• Logo

Allied Publications

Africa
ഉഗാണ്ടയിൽ കലാപം; 55 പേർ കൊല്ലപ്പെട്ടു
Share
കമ്പാല: ഉഗാണ്ടയിലെ കാസെ നഗരത്തിൽ സുരക്ഷാസൈനികരും വിഘടനവാദി ഗ്രൂപ്പും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 55 പേർ കൊല്ലപ്പെട്ടു. വിഘടന വാദികളുടെ നേതാവായ ഗോത്ര രാജാവ് ചാൾസ് വെസ്ലി മുമ്പേറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാജാവിന്റെ ഗാർഡുകൾ പട്രോളിംഗ് നടത്തുന്ന സംഘത്തെ ആക്രമിച്ച് 14 പോലീസ് ഓഫീസർമാരെ വകവരുത്തിയതിനെത്തുടർന്നാണു കലാപം തുടങ്ങിയത്.

തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 41 വിഘടനവാദികൾ കൊല്ലപ്പെട്ടു. ഗാർഡുകളെ പിരിച്ചുവിടാൻ രാജാവിനോട് ആവശ്യപ്പെട്ടെങ്കിലും സമ്മതിക്കാത്തതിനാലാണ് അറസ്റ്റിന് ഉത്തരവിട്ടതെന്ന് ഉഗാണ്ടൻ പ്രസിഡന്റ് മുസവേനി പറഞ്ഞു.

ഉഗാണ്ടയിലെയും കോംഗോയിലെയും ഏതാനും പ്രദേശങ്ങൾ ചേർത്ത് സ്വതന്ത്ര രാജ്യം സ്ഥാപിക്കാനാണു രാജാവിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന്റെ പദ്ധതി.

ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു.
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കത്തിനിടെ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.