• Logo

Allied Publications

Europe
നെതർലൻഡ്സ് നാളെ ബൂത്തിലേക്ക്
Share
ആംസ്റ്റർഡാം: നെതർലൻഡ്സ് (ഹോളണ്ട്) പാർലമെന്‍റ് തെരഞ്ഞെടുപ്പു നാളെ നടത്തുന്പോൾ പശ്ചിമയൂറോപ്പിലെ തെരഞ്ഞെടുപ്പ് വർഷം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഫ്രാൻസും ജർമനിയും ഒരുപക്ഷേ ഇറ്റലിയും ഈ വർഷം തെരഞ്ഞെടുപ്പിനെ നേരിടും.

28 പാർട്ടികൾ

150 അംഗ ജനപ്രതിനിധിസഭയിലേക്ക് 28 പാർട്ടികൾ മത്സരിക്കുന്നു. ഒരു പാർട്ടിക്കുപോലും 20 ശതമാനം ജനപിന്തുണ അഭിപ്രായസർവേകളിൽ കാണുന്നില്ല. 2012ൽ യാഥാസ്ഥിതിക ലിബറൽ പാർട്ടിയായ പീപ്പിൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസി (വിവിഡി) 40 സീറ്റ് നേടി. ലേബർ പാർട്ടി 35 സീറ്റും. ഇവ സഖ്യമുണ്ടാക്കി വിവിഡിയുടെ മാർക് റട്ടെ പ്രധാനമന്ത്രിയായി.

ട്രംപിനുശേഷം

ബ്രെക്സിറ്റും അമേരിക്കയിലെ ട്രംപിന്‍റെ വിജയവും യൂറോപ്പിൽ തീവ്രവലതുപക്ഷത്തിനു പിന്തുണ വർധിപ്പിച്ചെന്നാണു വിലയിരുത്തൽ. ഗേർട്ട് വിൽഡേഴ്സിന്‍റെ പാർട്ടി ഫോർ ഫ്രീഡം (പിവിവി) ഇതിന്‍റെ നേട്ടമെടുത്തേക്കും.

കുടിയേറ്റക്കാർ

ഒന്നേമുക്കാൽ കോടി ജനങ്ങളിൽ പത്തു ശതമാനം ഇപ്പോൾ കുടിയേറ്റക്കാരാണ്. അവരിൽ ഭൂരിപക്ഷം മുസ്‌ലിംകളും. ജനങ്ങളിൽ ആറരശതമാനമാണു മുസ്‌ലിംകൾ. കഴിഞ്ഞ വർഷം 88000വും അതിനു തലേവർഷം 56000 വും പേർ രാജ്യത്തേക്കു കുടിയേറി. ഇതേച്ചൊല്ലിയുള്ള ആശങ്കകളാണു വിൽഡേഴ്സ് ഉന്നയിക്കുന്നത്.

സർവേകൾ

ഏറ്റവും പുതിയ സർവേയിൽ റട്ടെയുടെ വിവിഡി 16.2 ഉം വിൽഡേഴ്സിന്‍റെ പിവിവി 15.7 ഉം ശതമാനം പിന്തുണ നേടി. വിവിഡി 27ഉം പിവിവി 23ഉം സീറ്റ് നേടുമത്രേ. ഭൂരിപക്ഷത്തിനു വേണ്ടത് 76 സീറ്റ്. മൂന്നിലേറെ പാർട്ടികൾ ചേർന്നു സഖ്യമുണ്ടാക്കിയാലേ ഭരണം നടക്കൂ എന്നാണു സൂചന.

സർവേകളിൽ പങ്കെടുത്ത 20 ശതമാനത്തിലേറെ ജനങ്ങൾ അഭിപ്രായം രൂപീകരിച്ചിട്ടില്ല. തുർക്കിയുമായി ഈ ദിവസങ്ങളിലുണ്ടായ സംഘർഷം പ്രധാനമന്ത്രി റട്ടെയുടെ ജനസമ്മതി കൂട്ടിയെന്നാണു സൂചന. അങ്ങനെവന്നാൽ റട്ടെയുടെ പാർട്ടി ഏറ്റവും മുന്നിലെത്തും.

വൈവിധ്യം

കൗതുകകരമായ താത്പര്യങ്ങൾ ഉള്ള പാർട്ടികൾ മത്സരരംഗത്തുണ്ട്. 50 വയസിൽ കൂടുതലുള്ളവരുടെ പാർട്ടി; മൃഗങ്ങൾക്കുവേണ്ടിയുള്ള പാർട്ടി, വോട്ട് ചെയ്യാത്തവരുടെ പാർട്ടി എന്നിങ്ങനെ പോകുന്നു അവ. 2012ൽ 11 പാർട്ടികളുടെ പ്രതിനിധികളും എട്ടു സ്വതന്ത്രന്മാരും ജനപ്രതിനിധിസഭയിലേക്കു വിജയിച്ചു.

സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവ
മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.