• Logo

Allied Publications

Europe
സിറിയന്‍ പ്രശ്നത്തിനു പരിഹാരം കാണാന്‍ ചര്‍ച്ച തുടങ്ങുന്നു
Share
ബെര്‍ലിന്‍: അവസാനമില്ലാതെ തുടരുന്ന സിറിയന്‍ സംഘര്‍ഷത്തിനു സമാധാനപരമായ പരിഹാരം കാണാന്‍ ജനീവയില്‍ തിങ്കളാഴ്ച വീണ്ടും ഉന്നതതല ചര്‍ച്ച. യുഎസ്, ജര്‍മന്‍, ഫ്രഞ്ച്, ബ്രിട്ടീഷ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആരംഭിക്കുന്ന സംഭാഷണങ്ങളില്‍ സിറിയന്‍ സര്‍ക്കാരും വിമതപക്ഷങ്ങളും പങ്കെടുക്കുന്നുണ്ട്. പ്രസിഡന്റ് ബാഷര്‍ അല്‍അസദിനെ മാറ്റുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കില്ലെന്ന് സര്‍ക്കാരും പ്രസിഡന്റിനെ മാറ്റാതെ ഒത്തുതീര്‍പ്പിനില്ലെന്നു വിമതപക്ഷവും അറിയിച്ചത് എവിടെയുമെത്താതെ ചര്‍ച്ച അവസാനിപ്പിക്കുമെന്ന ആശങ്കയുയര്‍ത്തിയിട്ടുണ്ട്.

അടുത്ത ഒന്നര വര്‍ഷത്തിനിടെ രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പു നടത്തണമെന്നാണ് ആഗ്രഹമെന്ന് സിറിയയിലേക്കുള്ള യുഎന്‍ പ്രതിനിധി സ്റഫാന്‍ ഡി മിസ്തുര പറഞ്ഞു. എന്നാല്‍, രാജ്യത്ത് തെരഞ്ഞെടുപ്പിനു സമയപരിധി നിര്‍ണയിക്കേണ്ടത് ജനങ്ങളാണെന്നും സര്‍ക്കാരിനെ മാറ്റണമെന്ന ആവശ്യവുമായാണ് വിമതരും മധ്യസ്ഥരും എത്തുന്നതെങ്കില്‍ ചര്‍ച്ച മുന്നോട്ടുപോകില്ലെന്നും വിദേശകാര്യ മന്ത്രി വലീദ് അല്‍മുഅല്ലം പറയുന്നു.

സര്‍ക്കാര്‍, വിമതര്‍, ഐഎസ്, കുര്‍ദുകള്‍, അല്‍നുസ്റ ഫ്രണ്ട് എന്നീ വിഭാഗങ്ങള്‍ക്കിടയില്‍ ഭരണം വിഭജിക്കപ്പെട്ട സിറിയയില്‍ സമാധാനം തിരിച്ചുകൊണ്ടുവരുക എളുപ്പമാകില്ല. റഷ്യയുടെ പിന്തുണയുള്ളതിനാല്‍ ബാഷര്‍ ഭരണകൂടത്തെ മറിച്ചിടലും ഉടന്‍ നടന്നേക്കില്ല. ഭരണമാറ്റം, തെരഞ്ഞെടുപ്പു പോലുള്ള വിഷയങ്ങള്‍ ചര്‍ച്ചയുടെ ഭാഗമാക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പക്ഷം നയം വ്യക്തമാക്കിയതോടെ അജണ്ടതന്നെ മാറ്റിവയ്ക്കേണ്ട സ്ഥിതിയാണ്. എന്നാല്‍, ബാഷര്‍ മാറിനിന്നശേഷമേ സമാധാനം പുലരൂവെന്ന് റിയാദ് ആസ്ഥാനമായുള്ള ഉന്നത കൂടിയാലോചനാ സമിതി പറയുന്നു. ഒത്തുതീര്‍പ്പുകള്‍ക്ക് ഇരുപക്ഷവും വഴങ്ങുന്നില്ലങ്കില്‍ രാജ്യം പലതായി വിഭജിക്കുന്നതും അജണ്ടയിലുണ്െടങ്കിലും അത് സിറിയക്ക് താങ്ങാവുന്ന അവസാന തീരുമാനമായിരിക്കുമെന്ന് യുഎന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു. രാജ്യം സമാധാന ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് പടിഞ്ഞാറന്‍ പ്രവിശ്യയായ ഹമായില്‍ സര്‍ക്കാര്‍ യുദ്ധവിമാനം വിമതര്‍ വെടിവച്ചിട്ടിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.