാരീസിൽ മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ വൻതീപിടിത്തം. കൊളംബസില്‍ വിദ്യാർഥികൾ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിലാണു കഴിഞ്ഞ ദിവസം വൈകുന്നേരം തീപിടിത്തമുണ്ടായത്.
ഒരു വിദ്യാര്‍ഥിക്കു പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മൊബൈൽ ഫോണും ധരിച്ചിരുന്ന വസ്ത്രവും ഒഴികെ മറ്റെല്ലാം കത്തിനശിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും സർട്ടിഫിക്കറ്റുകളും നശിച്ചു.
നഷ്ടപ്പെട്ട രേഖകള്‍ ലഭിക്കാൻ എംബസിയുടെ സഹായം തേടിയിരിക്കുകയാണു വിദ്യാര്‍ഥികൾ.
|
യുകെയിൽ അനധികൃതമായി ജോലി ചെയ്തുവന്ന 12 ഇന്ത്യക്കാർ അറസ്റ്റിൽ
ലണ്ടൻ: യുകെയിൽ അനധികൃതമായി ജോലി ചെയ്തുവന്ന 12 ഇന്ത്യക്കാരെ ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്തു. വീസ വ്യവസ്ഥകൾ ലംഘിച്ച കുറ്റത്തിന് ഒരു സ്ത്രീയുൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത്. ഇവർ കേക്ക്, കിടക്ക ഫാക്ടറികളിൽ ജോലി ചെയ്തുവരികയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്. ഇംഗ്ലണ്ട് വെസ്റ്റ് മിഡ്ലാൻഡ് മേഖലയിലെ കിടക്കനിർമാണ കമ്പനിയിൽ ജോലി ചെയ്തുവന്ന ഏഴ് പേരും തൊട്ടടുത്ത കേക്ക് ഫാക്ടറിയിൽ ജോലി ചെയ്തുവന്ന നാല് പേരുമാണ് ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റിന്റെ പിടിയിലായത്.
ഒരു വീട്ടിൽ ജോലിക്കു നിന്ന സ്ത്രീയും അറസ്റ്റിലായി. അറസ്റ്റിലായ നാലുപേരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനായി തടങ്കലിലാക്കി. എട്ടുപേരെ ഇമിഗ്രേഷൻ ഓഫീസിൽ പതിവായി റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയിൽ ജാമ്യത്തിൽവിട്ടു.
നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിക്കു നിർത്തിയ കുറ്റത്തിന് രണ്ട് കമ്പനികൾക്കും വൻതുക പിഴചുമത്തപ്പെടാം.
|
സർഗം സ്റ്റീവനേജ്’ സംഘടിപ്പിക്കുന്ന ഓൾ യുകെ ഏകദിന റമ്മി മത്സരം മേയ് നാലിന്
സ്റ്റീവനേജ്: സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന അഖില യു കെ ചീട്ടു കളി മത്സരം മേയ് നാലിന് സ്റ്റീവനേജിൽ നടത്തപ്പെടുന്നു. റമ്മി വിഭാഗത്തിലാണ് ഏകദിന മത്സരം ഒരുക്കുന്നത്.
മികച്ച കാഷ് പ്രൈസുകൾ വാഗ്ദാനം ചെയ്യുന്ന ടൂർണമെന്റ്, സ്റ്റീവനേജിലെ സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് നടത്തപ്പെടുക. മത്സരങ്ങൾ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്നതാണ്.
ഒന്നാം സമ്മാനമായി അഞ്ഞൂറ് പൗണ്ട് ക്യാഷ് പ്രൈസ് നൽകുമ്പോൾ, രണ്ടാം സ്ഥാനക്കാർക്ക് ഇരുന്നൂറു പൗണ്ടും മൂന്നാം സ്ഥാനക്കാർക്കു നൂറു പൗണ്ടും സമ്മാനങ്ങൾ ലഭിക്കും.
മത്സരത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻതന്നെ പേര് രജിസ്റ്റർ ചെയ്യുവാൻ അഭ്യർഥിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് ജോൺ 07735285036, ഹരിദാസ് തങ്കപ്പൻ 07455009248.
|
അഭിഷേകാഗ്നി കൺവൻഷൻ 13ന് ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കൺവൻഷൻ 13ന് ബർമിംഗ്ഹാമിൽ നടക്കും. പ്രത്യേക കാരണങ്ങളാൽ ഇത്തവണ മാത്രം സ്ഥിരം വേദിയായ ബഥേൽ കൺവൻഷൻ സെന്ററിന് പകരം ബർമിംഗ്ഹാം സെന്റ് കാതെറിൻസ് ഓഫ് സിയന്ന പള്ളിയിലാണ് അഭിഷേകാഗ്നി കൺവൻഷൻ നടക്കുക. മേയ് മുതൽ പതിവുപോലെ ബഥേൽ സെന്ററിൽ കൺവെൻഷൻ നടക്കും.
ഫാ.ഷൈജു നടുവത്താനിയിൽ കൺവൻഷൻ നയിക്കും. കോട്ടയം ഏറ്റുമാനൂർ കാരീസ് ഭവൻ ധ്യാന കേന്ദ്രത്തിലെ ഫാ. ജസ്റ്റിൻ പനച്ചിക്കൽ എംഎസ്എഫ്എസ്, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകനും ഇന്റർനാഷനൽ കോഓർഡിനേറ്ററുമായ ബ്രദർ ഷിബു കുര്യൻ, ഫുൾ ടൈം ശുശ്രൂഷക രജനി മനോജ് എന്നിവരും വചന ശുശ്രൂഷയിൽ പങ്കെടുക്കും.
അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ 2009ൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച കൺവൻഷൻ 2023 മുതൽ റവ. ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.
മലയാളത്തിലും ഇംഗ്ലിഷിലും പ്രത്യേക കൺവെൻഷൻ, അഞ്ച് വയസുമുതലുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിംഗിനുമുള്ളസൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കൺവെൻഷന്റെ ഭാഗമാകും.
ശുശ്രൂഷകൾ രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം നാലിന് സമാപിക്കും.കൺവൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിംഗ്ഡം, ടീൻസ് ഫോർ കിംഗ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും ഉണ്ടായിരിക്കും.
കൺവൻഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലിഷ്, മലയാളം ബൈബിൾ, മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ, ജപമാല, തിരുസ്വരൂപങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അഭിഷേകാഗ്നി കൺവൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിലും യുകെ കുടുംബവും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി ജോർജ്: 07878 149670ജോൺസൺ: +44 7506 810177അനീഷ്: 07760 254700 ബിജുമോൻ മാത്യു: 07515 368239.
വാഹനയാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ: ജോസ് കുര്യാക്കോസ്: 07414 747573, ബിജുമോൻ മാത്യു: 07515 368239.
അഡ്രസ്സ്: എസ്.ടി. കാതറിൻ ഓഫ് സിയീന, കാത്തലിക് ചർച്ച് ബ്രിസ്റ്റോൾ സ്ട്രീറ്റ്, ബർമിംഗ്ഹാം B5 7BE.
|
ആർച്ചുബിഷപ് മാർ ഫ്രാൻസിസ് ഡഫി കില്ലാല രൂപത അപ്പൊസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ
ഡബ്ലിൻ: ട്യുമിലെ ആര്‍ച്ച് ബിഷപ് മാർ ഫ്രാന്‍സിസ് ഡഫിയെ കില്ലാല രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാർപാപ്പ നിയമിച്ചു. വിരമിക്കൽ പ്രായമായ കില്ലലയിലെ ബിഷപ് ജോണ്‍ ഫ്ളെമിംഗ് രാജി സമര്‍പ്പിച്ച് റോമിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ രാജി മാര്‍പാപ്പ സ്വീകരിച്ചതോടൊപ്പമാണ് പുതിയ തീരുമാനമുണ്ടായത്. അക്കോണ്‍റി (റോസ് കോമണ്‍) ബിഷപ് പോള്‍ ഡെംപ്സിയെ ഡബ്ലിന്‍ അതിരൂപതയുടെ സഹായ മെത്രാനായും മാർപാപ്പ നിയമിച്ചു.
എല്‍ഫിനിലെ ബിഷപ് കെവിന് ഡോറനെ അക്കോണ്‍റി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും നിയമിച്ചു. ബിഷപ് കെവിന് ഡോറന് സ്ലൈഗോയിലെ ചുമതലകള്‍ തുടരും. അയര്‍ലൻഡിലെ പടിഞ്ഞാറന്‍ സഭാ പ്രവിശ്യകളില്‍ മൂന്ന് ബിഷപ്പുമാര്‍ മാത്രമേ ഇനിയുണ്ടാകൂ.
ഐറീഷ് സഭ അധികാരക്രമത്തിൽ എപ്പിസ്കോപ്പൽ മാറ്റങ്ങളുടെ ഭാഗമായാണ് മാർപാപ്പ പുതിയ തീരുമാനങ്ങൾ പ്രഖ്യാപ്പിച്ചത്.
|
ചാരുപ്ലാവിൽ കുടുംബ സംഗമം സംഘടിപ്പിച്ചു
മാഞ്ചസ്റ്റർ: കേരളത്തിൽ നിന്നും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ ചാരുപ്ലാവിൽ കുടുംബാംഗങ്ങളുടെ സംഗമം യുകെയിലെ മാഞ്ചസ്റ്ററിൽ നടന്നു. ഇൻഗൽടൺ പിൻക്രോഫ്റ്റ് റിസോർട്ടിൽ നടന്ന ദ്വിദിന ആഘോഷപരിപാടികളിൽ നൂറോളം പേർ പങ്കെടുത്തു.
സ്ത്രീകളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായ സംഗമം കുടുംബത്തിലെ പുതുതലമുറയ്ക്ക് നേരിൽ കാണുവാനും വിശേഷങ്ങൾ പങ്കുവയ്ക്കുവാനുമുള്ള അവസരമായി.
ചാരുപ്ലാവിൽ കുടുംബത്തിലെ യുവതലമുറ മുൻകൈയെടുത്ത് സംഘടിപ്പിച്ച പരിപാടിയിൽ മുതിർന്ന അംഗങ്ങളായ റോമിൽ സേവനം അനുഷ്ഠിക്കുന്ന സിസ്റ്റർ മേരി അലക്സ്, ഭോപ്പാൽ മൗണ്ട് ഫോർട്ട് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാനും പ്രൊവിൻഷ്യാളുമായ ബ്രദർ തമ്പി അലക്സ് എന്നിവരും പങ്കെടുത്തു.
മൗണ്ട്ഫോർട്ട് സ്കൂൾ പ്രിൻസിപ്പൽ ബ്രദർ മോനിച്ചൻ പ്രത്യേക ക്ഷണിതാവായി എത്തി സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിവിധങ്ങളായ കലാപരിപാടികൾ സംഗമത്തിന്റെ ഭാഗമായി രണ്ടു ദിവസവും ഉണ്ടായിരുന്നു.
മുതിർന്നവരിൽനിന്നും വാമൊഴിയായി കിട്ടിയ നാടൻപാട്ടുകൾ അവതരിപ്പിച്ചത് പുതുതലമുറയ്ക്ക് കൗതുകമുണർത്തി. അതോടൊപ്പം പഴയകാലത്ത് കുട്ടികൾ നടത്തിയിരുന്ന വിവിധതരം കലാകായിക മത്സരങ്ങളും അവതരിപ്പിക്കപ്പെട്ടു.
വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയത് കുടുംബാംഗങ്ങളെല്ലാം ചേർന്നായിരുന്നു. വിവിധ രാജ്യങ്ങളിൽ ആയിപ്പോയെങ്കിലും നാടിനെയും കുടുംബത്തെയും ഒരുമയുടെ സ്വരത്തിൽ ഓർത്തെടുക്കാനും ഒരുമിച്ചിരിക്കാനും യൂറോപ്പിലെ ചാരുപ്ലാവിൽ കുടുംബാംഗങ്ങൾക്ക് നല്ലൊരു അവസരമായിരുന്നു ഈ സംഗമം.
ജിബു ജോസ്, ജിജി ചാരുപ്ലാവിൽ, മനോജ്, ബിൻസി, അജിനി, മരിയറ്റ്, രഞ്ചു, ഫെബി തുടങ്ങിയവർ കുടുംബ സംഗമത്തിന് നേതൃത്വം നൽകി.
|
ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജന്‍ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു
ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജന്‍ പീറ്റര്‍ ഹിഗ്സ് (94) അന്തരിച്ചു. 1964ല്‍ പീറ്റര്‍ ഹിഗ്സ് ഉള്‍പ്പെടെ ആറു ശാസ്ത്രജ്ഞരാണ് പ്രപഞ്ചത്തില്‍ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന സിദ്ധാന്തത്തിന് രൂപം കൊടുത്ത ഹിഗ്സ് ബോസോണ്‍ എന്ന സങ്കല്പം മുന്നോട്ടുവച്ചത്.
ഹിഗ്സ് ബോസോണ്‍ സിദ്ധാന്തം മുന്നോട്ട് വച്ചതിന് 2013ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ഫ്രാങ്കോയ്സ് ഇംഗ്ലര്‍ട്ടുമായി ഹിഗ്സ് പങ്കിട്ടിരുന്നു. പരേതയായ ജോഡിയാണ് ഭാര്യ. മക്കൾ: ക്രിസ്, ജോണി.
|
ഇറ്റലിയിലെ ജലവൈദ്യുത നിലയത്തിൽ സ്ഫോടനം; നാലുപേർ മരിച്ചു
റോം: ഇറ്റലിയിലെ ജലവൈദ്യുത നിലയത്തിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. അഞ്ച് പേരെ കാണാതായി. സുവിയാന തടാകത്തിൽ സ്ഥിതി ചെയ്യുന്ന എനൽ ഗ്രീൻ പവർ നടത്തുന്ന ബാർഗി പ്ലാന്റിലാണ് സ്ഫോടനമുണ്ടായത്.
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി മധ്യ ഇറ്റലിയിലെ ബൊലോഗ്ന പ്രിഫെക്ചറിൽ നിന്നുള്ള ഉദ്യോഗസ്ഥൻ എഎഫ്പിയോട് പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് കാണാതായവർക്കായി അഗ്നിശമന സേന തിരച്ചിൽ നടത്തി.
അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സ്ഫോടനത്തെക്കുറിച്ചുള്ള ഭയാനകമായ വാർത്തകൾ ഭയത്തോടെയാണ് താൻ നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണി സോഷ്യൽ മീഡിയയിൽ കുറിച്ചു.
|
വത്തിക്കാൻ പ്രതിനിധി വിയറ്റ്നാമിൽ
നോംപെൻ: വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ് പോൾ റിച്ചാർഡ് ഗലാഹർ വിയറ്റ്നാമിൽ ആറു ദിവസത്തെ സന്ദർശനം ആരംഭിച്ചു. വത്തിക്കാനും വിയറ്റ്നാമും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദർശനം.
പ്രധാനമന്ത്രി പാം മിൻ ചിൻ, വിദേശകാര്യമന്ത്രി ബുയി താൻ സൺ എന്നിവരുമായി ആർച്ച്ബിഷപ് കൂടിക്കാഴ്ച നടത്തും. ഹാനോയിയിലും ഹ്യൂ നഗരത്തിലും വിശുദ്ധ കുർബാന അർപ്പിക്കും.
വിയറ്റ്നാമും വത്തിക്കാനും തമ്മിലുള്ള ബന്ധം 1975ൽ തകർന്നുവെങ്കിലും 1990കളോടെ മെച്ചപ്പെട്ടുതുടങ്ങി. കഴിഞ്ഞ ഡിസംബറിൽ ഫ്രാൻസിസ് മാർപാപ്പ ആർച്ച്ബിഷപ് മരേക് സലെവെസ്കിയെ വിയറ്റ്നാമിലെ ആദ്യ അപ്പസ്തോലിക് നുൺഷ്യോ ആയി നിയമിച്ചു.
കഴിഞ്ഞ ജൂണിൽ വിയറ്റ്നാം പ്രസിഡന്റ് വോ വാൻ തുവോംഗ് വത്തിക്കാൻ സന്ദർശിച്ചിരുന്നു.
|
ജര്‍മൻ ചാന്‍സലര്‍ ഷോള്‍സ് ടിക് ടോക്കിൽ
ബര്‍ലിന്‍: യുവാക്കള്‍ക്കിടയില്‍ പ്രചാരത്തിലുള്ള സോഷ്യല്‍ മീഡിയ ടിക് ടോക്ക് പ്ളാറ്റ്ഫോമില്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് തിങ്കളാഴ്ച അക്കൗണ്ട് തുറന്നു. എന്നാല്‍ യുവാക്കളെപ്പോലെ നൃത്തം ചെയ്യുന്നത് ഒഴിവാക്കുമെന്നും പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ ഔദ്യോഗിക ഗവണ്മെന്റ് ചാനല്‍ എന്ന രീതിയില്‍ ടിക് ടോക്കില്‍ ഭരണമേധാവി എത്തിയത് കൂടുതല്‍ അറിയിപ്പും രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന പൗരന്മാര്ക്ക് വിവരങ്ങളുടെ ഓഫര്‍ വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.
കളിയാക്കല്‍ ബാസൂണ് മെലഡിയില്‍ സജ്ജീകരിച്ച ഷോള്‍സിന്റെ ആദ്യ ടിക് ടോക്ക് വീഡിയോ പുറത്തുവന്നു. വ്യാപകമായ സുരക്ഷാ ആശങ്കകളും തെറ്റായ വിവരങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഉണ്ടായിരുന്നിട്ടും ചൈനയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമില്‍ ചേരുന്ന ഏറ്റവും പുതിയ പാശ്ചാത്യ നേതാവാണ് ഷോള്‍സ്.
ഈ വാരാന്ത്യത്തില്‍ ഷോള്‍സിന്റെ ചൈന സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അക്കൗണ്ട് തുറന്നത്. ഈ വര്‍ഷത്തെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുവ വോട്ടര്‍മാരിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തില്‍ ഫെബ്രുവരിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്.
യുവാക്കള്‍ക്കിടയിലുള്ള ജനപ്രീതിയെക്കുറിച്ച് പാശ്ചാത്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. ഇത് ബീജിംഗിന് വിധേയമാണെന്നും പ്രചരണം പ്രചരിപ്പിക്കുന്നതിനുള്ള ഒരു വഴിയാണെന്നും ആരോപിച്ച് കമ്പനിയും ബീജിംഗും അവകാശവാദങ്ങള്‍ നിഷേധിച്ചു.
ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സില്‍ നിന്ന് പിന്മാറാന് ടിക് ടോക്കിനെ നിര്‍ബന്ധിക്കുന്ന അല്ലെങ്കില്‍ രാജ്യവ്യാപകമായി നിരോധനം നേരിടേണ്ടിവരുന്ന ഒരു ബില്ലിന് യുഎസ് ജനപ്രതിനിധി സഭ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു.
|
ജര്‍മനിയുടെ കാര്‍ വ്യവസായം ഉണര്‍വിലേക്ക്
ബര്‍ലിന്‍: ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ കഴിഞ്ഞ മാസങ്ങളേക്കാള്‍ നല്ല ആത്മവിശ്വാസത്തിലേക്ക് നടന്നടുക്കുന്നതായി റിപ്പോര്‍ട്ട്. യുഎസിലേക്കും ചൈനയിലേക്കുമുള്ള കയറ്റുമതിയെ സംബന്ധിച്ചുള്ള പോസിറ്റീവ് സംഭവ വികാസങ്ങള്‍ വര്‍ധിച്ചുവരുന്ന ശുഭാപ്തിവിശ്വാസത്തെ നയിക്കുന്ന ഒരു പ്രധാന ഘടകമാണ്.
മ്യൂണിക്ക് ആസ്ഥാനമായുള്ള ഐഫോ ഇന്സ്ററിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസര്‍ച്ച് പറയുന്നതനുസരിച്ച്, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ചാലകങ്ങളിലൊന്നായ ജര്‍മൻകാര്‍ വ്യവസായം സമീപകാലത്തേക്കാള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നേറുന്നതായിട്ടാണ് വെളിപ്പെടുത്തല്‍.
മാര്‍ച്ചില്‍, മേഖലയിലെ ബിസിനസ് കാലാവസ്ഥാ സൂചിക ഫെബ്രുവരിയില്‍ 9.9 പോയിന്റില്‍ നിന്ന് 5.8 പോയിന്റിലെത്തി. കാര്‍ നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നുള്ള മെച്ചപ്പെട്ട ഭാവി പ്രതീക്ഷകളാണ് ഉയര്‍ച്ചയ്ക്ക് കാരണമായത്, സൂചിക 29.5 പോയിന്റിൽ നിന്ന് 18.7 പോയിന്റിലേക്ക് ഉയര്‍ന്നു.
കയറ്റുമതി ശുഭാപ്തിവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.കയറ്റുമതി സാധ്യതകള്‍ പ്രത്യേകിച്ചും പോസിറ്റീവ് വളര്‍ച്ച കാണിച്ചു തുടങ്ങി. 23.7 പോയിന്റ് കുതിച്ചുചാട്ടം 13.8 പോയിന്റിലെത്തി. 2023 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ജര്‍മ്മനിയുടെ രണ്ട് പ്രധാന കയറ്റുമതി വിപണികളായ യുഎസിലെയും ചൈനയിലെയും നല്ല സംഭവവികാസങ്ങളാണ് വര്‍ധിച്ചുവരുന്ന ശുഭാപ്തിവിശ്വാസത്തിനുള്ള ഒരു കാരണം.
|
അയർലൻഡ് ചരിത്രത്തിൽ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സൈമൺ ഹാരീസ്
ഡബ്ലിൻ: അയർലൻഡ് പ്രധാനമന്ത്രിയായി സൈമൺ ഹാരീസിനെ തെരഞ്ഞെടുത്തു . പാർലമെന്റിൽ നടത്ത തെരഞ്ഞെടുപ്പിൽ 69 നെതിരെ 88 വോട്ടുകൾക്കാണ് ഇദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തിയത്. വിക്ലോവിൽ നിന്നുള്ള ജനപ്രതിനിധിയായ സൈമൺ ഹാരീസ് നിലവിലെ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു .
പ്രധാനമന്ത്രിയായിരുന്ന ലിയോ വരാദ്ക്കർ രാജിവച്ചതിനെത്തുടർന്നാണ് സൈമൺ ഹാരീസ് ഈ സ്ഥാനത്തെത്തുന്നത്. 37 കാരനായ ഇദ്ദേഹം അയർലൻഡ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മാറി .
|
ഇറ്റലിയിൽ ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ മലയാളികൾക്ക് അനായാസമാക്കി അധ്യാപകൻ ഷൈഫി പോൾ
റോം: യൂറോപ്പിൽ ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പാസാകുക എന്നാൽ അത് അത്ര ഈസി അല്ല, പ്രത്യേകിച്ച് ഇറ്റലിയിൽ. മലയാളികൾക്ക് പലപ്പോഴും ബാലികേറാ മലയായി തീർന്നിരുന്ന ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ അനായാസമാക്കി കൈയ്യയടി നേടുകയാണ് ഷൈഫി പോൾ എന്ന മലയാളി അധ്യാപകൻ.
ഇറ്റലിയിൽ ഡ്രൈവിംഗ് ടെസ്റ്റ് പരീക്ഷ എളുപ്പത്തിൽ മനസിലാക്കാനും ആദ്യ കടമ്പയിൽ തന്നെ വിജയിക്കാനും പ്രത്യേകം പരിശീലനം സംഘടിപ്പിക്കുകയാണ് റോമിൽ പ്രവാസിയായി ജീവിക്കുന്ന ഷൈഫി പോൾ. ഇതിനോടകം നൂറു കണക്കിന് മലയാളികൾ അദ്ദേഹത്തിലൂടെ ഡ്രൈവിംഗ് ടെസ്റ്റിന്റെ തിയറി വിജയിച്ചു യുറോപ്പിലൂടെ വാഹനം ഓടിക്കുന്നു.
ഇറ്റാലിയൻ ഭാഷയിൽ നടത്തുന്ന ടെസ്റ്റിൽ ഭാഷയുടെ പ്രശ്നത്തിലൂടെ പലർക്കും പല തവണ ടെസ്റ്റ് നടത്തേണ്ടിവരുന്നതും പരാജയപ്പെടുന്നതും തുടർകഥ ആയപ്പോഴാണ് , തിയറി ടെസ്റ്റ് മലയാളിത്തിലൂടെ ലഘുവായി പഠിപ്പിച്ചു പരീക്ഷാർഥികളെ അദ്ദേഹം സജ്ജമാക്കുന്നത്. ഓരോ ബാച്ചുകളിലുമായി നൂറു കണക്കിന് പേരാണ് ഇപ്പോൾ അദ്ദേഹത്തിലൂടെ പരീക്ഷയ്ക്ക് തയാറെടുക്കുന്നത്.
കൊരട്ടി നാലുകെട്ട് എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം അങ്കമാലി അയിരൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഏതാനും വർഷങ്ങൾ അധ്യാപകനായിരുന്നു. തുടർന്നാണ് ഇറ്റലിയിലേയ്ക്ക് കുടിയേറിയത്.
റോമിൽ ജോലി ചെയ്യുന്ന അദ്ദേഹം രാത്രി സമയങ്ങളിൽ രണ്ടു മണിക്കൂർ നീളുന്ന ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ചാണ് പാഠങ്ങൾ നൽകുന്നത്. ഇതിനുവേണ്ടി ഇറ്റാലിയൻ ഭാഷയിൽ ലഭ്യമായ തിയറി പുസ്തകളും നിർദ്ദേശങ്ങളും പഠിച്ചു മലയാളികൾക്ക് മനസിലാക്കുന്ന രീതിയിൽ അവതരിപ്പിച്ചാണ് ക്ലാസുകൾ നൽകുന്നത്.
|
ജര്‍മനിയില്‍ യൂണിഫോം ക്ഷാമം; പാന്റ്സ് ധരിക്കാതെ പോലീസുകാരുടെ പ്രതിഷേധം
ബര്‍ലിന്‍: ജര്‍മന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം മാത്രമാണ് യൂണിഫോം ലഭ്യമാകുന്നതെന്ന പരാതി വ്യാപകം. പൂര്‍ണ യൂണിഫോമില്ലെങ്കില്‍ പൊതുജനങ്ങളില്‍ നിന്ന് ബഹുമാനം കിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, യൂണിഫോം ക്ഷാമത്തില്‍ പ്രതിഷേധിച്ച് രണ്ടു പോലീസുകാര്‍ പാന്റ്സ് ധരിക്കാതെ യൂട്യൂബ് വീഡിയോ ചെയ്ത് പ്രതിഷേധം പരസ്യകമാക്കുകയും ചെയ്തു.
രണ്ടു പോലീസുകാര്‍ ജര്‍മന്‍ പോലീസിന്റെ ബിഎംഡബ്ല്യു കാറിലിരുന്ന് സംസാരിക്കുന്നതാണ് വീഡിയോയിലെ ആദ്യ രംഗം. നീ എത്ര നാളായി വെയ്റ്റ് ചെയ്യുന്നു ഇരുവരും പരസ്പരം ചോദിക്കുന്നു. ആറു മാസമെന്ന് ആദ്യത്തെ പോലീസുകാരനും എട്ടു മാസമെന്ന് രണ്ടാമത്തെ പോലീസുകാരനും മറുപടി പറയുന്നു.
ഇതിനു ശേഷം ഇരുവരും കാറില്‍ നിന്നു പുറത്തിറങ്ങി നടക്കുമ്പോഴാണ് ഇരുവര്‍ക്കും പാന്റ്സില്ലെന്നു വ്യക്തമാകുന്നത്. ഷര്‍ട്ട്, പാന്റ്സ്, ക്യാപ്പ്, ജാക്കറ്റ് എന്നിങ്ങനെ 21 ഐറ്റങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജര്‍മന്‍ പോലീസിന്റെ സമ്പൂര്‍ണ യൂണിഫോം.
ഏതായാലും വീഡിയോ പുറത്തിറങ്ങിയതോടെ ഫെഡറല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണവും വന്നു. വിതരണ ശൃംഖലയിലെ പ്രശ്നം കാരണമാണ് യൂണിഫോം വൈകുന്നതെന്നും, എത്രയും വേഗം ഇതിനു പരിഹാരം കാണുമെന്നുമാണ് മന്ത്രാലയം വക്താവ് അറിയിച്ചിരിക്കുന്നത്.
|
അയർലൻഡിൽ മലയാളി യുവാവ് കുഴഞ്ഞ് വീണുമരിച്ചു
ഡബ്ലിൻ : മീത്ത് സ്റ്റാമുള്ളിനിൽ മലയാളി യുവാവ് കുഴഞ്ഞ് വീണുമരിച്ചു. താമരശേരി പുതുപ്പാടി സ്വദേശി പി.കെ. വിജേഷാണ് (31) മരിച്ചത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിജേഷ് അയർലൻഡിലെ സ്റ്റാമുള്ളിനിൽ കെയർ അസിസ്റ്റന്റ് ആയി ജോലി നോക്കി വരികയായിരുന്ന . മൃതദേഹം ദ്രോഹഡ ലൂർദ് ഔർ ലേഡി ആശുപത്രിയിൽ. സംസ്കാരം പിന്നീട്.
|
ആര്‍ട്ടിക് മേഖലയിലെ ശീതകാല പര്യവേക്ഷണത്തില്‍ പങ്കുചേര്‍ന്ന് ജയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി
കൊച്ചി: ആര്‍ട്ടിക് മേഖലയിലെ ആദ്യ ശീതകാല പര്യവേക്ഷണം രാജ്യം വിജയകരമായി പൂര്‍ത്തിയാക്കിയ ചാരിതാര്‍ഥ്യത്തിലാണ് പര്യവേക്ഷണത്തില്‍ പങ്കുചേര്‍ന്ന ജയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ നടന്ന പര്യവേക്ഷണ സംഘത്തില്‍ ജയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫ. ഡോ. ജിപ്സണ്‍ ഇടപ്പഴമായിരുന്നു ഉള്‍പ്പെട്ടിരുന്നത്.
2023 ഡിസംബറില്‍ ആരംഭിച്ച പര്യവേക്ഷണത്തിന്റെ നാലാമത്തെ ബാച്ചിലെ സംഘാംഗമായിരുന്നു അദ്ദേഹം. സ്വാല്‍ബാര്‍ഡിലെ (നോര്‍വെ) നൈഅലെസുണ്ടില് സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമായ ‘ഹിമാദ്രിയില്‍’ ഒരു മാസത്തോളം ചെലവഴിച്ചാണ് പര്യവേക്ഷണം പൂര്‍ത്തീകരിച്ചത്.
കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിക്കുന്ന ആര്‍ട്ടിക് സമുദ്രത്തില്‍ നിന്നുള്ള മൃഗങ്ങളുടെ കൂട്ടപ്പലായനത്തിന്റെ വ്യാപ്തി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വിലയിരുത്തുന്നതിലാണ് ഡോ. ജിപ്സണിന്റെ നേതൃത്വത്തില്‍ പര്യവേക്ഷണത്തില്‍ പങ്കുചേര്‍ന്ന ജയിന് യൂണിവേഴ്സിറ്റിയുടെ ഗവേഷണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പര്യവേക്ഷണ വേളയില്‍ തണുത്തുറഞ്ഞ ആര്‍ട്ടിക് സമുദ്രത്തില്‍നിന്നും ഷോര്‍ട്ട്ഹോണ്‍ സ്കല്പിന് (മയോക്സോസെഫാലസ് സ്കോര്‍പിയസ്) എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം മത്സ്യത്തെ പിടികൂടാന്‍ സാധിച്ചതായി ഡോ. ജിപ്സണ്‍ പറഞ്ഞു.
പര്യവേക്ഷണ സംഘത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ‘നോര്‍ത്തേണ്‍ ലൈറ്റ്സ്’ അഥവാ ‘അറോറ ബൊറിയാലിസ്’ എന്നറിയപ്പെടുന്ന അത്ഭുതപ്രതിഭാസത്തിനു സാക്ഷ്യം വഹിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
ഡോ. ഫെലിക്സ് എം. ഫിലിപ് (അസോ. പ്രഫ. ജയിന് യൂണിവേഴ്സിറ്റി), ഡോ. ലക്ഷ്മി ദേവി (അസി. പ്രഫ. ജയിന് യൂണിവേഴ്സിറ്റി), അനുപമ ജിംസ് (അസി. പ്രഫ. ചിന്മയ വിശ്വവിദ്യാപീഠ്) എന്നിവരാണ് ഗവേഷണസംഘത്തിലെ മറ്റ് അംഗങ്ങള്‍.
|
ഹീത്രൂ ബംഗളൂരു വിമാന സർവീസ് തുടങ്ങി
കൊച്ചി: ലണ്ടനിലെ ഹീത്രൂവിൽനിന്ന് ബംഗളൂരുവിലേക്കുള്ള വിർജിൻ അറ്റ്ലാന്റിക്കിന്റെ പുതിയ പ്രതിദിന വിമാന സർവീസുകൾ ആരംഭിച്ചു.
ഒക്ടോബറിൽ മുംബൈയിലേക്കുള്ള രണ്ടാമത്തെ പ്രതിദിന സർവീസ് തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബക്കൂട്ടായ്മ സമ്മേളനം ഏപ്രിൽ 13ന് ലെസ്റ്ററിൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കുടുംബക്കൂട്ടായ്മ പ്രതിനിധികളുടെ വാർഷിക സമ്മേളനം ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഏപ്രിൽ 13ന് നടത്തപ്പെടും.
രൂപതയുടെ 12 റീജിയണുകളിൽ നിന്നുമുള്ള ഇടവക, മിഷൻ, പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള കുടുംബ കൂട്ടായ്മകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം കുർബാനയോടെയാണ് ആരംഭിക്കുന്നത്. രാവിലെ പത്തിന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കുർബാന അർപ്പിക്കും.
രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷൻ ചാർജുള്ള സിഞ്ചേലൂസ് പെരിയ ഫാ. ജോർജ് ചേലെയ്ക്കൽ കമ്മീഷൻ ചെയർമാൻ ഹാൻസ് പുതിയാകുളങ്ങര എന്നിവരോടൊപ്പം രൂപതയുടെ 12 റീജിയണൽ ഡയറക്ടർ മാരായ വൈദികരും മിഷൻ ഡയറക്ടർ മാരായ വൈദികരും സഹകാർമ്മികനാകും.
എല്ലാ റീജിയണുകളിൽ നിന്നുള്ള 300ലധികം പ്രതിനിധികളും വൈദികരുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത് വൈകുന്നേരം നാലിന് പര്യവസാനിക്കുന്ന കാര്യപരിപാടികൾക്ക് രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷൻ അംഗങ്ങൾ നേതൃത്വം നൽകും.
|
തങ്കമ്മ തോമസ് അന്തരിച്ചു
കോട്ടയം: ജര്‍മനിയിലെ ആദ്യകാല പ്രവാസി മലയാളികളിൽ ഒരാളായ മാറാട്ടുകളം തങ്കമ്മ തോമസ്(78) ചങ്ങനാശേരിയില്‍ അന്തരിച്ചു. സംസ്കാരം പാറേല്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടത്തി.
എടത്വാ കരിക്കംപള്ളി കുടുംബാംഗമാണ് പരേത. 1965ല്‍ ജര്‍മനിയിലെത്തിയ തങ്കമ്മ ഹെഡ് നഴ്സായിരുന്നു. ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ഭര്‍ത്താവ് തോമസ് ഫിലിപ്പ്. മക്കള്‍: അനില, അനില്‍ അനീഷ്(ജര്‍മനി). മരുമകള്‍ ഐഡാ അനില്‍. കൊച്ചുമക്കള്‍: ജെയിന്, നോറ, ഐഡന്‍.
|
ഹേമ ധനസഹായം മക്മില്ലൻ കാൻസർ റിസർച്ച് ചാരിറ്റിക്ക് കൈമാറി
ഹെറിഫോഡ്: യുകെ മധ്യപടിഞ്ഞാറൻ മണ്ണിലെ സാംസ്കാരിക സംഘടന ഹെറിഫോഡ് മലയാളി അസോസിയേഷൻ(ഹേമ) നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന് സംഭരിച്ച തുകയും ചില അഭ്യുദയകാംഷികൾ നൽകിയ തുകയും മക്മില്ലൻ കാൻസർ റിസർച്ച് സെന്റർ അധികാരികൾക്ക് കൈമാറി.
ഹേമ പ്രസിഡന്റ് സാജൻ ജോസഫ്, ടൂർണമെന്റ് കോഓർഡിനേറ്റർ അരുൺ ജോർജ് എന്നിവർ പങ്കെടുത്തു. ജീവകാരുണ്യ രംഗത്ത് ഹേമയുടെ ഈ ചുവടുവയ്പ്പ് ഒരു നല്ല സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് മക്മില്ലൻ അധികാരികൾ അഭിപ്രായപ്പെട്ടു. ഹെറിഫോഡിലെ മലയാളി സമൂഹത്തോടുള്ള കൃതജ്ഞത അവർ അറിയിച്ചു.
|
അയർലൻഡ് സീറോമലബാർ സഭയുടെ നോക്ക് തീർഥാടനം മേയ് 11ന്
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മേയ് 11ന് നടക്കും. സീറോമലബാർ സഭ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ, ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് തുടങ്ങിയവർ ദേവാലയത്തിലെ തിരുകർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും.
പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയര്‍ലൻഡിലെയും നോർത്തേൺ അയര്‍ലൻഡിലെയും സീറോമലബാർ വിശ്വാസികൾ ഒത്തുചേരും.
അയര്‍ലൻഡിലെ സീറോമലബാർ സഭയുടെ 37 കുർബാന സെന്ററുകളിലും മരിയൻ തീർഥാടനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
മേയ് 11ന് രാവിലെ പത്തിന് നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും. തുടർന്ന് ആഘോഷമായ സീറോമലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. അയർലൻഡിലെ മുഴുവൻ സീറോമലബാർ വൈദീകരും തീർഥാടനത്തിൽ പങ്കെടുക്കും.
കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയം നേടിയവരേയും അയർലൻഡിലെ ലിവിംഗ് സെർട്ട് പരീക്ഷയിലും ജൂനിയർ സെർട്ട് (A Level/GCSE Northern Ireland) പരീക്ഷയിലും 2023 വർഷത്തിൽ ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലൻഡിലെ വലിയ കുടുംബങ്ങളേയും ഈ തീർഥാടനത്തിൽ ആദരിക്കും.
മേയോയിലെ നോക്ക് ഗ്രാമത്തിലെ സ്നാപക യോഹന്നാന്റെ പേരിലുള്ള ദേവാലയത്തിന്റെ പുറകിൽ നടന്ന മരിയൻ പ്രത്യക്ഷീകരണത്തിന് പതിനഞ്ചിലേറെ ആളുകൾ സാക്ഷികളായിരുന്നു. പരിശുദ്ധ കന്യകാ മാതാവിനൊപ്പം സെന്റ് ജോസഫും യോഹന്നാൻ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്സാക്ഷ്യകൾ സാക്ഷ്യപ്പെടുത്തുന്നു.
ഇവരോടോപ്പം ഒരു ബലിപീഠവും ഒരു കുരിശും ആട്ടിൻകുട്ടിയും ദൂതന്മാരും ഉണ്ടായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ഈ ദർശനം നീണ്ടുനിന്നു. സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തിൽ നടന്ന സംഭവങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തി.
വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഫ്രാൻസീസ് മാർപാപ്പയും നോക്ക് ദേവാലയം സന്ദർശിച്ചിട്ടുണ്ട്. വി. മദർ തെരേസയും നോക്ക് സന്ദർശിച്ച് പ്രാർഥിച്ചിരുന്നു. കഴിഞ്ഞവർഷം അയർലൻഡ് സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ പുണ്യസ്ഥലത്ത് ഏതാനും മണിക്കൂറുകൾ ചെലവഴിച്ചു. വർഷംതോറും ആയിരക്കണക്കിന് അന്താരാഷ്ട്ര തീർഥാടകരാണ് നോക്ക് ദേവാലയത്തിൽ എത്തുന്നത്.
അയർലൻഡിലെത്തുന്ന മലയാളികുടുംബങ്ങൾ പതിവായി നോക്ക് സന്ദർശിച്ചു പ്രാർഥിച്ച് അനുഗ്രഹം പ്രാപിക്കാറുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും ഉച്ചയ്ക്ക് 10 മുതൽ മലയാളത്തിൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ട്. തുടർന്ന് 12 മുതൽ ആരാധനയും സീറോമലബാർ വിശുദ്ധ കുർബാനയും നടന്നുവരുന്നു. സീറോമലബാർ സഭയുടെ വൈദീകൻ ഈ തീർഥാടനകേന്ദ്രത്തിൽ സേവനം ചെയ്യുന്നുണ്ട്.
സീറോമലബാര്‍ സഭ നാഷണല്‍ പാസ്റ്ററൽ കൗൺസിലിന്റെ നേതൃത്വത്തില്‍ നോക്ക് മരിയൻ തീര്‍ഥാടനത്തിന് വേണ്ട ക്രമീകരണങ്ങൾ നടന്നുവരുന്നു. നോക്ക് മരിയന്‍ തീര്‍ഥാടനത്തിൽ പങ്കെടുക്കുവാൻ അയര്‍ലൻഡിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
|
ഹേമ സംഘടിപ്പിച്ച ഈസ്റ്റർ വിഷു ഈദ് സ്നേഹ സംഗമം സമാപിച്ചു
ഹെറിഫോഡ്: യുകെയിലെ കലാ സാംസ്കാരിക സംഘടന ഹേമ നടത്തിയ ഈസ്റ്റർ വിഷു ഈദ് സ്നേഹ സംഗമം "EVE 2k24' സമാപിച്ചു. ശനിയാഴ്ച വൈകുന്നേരം നാലിന് തുടങ്ങിയ പരിപാടികൾ രാത്രി 12 വരെ നീണ്ടുനിന്നു.
പൊതുസമ്മേളനവും അവാർഡ് ദാനവും വിവിധ കലാ പരിപാടികളും ജനസാന്നിധ്യം കൊണ്ട് ശ്രദ്ധനേടി. ഹെറിഫോഡ് മേയർ, എൻഎച്ച്എസ് ട്രസ്റ്റ് മേധാവി തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുത്തു.
അതിഥികളെ ഹേമ പ്രസിഡന്റ് സാജൻ ജോസഫിന്റെ നേതൃത്വത്തിൽ ചെണ്ട മേളത്തിന്റെയും താലപൊലിയുടെയും അകമ്പടിയോടെ സ്വീകരിച്ചു. ഗാനമേള, ഡാൻസ്, കോമഡിഷോ, ഡിജെ, എർലി ബേർഡ്, ലേലം തുടങ്ങിയ പരിപാടികളും മാജിക് മസാല ടീം ഒരുക്കിയ സ്വദിഷ്ടമായ ഭക്ഷണവും ഉണ്ടായിരുന്നു.
സിതാരയും ആൻസ്റ്റിനുമായിരുന്നു പരിപാടിയുടെ അവതാരകർ. ഹേമ എക്സിക്യുട്ടീവ് അംഗം ജെയ്സൺ ആറ്റുവ പ്രോഗ്രം കോഓർഡിനേറ്ററായി പ്രവർത്തിച്ചു. പങ്കെടുത്ത എല്ലാവർക്കും ഹേമ എക്സിക്യുട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
|
ജര്‍മനിയില്‍ 103 മില്യൺ ഡോളറിന്റെ വ്യാജനോട്ട് പിടിച്ചെടുത്തു
ബര്‍ലിന്‍: ജര്‍മനിയിലെ ഷ്ലെസ്വിഗ് ഹോള്സ്റ്റെെന് സംസ്ഥാനത്തു നിന്ന് 103 മില്യൺ ഡോളറിന്റെ കള്ളപ്പണം പിടിച്ചെടുത്തു. ഷ്ലെസ്വിഗ് ഫ്ലെന്സ്ബുര്ഗ് ജില്ലകള്‍ കൂടാതെ ഹാംബുര്‍ഗ് എന്നിവിടങ്ങളിലെ അപ്പാര്‍ട്ട്മെന്റിലും രണ്ട് കമ്പനി വിലാസങ്ങളിലും നടത്തിയ തെരച്ചിലിലാണ് ഷ്ലെസ്വിഗ് ഹോൾസ്റ്റീന്‍ സ്റ്റേറ്റ് ക്രിമിനല്‍ പോലീസ് 103 ദശലക്ഷം യുഎസ് ഡോളറിലധികം വരുന്ന കള്ളപ്പണം പിടിച്ചെടുത്തത്.
"പ്രോപ്പ് കോപ്പികള്‍' അല്ലെങ്കില്‍ "സിനിമ പണം' എന്നും അറിയപ്പെടുന്ന കള്ളനോട്ടുകള്‍ സൂക്ഷ്മപരിശോധനയില്‍ തിരിച്ചറിയാന്‍ കഴിഞ്ഞു. എന്നാലും ദെെനംദിന ഇടപാടുകളിലെ യഥാര്‍ഥ പണവുമായി ആശയക്കുഴപ്പത്തിലാകാന്‍ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.
അറസ്റ്റിലായ 42 വയസുകാരനായ പ്രതി മുൻപ് യുഎസിലേക്ക് കള്ളപ്പണം കയറ്റുമതി ചെയ്തതായി സംശയിക്കുന്നു.
|
നാറ്റോയ്ക്ക് 75ാം പിറന്നാൾ
ബ്രസല്‍സ്: നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്ഗനൈസേഷന് (നാറ്റോ) 75ന്റെ നിറവില്‍. നാറ്റോയുടെ ആസ്ഥാനമായ ബ്രസൽസിൽ അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ കേക്ക് മുറിച്ചാണ് 75ാം പിറന്നാൾ ആഘോഷിച്ചത്.
രാഷ്ട്രീയവും സൈനികവുമായ മാര്‍ഗങ്ങളിലൂടെ അംഗങ്ങളുടെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുനല്‍കുക എന്നതാണ് നാറ്റോയുടെ ലക്ഷ്യം. രാഷ്ട്രീയ ജനാധിപത്യ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വിശ്വാസം വളര്‍ത്തുന്നതിനും ദീര്‍ഘകാല സംഘര്‍ഷം ഒഴിവാക്കുന്നതിനും പ്രതിരോധ, സുരക്ഷാ വിഷയങ്ങളില്‍ കൂടിയാലോചിക്കാനും സഹകരിക്കാനും നാറ്റോ അംഗങ്ങളെ പ്രാപ്തരാക്കുന്നുണ്ട്.
1949 ഏപ്രില്‍ നാലിന് 12 രാജ്യങ്ങള്‍ വാഷിംഗ്ടണിൽ ചേര്‍ന്ന് നോര്‍ത്ത് അറ്റ്ലാന്റിക് ഉടമ്പടി (നാറ്റോ) രൂപീകരിച്ചു. ബെല്‍ജിയം, ഡെന്മാര്ക്ക്, ഫ്രാന്‍സ്, ഗ്രേറ്റ് ബ്രിട്ടന്, ഐസ്ലാന്‍ഡ്, ഇറ്റലി, കാനഡ, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, പോര്‍ച്ചുഗല്‍, യുഎസ്എ എന്നിവയാണ് സ്ഥാപക രാജ്യങ്ങള്‍.
1955 മേയ് ആറിനാണ് ജര്‍മനി നാറ്റോയില്‍ ചേര്‍ന്നത്. നിലവില്‍ യുക്രെയ്ൻ, സ്വീഡന് എന്നിവ ഉള്‍പ്പടെ 32 രാജ്യങ്ങളാണ് നാറ്റോയിലെ അംഗങ്ങള്‍.
|
ജര്‍മനിയില്‍ സൗജന്യ പഠനവും ജോലി അവസരവും
കൊച്ചി: ജര്‍മന്‍ ഫെഡറല്‍ സർക്കാരും നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ പാര്‍ട്ണര്‍മാരായ എക്സ്ട്രീം മള്‍ട്ടിമീഡിയയുമായി ചേര്‍ന്ന് ജര്‍മനിയില്‍ വിവിധ പ്രോഗ്രാമുകളിലേക്കു അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.
കോളജ് പഠനത്തോടൊപ്പം വിവിധ കമ്പനികളില്‍ സാലറിയോടു കൂടി ട്രെയിനിയായി വര്‍ക് ചെയ്യാന്‍ അവസരം നല്‍കും. കോഴ്സ് കഴിഞ്ഞു കമ്പനിയില്‍ രണ്ടു ലക്ഷത്തിനു മുകളില്‍ സാലറി നല്കി സ്ഥിരപ്പെടുത്തും. കൂടാതെ അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പിആര്‍ സ്റ്റാറ്റസും നല്‍കും.
കോഴ്സിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ജര്‍മന്‍ ഭാഷ പരിശീലനവും സബ്ജക്ട് പരിശീലനവും കേരളത്തില്‍ തന്നെ നല്‍കും. അതിന് എന്‍എസ്ഡിസി സര്‍ട്ടിഫിക്കറ്റും ലഭിക്കും. പ്ലസ്ടുവിന് സയന്‍സ് / കൊമേഴ്സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കുള്ളവര്‍ക്കു അപേക്ഷിക്കാം.
ഇല്ലെങ്കില്‍ പ്രസ്തുത വിഷയങ്ങളില്‍ ഡിപ്ലോമ, എഞ്ചിനീയറിംഗ് കോഴ്സ് കംപ്ലീഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 97781 92644 എന്ന വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക.
|
സമീക്ഷ വെബിനാർ: ജോൺ ബ്രിട്ടാസ് എംപി മുഖ്യപ്രഭാഷണം നടത്തും
ലണ്ടൻ: പ്രവാസി മലയാളികളുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവയ്ക്കാൻ സമീക്ഷ യുകെ വെബിനാർ സംഘടിപ്പിക്കുന്നു. "പതിനെട്ടാം ലോകസഭാ തെരഞ്ഞെടുപ്പും ജനാധിപത്യത്തിന്റെ ഭാവിയും' എന്നതാണ് വിഷയം.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് പരിപാടി (ഇന്ത്യൻ സമയം വൈകുന്നേരം 6.30). മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് എംപിയും ഇടത് ചിന്തകൻ കെ. ജയദേവനും മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും.
സമീക്ഷ നാഷണല്‍ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സ്വാഗതവും ട്രഷറര്‍ രാജി ഷാജി നന്ദിയും പറയും. എല്ലാ ജനാധിപത്യവിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
|
അയർലൻഡിൽ ശനിയാഴ്ച കാത്ലീൻ കൊടുങ്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്
ഡബ്ലിൻ: അയർലൻഡിൽ ശനിയാഴ്ച കാത്ലീൻ കൊടുങ്കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അഞ്ച് കൗണ്ടികളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്. കെറി, കോർക്ക്, ഗാൽവേ, മേയോ, വാട്ടർഫോർഡ് എന്നിവിടങ്ങളിലാണ് കാറ്റ് രൂക്ഷമാവുക. കാറ്റിനൊപ്പം മഴയുമുണ്ടാവും.
വെള്ളപ്പൊക്കം, വൈദ്യുതി തടസം , ഗതാഗത തടസം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
|
ലൈംഗികാതിക്രമം: ഇന്ത്യൻ വനിതാ ഷെഫിനു 1,43,000 യൂറോ നഷ്ടപരിഹാരം നൽകാൻ വിധി
ഡബ്ലിൻ: ലൈംഗികാതിക്രമണത്തിനു വിധേയയായ ഇന്ത്യൻ വനിതാ ഷെഫിനു 1,43,000 യൂറോ നഷ്ടപരിഹാരം നൽകാൻ വർക് പ്ലെയിസ് റിലേഷൻ കമ്മിറ്റിയുടെ വിധി. തൊഴിലിടത്തു ലൈംഗികാതിക്രമണത്തിനൊപ്പം ലിംഗ വിവേചനത്തിനും ജോലി നിയമ ലംഘനങ്ങൾക്കുമാണ് നോർത്ത് ഡബ്ലിൻ ഹോട്ടലിനു പിഴ വിധിച്ചത്.
മൈഗ്രന്റ്സ് റൈറ്സ് സെന്റർ ഫോർ അയർലൻഡാണ് കേസ് വർക് പ്ലെയിസ് റിലേഷൻ കമ്മിറ്റിയുടെ മുൻപാകെ എത്തിച്ചത്. വൻതുക വാഗ്ദാനം ചെയ്താണ് വനിതാ ഷെഫിനെ മലേഷ്യയിൽ നിന്നും അയർലൻഡിലെത്തിച്ചത്.
പക്ഷെ ജോലിയിൽ പ്രവേശിപ്പിച്ചപ്പോൾ ആഴ്ചയിൽ ഇവർക്ക് 50 മണിക്കൂർ ജോലിക്കു 200 യൂറോ മാത്രമായിരുന്നു ഹോട്ടൽ ഉടമ നൽകിയിരുന്നത്. തുടർന്ന് ഇവർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം അടക്കം നേരിടേണ്ടി വന്ന മുഴുവൻ ബുദ്ധിമുട്ടുകളും കമ്മീഷൻ മുൻപാകെ എത്തിയതോടെയാണ് വനിതാ ഷെഫിനു അനുകൂലമായ വിധിയുണ്ടായത്.
|
ബെനഡിക്ടൈൻ സഭയുടെ മുൻ ആബട്ട് പ്രൈമറ്റ് ഡോ. നോട്കർ അന്തരിച്ചു
ഫ്രാങ്ക്ഫർട്ട്: ബെനഡിക്ടൈൻ സന്യാസസഭയുടെ മുൻ ആബട്ട് പ്രൈമറ്റും സംഗീതജ്ഞനും എഴുത്തുകാരനുമായിരുന്ന റവ. ഡോ. നോട്കർ വുൾഫ് അന്തരിച്ചു. റോമിൽ തീർഥാടനം നടത്തി ബവേറിയയിലെ സെന്റ് ഒട്ടിലിയൻ ആശ്രമത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു എൺപത്തിമൂന്നുകാരനായ ഡോ. നോട്കറുടെ അന്ത്യം.
സംസ്കാരം ശനിയാഴ്ച സെന്റ് ഒട്ടിലിയനിൽ നടക്കും. റവ. ഡോ. നോട്കർ സഭയുടെ ആബട്ടായി 2000 മുതൽ 2016 വരെ പ്രവർത്തിച്ചു. 1940 ജൂൺ 21ന് ജർമനിയിലെ ആൾഗോയിയിൽ തുന്നൽക്കാരന്റെ മകനായി ജനിച്ച നോട്കർ മികച്ച വാഗ്മിയും ഗ്രന്ഥകാരനും സംഗീതജ്ഞനുമായിരുന്നു.
ലോകമെങ്ങുമുള്ള ബെനഡിക്ടൈൻ ആശ്രമങ്ങളെ സംയോജിപ്പിച്ചുകൊണ്ട് 1886ൽ ലെയോ 13ാമൻ മാർപാപ്പയാണ് ആബട്ട് പ്രൈമറ്റ് എന്ന പദവി സ്ഥാപിച്ചത്. 2000ൽ 260 ബെനഡിക്ടൈൻ ആബട്ടുമാർ ചേർന്ന് ഒന്‍പതാമത്തെ ആബട്ട് പ്രൈമറ്റായി ഡോ. വുൾഫിനെ തെരഞ്ഞെടുത്തു.
റോമിലെ സെന്റ് ആൻസലം യൂണിവേഴ്സിറ്റിയുടെ ഗ്രാൻഡ് ചാൻസലറുമായിരുന്നു. വിവിധ രാജ്യങ്ങളിൽ ബെനഡിക്ടൈൻ ആശ്രമങ്ങൾ സ്ഥാപിക്കുന്നതിനും പ്രേഷിതപ്രവർത്തനങ്ങളിലൂടെ സാധാരണക്കാർക്കു വികസനനേട്ടങ്ങൾ എത്തിക്കുന്നതിനും സെന്റ് ഒട്ടിലിയനിൽ ആബട്ടായിരുന്നപ്പോൾ അദ്ദേഹം നേതൃത്വം നൽകി.
|
ജർമനിയിലേക്ക് 20,000 കാട്ടാനകളെ അയയ്ക്കുമെന്ന് ബോട്സ്വാനയുടെ ഭീഷണി
ബെർലിൻ: പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു പഠിപ്പിക്കാൻ വന്ന ജർമനിയിലേക്ക് 20,000 കാട്ടാനകളെ അയയ്ക്കുമെന്നു ബോട്സ്വാന പ്രസിഡന്റ് മോക്ഗ്വീറ്റ്സി മസീസി. പരിസ്ഥിതി സംരക്ഷണം മൂലം ആനകൾ പെരുകി ശല്യം സഹിക്കവയ്യാതായ പശ്ചാത്തലത്തിലാണ് ഈ ഭീഷണി.
1,30,000 ആഫ്രിക്കൻ ആനകളാണു ബോട്സ്വാനയിലുള്ളത്. രാജ്യത്തിന് ഉൾക്കൊള്ളാവുന്നതിനും വളരെക്കൂടുതലാണിത്. കാട്ടാനകൾ വൻതോതിൽ വിള നശിപ്പിക്കുകയും ജനങ്ങൾക്കു ശല്യമുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
വിനോദത്തിനുവേണ്ടിയുള്ള വേട്ടയാടലിലൂടെയാണു കാട്ടാനകളുടെ എണ്ണം നിയന്ത്രിക്കുന്നത്. ബോട്സ്വാന ജനതയ്ക്ക് ഇതൊരു വരുമാനമാർഗവുമാണ്. പാശ്ചാത്യർ വേട്ടയാടി കൊല്ലുന്ന ആനകളുടെ കൊന്പും മറ്റു വസ്തുക്കളും തിരികെ കൊണ്ടുപോകാറുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിൽ ജർമനിയിലേക്കാണ് ഏറ്റവും കൂടുതൽ കയറ്റുമതി. ഈ സാഹചര്യത്തിൽ, വേട്ടയാടിക്കൊല്ലുന്ന മൃഗങ്ങളുടെ ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നതു നിരോധിക്കണമെന്ന് ജർമൻ പരിസ്ഥിതി മന്ത്രാലയം ശിപാർശ ചെയ്തിരുന്നു.
നേരത്തെ ബോട്സ്വാന സർക്കാർ അയൽരാജ്യമായ അംഗോളയ്ക്ക് 8,000 ആനകളെ വെറുതേ നല്‍കിയിരുന്നു. മൊസാംബിക്കി നും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജർമനിക്കും ഇതുപോലൊരു സമ്മാനം നല്‍കാമെന്നാണ് പ്രസിഡന്റ് മസീസി പറഞ്ഞത്.
‘ഞങ്ങളെ ഉപദേശിക്കുന്നതു പോലെ ജർമൻകാർ ഈ മൃഗങ്ങൾക്കൊപ്പം ഒന്നു ജീവിച്ചുനോക്കണം. ഇതൊരു തമാശയല്ല’ അദ്ദേഹം കൂട്ടിച്ചേർത്തു.
|
അയർലൻഡിൽ റോഡപകടങ്ങൾ കുറയ്ക്കാൻ നടപടികൾ ശക്തമാക്കി
ഡബ്ലിൻ: വർധിച്ച് വരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി അയർലൻഡിൽ അധികൃതർ വാഹനപരിശോധന കർശനമാക്കി. ഇതിന്റെ ഭാഗമായി ഈസ്റ്റർ അവധിവാരാന്ത്യത്തിൽ നടത്തിയ പരിശോധനയിൽ 213 പേരെ അറസ്റ്റു ചെയ്തു.
മയക്കുമരുന്നും മദ്യവും കഴിച്ച് വാഹനമോടിച്ചവരെയാണ് പിടികൂടിയത്. ഇതിനു പുറമെ അമിത വേഗത്തിൽ കാർ ഓടിച്ച 2,600 പേരെയും പിടികൂടി പിഴചുമത്തി. മീത് ബെൽയൂസ്ടൗണിൽ മോട്ടോർവേയിൽ 193 കിലോമീറ്റർ വേഗതയിൽ കാറോടിച്ചായാളും ഇവരിലുൾപ്പെടും.
മൊബൈൽ ഫോൺ ഉപയോഗിച്ചവർക്കും സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കും പിഴ ചുമത്തി. തുടർന്നും പരിശോധനകൾ ശക്തമാക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം. ഈ വർഷം ആദ്യ മൂന്നു മാസക്കാലം ഐറിഷ് റോഡുകളിൽ അപകടങ്ങളിൽ 58 പേരുടെ ജീവനാണ് പൊലിഞ്ഞത്.
കഴിഞ്ഞവർഷം ഇതേ കാലയളവിലെ അപേക്ഷിച്ച് ഐറിഷ് റോഡുകളിൽ അപകടമരണങ്ങൾ ഗണ്യമായി വർധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ കർശനമാക്കിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 42 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്.
വൈകുന്നേരം മൂന്ന് മുതൽ ആറ് വരെയുള്ള സമയങ്ങളിലാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. ഈ സമയങ്ങളിൽ വാഹനമോടിക്കുന്നവർ ഏറെ ജാഗ്രത പുലർത്തണമെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകി.
|
ഖുറാൻ കത്തിച്ച് പ്രതിഷേധിച്ചയാൾ മരിച്ചനിലയിൽ
ഓസ്ലോ: കടുത്ത ഇസ്ലാം വിമർശകനും ഇറാഖി മുൻ മിലീഷ്യ നേതാവുമായ സൽവാൻ മോമികയെ (37) മരിച്ചനിലയിൽ കണ്ടെത്തി. നോർവേയിലാണ് സംഭവം.
കഴിഞ്ഞ വർഷത്തെ ഈദ് ദിനത്തിൽ മുസ് ലിംങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ പകർപ്പ് ഇയാൾ കീറിയെറിഞ്ഞ് പരസ്യമായി കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
ഇത് വലിയ വിവാദങ്ങൾക്കു പിന്നീട് വഴിവച്ചിരുന്നു. താൻ നിരീശ്വരവാദിയാണെന്ന് സ്വയം പ്രഖ്യാപിച്ച സൽവാൻ മോമിക അടുത്തിടെയാണ് സ്വീഡനിൽനിന്ന് നോർവേയിലേക്ക് താമസം മാറിയത്.
സൽവാൻ മോമികയെ മരിച്ചനിലയിൽ കണ്ടെത്തിയതായി റേഡിയോ ജെനോവയാണ് റിപ്പോർട്ട് ചെയ്തത്. സംഭവത്തിന്റെ സ്ഥിരീകരണം കാത്തിരിക്കുകയാണെന്നും അവർ അറിയിച്ചു.
|
ഫിൻലൻഡിലെ സ്കൂളിൽ വെടിവയ്പ്; ഒരു കുട്ടി മരിച്ചു, രണ്ടു പേർക്കു പരിക്ക്
ഹെൽസിങ്കി: ഫിൻലൻഡിലെ സ്കൂളിൽ നടന്ന വെടിവയ്പിൽ ഒരു വിദ്യാർഥി മരിച്ചു. രണ്ടു കുട്ടികൾക്കു വെടിയേറ്റു. 12 വയസുള്ള കുട്ടികളാണ് ആക്രമണത്തിന് ഇരയായത്.
സംഭവത്തിൽ സഹവിദ്യാർഥിയെ ആയുധം സഹിതം പോലീസ് കസ്റ്റഡിയിലെടുത്തു. ഹെൽസിങ്കിയുടെ പ്രാന്തപ്രദേശമായ വന്തായിലെ വിയർട്ടോല സ്കൂളിലാണ് വെടിവയ്പ് നടന്നത്.
ഈ സ്കൂളിൽ ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെ 800 ഓളം കുട്ടികളും 90 ജീവനക്കാരുമുണ്ട്.
|
ഗോൾവേ റീജിയൺ യൂത്ത് മീറ്റ് ശനിയാഴ്ച
ഡബ്ലിൻ: ഗോൾവേയിൽ എസ്എംവൈഎം ഗോൾവേ റീജിയൺ യൂത്ത് മീറ്റ് "എലൈവ് 24' ശനിയാഴ്ച നടക്കും. രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാലു വരെയാണ് പരിപാടി.
യൂത്ത് മീറ്റിൽ ഗോൾവേ റീജിയണിലുള്ള കാവൻ, ടുള്ളുമോർ, ലെറ്റർകെനി, സ്ലൈഗോ, ബാലിനാസോൾ, ലോംഗ്ഫോർഡ്, നോക്ക്, ഗോൾവേ, കാസിൽബാർ, ലിമെറിക്ക്, മുള്ളിങ്ങർ എന്നീ ഇടവകളിൽ നിന്നും ഡബ്ലിൻ, കോർക്ക് റീജിയണുകളിൽ നിന്നുമായി ഇരുനൂറിലധികം യുവജനങ്ങൾ പങ്കെടുക്കും.
ഗോൾവേ ലിഷർലാന്റിലാണ് യൂത്ത് മീറ്റ്. സീറോമലബാർ സഭയുടെ യുറോപ്പിലെ വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് യൂത്ത് മീറ്റിൽ ജെനസീസ് ബാന്റ് ലൈവ് ഷോ ഉദ്ഘാടനം ചെയ്യും .
മീറ്റിനോടനുബന്ധിച്ച് വിശുദ്ധ കുർബാന, ഗ്രൂപ്പ് ഡിസ്കഷൻസ്, ആരാധന, ഗെയിംസ് എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 4.30ന് എസ്എംവൈഎം അയർലൻഡിന്റെ യൂത്ത് ബാന്റ് ജെനസീസിന്റെ ലൈവ് പെർഫോമെൻസ് നടക്കും.
ഗോൾവേ റീജിയണിലെ യുവജങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിക്കും. യൂറോപ്പിലെ എസ്എംവൈഎം ഡയറക്ടർ ഫാ. ബിനോജ് മുളവരിക്കൽ പരിപാടികൾക്ക് നേതൃത്വം നൽകും.
അയർലൻഡിലെ സീറോമലബാർ സഭാ പ്രതിനിധികൾ, വൈദികർ, യൂത്ത് ആനിമേറ്റേഴ്സ്, ഗോൾവേയിലെ സഹോദരസഭാ പ്രതിനിധികൾ എന്നുവരുടെ സാന്നിധ്യവും ഉണ്ടായിരിക്കും. വൈകുന്നേരം നടക്കുന്ന ലൈവ് ഷോയുടെ ഏതാനും ടിക്കറ്റുകൾ കൂടെ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ലൈവ് ഷോയിൽ യുവജനങ്ങൾക്കു മാത്രമല്ല കുടുബങ്ങൾക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. പരിപാടിക്ക് പങ്കെടുക്കുന്നവർ വാഹനങ്ങൾ ലിഷർലൻഡിനു സമീപത്തുള്ള പാർക്കിംഗും റോഡിനോട് ചേർന്നുള്ള സ്ഥലങ്ങളും ഉപയോഗിക്കണം.
ടിക്കറ്റിന്റെ റഫറൻസ് നമ്പർ കെെയിൽ കരുതുവാൻ ദയവായി ശ്രദ്ധിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. ലൈവ് ഷോയ്ക്കു ശേഷം പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി ഭാരവാഹികളായ ജോബി ജോർജ്, ജിജിമോൻ, മാത്യൂസ് ജോസഫ്, ബിബിൻ സെബാസ്റ്റ്യൻ, എമിൽ ജോസ്, സോജിൻ വർഗീസ്, എഡ്വിൻ ബിനോയി, അനീറ്റ ജോ എന്നിവർ അറിയിച്ചു.
പ്രാർഥന, പഠന, പരിശീലനങ്ങളിൽ ഊന്നിയ ഇത്തരം മീറ്റുകൾ യുവജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സീറോമലബാർ ഗോൾവേ റീജിയണൽ കോഓർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര അറിയിച്ചു.
ടിക്കറ്റ് ലിങ്ക്: www.tickettailor.com
ഇവന്റ് സ്പോൺസർമാർ: സെന്റ് കൊളംബാസ് ക്രെഡിറ്റ് യൂണിയൻ, വിസ്റ്റ കരിയർ, ടൈലക്സ്, ബ്ലൂചിപ്പ് ടൈൽസ്, ലെഡിവാനോ, ഗ്ലിൻസ് കിച്ചൻ, റോസ്മേരി ക്രിയേഷൻ, സ്ലിഗോ കോളജ്, കോൺഫിഡന്റ് ട്രാവൽസ്, ഏഷ്യാലാൻഡ്, യുറേഷ്യ.
ലൈറ്റ് ആൻഡ് സൗണ്ട്: മാസ് ഇവന്റ് അയർലൻഡ്. വിലാസം: ലെഷർലൻഡ്, സാൾതിൽ, ഗാൽവേ. EIRCODE : H91KT3V.
|
കഞ്ചാവ് വലിക്കുന്നത് ജര്‍മനിയില്‍ ഇനി നിയമവിധേയം
ബര്‍ലിന്‍: ജർമനിയിൽ പ്രായപൂർത്തിയായവർക്ക് സ്വന്തം ഉപയോഗത്തിനായി 25 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനും 50 ഗ്രാം വരെ വീട്ടില്‍ സൂക്ഷിക്കാനും അനുമതി നൽകുന്ന നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
നിയമം നടപ്പാക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് എത്തിയ ലക്ഷകണക്കിന് പേരെ കൊണ്ട് ബര്‍ലിനിലെ ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റും പരിസരവും നിറഞ്ഞു. "സ്മോക്ക് ഇന്‍' ആഘോഷങ്ങളും രാജ്യത്ത് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.
നിയമം നടപ്പായതോടെ രാജ്യത്ത് പ്രായപൂർത്തിയായവർക്ക് 25 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനും വീട്ടില്‍ മൂന്ന് കഞ്ചാവ് ചെടികള്‍ വരെ വളര്‍ത്താനും സാധിക്കും. കുട്ടികളുടെ ദൃഷ്ടിയില് പെടാത്ത പൊതുസ്ഥലത്തും ഉപയോഗം അനുവദിക്കും.
ക്ലബുകള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ പരിമിതമായ അടിസ്ഥാനത്തില്‍ കഞ്ചാവ് വളര്‍ത്താനും വാങ്ങാനും അനുവദിക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കഞ്ചാവ് നിരോധനം തുടരും. അതേസമയം, നിയമം നടപ്പാക്കുന്നതിനെതിരേ ജർമന്‍ പോലീസ് യൂണിയന് നിലപാട് സ്വീകരിച്ചിരുന്നു.
കഞ്ചാവ് നിയന്ത്രണത്തില്‍ ഇളവ് വരുത്തുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമല്ല ജർമനി. പോര്‍ച്ചുഗല്‍, സ്പെയിന്, സ്വിറ്റ്സര്‍ലന്‍ഡ്, ചെക്ക് റിപ്പബ്ലിക്ക്, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളില്‍ ചെറിയ അളവില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.
|
പ്രവാസി മലയാളികളുടെ കലാസാംസ്കാരിക വേദി അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാ സാംസ്കാരിക വേദിയുടെ 12ാം സമ്മേളനം കേന്ദ്ര സർക്കാരിന്റെ സാമൂഹ്യനീതി, ശാക്തീകരണമന്ത്രാലയത്തിന്റെ മാസ്റ്റർ ട്രെയിനറും കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പു ഫാക്കൽറ്റിയുമായ അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.
30നു വൈകുന്നേരം നാലിന്(15:00 യുകെ, 20:30 ഇന്ത്യൻ) വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ ഒരുക്കിയ കലാസാംസ്കാരിക വേദി വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രൊവിൻസ് വൈസ് പ്രസിഡന്റ് ജെയിംസ് പാത്തിക്കലിന്റെ ഈശ്വര പ്രാർഥനയോടയാണ് തുടങ്ങിയത്. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ സ്വാഗതം ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലാണെങ്കിലും വേൾഡ് മലയാളി കൗൺസിലിനായിട്ട് സമയം കണ്ടെത്തിയ അഡ്വ. ചാർളി ടോമിനോടുള്ള യൂറോപ്പ് റീജണിന്റെ നന്ദിയും സന്തോഷവും ജോളി എം. പടയാട്ടിൽ പ്രത്യേകം എടുത്തു പറഞ്ഞു.
ചാലക്കുടി നിയോജക മണ്ഡലത്തിൽ നിന്നും അദ്ദേഹത്തിന്റെ ശബ്ദം ലോകസഭയിൽ കേൾക്കാൻ ഇടവരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് രാഷ്ട്രീയം കലരാത്ത സാമ്പത്തിക വികസനം കേരളത്തിൽ സാധ്യമാകുമോ എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. ഹൈക്കോടതി അഭിഭാഷകനും ചാലക്കുടിയിൽ നിന്നു ലോകസഭയിലേക്ക് മത്സരിക്കുന്ന ട്വന്റി20 സ്ഥാനാർഥിയുമായ അഡ്വ. ചാർളി പോൾ ആയിരുന്നു മുഖ്യപ്രാസംഗികൻ.
തുടർന്നു നടന്ന ചർച്ചകൾക്ക് വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൺ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ, വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രൊവിൻസ് പ്രസിഡന്റും മാധ്യമ പ്രവർത്തകനുമായ ജോസ് കുമ്പിളുവേലിൽ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ, വേൾഡ് മലയാളി കൗൺസിൽ ഇന്ത്യാ റീജിയൺ ജനറൽ സെക്രട്ടറി ഡോ. അജി അബ്ദുള്ള, പ്രഫ. ഡോ. അന്നകുട്ടി ഫിൻഡെ, പ്രമുഖ വ്യവസായിയും കേരള വ്യാപാര വ്യവസായ ഏകോപന സമിതി പ്രതിനിധിയുമായ അഡ്വ. ജോണി കുര്യാക്കോസ്, പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു.
അഴിമതി, അധികാര ദുർവിനിയോഗം, പിൻവാതിൽ നിയമനങ്ങൾ ധൂർത്തു തുടങ്ങിയവയ്ക്കെതിരേയുള്ള പോരാട്ടമാണ് ട്വന്റി20 നടത്തുന്നതെന്ന് അഡ്വ. ചാർളി പോൾ പറഞ്ഞു.
ഡബ്ല്യുഎംസി ഗ്ലോബൽ വിമൻ ഫോറം പ്രസിഡന്റ് പ്രഫ. ഡോ. ലളിത മാത്യു, ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് അറമ്പൻകുടി, ണങഇ അജ്മൻ പ്രൊവിൻസ് പ്രസിഡന്റ് ഡെയിസ് ഇടിക്കുള, ഡബ്ല്യുഎംസി ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണങ്കേരിൽ, ഡബ്ല്യുഎംസി ഗ്ലോബൽ കൾച്ചറൽ പ്രസിഡന്റ് ചെറിയാൻ ടി. കാക്കാട്,
ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ മേഴ്സി തടത്തിൽ, ജോൺ പാഴൂർ, ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ചിനു പടയാട്ടിൽ, ഡബ്ല്യുഎംസി യുകെ പ്രൊവിൻസ് പ്രസിഡന്റ് സൈബിൻ പാലാട്ടി, യുകെ നോർത്ത് വെസ്റ്റ് ചെയർമാൻ ലിതീഷ് രാജ് പി. തോമസ്, സനു പടയാട്ടിൽ, യൂറോപ്പ് റീജിയൺ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി തുടങ്ങിയവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു.
അമേരിക്കൻ പ്രവാസി ഗായകരായ ജോൺസൻ തലശല്ലൂർ, ഡബ്ല്യുഎംസി നോർത്ത് ടെക്സാസ് പ്രൊവിൻസ് വൈസ് ചെയർപേഴ്സൻ ആൻസി തലശല്ലൂർ, യൂറോപ്യൻ ഗായകരായ സോബിച്ചൻ ചേന്നങ്കര, ജെയിംസ് പാത്തിക്കൽ തുടങ്ങിയവരുടെ ശ്രുതിമധുരമായ ഗാനങ്ങൾ കലാസാംസ്കാരിക വേദിയെ കൂടുതൽ ധന്യമാക്കി.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിലും മികച്ച പ്രാസംഗികയും നർത്തകിയും ഇംഗ്ലണ്ടിലെ വിദ്യാർഥിനിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്കാരിക വേദി മോഡറേഷൻ ചെയ്തത്. കമ്പ്യൂട്ടർ ടെക്നീഷ്യനായ നിതീഷ് ആണ് ടെക്നിക്കൽ സപ്പോർട്ട് നൽകിയത്.വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കുന്ന ഈ കലാസാംസ്കാരിക വേദിയുടെ അടുത്ത സമ്മേളനം ഏപ്രിൽ 27ാം തീയതി ഉച്ചകഴിഞ്ഞു മൂന്നിവി (യുകെ സമയം) വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടക്കും.
27ന് ഈസ്റ്റർ, വിഷു ആഘോഷം നടക്കും. ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയ വിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്. എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്കു വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.
|
സിസ്റ്റർ ഫ്ലോറി കൊടിയൻ ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സഭ ജനറൽ സുപ്പീരിയർ
ജനോവ: ഇറ്റലി ആസ്ഥാനമായി സേവനം ചെയ്യുന്ന ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സഭയുടെ ജനറൽ സുപ്പീരിയറായി മലയാളിയായ സിസ്റ്റർ ഫ്ലോറി കൊടിയനെ തെരഞ്ഞെടുത്തു. ഇറ്റലിയിലെ ജനോവയിൽ നടന്ന ജനറൽ ചാപ്റ്ററിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇരിങ്ങാലക്കുട രൂപതയിലെ തുമ്പരശേരി കൊടിയൻ ഔസേപ്പിന്റെയും തങ്കമ്മയുടെയും മകളാണ്. മലയാളികളായ സിസ്റ്റർ റൊസാലിയ കരിപ്പായി, സിസ്റ്റർ ഇഗ്നേഷ്യ ചെലങ്ങര, സിസ്റ്റർ ട്രീസ ആളൂക്കാരൻ, സിസ്റ്റർ മേരി ക്ലെയർ മുക്കനാംപറമ്പിൽ, സിസ്റ്റർ ജെസ്റ്റിൻ കുട്ട്യാഞ്ഞേലിക്കൽ എന്നിവരെ ജനറൽ ടീമംഗങ്ങളായും തെരഞ്ഞെടുത്തു.
|
ലൂക്കനിൽ വിഷു ആഘോഷം 14ന്
ഡബ്ലിൻ: അയർലൻഡിലെ മലയാളി ഹിന്ദുകൂട്ടായ്മയായ സദ്ഗമയ സത്സംഘിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷം വിഷുദിനമായ 14ന് നടക്കും. ലൂക്കനിലെ സാർസ്ഫീൽഡ്സ് ജിഎഎ ക്ലബിൽ രാവിലെ 11 മുതൽ നാലു വരെയാണ് ആഘോഷപരിപാടികൾ.
ബ്രഹ്മശ്രീ ഇടശേരി രാമൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഭദ്രദീപം കൊളുത്തി വിഷു പൂജകളോടെ പരിപാടികൾ ആരംഭിക്കും. വിഷുക്കണി ദർശനം, വിഷുക്കൈനീട്ടം, വിഷുസദ്യ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടക്കും.
ഭാരതീയ സംസ്കാരത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും മനസിലാക്കുന്നതിനായി കുട്ടികൾക്കായി നടത്തിവന്നിരുന്ന ബാലഗോകുലം വിഷുദിനത്തിൽ പുനരാരംഭിക്കും. വിഷു ആഘോഷത്തിലും ബാലഗോകുലത്തിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നുന്നവർ 08925 10985, 08526 69280 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
|
അയർലൻഡിൽ ഈസ്റ്റർ തിരുകർമങ്ങൾക്ക് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികത്വം വഹിച്ചു
ഡബ്ലിൻ: അയർലൻഡിലെ വിവിധ ദേവാലയങ്ങളിൽ ഈസ്റ്റർ തിരുകർമങ്ങൾ നടന്നു. വെക്സ്ഫോർഡ് ഫ്രാൻസിസ്കൻ ഫെയറി ദേവാലയത്തിൽ ഈസ്റ്റർ തിരുകർമങ്ങൾക്ക് സീറോമലബാർ സഭയുടെ യൂറോപ് അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യ കാർമികത്വം വഹിച്ചു.
ഉയർപ്പിന്റെ സന്തോഷം അനുഭവിക്കാനും എപ്പോഴും സന്തോഷത്തോടെ ആയിരിക്കാനും ബിഷപ് ആഹ്വാനം ചെയ്തു. എല്ലാവരുടെയും ജീവിതത്തിൽ ഒരു പെസഹാ വ്യാഴവും ദുഖവെള്ളിയും ഉണ്ടാകുമെന്നും അതിനു ശേഷം ഒരു ഉദ്ധാനം ഉണ്ടാകുമെന്നും ഉദാഹരണ സഹിതം പിതാവ് പറഞ്ഞു.
ദൈവത്തേപ്പോലെ സുസ്ഥിരമായ മറ്റൊരു ആശ്രയമില്ലെന്നും നാം കർത്താവിന്റെ കൃപയ്ക്കുകീഴിലായതിനാൽ പാപത്തിനു നമ്മുടെമേൽ ആധിപത്യം ഇല്ലെന്നും വചനം ഉദ്ധരിച്ച് ബിഷപ് പറഞ്ഞു.
ആദിമ ക്രൈസ്തവ സ്മൂഹത്തെപ്പോലെ അപ്പസ്തോല പ്രബോധനം അപ്പം മുറിക്കൽ, പ്രാർഥന, കൂട്ടായ്മ എന്നിവയിൽ വളരാൻ പ്രവാസികളായ സീറോമലബാർ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
വെക്സ്ഫോർഡ് സെന്റ് അൽഫോൻസാ സീറോമലബാർ കമ്യൂണിറ്റി വികാരി ഫാ. റോയ് വട്ടക്കാട്ട്, ഫ്രാൻസീസ്കൻ ദേവാലയത്തിലെ ഫാ. റോബർട്ട്, ട്രസ്റ്റിമാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും ആഘോഷത്തിൽ സംബന്ധിച്ചു.
താല ഫെറ്റേർകെയിൽ പള്ളിയിൽ സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ ഉയിർപ്പു ഞായർ തിരുകർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
ബ്ലാക്ക്റോക്ക് ഗാർഡിയൻ എയ്ജ്ൽസ് ദേവാലയത്തിൽ ഫാ. ബിജു ഇഗ്നേഷ്യസും നാസ് ഗാർഡിയൻ എയ്ജ്ൽസ് ദേവാലയത്തിൽ ഫാ. സെബാൻ സെബാസ്റ്റ്യനും ഈസ്റ്റർ തിരുകർമങ്ങൾക്ക് കാർമികത്വം വഹിച്ചു.
|
ബാസ്കറ്റ്ബോൾ താരം ബോബിറ്റ് മാത്യു അന്തരിച്ചു
ഡബ്ലിൻ: ബാസ്കറ്റ്ബോൾ മുൻ ദേശീയ താരം ചന്ദനക്കാംപാറ വെട്ടത്തു ബോബിറ്റ് മാത്യു(43) അന്തരിച്ചു. ബിഎസ്എൻഎൽ ഉദ്യോഗസ്ഥാനായിരുന്നു.
സംസ്കാരം പിന്നീട്. ഭാര്യ ടിന്റു(അയർലൻഡ്). മകൻ: എയ്ഞ്ചലോ. സഹോദരങ്ങൾ: ബോണി, ഹിമ.
വാർത്ത: ജെയ്സൺ കിഴക്കയിൽ
|
വിയന്നയില്‍ അന്തരിച്ച മോണ്‍ മാത്യു സ്രാമ്പിക്കലിന്റെ സംസ്കാരം ചൊവ്വാഴ്ച
വിയന്ന: അന്തരിച്ച മോണ്‍ മാത്യു സ്രാമ്പിക്കലിന്റെ സംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച വിയന്നയിലെ ഹെര്ണാല്സ് സെമിത്തേരിയില്‍ നടക്കും. മോണ്‍ മാത്യുവിന്റെ മൃതദ്ദേഹം ഉച്ചയ്ക്ക് 12.30ന് കപ്പേളയിലേക്ക് കൊണ്ടുവരും.
തുടര്‍ന്ന് സംസ്കാര ശുശ്രൂഷ ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കും. ഓസ്ട്രിയയിലെ ആദ്യകാല പ്രവാസി മലയാളിയായിരുന്ന മോണ്‍ മാത്യു കഴിഞ്ഞമാസം 17നായിരുന്നു വിട പറഞ്ഞത്.
മക്കള്‍: വിനോദ്, വിനോയി. മരുമക്കള്‍: ലാന്‍സി വിനോദ്
സെമിത്തേരിയുടെ വിലാസം: ഹെർണൽസ് സെമിത്തേരി, ലിയോപോൾഡ് കുൻഷാക്ക് പ്ലാറ്റ്സ് സെവൻ, 1170 വിയന്ന.
|
ചെസ്റ്റർഫീൽഡ് മലയാളി കൾച്ചറൽ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഗാനം റിലീസ് ചെയ്തു
ലണ്ടൻ: ചെസ്റ്റർഫീൽഡ് മലയാളി കൾച്ചറൽ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ "ചങ്കിനകത്തൊരു നോവുണ്ടേ' എന്ന ഹൃദയസ്പർശിയായ ഗാനം റിലീസ് ചെയ്തു. സൂര്യനാരായണൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഷിജോ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഗാനത്തിന് സംഗീതം നൽകിയത് ജോജി ജോൺസ്, ലിറിക്സ് ജോബി കാവാലം എന്നിവരാണ്. കാമറ ജയിബിൻ തോളത്തും എഡിറ്റിംഗ് അനിൽ പോളും നിർവഹിച്ചു.
ഷൈൻ മാത്യു, ഏബിൾ എൽദോസ്, ജിയോ ജോസഫ്, ഷിജോ ജോസ്, റോയ് കെ. ആന്റൂസ്, സന്തോഷ് പി. ജോർജ്, സിനിഷ് ജോയ്, ഹർഷ റോയ്, ഇന്ദു സന്തോഷ്, ഷോൺ സന്തോഷ്, ജെസിക്ക ബോസ്കോ, അന്ന ജോസഫ് കുന്നേൽ, ഐവാന നിജോ, എലിസബത്ത് ഷിജോ തുടങ്ങി നിരവധിപേർ ഈ ഗാനത്തിൽ അഭിനയിച്ചിട്ടുണ്ട്.
|
കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയില്‍ പെസഹാവ്യാഴം ആചരിച്ചു
കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള സീറോമലബാര്‍ സമൂഹം പാരമ്പര്യക്രമത്തില്‍ പെസഹാവ്യാഴം ആചരിച്ചു. 28ന് വൈകുന്നേരം ആറിന് പെസഹാ തിരുക്കർമങ്ങള്‍ ആരംഭിച്ചു. കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ. തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി.
റോമില്‍ ഉപരിപഠനം നടത്തുന്ന ഫാ. ലിസ്റ്റണ്‍ ഒലക്കേങ്കില്‍ സിഎംഐ, ഫാ. ബിനോയ് മുളയ്ക്കല്‍ സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ലിസ്റ്റണ്‍ ഒലക്കേങ്കില്‍ സന്ദേശം നല്കി. ദിവ്യബലി, കാലുകഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍, ആരാധന തുടങ്ങിയവയായിരുന്നു പ്രധാന ചടങ്ങുകള്‍.
യൂത്ത് കൊയറിന്റെ ഗാനാലാപനം തിരുക്കര്‍മങ്ങള്‍ക്ക് ഭക്തിസാന്ദ്രതയും ആത്മീയ ഉണര്‍വും പകര്‍ന്നു. ഫാ.ഇഗ്നേഷ്യസ് ചാലിശേരി 12 യുവാക്കളുടെ പാദങ്ങള്‍ കഴുകി കാൽകഴുകൽ ശുശ്രൂഷ നിർവഹിച്ചു.
ദിവ്യബലിക്ക് ശേഷം നടന്ന പെസഹാ ശുശ്രൂഷയില്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി അപ്പം മുറിച്ച് ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് നല്കി. ജോസ് മേരി പുതുശേരി കുടുംബമാണ് പാല് തയാറാക്കിയത്. അഗാപ്പെയ്ക്കു ശേഷം തിരുമണിക്കൂര്‍ ആരാധനയും ഉണ്ടായിരുന്നു.
കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തില്‍ നടന്ന കര്‍മ്മങ്ങളില്‍ മലയാളികൾ ഉള്‍പ്പടെ ഏതാണ്ട് മുന്നൂറോളം വിശ്വാസികള്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് കമ്യൂണിറ്റിയുടെ കോഓര്‍ഡിഷേന്‍ കമ്മിറ്റി നേത്വത്വം നല്കി.
|
ആയുധങ്ങൾക്ക് സമാധാനമുണ്ടാക്കാനാകില്ല: ഫ്രാൻസിസ് മാർപാപ്പ
റോം: ഗാസയിൽ വെടിനിർത്തലിനും റഷ്യക്കും യുക്രൈയ്നും ഇടയിൽ തടവുകാരുടെ കൈമാറ്റത്തിനും അഭ്യർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഈസ്റ്റർ ദിനത്തിൽ റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന തിരുക്കർമങ്ങൾക്കു മധ്യേ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
“സമാധാനം ഒരിക്കലും ആയുധങ്ങൾ കൊണ്ടല്ല, മറിച്ച് നീട്ടിയ കൈകളാലും തുറന്ന ഹൃദയങ്ങളാലുമാണ് ഉണ്ടാക്കപ്പെടുന്നത്. ഈ വർഷം എന്റെ ചിന്തകൾ യുക്രൈയ്നിലെയും ഗാസയിലെയും ആളുകളിലേക്കും യുദ്ധം നേരിടുന്ന എല്ലാവരിലേക്കും പോയി, പ്രത്യേകിച്ച്, എങ്ങനെ പുഞ്ചിരിക്കണമെന്നു മറന്നുപോയ കുട്ടികളിലേക്ക്.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽനിന്നു പിടികൂടിയ തടവുകാരെ ഉടൻ മോചിപ്പിക്കണം. ഗാസയിൽ ഉടൻ വെടിനിർത്തൽ നടത്തണം. പലസ്തീനിലേക്ക് മനുഷ്യത്വപരമായ പ്രവേശനം വേണം'മാർപാപ്പ ആവശ്യപ്പെട്ടു.
മാർപാപ്പയുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ 30,000ത്തോളം ആളുകൾ പങ്കെടുത്തതായി വത്തിക്കാൻ അറിയിച്ചു. എട്ടു പേർക്ക് മാമോദീസയും ആദ്യകുർബാനയും മാർപാപ്പ നൽകി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്വാസതടസം ഒഴിവാക്കാൻ ഫ്രാൻസിസ് മാർപാപ്പ ദൈർഘ്യമേറിയ പ്രസംഗങ്ങൾ ഒഴിവാക്കിയിരുന്നു.
ഓശാന ഞായറാഴ്ചത്തെ സന്ദേശം നൽകുന്നതിൻനിന്നും ദുഃഖവെള്ളി ദിനത്തിൽ റോമിലെ കൊളോസിയത്തിൽ നടത്താറുള്ള കുരിശിന്റെ വഴിയിൽനിന്നും മാർപാപ്പ വിട്ടുനിന്നിരുന്നു. ഈസ്റ്റർ ചടങ്ങുകൾക്കായി ആരോഗ്യം സൂക്ഷിക്കുന്നതിനു വേണ്ടിയാണു മാർപാപ്പ വിട്ടുനിന്നതെന്നു വത്തിക്കാൻ അറിയിച്ചിരുന്നു.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിശുദ്ധവാര തിരുക്കർമങ്ങളിൽ ആയിരങ്ങൾ പങ്കുചേർന്നു
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ വിവിധ ഇടവകകളിലും മിഷൻ കേന്ദ്രങ്ങളിലും വിശുദ്ധവാര തിരുക്കർമങ്ങൾ നടന്നു. ഇന്നു രാത്രിയിലും ഞായറാഴ്ചയുമായി നടക്കുന്ന ഉയിർപ്പ് തിരുനാൾ തിരുക്കർമങ്ങളോടെ സമാപിക്കുന്ന തിരുക്കർമങ്ങളിൽ പങ്കെടുക്കുവാൻ എല്ലാ കേന്ദ്രങ്ങളിലും വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
വിവിധ ഇടവകകളിലും മിഷൻ കേന്ദ്രങ്ങളിലുമായി നടന്ന പെസഹാ, ദുഃഖ വെള്ളി കർമങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ ആണ് പങ്കുചേർന്നത്. പ്രെസ്റ്റണിലെ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന പെസഹാ വ്യാഴം, പീഡാനുഭവ വെള്ളി തിരുക്കർമങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു.
പെസഹാ തിരുക്കർമങ്ങളോടനുബന്ധിച്ചു നടന്ന കാൽ കഴുകൽ ശുശ്രൂഷയ്ക്കും അദ്ദേഹം കാർമികത്വം വഹിച്ചു. ദുഃഖശനിയായഴ്ച വൈകുന്നേരം 6.30ന് ജ്ഞാനസ്നാനവൃതനവീകരണവും പുത്തൻ തീയും വെള്ളവും വെഞ്ചരിപ്പ് ശുശ്രൂഷയും നടക്കും. തുടർന്ന് ഉയിർപ്പ് തിരുക്കർമങ്ങളും നടക്കും.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും. ഞായറാഴ്ച രാവിലെ 9.30നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. രൂപതയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രൂപത വെബ്സൈറ്റിൽ ലഭ്യമാണ്.
|
മാർ ജോസഫ് സ്രാമ്പിക്കൽ ഈസ്റ്റർ ആശംസകൾ നേർന്നു
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ എപ്പാർക്കി ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ഈസ്റ്റർ ആശംസകൾ നേർന്നു. ആശംസയുടെ പൂർണരൂപം:
തിരുനാളുകളുടെ തിരുനാളെന്ന് വിശേഷിക്കപ്പെടുന്ന കര്‍ത്താവിന്റെ തിരുവുഥാനത്തിന്റെ സമാധാനവും സമോഷവും എല്ലാവര്ക്കും ആശംസിക്കുന്നു. മിശിഹായുടെ ഉഥാനം പാപത്തിന്റെയും മരണത്തിന്റെയുംമേലുള്ള സമ്പൂര്‍ണ വിജയാഘോഷമാണ്.
മിശിഹായുടെ ഉഥാനവും അവിടുന്ന് പ്രവര്‍ത്തിച്ച പുനരുജ്ജീവനങ്ങളുമായുള്ള വ്യത്യാസം നാം മനസിലാക്കേണ്ടതുണ്ട്. മിശിഹാ പുനരുജ്ജീവിപ്പിച്ചവര്‍ (ജായ്റോസിന്റെ മകള്‍, നായിനിലെ വിധവയുടെ മകറ, ബഥാനിയായിലെ ലാസര്‍) മരണത്തിന്റെ നിയമത്തിന് വീണ്ടും വിധേയരായവരാണ്.
ആ പുനരുജ്ജീവനങ്ങള്‍ ഈശോ ജീവന്റെ നാഥനാണെന്ന് വെളിപ്പെടുത്തുന്ന അടയാളങ്ങളായിരുന്നു. എന്നാല്‍ മിശിഹായുടെ ഉഥാനമാകട്ടെ, മരണത്തിന്റെ മേലുള്ള സമ്പൂര്‍ണ വിജയവും മര്‍ത്യതയില്‍ നിന്ന് അമര്‍ത്യതയിലേക്കും മാനുഷികതയില്‍ നിന്ന് ദൈവികതയിലേക്കുമുള്ള പരിപൂര്‍ണ രൂപാമരീകരണവുമാണ്.
ഉഥാനം ചെയ്ത മിശിഹായിലുള്ള വിശ്വാസം വഴി നാം പ്രത്യാശിക്കുന്നത് അവിടുത്തേതിന് തുല്യമായ ഉഥാന മഹത്വത്തെയാണ്. നോമ്പിന്റെ 50 ദിവസങ്ങള്‍ മിശിഹായോടൊപ്പം നമ്മെ ശൂന്യരാക്കിയ കാലമായിരുന്നല്ലോ.
ഉഥാനം ചെയ്ത മിശിഹാ നമുക്ക് തരുന്ന ഏറ്റവും വലിയ സമ്മാനം അവിടുത്തെ സമാധാനമാണ്. സമാധാനം നിങ്ങളോടുകൂടെ എന്നതാണാല്ലോ ഉഥിതന്റെ ആദ്യത്തെ ആശംസ. ഈശോ തന്നെയാണ് യഥാര്‍ഥ സമാധാനം. അവിടുന്ന് നമുക്ക് തന്നെത്തന്നെയാണ് നല്‍കുന്നത്.
അതിനാല്‍ ഉഥാനത്തില് വിശ്വസിക്കുകയും ഉഥിതനെ സ്വീകരിക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോള്‍ ഈശോയാകുന്ന യഥാര്‍ഥ സമാധാനത്തെയാണ് നാം സ്വീകരിക്കുന്നത്.
|
അയർലൻഡിൽ പെസഹാ, ദുഃഖവെള്ളി തിരുകർമങ്ങൾ നടന്നു
ഡബ്ലിൻ: അയർലൻഡി ലെ വിവിധ ദേവാലയങ്ങളിൽ പെസഹാ, ദുഃഖവെള്ളി തിരുകർമങ്ങൾ നടന്നു. ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് പെസഹാ തിരുകർമങ്ങൾക്ക് ലിംറിക് ഡോറാഡോയിൽ സെന്റ് പോൾസ് ദേവാലയത്തിലും ദുഃഖവെള്ളി തിരുക്കർമങ്ങൾക്കു ബാലിമൻ ഒഎൽവി ദേവാലയത്തിലും മുഖ്യകാർമികത്വം വഹിച്ചു.
ബ്ലാക്ക്റോക്ക് ഗാർഡിയൻ എയ്ജ്ൽസ് ദേവാലയത്തിൽ നടന്ന പെസഹാ തിരുകർമങ്ങൾക്ക് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഒലിയകാട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.
ഇവിടെ നടന്ന ദുഃഖവെള്ളി ശുശ്രൂഷകൾക്കു ഫാ. ജോസഫ് ഓലിയകാട്ടിൽ, ഫാ. പോൾ കോട്ടക്കൽ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
ദുഃഖവെള്ളിയാഴ്ച ലുക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ ഫാ. സെബാൻ സെബാസ്ത്യൻ വെള്ളമത്തറയും ബ്ലാഞ്ചാർഡ്സ്ടൗൺ സെക്രെട്ട് ഹാർട്ട് ദേവാലയത്തിൽ ഫാ. റോയ് ജോർജ് വട്ടക്കാട്ടും ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.
|
യൂറോപ്പില്‍ "സമ്മര്‍ സമയം' ഞായറാഴ്ച ആരംഭിക്കും
ബര്‍ലിന്‍: യൂറോപ്പില്‍ "സമ്മര്‍ സമയം' ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. സമയം ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിവച്ചാണ് സമ്മര്‍ ടൈം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ രണ്ടിന് സമയം മൂന്നാക്കി മാറ്റും.
നടപ്പു വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. വര്‍ഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ രാത്രിയാണിത്. ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പിറ്റിബി) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്.
ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു. 1980 മുതലാണ് ജര്‍മനിയില്‍ സമയ മാറ്റം ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്.
അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് ദൈര്‍ഘ്യം കൂടുതലായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം. രാത്രിയില്‍ നടത്തുന്ന ട്രെയിന്‍ സര്‍വീസിലെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളാണ് ചിട്ടയായി മാറ്റം വരുത്തുന്നത്.
സമ്മറില്‍ ജര്‍മന്‍ സമയവും ഇന്ത്യന്‍ സമയവുമായി മുന്നോട്ട് മൂന്നര മണിക്കൂറും ബ്രിട്ടന്, അയര്‍ലൻഡ് തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലാണെങ്കിലും ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലായിരിക്കും. ഈ വര്‍ഷത്തെ ശൈത്യസമയമാറ്റം ഒക്ടോബര്‍ 27ന് പുലര്‍ച്ചെ മൂന്നിന് ഒരു മണിക്കൂര്‍ പിറകോട്ട് തിരിച്ച് വച്ച് ക്രമീകരിക്കും.
|
അയർലൻഡിൽ ഈസ്റ്റർ തിരുകർമങ്ങൾക്ക് ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികത്വം വഹിക്കും
ഡബ്ലിൻ: അയർലൻഡിൽ ഈസ്റ്റർ തിരുകർമങ്ങൾക്ക് ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികത്വം വഹിക്കും. വെക്സ്ഫോർഡ് ഫ്രാൻസിസ്കൻ ഫെയറി ദേവാലയത്തിൽ ഈസ്റ്റർ ഞായർ രാവിലെ 8.45ന് ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും.
ഫാ. റോയ് ജോർജ് വട്ടക്കാട്ട് സഹകാർമികത്വം വഹിക്കും. ദ്രോഹഡ ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനും ഡൻടാൽക് സെന്റ് ബ്രിജിത് ദേവാലയത്തിൽ രാത്രി പത്തിനും നടക്കുന്ന ഈസ്റ്റർ വിജിലിനും മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യ കാർമികത്വം വഹിക്കും.
താല ഫെറ്റർകെയ്ൻ ദേവാലയത്തിൽ ശനിയാഴ്ച വൈകുന്നേരം ആറിനും അത്തായി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ ശനിയാഴ്ച രാത്രി പത്തിനും നടക്കുന്ന ഈസ്റ്റർ തിരുകർമങ്ങൾക്ക് സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയകാട്ടിൽ മുഖ്യകാർമികത്വം വഹിക്കും.
ഫാ. സെബാൻ സെബാസ്റ്റിയൻ നാസ് ഗാർഡിയൻ എയ്ജ്ൽസ് ദേവാലയത്തിൽ ശനിയാഴ്ച വൈകുന്നേരം 4.30 നും അന്നെ ദിവസം രാത്രി 11.30ന് ബ്ലാഞ്ചാർഡ്സ്ടൗൺ സെക്രെറ്റ് ഹാർട്ട് ദേവാലയത്തിൽ ഫാ. റോയ് വട്ടക്കാട്ടിലും ഉയിർപ്പു ഞായർ തിരുകർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.
ബ്ലാക്ക്റോക്ക് ഗാർഡിയൻ എയ്ജ്ൽസ് ദേവാലയത്തിൽ ശനിയാഴ്ച രാത്രി 10.30ന് നടക്കുന്ന ഉയിർപ്പു ഞായർ തിരുകർമങ്ങൾക്ക് ഫാ ബിജു ഇഗ്നേഷ്യസ് മുഖ്യകാർമികത്വം വഹിക്കും.
|
കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയിലെ വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ സമയക്രമം
കൊളോണ്‍: യൂറോപ്പിലെ വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്ക് കമ്യൂണിറ്റി വികാരി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ നേതൃത്വം നല്‍കും.
വ്യാഴാഴ്ച വൈകുന്നേരം ആറിന് പെസഹാ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. കാലുകഴുകല്‍ ശുശ്രൂഷ, ദിവ്യബലി, പാനവായന, അപ്പം മുറിയ്ക്കല്‍, ആരാധന തുടങ്ങിയവയായിരിക്കും പ്രധാന ചടങ്ങുകള്‍.
ദുഖ:വെള്ളിയാഴ്ച വൈകുന്നേരം 3.45ന് പാനവായനയോടെ കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പീഡാനുഭവ ശുശ്രൂഷകള്‍, കുരിശിന്റെ വഴി, രൂപം ചുംബിക്കല്‍, കയ്പ്പുനീര് കുടിയ്ക്കല് എന്നീ ചടങ്ങുകള്‍ ഉണ്ടായിരിക്കും.
ഉയിര്‍പ്പു തിരുനാള്‍ കര്‍മ്മങ്ങള്‍ മാര്‍ച്ച് 30 ശനിയാഴ്ച രാത്രി ഒന്‍പതിന് പള്ളിയങ്കണത്തില്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ആരംഭിച്ച് പുതുവെളിച്ചത്തിന്റെ പ്രതീകമായി കത്തിച്ച മെഴുകുതിരിയും കൈയ്യിലേന്തി പ്രദക്ഷിണത്തോടുകൂടി വിശ്വാസികള്‍ ദേവാലയത്തില്‍ പ്രവേശിയ്ക്കും.
തുടര്‍ന്ന് ഉയിര്‍പ്പും ആഘോഷമായ ദിവ്യബലിയും നടക്കും. ഞായറാഴ്ച രാവിലെ 11ന് വി.കുര്‍ബാന ഉണ്ടായിരിക്കും.
എല്ലാ തിരുക്കര്‍മങ്ങളും കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തിലാണ് (Danzierstr.53,51063 Koeln) ക്രമീകരിച്ചിരിക്കുന്നത്.
|
ബര്‍ലിനില്‍ മലയാളത്തില്‍ വിശുദ്ധവാര കര്‍മങ്ങള്‍
ബര്‍ലിന്‍: ബര്‍ലിനില്‍ പെസഹാ വ്യാഴം തിരുക്കര്‍മങ്ങള്‍ വൈകുന്നേരം ഏഴിന് മരിയ ലീബ്ഫ്രൗവന്‍ (Marien Liebfrauen) പള്ളിയില്‍ നടക്കും.
ദുഃഖവെള്ളി ദിനത്തില്‍ പീഡാനുഭവ ശുശ്രൂഷകളും ആഘോഷമായ കുരിശിന്റെ വഴിയും. രാവിലെ 11ന് സെന്റ് മത്തിയാസ് സെമിത്തേരിയിലാണ് നടത്തുന്നത്. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ദുഃഖവെള്ളി ആചരണത്തിന്റെയും പ്രത്യേകിച്ച് ഔട്ട്ഡോര്‍ കുരിശിന്റെ വഴിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ശനിയാഴ്ച ഈസ്റ്റർ വിശുദ്ധ കുര്‍ബാന വൈകുന്നേരം അഞ്ചരയ്ക്ക് സെന്റ് ക്ളെമെന്‍സ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിയ്ക്കുന്നത്. എല്ലാ ശുശ്രൂഷകള്‍ക്കും വിന്‍സെന്‍ഷ്യന്‍ വൈദികരാണ് നേതൃത്വം നല്‍കുന്നത്.
|
ഐഎൻഎംഒ നേതൃത്വത്തിലേക്ക് മൈഗ്രന്റ് നഴ്സസ് അയർലൻഡ് പ്രതിനിധികൾ
ഡബ്ലിൻ : അയർലൻഡിലെ നഴ്സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് യൂണിയൻ (ഐഎൻഎംഒ) യുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൈഗ്രന്റ് നഴ്സസ് അയർലൻഡ് പിന്തുണച്ച നാല് ഇന്ത്യക്കാർ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സംഘടനയുടെ ദേശീയ കൺവീനർ വർഗീസ് ജോയിയും മാറ്റർ പബ്ലിക് ഹോസ്പിറ്റൽ പ്രതിനിധിയായ ട്രീസ്സ പി ദേവസ്സ്യയും മാനേജ്മെന്റ് സീറ്റുകളിലേക്കും സംഘടനയുടെ വാട്ടർഫോർഡ് പ്രതിനിധിയായ ശ്യാം കൃഷ്ണൻ ക്ലിനിക്കൽ സീറ്റിലേക്കുമാണ് വിജയിച്ചത്. ഇതുകൂടാതെ മൈഗ്രന്റ് നഴ്സസ് അയർലൻഡ് പിന്തുണച്ച ജിബിൻ മറ്റത്തിൽ സോമനും ക്ലിനിക്കൽ സീറ്റിലേക്ക് വിജയിച്ചു.
അയർലൻഡിലെ ഏകദേശം അമ്പതിനായിരത്തോളം നഴ്സുമാർക്കിടയിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിലാണ് സംഘടന പിന്തുണച്ചവർ വിജയിച്ചത്. രണ്ടു വർഷത്തേക്കാണ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ കാലാവധി.
ഐഎൻഎംഒയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് ആദ്യമായിട്ടാണ് ഇത്ര ഇന്ത്യക്കാർ തെരഞ്ഞെടുക്കപ്പെടുന്നത്. എക്സിക്യൂട്ടീവ് കൗൺസിലിലാണ് സംഘടനയുടെ പോളിസികളും നിർണായക തീരുമാനങ്ങളും രൂപപ്പെടുന്നത്.
എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് പ്രതിനിധികൾ വരുന്നതോടു കൂടി കൂടുതൽ സഹകരണം ഫലപ്രദമാക്കാനും പ്രവാസികൾക്കടക്കം എല്ലാ നഴ്സുമാർക്കും പ്രയോജനപ്രദമാകുന്ന നിലപാടുകൾ എടുക്കാനും കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത് .
|
സ്റ്റോക്ക് ഓൺ ട്രെന്റിലെ വിശുദ്ധവാര ശുശ്രൂഷകൾക്ക് എബ്രഹാം മാർ സ്തേഫാനോസ് കാർമികത്വം വഹിക്കും
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ ഈ വർഷത്തെ കഷ്ടാനുഭവ ആഴ്ച ആചരണവും പെസഹാ തിരുനാളിലെ കാൽകഴുകൽ ശുശ്രൂഷയും സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ചിൽ നടത്തപ്പെടും. ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ യുകെ യൂറോപ്പ് ആൻഡ് ആഫ്രിക്കൻ ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് കാർമികത്വം വഹിക്കും
യുകെയിലെ ഓർത്തഡോക്സ് പള്ളി വികാരിമാരും ഇടവക ജനങ്ങളും പങ്കെടുക്കുന്ന പെസഹയുടെ കാൽകഴുകൽ ശുശ്രൂഷ വ്യാഴാഴ്ച രണ്ടിനാണ് നടക്കുക. എബ്രഹാം മാർ സ്തേഫാനോസ് ഭദ്രാസന ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി നടത്തപ്പെടുന്ന കാൽ കഴുകുന്ന ശുശ്രൂഷ ആണിത്.
ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതൽ ആരംഭിക്കും. ദുഃഖശനിയാഴ്ച രാവിലെ ഒമ്പതിന് വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.
ശനിയാഴ്ച വൈകുന്നേരം അഞ്ചു മുതൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷ ആരംഭിക്കും. ഈ ശുശ്രൂഷകൾക്ക് കാർമികത്വം നൽകുന്ന തിരുമേനിയെ കൂടാതെ ഇടവക വികാരി ഫാ. ടോം ജേക്കബ്, ശെമ്മാശൻ കാൽവിൻ ബെൽഫാസ്റ്റ് എന്നിവരും പങ്കെടുക്കും.
|
ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ വിശുദ്ധവാര ശുശ്രൂഷകളുടെ സമയക്രമം
ഫ്രാങ്ക്ഫര്‍ട്ട്: സീറോമലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ ജര്‍മന്‍ റീജിയണിന്റെ വിശുദ്ധവാരത്തിലെ ശുശ്രൂഷകള്‍ താഴെപ്പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നതായി മലങ്കരസഭാ ഭരണസമിതി അറിയിച്ചു.
വ്യാഴാഴ്ച പെസഹാ ശുശ്രൂഷകള്‍ ബോണില്‍ ഉച്ചകഴിഞ്ഞ് മൂന്നിനും ക്രേഫെല്ഡിലും ഹേര്‍ണെ ഡോര്‍ട്ട്മുണ്ടിലും നാലിനും നടക്കും. ദു:ഖവെള്ളി ശുശ്രൂഷകള്‍ ബോണില്‍ രാവിലെ 8.30നും ഫ്രാങ്ക്ഫര്‍ട്ടിലും ഹൈഡല്‍ബര്‍ഗിലും ഹേര്ണെയിലും ക്രേഫെല്ഡിലും രാവിലെ ഒന്‍പതിനും മ്യൂണിക്കില്‍ രാവിലെ 9.30നും നടക്കും.
ഈസ്റ്റര്‍ കര്‍മങ്ങള്‍ ശനിയാഴ്ച ഹേര്‍ണെ ഡോര്‍ട്ട്മുണ്ടില്‍ ഉച്ചകഴിഞ്ഞ് മൂന്നിനും മ്യൂണിക്കിൽ പത്തിനും ഹൈഡല്‍ബര്‍ഗിലും ഉച്ചകഴിഞ്ഞ് രണ്ടിനും ബോണില്‍ ഉച്ചകഴിഞ്ഞ് മൂന്നിനും ഫ്രാങ്ക്ഫര്‍ട്ടില്‍ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കും ക്രേഫെല്‍ഡില്‍ വൈകുന്നേരം നാലിന് നടക്കും.
|
കൊളോസിയത്തിലെ കുരിശിന്റെ വഴിയിൽ ചൊല്ലുന്നത് മാർപാപ്പ എഴുതിയ പ്രാർഥനകൾ
വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പ എഴുതിയ പ്രാർഥനകളായിരിക്കും ദുഃഖവെള്ളി ദിനമായ നാളെ റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയത്തിനു ചുറ്റും നടക്കുന്ന കുരിശിന്റെ വഴിയിൽ ചൊല്ലുക.
‘കുരിശിന്റെ വഴിയിൽ യേശുവിനോടൊപ്പം പ്രാർഥനയിൽ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രാർഥനകൾ. കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലും പ്രത്യേക വചനവിചിന്തനവും മാർപാപ്പ നൽകും.
സാർവത്രികസഭാ തലവനെന്ന നിലയിൽ തന്റെ 11 വർഷത്തെ പ്രവർത്തനത്തിനിടെ ഇതാദ്യമായാണു ഫ്രാൻസിസ് മാർപാപ്പ കുരിശിന്റെ വഴിയിൽ പ്രാർഥനകൾ എഴുതുന്നത്. ഓരോ വർഷവും ലോകത്തിലെ ഏതെങ്കിലും പ്രമുഖരെക്കൊണ്ട് കുരിശിന്റെ വഴി പ്രാർഥന എഴുതിക്കുകയെന്നതായിരുന്നു ഇതുവരെയുള്ള രീതി.
1985ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴിയിലെ പ്രാർഥനകൾ എഴുതുന്നത് വ്യത്യസ്ത വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും കൈമാറുന്ന പാരമ്പര്യം ആരംഭിച്ചത്.
എന്നാൽ 2000 മഹാജൂബിലി വർഷത്തിലെ കുരിശിന്റെ വഴിയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പതന്നെ പ്രാർഥനകൾ എഴുതി. ബനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ ഭരണകാല ത്തുടനീളം പാരമ്പര്യം തുടർന്നു.
|
ബാഡ് നൊയേസ്റ്റാഡ്റ്റ് സീറോമലബാര്‍ കമ്യൂണിറ്റിയുടെ വിശുദ്ധവാരാഘോഷങ്ങളുടെ സമയക്രമം
ബാഡ് നൊയേസ്റ്റാഡ്റ്റ്: ജര്‍മനിയിലെ ബാഡ് നൊയേസ്റ്റാഡ്റ്റ് സെന്റ് മദര്‍ തെരേസ സീറോമലബാര്‍ മലയാളി കമ്യൂണിറ്റിയുടെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്ക് ഇത്തവണ മ്യൂള്ബാഹ് ഹോളി ഫാമിലി ദേവാലയം വേദിയാകും.
പെസഹാ വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ 12 വരെ കുമ്പസാരവും ആരാധനയും ഉണ്ടായിരിക്കും. വൈകുന്നേരം 6 30ന് വിശുദ്ധ കുര്‍ബാനയും കാലു കഴുകല്‍ ശുശ്രൂഷയും നടക്കും. അതേത്തുടര്‍ന്ന് മ്യൂള്ബാഹ് പള്ളിഹാളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയും ഉണ്ടായിരിക്കും.
ദുഃഖവെള്ളിയാഴ്ച്ച തിരുക്കര്‍മ്മങ്ങള്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും. തുടര്‍ന്ന് പോയ വര്‍ഷത്തെ പോലെ മ്യൂള്ബാഹില് നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള ബാഡ് നൊയേസ്റ്റാഡ്റ്റിന്റെ മറ്റൊരു കുരിശുപള്ളിയായ ലൊറിത്ത് പള്ളിയിലേക്ക് കുരിശിന്റെ വഴി ഉണ്ടായിരിക്കും.
കുരിശിന്റെ വഴിക്ക് ശേഷം ലോറിയിത്ത് ദേവാലയ പരിസരത്ത് താമസിക്കുന്ന സിബി മണ്ണൂരിന്റെ ഭവനത്തില്‍ എല്ലാവര്ക്കും അഗാപ്പെയായി ഉച്ചക്കഞ്ഞി നല്‍കും.ഉയിര്‍പ്പുതിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി ഒന്‍പതിന് ആരംഭിക്കും.
ഇത്തവണത്തെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുക ലുവൈന്‍ യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റ് ചെയ്യുന്ന ഫാ.ജിന്‍സ് കണ്ണംകുളത്തും പ്രശസ്ത ധ്യാനഗുരുവായ ആന്റണി വെട്ടിയാനിക്കലും ആയിരിക്കുമെന്ന് ബാഡ് നൊയേസ്റസ്റ്റാഡ്റ്റിലെ മലയാളി കമ്മ്യൂണിറ്റിയുടെ കോഓര്‍ഡിനേറ്റര്‍മാരായ ടോമി ഒഴുക്കനാട്ടും അജോ സണ്ണിയും അറിയിച്ചു.
|
സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ ഏഴിന്
സ്റ്റീവനേജ് : ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ സർഗം സ്റ്റീവനേജ് ഒരുക്കുന്ന ഈസ്റ്റർ, വിഷു, ഈദ് ആഘോഷത്തിന് ഏപ്രിൽ ഏഴിന് ഡച്ച്വർത്ത് വില്ലേജ് ഹാൾ വേദിയാവും. അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
ഈസ്റ്ററും, വിഷുവും, ഈദുൾ ഫിത്തറും നൽകുന്ന സന്ദേശങ്ങൾ സമന്വയിപ്പിച്ച് ഒരുക്കുന്ന ’വെൽക്കം ടു ഹോളി ഫെസ്റ്റ്സ് അടക്കം ആകർഷകങ്ങളായ വിശേഷാൽ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി പ്രോഗ്രാം കമ്മിറ്റി ഒരുക്കുന്നുണ്ട്. വൈവിദ്ധ്യങ്ങളായ കലാ പരിപാടികൾ, സ്കിറ്റുകൾ, സംഗീത നിശ അടക്കം നിരവധി ആകർഷകങ്ങളായ പരിപാടികൾ സദസിനായി അണിയറയിൽ ഒരുങ്ങുന്നതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.
യുകെയിലെ പ്രമുഖ മോർട്ഗേജ്സ് & ഇൻഷുറൻസ് അഡ്വൈസർ സ്ഥാപനമായ വൈസ് ഫിനാൻഷ്യൽ സർവീസസ്, സർഗം ആഘോഷത്തിലെ മുഖ്യ സ്പോൺസറായി പങ്കാളിയാവും. യുകെയിലെ പ്രമുഖ ഫുഡ് ഇൻഗ്രീഡിയൻറ്സ് ഡിസ്ട്രിബ്യുട്ടറും വിവിധ മസാല ബ്രാൻഡുകളുടെ ഹോൾസെയിൽ ഡീലറുമായ സെവൻസ് ട്രേഡേഴ്സ് സ്റ്റിവനേജ്, പ്രമുഖ റെസ്റ്റോറന്റ് & കാറ്ററിങ് സ്ഥാപനമായ സ്റ്റീവനേജ് കറി വില്ലേജ് എന്നീ സ്ഥാപനങ്ങൾ സർഗം ആഘോഷത്തിൽ പ്രായോജകരാവുന്നതാണ്.
പ്രോഗ്രാമിന്റെ മുഖ്യാതിഥിയും സ്റ്റീവനേജ് മേയറുമായ മൈലാ ആർസിനോ ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതും തുടർന്ന് സന്ദേശം നൽകുന്നതുമാണ്. ഏപ്രിൽ 7 ന് ഞായറാഴ്ച ഉച്ചക്ക് ഒന്നു മുതൽ രണ്ടു വരെ ’സ്റ്റാർട്ടർ മീൽ’ വിതരണം ചെയ്യും. തുടർന്ന് ഈസ്റ്റർവിഷു ഈദ് ആഘോഷത്തിന്റെ സാംസ്ക്കാരിക വേദിക്ക് ആരംഭം കുറിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
Sajeev07877902457
Praveen07493859312
Wilsy 07450921739
Sahana 07774114938
April 7th Sunday, 13:0022:00
Datchworth Village Hall, 52 Datchworth Grn, Datchworth, Knebworth SG3 6TL
|
വേൾഡ് മലയാളി കൗൺസിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
ലണ്ടൻ: വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷനൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം ആരോഗ്യ സെമിനാർ നടത്തി. പ്രമേഹം: നിങ്ങൾ അറിയേണ്ടത് എന്ന വിഷയത്തിൽ ലണ്ടൻ ബിഎച്ച്ആർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറുമായ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റുമായ പ്രഫസർ ഡോ. ഗോഡ്വിൻ സൈമൺ, സൈക്കോളജിക്കൽ സ്ട്രെസ് എന്ന വിഷയത്തിൽ കോഴിക്കോട് സിംഫണി ലൈഫ് ചീഫ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോ ഷറഫുദ്ധീൻ കടമ്പോട്ട് എന്നിവർ സെമിനാർ നടത്തി.
യുകെ നഴ്സ് ജോലികൾ മലയാളികൾക്കായി എന്ന വിഷയത്തിൽ നഴ്സ് ക്ലിനിഷ്യൻ ജിനോയ് മദൻ, കിഡ്നി ട്രാൻസ്പ്ലാന്റ് എന്ന വിഷയത്തിൽ യുകെ ഡബ്ല്യുഎംസിയുടെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയലൻ എന്നിവർ വിഷയം അവതരിപ്പിച്ചു.
ഡബ്ല്യുഎംസിയുടെ ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, യുഎസ്എ ഉദ്ഘാടന പ്രസംഗം നിർവഹിച്ചു. മുഖ്യപ്രഭാഷണം, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, യുഎഇ നിർവഹിച്ചു.
ഡബ്ല്യുഎംസി ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി യുഎസ്എ, ഡബ്ല്യുഎംസി, ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ ജർമനി, ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ് എൻജിനീയർ കെ .പി. കൃഷ്ണകുമാർ ഇന്ത്യ,
ഡബ്ല്യുഎംസി ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി രാജേഷ് പിള്ള യുഎഇ, ഡബ്ല്യുഎംസി ഇന്റർനാഷനൽ ബിസിനസ് ഫോറം പ്രസിഡന്റ് ടി എൻ കൃഷ്ണകുമാർ യുഎഇ, ഡബ്ല്യുഎംസി ഇന്റർനാഷനൽ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം പ്രസിഡന്റ് ചെറിയാൻ ടി കീക്കാട് യുഎഇ, ഡബ്ല്യുഎംസി അമേരിക്ക റീജൻ പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ യുഎസ്എ,
ഡബ്ല്യുഎംസി അമേരിക്ക റീജൺ സെക്രട്ടറി അനീഷ് ജെയിംസ് യുഎസ്എ, ഡബ്ല്യുഎംസി ദുബായി പ്രൊവിൻസ് പ്രസിഡന്റ് പോൾസൺ, ഡബ്ല്യുഎംസി നോർത്ത് വെസ്റ്റ് യുകെ പ്രൊവിൻസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ഡബ്ല്യുഎംസി അജ്മാൻ പ്രവിശ്യ പ്രസിഡന്റ് ഡെയ്സ് ഇടിക്കുല്ല യുഎഇ., ശാന്തപിള്ള യുഎസ്എ എന്നിവർ ആശംസകൾ നേർന്നു.
വിഷയം സംസാരിക്കുന്നവരുടെ ആമുഖം നിർവഹിച്ചത് ഡബ്ല്യുഎംസി നോർത്ത് വെസ്റ്റ് യുകെ പ്രൊവിൻസ് ചെയർമാൻ ലിതീഷ്രാജ് പി തോമസ് മാഞ്ചസ്റ്റർ, ഡബ്ല്യുഎംസി ന്യൂയോർക്ക് പ്രവിശ്യയുടെ സെക്രട്ടറിയും മുൻ പ്രസിഡന്റുമായ ജോർജ് കെ ജോൺ യുഎസ്എ, ഡബ്ല്യുഎംസി യുകെ പ്രൊവിൻസ് ട്രഷറർ ജിയോ വാഴപ്പിള്ളി എന്നീ വ്യക്തികളാണ്.
യുകെയിലെ ഫിസിഷ്യൻ ഡോ.എം.എസ്.രാജീവ്, കോഴിക്കോട് ചീഫ് ആയുർവേദ ഫിസിഷ്യൻ ഡോ. മനോജ് കലൂർ, ബഹറനിലെ ആയുർവേദ ഫിസിഷ്യൻ ഡോ. പ്രശോബ്, കൺസൾട്ടന്റ് ചൈൽഡ് സൈക്കോളജിസ്റ്റ് ഡോ. ജയചന്ദ്രൻ, കൊച്ചിയിലെ വ്യവസായി ടോം ജോസഫ്, സ്കിൽസ് കെയർ ഡയറക്ടർ ലില്ലി വിൻസെന്റ് യുകെ, ബംഗളൂരു നഴ്സിംഗ് യൂണിവേഴ്സിറ്റിയിലെ ദീൻ, കവിത നാരായണൻ, ദുബായി മുനിസിപ്പാലിറ്റിയിലെ റമീന സജീവ് എന്നിവരും യോഗത്തെ അഭിനന്ദിച്ചു.
|
ഓശാന ദിനത്തിൽ മാർപാപ്പയുടെ ദിവ്യബലിയിൽ കാഴ്ച സമർപ്പിച്ച് മലയാളി കുടുംബം
റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഓശാന ഞായറിനോട് അനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ അർപ്പിച്ച ദിവ്യബലിയിൽ കാഴ്ച സമർപ്പിക്കാൻ മലയാളി കുടുംബത്തിന് അവസരം ലഭിച്ചു.
റോമിൽ താമസിക്കുന്ന ഇരിങ്ങാലക്കുട രൂപതയിലെ പൂരകം സെന്റ് ജോസഫ് ഇടവക അംഗമായ പ്രവാസി മലയാളി ഊരകം പൊഴോലിപറമ്പിൽ ജോർജ് റപ്പായിക്കും കുടുംബത്തിനുമാണ് ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് കാഴ്ചവയ്പ്പിനു അവസരം ലഭിച്ചത്.
വിവാഹജീവതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന തങ്ങൾക്ക് ഇത് അസുലഭ അവസരമായെന്നും ദൈവത്തിന് നന്ദി പറയുന്നതായും ജോർജ് റപ്പായി പറഞ്ഞു.
|
ഗാൽവേ സെന്റ് തോമസ് സീറോമലബാർ പള്ളിയിലെ ധ്യാനം വ്യാഴം, വെള്ളി ദിവസങ്ങളിൽ
ഡബ്ലിൻ: ഗാൽവേ സെന്റ് തോമസ് സീറോമലബാർ പള്ളിയിൽ വിശുദ്ധവാര ധ്യാനവും തിരുകർമങ്ങളും പെസഹവ്യാഴം, ദുഖവെള്ളി ദിവസങ്ങളിൽ നടക്കും. പ്രശസ്ത ധ്യാനഗുരുവും സെമിനാരി അധ്യാപകനും ആത്മീയ ഗ്രന്ഥകർത്താവുമായ റവ.ഫാ. ഡോ. ജെയിംസ് കിളിയനാനിക്കലാണ് ധ്യാനം നയിക്കുന്നത്.
താമരശേരി പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്റർ ധ്യാനകേന്ദ്രം മുൻ ഡയറക്ടറും തലശേരി കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി പ്രഫസറുമാണ് ഫാ. ജെയിംസ് കിളിയാനിക്കൽ. ഗാൽവേ മെർവ്യൂ ഹോളി ഫാമിലി ദേവാലയത്തിൽ വച്ചാണ് ധ്യാനം.
പെസഹവ്യാഴം രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയും ദുഃഖവെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെയുമാണ് ധ്യാനവും വിശുദ്ധവാര തിരുകർമങ്ങളും നടത്തപെടുന്നത്.
ആത്മവിശുദ്ധീകരണത്തിലൂടെ ഇശോയുടെ ഉയിർപ്പ് തിരുന്നാളിനായി നമുക്കൊരുങ്ങാൻ വിശുദ്ധവാര തിരുകർമങ്ങളിലേക്കും ധ്യാനത്തിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
|
കൊളോണിലെ സീറോമലബാര്‍ സമൂഹം ഓശാന തിരുനാള്‍ ആഘോഷിച്ചു
കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള സീറേ മലബാര്‍ സമൂഹം യേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഭക്തിനിര്‍ഭരമായി ഓശാനത്തിരുനാള്‍ ആഘോഷിച്ചു.
ഞായറാഴ്ച വൈകുന്നേരം നാലിന് മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ അങ്കണത്തില്‍ ഓശാനയുടെ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രത്യേകം തയാറാക്കിയ പീഠത്തില്‍ കേരളത്തില്‍ നിന്നും എത്തിച്ച കുരുത്തോല വെഞ്ചരിച്ച് കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷസ് ചാലിശേരി സിഎംഐ വിശ്വാസികള്‍ക്ക് നല്കി.
ഫാ.ബിനോയ് മുളയ്ക്കല്‍ സിഎംഐ, റോമില്‍ ഉപരിപഠനം നടത്തുന്ന ഫാ. ലിസ്റ്റണ്‍ ഒലക്കേങ്കില്‍ സിഎംഐ എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. ശ്രേയ പുത്തന്‍പുര, അഞ്ജലി ജോസഫ്, ഡേവിഡ് ചിറ്റിലപ്പിള്ളി, തിലോ തോമസ് മൂര്‍, ജോഷ്വ സഖറിയ, നോയല്‍ ജോസഫ്, എബിന് സിറിയക് എന്നിവര്‍ ശുശ്രൂഷികളായി. അനീഷ് ജോസഫ്, അനുപമ ബിന്റോ, സാന്ദ്ര എന്നിവര്‍ ലേഖനം വായിച്ചു.
തുടര്‍ന്ന് ഇന്‍ഡ്യന്‍ സമൂഹം ദാവീദിന്റെ പുത്രന് ഓശാന പാടി പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ച് ആഘോഷമായ സമൂഹബലിയര്‍പ്പിച്ചു. ഫാ.ലിസ്ററണ്‍ ഒലക്കേങ്കില്‍ സിഎംഐ സന്ദേശം നല്കി. യൂത്ത് കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.
ഓശാനയുടെ പരിപാടികള്‍ക്ക് യൂണിറ്റിയുടെ കോഓര്‍ഡിനേഷന്‍ കമ്മറ്റി നേതൃത്വം നല്കി. ദിവ്യബലിയ്ക്കുശേഷം ഓശാനയുടെ സ്മൃതികളുണര്‍ത്തുന്ന കേരള ക്രൈസ്തവ പാരമ്പര്യ പ്രതീകമായ കൊഴുക്കട്ട എന്ന വിശേഷ ഭോജ്യവും കാപ്പിയ്ക്കൊപ്പം ഒരുക്കിയിരുന്നു.
|
കെഎംസിസി അയർലൻഡ് ഇഫ്താർ മീറ്റ് വർണാഭമായി
ഡബ്ലിൻ: കേരള മുസ്ലിം കൾച്ചറൽ സെന്റർ (കെഎംസിസി ) സംഘടിപ്പിച്ച ഇഫ്താർ മീറ്റ് മാർച്ച് 23 നു നടന്നു. ഡബ്ലിന്‍ പാമേസ്ടൗണിൽ നടന്ന പരിപാടിയിൽ അയർലൻഡിലെ മീറ്റ് വിവിധ ഭാഗങ്ങളിൽ നിന്നും വന്ന 250ൽ അധികം ആളുകൾ പങ്കെടുത്തു .
വൈകിട്ട് അഞ്ചിന് തുടങ്ങിയ ചടങ്ങിൽ ഫവാസ് മാടശേരി അധ്യക്ഷനായി. അർഷാദ് ടികെ സ്വാഗതവും അബ്ദുറഹിമാൻ പട്ടാമ്പി നന്ദിയും ത്വയ്ബ ആമുഖ പ്രഭാഷണവും നടത്തി. വിദ്യാർത്ഥികൾക്കുള്ള പ്രസംഗ മത്സരവും ഉണ്ടായിരുന്നു .
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ലോക്കൽ കൗൺസിലർ ഷെയിൻ മൊയ്നിഹാൻ , സലിം (വേൾഡ് മലയാളി കൗൺസിൽ), എംഎം ലിങ്ക്വിൻസ്റ്റർ (ഐഒസി അയർലൻഡ് ) വർഗീസ് ജോയ് (എംഎൻഐ),രാജൻ ദേവസ്യ ,രാജു കുന്നക്കാട്ട്( കേരള കോൺഗ്രസ്) സാൻജോ മുളവരിക്കൽ (ഓഐസിസി), കുരുവിള ജോർജ് , ഫമീർ ലിമെറിക്ക് തുടങ്ങിയവർ സംസാരിച്ചു.
സിയാദ് റഹ്മാൻ, ഫാസ്ജെർ, ഷാഹിദ്, ഫുആദ്, ഷിയാസ്, അഫ്സൽ മൊയ്ദീൻ, ഹാഫിസ്, അൻസാസ്, ഷഫീഖ്, അൻവർ എന്നിസ് തുടങ്ങിയവർ നേതൃത്വം നൽകി.
|
ഓക്സ്ഫോർഡ് റീജിയണൽ സീറോമലബാർ യുവജന സംഗമം വാട്ഫോർഡിൽ ഏപ്രിൽ നാലിന്
വാട്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ഓക്സ്ഫോർഡ് റീജിയണിന്റെ നേതൃത്വത്തിൽ യുവജന സംഗമം "ABLAZE 2024' സംഘടിപ്പിക്കുന്നു. ഏപ്രിൽ നാലിന് വാട്ഫോർഡ് ഹോളി ക്വീൻ സെന്ററിൽ നടത്തപ്പെടുന്ന സംഗമം രാവിലെ പത്ത് മുതൽ വൈകുന്നേരം നാലു വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
നോർത്താംപ്ടൺ റോമൻ കത്തോലിക്കാ രൂപതയിൽ നിന്നും 2022 ജൂണിൽ വൈദികപട്ടം സ്വീകരിച്ച യുവ വൈദികൻ ഫാ. ജിത്തു ജെയിംസ് മഠത്തിൽ സംഗമത്തിന് നേതൃത്വം നൽകും.
വിശ്വാസത്തിലൂന്നിക്കൊണ്ട്, പരസ്നേഹത്തിലും സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകൾ പങ്കുവയ്ക്കുന്നതോടൊപ്പം ആകർഷകവും രസകരവുമായ കളികളും പരിപാടികളും സംഗമത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
യുവജനങ്ങൾക്ക് പ്രാർഥനയ്ക്കും ആരാധനക്കും സ്തുതിപ്പിനും അതോടൊപ്പം പരിചയപ്പെടുന്നതിനും ആശയ വിനിമയത്തിനും വിനോദങ്ങൾക്കും ഉള്ള വേദിയാവും 'ABLAZE 2024'
പതിനഞ്ചു വയസ്സിനു മുകളിലുള്ളവരും അവിവാഹിതരുമായ യുവജനങ്ങളെ ഉദ്ദേശിച്ചാണ് സംഗമം ഒരുക്കിയിരിക്കുന്നത്. രെജിസ്ട്രേഷൻ സൗജന്യമാണ്. ഉച്ച ഭക്ഷണം ക്രമീകരിക്കുന്നുണ്ട്.
യേശുവിനെ സ്വജീവിതത്തിൽ അനുകരിക്കുവാനും, കൃപയിൽ നയിക്കപ്പെടുവാനും അനുഗ്രഹാദായകമായ ’'ABLAZE 2024' സംഗമത്തിൽ പങ്കു ചേരുവാൻ എല്ലാ യുവജനങ്ങളെയും പ്രോത്സാഹിപ്പിച്ചയക്കണമെന്ന് ഓക്സ്ഫോർഡ് റീജിയൻ ഡയറക്ടർ ഫാ. ഫാൻസുവാ പത്തിൽ, ഫാ.അനീഷ് നെല്ലിക്കൽ, ഷിനോ കുര്യൻ, റീന ജെബിറ്റി എന്നിവർ മാതാപിതാക്കളോട് അഭ്യർഥിക്കുന്നു.
For More Details: Fr. Fanzwa Pathil07309049040, Shino Kurian 07886326607,Reena Jabitty07578947304.
April 4th Thursday from 10:00 AM to 16:00 PM.
HOLY QUEEN CENTRE, TOLPITS LANE, WATFORD, WD18 6NP
|
വാർഷികാഘോഷം സംഘടിപ്പിച്ച് ബ്രിട്ടീഷ് കേരളലൈറ്റ് ട്രക്കേഴ്സ് അസോസിയേഷൻ
എക്സിറ്റർ: ബ്രിട്ടനിലെ മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മയായ ബ്രിട്ടീഷ് കേരളലൈറ്റ് ട്രക്കേഴ്സ് അസോസിയേഷന്റെ രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു. പീക്ക് ഡിസ്ട്രിക്ടിലെ തോര്‍ഗ്ബ്രിഡ്ജ് ഔട്ട്ഡോര്‍ സെന്ററിലാണ് വാർഷികാഘോഷം നടന്നത്.
60ലധികം കുടംബാംഗങ്ങൾ പരിപാടിയിൽ പങ്കുച്ചേർന്നു. ട്രക്ക് മേഖലയില്‍ പത്തുവര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഡ്രൈവർമാരെ പരിപാടിയിൽ ആദരിച്ചു. മുതിര്‍ന്ന ഡ്രൈവര്‍മാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.
മേഖലയിലെ സാധ്യതകളെക്കുറിച്ചും യുവാക്കളെ എങ്ങനെ ഇതിലേക്ക് കൊണ്ടുവരാം എന്നതിനെക്കുറിച്ചും ഭാരവാഹികളായ ബിജു തോമസ്, റോയ് തോമസ്, ജെയിന് ജോസഫ്, റ്റോസി സക്കറിയ, രാജീവ് ജോണ്‍ തുടങ്ങിയവർ സെമിനാറുകള്‍ സംഘടിപ്പിച്ചു.
വരും വര്‍ഷങ്ങളില്‍ സംഘടനയെ കൂടുതല്‍ കരുത്തോടും മികവോടും മുന്നോട്ടു കൊണ്ടുപോകുവാനായി കമ്മിറ്റിയിലേക്ക് നിപ്പി ജോസഫ്, ബിജു ജോസഫ്, ജിസ്മോന് മാത്യു എന്നിവരെക്കൂടി ഉള്‍പ്പെടുത്തി.
സംഗമത്തില്‍ വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായി പരിപാടി സംഘടിപ്പിക്കാനും കൂട്ടായ്മ തീരുമാനിച്ചു.
|
സമീക്ഷ ബാഡ്മിന്റൺ ടൂർണമന്റ്; ധനുഷ് ബേസിൽ സഖ്യത്തിന് ജയം
കോവൻട്രി: സമീക്ഷ സംഘടിപ്പിച്ച രണ്ടാമത് ഡബിൾസ് ബാഡ്മിന്റൺ ടൂർണമന്റിന് ആവേശകരമായ പരിസമാപ്തി. കോവൻട്രിയിലെ എക്സൽ ലേഷർ സെന്ററിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ധനുഷ് ബേസിൽ സഖ്യം വിജയ കിരീടം ചൂടി.
വാശിയേറിയ ഫൈനൽ മത്സരത്തിൽ സുധീപ് സന്തോഷ് സഖ്യത്തെ കീഴ്പ്പെടുത്തിയാണ് വിജയികൾ കിരീടത്തിലേക്ക് മുന്നേറിയത്. രവിതേജ മനോബിരം സഖ്യം മൂന്നാം സ്ഥാനം നേടി. പ്രവീൺ ആബേൽ സഖ്യത്തിനാണ് നാലാം സ്ഥാനം.
16 റീജിയണുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അൻപതോളം ടീമുകളാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്. ഒന്നാം സ്ഥാനക്കാർക്ക് 1001 പൗണ്ടും എവർറോളിംഗ് ട്രോഫിയും സമ്മാനിച്ചു. 501 പൗണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് സമ്മാനത്തുകയായി ലഭിച്ചത്.
മൂന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും നാലാം സ്ഥാനക്കാർക്ക് 101 പൗണ്ടും നൽകി. കോവൻട്രി മേയർ ജസ്വന്ത് സിംഗ് ബിർദി മത്സരം ഉദ്ഘാടനം ചെയ്തു. പബ്ലിക്ക് ഹെൽത്ത് വിഭാഗം കാബിനറ്റ് അംഗം കമറാൻ കാൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ലൈഫ് ലൈൻ പ്രൊട്ടക്റ്റ് സിഇഒ ജോയ് തോമസ്, ആദിസ് എച്ച്ആർ കൺസൾട്ടൻസി പ്രതിനിധികളായ സ്വപ്ന, പ്രവീൺ എന്നിവർ സന്നിഹിതരായി. രണ്ട് മാസം നീണ്ട കായിക മാമാങ്കത്തിൽ മുന്നൂറോളം ടീമുകളാണ് പങ്കെടുത്തത്.
ടീമുകളുടെ എണ്ണം കൊണ്ടും സമ്മാനത്തുകയുടെ വലുപ്പം കൊണ്ടും യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്റൺ ടൂർണമന്റുകളിൽ ഒന്നായിമാറി. മലയാളികൾക്ക് പുറമെ സ്വദേശികളും വിദേശികളും മത്സരത്തിന്റെ ഭാഗമായി. കോർട്ടിന് അകത്തും പുറത്തും സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമായി. സംഘാടന മികവിലും ടൂർണമന്റ് വേറിട്ടുനിന്നു.
അടുത്ത വർഷം മുതൽ കൂടുതൽ റീജിയണുകളിലേക്ക് മത്സരം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സംഘാടകർ. ലൈഫ് ലൈൻ പ്രൊട്ടക്റ്റ്, ആദിസ് എച്ച്ആർ കൺസൾട്ടൻസി, ദി ടിഫിൻ ബോക്സ് എന്നീ സ്ഥാപങ്ങളായിരുന്നു പ്രധാന പ്രായോജകർ.
|
വത്തിക്കാനില്‍ ഓശാന ഞായര്‍ ആഘോഷിച്ചു
വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ വിശുദ്ധവാരം ഓശാന ഞായറാഴ്ചയോടെ ആരംഭിച്ചു. വത്തിക്കാനില്‍ നടന്ന ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ രാവിലെ പ്രാദേശിക സമയം പത്തിന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ആരംഭിച്ചു.
തിരുക്കര്‍മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചത്. തിരുകര്‍മങ്ങളില്‍ 30,000ത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു.
|
ഇന്ത്യൻ ഗവേഷക വിദ്യാർഥിനി യുകെയിൽ അപകടത്തിൽ മരിച്ചു
ലണ്ടൻ: ഇന്ത്യൻ ഗവേഷകവിദ്യാർഥിനി ലണ്ടനിൽ സൈക്കിൾ അപകടത്തിൽ മരിച്ചു. നീതി ആയോഗ് മുൻ ഉദ്യോഗസ്ഥയും പ്രശസ്തമായ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസസ് (എൽഎസ്ഇ) ഗവേഷക വിദ്യാർഥിനിയുമായ ചൈസ്ത കൊച്ചാർ (33) ആണ് മരിച്ചത്.
സർവകലാശാലയിൽനിന്ന് താമസസ്ഥലത്തേക്ക് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ചൈസ്തയെ ട്രക്ക് ഇടിച്ചാണ് അപകടം. കഴിഞ്ഞ 19 ന് ലണ്ടനിലെ ഫാരിംഗ്ടൺ റോഡ് ജംഗ്ഷനു സമീപമായിരുന്നു അത്യാഹിതം.
|
സെന്റ് ആന്റണീസ് സീറോമലബാര്‍ മിഷനിലെ വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ സമയക്രമം
വിക്ടോറിയ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയിലെ സെന്റ് ആന്റണീസ് സീറോമലബാര്‍ മിഷനില്‍ വിശുദ്ധവാരം സമുചിതമായി ആചരിക്കുന്നു. വ്യാഴാഴ്ച പെസഹാ തിരുനാള്‍ വൈകുന്നേരം 7.30ന് ഫസ്റ്റ് മെമ്മോറിയല്‍ ചാപ്പലില്‍ വച്ച് നടക്കും.
കാല് കഴുകള്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടാകും. ദു:ഖവെള്ളി തിരുക്കര്‍മങ്ങള്‍ രാവിലെ ഒന്‍പതിന് സെന്റ് ജോസഫ് വര്‍ക്കര്‍ പള്ളിയില്‍ നടത്തപ്പെടുന്നു. ദു:ഖശനി കര്‍മങ്ങള്‍ രാവിലെ പത്തിനും ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ രാത്രി 10.30നും സെന്റ് ജോസഫ് പള്ളിയില്‍ നടക്കും.
എല്ലാ വിശ്വാസികളെയും പ്രാര്‍ഥനാനിര്‍ഭരമായ പുണ്യദിനങ്ങളിലെ തിരുക്കര്‍മങ്ങളിലേക്കും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. സാധാരണ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മലയാളം കുർബാന ഉണ്ടായിരിക്കുന്നതാണ്.
St. Joseph The Worker Parish Victoria
Adresse: 753 Burnside Rd W, Victoria, BC V8Z 1M9
https://www.stjosephtheworkerparish.com/
|
അയർലൻഡിൽ ഓശാന ഞായർ തിരുകർമങ്ങൾ നടന്നു
ഡബ്ലിൻ: അയർലണ്ടിലെ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായർ തിരുകർമങ്ങൾ നടന്നു. ഡബ്ലിൻ ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏയ്ജൽസ് ദേവാലയത്തിലെ ഓശാന ഞായർ തിരുകർമങ്ങൾക്ക് സീറോമലബാർ കാത്തലിക് ചർച്ച് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഒലിയകാട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.
ലൂക്കൻ ചർച്ച് ഓഫ് ഡിവൈൻ മേഴ്സി ദേവാലയത്തിൽ ഫാ. സെബാൻ സെബാസ്റ്റിയൻ വെള്ളമത്തറയും വെക്സ്ഫോർഡ് സെന്റ് അൽഫോൻസാ ദേവാലയത്തിൽ ഫാ. റോയ് ജോർജ് വട്ടക്കാട്ടും തിരുകർമങ്ങൾക്കു മുഖ്യകാർമികത്വം വഹിച്ചു.
വെക്സ്ഫോര്‍ഡ് ദേവാലയത്തിൽ ഫാ. ഷിന്റോ തോമസ് നയിച്ച ധ്യാനത്തെ തുടർന്നാണ് ഓശാന തിരുകർമങ്ങൾ ആരംഭിച്ചത്. വെക്സ്ഫോർഡ് ദേവാലയത്തിലെ ഉയിർപ്പു ഞായറാഴ്ച ശുശ്രൂഷ രാവിലെ 8.45ന് ആരംഭിക്കും.
തിരുകർമങ്ങൾക്ക് ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികത്വം വഹിക്കും. ഇവിടെ പെസഹാ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30നു പെസഹാ തിരുകർമങ്ങൾ നടക്കും. കാൽകഴുകൽ ശുശ്രൂഷയും ഉണ്ടായിരിക്കും.
ബ്ലാക്ക്റോക്ക് ദേവാലയത്തിൽ പെസഹാ വ്യാഴാഴ്ച രാവിലെ 10നും ദുഃഖ വെള്ളിയാഴ്ച രാവിലെ എട്ടിനും നടക്കുന്ന തിരുകർമങ്ങൾക്ക് ഫാ. ജോസഫ് മാത്യു ഒലിയകാട്ടിൽ മുഖ്യകാർമികത്വം വഹിക്കും.
ഉയിർപ്പു ഞായർ തിരുകർമങ്ങൾക്ക് ശനിയാഴ്ച രാത്രി 11.30ന് ഫാ ബിജു ഇഗ്നേഷ്യസ് മുഖ്യകാർമികത്വം വഹിക്കും.
|
അഡിഡാസുമായുള്ള ബന്ധം ഉപേക്ഷിച്ച് ജര്‍മന്‍ ഫുട്ബോള്‍ ടീം
ബര്‍ലിന്‍: അഡിഡാസുമായുള്ള 77 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് ജര്‍മന്‍ ഫുട്ബോള്‍ ടീം. ജര്‍മന്‍ ടീമിന്റെ കിറ്റ് സ്പോണ്‍സര്‍മാരായ അഡിഡാസിനെ മാറ്റി മറ്റൊരു ആഗോള ബ്രാന്‍ഡായ നൈക്കിനെ പുതിയ കിറ്റ് സ്പോണ്‍സര്‍മാരായി നിയമിച്ചു.
2027 മുതലാണ് കരാർ നിലവിൽ വരിക. 2018ലാണ് അഡിഡാസുമായി അവസാനമായി ജര്‍മന്‍ ടീം എട്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്. കരാര്‍ കാലാവധി 2026ല്‍ അവസാനിക്കും.
|
ഇയു ഉച്ചകോടി: കൃഷിയും സമ്പദ്വ്യവസ്ഥയും രണ്ടാം ദിനത്തില്‍ ചര്‍ച്ചയായി
ബ്രസല്‍സ്: ഇയു ആസ്ഥാനമായ ബ്രസല്‍സില്‍ നടക്കുന്ന ഇയു ഉച്ചകോടിയുടെ രണ്ടാം ദിവസം കഴിഞ്ഞ മാസങ്ങളില്‍ യൂറോപ്പിലുടനീളം വന്‍ പ്രതിഷേധങ്ങള്‍ നടത്തിയ കര്‍ഷകര്‍ക്ക് മറുപടി നല്കാന് 27 അംഗ രാജ്യനേതാക്കള്‍ ശ്രമിക്കുകയാണ്.
അതേസമയം യുക്രെയ്നിനുള്ള പിന്തുണയും ഒരു കേന്ദ്രബിന്ദുവായി തുടരാന്‍ സാധ്യതയുണ്ട്. ഉച്ചകോടിയുടെ ആദ്യ ദിവസം അവര്‍ ഗാസയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും ബോസ്നിയയുമായി അംഗത്വ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമ്മതിക്കുകയും ചെയ്തു.
മരവിപ്പിച്ച റഷ്യന്‍ ആസ്തികളില്‍ നിന്നുള്ള ലാഭം യുക്രെയ്നിനുള്ള സൈനിക പിന്തുണയ്ക്കായി ഉപയോഗിക്കുന്നതിനെ കുറിച്ച് യൂറോപ്യന്‍ യൂണിയന് ഇപ്പോഴും പരിഗണിക്കുന്നുണ്ട്. റഷ്യന്‍, ബെലാറഷ്യന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന് പദ്ധതിയിടുന്നുണ്ട്.
വ്യാഴാഴ്ച വൈകി ഉച്ചകോടിയുടെ ആദ്യ ദിവസത്തെ സമാപന പത്രസമ്മേളനത്തില്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പദ്ധതികളെക്കുറിച്ച് പറഞ്ഞു.ധാന്യങ്ങള്‍, എണ്ണക്കുരു, ഉത്പന്നങ്ങള്‍ ആണ് താരിഫ് വര്‍ധിപ്പിക്കുന്നത്.
ഇതാവട്ടെ ഈ ഉത്പന്നങ്ങളില്‍ യൂറോപ്യന്‍ യൂണിയന് വിപണിയെ സ്ഥിരപ്പെടുത്തുന്നതില്‍ നിന്ന് റഷ്യന്‍ ധാന്യത്തെ തടയും. യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഈ സാധനങ്ങളുടെ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം റഷ്യയ്ക്ക് നഷ്ടമാക്കാനാണ് ലക്ഷ്യമിടുന്നത്.
റഷ്യയും യുക്രെയ്നും പ്രധാന കാര്‍ഷിക കയറ്റുമതിക്കാരാണ്. സംഘര്‍ഷത്തിനിടയില്‍ യുക്രെനിയന്‍ കയറ്റുമതിക്കുള്ള താരിഫ് തടസങ്ങള്‍ കുറയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന് ശ്രമിച്ചിരുന്നു. ഭാഗികമായി റഷ്യയുടെ നാവികസേനയും വ്യോമസേനയും നിയന്ത്രിക്കുന്ന കരിങ്കടല്‍ വഴിയുള്ള യുക്രെനിയന്‍ കയറ്റുമതി കുറയ്ക്കാന്‍ ഭാഗികമായി.
എന്നിരുന്നാലും, യൂറോപ്യന്‍ യൂണിയന് വിപണിയിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനം മൂലമുണ്ടാകുന്ന വില സമ്മര്‍ദത്തെക്കുറിച്ച് പോളണ്ടില്‍ മാത്രമല്ല, പല രാജ്യങ്ങളിലെയും കര്‍ഷകരുടെയും മറ്റ് ഗ്രൂപ്പുകളുടെയും പ്രതിഷേധത്തിന് ഇത് കാരണമാവുകയും ചെയ്തു.
|
ജര്‍മനിയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സമൂഹത്തിന്റെ വിശുദ്ധവാര ശുശ്രൂഷകള്‍ ഒന്‍പത് നഗരങ്ങളില്‍
ബര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ യുകെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട ജര്‍മനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ജര്‍മനിയുടെ വിവിധ നഗരങ്ങളിലായി വിശുദ്ധവാര ശുശ്രൂഷകള്‍ നടക്കും.
ബര്‍ലിന്‍, ഹാനോവര്‍, ഡ്യൂസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട്, സ്റ്റുര്ട്ട്ഗാര്ട്ട്, മ്യൂണിക്ക്, ഹാംബുര്‍ഗ്, ഗ്യോട്ടിംഗന്‍, ന്യൂറന്‍ബര്‍ഗ് എന്നീ നഗരങ്ങളിലാണ് ഈ വര്‍ഷത്തെ പീഡാനുഭവശുശ്രൂഷകള് നടക്കുന്നത്.
ഇടവക വികാരി റവ.ഫാ. ജിബിന്‍ തോമസ് ഏബ്രഹാം, സഹവികാരി റവ.ഫാ. രോഹിത് സ്കറിയ ജോര്‍ജി, റവ.ഫാ.ഡോ. ഷാജന് വര്‍ഗീസ്, റവ.ഫാ. ഗീവര്‍ഗീസ് കോടിയാട്ട്, റവ.ഫാ. ഷിജു കാട്ടില്‍, റവ.ഫാ. ബിധീഷ് മാത്യു, റവ.ഫാ. റിജോ മാത്യു എന്നിവര്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
വിവരങ്ങള്‍ക്ക്: www.iocgermany.church , +491 766 199 7521.
|
സൈമൺ ഹാരീസ് ഐറിഷ് പ്രധാനമന്ത്രി പദത്തിലേക്ക്
ഡബ്ലിൻ: സൈമൺ ഹാരീസ് അയർലൻഡ് പ്രധാനമന്ത്രിയാവും. അധികാരമേൽക്കുന്നതോടെ ഇദ്ദേഹം അയർലൻഡിലെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മാറും. ഫിന ഗേൽ പാർട്ടി അധ്യക്ഷസ്ഥാനത്ത് എത്തിയതോടെയാണ് 37കാരനായ സൈമൺ ഹാരീസ് ഐറിഷ് പ്രധാനമന്ത്രിയാവുന്നത്.
ഇന്ത്യൻ വംശജനായ ലിയോ വരാദ്ക്കർ അപ്രതീക്ഷിതമായി പാർട്ടി അധ്യക്ഷ സ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും ഒഴിയുന്നതായി പ്രഖ്യാപിച്ചതോടെയാണ് തൽസ്ഥാനത്തേക്ക് സൈമൺ ഹാരീസ് എത്തുന്നത്.
ഈസ്റ്ററിനു ശേഷം ഏപ്രിൽ ഒന്‍പതിന് ചേരുന്ന പാർലമെന്റ് സമ്മേളനത്തിലാണ് പ്രധാനമന്ത്രി പദമേറ്റെടുക്കുക. നിലവിൽ സൈമൺ ഹാരീസ് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ്.
|
ജര്‍മനിയില്‍ നാല്‍പ്പതാം വെള്ളിയാഴ്ച ആചരണം ഭക്തിനിര്‍ഭരമായി
നേവിഗസ്: മധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നേവിഗസില്‍ കൊളോണിലെ സീറോമലബാര്‍ സമൂഹം നടത്തിയ നാല്‍പ്പതാം വെള്ളിയാഴ്ച ആചരണം ഭക്തിനിര്‍ഭരമായി.
22ന് വൈകുന്നേരം അഞ്ചിന് നേവിഗസിലെ മരിയന്‍ കത്തീഡ്രലിന്റെ താഴ്വരയില്‍ക്കൂടി നടത്തിയ ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയോടെ ആചരണത്തിന് തുടക്കമായി. ഇന്ത്യന്‍ കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ജോസുകുട്ടി പുന്നശേരില്‍, മേഴ്സി തടത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് മരിയന്‍ കത്തീഡ്രലില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ എംസിബിഎസ് സഭാംഗം ഫാ. ടോം കൂട്ടുങ്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. തോമസ് ചാലില്‍ സിഎംഐ, ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ. റോബിന് വടക്കേല്‍ സിഎംഐ, ഫാ. ബിനോയ് മുളക്കല്‍ സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
നെല്‍വിന്റെ നേതൃത്വത്തില്‍ ബ്ളെസി, ഗ്ളെസി, ജിയോ, സാന്ദ്ര, അഞ്ജലി, ജെന്‍സി, നിക്കോള്‍, അഞ്ജന എന്നിവര്‍ നടത്തിയ ഗാനാലാപനം ശുശ്രൂഷകള്‍ക്ക് ഭക്തിസാന്ദ്രത പകര്‍ന്നു. ജോഷ്വ സഖറിയ, തിലോ ഹാന്നോ മൂര്‍, അലന് എന്നിവര്‍ ശുശ്രൂഷികളായി. അലീന കോവള്ളൂര്‍ ലേഖനം വായിച്ചു.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും ആഹന്‍, എസന് എന്നീ രൂപതകളിലെയും സീറോമലബാര്‍ സമൂഹം പങ്കെടുത്ത കുരിശിന്റെ വഴിക്കും മറ്റു ചടങ്ങുകള്‍ക്കും കൊളോണ്‍ ആസ്ഥാനമായ ഇന്ത്യന്‍ കമ്യൂണിറ്റിയിലെ സെന്റ് മാര്ട്ടിന് ബെര്‍ഗിഷസ്ലാന്റ് ഷ്വെല്‍മ് കുടുംബ കൂട്ടായ്മയാണ് ആതിഥേയത്വം വഹിച്ചത്. ലഘുഭക്ഷണവും ഒരുക്കിയിരുന്നു.
തിരുക്കര്മാചരണത്തില് പങ്കെടുത്തവര്‍ക്ക് കുടുംബകൂട്ടായ്മ പ്രസിഡന്റ് മേഴ്സി തടത്തില്‍ നന്ദി പറഞ്ഞു. മേഴ്സിയുടെ നേതൃത്വത്തില്‍ മേരിമ്മ അത്തിമൂട്ടില്‍, അമ്മിണി മണമയില്‍, സെബാസ്റ്റ്യന്‍ ഇട്ടന്‍കുളങ്ങര എന്നിവര്‍ പരിപാടികളുടെ നടത്തിപ്പില്‍ പങ്കാളികളായി.
ആണ്ടുതോറും നടത്തിവരാറുള്ള ആചരണത്തില്‍ നിരവധി സന്യാസിനികള്‍ ഉള്‍പ്പടെ ഏതാണ്ട് ഇരുനൂറോളം പേര് പങ്കെടുത്തു. മധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മരിയന്‍ ഡോം എന്നറിയപ്പെടുന്ന നേവിഗസ് കൊളോണ്‍ അതിരൂപതയുടെ കീഴിലാണ്.
|
വെക്സ്ഫോർഡ് സീറോമലബാർ പള്ളിയിലെ വിശുദ്ധവാര തിരുകർമങ്ങളുടെ സമയക്രമം
ഡബ്ലിൻ: വെക്സ്ഫോർഡ് സെന്റ് അൽഫോൻസ സീറോമലബാർ പള്ളിയിൽ പെസഹാ വ്യാഴാഴ്ച തിരുകർമങ്ങൾഉച്ചകഴിഞ്ഞ് 2.30നു നടക്കും. കാൽകഴുകൽ ശുശ്രൂഷയും ഉണ്ടായിരിക്കും.
ഈസ്റ്റർ ദിനത്തിൽ രാവിലെ 8.45നു നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് സീറോമലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികനായിരിക്കും.
വെക്സ്ഫോർഡ് ഫ്രാൻസിസ്കൻ ഫെയറി ദേവാലയത്തിലാണ് തിരുകർമങ്ങൾ നടക്കുക. (Franciscan Friary 218 Francis St, Slipperygreen, Wexford, Y35 H793)
എല്ലാവരെയും തിരുകർമങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
|
വിദേശ പഠനം: 31 ശതമാനത്തിനും മടങ്ങാൻ താത്പര്യമില്ല
കാസര്‍ഗോഡ്: “നമ്മുടെ രാജ്യത്തുനിന്നു പഠനത്തിനായി വിദേശത്തേക്കു പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. 2022ല്‍ ഇത് 13.2 ലക്ഷമായി ഉയര്‍ന്നു. വിദേശത്തേക്കു പോകുന്ന മൊത്തം വിദ്യാര്‍ഥികളില്‍ നാലുശതമാനം കേരളത്തില്‍ നിന്നുള്ളവരാണെന്നാണ് കണക്കാക്കപ്പെടുന്നത്” ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ സംസ്ഥാന ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞതാണിത്.
പ്രതിവര്‍ഷം 30,000 കുട്ടികള്‍ വിദ്യാഭ്യാസത്തിനായി കേരളം വിടുന്നതായും മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത്തരത്തിൽ പഠനത്തിനായി കേരളം വിട്ടുപോകുന്നവരിൽ 31 ശതമാനം പേർക്കും സംസ്ഥാനത്തേക്കു മടങ്ങിവരാൻ പദ്ധതിയില്ലെന്നാണ് കേരള അക്കാദമി ഓഫ് സയന്‍സസ് ഇവരിൽ നടത്തിയ സർവേയിൽ കണ്ടെത്തിയിരിക്കുന്നത്.
ഇങ്ങനെ പോയാല്‍ സമീപഭാവിയില്‍ കേരളത്തിലെ ജനസംഖ്യയുടെ 20 ശതമാനവും 60 വയസ് പിന്നിട്ടവരാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സീറ്റുകള്‍ മിച്ചം, സര്‍വേ...
202324 അധ്യയനവര്‍ഷത്തില്‍ കേരളത്തിലെ ആകെയുള്ള 2,22,201 ഡിഗ്രി സീറ്റുകളില്‍ 82,230 സീറ്റും (37 ശതമാനം) ഒഴിഞ്ഞുകിടക്കുകയാണ്. എന്തുകൊണ്ടാണ് കുട്ടികള്‍ വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളും ഇതരസംസ്ഥാനങ്ങളും തെരഞ്ഞെടുക്കുന്നത്.
ഇതുസംബന്ധിച്ച് വിശദമായൊരു സര്‍വേ നടത്തിയിരിക്കുകയാണ് കേരളത്തിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കേരള അക്കാദമി ഓഫ് സയന്‍സസ്. ഇതരസംസ്ഥാനങ്ങളിലെ 130 വിദ്യാഭ്യാസസ്ഥാപനങ്ങളിലും 25 വിദേശരാജ്യങ്ങളിലെ 123 വിദ്യാഭ്യാസസ്ഥാപനങ്ങളിലും പഠിക്കുന്ന മലയാളി വിദ്യാര്‍ഥികൾക്കിടയിലാണ് സര്‍വേ നടത്തിയത്.
ഇതില്‍ 62.34 ശതമാനം പെണ്‍കുട്ടികളും 37.34 ശതമാനം ആൺകുട്ടികളുമാണ്. ഇതില്‍ 62 ശതമാനം പേര് ഡിഗ്രി കോഴ്സ് കഴിഞ്ഞാണ് കേരളം വിട്ടതെങ്കില്‍ 38 ശതമാനം പ്ലസ്ടു പഠനശേഷം തന്നെ നാടുവിട്ടു.
കേരളം വിടാന്‍ കാരണം!
കേരളം വിടാനുള്ള കാരണമായി 26 ശതമാനം പേര് പറഞ്ഞത് കൂടുതല്‍ അവസരങ്ങളും സ്വാതന്ത്ര്യവും പുറത്തുനിന്നുള്ള പഠനത്തില്‍ ലഭിക്കും എന്നതാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരക്കുറവ്, കാലഹരണപ്പെട്ട കരിക്കുലവും അധ്യാപനരീതികളും ഗവേഷണത്തിനുള്ള സൗകര്യക്കുറവ്, ജോലിസാധ്യതകാമ്പസ് പ്ലേസ്മെന്റ് എന്നിവയുടെ കുറവ്, ലാബ് സൗകര്യങ്ങളുടെ അപര്യാപ്തത, പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരമില്ലായ്മ, സാമൂഹ്യസാഹചര്യങ്ങള്‍, അക്രമാസക്തമായ കാമ്പസ് രാഷ്ട്രീയം എന്നിവയാണ് മറ്റു കാരണങ്ങള്‍.
പ്രിയം സയന്‍സിനോട്
വിദ്യാര്‍ഥികള്‍ക്ക് സയന്‍സ് വിഷയങ്ങളോടാണ് പ്രിയം. 31 ശതമാനം പേര് ഡിഗ്രി സയന്‍സ് കോഴ്സും 23 ശതമാനം പേര് പിജി സയന്‍സ് കോഴ്സും പഠിക്കുന്നു. പ്രഫഷണല്‍ ഡിഗ്രി കോഴ്സ് (17 ശതമാനം), ഡിഗ്രി ആര്‍ട്സ്, കൊമേഴ്സ് വിഷയങ്ങള്‍ (10 ശതമാനം), പിജി പ്രഫഷണല്‍ കോഴ്സ് (ഏഴു ശതമാനം), പിജി ആര്‍ട്സ്, കൊമേഴ്സ് (നാലു ശതമാനം), എംഫില്‍/പിഎച്ച്ഡി (മൂന്നു ശതമാനം) എന്നിങ്ങനെയാണ് മറ്റു കോഴ്സുകളുടെ സ്ഥിതി.
നാട്ടിലേക്കില്ല
പഠനത്തിനായുള്ള ചെലവുകള്‍ക്ക് 37 ശതമാനം പേരും രക്ഷിതാക്കളെ ആശ്രയിക്കുന്നു. സ്കോളര്‍ഷിപ് (25 ശതമാനം), വിദ്യാഭ്യാസ വായ്പ (15 ശതമാനം), പഠനത്തോടൊപ്പം ജോലി (എട്ടു ശതമാനം), ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം (അഞ്ചു ശതമാനം), മുമ്പ് ജോലി ചെയ്ത വകയിലുള്ള സമ്പാദ്യം (അഞ്ചു ശതമാനം), സ്വത്ത് വില്പന (ഒരു ശതമാനം) എന്നിവയിലൂടെയാണ് മറ്റുള്ളവര്‍ പണം കണ്ടെത്തിയത്.
കേരളത്തിലേക്ക് എന്നെങ്കിലും മടങ്ങിവരാന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് 31 ശതമാനം പേരും ഇല്ല എന്നാണ് മറുപടി നല്‍കിയത്. 41 ശതമാനം പേര് തീരുമാനിച്ചിട്ടില്ലെന്നും 28 ശതമാനം തിരിച്ചുവരുമെന്നും പറയുന്നു.
കുടിയേറ്റം യൂറോപ്പിലേക്ക്
യൂറോപ്പിനെയാണ് തങ്ങളുടെ കരിയര്‍ കെട്ടിപ്പടുക്കാനായി ഭൂരിഭാഗം വിദ്യാര്‍ഥികളും തെരഞ്ഞെടുത്തിരിക്കുന്നത്. യുകെയിലാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. 29 ശതമാനം പേര്. കാനഡ (19 ശതമാനം), ജര്‍മനി (18 ശതമാനം), യുഎസ്എ (ഒമ്പത് ശതമാനം) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണം.
അസര്ബൈജാന്, ചിലി, പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളില്‍പോലും മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഇന്ത്യയില്‍ അയല്‍സംസ്ഥാനമായ കര്‍ണാടകയാണ് ഒന്നാമത്. 32 ശതമാനം വിദ്യാര്‍ഥികളും ഇവിടെയാണ് പഠിക്കുന്നത്. തമിഴ്നാട് (18 ശതമാനം), ഡല്‍ഹി (17 ശതമാനം), തെലങ്കാന (അഞ്ച് ശതമാനം) എന്നിങ്ങനെയാണ് വിദ്യാര്‍ഥികളുടെ എണ്ണം.
വിദ്യാര്‍ഥികള്‍ പറയുന്നു
“ഒരു മുഴുവന്‍സമയ പിഎച്ച്ഡി വിദ്യാര്‍ഥി തന്റെ അഞ്ചു വര്‍ഷമാണ് പഠനത്തിനായി നീക്കിവയ്ക്കേണ്ടിവരുന്നത്. അവര്‍ക്ക് മാന്യമായ തുക സര്‍ക്കാര്‍ സ്കോളര്‍ഷിപ്പായി നല്‍കണം. ദക്ഷിണ കൊറിയയില്‍ ഒരു വിദ്യാര്‍ഥിക്ക് പ്രതിമാസം ഒരുലക്ഷം രൂപ സര്‍ക്കാര്‍ സ്കോളര്‍ഷിപ് നല്കുന്നു”.
(വിദ്യാര്‍ഥി, പുസാന്‍ നാഷണല്‍ യൂണിവേഴ്സിറ്റി, സൗത്ത് കൊറിയ)
“സ്ത്രീകളോടുള്ള വിവേചനം, സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഇല്ലായ്മ, ജോലിസ്ഥലത്തെ അസമത്വം, അധികാര ദുര്‍വിനിയോഗം എന്നീ കാരണങ്ങള്‍ കൊണ്ടാണ് എനിക്ക് നാടു വിടേണ്ടിവന്നത്”.
(വിദ്യാര്‍ഥി, ഫ്രഡറിക് ഷില്ലര്‍ യൂണിവേഴ്സിറ്റി, ജര്‍മനി)
“ഗവേഷണങ്ങള്‍ക്കോ സ്വതന്ത്രചിന്തയ്ക്കോ കേരളത്തില്‍ യാതൊരു പ്രോത്സാഹനവുമില്ല. വിദ്യാര്‍ഥി പുതുതായി ഒരു കാര്യം കണ്ടെത്തിയാല്‍ അധ്യാപകര്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും തട്ടിയെടുക്കുന്ന സ്ഥിതിവിശേഷമാണുള്ളത്”.
(വിദ്യാര്‍ഥി, ഐഐടി ഖരഗ്പുര്‍)
“ദേശീയതലത്തില്‍ അറിയപ്പെടുന്ന ഒരു കോളജോ സര്‍വകലാശാലയോ ഇല്ലെന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ പോരായ്മ”.
(വിദ്യാര്‍ഥി, ഐഐടി ജോധ്പുര്‍)
“കേരളത്തില്‍ പിഎച്ച്ഡി പൂര്ത്തിയാക്കിയവര്പോലും ജോലിക്കായി കഷ്ടപ്പെടുന്ന സാഹചര്യം”.
(ഗവേഷകന്, സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡല്‍ഹി)
|
മോസ്കോ ഭീകരാക്രമണ ഇരകൾക്കും യുക്രെയ്നിലെ രക്തസാക്ഷികൾക്കും വേണ്ടി പ്രാർഥിച്ച് മാർപാപ്പ
വത്തിക്കാൻസിറ്റി: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്കടുത്ത് സംഗീതപരിപാടിയിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവർക്കുവേണ്ടിയും നിരന്തര ബോംബാക്രമണം നേരിടുന്ന യുക്രെയ്നുവേണ്ടിയും പ്രാർക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.
മരിച്ചവർക്കുവേണ്ടി തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുന്നുവെന്നും ഓശാന ഞായറായ ഇന്നലെ ഉച്ചക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപ പ്രാർത്ഥനയ്ക്കുശേഷം നൽകിയ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.
“ദൈവം അവരെ തന്റെ സമാധാനത്തിലേക്ക് സ്വീകരിക്കുകയും കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്യട്ടെ. എല്ലാവരുടെയും ഹൃദയങ്ങളിൽ ദൈവം സമാധാനം നിറയ്ക്കടട്ടെ. “കൊല്ലരുത്” എന്നു കൽപ്പിച്ച ദൈവത്തെ വ്രണപ്പെടുത്തുന്ന ഈ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവരുടെ ഹൃദയങ്ങളെ അവൻ പരിവർത്തനം ചെയ്യട്ടെ” മാർപാപ്പ പറഞ്ഞു.
അടിസ്ഥാനസൗകര്യങ്ങൾക്കുനേരേയുണ്ടായ ആക്രമണത്തെത്തുടർന്ന് നിരവധി ജനങ്ങളാണ് വൈദ്യുതിയില്ലാതെയും മറ്റും വലയുന്നത്. ഇതിനുപുറമേയാണ് ഇത്തരം ആക്രമണങ്ങൾ വഴിയുണ്ടാകുന്ന മരണവും ദുരിതവും. വലിയൊരു മാനുഷികദുരന്തമാണിത്. ദയവായി, രക്തസാക്ഷിയായ യുക്രെയ്നെ നമുക്ക് മറക്കാതിരിക്കാം. മറ്റ് യുദ്ധസ്ഥലങ്ങൾക്കൊപ്പം വളരെയധികം ദുരിതമനുഭവിക്കുന്ന ഗാസയെക്കുറിച്ചും നമുക്ക് ഓർക്കാം. മാർപാപ്പ പറഞ്ഞു.
ഈസ്റ്ററിലേക്കുള്ള യാത്ര പരിശുദ്ധ കന്യകാമറിയത്തെ ഏൽപ്പിച്ചുകൊണ്ട് വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കാൻ ക്രൈസ്തവരോട് മാർപാപ്പ ആഹ്വാനം ചെയ്തു. പുനരുത്ഥാനത്തിന്റെ സന്തോഷത്തിൽ എത്തിച്ചേരുന്നതിന് വിശുദ്ധവാരത്തിലെ ഈ ദിവസങ്ങളിൽ യേശുവിനോട് അടുക്കാൻ പരിശുദ്ധ അമ്മയിൽനിന്ന് നമുക്ക് പഠിക്കാം.”മാർപാപ്പ പറഞ്ഞു.
ഇന്നലെ രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അങ്കണത്തിൽ നടന്ന ഓശാന തിരുക്കർമ്മങ്ങളിൽ മുഖ്യകാർമികത്വം വഹിച്ച മാർപാപ്പ വിശുദ്ധ കുർബാന മധ്യേ വചനസന്ദേശം നൽകിയില്ല.
അനാരോഗ്യം കണക്കിലെടുത്തായിരുന്നു ഇത്. കലശലായ മുട്ടുവേദനയും ശ്വാസതടസവും അനുഭവിക്കുന്ന മാർപാപ്പ വിശുദ്ധ കുർബാനയ്ക്കു മുന്‍പ് കർദിനാൾമാർക്കൊപ്പമുള്ള ഓശാന പ്രദക്ഷിണത്തിലും പങ്കെടുത്തില്ല. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അങ്കണത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ 60,000ത്തോളം പേർ പങ്കെടുത്തു. പെസഹാവ്യാഴാഴ്ച രാവിലെ 9.30 ന് മാർപാപ്പ വിശുദ്ധ മുറോൻ കൂദാശ ചെയ്യും.
റോമിലെ വനിതാ ജയിലിലായിരിക്കും ഫ്രാൻസിസ് മാർപാപ്പയുടെ കാൽകഴുകൽ ശുശ്രൂഷ. പീഡാനുഭവ വെള്ളിയാഴ്ച റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയത്തിനു ചുറ്റും രാത്രി 9.15 ന് നടക്കുന്ന കുരിശിന്റെ വഴിയിൽ മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ശനിയാഴ്ച രാത്രി നടക്കുന്ന ഉത്ഥാനത്തിരുനാളിന്റെ തിരുക്കർമങ്ങളിലും മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. ഞായറാഴ്ച പതിവുപോലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പയുടെ കാർമികത്വത്തിൽ ആഘോഷമായ ഉയിർപ്പുതിരുനാൾ വിശുദ്ധ കുർബാനയും ഉച്ചയ്ക്ക് ഉർബി എത്ത് ഒർബി ആശീർവാദവും ഉണ്ടായിരിക്കും.
|
യുകെയിൽ താമസിക്കുന്ന താമരക്കാട് അമനകര സ്വദേശികളുടെ സംഗമം വർണാഭമായി
ലണ്ടൻ: കോട്ടയം ജില്ലയുടെ അതിർത്തി ഗ്രാമങ്ങളായ താമരക്കാട് അമനകര പ്രദേശങ്ങളിൽ നിന്ന് യുകെയിലേക്ക് കുടിയേറി താമസമാക്കിയ കുടുംബങ്ങളുടെ സംഗമം ഈ മാസം 15, 16, 17 തീയതികളിൽ വൂസ്റ്റർഷയറിലെ ബ്രോംസ് ഗ്രോവിലുള്ള ഗ്രീൻ ഹൗസ് അറ്റ് ബാൺസിൽ നടന്നു.
മുതിർന്ന അംഗങ്ങളായ റൂബി കൊട്ടാരത്തിലും ബേബി പൊയ്യാനി നിരപ്പേലും ചേർന്ന് ദീപം തെളിച്ച് ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജോയി പുളിക്കീൽ സ്വാഗതവും ഷാജി ചരമേൽ ആമുഖ പ്രഭാഷണവും നടത്തി. ജയ്സൺ ചൂഴി കുന്നേലായിരുന്നു മുഖ്യപ്രഭാഷകൻ.
സംഗമത്തിന് ആശംസകൾ നേർന്നുകൊണ്ട് സിറിയക് ചാഴിക്കാട്ട്, സാബു കൊല്ലപ്പള്ളിൽ, റെജീസ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. വിവിധ തലമുറകളിൽ ഉള്ളവർ തങ്ങളുടെ നാടിന്റെ ഓർമകൾ പങ്കുവയ്ക്കുകയും തുടർചർച്ചകൾ നടക്കുകയും ചെയ്തു. കലാകായിക മത്സരങ്ങളും വിനോദ പരിപാടികളും അരങ്ങേറി.
ബേബി കരണാട്ട്, ജോമോൻ കാഞ്ഞിരത്തൊട്ടയിൽ, ഷാജു ഭഗവതിപറമ്പിൽ, ഷിബു മുളയിങ്കൽ, സിജോ ആലുങ്കൽ, ഷിജു പാറയിൽ, എൽവിൻ നാരമംഗലത്ത്, പ്രതീഷ് മുതുകുളത്തുങ്കര, ബിനു കരണാട്ട്, ഷിനു പാറയിൽ, സീമോൻ നാരമംഗലം, റീന പരക്കാട്ട് തുടങ്ങിയവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി.
|
വെയില്‍സ് രാജകുമാരിക്ക് അര്‍ബുദം സ്ഥിരീകരിച്ചു
കാർഡിഫ്: വെയിൽസ് രാജകുമാരി കേറ്റ് മിഡിൽടണ് കാൻസർ ബാധ സ്ഥിരീകരിച്ചു. താൻ കീമോതെറാപ്പിക്ക് വിധേയമായെന്നും സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും കേറ്റ് വെളിപ്പെടുത്തി.
ജനുവരിയിൽ വയറിനു ശസ്ത്രക്രിയ നടത്തിയപ്പോഴാണ് കേറ്റിന് അർബുദമാണെന്നു തിരിച്ചറിഞ്ഞത്. കഴിഞ്ഞ രണ്ടു മാസക്കാലം അവിശ്വസനീയമാംവിധം കഠിനമായിരുന്നുവെന്നും തന്റെ മെഡിക്കൽ ടീമിനും ഒപ്പംനിന്നവർക്കും നന്ദി പറയുന്നതായും കേറ്റ് അറിയിച്ചു.
ചാള്‍സ് രാജാവിന്റെ മൂത്ത മകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യയാണ് കേറ്റ്.
|
ബ്രെ ഹെഡ് മലയിലേക്കു കുരിശിന്റെ വഴി ശുശ്രൂഷ നടത്തി
ഡബ്ലിൻ: സീറോമലബാർ കാത്തലിക് ചർച്ച് ഡബ്ലിൻ സോണലിന്റെ നേതൃത്വത്തിൽ ബ്രെ ഹെഡ് മലയിലേക്കു നാൽപ്പതാം വെള്ളിയാഴ്ച കുരിശുമല കയറ്റം നടത്തി. ശുശ്രൂഷയിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ഇതിന്റെ ഭാഗമായി ബ്രെ സെന്റ് ഫെർഗൽസ് കാത്തലിക് ദേവാലയത്തിൽ വി.കുർബാന നടന്നു. തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം ബ്രെ ഹെഡ് കാർ പാർക്കിൽ നിന്നുമാണ് കുരിശിന്റെ വഴി ശുശ്രൂഷ ആരംഭിച്ചത്. ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളമത്തറ സമാപന സന്ദേശം നൽകി.
സീറോമലബാർ കാത്തലിക് ചർച്ച് നാഷണൽ കോ ഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയകാട്ടിൽ, ഫാ. റോയ് ജോർജ് വട്ടക്കാട്ട്, ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളമത്തറ, സോണൽ ട്രസ്റ്റിമാരായ ബിനുജിത്, ജോബി, ബിനോയ് ജോസ്, ബ്രെ മാസ് സെന്റർ ട്രസ്റ്റിമാരായ തോംസൺ, ഉല്ലാസ് തുടങ്ങിയവർ നേതൃത്വം നൽകി.
|
വിദ്യാർഥി വീസ കുംഭകോണം; ഐറിഷ് സ്കൂളുകള്‍ ആശങ്കയില്‍
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ സ്ഥിരതാമസത്തിനുള്ള അനുമതി സ്വന്തമാക്കാന്‍ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് കൃത്രിമ രേഖകള്‍ ചമച്ച് വിദ്യാർഥി വീസ തരപ്പെടുത്തിക്കൊടുക്കുന്ന സംഘങ്ങൾ രാജ്യത്തെ സ്കൂളുകളെ ആശങ്കയിലാക്കുന്നു.
എന്റോള്‍മെന്റ് ലെറ്ററുകള്‍ കിട്ടിയ ശേഷം വ്യാജ വീസക്കാര്‍ ഇത് ഇമിഗ്രേഷന്‍ അധികൃതര്‍ക്കു സമര്‍പ്പിച്ച് റസിഡന്‍സ് പെര്‍മിറ്റ് നേടും. എന്നാല്‍, പ്രവേശനം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരുകയുമില്ല. മറ്റു ജോലികള്‍ക്കായാണ് ഇവര്‍ അയര്‍ലന്‍ഡില്‍ തുടരുന്നത്.
യഥാര്‍ഥ അഡ്മിഷനുകള്‍ക്കു പകരം വ്യാജ അഡ്മിഷനുകള്‍ വര്‍ധിക്കുകയും അവര്‍ സ്കൂളില്‍ ചേരാതിരിക്കുകയും ചെയ്യുന്നതോടെ വിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുകയാണ്. പല സ്കൂളുകളും ഇതോടെ അധികമായി വന്ന അധ്യാപകരെ പിരിച്ചുവിടാന്‍ വരെ നിര്‍ബന്ധിതമായി.
ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ വേണമെന്നാണ് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്. എന്റോള്‍മെന്റ് ലെറ്ററില്‍ ക്യുആര്‍ കോഡ് അടക്കമുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
|
സന്തോഷത്തിൽ ഫിൻലൻഡിനെ തോൽപിക്കാനാവില്ല മക്കളേ...!
ജനീവ: ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യമായി തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഫിന്‍ലന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. സ്വീഡൻ, ഡെന്മാര്ക്ക്, ഐസ്ലൻഡ് തുടങ്ങിയ അയല്‍രാജ്യങ്ങളും സന്തുഷ്ട രാജ്യങ്ങളെ തെരഞ്ഞെടുത്ത ലോക ഹാപ്പിനസ് വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ആദ്യ പത്തില്‍ ഇടംപിടിച്ചു.
അതേസമയം, പാശ്ചാത്യരാജ്യങ്ങളിലെ യുവജനങ്ങളില്‍ സന്തോഷം കുറയുന്നതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. പതിറ്റാണ്ട് മുമ്പ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചശേഷം ആദ്യമായി അമേരിക്കയും ജര്‍മനിയും പട്ടികയിലെ ആദ്യ 20ല്‍നിന്നു പുറത്തായി.
കോസ്റ്റാറിക്ക (12), കുവൈറ്റ് (13) എന്നീ രാജ്യങ്ങളാണ് ആദ്യ 20ല്‍ പുതുതായി ഇടംപിടിച്ചവർ. താലിബാന് അധികാരം തിരിച്ചുപിടിച്ചശേഷം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കുപ്രസിദ്ധിയാര്‍ജിച്ച അഫ്ഗാനിസ്ഥാനാണ് 143 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത്.
|
ഫ്രാൻസിൽ വിദ്വേഷകുറ്റങ്ങൾ വർധിച്ചതായി സർക്കാർ
പാരീസ്: മതത്തിന്റെയും വംശത്തിന്റെയും പേരിലുള്ള വിദ്വേഷക്കുറ്റങ്ങൾ ഫ്രാൻസിൽ വർധിച്ചതായി സർക്കാരിന്റെ റിപ്പോർട്ട്. 2023 വർഷത്തിൽ 32 ശതമാനം വർധനയാണ് ഇത്തരം സംഭവങ്ങളിലുണ്ടായത്.
ഒക്ടോബറിൽ ഗാസ പ്രതിസന്ധി ആരംഭിച്ചശേഷം വിദ്വേഷക്കുറ്റങ്ങളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് അറിയിച്ചു.
2023ൽ വംശം, ദേശീയത, മതം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 8,500 കുറ്റകൃത്യങ്ങളാണു പോലീസിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ഭീകരാക്രമണത്തിനും തുടർന്ന് ഇസ്രയേലിന്റെ തിരിച്ചടിക്കും പിന്നാലെ വിദ്വേഷക്കുറ്റങ്ങളുടെ നിരക്ക് വർധിച്ചു.
2022 ലെ ഒക്ടോബർ ഡിസംബർ കാലത്തേക്കാൾ ഇരട്ടിയായിട്ടാണ് വർധിച്ചത്. അതേസമയം, മതത്തിന്റെ അടിസ്ഥാനത്തിൽ കണക്ക് വേർതിരിച്ചു കാണിച്ചിട്ടില്ല. എന്നാൽ, യഹൂദർക്കെതിരേ ആക്രമണം വലിയ തോതിൽ വർധിച്ചതായി അവരുടെ സംഘടനകൾ പറഞ്ഞു.
ആഫ്രിക്കൻ വംശജർ വലിയ തോതിൽ ആക്രമണത്തിനിരയായെന്ന് കണക്കിൽ പറയുന്നുണ്ട്. 25നും 54നും ഇടയിലുള്ള പുരുഷന്മാരാണ് കൂടുതലായും ആക്രമിക്കപ്പെട്ടത്. പക്ഷേ, ഇതിൽ നാലു ശതമാനം മാത്രമേ പരാതിപ്പെടാൻ തയാറായുള്ളൂ.
|
അയർലൻഡിൽ വെള്ളിയാഴ്ച കുരിശു മലകയറ്റം
ഡബ്ലിൻ: സീറോമലബാർ കാത്തലിക് ചർച് ഡബ്ലിൻ സോണലിന്റെ നേതൃത്വത്തിൽ നാൽപ്പതാം വെള്ളിയാഴ്ച കുരിശുമല കയറ്റം നടക്കും. വെള്ളിയാഴ്ച ബ്രെ ഹെഡ് മലയിലേക്കാണ് കുരിശിന്റെ വഴി ശുശ്രൂഷ സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി അന്നേ ദിവസം ബ്രെ സെന്റ് ഫെർഗൽസ് കാത്തലിക് ദേവാലയത്തിൽ ഉച്ചകഴിഞ്ഞു 3.30നു വി.കുർബാന നടക്കും. തുടർന്ന് 4.45നു ബ്രെ ഹെഡ് കാർ പാർക്കിൽ നിന്നു കുരിശിന്റെ വഴി ശുശ്രൂഷ ആരംഭിക്കും.
സീറോമലബാർ കാത്തലിക് ചർച്ച് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയകാട്ടിൽ, ഫാ. റോയ് ജോർജ് വട്ടക്കാട്ട്, ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളമത്തറ, നാഷണൽ ട്രസ്റ്റി സിജോ കാച്ചപ്പള്ളി, സോണൽ ട്രസ്റ്റിമാരായ ബിനുജിത്, ജോബി, ബിനോയ് ജോസ് തുടങ്ങിയവർ നേതൃത്വം നൽകും.
|
ഐറിഷ് പ്രധാനമന്ത്രി രാജിവച്ചു
ഡബ്ലിൻ: അയർലൻഡ് പ്രധാനമന്ത്രി ലിയോ വരാദ്ക്കർ രാജിവച്ചു. ഇന്ത്യൻ വംശജനായ വരാദ്ക്കർ ഫിനെഗെയിൽ പാർട്ടി അധ്യക്ഷ സ്ഥാനവും ഇതോടൊപ്പം ഒഴിഞ്ഞു. പ്രധാനമന്ത്രി പദത്തിനൊപ്പം പാർട്ടി അധ്യക്ഷ സ്ഥാനവും രാജിവച്ച വരാദ്ക്കറുടെ നടപടി അപ്രതീക്ഷിതമായിരുന്നു.
വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് പദവികൾ ഒഴിയുന്നതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയെ മൂന്നാഴ്ചയ്ക്കകം തെരഞ്ഞെടുക്കും.
ഫിനെഗെയിൽ, ഫിയനഫോൾ, ഗ്രീൻ പാർട്ടി എന്നിവർ ചേർന്നുള്ള കൂട്ടുകക്ഷി ഭരണമായിരുന്നു അയർലൻഡിൽ.
|
യുകെയിൽ മലയാളി നഴ്സ് കുഴഞ്ഞുവീണു മരിച്ചു
വെയിൽസ്: യുകെയിൽ മലയാളി നഴ്സ് കുഴഞ്ഞുവീണു മരിച്ചു. വെയിൽസിലെ അബർഹവാനി ബ്രിഹ്മവാറിൽ താമസിച്ചിരുന്ന പാലക്കാട് സ്വദേശി രാജേഷ് ഉത്തമരാജ്(51) ആണ് മരിച്ചത്.
കുഴഞ്ഞുവീണതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാകാം മരണത്തിന് കാരണമായതെന്നാണ് നിഗമനം. രാജേഷിന് അപസ്മാരം ഉൾപ്പടെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു.
ഭാര്യ സ്വപ്ന ജോസ് നോർത്ത് വെയിൽസിലെ സ്വകാര്യ കെയർ ഹോമിൽ നഴ്സാണ്. മക്കൾ: മാർട്ടിൻ, ലിവി. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച യുകെയിൽ സംസ്കരിക്കും.
|
ജര്‍മനിയില്‍ പാപ്പരായ കമ്പനികളുടെ എണ്ണത്തിൽ 19 ശതമാനം വർധന
ബെര്‍ലിന്‍: ജര്‍മനിയില്‍ പാപ്പരായ കമ്പനികളുടെ എണ്ണത്തിൽ 19 ശതമാനം വർധനവ് രേഖപ്പെടുത്തി. ഈ വര്‍ഷം ഏകദേശം 20,000 കമ്പനികൾ ഇനി പാപ്പരത്തത്തിന് ശ്രമിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോവിഡ്, ഉയര്‍ന്ന ഊര്‍ജ വില, പലിശ നിരക്കിലെ വർധന എന്നിവ എല്ലാം കമ്പനികളുടെ ചെലവ് വർധിപ്പിച്ചു. ഇതാണ് പാപ്പരായ കമ്പനികളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ.
വെയര്‍ഹൗസിംഗ് മേഖലകളിലാണ് കൂടുതൽ കമ്പനികൾ പാപ്പരായി പ്രഖ്യാപിക്കുന്നതിന് അപേക്ഷ നൽകിയത്. രാജ്യത്തെ സമ്പദ്വ്യവസ്ഥ ഇത് പ്രതികൂലമായി ബാധിക്കും.
|
ഫാ. ബോബി എമ്പ്രയിൽ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനിൽ 22നും 23നും; സ്റ്റീവനേജിൽ 24ന്
ലൂട്ടൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ യാത്രയിൽ നവീകരണവും അനുതാപവും അനുരഞ്ജനവും പ്രാപിച്ച് ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാൻ വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി സെന്റ് സേവ്യർ പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വലിയ നോമ്പുകാലത്തിൽ ക്രമീകരിച്ചിരിക്കുന്ന "ഗ്രാൻഡ് മിഷൻ 2024’ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് 22നും 23നും ലൂട്ടനിലും 24ന് സ്റ്റീവനേജിലും ധ്യാനങ്ങൾ ക്രമീകരിക്കുന്നത്.
ആഗോളതലത്തിൽത്തന്നെ ശുശ്രുഷകൾ നയിക്കുന്ന വിൻസെൻഷ്യൽ കോൺഗ്രിഗേഷന്റെ ഡയറക്ടറും ഇന്ത്യയിൽ മണിപ്പുർ, അസം അടക്കം പ്രദേശങ്ങളിലും രാജ്യാന്തര തലങ്ങളിലും വിശ്വാസത്തിന്റെ ചൈതന്യവും രക്ഷയുടെ മാർഗവുമായി അനേകായിരങ്ങൾക്ക് പകരുന്ന അഭിഷിക്തധ്യാന ഗുരുവും കൗൺസിലറും യുവജന ശുശ്രൂഷകളിലൂടെ ഏറെ ശ്രദ്ധേയനുമായിട്ടുള്ള ഫാ. ബോബി എമ്പ്രയിലാണ് ധ്യാനത്തിന് നേതൃത്വം നൽകുക.
വലിയ നോമ്പിന്റെ ചൈതന്യത്തിൽ ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ അനുസ്മരണയോടൊപ്പം പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുനേറ്റ രക്ഷകനെ വരവേൽക്കുവാനും അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ലൂട്ടനിലും സ്റ്റീവനേജിലുമായി നടത്തപ്പെടുന്ന ഗ്രാൻഡ് മിഷൻ ധ്യാന ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി അനീഷ് നെല്ലിക്കൽ അച്ചനും പള്ളിക്കമ്മിറ്റികളും അറിയിച്ചു.
ഏഴാം ക്ലാസ് മുതൽ പഠിക്കുന്ന കുട്ടികൾക്കും യുവജനങ്ങൾക്കുമായി ബോബി അച്ചൻ സ്റ്റീവനേജിൽ വച്ച് പ്രത്യേക ധ്യാന ശുശ്രുഷക്ക് അവസരം ഒരുക്കുുന്നുമുണ്ട്.
St. Martin's De Pores Church, 366 Leagrave, High Street, LU4 0NG
March 22 Friday: 16:0019:00 PM ; March 23 Saturday 09:30 AM 17:00 PM
Luton Contact Numbers 07886330371,07888754583.
Curry Village Hall , 551 Lonsdale Road, SG1 5DZ
Sunday Morning 10:00 onwards
St. Hilda Roman Catholic Church, Stevenage, SG2 9SQ
March 24 Sunday 13:3019:00 PM along with Palm Sunday Holy Services.
Stevenage Contact Numbers 07463667328, 07710176363.
|
40ാം വെള്ളിയാഴ്ചയിലെ കുർബാനയും കുരിശിന്റെ വഴിയും എയിൽസ്ഫോർഡ് പ്രിയറി തീർഥാടന ദേവാലയത്തിൽ
ആഷ്ഫോർഡ്: കോയിഡോൺ സെന്റ് പോൾ മലങ്കര മിഷന്റെയും ആഷ്ഫോർഡ് സെന്റ് തോമസ് മലങ്കര മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിശുദ്ധവാര ശുശ്രൂഷകളുടെ ഭാഗമായി 40ാം വെള്ളിയാഴ്ച ദിനത്തിൽ വിശുദ്ധ കുർബാനയും കുരിശിന്റെ വഴിയും ഇടവക വികാരി ഫാ. കുര്യാക്കോസ് തിരുവാലിന്റെ മുഖ്യ കാർമികത്വത്തിൽ അയിൽസ്ഫോർഡ് പ്രിയോറി ദേവാലയത്തിൽ 22ന് ഉച്ചയ്ക്ക് 1.30 മുതൽ നടത്തപ്പെടുന്നു.
യേശുവിന്റെ പീഢാനുഭവവും കുരിശുമരണവും അനുസ്മരിക്കുന്ന കുരിശിന്റെ വഴി ശുശ്രൂഷയിലേക്കും ശേഷം നടക്കുന്ന വിശുദ്ധ കുർബാനയിലും പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പള്ളി കമ്മിറ്റി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: അരുൺ 07405384116, പ്രദീപ് 07535761330
|
ബ്ലാക്ക്റോക്കിൽ യൗസേപ്പ് പിതാവിന്റെ തിരുനാൾ സമാപിച്ചു
ഡബ്ലിൻ: ബ്ലാക്ക്റോക്ക് ഗാർഡിയൻ എയ്ജ്ൽസ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാൾ സമാപിച്ചു. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയായിരുന്നു തിരുനാൾ. സീറോമലബാർ കാത്തലിക് ചർച്ച് ബ്ലാക്ക്റോക്ക് സെന്റ് ജോസഫ്സ് കുർബാന സെന്ററിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
വെള്ളിയാഴ്ച കുരിശിന്റെ വഴി, വിശുദ്ധ കുർബാന, നൊവേന എന്നിവ നടന്നു. ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളമത്തറ മുഖ്യകാർമികത്വം വഹിച്ചു. ശനിയാഴ്ച രാത്രി ഏഴിന് വിശുദ്ധ കുർബാന, നൊവേന, ഞായറാഴ്ച വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന എന്നിവ നടന്നു.
ശനി, ഞായർ ദിവസങ്ങളിലെ തിരുകർമങ്ങൾക്ക് ഫാ ജോസഫ് മാത്യു ഓലിയകാട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു.
തിരുനാൾ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആഘോഷപൂർവമായ റാസ കുർബാന, നൊവേന, ലദീഞ്ഞു, പ്രദക്ഷിണം, നേർച്ച സ്നേഹവിരുന്ന് തുടങ്ങിയവ നടന്നു.
സമാപന ദിവസത്തെ തിരുകർമങ്ങൾക്കും തിരുനാൾ ആഘോഷങ്ങൾക്കും സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയകാട്ടിൽ, ഫാ. സെബാൻ സെബാസ്റ്റിയൻ വെള്ളമത്തറ, ഫാ. വിനു ഒഎഫ്എം, ട്രസ്റ്റിമാരായ സിബി സെബാസ്റ്റ്യൻ, ബിനു ലൂക്ക് തുടങ്ങിയവർ നേതൃത്വം നൽകി.
|
മാർ ഇവാനിയോസ് മെത്രാപ്പോലിത്തയെ ധന്യനായി പ്രഖ്യാപിച്ചതിന്റെ നന്ദിസൂചകമായി റോമിൽ ദിവ്യബലി അർപ്പിച്ചു
റോം: ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലിത്തയെ റോമിലെ പരിശുദ്ധസിംഹാസനം ധന്യനായി പ്രഖ്യാപിച്ചതിന്റെ നന്ദിസൂചകമായി വത്തിക്കാന്‍ സമീപമുള്ള ഇടവക ദേവാലയത്തിൽ വികാരി റവ. ഫാ. ബെനഡിക്റ്റ് കുര്യന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു.
വൈദികരും കന്യാസ്ത്രീകളും ഇറ്റലിയിലെ മലങ്കര സഭാവിശ്വാസികളും പങ്കുചേർന്നു. ശുശ്രൂഷകൾക്ക് ശേഷം വിശ്വാസികൾ നേർച്ച വിളന്പ് സ്വീകരിച്ച് അനുഗ്രഹപ്രദമായി ചടങ്ങുകൾ അവസാനിച്ചു.
|
കോർക്കിൽ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷിച്ചു
ഡബ്ലിൻ: കോർക്കിൽ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു. കോര്‍ക്ക് സീറോമലബാര്‍ സഭ പിതൃവേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ആഘോഷമായ തിരുനാൾ കുർബാന, നേര്‍ച്ച തുടങ്ങിയവ നടന്നു.
വിശുദ്ധ യൗസേപ്പ് പിതാവിന്റെ മാധ്യസ്ഥം തേടി പിതാക്കന്മാരുടെ സംയുക്ത കൂട്ടായ്മയായ പിതൃവേദി അംഗങ്ങള്‍ ഒന്നിച്ചു ചേർന്ന് തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.
ഫാ. ജെയ്സന് നരിക്കുഴി, കോര്‍ക്ക് സീറോമലബാര്‍ സഭാ ചാപ്ലിന് ഫാ.ജില്സന് കോക്കണ്ടത്തിൽ എന്നിവർ തിരുകർമങ്ങൾക്ക് നേതൃത്വം നൽകി.
|
ഗോൾവേയിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു
ഡബ്ലിൻ: ഗോള്‍വേ മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ജിഐസിസിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന മലയാളം ക്ലാസിന്റെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ ക്ലാസുകള്‍ ഏപ്രിൽ 20 മുതല്‍ ആരംഭിക്കും.
ഹെഡ് ഫോർഡ് റോഡ് ബാല്ലിൻഫോയിൽ കാസിൽഗർ നെയ്ബർഹുഡ് സെന്ററിലാണ് ക്ലാസുകൾ നടക്കുക. കുട്ടികളുടെ പ്രായത്തിനനുസരിച്ചു വിവിധ ബാച്ചുകളായി മാസത്തിൽ മൂന്നു ശനിയാഴ്ചകളിലായാണ് ക്ലാസുകള്‍.
രാവിലെ 10.30 11.30 12.30 എന്നീ സമയങ്ങളിലാണ് ക്ലാസ്. ഒരു പുതിയ ബാച്ചിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന രജിസ്റ്ററേഷൻ ഫോം ഫിൽ ചെയ്തു അയയ്ക്കണം.
surveyheart.com
കൂടുതൽ വിവരങ്ങള്‍ക്ക്: ഗോള്‍വേ ഈസ്റ്റ് ജോർജ് മാത്യു 08942 31766, ജോസ് സെബാസ്റ്റ്യൻ 08764 50033.
ഗോള്‍വേ വെസ്റ്റ്: ജോസഫ് തോമസ് 08777 65728, അനൂപ് 08943 06367.
|
അയർലൻഡിൽ സെന്റ് പാട്രിക് ദിനാഘോഷപരിപാടി വർണാഭമായി
ഡബ്ലിൻ: അയർലൻഡിൽ വിവിധയിടങ്ങളിൽ നടന്ന സെന്റ് പാട്രിക് ദിനാഘോഷ പരിപാടി വർണാഭമായി. തലസ്ഥാന നഗരമായ ഡബ്ലിനിൽ നടന്ന പരേഡ് കാണാൻ അഞ്ച് ലക്ഷത്തിലേറെ പേരെത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 5000ത്തിലധികം പേർ പരേഡിൽ അണിനിരന്നു.
ഇന്ത്യൻ സംഘവും പരേഡിൽ പങ്കെടുത്തു. ഏറെ പ്രസന്നമായ കാലാവസ്ഥയിലായിരുന്നു പരേഡ്. ഡബ്ലിൻ പാർനൽ സ്ട്രീറ്റ് നോർത്തിൽ നിന്നും ആരംഭിച്ച പരേഡ് കെവിൻ സ്ട്രീറ്റ് ലോവറിൽ സമാപിച്ചു. പാട്രിക് കിയൽറ്റി ഡബ്ലിൻ സെന്റ് പാട്രിക് പരേഡിൽ ഗ്രാൻഡ് മാർഷലായിരുന്നു.
അയർലൻഡിന്റെ മധ്യസ്ഥനായ സെന്റ് പാട്രിക് എഡി 461 മാർച്ച് 17നാണു മരണമടഞ്ഞത്. എല്ലാ വർഷവും അന്നേ ദിവസമാണ് അയർലൻഡിലും ലോകത്തിന്റെ മറ്റിടങ്ങളിലും സെന്റ് പാട്രിക് പരേഡുകൾ നടന്നു വരുന്നത്.
രാജ്യത്തിന് പുറത്തു ന്യൂയോർക്ക്, ലണ്ടൻ, ബെൽഫാസ്റ്റ്, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, ഹൂസ്റ്റൺ, ഷിക്കാഗോ, കാനഡ, കാലിഫോർണിയ, ജപ്പാൻ, ബ്രസിൽ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, അർജന്റീന, ദക്ഷിണാഫ്രിക്ക തുടങ്ങിയ ഇടങ്ങളിലും സെന്റ് പാട്രിക് ഡേ പരേഡുകൾ നടന്നുവരുന്നു.
അയർലൻഡിൽ ഡബ്ലിന്‍ പുറമെ കോർക്ക്, ലിംറിക്, ഗാൽവേ, വാട്ടർഫോർഡ്, കിൽക്കെന്നി, ഡെറി, വെക്സ്ഫോർഡ്, സ്ലൈഗോ തുടങ്ങിയ ഇടങ്ങളിലും ആഘോഷപരിപാടികൾ നടന്നു. ഇതിന്റെ ഭാഗമായി കാർണിവലുകൾ, സംഗീതനിശ, നൃത്തം, നാടകം തുടങ്ങിയവയും അരങ്ങേറി.
|
രാജു കുന്നക്കാടിന് രാജന് പി. ദേവ് സ്മാരക പുരസ്കാരം
തിരുവനന്തപുരം: നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് കലാരംഗത്തെ മികവിന് ഏര്‍പ്പെടുത്തിയ രാജന് പി. ദേവ് സ്മാരക പുരസ്കാരം രാജു കുന്നക്കാട്ടിന്. 27നു തിരുവനന്തപുരം വിവേകാനന്ദ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
നാടകരചന, അഭിനയം, ഗാനരചന തുടങ്ങിയവയിലെ സമഗ്ര സംഭാവനകള്‍ക്കാണ് രാജു കുന്നക്കാട്ടിന് അവാര്‍ഡ് നല്‍കുന്നത്. അയര്‍ലൻഡില്‍ താമസമാക്കിയ രാജു കോട്ടയം ആനിക്കാട് സ്വദേശിയാണ്. കലാ, സാംസ്കാരിക പ്രവര്‍ത്തനത്തിന് അജ്മാന് കേരളൈറ്റ്സ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രവാസി രത്ന അവാര്‍ഡ് മുന്‍പ് ലഭിച്ചിട്ടുണ്ട്.
കേരള സാക്ഷരത മിഷന് സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍, പള്ളിക്കത്തോട് പഞ്ചായത്തംഗം, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്മാന് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. റോം ഒരു നേര്‍ക്കാഴ്ച, അയര്‍ലന്‍ഡിലൂടെ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
|
ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവാറ കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടുന്ന ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരത്തിൽ രണ്ട് റൗണ്ടുകളിലായിട്ടാണ് നടക്കുക.
ഫൈനൽ മത്സരങ്ങൾ ജൂൺ എട്ടിന് നടക്കും. കുട്ടികൾ എൻആർഎസ്വിസിഇ ബൈബിൾ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത്. മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ മലയാളം പിഒസി ബൈബിൾ അധിഷ്ഠിതമായിട്ടായിരിക്കും.
മുതിർന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്. സുവാറ ബൈബിൾ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യുവാനും മത്സരത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കും ബൈബിൾ അപ്പൊസ്തലേറ്റുമായി ബന്ധപ്പെടണമെന്ന് ബൈബിൾ അപ്പൊസ്തലേറ്റിന് വേണ്ടി പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
|
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിന് നവനേതൃത്വം
സ്കൻതോർപ്പ്: യുകെയിലെ സ്കൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ(ഐസിഎഎൻഎൽ) പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്കൻതോർപ്പിലെ ഓൾഡ് ബ്രംബി യുണെറ്റഡ് ചർച്ച് ഹാളിൽ നടന്ന അസോസിയേഷൻ യോഗമാണ് 18 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
വിദ്യാ സജീഷാണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. സോണാ ക്ളൈറ്റസ് വൈസ് പ്രസിഡന്റ്, ബിനോയി ജോസഫ് സെക്രട്ടറി, ബിനു വർഗീസ് ജോയിന്റ് സെക്രട്ടറി, ലിബിൻ ജോർജ് ട്രഷറർ സ്ഥാനങ്ങൾ വഹിക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അക്ഷയ ജോൺസൺ, ബ്ലെസൺ ടോം വറുഗീസ്, ജോബിൻ ഫിലിപ്സ്, ലിജി മാത്യു, സനിക ജിമ്മി എന്നിവരെയും തെരഞ്ഞെടുത്തു. ഏലിയാസ് യോഹന്നാൻ, ഡോ. പ്രീതി മനോജ്, വിപിൻ കുമാർ വേണുഗോപാൽ എന്നിവരെ കമ്യൂണിറ്റി റപ്രസന്റേറ്റീവുകളായി നാമനിർദേശം ചെയ്തു.
ഹേസൽ അന്നാ അജേഷ്, ബിൽഹ ഏലിയാസ്, കരോൾ ചിൻസ് ബ്ലെസൺ, ദേവസൂര്യ സജീഷ്, ലിയാ ബിനോയി എന്നിവർ യൂത്ത് റപ്രസന്റേറ്റീവുമാരായി പ്രവർത്തിക്കും. നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹത്തിൽ സജീവമായ പ്രവർത്തനങ്ങളാണ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നടത്തി വരുന്നത്.
സ്കൻതോർപ്പ്, ഗൂൾ ആശുപത്രികളിലേക്ക് നോർക്ക വഴി എൻഎച്ച്എസ് റിക്രൂട്ട് ചെയ്യുന്ന സ്റ്റാഫുകൾക്ക് വേണ്ട മാർഗനിർദേശവും പിന്തുണയും നൽകാൻ അസോസിയേഷൻ രംഗത്തുണ്ട്. നോർത്തേൺ ലിങ്കൺഷയർ ആൻഡ് ഗൂൾ എൻഎച്ച്എസ് ട്രസ്റ്റിന്റെ അഭ്യർഥന പ്രകാരം ഇതിനായുള്ള കോഓർഡിനേഷന്‍ അസോസിയേഷൻ സെക്രട്ടറി ബിനോയി ജോസഫ് നേതൃത്വം നൽകും.
ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോർത്ത് ലിങ്കൺഷയർ കൗൺസിലിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിന് വേണ്ട പരിശ്രമങ്ങളും അസോസിയേഷൻ നടത്തി വരുന്നുണ്ട്. മലയാളികൾക്കൊപ്പം ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഒത്തുചേരാൻ അനുയോജ്യമായ സാഹചര്യമൊരുക്കിയാണ് അസോസിയേഷൻ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
നോർത്ത് ലിങ്കൺഷയറിലേയ്ക്ക് നിരവധി മലയാളി കുടുംബങ്ങൾ കഴിഞ്ഞ മൂന്നു വർഷമായി കുടിയേറിയിട്ടുണ്ട്. അസോസിയേഷന്റെ അംഗങ്ങൾക്കായി യോഗ, ബാഡ്മിന്റ്റൺ, ക്രിക്കറ്റ്, ബോളിവുഡ് ഡാൻസ് ക്ലാസ്, എഡ്യൂക്കേഷൻ സെമിനാർ എന്നിവ കഴിഞ്ഞ വർഷം അസോസിയേഷൻ നടത്തുന്നുണ്ട്.
ഹൾ, ഗെയിൻസ്ബറോ, ഗൂൾ, ഗ്രിംസ്ബി കമ്യൂണിറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചാരിറ്റി ഫണ്ട് റെയിസിംഗും അവാർഡ് നൈറ്റും നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രശംസ നേടിയിരുന്നു.
അസോസിയേഷന്റ ഈസ്റ്റർ വിഷു ഈദ് ആഘോഷം അടുത്തമാസം 13ന് നടക്കും. മേയ് 11ന് ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷവും അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്. അസോസിയേഷന് എല്ലാ പ്രവാസികളുടെയും പിന്തുണ അഭ്യർഥിക്കുന്നതായി പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
|
ലയൺസ് ക്ലബ് റോമാ കേരളയ്ക്ക് ബാഡ്ജിംഗ് ലഭിച്ചു
റോം: റോമിൽ നടന്ന ലയൺസ് ക്ലബിന്റെ ഇന്റർനാഷണൽ മീറ്റിംഗിൽ ലയൺസ് റോമാ കേരള ക്ലബിന് ലയൺസ് ക്ലബ് ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. പാത്തി ഹിൽ ബാഡ്ജിംഗ് അംഗീകാരം നൽകി.
തുടർന്ന് ക്ലബ് അംഗങ്ങളെ ആദരിക്കുകയും ലയൺസ് ക്ലബിന്റെ ഭാഗമാക്കി സ്വീകരിക്കുകയും ചെയ്തു. ലയൺസ് ക്ലബ് കേരള റോമയുടെ പ്രസിഡന്റായി ജിന്റോ കുര്യാക്കോസിനെയും സെക്രട്ടറിയായി ഗോപകുമാർ ഗോപാലകൃഷ്ണനെയും തെരഞ്ഞെടുത്തു.
ഭാരാവാഹികളായി ബെന്നി മാത്യു വെട്ടിയാട്ടൻ, സിജു മാത്യു, അബ്രഹാം തോമസ്, ആൽബിൻ, ഷെൻ റോബർട്ട് ലോപ്പസ്, ജോസ് ജോർജ് എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളായി അനില, ജോസ് തെറ്റയിൽ, ഫെളസി എന്നിവരെയും തെരഞ്ഞെടുത്തു.
|
കെ.ജെ. സെബാസ്റ്റ്യൻ അന്തരിച്ചു
ഡബ്ലിൻ : തൊടുപുഴ ഏഴല്ലൂർ പടിഞ്ഞാറെപുത്തൻപുരയ്ക്കൽ കെ.ജെ. സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞു74) അന്തരിച്ചു. സംസ്കാരം 19ന് ചൊവ്വാഴ്ച രാവിലെ 10.30ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ കുടുംബ കല്ലറയിൽ. ഭാര്യ എൽസമ്മ മരിയാപുരം പെരുമ്പിൽ കുടുംബാംഗം.
മക്കൾ: ബിബിൻ (നഴ്സ്, മാറ്റർ പബ്ലിക് ഹോസ്പിറ്റൽ, ഡബ്ലിൻ, അയർലൻഡ്) ബിബിത, ബിജിൻ (കാനഡ).
മരുമക്കൾ: അനു (ബൂമോണ്ട് ഹോസ്പിറ്റൽ ഡബ്ലിൻ, അയർലൻഡ്), ജോർജ് (ദുബായി), ലിസ (കാനഡ).
|
കൊളോണില്‍ വാര്‍ഷിക ധ്യാനം ഞായറാഴ്ച നടത്തും
കൊളോണ്‍: യൂറോപ്പിലെ മലയാളി കൂട്ടായ്മയായ കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയില്‍ വലിയനോയമ്പിന്റെ മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന വാര്‍ഷിക ധ്യാനം ഞായറാഴ്ച നടത്തപ്പെടുന്നു.
കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയ ഹാളിലാണ് ധ്യാനം നടക്കുന്നത്. രാവിലെ ഒന്‍പതിന് ആരംഭിച്ച് ദിവ്യബലിയോടുകൂടി വൈകുന്നേരം ആറിന് സമാപിക്കും. കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
സിഎംഐ സഭാംഗമായ ഫാ.ബിസ്ററണ് കൂള ആണ് ധ്യാനചിന്തകള്‍ പങ്കുവയ്ക്കുന്നത്. ധ്യാനദിവസം ഉച്ചഭഷണവും ക്രമീകരിച്ചിട്ടുണ്ട്. കമ്യൂണിറ്റിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ നടത്തുന്നത്.
വാര്‍ഷിക ധ്യാനത്തിലേക്ക് എല്ലാവരേയും പ്രാര്‍ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അറിയിച്ചു.
വെബ്സൈറ്റ്: www.indischegemeinde.de
|
അയർലൻഡിൽ യൗസേപ്പ് പിതാവിന്റെ തിരുനാളിനു തുടക്കമായി
ഡബ്ലിൻ: ബ്ലാക്ക്റോക്ക് ഗാർഡിയൻ എയ്ജ്ൽസ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളിനു തുടക്കമായി. വെള്ളിയാഴ്ച കുരിശിന്റെ വഴി, വിശുദ്ധ കുർബാന, നൊവേന എന്നിവ നടന്നു.
ഫാ. സെബാൻ സെബാസ്ററ്യൻ വെള്ളമത്തറ മുഖ്യ കാർമികത്വം വഹിച്ചു. ശനിയാഴ്ച രാത്രി ഏഴിന് വിശുദ്ധ കുർബാന, നൊവേന ഞായറാഴ്ച വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും.
ശനി, ഞായർ ദിവസങ്ങളിലെ തിരുകർമങ്ങൾക്ക് ഫാ. ജോസഫ് മാത്യു ഒലിയകാട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. തിരുനാൾ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആഘോഷപൂർവമായ റാസ കുർബാന, നൊവേന, ലദീഞ്ഞു, പ്രദക്ഷിണം, നേർച്ച സ്നേഹവിരുന്ന് തുടങ്ങിയവ നടക്കും.
സമാപന ദിവസത്തെ തിരുകർമങ്ങൾക്ക് ഫാ. സെബാൻ സെബാസ്റ്റിയൻ വെള്ളമത്തറ മുഖ്യകാർമികത്വം വഹിക്കും. സീറോമലബാർ കാത്തലിക് ചർച് ബ്ലാക്ക്റോക്ക് സെന്റ് ജോസഫ്സ് കുർബാന സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.
ഡബ്ലിൻ ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏയ്ജൽസ് ദേവാലയത്തിൽ നടക്കുന്ന തിരുനാൾ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോ ഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയകാട്ടിൽ അറിയിച്ചു.
|
സെന്റ പാട്രിക് ദിനാഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി
ഡബ്ലിൻ: സെന്റ് പാട്രിക് ദിനാഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി. പരിപാടിയുടെ ഭാഗമായി തലസ്ഥാന നഗരമായ ഡബ്ലിനിൽ ഞായറാഴ്ച സെന്റ് പാട്രിക് പരേഡ് നടക്കും. പരിപാടി വീക്ഷിക്കാൻ അഞ്ചു ലക്ഷം പേരെത്തും.
ഉച്ചയ്ക്ക് 12നു ഡബ്ലിൻ പാർനൽ സ്ട്രീറ്റ് നോർത്തിൽ നിന്നും ആരംഭിക്കുന്ന പരേഡ് കെവിൻ സ്ട്രീറ്റ് ലോവറിൽ സമാപിക്കും. നാലു ദിവസത്തെ ആഘോഷ പരിപാടികൾ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കും.
അയർലൻഡിന്റെ മധ്യസ്ഥനായ സെന്റ് പാട്രിക് എഡി 461 മാർച്ച് 17നാണു മരണമടഞ്ഞത്. എല്ലാ വർഷവും അന്നേ ദിവസമാണ് അയർലൻഡിലും ലോകത്തിന്റെ മറ്റിടങ്ങളിലും സെന്റ് പാട്രിക് പരേഡുകൾ നടന്നു വരുന്നത്.
ഡബ്ലിനിൽ നടക്കുന്ന പരിപാടികളിൽ അയ്യായിരത്തിലേറെ കലാകാരൻമാർ പങ്കെടുക്കും. പരേഡിന് പുറമെ കാർണിവലുകൾ, സംഗീതനിശ, നൃത്തം, നാടകം തുടങ്ങിയവയും നടക്കും.
സ്കോട്ട്ലൻഡിൽ ജനിച്ച സെന്റ് പാട്രിക് പതിനാറാം വയസിൽ അടിമവേലയ്ക്കായാണ് അയർലൻഡിലെത്തിയത്. ആട്ടിടയനായ ഇദ്ദേഹം നിരന്തര പ്രാർഥനകളിൽ മുഴുകി. പിന്നീട് സ്വപ്നത്തിൽ ദൈവസന്ദേശം ലഭിച്ചതനുസരിച്ചു ബ്രിട്ടനിലേക്ക് പോയി അവിടെ വൈദികപഠനം പൂർത്തിയാക്കി.
തുടർന്ന് ബിഷപ്പായി അയർലൻഡിൽ മടങ്ങിയെത്തി രാജ്യത്തുള്ള ജനതയെ പൂർണമായും ക്രിസ്തുമത വിശ്വാസികളാക്കിയെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്.
അയർലൻഡിലെ കൗണ്ടി മേയോയിൽ ഒരു മല മുകളിൽ വിശുദ്ധ പാട്രിക് 40 ദിവസത്തെ ഉപവാസം അനുഷ്ഠിക്കുമ്പോൾ പാമ്പുകളുടെ ആക്രമണത്തിന് ഇരയായതായി ഐതിഹ്യം പറയുന്നു.
തന്റെ വടി ഉപയോഗിച്ച് സെന്റ് പാട്രിക് അയർലൻഡിലെ എല്ലാ പാമ്പുകളേയും കടലിലേക്ക് അകറ്റി. അന്നുമുതൽ അയർലൻഡ് പാമ്പുകളില്ലാത്ത ഒരു നാടായി മാറി എന്നാണ് ഐറിഷ് വിശ്വാസം.
ആദ്യ സെന്റ പാട്രിക് പരേഡ് നടന്നത് 1766 മാർച്ച് 17നു ന്യൂയോർക്കിലായിരുന്നു. തുടർന്നാണ് ലോകത്തിന്റെ മറ്റിടങ്ങളിലും പരേഡ് നടത്താനാരംഭിച്ചതു. യൂറോപ്, അമേരിക്ക, ഓസ്ട്രേലിയ, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ പരേഡ് നടന്നുവരുന്നു.
കുതിരപ്പട, ടാബ്ലോകൾ ബാൻഡ്മേളം, കരിമരുന്നു പ്രകടനം, വിവിധ കലാപരിപാടികൾ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ആയിരക്കണക്കിന് വിദേശീയരാണ് പരേഡ് വീക്ഷിക്കാൻ എല്ലാ വർഷവും അയർലൻഡിലെത്തുന്നത്.
ആഘോഷങ്ങൾക്കു കൊഴുപ്പേകാൻ ഡബ്ലിൻ നഗരത്തിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ മുഴുവൻ ദീപാലംകൃതമാക്കി. രാജ്യത്തു ഡബ്ലിന്‍ പുറമെ കോർക്ക്, ലിംറിക്, ഗാൽവേ, വാട്ടർഫോർഡ്, കിൽക്കെന്നി, ഡെറി, വെക്സ്ഫോർഡ്, സ്ലൈഗോ തുടങ്ങിയ ഇടങ്ങളിലും ആഘോഷപരിപാടികൾ നടക്കും.
രാജ്യത്തിന് പുറത്തു ന്യൂയോർക്ക്, ലണ്ടൻ, ബെൽഫാസ്റ്റ്, മാഞ്ചസ്റ്റർ, ബെർമിംഗ്ഹാം, ഹൂസ്റ്റൺ, ഷിക്കാഗോ, കാനഡ, കാലിഫോർണിയ, ജപ്പാൻ, ബ്രസിൽ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, അർജന്റീന, ദക്ഷിണാഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ സെന്റ് പാട്രിക് ഡേ പരേഡുകൾ ഏറെ ശ്രദ്ധേമാണ്.
|
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിൽ വിശുദ്ധ വാര തിരുക്കർമങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും പ്രൊപ്പോസഡ് മിഷനുകളിലും വിശുദ്ധ വാരത്തിലെ തിരുക്കർമങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു.
ഓശാന ഞായറാഴ്ച തുടങ്ങി ഉയിർപ്പ് ഞായറാഴ്ച വരെയുള്ള വിശുദ്ധ വാരത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന തിരുക്കർമങ്ങളുടെ സമയക്രമവും ദേവാലയങ്ങളുടെ മേൽവിലാസവും കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വൈദികരുടെ ഫോൺ നമ്പറും ഉൾപ്പടെ ഉള്ള വിശദ വിവരങ്ങൾ രൂപതാ വെബ്സൈറ്റിലും ഔദ്യോഗിക സാമൂഹ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
|
ഇയു പുതിയ മാധ്യമ സ്വാതന്ത്ര്യ നിയമത്തിന് അംഗീകാരം നല്കി
ബ്രസല്‍സ്: ഇയു പുതിയ മാധ്യമ സ്വാതന്ത്ര്യ നിയമത്തിന് അംഗീകാരം നല്കി. യൂറോപ്യന്‍ യൂണിയന് മീഡിയ ഫ്രീഡം ആക്ട് ഇയുവില്‍ ഉടനീളമുള്ള വാര്‍ത്താ ഔട്ട്ലെറ്റുകളുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്നതാണ്.
പത്രസ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ പുതിയ നിയമത്തെ സ്വാഗതം ചെയ്തു. പത്രപ്രവര്‍ത്തകരെയും അവരുടെ ഉറവിടങ്ങളെയും സംരക്ഷിക്കുന്നതിനാണ് പുതിയ നിയമം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനായിട്ടാണ് യൂറോപ്യന്‍ പാര്‍ലമന്റ് ബുധനാഴ്ച പുതിയ നിയമം അംഗീകരിച്ചത്.
തടങ്കലില്‍ വയ്ക്കല്‍, നിരീക്ഷണം, ഓഫീസ് റെയ്ഡുകള്‍ എന്നിവയുള്‍പ്പെടെ തങ്ങളുടെ ഉറവിടങ്ങള്‍ വെളിപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകരെയും എഡിറ്റര്‍മാരെയും നിര്ബന്ധിക്കുന്നതില് നിന്ന് പുതിയ നിയമം വിലക്കുന്നു.
അന്തിമ നിയമത്തില്‍ ദേശീയ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഗുരുതരമായ നിരവധി ലംഘനങ്ങള്‍ കണ്ടെത്തിയാല്‍, ജുഡീഷ്യല്‍ അനുമതിയോടെ മാത്രം മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്പൈവെയര്‍ ഉപയോഗിക്കാന്‍ അധികാരികളെ അനുവദിക്കുന്നു.
മാധ്യമസ്വാതന്ത്ര്യ നിയമവും സുതാര്യതയ്ക്ക് ഊന്നല്‍ നല്കുന്നു. പൊതു മാധ്യമ ഔട്ട്ലെറ്റുകളുടെ ബോര്‍ഡ് അംഗങ്ങളെ തുറന്നതും നീതിയുക്തവുമായ പ്രക്രിയകളിലൂടെ തെരഞ്ഞെടുക്കണമെന്നും അവര്‍ മേലില്‍ പ്രഫഷണല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അവരുടെ സ്ഥാനങ്ങളില്‍ നിന്ന് അകാലത്തില്‍ നീക്കം ചെയ്യാനാകില്ലെന്നും ഇത് വ്യവസ്ഥ ചെയ്യുന്നു.
അതേസമയം, എല്ലാ വാര്‍ത്താ ഔട്ട്ലെറ്റുകളും ഓരോ ഇയു അംഗരാജ്യത്തിനുമുള്ള ഒരു ദേശീയ ഡാറ്റാബേസില്‍ അവരുടെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. അതുവഴി ഏതൊക്കെ മാധ്യമ ഔട്ട്ലെറ്റുകളെ നിയന്ത്രിക്കുന്നുവെന്നും റിപ്പോര്‍ട്ടിംഗിനെ സ്വാധീനിച്ചേക്കാവുന്ന താത്പര്യങ്ങള്‍ എന്താണെന്നും പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ അറിയാന്‍ കഴിയും.
സാമുഹിക മാധ്യമ രംഗത്തെ ഭീമന്മാരായ മെറ്റാ, എക്സ് എന്നിവ അവരുടെ ഉള്ളടക്കം ഇല്ലാതാക്കാനോ നിയന്ത്രിക്കാനോ ഉദ്ദേശിക്കുമ്പോള്‍ മീഡിയ ഔട്ട്ലെറ്റുകളെ അറിയിക്കാനും അവര്‍ക്ക് പ്രതികരിക്കാന്‍ 24 മണിക്കൂര്‍ സമയം നല്‍കാനും നിയമം നിര്‍ബന്ധിക്കും. മാധ്യമ സ്ഥാപനങ്ങള്‍ക്ക് കോടതിക്ക് പുറത്തുള്ള ആര്ബിട്രേഷന് ബോഡിയിലേക്ക് കേസ് കൊണ്ടുവരാനും കഴിയും.
സ്വതന്ത്ര മാധ്യമങ്ങള്‍ ജനാധിപത്യത്തിന് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. അവരെ സംരക്ഷിക്കേണ്ടത് ജനാധിപത്യ രാജ്യങ്ങളുടെ കടമയാണ്. മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സും നടപടിയെ സ്വാഗതം ചെയ്തു.
|
അപകടകരമായരീതിയിൽ വാഹനം ഓടിച്ചു; ഇറ്റലിയിൽ 103 വയസുകാരി അറസ്റ്റിൽ
റോം: അപകടകരമായരീതിയിൽ വാഹനം ഓടിച്ചതിന് 103 വയസുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇറ്റാലിയൻ നഗരമായ ഫെറാറയ്ക്ക് സമീപമുള്ള ബോണ്ടെനോ നഗരത്തിലാണ് അന്പരപ്പിക്കുന്ന സംഭവമുണ്ടായത്.
പ്രാദേശിക സമയം പുലർച്ചെ ഒന്നിനായിരുന്നു സംഭവം. ഒരാൾ അപകടകരമായരീതിയിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. വാഹനം നിർത്തണമെന്നാവശ്യപ്പെട്ട് പോലീസ് കാർ തടഞ്ഞു.
പിന്നീട് അവരിൽനിന്നു കണ്ടെടുത്ത രേഖയിലെ ജനനത്തിയതി കണ്ട് പോലീസ് വിസ്മയഭരിതരായി. 1920ൽ ജനിച്ച ഗ്യൂസെപ്പിന മോളിനാരി എന്ന സ്ത്രീയാണു കാറിലുണ്ടായിരുന്നത്. ഇവരിൽനിന്ന് കാലാവധി കഴിഞ്ഞ ലൈസൻസ് പോലീസ് പിടിച്ചെടുത്തു.
കൂടാതെ കാറിന് ഇൻഷ്വറൻസും ഇല്ലായിരുന്നു. ഇറ്റലിയിൽ 80 വയസിന് മുകളിലുള്ള ഒരാൾക്ക് രണ്ട് വർഷത്തിലൊരിക്കൽ വൈദ്യപരിശോധന ആവശ്യമാണ്. അതിനുശേഷം മാത്രമേ ലൈസൻസ് പുതുക്കാൻ കഴിയൂവെന്നാണ് നിയമം. അതേസമയം, ഗ്യൂസെപ്പിനയ്ക്ക് ഡ്രൈവ് ചെയ്യാനുള്ള കഴിവ് ഇപ്പോഴുമുണ്ടെന്നു പോലീസ് പറയുന്നു.
|
അയർലൻഡിൽ പുതിയ ശമ്പള കരാറിന് യൂണിയനുകളുടെ അംഗീകാരം
ഡബ്ലിൻ: അയർലൻഡിൽ സർക്കാർ നിർദ്ദേശിച്ച പുതിയ ശമ്പള കരാറിന് യൂണിയനുകളുടെ അംഗീകാരം. രാജ്യത്തെ ഏറ്റവും വലിയ അധ്യാപക സംഘടനയായ ഐറിഷ് നാഷണൽ ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (ഐഎൻടിഒ) അംഗങ്ങളും ഏറ്റവും വലിയ പൊതുമേഖലാ യൂണിയനായ ഫോർസയിലെ അംഗങ്ങളും ഏറ്റവും പുതിയ പൊതുമേഖലാ ശമ്പള കരാർ അംഗീകരിക്കാൻ വോട്ട് ചെയ്തു.
ഫോർസ അംഗങ്ങളുടെ വോട്ടെടുപ്പിൽ 94 ശതമാനം പേരും ടീച്ചേർസ് ഓർഗനൈസേഷന്റെ 82 ശതമാനം അംഗങ്ങളും കരാറിനെ പിന്തുണച്ചു വോട്ട് രേഖപ്പെടുത്തി. മറ്റ് പൊതുമേഖലാ യൂണിയനുകളും സ്റ്റാഫ് അസോസിയേഷനുകളും ശമ്പള കരാറിൽ തങ്ങളുടെ അംഗങ്ങളുടെ വോട്ടെടുപ്പ് വരും ദിവസങ്ങളിൽ നടത്തും.
മെച്ചപ്പെട്ട രീതിയിൽ രണ്ടര വർഷ കാലയളവിൽ 10.25 ശതമാനം ശമ്പള വർധനവ് നൽകുന്ന കരാർ നടപ്പാക്കാനാണ് തീരുമാനം. നിർദിഷ്ട പുതിയ കരാർ 2024 ജനുവരി മുതൽ 2026 ജൂൺ വരെയാണ്.
കരാർ മുഴുവൻ യൂണിയനുകളും അംഗീകരിക്കുന്ന മുറയ്ക്ക് ശമ്പള വർധനയുടെ ആദ്യഗഡു ജനുവരി ഒന്ന് മുതൽ 2.25 ശതമാനം വർധനയുടെ രൂപത്തിൽ മുൻകാല പ്രാബല്യത്തിൽ നടപ്പാക്കും. പുതിയ ശമ്പള കരാറിനായി രാജ്യത്തു 3.6 ബില്യൺ യൂറോ സർക്കാർ അധികമായി വകയിരുത്തും.
|
സമീക്ഷ ബാഡ്മിന്റൺ ടൂർണമന്റ്; ഷെഫീൽഡ് റീജിയണിൽ അരുൺ പ്രവീൺ സഖ്യം വിജയികൾ
ഷെഫീൽഡ്: സമീക്ഷ സംഘടിപ്പിക്കുന്ന ഓൾ യുകെ ഡബിൾസ് ബാഡ്മിന്റൺ ടൂർണമന്റിൽ ഏറ്റവും കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് ഷെഫീൽഡ് റീജിയൺ. 32 ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ അരുൺ പ്രവീൺ സഖ്യം വിജയികളായി.
അനീഷ് വരുൺ സഖ്യത്തിനാണ് രണ്ടാം സ്ഥാനവും ഫസൽ അലി സഖ്യം മൂന്നാം സ്ഥാനവും സുരേഷ് കുമാർഡാനിയൽ കാൽട്ടൺ സഖ്യം നാലാം സ്ഥാനവും നേടി. മികച്ച കളിക്കാരനായി അലിയെ തെരഞ്ഞെടുത്തു.
ഷെഫീൽഡിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ വച്ചു നടന്ന മത്സരം സമീക്ഷയുടെ നാഷണൽ സെക്രട്ടറിയറ്റ് അംഗവും നാഷണൽ ടൂർണമന്റ് കോഓർഡിനേറ്ററുമായ ജിജു സൈമൺ ഉദ്ഘാടനം ചെയ്തു.
സമീക്ഷ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ജോഷി, യൂണിറ്റ് പ്രസിഡന്റ് ഷാജു സി. ബേബി, എക്സിക്യൂട്ടിവ് അംഗം ജൂലി, എസ്കെസിഎ പ്രസിഡന്റ് ആനി പാലിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
|
പ്ലസ് ടുക്കാർക്ക് ജർമനിയിൽ നഴ്സാകാം
തിരുവനന്തപുരം: പ്ലസ് ടുവിനുശേഷം ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനത്തിനും തുടർന്നു ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ജർമനിയിൽ രജിസ്റ്റേർഡ് നഴ്സായി പ്രാക്ടീസ് ചെയ്യാനുളള വൊക്കേഷനൽ നഴ്സിംഗ് ട്രെയിനിംഗാണു നൽകുന്നത്. ജർമൻ ഭാഷാ പരിശീലനം (ബി2 ലെവൽ വരെ), നിയമനപ്രക്രിയയിൽ ഉടനീളമുളള പിന്തുണ, ജർമനിയുടെ ആരോഗ്യപരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജർമനിയിലെ പഠന സമയത്തു പ്രതിമാസ സ്റ്റൈപൻഡ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണു പദ്ധതി.
യോഗ്യത: ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ് ടുവിന് 60% മാർക്കുണ്ടാകണം. പ്രായം: 1827. അപേക്ഷ: triplewin.norka@ kerala.gov.inഎന്ന ഇമെയിലിൽ സിവി, മോട്ടിവേഷൻ ലെറ്റർ, ജർമൻ ഭാഷായോഗ്യത, മുൻപരിചയം (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം ഈ മാസം 21നകം അയയ്ക്കണം.
www.nifl.norkaroots.org, www.norkaroots.org
|
ബ്ലാക്ക്റോക്കിൽ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാൾ ഇന്ന് മുതൽ
ഡബ്ലിൻ: ബ്ലാക്ക്റോക്കിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാൾ ഇന്ന് മുതൽ തിങ്കളാ വരെ നടക്കും. ഇന്ന് വൈകുന്നേരം 6.30 ന് കുരിശിന്റെ വഴി, കുർബാന, നൊവേന എന്നിവയും ശനിയാഴ്ച രാത്രി ഏഴിന് കുർബാന, നൊവേന എന്നിവയും നടക്കും.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കുർബാന, നൊവേന എന്നിവയും തിരുനാൾ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആഘോഷപൂർവമായ റാസ കുർബാന, നൊവേന, ലദീഞ്ഞു, പ്രദക്ഷിണം, നേർച്ച തുടങ്ങിയവും നടക്കും.
ഡബ്ലിൻ ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏയ്ജൽസ് ദേവാലയത്തിൽ നടക്കുന്ന തിരുനാൾ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയകാട്ടിൽ അറിയിച്ചു.
|
എഐ നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
ബ്രസല്‍സ്: എഐ നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്റ് അന്തിമ അംഗീകാരം നല്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിയന്ത്രിക്കുന്ന യൂറോപ്യന്‍ യൂണിയന് നിയമം ഈ വര്‍ഷം അവസാനം നിലവില്‍ വരും.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയെ നിയന്ത്രിക്കാന്‍ മത്സരിക്കുന്ന മറ്റ് ഗവണ്‍മെന്റുകള്‍ക്കുള്ള ആഗോള സൂചനയായി പുതിയ നിയമങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിശാലമായ നിയമങ്ങള്‍ പ്രകാരം, അസ്വീകാര്യമായ അപകടസാധ്യതയുള്ളതായി കണക്കാക്കുന്ന എഐ ടൂളുകള്‍ നിരോധിക്കും. സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 523 പേര് അനുകൂലിച്ചും 46 പേര് എതിര്‍ത്തും വോട്ടു ചെയ്തു.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സാധ്യമായ അപകടസാധ്യതകളില്‍ നിന്ന് ബ്ളോക്കിലെ 27 അംഗരാജ്യങ്ങളിലെ പൗരന്മാരെ സംരക്ഷിക്കാനും നവീകരണത്തെ അഭിവൃദ്ധിപ്പെടുത്താനും പുതിയ നിയമം ലക്ഷ്യമിടുന്നു.
എഐ നിയമം ഇപ്പോഴും വ്യക്തിഗത ഇയു അംഗരാജ്യങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്, നിയമം പ്രാബല്യത്തില്‍ വന്ന് ആറ് മാസത്തിന് ശേഷം നിരോധിത എഐ സംവിധാനങ്ങള്‍ നിരോധിക്കും.
യൂറോപ്യന്‍ യൂണിയന് ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍, ടെക് നവീകരണത്തിന്റെ പാതയിലാണ്. യൂറോപ്പിന് ലോകമെമ്പാടും ടോണ്‍ സജ്ജമാക്കാനും ഉത്തരവാദിത്തത്തോടെ നയിക്കാനുമുള്ള കഴിവുണ്ടന്നോ വോട്ടെടുപ്പിനുശേഷം യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്സോള പറഞ്ഞു. യൂറോപ്പ് ഇപ്പോള്‍ വിശ്വസനീയമായ അകയില്‍ ആഗോള നിലവാരം പുലര്‍ത്തുന്ന രാജ്യമാണന്നും അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തിയുടെ വംശം, മതം അല്ലെങ്കില്‍ ലൈംഗിക ആഭിമുഖ്യം എന്നിവ അനുമാനിക്കാന്‍ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കുന്ന പ്രെഡിക്റ്റീവ് പോലീസിംഗിനും സിസ്ററങ്ങള്ക്കും എഐ ഉപയോഗിക്കുന്നത് നിയമം നിരോധിക്കുന്നു. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 7.5 മില്യണ്‍ യൂറോ മുതല്‍ 35 മില്യണ്‍ യൂറോ വരെ പിഴ ചുമത്താം.
|
ഗോപിനാഥ് മുതുകാടിന് റോമിൽ സ്വീകരണം നൽകി
റോം: സാമൂഹിക പ്രവർത്തകൻ ഗോപിനാഥ് മുതുകാടിന് ഇറ്റലിയിലെ റോമിൽ അലിക് ഇറ്റലിയുടെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകൾ ഉജ്വല സ്വീകരണം നൽകി.അലിക് പ്രസിഡന്റ് ബെന്നി വെട്ടിയാടൻ പെന്നാട അണിയിച്ച് സ്വീകരിച്ചു.
സെക്രട്ടറി ടെൻസ് ജോസ്, ജോയിന്റ് സെക്രട്ടറി ജി. ഗോപകുമാർ, ട്രഷറർ മനു മോഹനൻ, ഒഐസിസി രക്ഷാധികാരി തോമസ് ഇരിമ്പൻ, പ്രസിഡന്റ് ഷൈൻ ലോപ്പസ്, പ്രവാസി കേരള കോൺഗ്രസ് രക്ഷാധികാരി എബിൻ പരിക്കപ്പിള്ളിൽ, വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ ജോർജ് റപ്പായി, സെക്രട്ടറി ജെജി മാത്യൂ മാന്നാർ, രക്തപുഷ്പങ്ങൾ ചെയർമാൻ സാബു സ്കറിയ, ലയൺസ് ക്ലബ് പ്രസിഡന്റ് ജിന്റോ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
|
വെംബ്ലിയിൽ നൈറ്റ് വിജിൽ ഏപ്രിൽ 26ന്
വെംബ്ലി: സെന്റ് ചാവറ കുര്യാക്കോസ് പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ വെംബ്ലിയിൽ നൈറ്റ് വിജിൽ ഒരുങ്ങുന്നു. അനുഗ്രഹീത വചന പ്രഘോഷകനും സീറോമലബാർ ലണ്ടൻ റീജൺ കോഓർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും തിരുവചന ശുശ്രുഷകയും രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്റ്ററുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജിലിന് നേതൃത്വം നൽകുക.
വെംബ്ലി സെന്റ് ജോസഫ്സ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ നടക്കുന്ന നൈറ്റ് വിജിൽ, ഏപ്രിൽ 26ന് വൈകുന്നേരം എട്ടിന് ആരംഭിച്ചു രാത്രി 12ന് അവസാനിക്കും. പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന നൈറ്റ് വിജിലിൽ തുടർന്ന് വിശുദ്ധ കുർബാന അർപ്പിക്കും. തിരുവചനം പങ്കുവയ്ക്കൽ, പ്രെയ്സ് ആൻഡ് വർഷിപ്പ്, കുമ്പസാരം, ആരാധന, കൗൺസിലിംഗ് തുടങ്ങിയ ശുശ്രുഷകൾക്കും അവസരം ഉണ്ടായിരിക്കും.
പരിശുദ്ധ കുർബാനയിലൂടെ അവിടുത്തെ രക്ഷാകര യാത്രയോട് ചേർന്നു നിന്ന്, തിരുവചനത്തിലൂടെ ക്രിസ്തുവിനെ ശ്രവിച്ചും, ദിവ്യകാരുണ്യ ആരാധനയിൽ അവിടുത്തോട് അനുരജ്ഞനപ്പെട്ടും, പ്രാർത്ഥനകളും നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുവാൻ വെംബ്ലിയിൽ നൈറ്റ് വിജിൽ അവസരമൊരുക്കും.
രാത്രി ആരാധനയിൽ പങ്കു ചേരുവാനും, പരിശുദ്ധ മാതാവിന്റെയും, വിശുദ്ധ ചാവറ പിതാവിന്റെയും മധ്യസ്ഥ കരങ്ങളിലൂടെ അനുഗ്രഹങ്ങളുടെ വാതായനം തുറന്നു കിട്ടുന്ന നൈറ്റ് വിജിൽ ശുശ്രുഷകളിൽ ഭാഗഭാക്കാകുവാനും ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: മനോജ്: 07848808550, മാത്തച്ചൻ വിളങ്ങാടൻ: 07915602258.
Night Vigil Venue: St. Joseph RC Church, 339 Harbow Road, Wembley HA9 6AG
|
അഭിഷേകാഗ്നി ലണ്ടൻ കൺവൻഷൻ ശനിയാഴ്ച
ലണ്ടൻ: എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളിൽ നടത്തുന്ന ലണ്ടൻ ബൈബിൾ കൺവൻഷൻ ശനിയാഴ്ച രാവിലെ 11 മുതൽ മുതൽ വൈകുന്നേരം അഞ്ച് വരെ ചിംഗ്ഫോർഡ് കത്തോലിക്ക ദേവാലയത്തിൽ.
ഈസ്റ്ററിനോടനുബന്ധിച്ചുള്ള കൺവൻഷൻ കുരിശിന്റെ വഴി പ്രാർഥനയോടെ ആരംഭിക്കും. വിശുദ്ധ കുർബാന, കുന്പസാരം ദൈവസ്തുതി ആരാധന, സ്പിരിച്ചൽ ഷെയ്റിംഗ്, ദിവ്യകാരുണ്യ ആരാധന, രോഗസംഖ്യ പ്രാർഥനയോടെ സമാപിക്കും.
ക്രൈസ്തവ വിശ്വാസത്തിന്റെ ഈ ആത്മീയ ആഘോഷത്തിലേക്ക് ഈസ്റ്ററിനുവേണ്ടി ഒരുങ്ങുവാനും കുടുംബാംഗങ്ങളുമായി പങ്കെടുക്കുവാനും സ്നേഹപൂർവം എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കുട്ടികൾക്ക് വേണ്ടി പ്രത്യേക ശുശ്രൂഷയുണ്ടായിരിക്കും. സൗജന്യ കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.
കൺവൻഷൻ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്
Christ The King Catholic Parish
455 Chingford road, London E488P
കൂടുതൽ വിവരങ്ങൾക്ക്: 07886460571, 07903867625
|
യുഎഇയിൽനിന്നെത്തിയ യാത്രക്കാരന് അഞ്ചാംപനി; അയർലൻഡിൽ ജാഗ്രതാ നിർദേശം
അബുദാബി: യുഎഇയിൽനിന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയ യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതിന് പിന്നാലെ അയർലൻഡിൽ ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് അധികൃതർ.
അബുദാബിയിൽനിന്ന് അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിലേക്ക് യാത്ര ചെയ്തയാളിന് രോഗം സ്ഥിരീകരിച്ചതായി ഐറിഷ് ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ടെന്ന് ഇത്തിഹാദ് എയർവേയ്സ് അധികൃതരും സ്ഥികരീകരിച്ചു.
ഇതേ വിമാനത്തിൽ യാത്ര ചെയ്ത എല്ലാവരും ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ഐറിഷ് അധികൃതര്‍ നിർദേശിച്ചു. ഇവർ വീടുകളിൽ പ്രത്യേകം മുറിയിൽ തനിച്ച് താമസിക്കണം.
മൂക്കൊലിപ്പ്, കണ്ണുകളിലെ ചുവപ്പ് നിറവും ചൊറിച്ചിലും, കഴുത്തിന് ചുറ്റും പാടുകൾ, കടുത്ത പനി എന്നിങ്ങനെയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങൾ.
|
വിദേശികൾക്ക് നിരവധി തൊഴിലവസരങ്ങൾ ഒരുക്കി ഇറ്റലി
മിലാന്: വിദേശികൾക്ക് നിരവധി തൊഴിൽ അവസരങ്ങൾ ഒരുക്കി ഇറ്റലി. ഈ മാസം 18 മുതൽ ഇറ്റലിയിലെ തൊഴില്‍ദാതാക്കള്‍ക്ക് യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം.
1,51,000 പേരെ നിയമിക്കാനുള്ള ക്വാട്ടയാണ് നിലവില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്റ് പ്രക്രിയ നടക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങള്‍ കഴിഞ്ഞമാസം 29ന് ആരംഭിച്ചിരുന്നു.
വിദേശ തൊഴിലാളികളെ ആവശ്യമുള്ള തൊഴിലുടമകള്‍ സര്‍ക്കാരിന് അപേക്ഷ നല്കി അനുമതി വാങ്ങുകയാണ് ആദ്യ ഘട്ടം. ഏപ്രിലിലാണ് ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുക. ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ അപേക്ഷകള്‍ സമർപ്പിക്കാം.
ഇറ്റലിയിലെ വിവിധ മേഖലകള്‍ കടുത്ത തൊഴിലാളിക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇവിടെ അവസരങ്ങള്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
|
ജര്‍മനിയില്‍ പണിമുടക്ക് തുടരുന്നു
ബര്‍ലിന്‍: ജർമനിയില്‍ പണിമുടക്ക് തുടരുകയാണ്. ഡ്യൂഷെ ബാന്‍, ലുഫ്താന്‍സ കമ്പനികളിലെ തൊഴിലാളികള്‍ ആണ് പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പണിമുടക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നുള്ള സർവീസുകളെയും രാജ്യവ്യാപകമായി റെയില്‍വേ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു.
ദീര്‍ഘദൂര ട്രെയിനുകള്‍ക്കായി ഡ്യൂഷെ ബാന്‍ കുറഞ്ഞ അടിയന്തര സമയക്രമം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും യാത്രക്കാര്‍ക്ക് പരിമതികളുണ്ട്. രാജ്യത്തെ ദീര്‍ഘദൂര ട്രെയിനുകളില്‍ 20 ശതമാനം മാത്രമേ ഓടുന്നുള്ളൂവെന്ന് ജര്‍മനിയുടെ ദേശീയ റെയില്‍ ഓപ്പറേറ്റര്‍ ഡച്ച് ബാന്‍ പറഞ്ഞു.
ജിഡിഎല്‍ ട്രേഡ് യൂണിയന്റെ പണിമുടക്ക് പ്രാദേശിക, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളെയും ബാധിച്ചു. അതേസമയം, ജര്‍മനിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ ലുഫ്താന്‍സയുടെ കാബിന് ക്രൂ യൂണിയന് നടത്തിയ പണിമുടക്കിനെ തുടർന്ന് 600 വിമാനങ്ങള്‍ വരെ റദ്ദാക്കി.
ഈ നടപടി 70,000 യാത്രക്കാരെ വരെ ബാധിക്കുമെന്ന് ദേശീയ വിമാനക്കമ്പനി റിപ്പോര്‍ട്ട് ചെയ്തു.
|
വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാർ ഞായറാഴ്ച
ലണ്ടൻ: വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി മൊയലൻ ലോനപ്പൻ അസോസിയേഷൻ പൊതുജന ബോധവത്കരണത്തിനായി ഓൺലൈൻ ആരോഗ്യ സെമിനാർ ഞായറാഴ്ച ഇന്ത്യൻ വൈകുന്നേരം സമയം 7.30 (യുകെ സമയം ഉച്ചയ്ക്ക് രണ്ട്) സൂം പ്ലാറ്റ്ഫോമിൽ നടത്തും.
വിഷയങ്ങളും പ്രഭാഷകരും ഇവയാണ്. 1. പ്രമേഹം: നിങ്ങൾ അറിയേണ്ട കാര്യങ്ങൾ, പ്രഫ. ഡോ. ഗോഡ്വിൻ സൈമൺ, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറും കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റും ബിഎച്ച്ആർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ലണ്ടൻ.
2. സൈക്കോളജിക്കൽ സ്ട്രെസ്, ഡോ. ഷറഫുദ്ധീൻ കടമ്പോട്ട്, ചീഫ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, സിംഫണി ഓഫ് ലൈഫ്, കോഴിക്കോട്. 3. മലയാളികൾക്കുള്ള യുകെ നഴ്സ് ജോലികൾ, ജിനോയ് മദൻ, കിഡ്നി ട്രാൻസ്പ്ലാന്റ് നഴ്സ് ക്ലിനിഷ്യൻ, റോയൽ ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ.
സൂം മീറ്റിംഗ് ലിങ്ക്: https://us02web.zoom.us/j/83164185202?pwd=dXNoVXNoRnR2V25zWkFjWC94S2tSQT09.
മീറ്റിംഗ് ഐഡി 83164185202, പാസ്വേഡ് 643830. കൂടുതൽ വിവരങ്ങൾക്ക്: ഡോ ജിമ്മി (വാട്ട്സ്ആപ്പ്) 0044 747 0605 755.
|
മാതൃദിനം ആഘോഷമാക്കി ജിഎംഎ
ഗ്ലോസ്റ്റർ: മാതൃദിനം ആഘോഷമാക്കി ഗ്ലോസ്റ്റർഷയർ മലയാളി അസോസിയേഷൻ. പരിപാടിയുടെ ഭാഗമായി ജിഎംഎയിലെ അമ്മമാരെ വേദിയിലെത്തിച്ച് ആദരിച്ചു. പൂച്ചെണ്ടുകള്‍ അര്‍പ്പിച്ച് കൈയടിയോടെ അമ്മമാരെ അംഗങ്ങൾ തങ്ങളുടെ സ്നേഹം അറിയിച്ചു.
വെല്‍ക്കം ഡാന്‍സിന് ശേഷം പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജിഎംഎയുടെ ഭാരവാഹികളും അമ്മമാരും ചേര്‍ന്ന് വിളക്കു കൊളുത്തി പരിപാടി ഔദ്യോഗികമായി തുടക്കം കുറിച്ചു.
പ്രസിഡന്റ് ഏലിയാസ് മാത്യു അധ്യക്ഷ പ്രസംഗം നടത്തി. സെക്രട്ടറി അജിത്ത് അഗസ്റ്റിന് എല്ലാവരെയും സ്വാഗതം ചെയ്തു. മെയിൻ ജിഎംഎയുടെ സെക്രട്ടറി ബിസ് പോൾ മണവാളൻ എല്ലാവർക്കും ആശംസകൾ നേർന്നു.
ട്രഷറർ മനോജ് ജേക്കബ് നന്ദി പറഞ്ഞു. ബിനുമോനും ബോബനും പരിപാടിയുടെ കോഓർഡിനേറ്റർമാരായിരുന്നു. നിരവധി പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്. വ്യത്യസ്തതയാര്‍ന്ന കൈ കൊട്ടിക്കളി പരിപാടിയുടെ മികവു കൂട്ടി.
ഗ്ലോസ്റ്റര്‍ അക്ഷര തിയറ്റര്‍ അവതരിപ്പിച്ച അമ്മമാരുടെ നാടകം "അമ്മയ്ക്കൊരു ഉമ്മ' അരങ്ങേറി. ബിന്ദു സോമന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നാടകം അമ്മയുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ കാലഘട്ടത്തേയും ഉള്‍പ്പെടുത്തുന്ന ഒന്നായിരുന്നു.
മ്യൂസിക്കല്‍ നൈറ്റും കുട്ടികളുടെ ഡാന്‍സും ഡിജെയും അരങ്ങേറി. മനോഹരമായ ഒരു സായാഹ്നം സമ്മാനിച്ചാണ് ജിഎംഎയുടെ മാതൃദിനം ആഘോഷം അവസാനിച്ചത്. ലോറൻസിന്റെയും ബിനു പീറ്ററിന്റെയും നേതൃത്വത്തിൽ ഉപഹാറിന്റെ സ്റ്റെം സെൽ ഡോണർ ബോധവത്കരണ കാമ്പയിനും വേദി സാക്ഷ്യം വഹിച്ചു.
യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡ് വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ്യസ്പോണ്സേഴ്സായിരുന്നു. ഹിൽടോപ്പ് റസ്റ്റോറന്റായിരുന്നു ഡിന്നർ അറേഞ്ച് ചെയ്തിരുന്നത്.
ലോറൻസ് പെല്ലിശേരി, ബോബൻ ഇലവുങ്കൽ അജിമോൻ എടക്കര, ആന്റണി ജോസഫ്, ദേവലാൽ സഹദേവൻ, ബിന്ദു സോമൻ, എൽസ റോയ്, ബിനുമോൻ കുര്യാക്കോസ്, ആന്റണി ജെയിംസ്, ആന്റണി മാത്യു, അശോകൻ ഭായ്, രഞ്ജിത്ത് ബാലകൃഷ്ണൻ, സിബു കുരുവിള എന്നിവർ നേതൃത്വം വഹിച്ചു.
|
"മനസിലെപ്പോഴും' അയർലൻഡിൽ പ്രദർശനത്തിനു എത്തുന്നു
ഡബ്ലിൻ: അയർലൻഡ് മലയാളികളുടെ ജീവിത യാത്ര വൈകാരിക സസ്പെൻസ് നിമിഷങ്ങളിലൂടെ കടന്ന് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്ന മുഴുനീള മലയാള സിനിമ "മനസിലെപ്പോഴും' അയർലൻഡിൽ പ്രദർശനത്തിനു എത്തുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സയന്റയോളജി കമ്യൂണിറ്റി സെന്റർ ഫിർഹൗസിന്റെ വെള്ളിത്തിരയിൽ പ്രീമിയർ ഷോ നടക്കും. സിറ്റിവെസ്റ്റ് മൂവി ക്ലബിന്റെ ബാനറിൽ നവാഗതനായ കാഞ്ഞിരപ്പള്ളി ബൈജു കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മലയാളികളും മറ്റു രാജ്യക്കാരുമടക്കം 87 പേർ അഭിനയിക്കുന്നുണ്ട്.
അയർലൻഡ്, യുകെ അടക്കം കുടുംബ ജീവിതങ്ങളിലെ എല്ലാത്തരം മേഖലയിലേക്കും ചിത്രം കടന്നെത്തുന്നുണ്ടെന്ന് ചിത്രത്തിന്റെ അണിയറ ശില്പികൾ അറിയിച്ചു. ഏതു രാജ്യത്തായാലും പ്രവാസത്തിന്റെ പുതിയ കുടിയേറ്റ മേഖലയിലുള്ളവർക്ക് ഇഷ്ടമാകുന്നതരത്തിലാണ് ഈ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
സംവിധായകന്റെ തന്നെ വരികൾക്ക് സെബി നായരമ്പലം സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ശ്യാം ഈസാദ്, സന്തോഷ് ഞാറക്കൽ, ഗണേഷ് സുന്ദരം, രമേഷ് മുരളി, സിജി എന്നിവര്‍ ചേര്‍ന്നാണ്.
അയര്‍ലന്‍ഡിന്റെ മനോഹരമായ ദൃശ്യഭംഗിയും ഗാനങ്ങളിൽ ഒപ്പിയെടുത്തിട്ടുണ്ട്. മുമ്പ് മറ്റു പല സിനിമകളും അയര്‍ലന്‍ഡില്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു മുഴുനീള കൊമേഷ്യല്‍ മലയാളം ചിത്രം സൈന്റോളജിയിൽ റിലീസിനൊരുങ്ങുന്നത്.
ആന്റോ ലെവിന്‍, ബോണി, മോണിക്ക, എല്‍ദോ, ഹണി എന്നിവര്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ജുബിന്‍ ജോസഫ്, ലിറ്റി മാനുവൽ എന്നിവർ ചേർന്നാണ്.
ഛായാഗ്രഹണം റോബിന്‍സ് പുന്നക്കാല. ഷിജിമോന്‍ കച്ചേരിയില്‍, എല്‍ദോ ജോണ്‍ ചേലപ്പുറത്ത്, ഡാനി ജിയോ ദേവ് എന്നിവര്‍ അസോസിയേറ്റ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ച് ആന്റോ ലെവിനും ബോണിയും സംവിധാന സഹായികളായി.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയുടെ ടിക്കറ്റുകൾക്ക് ചുവടെയുള്ള നമ്പറുകളിൽ വിളിക്കുകയോ "ടിക്കറ്റ്സ്' എന്ന് വാട്ട്സ്ആപ്പ് അല്ലെങ്കിൽ എസ്എംഎസ് ചെയ്യുകയോ ചെയ്യാം.
എല്ലാത്തരം കലകളെയും കലാകാരേയും എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള മലയാളി മനസുകളുടെ ആത്മാർഥമായ സഹകരണം പ്രതീക്ഷിക്കുന്നു എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: എൽദോ ജോൺ 08941 26421, ഷിജിമോൻ 08945 75000, സുജിത്ത് 08925 30086.
|
വേൾഡ് മലയാളി കൗൺസിലിന്റെ ഇറ്റലി പ്രൊവിൻസ് റോമിൽ രൂപീകരിച്ചു
റോം: പ്രവാസി മലയാളികളുടെ പ്രമുഖ ഗ്ലോബൽ സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ഇറ്റലി പ്രൊവിൻസ് രൂപീകരിച്ചു. ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ (ന്യൂജഴ്സി, അമേരിക്ക), ഗ്ലോബൽ സെക്രട്ടറി സണ്ണി വെളിയത്ത് (വിയന്ന, ഓസ്ട്രിയ) എന്നിവരുടെ സാന്നിധ്യത്തിൽ റോമിൽ നടന്ന യോഗത്തിൽ ഇറ്റലിയെ പ്രതിനിധികരിച്ചു നിരവധി പേർ പങ്കെടുത്തു.
സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ആഗോള മലയാളി സമൂഹത്തിനും കേരളത്തിനും നൽകിവരുന്ന സംഭവനകളെയും സംഘടനയിലെ ബഹുമുഖ വ്യക്തിത്വങ്ങളെയും അംഗങ്ങളാകുന്നവരുടെ പ്രവർത്തനരീതികളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും തോമസ് മൊട്ടക്കൽ, സണ്ണി വെളിയത്ത് എന്നിവർ വിവരിച്ചു.
തുടർന്ന് സംഘടിപ്പിച്ച തെരഞ്ഞെടുപ്പിൽ ജോർജ് റപ്പായി /ചെയർമാൻ), റെക്സി പാറക്കൽ വൈസ് ചെയർമാൻ), ജോസ്മോൻ കമ്മട്ടിൽ (പ്രസിഡന്റ്), ജോഷി ഫ്രാൻസിസ് (വൈസ് പ്രസിഡന്റ്), ജെജി മാത്യു (സെക്രട്ടറി), ഫിലിപ്പ് കുര്യാക്കോസ് (ജോയിന്റ് സെക്രട്ടറി), ജോബി ആണ്ടുകുന്നേൽ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പുതുതായി ചുമതലയേറ്റ ജോർജ് റപ്പായി നന്ദി പറഞ്ഞു.
|
ദമ്പതികൾക്കായുള്ള റസിഡൻഷ്യൽ ധ്യാനം കേംബ്രിഡ്ജിൽ ജൂലൈ 21 മുതൽ
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജിൽ ദമ്പതികൾക്കായി ധ്യാനം സംഘടിപ്പിക്കുന്നു.
ജൂലൈ 21 മുതൽ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതി ധ്യാനത്തിൽ സീറോ മലബാർ ലണ്ടൻ റീജണൽ കോഓർഡിനേറ്ററും പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും ഫാമിലി കൗൺസിലറും അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നേതൃത്വം വഹിക്കും.
ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു (ലൂക്കാ19:5). വിവാഹമെന്ന കൂദാശയിലൂടെ ദൈവീക സമക്ഷം എടുത്ത വാഗ്ദാനം കൃപയോടെ വിശുദ്ധിയിൽ സംരക്ഷിക്കുന്നതിനും ജീവിത സമ്മർദ്ധങ്ങൾ, സാഹചര്യങ്ങൾ, പ്രലോഭനങ്ങൾ, സ്വാർഥത എന്നിവ മൂലം സൗഹൃദത്തിലും ജീവിതത്തിലും ഭവിച്ച ഭിന്നതകളും ദൈവ സാന്നിധ്യത്തിൽ ആൽമപരിശോധന ചെയ്യുവാനുള്ള അവസരങ്ങളാണ് ഇവിടെ സംജാതമാവുക.
ധ്യാന ശുശ്രുഷകളിലൂടെ ദൈവീക കൃപകളും, അനുരജ്ഞനവും, ദാമ്പത്യ അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് അവസരമൊരുങ്ങും. ജൂലൈ 21നു രാവിലെ 10ന് ആരംഭിച്ചു 23നു ചൊവ്വാഴ്ച വൈകുന്നേരം നാലിന് സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് 078488 08550, മാത്തച്ചൻ വിളങ്ങാടൻ: 07915 602258.
|
യൂറോപ്യൻ യൂണിയൻ ഡ്രൈവിംഗ് ലൈസന്‍സ് ക്ലാസ് ബി വിപുലീകരിക്കുന്നു
ബ്രസല്‍സ്: ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ദ്ദേശത്തിന്റെ പരിഷ്കരണത്തില്‍ ക്ലാസ് ബി വിപുലീകരിക്കാന്‍ യൂറ്യോപൻ യൂണിയൻ പാര്‍ലമെന്റ് വോട്ട് ചെയ്തു. ക്ലാസ് ബി ഡ്രൈവിംഗ് ലൈസന്‍സ് നിലവില്‍ 3.5 ടണ്ണായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ദേശത്തിന്റെ പരിഷ്കരണത്തെക്കുറിച്ചുള്ള പുതിയ കാര്യത്തില്‍, മോട്ടോര്ഹോമുകള്ക്കായി ക്ലാസ് ബി ഡ്രൈവിംഗ് ലൈസന്‍സ് മുമ്പത്തെ 3.5 ല്‍ നിന്ന് 4.25 ടണ്ണായി വിപുലീകരിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്റെ പാര്‍ലമെന്റെ അംഗീകാരം നല്കി.
2024 ജൂണിൽ തുടക്കത്തില്‍ പുതിയ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ കൂടുതല്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയുള്ളൂ. ഭാരത്തിന്റെ പരിധിയിലെ വര്‍ധന മോട്ടോര്ഹോമുകള്ക്കും ആംബുലന്‍സുകള്‍ക്കും ബാധകമാണ്.
|
ഡോ. തോമസ് മാളിയേക്കലിന് ഇറ്റാലിയന്‍ ഷെവലിയര്‍ സ്ഥാനം
ആലപ്പുഴ: ഡോ. തോമസ് മാളിയേക്കലിന് ഇറ്റാലിയന്‍ ഷെവലിയര്‍ പദവി കൈമാറി. ആലപ്പുഴ തത്തംപള്ളി സ്വദേശിയായ ഡോ. തോമസ് മാളിയേക്കല്‍ ഇപ്പോള്‍ എറണാകുളത്താണ് താമസം.
ഇറ്റാലിയന്‍ ഗവണ്മെന്റ് പൗരന്മാർക്കു നല്കുന്ന പരമോന്നത സിവിലിയൻ ബഹുമതിയാണ് ഷെവലിയര്‍ സ്ഥാനം. സാധാരണഗതിയില്‍ ഇറ്റാലിയന്‍ പ്രസിഡന്റ് തന്നെ നേരിട്ടാണ് ഈ ബഹുമതി നല്‍കുക.
2019ല്‍ ലഭിച്ച ഈ ബഹുമതി കോവിഡിന്റെ കാലമായതുകൊണ്ട് നേരിട്ടു കൈമാറിയിരുന്നില്ല. ഇപ്പോഴത്തെ ഇറ്റാലിയന്‍ പ്രസിഡന്റിന്റെ ഭരണകാലാവധി ഉടനെ തീരുന്നതുകൊണ്ട് പ്രഖ്യാപിച്ച ബഹുമതികളെല്ലാം നേരിട്ടു കൊടുത്തു തീര്‍ക്കണമായിരുന്നു.
അതുകൊണ്ട് അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇറ്റാലിയന്‍ സാംസ്കാരിക മന്ത്രി മുംബൈയിലുള്ള ഇറ്റാലിയന്‍ കോണ്‍സുലേറ്റില്‍ എത്തി ഷെവലിയര്‍ മുദ്ര കൈമാറുകയായിരുന്നു.
|
അംഗത്വ വിതരണവും സിദ്ധാർഥിന്റെ നിര്യാണത്തിൽ അപലപനവും നടത്തി വാട്ട്ഫോർഡ് ഒഐസിസി യുണിറ്റ്
വാട്ട്ഫോർഡ്: ഒഐസിസി വാട്ട്ഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജനറൽ ബോഡി യോഗവും അംഗത്വ വിതരണവും നടത്തി. ജോസ്ലിൻ സിബിക്ക് വൈസ് പ്രസിഡന്റ് ഫെമിൻ സിഎഫ് ആദ്യ അംഗത്വ നൽകി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.
യുണിറ്റ് പ്രസിഡന്റ് സണ്ണിമോൻ പി. മത്തായി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഒഐസിസി നാഷണൽ വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് സുജു കെ. ഡാനിയേൽ മുഖ്യസന്ദേശം നൽകി.
കോൺഗ്രസ് അനുഭാവികളെ ചേർത്തുകൊണ്ട് പ്രാദേശിക തലങ്ങളിൽ സാംസ്കാരിക, കായിക പരിപാടികൾ സംഘടിപ്പിക്കുവാനും അണികളെ കോർത്തിണക്കി വിശാലമായ പ്ലാറ്റ് ഫോം ഉണ്ടാക്കുവാനും അദ്ദേഹം പ്രവർത്തകരെ ഉദ്ബോധിപ്പിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയം ഉറപ്പാക്കുന്നതിന് ഒഐസിസി ശ്രമിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കെപിസിസിയുടെ പ്രവാസി സംഘടനയെന്ന നിലയിൽ ഒഐസിസിയുടെ ഉത്തരവാദിത്വവും സ്വാധീനവും ഇടപെടലും ഉണ്ടാവണമെന്നും സെക്രട്ടറി സിബി ജോൺ അഭിപ്രായപ്പെട്ടു.
ആൾക്കൂട്ട വിചാരണക്കും മർദനത്തിനും ഇരയായ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥ് ജീവനൊടുക്കിയ സംഭവത്തിൽ ഒഐസിസി നേതാവ് സുരജ് കൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സിജൻ ജേക്കബ്, മാത്യു വർഗീസ് എന്നിവർ പ്രസംഗിച്ചു.
|
ജർമനിയിൽ സ്ത്രീകൾക്ക് ലഭിക്കുന്നത് പുരുഷന്മാരേക്കാള് കുറഞ്ഞ വേതനമെന്ന് റിപ്പോർട്ട്
ബര്‍ലിന്‍: ജർമനിയിൽ മുഴുവൻ സമയ ജോലി ചെയ്യുന്ന സ്ത്രീകളില്‍ 75 ശതമാനം പേർക്കും പുരുഷന്മാരേക്കാള് കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ട്. ജർമനിയുടെ സ്റ്റാറ്റിസ്റ്റിക്കിൽ ഓഫീസ് ഡെസ്റ്റാറ്റിസാണ് കണക്കുകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
മുഴുവൻ സമയ ജോലി ചെയ്യുന്ന സ്ത്രീകളില്‍ 40 ശതമാനം പേർക്ക് സമാന തസ്തിതയിലുള്ള മുഴുവൻ സമയ ജോലി ചെയ്യുന്ന പുരുഷന്മാരെക്കാൾ 30 ശതമാനം കുറവ് തുകയാണ് ലഭിക്കുന്നത്. അതേസമയം, 26 ശതമാനം പേർക്ക് സമാന തസ്തിതയിലുള്ള പുരുഷന്മാരെക്കാൾ കൂടുതൽ തുക ലഭിക്കുന്നുണ്ട്.
ശുചീകരണം, പാചകം, പരിചരണം എന്നിവ പോലുള്ള ജോലികളിൽ ഏർപ്പെടുന്നവരിൽ കൂടുതലും സ്ത്രീകളാണ്. ഇവർക്ക് വേതനം മറ്റു മേഖലകളെ അപേക്ഷിച്ച് കുറവാണ്. ജർമനിയിൽ സ്ത്രീകൾക്ക് ഒരു വര്‍ഷത്തിലേറെ ശമ്പളത്തോടെ കൂടെ പ്രസവാവധി നൽകുന്ന തൊഴിൽ മേഖലകൾ നിരവധിയുണ്ട്.
പക്ഷേ കരിയറിൽ സ്ഥാനക്കയറ്റത്തിനുള്ള അവസരവും കൂടുതൽ പുരുഷന്മാർക്കാണ് ലഭിക്കുന്നത്. കിഴക്കന്‍ സംസ്ഥാനങ്ങളായ മെക്ലന്‍ബര്‍ഗ്, വെസ്റ്റേണ്‍ പൊമറേനിയ, ബ്രാന്‍ഡന്‍ബര്‍ഗ്, സാക്സോണി, അന്‍ഹാള്‍ട്ട്, തുരിംഗിയ, സാക്സോണി എന്നിവിടങ്ങളില്‍ സ്ഥിതി നേരെ വിപരീതമാണ്.
പുരുഷന്മാരുടെ ജനസംഖ്യ കൂടുതലായതിനാല്‍ സ്ത്രീകളാണ് ഇവിടെ കൂടുതൽ തുക സമാന തൊഴിലിന് സമ്പാദിക്കുന്നത്. രാജ്യാന്തര വനിതാ ദിനത്തിനോട് അനുബന്ധിച്ച് ഈ കണക്കുകൾ പുറത്ത് വിട്ടത്.
|
ജോലി തട്ടിപ്പ്: മലയാളി യുവാക്കൾ ലിത്വാനിയയിൽ കുടുങ്ങി
വിൽനിയസ്: ജോലിക്കായി ഏജൻസി വഴി പണം നല്കി ലിത്വാനിയയിലെത്തിയ ഇരുപതോളം യുവാക്കൾ കുടുങ്ങിക്കിടക്കുന്നതായി പരാതി. ജില്ലാ ആശുപത്രി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്കൈ മെട്രോ എന്ന സ്ഥാപനം വഴി എത്തിയവരാണ് കുടുങ്ങിക്കിടക്കുന്നത്.
മൂന്ന് ലക്ഷം രൂപ ഏജൻസിക്ക് കൊടുത്താണ് ഇലക്ട്രീഷൻ, വെൽഡിംഗ് ജോലികൾക്കായി എല്ലാവരും ലിത്വാനിയയിൽ എത്തിയത്. എന്നാൽ ആദ്യം ജോലി കിട്ടിയെങ്കിലും മൂന്നാം ദിവസം പിരിച്ചുവിട്ടു. പിന്നീട് ജോലിയില്ലാതെ കുടുങ്ങിയിരിക്കുന്നതായാണ് പരാതി.
പോലീസിലെ എൻആർ ഐ വിഭാഗത്തിന് പരാതി ഈ മെയിലിൽ അയച്ച് രണ്ടാഴ്ചയായിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. മൂന്ന് ലക്ഷം രൂപ വാങ്ങിയെങ്കിലും ഒരു ലക്ഷം രൂപയുടെ രസീതേ നൽകിയുള്ളൂവെന്നും പരാതിയിൽ പറയുന്നു.
ജെ.ടി കൺസ്ട്രക്ഷൻസ് എന്ന പേരിലാണ് അപേക്ഷകരെ ലിത്വാനിയിലേക്ക് അയച്ചത്. പരാതികൾ പെരുകിയപ്പോൾ സ്കൈ മെട്രോ എന്ന് സ്ഥാപനം പേര് മാറ്റുകയായിരുന്നു.
എന്നാൽ ജോലി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്നും സ്വന്തം നിലയ്ക്ക് കഴിവ് തെളിയിച്ച് ജോലി സമ്പാദിക്കേണ്ടതാണെന്നും സ്കൈ മെട്രോ അധികൃതർ അറിയിച്ചു.
|
യുകെ മലയാളികളായ സംരംഭകർ ആരംഭിച്ച സ്റ്റാർട്ട് അപ്പ് ലോകശ്രദ്ധ നേടുന്നു
ലണ്ടൻ: യുകെയിലെ മലയാളി സമൂഹത്തിന് അഭിമാന നിമിഷങ്ങൾ പകർന്നുകൊണ്ട് മലയാളികളായ യുവ സംരംഭകർ ആരംഭിച്ച സ്റ്റാർട്ട് അപ്പ് സ്ഥാപനം ആശയ വ്യത്യസ്തതയും വൈദഗ്ധ്യം കൊണ്ടും ലോകരാജ്യങ്ങളിൽ ശ്രദ്ധയും അംഗീകാരവും നേടുന്നു.
യുവ സംരംഭകരായ അജിത് മുതയിൽ, ആഷിർ റഹ്മാൻ എന്നിവർ ചേർന്ന് ആരംഭിച്ച "നോഡ്ഇൻ ഇൻസ്ട്രമെന്റ്സ്' എന്ന സ്റ്റാർട്ട് അപ്പ് സ്ഥാപനവും അവർ രൂപം നൽകിയ സ്മാർട്ട് "ഡബ്ല്യു' ബ്ലോക്ക് എന്ന സാങ്കേതിക ഉത്പന്നവുമാണ് കഴിഞ്ഞ ദിവസം റിയാദിൽ വച്ച് നടന്ന ലോക പ്രശസ്തമായ "ലീപ് 2024' എക്സ്പോയിൽ അംഗീകരിക്കപ്പെട്ടത്.
അവിടെ വച്ച് രണ്ട് സുപ്രധാന ധാരണാപത്രങ്ങൾ (എംഒയു) ഒപ്പുവയ്ക്കാൻ സാധിച്ചത് അവർ ഉയർത്തിയ ആശയങ്ങൾക്ക് അർഹിക്കുന്ന അംഗീകാരമായി.
പാരസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന കാർബൺ വികിരണങ്ങളുടെ തോത് വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഉത്പദനം, നിർമാണം, ഊർജം തുടങ്ങിയ മേഖലകളിൽ "കാർബൺ നെറ്റ് സീറോ' ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ "നോഡ്ഇൻ ഇൻസ്ട്രമെന്റ്സ്' രൂപം നൽകിയ നൂതന സാങ്കേതിക ഉത്പന്നങ്ങൾ സാമൂഹത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധത വെളിവാക്കുന്നവയാണ്.
അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന കാർബൺ വികിരണങ്ങൾ പൂർണ തോതിൽ അവിടെനിന്നും തുടച്ചുമാറ്റപ്പെടുന്ന അവസ്ഥയാണ് "കാർബൺ നെറ്റ് സീറോ' എന്നതുകൊണ്ട് അർഥമാക്കുന്നത്.
2030 ഓടെ 45 ശതമാനമായി കുറച്ചുകൊണ്ടും 2050 ഓടെ പൂർണമായും കാർബൺ വികിരണങ്ങൾ തുടച്ചുമാറ്റികൊണ്ട് "കാർബൺ നെറ്റ് സീറോ' ലക്ഷ്യത്തിൽ എത്തുന്നതിനുള്ള പ്രയാണത്തിലാണ് ലോക പാരിസ്തിക ഏജൻസി എന്നതും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്.
സൗദി സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ലീപ് 2024' എക്സ്പോയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും 1800ൽ പരം സംരംഭകരും നിക്ഷേപകരുമാണ് പങ്കെടുത്ത് തങ്ങളുടെ പ്രൊജക്റ്റുകൾ അവതരിപ്പിച്ചത്.
സാങ്കേതിക ഉത്പന്നം എക്സ്പോയിൽ ശ്രദ്ധിക്കപ്പെട്ടതോടെ ഒമാനിലെ സുൽത്താനേറ്റ് ആസ്ഥാനമായുള്ള "ഡാറ്റ മൈനിംഗ്' എന്ന ബിസിനസ് സ്ഥാനവും ഇന്ത്യയുടെ സ്വന്തം "നേവി ബ്ലൂ എനർജി'യുമായി നോഡ്ഇൻ ഇൻസ്ട്രമെന്റ്സ് കരാറിൽ ഏർപ്പെടാൻ സാഹചര്യമൊരുങ്ങുകയായിരുന്നു.
ബിസിനസ് ഭീമന്മാരായ അരാംകോ, നിയോം, സൗദി ബിൻലദിൻ ഗ്രൂപ്പ്, കിംഗ് ഫഹദ് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖർ നോഡ്ഇൻ ഇൻസ്ട്രമെന്റ്സിന്റെ സ്റ്റാൾ സന്ദർശിച്ച ദിവസം തന്നെ രണ്ട് സുപ്രധാന ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കാൻ സാധിച്ചതും കമ്പനിക്ക് നേട്ടമായി.
നോഡ്ഇൻ ഇൻസ്ട്രുമെന്റ്സും ഡാറ്റാ മൈനിംഗും തമ്മിലുള്ള സഹകരണം സ്ഥിരീകരിച്ചുകൊണ്ട് അഷീർ റഹ്മാനും ഹമീദ് റാഷിദ് ഹമ്മദും ചേർന്ന് ആദ്യ ധാരണാപത്രവും അബ്ദുൾറഹ്മാൻ ഖവാജിയും പ്രവീൺ ജെ. അവതാഡെയും ചേർന്ന് നോഡ്ഇൻ ഇൻസ്ട്രമെന്റ്സും "നേവി ബ്ലൂ എനർജി'യും തമ്മിലുള്ള രണ്ടാമത്തെ ധാരണാപത്രവും ഒപ്പുവച്ചു.
സൗദി ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന സൗദി സർക്കാരിന്റെ സംരംഭമായ കോഡിന്റെ (സെന്റർ ഓഫ് ഡിജിറ്റൽ എന്റർപ്രണർഷിപ്പ്) ആഭിമുഖ്യത്തിലാണ് ധാരണാപത്രം ഒപ്പിടുന്ന ചടങ്ങ് ഒരുക്കിയതെന്നതും ഏറെ ശ്രദ്ധേയമായി.
ഒപ്പുവച്ച ധാരണാപത്രങ്ങൾ പ്രകാരം IoT, IIoT, ഊർജം, ഡാറ്റാ മൈനിംഗ് തുടങ്ങിയ പ്രമുഖ മേഖലകളിലുടനീളം വ്യാപിക്കുന്ന സഹകരണം, സൗദി അറേബ്യയെയും ആഗോള സമ്പദ്വ്യവസ്ഥയെയും ഒരു പുതിയ സാങ്കേതിക യുഗത്തിലേക്ക് നയിക്കുന്നതിനുള്ള നോഡ്ഇൻ ഇൻസ്ട്രമെന്റ്സിന്റെ പ്രതിബദ്ധത കൂടെയാണ് അടിവരയിടുന്നത്.
വിദ്യാർഥികളായി യുകെയിൽ എത്തിയ അജിതിനും ആഷിറിനും ലോക ശ്രദ്ധ പിടിച്ചുപറ്റിയ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവയ്ക്കുവാനും അനുബന്ധ വിഷയങ്ങളിൽ പ്രൊജക്ടുകൾ രൂപപ്പെടുത്തി ലോകത്തിന്റെ വിവിധ കോണുകളിൽ അവതരിപ്പിക്കുവാനും സാധിച്ചത് രണ്ടുപേരുടെയും കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ടാണ്.
കമ്പനിയുടെ സ്ഥാപകനും എംഡിയുമായ അജിത് മുതയിൽ മദ്രാസ് യൂണിവേസിറ്റിയിൽ നിന്നും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൾ ബിരുദവും ലണ്ടൻ വെസ്റ്റ്മിനിസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎയും കരസ്ഥമാക്കിയുട്ടുണ്ട്. ചെങ്ങന്നൂർ സ്വദേശിയാണ്.
കമ്പനി സഹസ്ഥാപകനും മലപ്പുറം സ്വദേശിയായ ആഷിർ റഹ്മാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും യൂണിവേഴ്സിറ്റി ഓഫ് സ്കോട്ട്ലൻഡിൽ നിന്നും പ്രൊജക്റ്റ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. രണ്ടുപേരും ഏതാനും വർഷങ്ങളായി ലണ്ടനിലെ സ്ഥിരതാമസക്കാരാണ്.
|
അയർലൻഡിൽ നടന്ന ഹിതപരിശോധനയിൽ സർക്കാരിന് തിരിച്ചടി
ഡബ്ലിൻ: കുടുംബത്തെയും കെയറിനെയും സംബന്ധിച്ച് ഭരണഘടനപരമായ മാറ്റങ്ങൾ വരുത്തുന്നതിലേക്കു അയർലൻഡിൽ നടത്തിയ രണ്ടു ഹിതപരിശോധനകളിലും സർക്കാരിന് തിരിച്ചടി. ഇതിലേക്കായി രാജ്യത്തു നടത്തിയ വോട്ടെടുപ്പിൽ മാറ്റങ്ങൾ വേണ്ടെന്നുള്ള "നോ' പക്ഷം വൻവിജയം നേടി.
മൊത്തം പോൾ ചെയ്ത വോട്ടിൽ കുടുംബ റഫറണ്ടത്തിൽ 67 ശതമാനം വോട്ടും കെയർ റെഫറണ്ടത്തിൽ 74 ശതമാനം വോട്ടും "നോ' പക്ഷത്തിനു ലഭിച്ചു. ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷ കക്ഷികളും "യെസ്' പക്ഷത്തായിരുന്നു. ഇതിനെയാണ് രാജ്യത്തെ ജനങ്ങൾ ചെറുത്തു തോൽപ്പിച്ചത്.
വിവാഹത്തിൽ അധിഷ്ഠിതമല്ലാത്ത കുടുംബങ്ങളെ ഉൾപ്പെടുത്താൻ ഭരണഘടനയിലെ പദങ്ങൾ മാറ്റാനുള്ള നിർദേശമായിരുന്നു കുടുംബ ഹിതപരിശോധനയിലുണ്ടായിരുന്നത്. വീട്ടിലെ സ്ത്രീകളുടെ പങ്കിനെ ചുറ്റിപ്പറ്റിയുള്ള മാറ്റങ്ങൾ നിർദേശിച്ചുള്ളതായിരുന്നു കെയർ റഫറണ്ടം.
ഐറിഷ് റഫറണ്ടത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും ഉയർന്ന വോട്ട് ശതമാനമാനത്തോടെയാണ് ഇവ ജനങ്ങൾ തിരസ്കരിച്ചത്. രാഷ്ട്രീയ പാർട്ടികൾ "യെസ്' പക്ഷത്തോടൊപ്പം നിലകൊണ്ടപ്പോൾ അയർലൻഡിലെ സഭാ നേതൃത്വം "നോ' പക്ഷത്തിനു വോട്ടു രേഖപ്പെടുത്താനാണ് ആഹ്വനം ചെയ്തത്.
ഇത് കത്തോലിക്കാ രാജ്യമായ അയർലൻഡിലെ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. വോട്ടെടുപ്പ് ഫലം കത്തോലിക്കാ സഭയുടെ സ്വാധീനം പ്രതിഫലിക്കുന്നത് കൂടിയായി മാറി.
|
ഇറ്റലിയിൽ 1.3 മില്യൺ ഡോളർ വിലമതിക്കുന്ന 49 സ്വർണ ശിൽപങ്ങൾ മോഷ്ടിക്കപ്പെട്ടു
റോം: ഇറ്റാലിയൻ ശിൽപിയായ ഉംബർട്ടോ മാസ്ട്രോയാനി സൃഷ്ടിച്ച സ്വർണ ശിൽപങ്ങൾ മോഷ്ടിക്കപ്പെട്ടു. ഇറ്റലിയിലെ ഗാർഡ തടാകത്തിന് സമീപം നടന്ന പ്രദർശനത്തിനിടെയാണ് മോഷണം നടന്നതെന്ന് പരിപാടിയുടെ ആതിഥേയരായ വിറ്റോറിയലെ ഡെഗ്ലി ഇറ്റാലിയാനി എസ്റ്റേറ്റിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
1.2 മില്യൺ യൂറോ (1.3 മില്യൺ ഡോളറിലധികം) വിലമതിക്കുന്ന നാൽപ്പത്തിയൊൻപത് കലാരൂപങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ ഒരു കഷണം പിന്നീട് പ്രദർശനം നടന്ന കെട്ടിടത്തിന്റെ ഗ്രൗണ്ടിൽ നിന്ന് കണ്ടെത്തി.
"ഊഷ്മളമായ, ഒഴുകുന്ന സ്വർണം പോലെ' എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം ഡിസംബർ അവസാനം വെള്ളിയാഴ്ച അവസാനിക്കും. മോഷണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
|
സ്വീഡന് ഇനി നാറ്റോ അംഗരാജ്യം
ബ്രസല്‍സ്: നാറ്റോ സൈനിക സഖ്യത്തില്‍ സ്വീഡന് അംഗത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഔപചാരികമായി പൂര്‍ത്തിയാക്കി. സഖ്യത്തിലെ 32ാമത് അംഗമാണ് സ്വീഡന്.
രണ്ടു വര്‍ഷം മുന്‍പ് അപേക്ഷ നല്‍കിയിരുന്നെങ്കിലും തുര്‍ക്കി, ഹംഗറി എന്നിവയുടെ എതിര്‍പ്പ് കാരണമാണ് സ്വീഡന്റെ അംഗത്വ അപേക്ഷയില്‍ തീരുമാനം വൈകിയത്. എല്ലാ അംഗരാജ്യങ്ങളും അംഗീകരിച്ചാല്‍ മാത്രമേ നാറ്റോയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ സാധിക്കൂ.
സ്വീഡനൊപ്പം അപേക്ഷ നല്‍കിയിരുന്ന ഫിന്‍ലന്‍ഡ് റിക്കാർഡ് വേഗത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ നാറ്റോ അംഗമായിരുന്നു. ആഴ്ചകള്‍ക്കുമുമ്പ് തുര്‍ക്കിയയും കഴിഞ്ഞ ചൊവ്വാഴ്ച ഹംഗറിയും അംഗീകാരം നല്‍കിയതോടെയാണ് സ്വീഡന്റെ അംഗത്വത്തിനു മുന്നിലുള്ള പ്രതിസന്ധികള്‍ നീങ്ങിയത്.
|
കോസ്മോപൊലിറ്റൻ ക്ലബ് വാർഷികം ഇന്ന് ബ്രിസ്റ്റളിൽ
ബ്രിസ്റ്റൾ: ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ, വിറ്റ്ചർച്ച് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യൂറോപ്പിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ കോസ്മോപൊലിറ്റൻ ക്ലബിന്റെ ഏഴാം വാർഷികാഘോഷങ്ങൾ ശനിയാഴ്ച ബ്രിസ്റ്റളിൽ നടക്കും.
സന്നദ്ധസേവന രംഗത്തും ഭാരതീയ കലാ സാംസ്കാരിക പൈതൃകകലകളെ ഇംഗ്ലണ്ടിൽ അവതരിപ്പിക്കാനും എന്നും മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് കോസ്മോപൊലിറ്റൻ ക്ലബ് ബ്രിസ്റ്റൾ.
വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചടങ്ങ് ആരംഭിക്കുന്നത് പ്രശസ്ത നർത്തകിയും നൃത്താധ്യാപികയുമായ അപർണ പവിത്രൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തോട് കൂടിയാണ്.
മലയാള സിനിമയ്ക്ക് നിരവധി മനോഹര ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച സംഗീത സംവിധായകൻ കെ.ജെ. ജോയിക്ക് ആദരം അർപ്പിച്ച് "നൊസ്റ്റാൾജിയ' എന്ന പ്രത്യേക സംഗീത സന്ധ്യയും അരങ്ങേറും.
പ്രശസ്ത ഗായകർ ഈ ചടങ്ങിൽ ഗാനർച്ചന ആലപിക്കും. ക്ലബിന്റെ വാർഷിക പൊതുയോഗവും ചടങ്ങുകൾക്ക് ശേഷം നടക്കും. പ്രവേശനം ക്ലബ് അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാത്രം.
കൂടുതൽ വിവരങ്ങൾക്ക്: 07754 724879(വാട്സ്ആപ്പ്).
|
വേള്‍ഡ് മലയാളി കൗണ്‍സില്‍ കലാസാംസ്കാരികവേദി സമ്മേളനത്തിന്റെ ഉദ്ഘാടനം 30ന്
ലണ്ടൻ: പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജന്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിയുടെ 12ാം സമ്മേളനത്തിന്റെ ഉദ്ഘാടനം ഈ മാസം 30ന് യുകെ സമയം വൈകുന്നേരം മൂന്നിന് (ഇന്ത്യൻ സമയം രാത്രി 08.30) വെര്‍ച്ചല്‍ പ്ലാറ്റ്ഫോമിലൂടെ നടക്കും.
ഇന്ത്യ സർക്കാരിന്റെ മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റീസ് ആൻഡ് എംപവര്‍മെന്റ്(എംഎസ്ജെഇ) മാസ്റ്റര്‍ ട്രെയിനറും കേരള സര്‍ക്കാരിന്റെ മൈനോരിറ്റി വെല്‍ഫയര്‍ വകുപ്പ് ഫാക്കല്‍റ്റിയുമായ അഡ്വ. ചാര്‍ളി പോള്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
കെസിബിസി മദ്യവിരുദ്ധ സമിതിയുടെ എറണാകുളം അങ്കമാലി അതിരൂപത പ്രസിഡന്റും ജനസേവ ശിശുഭവന് പ്രസിഡന്റുമാണ് അഡ്വ. ചാര്‍ളി പോള്‍.
എല്ലാ മാസവും അവസാന ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരികവേദിയില്‍ പ്രവാസി മലയാളികൾക്ക് അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ടു തന്നെ പങ്കെടുക്കാനും അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരമുണ്ട്.
രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരുമണിക്കൂര്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാന്‍ കഴിയുന്ന ഉദ്യോഗസ്ഥരോ മന്ത്രിമാരോ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും നടക്കുക.
30ന് നടക്കുന്ന സമ്മേളനത്തില്‍ "പ്രവാസികളും രാഷ്ട്രീയമില്ലാത്ത സാമ്പത്തിക വികസനവും' എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുന്നത്. അഡ്വ. ചാര്‍ളി പോളാണ് ചര്‍ച്ചകള്‍ നയിക്കുക.
|
ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് അവസരം
കൊച്ചി: ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് അവസരമൊരുക്കി വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഭാഷാപഠനം മുതല്‍ വീസ, വിമാനയാത്രാ ചെലവുകൾ ഉള്‍പ്പെടുന്ന ഏഴു ലക്ഷം രൂപയുടെ സൗജന്യ പാക്കേജാണ് ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് ലഭിക്കുക.
35 വയസിന് താഴെയുള്ള നഴ്സുമാര്‍ക്കും പുതുമുഖങ്ങൾക്കും അപേക്ഷിക്കാം. ഈ മാസം 11 മുതല്‍ 15 വരെ കൊച്ചി പള്ളിമുക്ക് എ.എം. തോമസ് റോഡ് വെട്ടത്ത് ലൈനില്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇന്റര്‍വ്യൂ നടക്കുക.
താത്പര്യമുള്ളവര്‍ക്ക് ഉടന്‍ ബയോഡാറ്റ (സിവി) അയച്ച് രജിസ്റ്റര്‍ ചെയ്യാം. എല്ലാ ശനിയാഴ്ചകളിലും രാവിലെ 11 ന് വെബിനാറും ഉച്ചയ്ക്ക് 12.30 മുതല്‍ രണ്ടു വരെ നേരിട്ടുള്ള വിവരങ്ങളും കൗണ്‍സലിംഗും ഉണ്ടായിരിക്കും. ഫോൺ: +91 90374 64029, 90375 44029. വെബ്സൈറ്റ്: www. weli.in, www.novahcp.com. ഇമെയില്‍: info@novahcp.com.
|
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് പള്ളിയിൽ ആനുവല്‍ റിട്രീറ്റ് സംഘടിപ്പിച്ചു
ഗ്ലോസ്റ്റര്‍: വിശ്വാസ സമൂഹത്തിന് നോമ്പുകാലത്ത് ആത്മീയ ഉണര്‍വ് പകർന്ന് ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോമലബാര്‍ കാതലിക് പള്ളിയിൽ ആനുവല്‍ റിട്രീറ്റ് സംഘടിപ്പിച്ചു.
കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്ററിലെ ഡയറക്ടറായ ഫാ. ജിന്‍സ് ചീങ്കല്ലേല്‍ നയിച്ച മൂന്നുദിവസം നീണ്ട ധ്യാനം ജീവിത മൂല്യങ്ങളെ ഉണര്‍ത്തുന്ന ദൈവിക നിമിഷങ്ങളാണ് സമ്മാനിച്ചത്.
വിശ്വാസം, സ്നേഹം, പ്രത്യാശ എന്നീ മൂല്യങ്ങളെ മുറുകെ പിടിച്ച് പിതാവിലേക്ക് തിരിയാന്‍ ഫാദര്‍ തന്റെ വചനങ്ങളിലൂടെ ഉദ്ബോധിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ മിഷന് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ധ്യാനത്തില്‍ പങ്കെടുത്തു.
മൂന്നു ദിവസത്തേയും വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനായിരുന്നു. വചന വ്യാഖ്യാനങ്ങള്‍കൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും ധ്യാനവേദിയെ ധന്യമാക്കി.
വലിയൊരു അഭിഷേക ഉണര്‍വായിരുന്നു റിട്രീറ്റ് സമ്മാനിച്ചത്. ചെറിയ സംഭവങ്ങളിലൂടെ വലിയ സന്ദേശങ്ങള്‍ പകര്‍ന്നു നല്കി ലളിതമായി ദൈവസ്നേഹവും കാരുണ്യവും ജീവിതത്തിന്റെ ഭാഗമാക്കുന്നതിനെ കുറിച്ച് അച്ചന് വിശ്വാസ സമൂഹത്തിന് പറഞ്ഞു നല്കി.
കുര്‍ബാനയിലെ പങ്കാളിത്തം സജീവമാകേണ്ടതിനെ പറ്റി ഫാ. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഓര്‍മിപ്പിച്ചു. ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചിന്റെ വികാരി ഫാ. ജിബിന്‍ പോള്‍ വാമറ്റത്തിലും ട്രസ്റ്റിമാരായ ബാബു അളിയത്ത്, ആന്റണി തുടങ്ങിയവരും ധ്യാനത്തിന് നേതൃത്വം നല്കി.
വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ആരംഭിച്ച ധ്യാനം ഞായറാഴ്ച ഉച്ചയ്ക്കാണ് അവസാനിച്ചത്. ജീസസ് യൂത്ത് അംഗങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ധ്യാനവും ശ്രദ്ധേയമായിരുന്നു.
ഫാ. ജിബിന്‍ വാമറ്റത്തില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. വിശ്വാസ സമൂഹത്തിന് വലിയൊരു ഉണര്‍വ് സമ്മാനിച്ച് നോമ്പുകാല ഒരുക്കങ്ങള്‍ക്ക് ഭക്തിപൂര്‍വ്വമുള്ള ഒരു തുടക്കമായി ഫാ. ജിന്‍സ് നയിച്ച റിട്രീറ്റ്.
|
അണ്ടർ 17 യൂറോപ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ഇംഗ്ലണ്ടിനായി ജേഴ്സി അണിയുവാൻ മലയാളികളും
ബാത്ത്: അണ്ടർ 17 വിഭാഗത്തിൽ സ്വീഡനിൽ നടത്തപ്പെടുന്ന യൂറോപ്യൻ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇംഗ്ലണ്ടിനെ പ്രതിനിധാനം ചെയ്യുവാൻ സ്റ്റീവനേജിൽ നിന്നുള്ള ജെഫ് അനി ജോസഫും എസക്സിൽ നിന്നുള്ള സാമുവൽ ദീപക് പുലിക്കോട്ടിലും ദേശീയ ടീമിൽ ഇടം നേടി.
യുറോപ്യൻ ബാഡ്മിന്റൺ ടൂർണമെന്റിൽ ഫ്രാൻസ്, ജർമനി, ഡെൻമാർക്ക്, സ്വീഡൻ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ശക്തരായ ടീമുകളുമായാണ് ഡബിൾസ് വിഭാഗത്തിൽ ജെഫ്സാമുവൽ സഖ്യം മാറ്റുരക്കുക.
യുകെയിൽ വിവിധ ദേശീയ മത്സരങ്ങളിൽ ശ്രദ്ധേയമായ സാന്നിധ്യവും വിജയങ്ങളും പുറത്തെടുക്കുവാൻ ഇരുവർക്കും സാധിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ ജേഴ്സി അണിയുവാൻ യോഗ്യത നേടുന്നത്. കഴിഞ്ഞ വർഷം നടന്ന ഇംഗ്ലീഷ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ഡബിൾസ് കാറ്റഗറിയിൽ ബ്രോൺസ് മെഡൽ നേടിയതോടെയാണ് ഇംഗ്ലണ്ട് സെലക്ഷൻ കമ്മിറ്റിയുടെ ശ്രദ്ധ ഈ മിടുക്കരിലേക്ക് തിരിഞ്ഞത്.
കഴിഞ്ഞ ദിവസം സോമർസെറ്റിലെ ബാത്തിൽ വച്ച് നടന്ന അണ്ടർ 17 ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിൽ ജെഫ്സാമുവൽ സഖ്യം നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ചു കൊണ്ട് ഫൈനലിൽ നേടിയ തിളക്കമാർന്ന പ്രകടനവുമാണ് ഇവർക്ക് ഇംഗ്ലീഷ് ദേശീയ ടീമിലേക്കുള്ള യോഗ്യത ഉറപ്പിച്ചത്.
യു കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ സിവിൽ സെർവന്റായി ജോലി നോക്കുന്ന കോട്ടയം ഇരവിമംഗലം സ്വദേശി, പന്തമാൻചുവട്ടിൽ അനി ജോസഫിന്റെയും, സ്റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിൽ ജോലി നോക്കുന്ന ജീന മാത്യുവിന്റെയും മകനാണ് ജെഫ്. അനി ജോസഫ് മുമ്പ് സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷനിൽ പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. ജെഫിന്റെ രണ്ട് സഹോദരിമാരും ബാഡ്മിന്റണിൽ തന്നെ മികച്ച കളിക്കാരാണ്.
കഴിഞ്ഞ വർഷം യുകെകെസിഎ സംഘടിപ്പിച്ച അഖില യു കെ ബാഡ്മിന്റൺ ടൂർണമെന്റിൽ എല്ലാ മത്സരങ്ങളിലും സ്വർണ മെഡലുകൾ തൂത്തു വാരിക്കൊണ്ടാണ് കുടുംബപരമായ കായിക മികവ് അനി ജീന കുടുംബം തെളിയിച്ചത്. പഠനത്തിലും മികവ് പുലർത്തുന്ന ജെഫ് അനി, സ്റ്റീവനേജിലെ സെന്റ് ജോൺ ഹെൻറി ന്യൂമാൻ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ജിസിഎസ്ഇ വിദ്യാർഥിയാണ്.
ലണ്ടനിൽ എസ്സക്സിൽ താമസിക്കുന്ന കുന്നംകുളത്തുകാരൻ ദീപക്ബിനി പുലിക്കോട്ടിൽ ദമ്പതികളുടെ മൂത്ത മകനാണ് സാമുവേൽ. ദി കൂപ്പേഴ്സ് കമ്പനി ആൻഡ് കോബോൺ സ്കൂളിൽ പതിനൊന്നാം ക്ലാസുകാരനായ വിദ്യാർഥിയായ സാമുവൽ, പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഏറെ മികവ് പുലർത്തുന്ന വ്യക്തിത്വമാണ്.
തലമുറകളായി കായിക രംഗത്തു മികച്ച സംഭാവനകൾ നൽകി വരുന്ന പുലിക്കോട്ടിൽ കുടുംബത്തിന്റെ പാരമ്പര്യം, പുതു തലമുറയിലും പിന്തുടരുകയാണ് സാമുവൽ തന്റെ ഇംഗ്ലീഷ് ദേശീയ ചാമ്പ്യൻ പട്ട നേട്ടത്തിലൂടെ.
ഇളയ സഹോദരൻ നിഖിൽ കഴിഞ്ഞ വർഷത്തെ അണ്ടർ 13 നാഷണൽ ബാഡ്മിന്റൺ ചാമ്പ്യനായിരുന്നു. സ്ലൊവേനയിൽ നടന്ന യൂറോപ്യൻ ടൂർണമെന്റിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ഡബിൾസിൽ ഗോൾഡ് മെഡലും സിംഗിൾസിൽ ബ്രോൺസ് മെഡലും കരസ്ഥമാക്കിയിരുന്നു.
|
പണിമുടക്ക്; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ പുറപ്പെടല്‍ കേന്ദ്രം അടച്ചു
ബര്‍ലിന്‍: ജര്‍മനിയിലെ പുതിയ സമര റൗണ്ടില്‍ ജര്‍മൻ റെയില്‍, എയര്‍ തൊഴിലാളികള്‍ ഒരേസമയം പണിമുടക്കുന്നതിനാല്‍ വിമാനത്താവളങ്ങളിലും റെയില്‍വേ യാത്രയ്ക്കും വ്യാഴാഴ്ച പുതിയ തടസം നേരിട്ടു.
ഉയര്‍ന്ന വേതനം ആവശ്യപ്പെട്ട് റെയില്‍വേ, എയര്‍ ശൃംഖലയിലെ തൊഴിലാളികളും മാനേജ്മെന്റും വ്യവസ്ഥകളെച്ചൊല്ലി ഗുസ്തി പിടിക്കുന്നതിനാല്‍ മാസങ്ങളായി ജര്‍മനി പണിമുടക്കുകളാല് ബുദ്ധിമുട്ടുകയാണ്.
വ്യാവസായിക പ്രവര്‍ത്തനം ഗതാഗത മേഖലയെയും സൂപ്പര്‍മാര്‍ക്കറ്റുകളെയും സിവില്‍ സര്‍വീസിനെയും ബാധിച്ചു. ബുധനാഴ്ച വൈകുന്നേരം ആറിന് ചരക്ക് സര്‍വീസുകളിലും വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് പാസഞ്ചര്‍ സര്‍വീസുകളിലും 35 മണിക്കൂര്‍ പണിമുടക്ക് റെയില്‍വേ ജീവനക്കാര്‍ ആരംഭിച്ചു.
ആഴ്ചയിലെ ജോലി സമയം 38ല്‍ നിന്ന് 35 മണിക്കൂറായി കുറയ്ക്കണമെന്ന ജിഡിഎല്‍ ട്രെയിന്‍ ഡ്രൈവേഴ്സ് യൂണിയന്റെ പ്രധാന ആവശ്യം.അതേസമയം, ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫ് വ്യാഴാഴ്ച വൈകുന്നേരം നാലു മുതല്‍ ശനിയാഴ്ച വൈകുന്നേരം 7.30 വരെ രാജ്യവ്യാപകമായി പണിമുടക്ക് നടത്തും.
ഫ്രാങ്ക്ഫര്‍ട്ട്, ഹാംബുര്‍ഗ് വിമാനത്താവളങ്ങളിലെ സുരക്ഷാ ജീവനക്കാരും ഒരു ദിവസത്തെ വാക്കൗട്ട് നടത്തും. ജര്‍മനിയിലെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രമായ ഫ്രാങ്ക്ഫര്‍ട്ട് ദിവസം മുഴുവന്‍ വലിയ തടസങ്ങളും വിമാനങ്ങള്‍ റദ്ദാക്കലും ഉണ്ടാവുമെന്ന് വിമാനത്താവളം പ്രസ്താവനയില്‍ പറഞ്ഞു.
പണിമുടക്ക് മൂലം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ പുറപ്പെടല്‍ കേന്ദ്രം അടച്ചു. സുരക്ഷാ പണിമുടക്ക് കാരണം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളം വ്യാഴാഴ്ച പുറപ്പെടുന്ന യാത്രക്കാരെ അനുവദിക്കില്ല. ഫ്രാങ്ക്ഫര്‍ട്ട് ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളമാണ്, ഇത് ഒരു അന്താരാഷ്ട്ര ഹബായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളം പണിമുടക്കിനെ തുടര്‍ന്ന് വ്യാഴാഴ്ച പുറപ്പെടുന്ന യാത്രക്കാര്‍ക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ ഫ്രാപോര്‍ട്ട് ബുധനാഴ്ച പറഞ്ഞു.
വിമാനങ്ങളെയും ട്രെയിനുകളെയും ഒരുപോലെ പണിമുടക്ക് ബാധിച്ചു. ജര്‍മനിയില്‍ അടുത്ത ആഴ്ചകളില്‍ നടന്ന നിരവധി പണിമുടക്കുകള്‍ മൂലം ട്രെയിനുകളും പൊതുഗതാഗത സേവനങ്ങളും തടസപ്പെട്ടു.
റെയില്‍വേയിലെ നിലവിലെ താരിഫ് റൗണ്ടിലെ അഞ്ചാമത്തെ ട്രെയിന്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ്. ഇപ്പോള്‍ ലുഫ്താന്‍സയില്‍ വിമാന ജീവനക്കാരുടെ പണിമുടക്ക് ഭീഷണിയിയില്‍ ഒരു ബാലറ്റില്‍ 96 ശതമാനത്തിലധികം അംഗങ്ങളും ഇതിനെ അനുകൂലിച്ച് വോട്ട് ചെയ്തതായി യുഎഫ്ഒ യൂണിയന് അറിയിച്ചു.
ലുഫ്താന്‍സയിലും അതിന്റെ റീജണല്‍ സബ്സിഡിയറി ലുഫ്താന്‍സ സിറ്റിലൈനിലും നടന്ന സമര വോട്ടുകള്‍ ഇതാണ് വെളിപ്പെടുത്തിയതെന്ന് യുഎഫ്ഒ യൂണിയന് പ്രഖ്യാപിച്ചു.
|
ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാന്‍സ്
പാരീസ്: ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ ആദ്യ രാജ്യമായി ഫ്രാന്‍സ്. ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം രാജ്യം തിങ്കളാഴ്ച ഭരണഘടനയില്‍ ഉള്‍പ്പെടുത്തി.
സംയുക്ത പാർലമെന്റ് സെഷനിലെ അന്തിമ വോട്ടിൽ 780 അംഗങ്ങളുടെ പിന്തുണയോടെയാണ് ഭരണഘടനാ ഭേദഗതിക്കുള്ള ബിൽ പാസായത്. 72 പേർ ബില്ലിനെ എതിർത്തു.
നേരത്തെ നടത്തിയ സർവയിൽ പങ്കെടുത്ത 80 ശതമാനം ഫ്രഞ്ചുകാരും ഗര്‍ഭച്ഛിദ്രം ഭരണഘടനയിൽ ഉള്ളപ്പെടുത്തണമെന്ന് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
1974 മുതൽ ഗർഭച്ഛിദ്രം ഫ്രാൻസിൽ നിയമവിധേയമാണ്. എന്നാൽ ഭരണഘടനയിൽ ഇതിനുള്ള അവകാശം ഉറപ്പാക്കിയിരുന്നില്ല.
|
പ്ലസ്ടു കഴിഞ്ഞവർക്ക് ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനവും തൊഴിലവസരവും
തിരുവനന്തപുരം: പ്ലസ്ടുവിനുശേഷം ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജർമൻ ഭാഷാ പരിശീലനം (ബി2 ലെവൽ വരെ), നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജർമനിയിലെത്തിയശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പെൻഡ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണു പദ്ധതി.
ജർമനിയിൽ രജിസ്റ്റേര്‍ ഡ് നഴ്സായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള വൊക്കേഷണൽ നഴ്സിംഗ് ട്രെയിനിംഗാണു പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ പ്ലസ്ടുവിനു കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം.
താത്പര്യമുള്ളവർക്ക് triplewin.norka@kerala. gov.in എന്ന ഇമെയിൽ ഐഡിയിലേക്ക് ഇംഗ്ലീഷിൽ തയാറാക്കിയ വിശദമായ സി.വി, മോട്ടിവേഷൻ ലെറ്റർ, ജർമൻ ഭാഷായോഗ്യത, മുൻപരിചയം, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം ഈ മാസം 21നകം അപേക്ഷ നൽകാവുന്നതാണെന്നു നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ഇൻചാർജ്) അജിത്ത് കോളശേരി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യ) +918802 012 345 (വിദേശം) ബന്ധപ്പെടാം.
|
അമ്മമാര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ജിഎംഎ; ശനിയാഴ്ച ഗ്ലോസ്റ്ററിൽ ഗംഭീര ആഘോഷം
ഗ്ലോസ്റ്റര്‍: ലോക വനിതാദിനത്തിന്റെ ഭാഗമായി അമ്മമാരെ ആദരിക്കാനൊരുങ്ങി ജിഎഎ ഗ്ലോസ്റ്റര്‍ അംഗങ്ങള്‍. നിരവധി പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നത്. ചര്‍ച്ച് ഡൗണ്‍ കമ്യൂണിറ്റി സെന്ററില്‍ വൈകുന്നേരം 4.30ന് പരിപാടി ആരംഭിക്കും.
രാത്രിയോടെ അവസാനിക്കും. ലൈവ് മ്യൂസികും ഡിജെയും അസോസിയേഷന് അംഗങ്ങളുടെ പാട്ടും നൃത്തവും സ്കിറ്റും ഒക്കെയായി മറക്കാനാകാത്ത ഒരുദിവസം ഒരുക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.
ആഘോഷത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഏലിയാസ് മാത്യു, സെക്രട്ടറി അജിത് അഗസ്റ്റിന് തുടങ്ങിയവര്‍ അറിയിച്ചു. യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ആണ് പരിപാടിയുടെ മുഖ്യസ്പോണ്സർ.
|
അഭിഷേകാഗ്നി കൺവൻഷൻ ശനിയാഴ്ച ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: അഭിഷേകാഗ്നി ബെെബിൾ കൺവൻഷൻ ബർമിംഗ്ഹാമിൽ ശനിയാഴ്ച നടക്കും. നോർത്താംപ്ടൺ രൂപത ബിഷപ് എമിരിറ്റസ് പീറ്റർ ഡോയലിന്റെ അനുഗ്രഹസാന്നിധ്യത്തിൽ പ്രമുഖ വചന പ്രഘോഷകൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിൽ കൺവൻഷൻ നയിക്കും.
പ്രശസ്തമായ കോർ അറ്റ് ലുമൻ ക്രിസ്റ്റി കമ്യൂണിറ്റി ലീഡറും രോഗശാന്തി ശുഷ്രൂഷകനുമായ ഡാമിയൻ സ്റ്റയിൻ നയിക്കുന്ന മിറക്കിൾ ഹീലിംഗ് ഇത്തവണത്തെ കൺവൻഷന്റെ പ്രത്യേകതയാണ്. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ ബ്രദർ ജോസ് കുര്യാക്കോസും പങ്കെടുക്കും.
2009ൽ ഫാ.സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്നത്.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഭാഷകളിൽ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്നി ടീമിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ, കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിംഗിനും സൗകര്യം എന്നിവയും കൺവെൻഷന്റെ ഭാഗമായി നടക്കും.
ശുശ്രൂഷകൾ രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് നാലിന് സമാപിക്കും. കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിംഗ്ഡം, ടീൻസ് ഫോർ കിംഗ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും ഉണ്ടായിരിക്കും.
കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിൾ, മറ്റ് പ്രാർഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അഭിഷേകാഗ്നി കൺവൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം വഹിക്കുന്ന ഫാ ഷൈജു നടുവത്താനിയിലും എഎഫ്സിഎം യുകെ കുടുംബവും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി ജോർജ് 07878 149670, ജോൺസൺ +44 7506 810177, അനീഷ് 07760 254700, ബിജുമോൻ മാത്യു 07515 368239.
കൺവൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ: ജോസ് കുര്യാക്കോസ് 07414 747573, ബിജുമോൻ മാത്യു 07515 368239.
വിലാസം: ബെഥേൽ കൺവൻഷൻ സെന്റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്, ബർമിംഗ്ഹാം B707JW.
|
അയർലൻഡിൽ ഔസേപ് പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് നൊവേന നടത്തുന്നു
ഡബ്ലിൻ: വി. ഔസേപ് പിതാവിന്റെ തിരുനാൾ അനുബന്ധിച്ച് മാർച്ച് മാസത്തിൽ സീറോമലബാർ കാത്തോലിക് ചർച്ച് പിതൃവേദിയുടെ ആഭിമുഖ്യത്തിൽ നൊവേന നടക്കും. സൂം അപ്ലിക്കേഷൻ വഴിയാണ് നൊവേന നടത്തുന്നത്.
താഴെ പറയുന്ന തീയതികളിലാണ് വിവിധ സോണുകളിൽ നൊവേന സംഘടിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച ഫാ. ജിൽസൺ കൊക്കണ്ടത്തിൽ കോർക്ക് സോൺ, 13ന് ഫാ. ജോസ് ഭരണികുളങ്ങര ഗാൽവേ സോൺ, 19ന് ഫാ. ജോസഫ് ഓലിയക്കാട്ടിൽ ഡബ്ലിൻ സോൺ, 27ന് ഫാ. സജി പൊമ്മിനിശേരി ബെൽഫാസ്റ്റ് സോൺ എന്നിവർ നൊവേന നയിക്കും.
രാത്രി ഒന്‍പതിന് നൊവേന ആരംഭിക്കും. എല്ലാവരും നൊവേനകളിൽ പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹങൾ നേടണമെന്ന് സഭാനേതൃത്വം അഭ്യർഥിച്ചു.
സൂം മീറ്റിംഗ്: https://us05web.zoom.us/j/87989529587?pwd=xnGLT2RmPvJW5gvNTnvr87ZdxanjKU.1
മീറ്റിംഗ് ഐഡി: 879 8952 9587, പാസ്കോഡ്: 3ta2Da.
|
ജര്‍മനിയില്‍ വീണ്ടും പൊതുപണിമുടക്ക്
ബര്‍ലിന്‍: ജര്‍മനിയുടെ ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫ് വീണ്ടും സമരം നടത്തുന്നു. ജര്‍മനിയിലെ ശക്തരായ വെര്‍ഡി യൂണിയന് തിങ്കളാഴ്ച ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫിനോട് ഈ ആഴ്ച ഒരു ദ്വിദിന പണിമുടക്ക് നടത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
പണിമുടക്ക് വ്യാഴാഴ്ച പുലര്‍ച്ചെ നാല് മുതല്‍ ശനിയാഴ്ച രാവിലെ 7.10 വരെ പാസഞ്ചര്‍ സര്‍വീസുകളെ ബാധിക്കുമെന്ന് യൂണിയന് പ്രസ്താവനയില്‍ പറയുന്നു. ഏകദേശം 200,000 വിമാന യാത്രക്കാരെ ബാധിക്കുമെന്ന് ലുഫ്താന്‍സ മുന്നറിയിപ്പ് നല്കി.
ഭൂഗര്‍ഭ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം ലഭിക്കാത്ത സമയത്താണ് പണിമുടക്കുന്നതെന്ന് ചീഫ് വെര്‍ഡി നെഗോഷ്യേറ്റര്‍ മാര്വിന് റെസ്ചിന്സ്കി പറഞ്ഞു. കഴിഞ്ഞ മാസം ജര്‍മനിയിലെ ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫ് നടത്തിയ ഒരു ദിവസത്തെ പണിമുടക്ക് ഏകദേശം 100,000 യാത്രക്കാരെ ബാധിച്ചു.
വെര്‍ഡി 12.5 ശതമാനം കൂടുതല്‍ ശമ്പളവും ഒരു വര്‍ഷത്തേക്ക് പണപ്പെരുപ്പ നഷ്ടപരിഹാര ബോണസും ആവശ്യപ്പെടുന്നു. ലുഫ്താന്‍സ ഇതുവരെ 28 മാസത്തേക്ക് 10 ശതമാനം ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗതാഗതം, സിവില്‍ സര്‍വീസ്, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ പണിമുടക്കുകളുടെ ഒരു പരമ്പര ജര്‍മനിയെ ബാധിച്ചു.
അതേസമയം ജര്‍മനിയിലെ പ്രദേശിക പൊതുഗതാഗത ജീവനക്കാരും ബുധന്‍, വ്യാഴം ദിവസങ്ങില്‍ വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ബസ്, ട്രാം, എസ് ബാന്‍ ജീവനക്കാരും ഉള്‍പ്പെടും.
|
പോരാട്ടച്ചൂടില്‍ റീജണല്‍ മത്സരങ്ങള്‍; വർത്തിംഗില് ബിനു നവീൻ സഖ്യം വിജയികള്‍
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ഡബിള്‍സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ വാശിയേറിയ റീജണല്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നു. ഗ്രാന്‍ഡ് ഫിനാലേയ്ക്ക് ഇരുപത് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പോരാട്ടച്ചൂടേറുകയാണ്.
കഴിഞ്ഞ ദിവസം നടന്ന വർത്തിംഗ് റീജണല്‍ മത്സരത്തില്‍ ബിനു നവീൻ സഖ്യം വിജയികളായി. എബിൻഎല്ദോസ് സഖ്യത്തിനാണ് രണ്ടാംസ്ഥാനം. ജിജോ രമേഷ് സഖ്യം മൂന്നാം സ്ഥാനം സ്വന്തമാക്കി. വിജയികള്‍ ഗ്രാൻഡ് ഫിനാലേയ്ക്ക് യോഗ്യത നേടി.
ഒന്നാം സ്ഥാനക്കാർക്ക് മെരി ഹാൻഡ്സ് സ്പോൺസർ ചെയ്ത 151 പൗണ്ടും ട്രോഫിയും രണ്ടാമതെത്തിയവർക്ക് ഫൈൻ കെയർ 24/7 ലിമിറ്റഡ് സ്പോൺസർ ചെയ്ത 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് വാസ്ത്ഇറ സ്പോൺസർ ചെയ്ത 51 പൗണ്ടും സമ്മാനം നല്കി.
|
മെഴ്സിഡസ് മേധാവിയെ കാറിലിരുത്തി ഡ്രൈവ് ചെയ്ത് ജര്‍മന്‍ ചാന്‍സലര്‍
ബര്‍ലിന്‍: മെഴ്സിഡസ് മേധാവി ഒല കല്ലേനിയസിനെ സംബന്ധിച്ച് കാര്‍ യാത്രകളില്‍ വലിയ പ്രത്യേകതയൊന്നും ഉണ്ടാവേണ്ടതില്ല. എന്നാല്‍, ഈ യാത്ര അവര്‍ക്ക് അവിസ്മരണീയമായിരിക്കും. കാരണം, അവര്‍ സഞ്ചരിച്ച കാറില്‍ മുന്നിലിരുന്ന് ഡ്രൈവ് ചെയ്തത് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സാണ്.
മെഴ്സിഡസ് എസ്യുവി ഇക്യൂഇ 500 വാഹനമായിരുന്നു ടെസ്റ്റ് ഡ്രൈവിന് ഉപയോഗിച്ചത്. മെഴ്സിഡസിലെ ഡെവലപ്മെന്റ് ഹെഡ് മാര്‍ക്കുസ് ഷാഫര്‍ മെഴ്സിഡസ് മേധാവി ഒല കല്ലേനിയസ് എന്നിവരാണ് പിന്‍സീറ്റില്‍ ഇരുന്നത്.
തിങ്കളാഴ്ച, ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സിന്‍ഡല്‍ഫിംഗനിലെ (ബാഡന്‍ വുര്‍ട്ടംബര്‍ഗ്) കമ്പനിയുടെ ടെസ്റ്റ് ട്രാക്കിന് ചുറ്റും മെഴ്സിഡസ് ബോസിനെ ഇരുത്തിയാണ് കാര്‍ ഓടിച്ചത്.
ബാഡന്‍ വുര്‍ട്ടംബര്‍ഗിലുള്ള മെഴ്സിഡസിന്റെ ടെസ്റ്റ് ട്രാക്കിലായിരുന്നു ചാന്‍സലറുടെ ഡ്രൈവിംഗ് പരീക്ഷണം. യഥാര്‍ഥത്തില്‍ മെഴ്സിഡസ് എന്‍ജിനീയര്‍ കാതറീന കുപ്ഫെഴ്സ്മിഡാണ് കാര്‍ ഓടിക്കേണ്ടിയിരുന്നത്.
എന്നാല്‍, അവസാന നിമിഷം ചാന്‍സലറുടെ ആവശ്യപ്രകാരം ദൗത്യം കൈമാറുകയായിരുന്നു. ഇവര്‍ മൂവരെയും കൂടാതെ വര്‍ക്സ് കൗണ്‍സില്‍ മേധാവി എര്‍ഗന്‍ ലുമാലിയും കാറിലുണ്ടായിരുന്നു.
ടെസ്റ്റ് ട്രാക്കില്‍ മെഴ്സിഡസില്‍ നിന്നുള്ള ഇക്യൂഇ എസ്യുവിയുമായി ചാന്‍സലര്‍ പാഞ്ഞു. ജര്‍മന്‍ സര്‍ക്കാര്‍ തലവന്‍ കൂടിയായ ഷോള്‍സ് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ 2.8 കിലോമീറ്റര്‍ സര്‍ക്യൂട്ടിലൂടെ ഓടി.
|
ഓസ്ട്രിയൻ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റിയ്ക്ക് നവസാരഥികൾ
വിയന്ന: ഓസ്ട്രിയായിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ (എകെസിസി) ജനറൽബോഡിയിൽ 202425 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്നാനായ പാരമ്പര്യവും പൈതൃകവും ഉയർത്തിപ്പിടിക്കുന്നതിനൊപ്പം, ദൈവസ്നേഹത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും ശക്തമായ അടിത്തറയിൽ യുവജനങ്ങളെ മുൻനിരയിലേക്ക് എത്തിക്കാൻ ഉതകുന്ന കർമ്മ പരിപാടികൾക്ക് മുൻതൂക്കം കൊടുക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
രാജേഷ് കടവിൽ പ്രസിഡന്റായും സ്റ്റെഫാനി കുന്നുംപുറത്ത് വൈസ് പ്രസിഡന്റായും ജോർജ് വടക്കഞ്ചേരിയിൽ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി എലിസബത്ത് കോയിതറയെയും, ട്രഷറായി ജസ്റ്റിൻ അരുമനതറയിലിനെയും, അസിസ്റ്റന്റ് ട്രഷററായി നുൾഫി കോയിത്തറയെയും ചുമതലപ്പെടുത്തി.
ടൂർ കോഡിനേറ്റഴ്സായി ബിനോയ് കുന്നുംപുറത്ത്, തോമസ് പടിഞ്ഞാറേകാലായിൽ, ടാനിയ അരൂമനതറയിൽ എന്നിവരെയും തെരഞ്ഞെടുത്തു. കുര്യാക്കോസ് പാലച്ചേരിയും, സ്റ്റീന വടക്കഞ്ചേരിയിലും സോഷ്യൽ നെറ്റ്വർക്ക് കൈകാര്യം ചെയ്യും.
പ്രോഗ്രാം കോർഡിനേറ്റേഴ്സായി ജിബു ചിറ്റേട്ടും, ജിഷ നെല്ലാനികോട്ടും തെരഞ്ഞെടുക്കപ്പെട്ടു. സണ്ണി കിഴക്കടശ്ശേരിയിലും ജോബി പണിക്കാപറമ്പിലും ജിത്തു വാണിയ കുന്നേലും സ്പോർട്സ് ആൻഡ് ഗ്രിൽ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകും.
നാൻസി മാളിയേക്കൽ, ജോൽസി കുന്നുംപുറത്ത് ജോൺസൺ നടക്കുഴക്കൽ എന്നിവർ ലിറ്റർജി കോഡിനേറ്റേഴ്സ് ആയി പ്രവർത്തിക്കും. വിമൻസ് ഫോറം കോഡിനേറ്റർ സായി ലൈസാമ്മ പടിഞ്ഞാറേ കാലായിൽ, ഐവി മുളക്കൽ, സ്റ്റെല്ല പേരു കരോട്ട്, മോൾസി മുതുകാട്ടിൽ, മോൻസി കടവിൽ എന്നിവരെയും നിയമിച്ചു.
ബെന്നി മാളിയേക്കൽ, ജിമ്മി കോയിത്തറ, ഫെലിക്സ് പുത്തൻപുരയിൽ, ജോസ് മുളയ്ക്കൽ, ലൂക്കാച്ചൻ വട്ടനിരപ്പിൽ എന്നിവരെ ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുത്തു. യുവജനങ്ങളുടെ പ്രതിനിധിയായി സ്റ്റീന വടക്കഞ്ചേരിയിലും മെലാനി കുന്നുംപുറത്തിനെയും തെരഞ്ഞെടുത്തു. അബ്രഹാം കുരുട്ടുപറമ്പിൽ എക്സ് ഓഫിഴിയോ ആയി തുടരും.
|
കൈരളി നികേതന്‍ വിയന്നയ്ക്ക് പുതിയ വെബ്സൈറ്റ്
വിയന്ന: കൈരളി നികേതന്‍ വിയന്ന പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. സീറോ മലബാര്‍ സഭ ഉള്‍പ്പെടയുള്ള ഓര്‍ഡിനറിയാത്തിന്റെ വികാരി ജനറാള്‍ മോണ്‍ യൂറി കൊളാസ പുതിയ വെബ്സൈറ്റ് അനാച്ഛാദനം ചെയ്തു.
കൈരളി നികേതന്‍ ഒരു അസോസിയേഷനായി രൂപം കൊണ്ടതിനു ശേഷം വിവരങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാന്‍ ഔപചാരികമായി ഒരു സമഗ്ര ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആവശ്യമായി വന്നതിലാണ് പുതിയ വെബ്സൈറ്റ് തുടങ്ങിയത്.
കൈരളിയില്‍ സംഘടിപ്പിക്കുന്ന എല്ലാ പ്രോഗ്രാമുകളുടെയും കാറ്റലോഗ് വെബ്സൈറ്റില്‍ വായിക്കാവുന്നതാണ്. അതേസമയം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളും കൈരളി നികേതന്റെ സ്വന്തമാണെന്നതും വെബ്സൈറ്റിനെ പ്രത്യേകതയുള്ളതാക്കുന്നു.
ആകര്‍ഷകമായ രൂപകല്‍പ്പനയും പുതിയ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വെബ്സൈറ്റിന്റെ ഗാലറിയില്‍ നിന്നും മുന്‍പ് നടന്ന പരിപാടികളുടെ വിഡിയോയും ചിത്രങ്ങളും ലഭിക്കുന്നതോടൊപ്പം, ന്യൂസ് ആന്‍ഡ് ഇവെന്റ്സ് പേജില്‍ നിന്നും ഏറ്റവും പുതിയ വിവരങ്ങളും ലഭ്യമാണ്.
കൈരളി നികേതന്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഡാന്‍സ് ഫെസ്റ്റിവല്‍ ജൂണ്‍ ഒന്നിന് വിയന്നയില്‍ നടക്കും.
വെബ്സൈറ്റ്: www.kairalinikethanvienna.at
|
ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ വാർഷിക പൊതുയോഗം നടന്നു
ലെസ്റ്റർ: ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ വാർഷിക പൊതുയോഗം നടന്നു. വൈവിധ്യമാർന്ന കലാപരിപാടികളും അക്കാദമിക് വർക്ക്ഷോപ്പും വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി നടന്നു. ചടങ്ങിൽ 202324 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.
പൊതുയോഗത്തിന് ശേഷം 202425 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടിവ് ഭരണസമിതി ചുമതലയേറ്റു. 40 അംഗ ഭരണസമിതിയിൽ പ്രസിഡന്റായി ജോർജ് എടത്വയും സെക്രട്ടറിയായി രേവതി വേങ്ങലോട്ടിനേയും വൈസ് പ്രസിഡന്റായി ടെൽസ്മോൻ തോമസിനെയും ട്രഷററായി ജോർജ് കളപ്പുരക്കലിനെയും ജോയിന്റ് സെക്രട്ടറിയായി അഷിത വിനീതിനെയും ജോയിന്റ് ട്രഷററായി ബിനു ശ്രീധരനെയും തെരഞ്ഞെടുത്തു.
പരിപാടികൾ അവതരിപ്പിച്ച എൽകെസിയുടെ കലാകാരന്മാർക്കും കലാകാരികൾക്കും സോചാരോ ഡാൻസ് ടീമിനും ഡിജെ റിജോയ്സിനും ഡ്രീംസ് ഇവന്റസിനും ഹയർ എജ്യുക്കേഷനുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച അക്കാദമിക് വർക്ക്ഷോപ്പിനു നേതൃത്വം നൽകിയ ജോർജ് സി. ജോസഫിനും സൗമ്യ രമേശിനും രോഹൻ ജോർജ് (ഇക്കണോമിക്സ്) ജോയൽ സോണി ജോർജ് (മെഡിസിൻ), ലിയോൺ ജോർജ് (എഞ്ചിനീയറിംഗ്) എന്നിവർക്കും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ പേരിൽ നന്ദി അറിയിച്ചു.
|
യുകെയിലെ വാഹനമോഷണ സംഘത്തെ കുടുക്കി മലയാളി; നന്ദി അറിയിച്ച് ബ്രിട്ടീഷ് പോലീസ്
നോർത്താംപ്ടൺ: സിംഗിൾ ഐഡി എന്ന ഗ്ലോബൽ ബ്രാൻഡിന്റെ സഹസ്ഥാപകനും ടെക്ക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ടറും മലയാളിയുമായ അഡ്വ. സുഭാഷ് ജോർജ് മാനുവലിന്റെ ഇടപെടലിലൂടെ അന്താരാഷ്ട്ര വാഹന മോഷണ സംഘത്തെ തകർത്ത് ബ്രിട്ടീഷ് പോലീസ്.
നോർത്താംപ്ടണിലുള്ള സുഭാഷിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു സെവൻ സീരിസ് കാർ കഴിഞ്ഞദിവസം രാവിലെ മോഷ്ണം പോയിരുന്നു. ഡ്രൈവർ ഇല്ലാതെ റിമോർട്ടിൽ ഓടുന്ന കാറായിരുന്നു ഇത്.
ബിൽഡ് യുവർ ബിഎംഡബ്ല്യു എന്ന ഓപ്ഷനിലൂടെ അദ്ദേഹം കസ്റ്റമൈസ് ചെയ്ത് നിർമിച്ച കാറായിരുന്നിട്ടു പോലും ഇതിന്റെ എല്ലാ സുരക്ഷാസംവിധാനങ്ങളെയും നിർവീര്യമാക്കിയാണ് മോഷ്ടാക്കൾ വാഹനം കടത്തിയത്.
മോഷണം നടക്കുന്നതിന് തൊട്ടുമുന്‍പ് വീട്ടിലേക്ക് നോക്കാതെ മോഷ്ടാക്കളായ മൂന്ന് പേർ റോഡിലൂടെ നടന്നുപോകുന്നതായി സുഭാഷിന്റെ വീട്ടിലെ കാമറകളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ നിമിഷങ്ങൾക്ക് ശേഷം സുഭാഷിന്റെയും അടുത്തുള്ള വീടുകളിലെയും ഡോർ ബെൽ കാമറകൾ പ്രവർത്തന രഹിതമാക്കി അവർ കാർ മോഷ്ടിക്കുകയായിരുന്നു.
കാറിനുള്ളിൽ കമ്പനി ഇൻസ്റ്റോൾ ചെയ്തിരുന്ന എല്ലാവിധ സുരക്ഷാ സംവിധാനങ്ങളെയും സോഫ്റ്റ്വെയറിനെയും പൂർണമായും പ്രവർത്തന രഹിതമാക്കികൊണ്ടാണ് അവർ കാർ കടത്തിയത്. എന്നാൽ താൻ പ്രത്യേകം ഇൻസ്റ്റോൾ ചെയ്ത ആപ്പിൾ എയർ ടാഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐഫോണിലൂടെ സുഭാഷ് ഈ കാർ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു.
മോഷ്ടാക്കൾ വാഹനം ഹണ്ടിംഗ്ടണിലെ ടിസി ഹാരിസൺ എന്ന ഗാരേജിലെത്തിച്ചു. സുഭാഷ് അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിക്കുകയും അവർ ഗാരേജിൽ പോയി അന്വേഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് മോഷ്ടാക്കൾ കാറിനെ കെയിംബ്രിഡ്ജ് ഷെയറിലെ ഡോഡിംഗ്ടൺ റോഡിലുള്ള റിവർ സൈഡിന് അടുത്തുള്ള ഒരു ഗോഡൗണിൽ എത്തിച്ചു.
അവിടെനിന്ന് ബോട്ടുകളിലൂടെ കാറിനെ കടൽമാർഗം മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം. ഹണ്ടിംഗ്ടണിൽ നിന്ന് പുറപ്പെട്ട് തുടങ്ങിയ കാറിനെ ട്രാക്ക് ചെയ്ത സുഭാഷ് ഹോട്ട് ലൈനിൽ ലൈവായി പോലീസിന് വഴികാട്ടികൊണ്ടിരുന്നു.
അങ്ങനെ കെയിംബ്രിഡ്ജിലെ ഗോഡൗണിലേക്ക് ആംഡ് പോലീസ് ഉൾപ്പെടെ ഇരച്ചു കയറുകയും ഗോഡൗൺ ഉടമ ഉൾപ്പടെയുള്ള മാഫിയ സംഘത്തെ കുടുക്കുകയുമായിരുന്നു. അവിടെ എത്തിയ പോലീസ് കണ്ടത് ഇതുപോലെ മോഷ്ടിക്കപ്പെട്ട അനേകം കാറുകൾ കഷ്ണങ്ങളാക്കി കടത്താൻ തയാറാക്കി വച്ചിരിക്കുന്ന കാഴ്ച്ചയാണ്.
ഓർഡർ ലഭിക്കുന്നതനുസരിച്ച് കാറുകൾ മോഷ്ടിക്കുന്ന ഒരു അന്താരാഷ്ട്ര ഓർഗനൈസ്ഡ് ക്രൈം ശൃംഖലയായിരുന്നു ഇത്. ഇവരെ പിടിക്കാൻ സഹായിച്ചതിന് പോലീസ് സുഭാഷിന് പ്രത്യേകം നന്ദി അറിയിച്ചു. ഈ ഗ്രൂപ്പിന്റെ എല്ലാ കണ്ണികളിലേക്കുമുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഈ മാഫിയ തകർക്കപ്പെട്ടത് വാഹനമോഷണത്തെ ഭയന്ന് ജീവിക്കുന്ന യുകെ സമൂഹത്തിന് പ്രത്യേകിച്ച് മലയാളി സമൂഹത്തിന് ഒരു ആശ്വാസം കൂടിയാണ്. സുഭാഷിന്റെ കാറും കഷ്ണങ്ങളാക്കി മാറ്റിയുരുന്നു.
എന്നിരുന്നാലും തെഫ്റ്റ് ഇൻഷ്വറൻസും ഗ്യാപ്പ് ഇൻഷ്വറൻസുമുള്ളതിനാൽ വണ്ടിയുടെ മുഴുവൻ തുകയും അദ്ദേഹത്തിന് ലഭിക്കും.
|
യുകെയിലെ പുതിയ കുടിയേറ്റ നിയമങ്ങൾ; നിയമസദസ് സംഘടിപ്പിച്ച് ഐഒസി യുകെ
ലണ്ടൻ: യുകെയിൽ അടുത്തിടെ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നയങ്ങൾ വിശദീകരിച്ചുകൊണ്ടും പഠനം, തൊഴിൽ സംബന്ധമായി യുകെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടി നൽകിക്കൊണ്ടും ഐഒസി യുകെ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ "നിയമസദസ്' മികവുറ്റതായി.
നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞമാസം 25ന് സംഘടിപ്പിച്ച സെമിനാറിലും അതിന്റെ ഭാഗമായി നടന്ന ചോദ്യോത്തര വേളയിലും ദൃശ്യമായ വൻ ജനപങ്കാളിത്തം പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി മാറി.
നിയമ വിദഗ്ധയും പ്രവാസി ലീഗൽ സെൽ യുകെ ചാപ്റ്റർ പ്രസിഡന്റുമായ അഡ്വ. സോണിയ സണ്ണി നിയമസദസിൽ മുഖ്യപ്രഭാഷണം നടത്തി. ഐഒസി യു കെ വക്താവ് അജിത് മുതയിൽ ആമുഖ പ്രസംഗം നടത്തി.
പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇത്തരത്തിലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐഒസി നേതാവ് അപ്പച്ചൻ കണ്ണഞ്ചിറ സെമിനാറിൽ പങ്കെടുത്ത അതിഥികൾക്കും ഭാഗമായ മറ്റുള്ളവർക്കും സ്വാഗതം ആശംസിച്ചു.
യുകെയിൽ മെച്ചപ്പെട്ട പഠനം, തൊഴിൽ, ജീവിതം പ്രതീക്ഷിച്ചവർക്ക് ആശങ്കകൾ സൃഷ്ടിക്കുന്ന പുതിയ വിസ നയങ്ങളിലെ സങ്കീർണതകളുടെ ചുരുളഴിക്കാൻ ഈ സെമിനാർ ഉപകരിക്കുമെന്നും കാലിക പ്രസക്തമായ വിഷയങ്ങളിലെ സജീവമായ ഇടപെടലുകൾ ഐഒസി തുടരുമെന്നും ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ വ്യക്തമാക്കി.
ഏറെ പ്രാധാന്യമേറിയതും കാലിക പ്രസക്തവുമായ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ എല്ലാവരിലേക്കും എത്തുന്ന രീതിയിലാണ് സെമിനാർ സംഘടിപ്പിക്കപ്പെട്ടത്.
യുകെയിൽ തൊഴിൽ വിദ്യാർഥി വീസ നയങ്ങളിൽ വന്ന മാറ്റങ്ങളും സങ്കീർണതകളും സെമിനാറിൽ വളരെ സരളമായ രീതിയിൽ വിശദീകരികരിച്ചത് ഏവർക്കും പ്രയോജനപ്രദമായി.
സെമിനാറിന്റെ മുഖ്യ ആകർഷണമായി മാറിയ ചോദ്യോത്തര വേളയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമുള്ളവർ പങ്കെടുത്തത് പരിപാടിയുടെ ഉദ്ദേശ്യശുദ്ധി പൂർണമായി വിജയിച്ചു എന്നതിന്റെ തെളിവായി.
പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും ഈ വിഷയത്തിൽ കൂടുതലായി എന്തെങ്കിലും കാര്യങ്ങൾ അറിയേണ്ടവർക്കുമായി മുൻകൂട്ടി ചോദ്യങ്ങൾ ഉന്നയിക്കുവാനായി നൽകിയിരുന്ന ഹെല്പ് നമ്പറുകൾ മാധ്യമങ്ങളിൽ നേരത്തെ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു.
ഇങ്ങനെ ലഭിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളും സെമിനാറിൽ നൽകി. സെമിനാറിൽ പങ്കെടുക്കാൻ സാധിക്കാതെപോയവർ മുൻകൂട്ടി നൽകിയ ചോദ്യങ്ങൾക്കുള്ള നിവാരണം അവർക്ക് ഇമെയിൽ മുഖേന നൽകുന്നതിള്ള ഏർപ്പാടുകളും ചെയ്തിരുന്നു.
ഐഒസി കേരള ചാപ്റ്റർ ഭാരവാഹികളായ അപ്പച്ചൻ കണ്ണഞ്ചിറ, റോമി കുര്യാക്കോസ്, ബോബിൻ ഫിലിപ്പ്, അശ്വതി നായർ, ജെന്നിഫർ ജോയ്, അജി ജോർജ്, സുരാജ് കൃഷ്ണൻ, അഡ്വ. ബിബിൻ ബോബച്ചൻ തുടങ്ങിയവരാണ് സെമിനാറിന്റെ സ്ട്രീംലൈൻ, ഹെല്പ് ഡസ്ക്, ചോദ്യോത്തര സെഷൻ ക്രോഡീകരണം, മീഡിയ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കോഓർഡിനേറ്റർമാരായി പ്രവർത്തിച്ചത്.
സെമിനാറിൽ പങ്കെടുത്ത അതിഥികൾ, ശ്രോതാക്കൾ, കോഓർഡിനേറ്റർമാർ തുടങ്ങിയവർക്കുള്ള നന്ദി ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയൽ അർപ്പിച്ചു.
|
അയർലൻഡ് സീറോമലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ജൂൺ 28ന്
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാറുകൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഈ വർഷത്തെ രണ്ടാമത്തെ കോഴ്സ് ജൂൺ 28,29,30 തീയതികളിൽ റീയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിൽ നടക്കും.
നോൺ റസിഡൻഷ്യൻ കോഴ്സായിരിക്കും. രാവിലെ ഒന്‍പതിന് ആരംഭിച്ച് വൈകുന്നേരം 5.30 നു സമാപിക്കും വിധം ക്രമീകരിച്ചിരിക്കുന്ന കോഴ്സിൽ 50 പേർക്ക് പ്രവേശനം ഉണ്ടായിരിക്കും.
നവംബർ എട്ട്, ഒന്‍പത്, പത്ത് തീയതികളിൽ നടത്തുന്ന റസിഡൻഷ്യൽ കോഴ്സിൽ 25 പേർക്കാണ് പ്രവേശനമനുവദിച്ചിരിക്കുന്നത്. ഈ രണ്ട് കോഴ്സിലേയ്ക്കുമുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.
അയർലൻഡ് സീറോമലബാർ സഭയുടെ മാര്യേജ് പ്രിപ്പറേഷൻ കോഴ്സ് ‘ഒരുക്കം’ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോമലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.
ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക. വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ലിജി ലിജോ: +353 08 630 34930, ജൂലി റോയ്: +353 89 981 5180.
|
അയർലൻഡിൽ നോമ്പുകാല ധ്യാനം സമാപിച്ചു
ഡബ്ലിൻ: സീറോമലബാർ കാത്തലിക് ചർച്ച് അയർലൻഡിന്റെ ആഭിമുഖ്യത്തിൽ ഡബ്ലിനിൽ നടന്നു വന്ന നോമ്പുകാല ധ്യാനം സമാപിച്ചു. പ്രശസ്ത വചനപ്രഘോഷകൻ ഫാ. ഡോ. കുര്യൻ പുരമഠത്തിന്റെ നേതൃത്വത്തിൽ ബാലിമൻ ഒഎൽവി ദേവാലയത്തിലും ബ്ലാക്ക്റോക്ക് ഗാർഡിയൻ എയ്ജൽസ് ദേവാലയത്തിലുമാണ് ധ്യാനം നടന്നത്.
രണ്ടിടങ്ങളിലായി നടന്ന ത്രിദിന ധ്യാനങ്ങളിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ധ്യാനത്തോട് അനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയ്ക്കും മറ്റു തിരുകർമങ്ങൾക്കും സീറോമലബാർ സഭ അയർലൻഡ് കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയകാട്ടിൽ, ഫാ. റോയ് ജോർജ് വട്ടക്കാട്ട് ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ, ഫാ. ദാസ്, ഫാ. പോൾ കോട്ടക്കൽ, ഫാ, ബിജു ഇഗ്നേഷ്യസ്, ഫാ, വിനു ഒഎഫ്എം തുടങ്ങിയവർ നേതൃത്വം നൽകി.
ഗാനശ്രുശൂഷയ്ക്ക് ജസ്റ്റിൻ, അജിത്, സാൻജോ മുളവരിക്കൽ, സേവി, സണ്ണി, അഞ്ജു, ഗ്ലാഡിസ്, നീതു, ഗ്രിന്റി, ടീന, ചിഞ്ചു തുടങ്ങിയവർ നേതൃത്വം നൽകി.
നാഷണൽ ട്രസ്റ്റി സിജോ, സോണൽ ട്രസ്റ്റിമാരായ ബിനുജിത്, ജോബി, ബിനോയ് ജോസ് ട്രസ്റ്റിമാരായ സിബി സെബാസ്റ്റ്യൻ, ബിനു ലുക്ക്, ബെന്നി ജോൺ, ജോയ് മാത്യു, ഉല്ലാസ് തോമസ്, തോംസൺ, ജയൻ, സുരേഷ്, സിബി ജോസഫ്, സണ്ണി ജോസ്, സിറിൽ, ലിജോ, ജോസഫ് തുടങ്ങിയവർ ധ്യാനപരിപാടികൾക്കു നേതൃത്വം നൽകി.
|
സർഗം സ്റ്റീവനേജിന് നവനേതൃത്വം; അപ്പച്ചൻ കണ്ണഞ്ചിറ പ്രസിഡന്റ്, സജീവ് ദിവാകരൻ സെക്രട്ടറി
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷെയറിലെ പ്രമുഖ മലയാളി സംഘടനയായ സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ 2024 2025 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
കഴിഞ്ഞ 20 വർഷത്തോളമായി സാമൂഹ്യ, സാംസ്കാരിക, കായിക, ജീവ കാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളും മലയാള ഭാഷയ്ക്കും കേരളീയ പൈതൃകത്വത്തിനും മുൻതൂക്കം നൽകി പ്രവർത്തിച്ചു വരുന്ന സംഘടന എന്ന നിലയിൽ യുകെയിൽ ഏറെ ശ്രദ്ധേയമായ മലയാളി അസോസിയേഷനുകളിൽ ഒന്നാണ് സർഗം സ്റ്റീവനേജ്.
സർഗം സ്റ്റീവനേജിന്റെ മുൻ ഭരണ സമിതിയുടെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയ വാർഷീക ജനറൽ ബോഡി യോഗത്തിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട കമ്മിറ്റി അംഗങ്ങളിൽ നിന്നും അപ്പച്ചൻ കണ്ണഞ്ചിറയെ പ്രസിഡന്റായും സജീവ് ദിവാകരനെ സെക്രട്ടറിയായും ജെയിംസ് മുണ്ടാട്ടിനെ ഖജാൻജിയായും തെരഞ്ഞെടുക്കുകയായിരുന്നു.
പുതിയ ഭരണ സമിതിയിൽ ജിൻടോ മാവറ വൈസ് പ്രസിഡന്റും പ്രവീൺ സി. തോട്ടത്തിൽ ജോ. സെക്രട്ടറിയുമാണ്. മനോജ് ജോൺ, ഹരിദാസ് തങ്കപ്പൻ, അലക്സാണ്ടർ തോമസ്, നന്ദു കൃഷ്ണൻ, ചിണ്ടു ആനന്ദൻ, നീരജ പടിഞ്ഞാറയിൽ, വിൽസി പ്രിൻസൺ, ഷഹ്നാ ചിണ്ടു എന്നിവർ കമ്മിറ്റി അംഗങ്ങളായി സേവനം ചെയ്യുന്നതോടൊപ്പം വിവിധ സബ് കമ്മിറ്റിൾക്ക് നേതൃത്വം നൽകുകയും ചെയ്യും.
മുൻ കാലങ്ങളിൽ തുടങ്ങി വച്ചിട്ടുള്ള കർമ പദ്ധതികൾ തുടർന്ന് കൊണ്ടുപോകുന്നതിനും സാമൂഹ്യ പ്രതിബദ്ധതയും സാംസ്ക്കാരിക പൈതൃകവും മലയാള ഭാഷാ പോഷണം, കായികമാനസിക ക്ഷമതാ സംരക്ഷണം തുടങ്ങിയ പദ്ധതികൾക്കു മുൻതൂക്കം നൽകുവാനും നവ നേതൃത്വ യോഗം തീരുമാനിച്ചു. നിലവിൽ ചെണ്ട ക്ലാസുകൾ വളരെ ഊർജസ്വലമായി നടക്കുന്നുണ്ട്.
ഏറെ ശ്രദ്ധേയവും വിജയപ്രദവുമായി മാറിയ സെവൻ ബീറ്റ്സ് സംഗീത നൃത്ത കലോത്സവത്തിന് ആതിഥേയത്വം അരുളി തുടക്കം കുറിച്ച പുതിയ കമ്മിറ്റി ഏപ്രിൽ ഏഴിനു ഡച്ച്വർത്ത് വില്ലേജ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന ഈസ്റ്റർ വിഷു ഈദ് സംയുക്ത ആഘോഷത്തിനുള്ള തയാറെടുപ്പുകളിലാണ്.
സ്റ്റീവനേജ് മേയർ കൗൺസിലർ മൈല ആർസിനോ ആഘോഷം ഉദ്ഘാടനം ചെയ്യും. സർഗം സ്റ്റീവനേജിൽ നിലവിൽ അറുന്നൂറോളം അംഗങ്ങളുണ്ട്.
|
നഴ്സുമാർക്ക് ജർമനിയിൽ അവസരം
തിരുവനന്തപുരം: നോർക്ക റൂട്സ്, ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി, ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോഓപ്പറേഷൻ എന്നിവ ചേർന്ന് ജർമനിയിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന ട്രിപ്പിൾ വിൻ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് മാർച്ച് നാലിനകം അപേക്ഷിക്കാം. ഈ ഘട്ടത്തിലും 300 പേർക്കാണ് അവസരം.
യോഗ്യത: ജനറൽ നഴ്സിംഗ്/ബിഎസ്സി നഴ്സിംഗ്. ജനറൽ നഴ്സിംഗ് മാത്രമുള്ളവർക്ക് മൂന്നു വർഷ പരിചയം വേണം. ബിഎസ്സി നഴ്സിംഗ്, പോസ്റ്റ് ബിഎസ്സി നഴ്സിംഗ് യോഗ്യതക്കാർക്ക് പരിചയം ആവശ്യമില്ല. അപേക്ഷകർ കേരളത്തിൽ നിന്നുള്ളവരാകണം.
പ്രായപരിധി: 39. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമൻ ഭാഷയിൽ എ1, എ2, ബി1 വരെയുളള പരിശീലനം സൗജന്യമാണ്. തുടർന്ന് ജർമനിയിൽ നിയമനത്തിനുശേഷം ബി2 ലെവൽ പരിശീലനവും ലഭിക്കും.
triplewin.norka@kerala.gov.in എന്ന ഇമെയിലിൽ വിശദമായ സിവി, ജർമൻ ഭാഷാ യോഗ്യത (ഓപ്ഷണൽ), വിദ്യാഭ്യാസം, പ്രവൃത്തിപരിചയ സർട്ടിഫിക്ക റ്റുകൾ എന്നിവ സഹിതം അപേക്ഷിക്കണം. www.nifl.norkaroots.org
|
|
|
|
|
|