• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കലോത്സവം നവംബർ 4ന്; രജിസ്ട്രേഷൻ പൂർത്തിയായി
Share
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കലോത്സവത്തിന്‍റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. മത്സരത്തിന്‍റെ ആവേശവും മുന്നൊരുക്കവുമാണ് എല്ലായിടത്തും.റീജണ്‍ മത്സരങ്ങളിൽ വിജയിച്ച് കഴിവു തെളിയിച്ച കുട്ടികൾ കലോത്സവ വേദികളിൽ മാറ്റുരയ്ക്കുന്പോൾ അത് ആസ്വാദകർക്ക് ഹൃദ്യമായ അനുഭവമായിരിക്കും സമ്മാനിക്കുക.

എട്ട് റീജണുകളിലായി നടന്ന റീജണ്‍ ബൈബിൾ കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിജയികളാണ് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീൻ വേ സെന്‍ററിൽ നവംബർ 4ന് നടക്കുന്ന മത്സരത്തിൽ മാറ്റുരക്കാൻ എത്തുന്നത്. 550 ഓളം വ്യക്തിഗത ഇനങ്ങളിലും 65 ഓളം ഗ്രൂപ്പിനങ്ങളിലുമായി ഏകദേശം 850 ലധികം കുട്ടികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി കഴിഞ്ഞു. ബ്രിസ്റ്റോളിലെ സൗത്മീഡ് ഗ്രീൻ വേ സെന്‍ററിലും ബ്രിസ്റ്റോൾ കമ്മ്യൂണിറ്റി സെന്‍ററിലുമായി ഒരുക്കുന്ന 9 സ്റ്റേജുകളുടെയും നടപടി ക്രമങ്ങൾ പൂർത്തിയായി. വോളന്‍റിയേഴ്സിന്‍റെയും മറ്റും ലിസ്റ്റ് തയ്യാറായി കഴിഞ്ഞു. 9 സ്റ്റേജുകളിൽ എവിടെയെങ്കിലും സമയ താമസം നേരിട്ടാൽ ഉടൻ തന്നെ അതിനുള്ള പകര സംവീധാനം ഒരുക്കുന്നതിനായി രണ്ടു സ്ഥലങ്ങളിലും ഓരോ എക്സ്ട്രാ സ്റ്റേജുകൾ ക്രമീകരിച്ചിട്ടുണ്ട്.

നവംബർ 3 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ഫിഷ്പോണ്ട്സ് സെന്‍റ് ജോസഫ് ദേവാലയത്തിൽ നടക്കുന്ന യാമ പ്രാർത്ഥനയോട് കൂടി ബൈബിൾ കലോത്സവത്തിന്‍റെ ആധ്യാത്മിക തലത്തിലുള്ള ഒരുക്കങ്ങൾക്ക് തുടക്കമാകും. എല്ലാ ആദ്യ വെള്ളിയാഴ്ചകളിലും ബ്രിസ്റ്റോളിൽ നടക്കുന്ന നൈറ്റ് വിജിൽ ഇത്തവണ ബൈബിൾ കലോത്സവത്തിന് മുന്നോടിയായുള്ള നൈറ്റ് വിജിലാവും. ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യ വചനസന്ദേശം നൽകും. ഏഴിന് വിശുദ്ധ കുർബ്ബാനയെ തുടർന്ന് ആരാധനയും ക്രമീകരിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 8.45ന് തന്നെ ഗ്രീൻവേ സെന്‍ററിൽ രജിസ്ട്രേഷൻ ഡോക്യൂമെന്‍റസ് എല്ലാവർക്കും വിതരണം ചെയ്യും. തുടർന്ന് ഒൻപതേകാലിന് ബൈബിൾ പ്രതിഷ്ഠയോട് കൂടി ബൈബിൾ കലോത്സവ മത്സരങ്ങൾ ആരംഭിക്കും. വൈകുന്നേരം ആറര വരെ നീണ്ടു നിൽക്കുന്ന മത്സരങ്ങൾക്ക് ശേഷം പൊതുസമ്മേളനത്തിന് തുടക്കമാവുവുകയും സമ്മളന വേദിയിൽ വച്ച് വിജയികൾക്കുള്ള സമ്മാനവിതരണവും നടക്കും.

റിപ്പോർട്ട് :ജെഗി ജോസഫ്

സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവ
മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.