കൊളോണ്‍: കൊളോണ്‍ നഗരം കാർണിവൽ ആഘോഷത്തിമിർപ്പിൽ മതിമറന്നപ്പോൾ ഇവിടുത്തെ മലയാളി സമൂഹവും കാർണിവൽ ആഘോഷത്തിന് ഒട്ടും പിന്നിലല്ലെന്നു ഒരിക്കൽകൂടി തെളിയിച്ചു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി വോളിബോൾ, ബാഡ്മിന്‍റണ്‍ കളികൾക്ക് ഏറെ പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന കൊളോണിലെ ഇന്ത്യൻ വോളിബോൾ ക്ലബാണ്(ഇവിസി) മലയാളികളുടെ കാർണിവൽ ആഘോഷത്തിന്
വർഷങ്ങളായി നേതൃത്വം നൽകുന്നത്.
ഈ വർഷത്തെ കാർണിവൽ ആഘോഷത്തിന് ക്ലബ് അംഗങ്ങളെ കൂടാതെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. കാർണിവൽ ആഘോഷം എന്നും ആക്ഷേപഹാസ്യത്തിനൊപ്പം പാരന്പര്യകലാവിശേഷത്തിന്‍റെ പര്യായമായിട്ടാണ് നിലനിൽക്കുന്നത്.
കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് മൗറീഷ്യസ് ദേവാലയ ഹാളിൽ ഫെബ്രുവരി 26 നായിരുന്നു ആഘോഷങ്ങൾ. ഐവിസി ജനറൽ സെക്രട്ടറി ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തിലുള്ള കാർണിവൽ കമ്മിറ്റിയാണ് കലാപരിപാടികൾ സംഘടിപ്പിച്ചത്. ചടങ്ങിൽ ജോണി ഗോപുരത്തിങ്കലിനെ അനുസ്മരിച്ചു. ഡേവീസ് വടക്കുംചേരി, സണ്ണോ പെരേര, ജോളി എം പടയാട്ടിൽ, ചിന്നു പടയാട്ടിൽ, ആനിയമ്മ, സോബിച്ചൻ ചേന്നങ്കര, ജോസ് കുന്പിളുവേലിൽ, ജോസ് തോട്ടുങ്കൽ, ബ്രഗിറ്റ് തോട്ടുങ്കൽ, തോമസ് അറന്പൻകുടി, ജോർജ് അട്ടിപ്പേറ്റി, റോസി വൈഡർ, റിച്ചാർഡ് വൈഡർ, മാത്യൂസ് കണ്ണങ്കേരിൽ, ഒൗസേപ്പച്ചൻ മുളപ്പഞ്ചേരിൽ, റോസമ്മ യോഗ്യാവീട്, ഒൗസേപ്പച്ചൻ കിഴക്കേത്തോട്ടം, ജോണി അരീക്കാട്ട്, തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ജോയി മാണിക്കത്ത് പരിപാടികളുടെ അവതാരകനായിരുന്നു. ഡേവീസ് വടക്കുംചേരി, ഫ്രാൻസിസ് വട്ടക്കുഴി എന്നിവർ പ്രസംഗിച്ചു.
|