• Logo

Allied Publications

Europe
ഹാംബുർഗിൽ തെരുവുയുദ്ധം: പോലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടി
Share
ഹാംബുർഗ്: ജി20 ഉച്ചകോടിക്കെതിരേ പ്രതിഷേധ പ്രകടനം നടത്തിയവർ ഹാംബുർഗിൽ പോലീസുമായി ഏറ്റുമുട്ടി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്. പ്രകടനത്തിനെത്തിയവർ അക്രമാസക്തരായതോടെ സംഘാടകർ പരിപാടി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, അതിനു ശേഷവും പ്രകടനക്കാരിൽ ചിലർ തെരുവിൽ തുടരുകയായിരുന്നു.

"വെൽക്കം ടു ഹെൽ' എന്നെഴുതിയ പ്ളാക്കാർഡുകൾ കൈയിലേന്തിയ പ്രതിഷേധക്കാരെ പോലീസ് ഉപരോധിച്ചപ്പോൾതന്നെ സംഘർഷത്തിന്‍റെ ധ്വനി ഉയർന്നിരുന്നു. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത മുതലാളിത്ത വിരുദ്ധ പ്രക്ഷോഭത്തിനിടെയാണ് സംഘർഷം ഉടലെടുത്തത്. നരകത്തിലേക്കു സ്വാഗതം എന്നും ജി20 നശിപ്പിക്കുക എന്നും എഴുതിയ ബാനറുകളുമായാണ് പ്രക്ഷോഭകരെത്തിയത്. പ്രതിഷേധക്കാരായി 12,000 പേരോളം ഉണ്ടായിരുന്നു. നൂറിലധികം പോലീസുകാർക്കും നിരവധിയാളുകൾക്കും പരിക്കേറ്റിട്ടുണ്ട്.

പ്രക്ഷോഭകരിൽ പലരും മുഖംമൂടി ധരിച്ചിരുന്നു. ഇവരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും പെപ്പർ സ്പ്രേയും പ്രയോഗിച്ചു. പ്രക്ഷോഭകർ കല്ലുകളും കുപ്പികളും പോലീസിനു നേരെ വലിച്ചെറിഞ്ഞു. ഇതിനിടെ ഒരു വാഹനത്തിനും ചില വ്യാപാര സ്ഥാപനത്തിനും കാര്യമായ നാശനഷ്ടവും സംഭവിച്ചു. വാഹനങ്ങൾ തീയിട്ടു നശിപ്പിച്ചു. ബാരിക്കേടുകൾ കത്തിച്ചു. നഗരം മുഴുവൻ യുദ്ധക്കളമായി മാറി. ഹെലികോപ്ടറുകളുടെ സഹായത്തോടെയാണ് പോലീസ് തീയണയ്ക്കാൻ ശ്രമിച്ചത്. നഗരം മുഴുവൻ കറുത്ത പുകമയമാണ്. ഇതിനിടെ മംഗോളിയൻ കോണ്‍സുലേറ്റ് പ്രതിഷേധക്കാൻ ആക്രമിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

20,000 പോലീസുകാരെയാണ് നഗരത്തിലെ ക്രമസമാധാന ചുമതലക്കായി വിന്യസിച്ചിരിക്കുന്നത്. എന്നാൽ അക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ പോലീസിനെ നിയോഗിക്കുമെന്ന് പോലീസ് മേധാവി പറഞ്ഞു.

പ്രതിഷേധങ്ങളെതുടർന്ന് വെള്ളിയാഴ്ച രാവിലെ അൽപ്പം വൈകിയാണ് ജി 20 ഉച്ചകോടിക്ക് തുടക്കമായത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.