• Logo

Allied Publications

Europe
പായ് വഞ്ചിയിൽ മകളുമായി കടലിൽ കാണാതായ പിതാവിനെതിരെ അറസ്റ്റുവാറണ്ട്
Share
സൂറിച്ച്: പായ് വഞ്ചിയിൽ അച്ചനേയും മകളേയും ന്യൂസിലൻഡ് തീരത്ത് കടലിൽ കാണാതായ സംഭവത്തിന് ആന്‍റിക്ളൈമാക്സ്. ന്യൂസിലൻഡുകാരനായ അലൻ ലാങ്ടനെയും(49) മകൾ കുയേ (6)യും ആണ് 27 ദിവസമായി കടലിൽ കാണാതായത്. കുയേയുടെ സംരക്ഷണാവകാശത്തെ ചൊല്ലി ലാങ്ടനും സ്വിറ്റ്സർലൻഡുകാരിയായ മാതാവ് ആര്യന്നെ വിലറും തമ്മിൽ ന്യൂസിലൻഡ് കോടതിയിൽ നടക്കുന്ന കേസിൽ ഹാജരാകുന്നത് ഒഴിവാക്കാൻ നടത്തിയ ആസൂത്രിത സംഭവമാണെന്നാണ് മാതാവിന്‍റെ പരാതി. കോടതിയുടെ അനുവാദമില്ലാതെ മകളെ ന്യൂസിലൻഡിൽ നിന്നും ഓസ്ട്രലിയയിലേക്ക് കടത്തിയതിന്, ന്യൂസിലൻഡിലെ ടി അവാമുറ്റുവിലെ ജില്ലാ കോടതി അലൻ ലാങ്ടനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ആറ് മീറ്റർ നീളമുള്ള പായ്വഞ്ചിയിൽ ന്യൂസിലൻഡിലെ കാവഹിയാ ഹാർബറിന് സമീപത്തു നിന്നുമാണ് സെയ്ലിംഗ് വിദഗ്ധനായ അലൻ ലാങ്ടനെയും മകൾ കുയേയും 2016 ഡിസംബർ 17ന് കാണാതാവുന്നത്. സമീപത്തുള്ള ദ്വീപുകൾ ലക്ഷ്യമാക്കിയായിരുന്നു യാത്ര. തുടർന്ന് ഇരുവരുടേയും ഒരു വിവരവും കിട്ടിയില്ല. 2200 കി.മീ ടാസ്മാൻ കടലിൽ തന്‍റെ പായ്വഞ്ചിയിൽ താണ്ടി, 27 ദിവസം കഴിഞ്ഞു ഓസ്ട്രലിയിയിലെ ന്യൂ സൗത്ത് വെൽസിൽ പിതാവും മകളും സുരക്ഷിതമായി എത്തിയപ്പോൾ ലോകം തന്നെ ആശ്വാസം കൊണ്ടു. പായ്വഞ്ചിക്കും ജിപിഎസ് സംവിധാനത്തിനും തകരാറുപറ്റിയതും ഉൾക്കടലിലെ മോശം കാലാവസ്ഥയുമായിരുന്നു ലാങ്ടൻ കാരണമായി പറഞ്ഞിരുന്നത്.

ന്യൂസിലൻഡുകാരനായ പിതാവും സ്വിറ്റ്സർലൻഡുകാരിയായ മാതാവും മകളുടെ സംരക്ഷണത്തിനുവേണ്ടി ന്യൂസിലൻഡിലെ കോടതിയിൽ നടക്കുന്ന കേസിലെ വ്യവസ്ഥ അനുസരിച്ച് ലാങ്ങ്ടണ് അനുവാദം കൂടാതെ മകളെ ന്യൂസിലൻഡിനു പുറത്തേക്കു കൊണ്ടുപോകാൻ അനുവാദമില്ല. കേസിന്‍റെ അവധി അടുത്തുവരുന്നതുകണ്ട്, കോടതിയിൽ ഹാജരാകാതിരിക്കാൻ വേണ്ടിയാണ് ലാങ്ടണ്‍ ഈ കടന്ന കൈ ചെയ്തതെന്നാണ് ന്യൂസിലാൻഡ് കോടതിയുടെ നിരീക്ഷണം.

മകളും മകൾക്കുവേണ്ടി പോരാടുന്ന മാതാപിതാക്കളും നിലവിൽ ഓസ്ട്രലിയയിൽ ആണുള്ളത്. മകളുടെ പാസ്പോർട്ട് ന്യൂസിലൻഡ് എംബസിയുടെ കസ്റ്റഡിയിലും. സ്വിറ്റസർലൻഡിൽ നിന്നും പറന്നെത്തിയ മാതാവ് ആര്യന്നെ വില്ലർ മകളെ ന്യൂസ്ലൻഡിലേക്ക് കൊണ്ടുപോയി കോടതി നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നു. മകളുടെ അവകാശത്തിേ·ൽ മാതാവിനും പിതാവിനും തുല്യാവകാശമാണ് ആര്യന്നെ ആവശ്യപ്പെടുന്നത്. നിലവിൽ മകൾ മാതാവിന്‍റെ സംരക്ഷണയിലാണ്.

അതേസമയം അറസ്റ്റ് ഭീഷണി നേരിടുന്ന ലാങ്ടൻ ആകട്ടെ, മാതൃരാജ്യമായ ന്യൂസിലൻഡിലെ കോടതിയിൽ വിശ്വാസമില്ലാതെ മുങ്ങി നടന്ന്, ഓസ്ട്രേലിയൻ കോടതിയിൽ നിന്നും മകളുടെ പൂർണ അവകാശം നേടാനാണ് ശ്രമിക്കുന്നത്. 27 ദിവസം കടലിൽ മകളുമായി 2200 കി.മീ താണ്ടിയ ലംങ്ടണ്, മകളുടെ പൂർണ അവകാശത്തിൽ കുറഞ്ഞ് ഒന്നും തന്നെ ചിന്തിക്കാൻ വയ്യ.

റിപ്പോർട്ട്: ടിജി മറ്റം

അയർലൻഡിൽ മലയാളിയായ രോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവ