• Logo

Allied Publications

Europe
തുര്‍ക്കി കരാര്‍: കരുതലോടെ യൂറോപ്യന്‍ നേതാക്കള്‍
Share
ബ്രസല്‍സ്: യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിനു തുര്‍ക്കിയുമായി ചര്‍ച്ച ചെയ്തുവരുന്ന കരാറിനെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ കാണുന്നത് കരുതലോടെ. ചര്‍ച്ചകള്‍ സങ്കീര്‍ണമായിരിക്കുമെങ്കിലും മാര്‍ഗം വ്യക്തമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്കു വരുന്ന മുഴുവന്‍ അഭയാര്‍ഥികളെയും തുര്‍ക്കിയിലേക്കു തന്നെ തിരിച്ചയയ്ക്കും. അവരെ പുനരധിവസിപ്പിക്കുന്നതിനു തുര്‍ക്കിക്ക് യൂറോപ്യന്‍ യൂണിയന്‍ നിശ്ചിത തുക ഫണ്ട് അനുവദിക്കും. ഇതാണ് കരാറിന്റെ അടിസ്ഥാന നിര്‍ദേശം.

ഒറ്റ നോട്ടത്തില്‍ യൂറോപ്പിന് ആശ്വാസകരം എന്നു തോന്നിക്കുന്ന ഈ കരാര്‍ പക്ഷേ പ്രായോഗികതലത്തില്‍ എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തില്‍ പ്രമുഖ നേതാക്കളെല്ലാം സംശയാലുക്കളാണ്. തുര്‍ക്കിയെ ഇക്കാര്യത്തില്‍ എത്രമാത്രം വിശ്വാസത്തിലെടുക്കാമെന്ന് ആര്‍ക്കും ഒരുറപ്പുമില്ല.

മൂന്നു ബില്യനാണ് തുര്‍ക്കിക്ക് യൂറോപ്പ് ആദ്യം വാഗ്ദാനം ചെയ്തിരുന്ന ഫണ്ട്. ഇപ്പോള്‍ ഇത് ആറു ബില്യനാക്കാനുള്ള വിലപേശലിലാണവര്‍. പുതിയ ഉപാധികള്‍ ദിവസേനയെന്നോണം മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു.

തുറന്ന ആകാശത്തിനു കീഴില്‍ അഭയാര്‍ഥികളുടെ ജയിലായി തുര്‍ക്കി മാറില്ല എന്നാണ് ടര്‍ക്കിഷ് പ്രധാനമന്ത്രി അഹമ്മദ് ദാവൂദോഗ്ളു വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ നിര്‍ദേശങ്ങള്‍ വ്യക്തവും ആത്മാര്‍ഥവുമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.