• Logo

Allied Publications

Europe
ജർമൻ ജനസംഖ്യ റിക്കാർഡ് ഭേദിച്ചു
Share
ബെർലിൻ: ജർമനിയിലെ ജനസംഖ്യ സർവകാല റിക്കാർഡ് ഭേദിച്ചു. കാരണങ്ങൾ പരിശോധിക്കുന്പോൾ പ്രധാനം കുടിയേറ്റം തന്നെ. കഴിഞ്ഞ വർഷത്തിന്‍റെ അവസാനം 82.8 മില്യണ്‍ ആണ് രാജ്യത്തെ ജനസംഖ്യ. ഇതു സർക്കാരിന്‍റെ തന്നെ കണക്കാണ്. ഇതനുസരിച്ച് മുൻ വർഷത്തെ അപേക്ഷിച്ച് ആറു ലക്ഷമാണ് വർധന. അതായത്, ലൈപ്സീഗിലെ ജനസംഖ്യയ്ക്കു തുല്യമായ വർധന.

2002 ആണ് ഇതിനു മുൻപ് റിക്കാർഡ് വർധന രേഖപ്പെടുത്തിയ വർഷം. എന്നാൽ, അന്ന് അത് മൂന്നു ലക്ഷം മാത്രമായിരുന്നു.

അതേസമയം, ആറു ലക്ഷത്തിന്‍റെ ജനസംഖ്യാ വർധന കാണിക്കുന്പോൾ, കഴിഞ്ഞ വർഷം ഏഴര ലക്ഷം വിദേശികൾ ജർമനിയിലേക്ക് കുടിയേറിയിട്ടുള്ളതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതായത്, കുടിയേറ്റം ഇത്ര വലിയ തോതിൽ സംഭവിച്ചിരുന്നില്ലെങ്കിൽ ജർമനിയുടെ ജനസംഖ്യ ഈ വർഷം കുറയുന്ന പ്രവണത കാണിക്കുമായിരുന്നു എന്നർഥം.

അപ്പോഴും, 2015 ൽ ഇതിലേറെ ആളുകൾ രാജ്യത്തേക്കു കുടിയേറിയിരുന്നു, 1.1 മില്യണ്‍ വിദേശികൾ. അന്നു പക്ഷേ, ജനസംഖ്യയിൽ ഇത്ര വലിയ വർധന രേഖപ്പെടുത്തിയിരുന്നുമില്ല.

അതേസമയം, ഈ ജനസംഖ്യാ കണക്ക് അത്ര കൃത്യമാണെന്നു കരുതാൻ കഴിയില്ലെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. 2011 ൽ രാജ്യത്തെത്തിയ വിദേശികളുടെ എണ്ണത്തിൽ ഒരു മില്യനോളം വ്യത്യാസം കണ്ടെത്തിയിരുന്നു. എങ്കിലും സർക്കാരിന്‍റെ ആധികാരിക കണക്ക് ഇപ്പോഴും വ്യത്യാസപ്പെട്ടിരിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവ
മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.