• Logo

Allied Publications

Europe
അഭയാര്‍ഥികള്‍ വന്നതോടെ ജര്‍മനിയില്‍ ജനസംഖ്യാ ചുരുക്കം നിലയ്ക്കുന്നു
Share
ബര്‍ലിന്‍: ജര്‍മനിയിലെ ജനസംഖ്യാ ചുരുക്കത്തിന്റെ പ്രവണത മാറുന്നു. വന്‍തോതില്‍ അഭയാര്‍ഥിപ്രവാഹമുണ്ടായതോടെയാണിത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യയില്‍ അഞ്ചു ലക്ഷത്തോളം പേരുടെ വര്‍ധനയാണു കാണുന്നത്.

ഇപ്പോള്‍ 8.12 കോടിയാണ് ജര്‍മനിയിലെ ജനസംഖ്യയെന്നും ഫെഡറല്‍ ഓഫീസ് ഓഫ് സ്റാറ്റിസ്റിക്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 1992നു ശേഷം രാജ്യത്തെ ജനസംഖ്യയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വര്‍ധനയാണു കഴിഞ്ഞ വര്‍ഷത്തേത്. ജര്‍മന്‍ പുനരേകീകരണത്തെത്തുടര്‍ന്ന് അന്ന് ഏഴു ലക്ഷത്തിന്റെ വര്‍ധനയാണു രേഖപ്പെടുത്തിയിരുന്നത്.

പത്തു വര്‍ഷത്തോളമായി രാജ്യത്തെ ജനസംഖ്യ കുറയുന്ന പ്രവണതയ്ക്കാണ് കഴിഞ്ഞ വര്‍ഷം അവസാനമായിരിക്കുന്നത്. ഈ വര്‍ഷം വര്‍ധന ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ജനസംഖ്യാ ചുരുക്കം കാരണം ജര്‍മനി ഭാവിയില്‍ നേരിടുമെന്നു കരുതപ്പെട്ടിരുന്ന പല പ്രശ്നങ്ങള്‍ക്കും അഭയാര്‍ഥികളുടെ സാന്നിധ്യം പരിഹാരമാകുമെന്നാണു പ്രതീക്ഷ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവ
മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.