• Logo

Allied Publications

Europe
ബ്രിസ്റ്റോളിൽ മാർ ജോസഫ് സ്രാമ്പിക്കലിന് ഉജ്‌ജ്വല സ്വീകരണം
Share
ലണ്ടൻ: മെത്രാഭിഷേകത്തിനു മുന്നോടിയായി യുകെയിൽ സന്ദർശനം നടത്തുന്ന ഗ്രേറ്റ് ബ്രിട്ടൻ നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന് ബ്രിസ്റ്റോളിലെ സീറോ മലബാർ വിശ്വാസികൾ ഉജ്‌ജ്വല സ്വീകരണം നൽകി.

യുകെയിലെ ഏറ്റവും വലിയ സീറോ മലബാർ സമൂഹങ്ങളിലൊന്നായ ബ്രിസ്റ്റോൾ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് സമൂഹത്തിന്റെ ചാപ്ലിൻ ഫാ. പോൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ റോയ് സെബാസ്റ്റിയൻ, സജി മാത്യു, ഡീക്കൻ ജോസഫ് ഫിലിപ്പ്, ഇടവകയിൽ സേവനം ചെയ്യുന്ന സിസ്റ്റേഴ്സ് ലീന മേരി, ഗ്രേസ് മേരി, സിഡിഎംസിസിയുടെ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് തുടങ്ങിയവർ ചേർന്ന് നിയുക്‌ത മെത്രാനെ സ്വീകരിച്ചു.

തുടർന്നു നടന്ന യോഗത്തിൽ മാർ സ്രാമ്പിക്കൽ പുതിയ രൂപതയും അതിന്റെ ലക്ഷ്യങ്ങളും പങ്കുവച്ചു. മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കാൻ എല്ലാവരേയും ക്ഷണിച്ച പിതാവ് ആർക്കെങ്കിലും പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരുടെ പ്രാർഥന സഹായം പിതാവ് അഭ്യർഥിച്ചു. തുടർന്ന് വിശ്വാസികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷനായ മാർ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകം ഒക്ടോബർ ഒമ്പതിന് (ഞായർ) പ്രസ്റ്റണിലാണ് അരങ്ങേറുക. ബ്രിസ്റ്റോളിൽ നിന്ന് മൂന്നു ബസുകളും നിരവധി വാഹനങ്ങളിലുമായാണ് വിശ്വാസികൾ മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കുന്നത്.

<ആ>റിപ്പോർട്ട്: ജെഗി ജോസഫ്

ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ രോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ