• Logo

Allied Publications

Europe
മികച്ച പ്രതിച്ഛായയുള്ള യൂണിവേഴ്സിറ്റികളിൽ പത്തിലൊന്നും ജർമനിയിൽ
Share
ബെർലിൻ: ലോകത്തെ ഏറ്റവും മികച്ച പ്രതിച്ഛായയുള്ള സർവകലാശാലകളിൽ പത്തിലൊന്നും ജർമനിയിൽ എന്ന് പഠന റിപ്പോർട്ട്. ടൈംസ് ഹയർ എജ്യുക്കേഷൻ ലോക യൂണിവേഴ്സിറ്റി റാങ്കിംഗ് തയാറാക്കിയപ്പോൾ ആദ്യ ഇരുനൂറിൽ ഇരുപതും ജർമനിയിൽ നിന്നാണ്.

ആകെ 77 രാജ്യങ്ങളിൽ നിന്നായി 1000 യൂണിവേഴ്സിറ്റികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 44 എണ്ണം ജർമനിയിൽ നിന്നാണ്. കഴിഞ്ഞ വർഷം ഇത് 41 ആയിരുന്നു. പട്ടികയിൽ യുഎസ്, ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾക്കു തന്നെയാണ് ആധിപത്യം. ഓക്സ്ഫഡും കേംബ്രിഡ്ജും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഒന്നു മുതൽ മൂന്നു വരെയുള്ള സ്ഥാനങ്ങളിലെത്തി.

ജർമനിയിലെ ഏറ്റവും മികച്ചത് മ്യൂണിക്കിലെ മുഡ്വിഗ് മാക്സിമിലിയൻ യൂണിവേഴ്സിറ്റിയാണ്. റാങ്കിംഗ് 34. കഴിഞ്ഞ വർഷത്തേതിനെക്കാൾ നാലു സ്ഥാനം താഴെയാണിത്. മ്യൂണിക്കിലെ തന്നെ ടെക്നിക്കൽ യൂണിവേഴ്സിറ്റി, ഹെയ്ഡൽബർഗ് യൂണിവേഴ്സിറ്റി എന്നിവയാണ് ആദ്യ അന്പതിലെത്തിയ മറ്റു ജർമൻ യൂണിവേഴ്സിറ്റികൾ. ആഹനിലെ ആർഡബ്ല്യുടിഎച്ച് ടെക്നിക്കൽ യൂണിവേഴ്സിറ്റി ലോകത്തിലെ ഏറ്റവും മികച്ചതാണ്. പക്ഷെ ഈ സെമസ്റ്റർ മുതൽ ജർമനിയിലെ രണ്ടു സംസ്ഥാനങ്ങളിൽ സെമസ്റ്റർ ഫീസ് നിർബന്ധമാക്കിയതിനാൽ പഠനച്ചെലവ് വർദ്ധിയ്ക്കും. 1500 യൂറോയാണ് യൂണിവേഴ്സിറ്റിയിൽ സെമസ്റ്റർ ഫീസായി വെസ്റ്റ് ഫാളിയ, ബാഡൻ വ്യുർട്ടെംബർഗ് എന്നീ സംസ്ഥാനം നിശ്ചയിച്ചിരിയ്ക്കുന്നത്. ഇത് യൂറോപ്യൻ യൂണിയൻ ഇതര രാജ്യത്തെ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം അൽപ്പം കനത്ത ഫീസ് തന്നെയെന്നു വിമർശനം ഉയർന്നെങ്കിലും നിയമം പ്രാബല്യത്തിലായിക്കഴിഞ്ഞു.

പഠന വിസയിൽ വിദ്യാർത്ഥികളായി ഒട്ടനവധി ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ജർമനിയിൽ ഇപ്പോൾ കുടിയേറുന്നുണ്ട്. പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി ചെയ്യാം എന്ന ഒരു നേട്ടം വിദേശ വിദ്യാർത്ഥികളെ ജർമനിയിലേയ്ക്ക് ആകർഷിയ്ക്കുന്നു. അതു മാത്രമല്ല പഠന വിസയിൽ എത്തുന്നവർക്ക് പഠനത്തിനു ശേഷം തൊഴിൽ നേടുന്നതിനായി 18 മാസത്തെ കാലയളവിൽ ജോബ് സെർച്ചിംഗ് വിസയും അനുവദിയ്ക്കുന്നതുകൊണ്ട് ഇവിടെയെത്തുന്ന മിക്ക വിദ്യാർത്ഥികളും ജോലി കണ്ടുപിടിച്ച് വിസ മാറ്റി ഇവിടെ തന്നെ ജീവിതം കരുപ്പിടിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. അതിനായി ജർമൻ ഭാഷാ പരിജ്ഞാനം വേണം എന്നുള്ള കാര്യം വളരെ നിർബന്ധമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.