• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ ഫാ. ഫിലിപ്പ് പന്തമ്ളാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം ഡിസംബര്‍ ആറിന്
Share
മാഞ്ചസ്റര്‍: പ്രശസ്ത വചനപ്രഘോഷകനും വാഗ്മിയുമായ ഫാ. ഫിലിപ്പ് പന്തമ്ളാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം ഡിസംബര്‍ ആറിനു(ഞായര്‍) മാഞ്ചസ്ററില്‍ നടക്കും.

വിഥിന്‍ ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം ആറു വരെയാണു ധ്യാനം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രണ്ടു സെക്ഷനുകളായിട്ടാണു ധ്യാനം.

ഉച്ചയ്ക്ക് 12 മുതല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കുട്ടികള്‍ക്കും യൂത്തിനുമായിട്ടുള്ള ധ്യാനത്തിനു തുടക്കമാകും. ജീസസ് യൂത്ത് ടീമാണു കുട്ടികളുടെ ധ്യാനത്തിനു നേതൃത്വം നല്‍കുക. പ്രവാസിജീവിതത്തില്‍ കുടുംബ വിശുദ്ധീകരണം എന്ന വിഷയം ആസ്പദമാക്കിയാണു ധ്യാനം. കുമ്പസാരത്തിനുള്ള സൌകര്യമുണ്ടായിരിക്കുന്നതാണ്.

ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്കായി ഒരുങ്ങാനുള്ള ഏകദിന ധ്യാനത്തില്‍ പങ്കെടുക്കാന്‍ മാഞ്ചസ്ററിലും പരിസര പ്രദേശത്തുമുള്ള മുഴുവന്‍ ആളുകളെയും ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു.

വിലാസം: സെന്റ് ആന്റണീസ് ചര്‍ച്ച്, പോര്‍ട്ട് വേ,മാഞ്ചസ്റര്‍ ങ220ണഞ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.