• Logo

Allied Publications

Africa
മാലി ഭീകരാക്രമണം: അൽക്വയ്ദയുമായി ബന്ധമുള്ള സംഘടന ഉത്തരവാദിത്തമേറ്റു
Share
മാകോ(മാലി): പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ നടന്ന ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം അടുത്തിടെ അൽക്വയ്ദയുമായി ബന്ധം സ്ഥാപിച്ച സംഘടന ഏറ്റെടുത്തു. നസ്റത് അൽ ഇസ്ലാം വൽ മുസ്ലീമീൻ എന്ന ഭീകര സംഘടനയാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതെന്ന് അൽ സലാഖ മീഡിയ ഫൗണ്ടേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

കഴിഞ്ഞദിവസം, ബാമക്കോ നഗരത്തിലെ റിസോർട്ടിലുണ്ടായ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. ലേ കാംപിമെന്‍റ് റിസോർട്ടിൽ കടന്നുകയറിയ ഭീകരർ വിനോദ സഞ്ചാരികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ യൂറോപ്യൻ യൂണിയനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് എത്തിയവരാണ്.

ഭീകരാക്രമണ വിവരമറിഞ്ഞെത്തിയ മാലി സൈനികരും ഫ്രാൻസിന്‍റെ ഭീകരവിരുദ്ധ സേനയും തിരിച്ചടിച്ചു. ഏറ്റുമുട്ടൽ മണിക്കൂറുകൾ നീണ്ടു. 32 പേരെ ഭീകരരുടെ പിടിയിൽനിന്നു മോചിപ്പിച്ചു. നടത്തിയ ഭീകരരിൽ നാലുപേരെ വധിച്ചു. അഞ്ചുപേർ പിടിയിലായി.

ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു.
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കത്തിനിടെ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.