• Logo

Allied Publications

Europe
ജർമൻ ചാൻസലർ മെർക്കലിനെ വീണ്ടും ഹിറ്റ്ലറാക്കി തുർക്കി പത്രം
Share
ബെര്‍ലിന്‍: ജർമൻ ചാൻസലർ അംഗലാ മെർക്കലിനെ വീണ്ടും ഹിറ്റ്ലറാക്കി ചിത്രീകരിച്ച് തുർക്കി പത്രം. സെപ്റ്റംബർ അഞ്ചിന് പുറത്തിറങ്ങിയ 'അക്സാം' എന്ന പത്രമാണ് ജർമനിക്കെതിരെ നാസി ആരോപണം ഉന്നയിച്ച് വാർത്തയാക്കിയത്. വാർത്തയുടെ തലക്കെട്ടോടൊപ്പം നാസി ചിഹ്നമായ 'സ്വസ്തിക്' അടയാളവും മെർക്കലിന്‍റെ ചിത്രത്തോടൊപ്പം ഹിറ്റ്ലറിന്‍റെ വിഖ്യാതമായ മേൽമീശയും ചേർത്തിട്ടുണ്ട്.

കൂടാതെ മെർക്കലിനെതിരെ മൽസരിയ്ക്കുന്ന ചാൻസലർ സ്ഥാനാർത്ഥി മാർട്ടിൻ ഷുൾസ്, യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്‍റ് ജീൻ ക്ലോഡ് ജുങ്കർ എന്നിവരുടെ ചെറിയ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. തുർക്കിയെ ഒറ്റപ്പെടുത്തി, വിദേശ വിദ്വേഷം വളർത്താൻ ഇവർ ശ്രമിയ്ക്കുന്നുവെന്നും വാർത്തയിൽ ആരോപിയ്ക്കുന്നു.

മുൻപ് ഹിറ്റ്ലറുടെ വേഷമണിയിച്ച് മെർക്കലിന്‍റെ ഫോട്ടോ തുർക്കി പത്രം പ്രസിദ്ധീകരിച്ചത് വൻ വിവാദമായിരുന്നു.എന്നാൽ തുർക്കിയിൽ നിന്നും പ്രസിദ്ധീകരിയ്ക്കുന്ന ഒരു ഇംഗ്ലീഷ് ദിനപത്രമായ 'ഡെയ്‌ലി സാബ' യിൽ തുർക്കിയിൽ വിദേശികളോട് അഭിസംബോധന ചെയ്യുന്ന വാർത്തയും വിമർശനം നേരിടുന്നുണ്ട്. 'മെർക്കലും ഷൂൾസും വിതറുന്ന വെറുപ്പിന്‍റെ വിത്തുകൾ' ജർമ്മനിയിൽ സമീപഭാവിയിൽ കൂടുതൽ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളായി മാറുമെന്നും, ലോകത്തെ ജനസാന്ദ്രതയുടെ ഇപ്പോഴത്തെ തരംഗങ്ങളുടെ ജന്മസ്ഥലം, നവനാസികളുടെ ഉയർച്ച, വിദ്വേഷ കുറ്റകൃത്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ നിരത്തിയാണ് വാർത്തയിൽ ജർമനിയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 18 ന് ജർമൻ പത്രമായ ദി വെൽറ്റിന്‍റെ തുർക്കി കറസ്പോണ്ടന്‍റായ ഡെനീസിനെ തുർക്കി പോലീസ് കസ്റ്റഡിയിലെടുത്ത് തുർക്കിയിൽ ഭീകരവാദ പ്രചാരണം നടത്തി, വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നുവെന്ന കുറ്റം ചുമത്തിയാണ് തുർക്കി വംശജനും ജർമൻ പൗരത്വവുമുള്ള 43 കാരനായ ഡെനീസിനെ തടങ്കലിലാക്കാൻ തുർക്കി കോടതി ഉത്തരവായിരുന്നു അതിന്‍റെ പിന്നാലെ ഈയടുത്ത നാളിൽ മറ്റൊരു ജർമൻ മാദ്ധ്യമപ്രവർത്തകനെയും തുർക്കി പോലീസ് അറസ്റ്റ് ചെയ്തു തടങ്കലിൽ പാർപ്പിച്ചിരിയ്ക്കയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.