• Logo

Allied Publications

Europe
ജർമനിയിൽ 30 ലക്ഷം വിദഗ്ധ തൊഴിലാളികളുടെ കുറവുവരുമെന്ന് റിപ്പോർട്ട്
Share
ബെർലിൻ: 2030 ആകുന്നതോടെ ജർമനിയിൽ മുപ്പതു ലക്ഷം വിദഗ്ധ തൊഴിലാളികളുടെ ഒഴിവുണ്ടാകുമെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. പത്തു വർഷം കൂടി കഴിഞ്ഞാൽ അത് 33 ലക്ഷമായി ഉയരുമെന്നും മുന്നറിയിപ്പ്.

പ്രോഗ്നോസ് എജി എന്ന ഗവേഷണ സ്ഥാപനമാണ് പഠനം നടത്തി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. സാങ്കേതിക രംഗത്തും വൈദ്യശാസ്ത്ര രംഗത്തുമാണ് വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം ഏറ്റവും രൂക്ഷമാകാൻ പോകുന്നതെന്നാണ് വിലയിരുത്തൽ.

ജർമൻ ജനതയ്ക്കു പ്രായമേറി വരുന്നതും ജനനനിരക്ക് കുറഞ്ഞതുമാണ് പ്രശ്നത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദേശ തൊഴിലാളികളുടെ കുടിയേറ്റം വർധിക്കുന്നതുപോലും ഇതിനു പരിഹാരമാകുന്നില്ല.

ഇതിനു പരിഹാരം കാണാൻ സമയം വൈകിയിട്ടില്ലെന്നാണ് തൊഴിൽ മേഖലയിലെ വിദഗ്ധർ പറയുന്നത്. രാഷ്ട്രീയ, സാന്പത്തിക നേതൃത്വങ്ങൾ എത്രയും വേഗം ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.

യുവാക്കൾക്ക് തൊഴിലധിഷ്ടിത പരിശീലനം വ്യാപകമാക്കുക എന്നതാണ് ഇവർ നിർദേശിക്കുന്ന പരിഹാര മാർഗങ്ങളിലൊന്ന്. കുട്ടികൾ ജനിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകൾ ജോലി രാജിവയ്ക്കുന്നത് ഒഴിവാക്കാൻ അവർക്ക് ആവശ്യമായ പിന്തുണ നൽകുക, പ്രായമേറിയവരെ കൂടുതൽ കാലം ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുക, പാർട്ട് ടൈം ജോലിക്കാരെ കൂടുതൽ ഫുൾ ടൈം ജോലിക്കാരാക്കുക തുടങ്ങിയവ ശിപാർശകളിൽ പെടുന്നു.

എന്നാൽ അടുത്ത കാലത്തുണ്ടായ അഭയാർഥി കുടിയേറ്റത്തിലൂടെ വിവിധ മേഖലകളിലെയും വിദഗ്ധരുടെ കുറവു പരിഹരിക്കാൻ ആവുന്നില്ല എന്ന വസ്തുതയും നിലനിൽക്കുന്നു. അതുതന്നെയുമല്ല വിദ്യാർഥി വീസയിൽ കുടിയേറുന്നവർക്ക് പഠനശേഷം ഇവിടെതന്നെ ജോലി നേടാവുന്ന അവസ്ഥയുള്ളപ്പോൾ അതും ശരിക്കും വിനിയോഗിക്കുന്നില്ല എന്ന കാര്യവും കൂടി കൂട്ടി വായിച്ചാൽ തൊഴിൽ മേഖല പുഷ്ടിപ്പെടുത്താൻ ജർമനി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നത് തീർച്ച. നിലവിലുള്ള വിദ്യാർഥി കുടിയേറ്റത്തിനു കടിഞ്ഞാണിടാൻ സർക്കാർ തലത്തിൽ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് മനസിലാവുന്നത്. സെപ്റ്റംബർ 24 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുശേഷം പുതിയ വിദ്യാർഥി കുടിയേറ്റ നയം ഉണ്ടാകുമെന്നും ഇത് സൂചിപ്പിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.