• Logo

Allied Publications

Europe
സ്കോട്ട്ലൻഡിന് അംഗത്വം നഷ്ടപ്പെടുമെന്ന് യൂറോപ്യൻ യൂണിയനും നാറ്റോയും
Share
ബ്രസൽസ്: സ്കോട്ട്ലൻഡ് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ നടത്തുന്ന ജനഹിത പരിശോധന വിജയിച്ചാൽ രാജ്യത്തിന് യൂറോപ്യൻ യൂണിയനിലും നാറ്റോയിലും അംഗത്വം നഷ്ടമാകുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടന്‍റെ ഭാഗമായാണ് ഇപ്പോൾ സ്കോട്ട്ലാൻഡിന് ഇരു സംഘടനകളിലും അംഗത്വമുള്ളത്. ബ്രിട്ടന്‍റെ ഭാഗമല്ലാതാകുന്നതോടെ അംഗത്വം സ്വാഭാവികമായി നഷ്ടപ്പെടും. പിന്നീട് വീണ്ടും അംഗത്വ അപേക്ഷ നൽകി. മുഴുവൻ നടപടിക്രമങ്ങളിലൂടെയും കടന്നു പോകേണ്ടിവരുമെന്നും വിദഗ്ധർ പറയുന്നു.

ഇതാണ് സാഹചര്യമെങ്കിലും ജനഹിത പരിശോധന നടത്താനുള്ള പദ്ധതി പ്രധാനമന്ത്രി നിക്കോള സ്റ്റർജിയൻ പ്രഖ്യാപിച്ചു കഴിഞ്ഞു.

2014ൽ ഹിതപരിശോധന നടത്തുന്പോൾ, ഭരണകക്ഷിയായ എസ്എൻപി വാദിച്ചിരുന്നത് സ്കോട്ട്ലൻഡ് യൂറോപ്യൻ യൂണിയൻ അംഗരാജ്യമാണെന്നായിരുന്നു. എന്നാൽ, ഈ വാദം നിലനിൽക്കില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

അതേസമയം, സ്കോട്ടിഷ് ഹിതപരിശോധന ബ്രെക്സിറ്റിനു മുൻപ് ഒരു കാരണവശാലും നടക്കാതിരിക്കാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ശ്രമം. യുകെയുടെ ഭാവിയാണ് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള പന്താടിക്കൊണ്ടിക്കൊണ്ടിരിക്കുന്നതെന്നാണ് തെരേസയുടെ കുറ്റപ്പെടുത്തൽ.

യുകെ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുന്നതിനെ സ്കോട്ടിഷ് ജനതയിൽ ഭൂരിഭാഗവും അനുകൂലിക്കുന്നില്ല. ബ്രെക്സിറ്റിനു മുൻപ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യൂറോപ്യൻ യൂണിയനിൽ തുടരാൻ സാധിക്കുമോ എന്നാണ് നിക്കോളയും കൂട്ടരും ആരായുന്നത്. അടുത്ത വർഷം ഹിതപരിശോധന നടത്താനാണ് ശ്രമം. 2019നു മുൻപ് ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകില്ല.

വിഭജനാത്മകമായ മറ്റൊരു ബാലറ്റ് നടത്താൻ ഏറ്റവും പ്രതികൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് തെരേസ മേ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.