• Logo

Allied Publications

Europe
ജർമനിയിൽ വിദേശ വിദ്യാർഥികൾ ഫീസ് നൽകണം
Share
ബെർലിൻ: യൂറോപ്യൻ യൂണിയനു പുറത്തുള്ള രാജ്യങ്ങളിൽ നിന്നും ഉന്നതവിദ്യാഭ്യാസത്തിനായി ജർമനിയിലെത്തുന്ന വിദ്യാർഥികൾ ഇനി മുതൽ ഫീസ് നൽകേണ്ടി വരും. മധ്യജർമൻ സംസ്ഥാനമായ വെസ്റ്റ്ഫാളിയ സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളാണ് ഫീസ് ഏർപ്പെടുത്തുന്നത്. ഓരോ സെമസ്റ്ററിനും 1,500 യൂറോ (ഒരു ലക്ഷം രൂപ) യാണ് ഫീസിനത്തിൽ അടയ്ക്കേണ്ടത്. നിയമം അടുത്ത വിന്‍റർ സെമസ്റ്ററിൽ (ഒക്ടോബർ മുതൽ) പ്രാബല്യത്തിലാക്കാനാണ് സർക്കാരിന്‍റെ നീക്കം.

പുതിയ തീരുമാനം ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളെയാണ് ഏറെ ബാധിക്കുന്നത്. കുറെക്കാലമായി ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്നും ഒട്ടനവധി വിദ്യാർഥികൾ ജർമനിയിൽ ഉന്നതവിദ്യാഭ്യാസത്തിനായി എത്തുണ്ട്. എന്നാൽ ഇവിടെയെത്തുന്ന വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം 90 ഫുൾ ഡേയോ, 180 ഹാഫ് ഡേയോ ജോലി ചെയ്തു കാഷ് സന്പാദിക്കാൻ നിലവിൽ നിയമമുണ്ട്. അതിനു മാറ്റം വന്നിട്ടില്ല. പഠനം പൂർത്തിയാക്കുന്നവർക്ക് 18 മാസം ജോലി സന്പാദന വീസായും ജർമൻ സർക്കാർ അനുവദിക്കുന്നുണ്ട്. ജർമൻ ഭാഷയിലോ, ഇംഗ്ളീഷ് ഭാഷയിലോ ആണ് ഉന്നതവിദ്യാഭ്യാസം നടത്തേണ്ടത്.

ഇന്ത്യയെ കൂടാതെ ചൈന, ജപ്പാൻ, റഷ്യ, ടർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയും ഈ പുതിയ ഫീസ് ഘടന ബാധിക്കും. എന്നാൽ ജർമനിയിൽ ജനിച്ചു വളർന്ന ജർമൻ സ്കൂൾ സർട്ടിഫിക്കേറ്റുള്ള കുട്ടികളെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി ആർമീൻ ലാഷെറ്റ് വ്യക്തമാക്കി.

വെസ്റ്റ് ഫാളിയ സംസ്ഥാനത്ത് ഭരണം മാറിയതിനെ തുടർന്നാണ് ഈ നിയമം നിലവിൽ വരുന്നത്. മെർക്കലിന്‍റെ പാർട്ടിയായ സിഡിയുവും എഫ്ഡിപിയും തമ്മിലുള്ള മുന്നണിയാണ് ഈയടുത്ത നാളിൽ നടന്ന തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റുകളെ പരാജയപ്പെടുത്തി ഭരണം പിടിച്ചെടുത്തിരുന്നു. ഫീസിന്‍റെ കാര്യത്തിൽ ഇരുകക്ഷികളും തമ്മിൽ ശനിയാഴ്ച നടന്ന ചർച്ചയിൽ ധാരണയായി. ഇതനുസരിച്ച് പ്രതിവർഷം 100 മില്യണ്‍ യൂറോ സർക്കാരിന്‍റെ ഖജനാവിലെത്തുമെന്ന് എഫ് ഡിപി അധ്യക്ഷൻ ക്രിസ്റ്റ്യാൻ ലിൻഡ്നർ മാദ്ധ്യമങ്ങളെ അറിയിച്ചു. അധിക വരുമാനം യൂണിവേഴ്സിറ്റികളുടെ നവീകരണത്തിനും ഉന്നമനത്തിനുമായി ചെലവഴിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഫീസ് മാതൃക സ്റ്റുട്ട്ഗാർട്ട് നഗരം സ്ഥിതിചെയ്യുന്ന ജർമനിയിലെ മറ്റൊരു സംസ്ഥാനമായ ബാഡൻ വ്യുർട്ടെംബർഗിലും പ്രാബല്യത്തിലാവുമെന്നും എഫ്ഡിപി അധ്യക്ഷൻ വെളിപ്പെടുത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.