• Logo

Allied Publications

Africa
ആഫ്രിക്കൻ രാജ്യങ്ങളിൽ മലേറിയ പ്രതിരോധ വാക്സിൻ പരീക്ഷിക്കുന്നു
Share
ജൊഹാന്നസ്ബർഗ്: ലോകത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത മലേറിയ പ്രതിരോധ വാക്സിൻ ആഫ്രിക്കൻ രാജ്യങ്ങളിൽ അടുത്ത വർഷം മുതൽ ലഭ്യമാകും. ഘാന, കെനിയ, മലാവി തുടങ്ങിയ മൂന്നു രാജ്യങ്ങളിലാണ് മരുന്ന് തുടക്കത്തിൽ ലഭ്യമാകുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആർടിഎസ്എസ് എന്ന പേരിലുള്ള വാക്സിനാണ് മലേറിയക്കെതിരേ വികസിപ്പിച്ചത്. കൊതുകു പരത്തുന്ന മലേറിയയ്ക്കു കാരണമായ പ്ലാസ്മോഡിയം ഫാൾസിപറത്തിൽനിന്നു രക്ഷനേടാൻ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുകയാണ് വാക്സിൻ ചെയ്യുന്നത്.

4.29 ലക്ഷം പേരാണ് ഓരോ വർഷവും മലേറിയ മൂലം മരിക്കുന്നതെന്നും ഇതു തടയാൻ പുതിയ വാക്സിനു കഴിയുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. മൂന്ന് മാസം തുടർച്ചയായും പിന്നീട് 18 മാസം കഴിഞ്ഞും നാലുതവണ വാക്സിൻ നൽകേണ്ടതുണ്ട്. നിയന്ത്രിതസാഹചര്യങ്ങളിൽ വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

അഞ്ചിനും 17നും ഇടയിൽ പ്രായമുള്ള 7.5 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകും. 2.12 കോടി മലേറിയ കേസുകളാണ് ആഫ്രിക്കയിൽ ഒരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ബ്രിക്സ് മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാൻ ജയശങ്കര്‍ ദക്ഷിണാഫ്രിക്കയിൽ.
കേപ്ടൗൺ: കേപ്ടൗണില്‍ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ
ഒടുവിൽ മോചനം! നൈജീരിയന്‍ നാവികസേന തടവിലാക്കിയ കപ്പല്‍ ജീവനക്കാരെ വിട്ടയച്ചു.
അബുജ: നൈജീരിയന്‍ നാവികസേന തടവിലാക്കിയ എണ്ണക്കപ്പല്‍ ജീവനക്കാരെ മോചിപ്പിച്ചു.
ദക്ഷിണാഫ്രിക്കയിൽ കോളറ പടരുന്നു; 15 പേർ മരിച്ചു.
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ ഗുവാത്തെംഗ് പ്രവിശ്യയിൽ കോളറ ബാധിച്ച് 15 പേർ മരിച്ചു.
മലാവി ബോട്ട് അപകടം: മരണം ഏഴായി.
ലിലോംഗ്‌വെ: മലാവിയിൽ ഹിപ്പൊപൊട്ടാമസിനെ ഇടിച്ചുണ്ടായ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.
മലാവിയിൽ ഹിപ്പൊപൊട്ടാമസിനെ ഇടിച്ച് ബോട്ട് മറിഞ്ഞു; ഒരു മരണം, 23 പേരെ കാണാതായി.
ലിലോംഗ്‌വെ: മലാവിയിൽ ബോട്ട് ഹിപ്പൊപൊട്ടാമസിന്‍റെ ശരീരത്തിൽ തട്ടിമറിഞ്ഞ് ഒരു വയസുകാരനായ കുട്ടി മരിച്ചു.