• Logo

Allied Publications

Europe
നാലരക്കോടി ആളുകള്‍ ഇന്നും അടിമകളായി കഴിയുന്നു; ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍
Share
ബെര്‍ലിന്‍: ലോകമെങ്ങും അടിമപ്പണി നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും വിവിധ രാജ്യങ്ങളിലായി നാലരക്കോടി ആളുകള്‍ അടിമകളായി ജീവിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്.

ഓസ്ട്രേലിയന്‍ മനുഷ്യാവകാശ സംഘടനയായ വോക്ക് ഫ്രീ ആണ് ഇതു സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്. അടിമ വേല ചെയ്യുന്നവരും ലൈംഗിക ആവശ്യങ്ങള്‍ക്കായി വില്‍പ്പനയ്ക്കു വിധേയരാകുന്നവരും അടക്കമുള്ള കണക്കാണ് 4.58 കോടി.

കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ 3.58 കോടി ആളുകള്‍ അടിമത്തം അനുഭവിക്കുന്നു എന്നായിരുന്നു കണക്ക്. 167 രാജ്യങ്ങളിലെ അവസ്ഥ പരിശോധിച്ചാണ് റിപ്പോര്‍ട്ടു തയാറാക്കുന്നത്.

ഇതനുസരിച്ച് ഇന്ത്യയിലാണ് അടിമ വേല ഏറ്റവും കൂടുതല്‍. 1.84 കോടിയാണ് കണക്കാക്കുന്നത്. എന്നാല്‍, ഇന്ത്യയിലെ ജനസംഖ്യയുടെ വലുപ്പം കണക്കാക്കുമ്പോള്‍, പ്രതിശീര്‍ഷ അടിമത്തത്തില്‍ മുന്നില്‍ ഉത്തര കൊറിയയാണ്. ഇന്ത്യയില്‍ 130 കോടിയാണ് ജനസംഖ്യ. കൊറിയയില്‍ 11 ലക്ഷമാണ് അടിമകള്‍ എന്നും കണക്കാക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.