• Logo

Allied Publications

Europe
സിറിയയെ രാസായുധം നിർമിക്കാൻ സഹായിച്ചത് ബ്രിട്ടനോ
Share
ബെർലിൻ: വടക്കൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ ബാഷർ ഭരണകൂടത്തിന്‍റെ രാസായുധാക്രമണത്തിൽ 80ലേറെ പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബ്രിട്ടനും പങ്കാളിയാണെന്ന് റിപ്പോർട്ടുകൾ. ബ്രിട്ടനിൽനിന്ന് രാസായുധങ്ങൾ നിർമിക്കാനുപയോഗിക്കുന്ന സരിൻ പോലുള്ള രാസപദാർഥങ്ങൾ ഇറക്കുമതി ചെയ്തിരുന്നുവെന്നതിന്‍റെ തെളിവുകളുണ്ടെന്നാണ് സിറിയയിലെ മനുഷ്യാവകാശ സംഘടനകളും ആയുധനിയന്ത്രണ സംഘങ്ങളും അവകാശപ്പെടുന്നത്.

പ്രത്യേക തരത്തിലുള്ള ആയുധങ്ങളും ബ്രിട്ടൻ സിറിയക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തിയ ആംസ് എക്സ്പോർട്ട് കണ്‍ട്രോൾ കമ്മിറ്റി 2013ൽ അന്നത്തെ ബ്രിട്ടിഷ് ബിസിനസ് സെക്രട്ടറിയായിരുന്ന വിൻസ് കേബിളിന് നിജസ്ഥിതി വെളിപ്പെടുത്താൻ കത്തയച്ചിരുന്നു. 2004നും 2012നുമിടെ സിറിയയിലേക്ക് രാസായുധങ്ങൾ നിർമിക്കാനുള്ള രാസപദാർഥങ്ങൾ ഇറക്കുമതി ചെയ്യാൻ ലൈസൻസ് അനുവദിച്ച കന്പനികളെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താനായിരുന്നു ആവശ്യപ്പെട്ടത്. കന്പനികളെ കുറിച്ച് വിവരങ്ങൾ നൽകാൻ തയാറാകാത്തതിന് കേബിളിനെ കമ്മിറ്റി വിമർശിച്ചു.

അതേസമയം, കഴിഞ്ഞ ഒന്പതു വർഷത്തിനിടക്ക് സിറിയയിലേക്ക് ഒരു തരത്തിലുള്ള രാസപദാർഥങ്ങളും ഇറക്കുമതി ചെയ്തതായി തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ, 2014 ൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന വില്യം ഹേഗ് ബ്രിട്ടൻ സിറിയയിലേക്ക് രാസപദാർഥങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ടെന്നും അവ ബാഷർ ഭരണകൂടം രാസായുധങ്ങൾ നിർമിക്കാൻ ഉപയോഗിച്ചിട്ടുണ്ടാവാമെന്നും പാർലമെന്‍റിനെ അറിയിച്ചിരുന്നു. 1983ലും 85ലും ടണ്‍ കണക്കിന് ഡൈ മീഥൈൽ ഫോസ്ഫേറ്റ് എന്ന രാസപദാർഥം ഇറക്കുമതി ചെയ്തിട്ടുണ്ടെന്നായിരുന്നു ഹേഗിെൻറ വെളിപ്പെടുത്തൽ. പിന്നീട് 1986ൽ ട്രൈ മീഥൈൽ ഫോസ്ഫേറ്റും ഇതേവർഷംതന്നെ ഹൈഡ്രജൻ ഫ്ളൂറൈഡും ഒരു മൂന്നാംലോക രാജ്യം വഴി സിറിയയിലേക്കയച്ചു. ഈ കെമിക്കലുകൾ പ്ലാസ്റ്റിക്കിന്േ‍റയും മരുന്നുകളുടെയും നിർമാണത്തിന് ഉപയോഗിക്കുകയാണെങ്കിൽ അത് നിയമാനുസൃതമാണെന്നും ഹേഗ് പാർലമെന്‍റിനെ ബോധിപ്പിച്ചു.

എന്നാൽ, അവർ സരിൻ നിർമിക്കാനും അവ ഉപയോഗിച്ചിട്ടുണ്ടാവാം. ഡൈ മൈഥീൽ ഫോസ്ഫേറ്റും ട്രൈ മീഥൈൽ ഫോസ്ഫേറ്റും ഈ വാതകം നിർമിക്കാൻ ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഈ രാസപദാർഥങ്ങളുടെ കയറ്റുമതി ബ്രിട്ടൻ നിരോധിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.