• Logo

Allied Publications

Africa
ദക്ഷിണാഫ്രിക്കയിൽ യുവാവിനെ സ്ത്രീകൾ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി
Share
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ പ്രിട്ടേറിയയിൽ ഇരുപത്തിമൂന്നുകാരനെ മൂന്നു സ്ത്രീകൾ ചേർന്ന് തട്ടിക്കൊണ്ടുപോയി മൂന്നു ദിവസം തടങ്കലിൽ വച്ചു കൂട്ടമാനഭംഗത്തിനിരയാക്കി. ഇയാളെ പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് അർധനഗ്നനാക്കി തള്ളുകയായിരുന്നു. വെള്ളിയാഴ്ച സ്ത്രീകൾക്കൊപ്പം കമ്യൂണിറ്റി ടാക്സിയിൽ കയറിയ ഇരുപത്തിമൂന്നുകാരനാണ് പീഡനത്തിനിരയായത്. വാഹനത്തിൽ ബലംപ്രയോഗിച്ചു മയക്കുമരുന്ന് കുത്തിവച്ചു ഇയാളെ അജ്ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോകുകയായിരുന്നു.

ഉണരുന്പോൾ താൻ ഒരു പരിചയവുമില്ലാത്ത മുറിയിൽ കിടക്കുകയായിരുന്നുവെന്നു യുവാവ് പോലീസിനോടു പറഞ്ഞു. പിന്നീട് എനർജി ഡ്രിങ്ക് നിർബന്ധിച്ച് കുടിപ്പിച്ച ശേഷം ദിവസവവും നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതായി ഇയാൾ പറഞ്ഞു. മൂന്നു ദിവസത്തിനു ശേഷം അവശനായ ഇയാളെ ആളൊഴിഞ്ഞ സ്ഥലത്തു ഉപേക്ഷിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയിൽ പുരുഷന്മാരും സ്ത്രീകളും ലൈംഗികപീഡനത്തിന് ഇരയാകുന്ന കേസുകൾ കൂടിവരികയാണെന്നു പൊലീസ് പറഞ്ഞു. പ്രതിവർഷം അഞ്ചു ലക്ഷത്തോളം ആളുകളാണ് ദക്ഷിണാഫ്രിക്കയിൽ മാനഭംഗത്തിനിരയാകുന്നത്. ഇരുപതു ശതമാനത്തോളം ലൈംഗികാതിക്രമം പുരുഷർക്കെതിരേയാണെന്ന് പോലീസ് വ്യക്തമാക്കി.

നൈജറിൽ സൈനിക നടപടി; നൂറിലധികം ജിഹാദികളെ വധിച്ചു.
നിയാമി: നൈജറിൽ നൂറിലധികം ജിഹാദിസ്റ്റുകളെ വധിച്ചതായി പട്ടാളഭരണകൂടം അറിയിച്ചു.
നെൽസൺ മണ്ടേലയുടെ കൊച്ചുമകൾ അന്തരിച്ചു.
കേപ്ടൗൺ: നെൽസൺ മണ്ടേലയുടെ കൊച്ചുമകൾ സൊളേകാ മണ്ടേല (43) കാൻസർമൂലം അന്തരിച്ചു
ലിബിയയിൽ നാശം വിതച്ച് കൊടുങ്കാറ്റ്; മരണം 5,000 കടന്നു.
ട്രിപ്പോളി: വടക്കനാഫ്രിക്കൻ രാജ്യമായ ലിബിയയുടെ കിഴക്കൻ
കണ്ണീർക്കടലായി മൊറോക്കോ; മരണം ആയിരം കവിഞ്ഞു.
റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ തകർത്തെറിഞ്ഞുണ്ടായ അ
മൊറോക്കോയില്‍ ശക്തമായ ഭൂചലനം; 632 മരണം.
റാബത്: വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ ഉണ്ടായ ഭൂചലനത്തില്‍ 632 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്.