• Logo

Allied Publications

Europe
ഈഫല്‍ ടവറിനു ദിനംപ്രതി നിറം മാറും
Share
പാരീസ്: ലോകാദ്ഭുതങ്ങളില്‍ ഒന്നായ പാരീസിലെ ഈഫല്‍ ടവറിന്റെ നിറം എന്തെന്നു ചോദിച്ചാല്‍ ഒരുത്തരമേയുള്ള. ഇരുണ്ട കറുത്ത നിറം. എന്നാല്‍ യൂറോകപ്പിന്റെ 15ാം എഡിഷന്‍ അരങ്ങേറുന്ന പാരീസില്‍ ഇത്തവണ ഇതിനൊരു മാറ്റം വന്നിരിക്കുന്നു. യൂറോ കപ്പ് തുടങ്ങിയ ജൂണ്‍ പത്തുമുതല്‍ ജൂലൈ 10 വരെ ഈഫല്‍ ടവറിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാവും.

ഉദ്ഘാടന ദിവസത്തെ മല്‍സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് ജയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സിന്റെ പതാകയുടെ നിറമായ നീലയും വെള്ളവും ചുവപ്പും നല്‍കിയത്. വൈദ്യുതിയുടെ അകമ്പടിയോടെ ലക്ഷം ബള്‍ബുകള്‍ കോര്‍ത്തിണക്കിയാണ് ടവര്‍ അലങ്കരിച്ചിരിക്കുന്നത്. രാപ്പകല്‍ ഭേദമെന്യേ ടവര്‍ ദീപാലങ്കാരത്താല്‍ വര്‍ണോജ്ജ്വലമാവും.

എന്നാല്‍ യൂറോകപ്പ് ടൂര്‍ണമെന്റിനു കന്നിക്കാരായി എത്തി ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തറപറ്റിച്ച വെയില്‍സ് ടീമിന്റെ പതാകയുടെ നിറമാണ് ശനിയാഴ്ച മുതല്‍ ഈഫല്‍ ടവറില്‍ തെളിയുന്നത്. വെയില്‍സിന്റെ നിറമായ വെള്ളയും പച്ചയും നല്‍കി ഓട്ടോമാറ്റിക് സംവിധാനത്തില്‍ ടവറില്‍ പ്രകാശിക്കുന്നതുകാണാന്‍ സന്ദര്‍ശകരുടെ ബാഹുല്യം പാരീസില്‍ ഏറുകയാണിപ്പോള്‍. ടൂര്‍ണമെന്റില്‍ വെയില്‍സിന്റെ ചരിത്രവിജയത്തോടുള്ള ബഹുമാനമാണ് ഈഫല്‍ ടവറിലൂടെ ഫ്രഞ്ചുകാര്‍ പ്രകടമാക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.