• Logo

Allied Publications

Africa
ദക്ഷിണാഫ്രിക്കയിൽ യുവാവിനെ സ്ത്രീകൾ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി
Share
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ പ്രിട്ടേറിയയിൽ ഇരുപത്തിമൂന്നുകാരനെ മൂന്നു സ്ത്രീകൾ ചേർന്ന് തട്ടിക്കൊണ്ടുപോയി മൂന്നു ദിവസം തടങ്കലിൽ വച്ചു കൂട്ടമാനഭംഗത്തിനിരയാക്കി. ഇയാളെ പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് അർധനഗ്നനാക്കി തള്ളുകയായിരുന്നു. വെള്ളിയാഴ്ച സ്ത്രീകൾക്കൊപ്പം കമ്യൂണിറ്റി ടാക്സിയിൽ കയറിയ ഇരുപത്തിമൂന്നുകാരനാണ് പീഡനത്തിനിരയായത്. വാഹനത്തിൽ ബലംപ്രയോഗിച്ചു മയക്കുമരുന്ന് കുത്തിവച്ചു ഇയാളെ അജ്ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോകുകയായിരുന്നു.

ഉണരുന്പോൾ താൻ ഒരു പരിചയവുമില്ലാത്ത മുറിയിൽ കിടക്കുകയായിരുന്നുവെന്നു യുവാവ് പോലീസിനോടു പറഞ്ഞു. പിന്നീട് എനർജി ഡ്രിങ്ക് നിർബന്ധിച്ച് കുടിപ്പിച്ച ശേഷം ദിവസവവും നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതായി ഇയാൾ പറഞ്ഞു. മൂന്നു ദിവസത്തിനു ശേഷം അവശനായ ഇയാളെ ആളൊഴിഞ്ഞ സ്ഥലത്തു ഉപേക്ഷിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയിൽ പുരുഷന്മാരും സ്ത്രീകളും ലൈംഗികപീഡനത്തിന് ഇരയാകുന്ന കേസുകൾ കൂടിവരികയാണെന്നു പൊലീസ് പറഞ്ഞു. പ്രതിവർഷം അഞ്ചു ലക്ഷത്തോളം ആളുകളാണ് ദക്ഷിണാഫ്രിക്കയിൽ മാനഭംഗത്തിനിരയാകുന്നത്. ഇരുപതു ശതമാനത്തോളം ലൈംഗികാതിക്രമം പുരുഷർക്കെതിരേയാണെന്ന് പോലീസ് വ്യക്തമാക്കി.

ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു.
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കത്തിനിടെ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.