• Logo

Allied Publications

Europe
ബ്രിട്ടീഷ് പാർലമെന്‍റിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി ഡോ. ലക്സണ്‍ ഫ്രാൻസിസ്
Share
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ആദ്യമായി ഒരു മലയാളി സ്ഥാനാർഥിയായി മൽസരിക്കുന്നു. മാഞ്ചസ്റ്ററിൽ താമസിക്കുന്ന ചങ്ങനാശേരി തുരുത്തി സ്വദേശിയായ കല്ലുമാടിക്കൽ ഡോ. ലക്സണ്‍ ഫ്രാൻസിസ്(അഗസ്റ്റിൻ) ആണ് സ്വതന്ത്ര സ്ഥാനാർഥിയായി ബ്രിട്ടീഷ് പാർലമെന്‍റിലേക്ക് മത്സരിക്കുന്നത്. ബ്രിട്ടന്‍റെ ചരിത്രത്തിൽ ഇടം നേടുന്ന ആദ്യ മലയാളി സ്ഥാനാർഥി എന്ന ബഹുമതിയും ലക്സണ്‍ കൈവരിച്ചു. മുന്പ് ടൗണ്‍, ലോക്കൽ, മുനിസിപ്പൽ, കൗണ്‍സിൽ തുടങ്ങിയ മേഖലകളിൽ നിരവധി മലയാളികൾ മൽസരിച്ച് വിജയിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് പാർലമെന്‍റിലേയ്ക്ക് ഒരു മലയാളി മൽസരിക്കുന്നത് ഇതാദ്യമാണ്.

മാഞ്ചസ്റ്ററിലെ വിഥിൻഷോ ആൻഡ് സെയ്ൽ ഈസ്റ്റ് പാർലമെന്‍റ് മണ്ഡലത്തിൽ നിന്നാണ് ലക്സണ്‍ ജനവിധി തേടുന്നത്. ജൂണ്‍ എട്ടിനാണ് ബ്രിട്ടനിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ്.

ബ്രിട്ടനിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ ലേബർ പാർട്ടിയുടെ കൗണ്‍സിലർ സ്ഥാനാർഥിയായി 2014 ൽ ലക്സണ്‍ മത്സരിച്ചിരുന്നുവെങ്കിലും വിജയം കണ്ടില്ല. എന്നാൽ 80 % വോട്ട് നേടി രണ്ടാം സ്ഥാനക്കാരനായി നിലയുറപ്പിച്ചിരുന്നു.

ഗ്രേറ്റർ മാഞ്ചസ്റ്ററിൽ ട്രാഫോർഡ് മെട്രോപോളിറ്റൻ കൗണ്‍സിലിന്‍റെ രണ്ടാമത്തെ വാർഡായ അഷ്ടോണ്‍ അപ്പോണ്‍ മേഴ്സി വാർഡിലാണ് ലക്സണ്‍ മത്സരിച്ചിരുന്നത്. യുകെയുടെ ചരിത്രത്തിൽ ആദ്യമായാണ് ട്രാഫോർഡിൽ ഒരു മലയാളി കൗണ്‍സിലർ സ്ഥാനാർഥിയായി മൽസരിച്ചിരുന്നത്. 2004 മുതൽ ലേബർ പാർട്ടിയുടെ അംഗത്വമുള്ള ലക്സണ്‍, 2014 ൽ പാർട്ടിയുടെ കോസ്റ്റിറ്റ്യുവൻസി എക്സിക്യൂട്ടീവ് അംഗമായും മെംബർഷിപ്പ് കാന്പയിൻ കോഓർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.

2014 ൽ ലക്സണ്‍ കണ്‍സർവേറ്റിവ് പാർട്ടിയിൽ ചേർന്നെങ്കിലും ഇക്കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് രാജിവച്ച് തെരഞ്ഞെടുപ്പിലേയ്ക്കു നീങ്ങുകയായിരുന്നു.

ഏതാണ്ട് 80,000 ഓളം വോട്ടറ·ാരാണ് വിഥിൻഷോ ആൻഡ് സെയ്ൽ ഈസ്റ്റ് പാർലമെന്‍റ് മണ്ഡലത്തിലുള്ളത്. കഴിഞ്ഞതവണ 60,000 വോട്ടാണ് പോൾ ചെയ്തത്. കണ്‍സർവേറ്റീവ് സ്ഥാനാർഥിയാണ് ഇവിടെ ജയിച്ചത്. തൊട്ടുപിന്നാലെ ലേബർ പാർട്ടിയും ഉണ്ടായിരുന്നു. യുകെഐപിയുടെ വരവോടുകൂടി ഇരുപാർട്ടികൾക്കും വോട്ടു ശതമാനത്തിൽ കുറവു വന്നിട്ടുണ്ട്.

ഒട്ടനവധി മലയാളികൾക്കൊപ്പം ഇന്ത്യക്കാരും വിദേശികളും താമസിക്കുന്ന മണ്ഡലത്തിൽ ലക്സണ്‍ സ്വതന്ത്ര സ്ഥാനാർഥിയായതുകൊണ്ടുതന്നെ വിജയപ്രതീക്ഷ ഏറെയാണ്. തന്നെയുമല്ല കണ്‍സർവേറ്റീവ് പാർട്ടിയിൽ ഏറെ അടിവേരുള്ള ലക്സണ്‍ അവരുടെയും വോട്ടുകൾ ലക്ഷ്യമാക്കുന്നുണ്ട്.

ഒഐസിസി യുകെ ജോയിന്‍റ് കണ്‍വീനറും ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് യുകെ (ഐഎൻഒസി) യൂറോപ്പ് കേരള ചാപ്റ്റർ കോഓർഡിനേറ്ററുമായ ലക്സണ്‍ ഫ്രാൻസിസ്.

ചങ്ങനാശേരി തുരുത്തി കല്ലുമാടിക്കൽ പരേതനായ കെ.എഫ് അഗസ്റ്റിന്‍റെയും ത്രേസ്യാമ്മ അഗസ്റ്റിന്‍റെയും (റിട്ട. ടീച്ചർ, സെന്‍റ് ജോണ്‍സ് ഹൈസ്കൂൾ, കാഞ്ഞിരത്താനം) ഏക മകനാണ് ലക്സണ്‍. ഭാര്യ ഡോ. മഞ്ജു മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി ഹോസ്പിറ്റലിൽ ഡിവിഷണൽ റിസർച്ച് മാനേജരായി ജോലി ചെയ്യുന്നു. മക്കൾ: ലിവിയാ മോൾ, എൽവിയാ മോൾ. എല്ലിസ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.